നെടുങ്കണ്ടം: എൽകെജി വിദ്യാർഥിനിയായ മകളെ കാത്തുനിന്ന പിതാവിനെ നെടുങ്കണ്ടം സിഐ അപമാനിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസ്. സംഭവത്തേക്കുറിച്ച് കട്ടപ്പന ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണ് പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞത്. നെടുങ്കണ്ടം കുമ്മനത്തുചിറയിൽ ഫിലിപ് ഏബ്രഹാമാണ് സിഐ അപമാനിച്ചതായും കുട്ടിക്കായി കരുതിയിരുന്ന പലഹാരം സിഐ റോഡിൽ എറിഞ്ഞതായും പരാതി നൽകിയത്. നെടുങ്കണ്ടം സിഐ സി. ജയകുമാർ റോഡിന്റെ സൈഡിൽ സ്കൂൾ മതിൽകെട്ടിനോട് ചേർന്നിരുന്ന ഫിലിപ്പിനോട് വിവരങ്ങൾ തേടിയശേഷം ഹെൽമറ്റും വാഹനത്തിന്റെ രേഖകളും ഇല്ലാതിരുന്നതിനാൽ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ എത്തിച്ച് ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന ദ്യശ്യങ്ങളാണ് ലഭിച്ചത്. ഇതോടൊപ്പം സിഐ പോലീസ് വാഹനത്തിൽ സ്റ്റേഷനിലേക്കു പോയി. ഈസമയം ഫിലിപ്പും കുട്ടിയും വീട്ടിലേക്കു പോയി. ഇതിനുപിന്നാലെ വീണ്ടും ഫിലിപ്പ് കുട്ടിയുമായി ഇതേസ്ഥലത്തു മടങ്ങിയെത്തി. ഇതിനുശേഷം മറ്റൊരാൾ ഇവിടെയെത്തി ഫിലിപ്പുമായി സംസാരിക്കുന്ന ദൃശ്യങ്ങളും…
Read MoreCategory: Kottayam
ജാഗ്രത കർശനമായി! മൂന്നാറിലെ ഹോട്ടലിൽ താമസിച്ച വിദേശിക്ക് കൊറോണ സ്ഥിരീകരിച്ചു
മൂന്നാർ: മൂന്നാർ സന്ദർശനത്തിനെത്തിയ വിദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വ്യാപാരസ്ഥാപനങ്ങൾ പലതും അടച്ചിട്ടു. തമിഴ്നാടടക്കമുള്ള അന്തർസംസ്ഥാന പാതകളിൽ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. ഞായറാഴ്ചയാണ് മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരന് കോവിഡ് സ്ഥിരീകരിച്ചത്. വിദേശികളടക്കമുള്ളവരെ റിസോർട്ടുകളിൽ താമസിപ്പിക്കരുതെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കച്ചവടസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചുണ്ട്. ജനങ്ങളിൽ ആശങ്ക പടരാതിരിക്കുന്നതിനാണ് ഇത്തരം നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. എന്നാൽ രാവിലെ ചില കടകൾ തുറക്കുന്നതിന് വ്യാപാരികൾ തയാറായില്ല. തുറന്ന കച്ചവട സ്ഥാപനങ്ങളിൽ ആരുംതന്നെ എത്തിയില്ല. നിലവിലെ സാഹചര്യത്തിൽ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് പൂട്ടിയിടേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു. വാഹനങ്ങളിൽ യാത്രക്കാർ നാമമാത്രമാണ്. തമിഴ്നാട് സർക്കാർ ബസുകളിൽ രാവിലെ യാത്രക്കാർ ആരുംതന്നെ ഉണ്ടായിരുന്നില്ല. വിദേശികൾ താമസിച്ച ഹോട്ടലിനു സമീപത്തെ ഇക്കാനഗറിൽ മുഴുവൻ കച്ചവട സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ജാഗ്രതയ്ക്ക് ഒഴിവില്ല മൂന്നാർ: മൂന്നാറിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണം. മൂന്നാറിൽ കൊറോണ ബാധിതൻ താമസിച്ച…
Read Moreകള്ള് ഷാപ്പുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ താല്പര്യമില്ല! കള്ള് വിൽപനയിൽ 20 ശതമാനം കുറവ്; കൊറോണ ഭീഷണി ബാധിക്കാതെ വിദേശമദ്യ വിപണി
കോട്ടയം: കൊറോണ ഭീഷണി വന്നശേഷം സമസ്ത മേഖലയിലും സ്തംഭനം നേരിടുന്ന സാഹചര്യത്തിലും വിദേശമദ്യവിൽപ്പനയിൽ കുറവുണ്ടായില്ല. അതേ സമയം ലോട്ടറി വിൽപ്പനയിൽ 25 ശതമാനം ഇടിവാണ് ജില്ലയിലുണ്ടായിരിക്കുന്നത്. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ 27 വിദേശമദ്യ വിൽപ്പന കേന്ദ്രങ്ങളിലും കൂടുതൽ കൗണ്ടറുകൾ തുടങ്ങി ക്യൂ നീളം കുറയ്ക്കാനും ക്യൂവിൽ ചെലവഴിക്കേണ്ടിവരുന്ന സമയം കുറയ്ക്കാനുമാണ് അടിയന്തര നടപടി. സ്ഥലപരിമിതിയുള്ള വിതരണ കേന്ദ്രങ്ങളിലും കൗണ്ടറുകളുടെ എണ്ണം കൂട്ടാനാണ് നിർദേശം. തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി വിതരണ സമയം രാവിലെ ഒൻപതു മുതൽ രാത്രി പത്തുവരെയാക്കുന്നതും ആലോചനയിലാണ്. സർക്കാർ ഖജനാവിലേക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന വിദേശമദ്യം, ലോട്ടറി വിൽപ്പനകളിൽ നിയന്ത്രണവും നിരോധനവും ഏർപ്പെടുത്താനുള്ള സാധ്യത വിരളമാണ്. അതേ സമയം കള്ള് വിൽപനയിൽ 20 ശതമാനം കുറവ് അനുഭവപ്പെടുന്നുണ്ട്. കള്ള് ഷാപ്പുകളിൽ കൂടുതൽ സമയം ചെലവഴിക്കാൻ മദ്യപർ താൽപര്യപ്പെടുന്നില്ല. ഗ്ലാസ്, കുപ്പി, ഭക്ഷണ പാത്രങ്ങൾ എന്നിവയുടെ…
Read Moreഇതെന്താ ഈ പോലീസ് ഇങ്ങനെ..? മൊബൈൽ ഫോണിൽ പെൺകുട്ടിയോട് അശ്ലീലം; പരാതി നൽകി 27 ദിവസം പിന്നിട്ടിട്ടും നടപിടി സ്വീകരിക്കാതെ പോലീസ്
ഗാന്ധിനഗർ: മൊബൈൽ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ് ശല്ല്യപ്പെടുത്തിയതായി കാണിച്ചു പരാതി നൽകി 27 ദിവസം പിന്നിട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നു പരാതി. കഴിഞ്ഞ ഫെബ്രുവരി 18നാണ് ആർപ്പൂക്കര വില്ലൂന്നി സ്വദേശിനിയായ പെണ്‍കുട്ടി ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയത്. പരാതിയെപ്പറ്റി പല തവണ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും നടപടി സ്വീകരിക്കാമെന്ന സ്ഥിരം മറുപടിയാണുണ്ടായത്. ഫോണിന്റെ ഉടമയെ തിരിച്ചറിഞ്ഞ പോലീസ് തുടർ നടപടിക്ക് തയാറായില്ല. കഴിഞ്ഞ ഫെബ്രുവരി 17നാണ് പെണ്‍കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് ആദ്യമായി അജ്ഞാതനായ വ്യക്തിയുടെ ഫോണ്‍കോൾ ലഭിക്കുന്നത്. അസഭ്യവും അശ്ലീലവും കലർന്ന സംസാരം പിന്നീട് ഭീഷണിയുടെ സ്വരത്തിലായി. 17ന് പലതവണ ഫോണ്‍ വിളിച്ചു. ഇതോടെ പെണ്‍കുട്ടി ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. തുടർന്നു പരാതിക്ക് രസീതും ലഭിച്ചു. 19 വരെ പെണ്‍കുട്ടിയെ തുടർച്ചയായി വിളിച്ച് ശല്ല്യം ചെയ്തു. മൊബൈൽ ഫോണ്‍ ഉടമയെ കണ്ടെത്താനായി 17ന്…
Read Moreവ്യാജ രേഖകൾ നൽകി എസ്ബിഐ ബാങ്കിൽനിന്ന് തട്ടിയത് ലക്ഷങ്ങൾ: മൂന്നുപേർ അറസ്റ്റിൽ; മറ്റു പ്രതികൾക്കായി അന്വേഷണം തുടങ്ങി
പാലാ: കരമടച്ച രസീതും കൈവശാവകാശ സർട്ടിഫിക്കറ്റുകളും വ്യാജമായി നിർമിച്ചു ഭരണങ്ങാനം എസ്ബിഐ ശാഖയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റു ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ സ്വദേശി സിബി (52), മേലുകാവ് സ്വദേശി ജയ്സണ്‍ (50) കൊല്ലപ്പള്ളി സ്വദേശിനി മണിക്കുട്ടി എന്നിവരാണ് അറസ്റ്റിലായത്. വ്യാജമായി മീനച്ചിൽ, ളാലം വില്ലേജ് ഓഫീസുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളുടെ വ്യാജ കരമടച്ച രസീതും കൈവശാവകാശ സർട്ടിഫറ്റും ഉൾപ്പെടെയുള്ളവ എസ്ബിഐ ശാഖയിൽ സമർപ്പിച്ചാണു പ്രതികൾ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തത്. നിരവധയാളുടെ പേരുകളിൽ വ്യാജ രേഖകൾ നിർമ്മിച്ചാണ് ഇവർ പണം തട്ടിയത്. സമാനമായ രീതിയിൽ വേറെയും തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നു കാണിച്ചു ബാങ്ക് അധികൃതർ പോലീസിൽ നല്കിയ പരാതിയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ 2015ൽ യഥാർഥ രേഖകൾ നൽകി ഭവനവായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ച് വിശ്വാസ്യത…
Read Moreഡോക്ടർ ദമ്പതികളുടെ സ്വകാര്യത മൊബൈലിൽ പകർത്തിയ യുവാവ് പോലീസ് പിടിയിൽ
ഗാന്ധിനഗർ: യുവ ഡോക്ടർ ദന്പതികളുടെ സ്വകാര്യത മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ പോലീസ് പിടികൂടിയ പ്രധാന പ്രതിയെ റിമാൻഡ് ചെയ്തു. ആർപ്പൂക്കര കസ്തൂർബ ജംഗ്ഷനിൽ മുതിരക്കാലായിൽ രോഹിത്തി(23)നെയാണ് ഏറ്റുമാനൂർ കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു സംഭവം. ഡോക്ടർമാർ താമസിച്ചിരുന്ന വാടക വീടിന്റെ പാരപ്പെറ്റിൽ മൊബൈൽ വച്ചശേഷം, സ്വകാര്യത പകർത്തുകയായിരുന്നു പ്രതിയുടെ രീതി. പകർത്തിയ ചിത്രം സുഹൃത്തിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. സംഭവം ദിവസം ആരോ മൊബൈലുമായി പാരപ്പെറ്റിൽ നിൽക്കുന്നതായി സംശയം തോന്നിയ യുവതി ഇറങ്ങി വന്നപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. ഡോക്ടർ ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ സംഭവത്തെക്കുറിച്ച് അന്വേഷിച്ചെത്തി. ഇവരോടൊപ്പം പ്രതിയുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടർ പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണ്‍ ടോർച്ച് അടിച്ചു നോക്കാനെന്ന പേരിൽവാങ്ങി നോക്കിയപ്പോഴാണ് ഫോണിൽ തങ്ങളുടെ സ്വകാര്യത പകർത്തിയതായി ബോധ്യപ്പെട്ടത്. തുടർന്ന് രാത്രി തന്നെ ഗാന്ധിനഗർ…
Read Moreകൊറോണ: ഏറ്റുമാനൂരിൽ 64പേർ വീട്ടിൽ നിരീക്ഷണത്തിൽ; കർശന നിർദേശങ്ങളുമായിനഗരസഭ
ഏറ്റുമാനൂർ: കൊറോണ വൈറസ് ബാധ സംശയിച്ച് ഏറ്റുമാനൂരിൽ 64പേർ വീടുകളിൽ നിരീക്ഷണത്തിലായതിനെ തുടർന്ന് ഏറ്റുമാനൂർ ടൗണിലും പ്രദേശങ്ങളിലും നഗരസഭ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും മറ്റു പൊതു ഇടങ്ങളിലും കൈ കഴുകുന്നതിന് വെള്ളം, സാനിറ്റെസർ എന്നിവ ക്രമീകരിച്ചു. ഷോപ്പിംഗ് മാളുകൾ, പച്ചക്കറി കടകൾ, ബാങ്കുകൾ, ആളുകൾ കൂടുതലായി എത്തിച്ചേരുന്ന പൊതു ഇടങ്ങളിലൊക്കെയും സ്ഥാപനത്തിന്റെ സ്വന്തം ചെലവിൽ കൈ കഴുകുന്നതിനും സാനിറ്റെസർ സംവിധാനം ഒരുക്കണമെന്ന് കർശന നിർദേശം നൽകി. പൊതു ജനങ്ങളെ ബോധവത്കരിക്കുന്നതിനായി പൊതു സ്ഥലങ്ങളിൽ നോട്ടീസുകളും പതിപ്പിച്ചു. സർക്കാർ നിർദ്ദേശ പ്രകാരം ഓഡിറ്റോറിയം, കല്യാണമണ്ഡപം എന്നിവ പൊതുപരിപാടികൾക്കായി 31വരെ നൽകരുത് എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രി കാല തട്ടുകടകൾ, ബജ്ജി കടകൾ, മറ്റ് അനധികൃത സ്ഥാപനങ്ങൾ, പകൽ സമയത്ത് പ്രധാന റോഡുകളിൽ അനധികൃതമായി നടത്തുന്ന പഴവർഗ കച്ചവടങ്ങൾ എന്നിവ 31വരെ…
Read Moreഎംജി പരീക്ഷകൾക്ക് മാറ്റമില്ല; വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടി
കോട്ടയം: മഹാത്മഗാന്ധി സർവകലാശാല നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വൈസ്ചാൻസലർ പ്രൊഫ. സാബു തോമസ്. പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം തന്നെ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. നാലാം സെമസ്റ്റർ യുജി പരീക്ഷകൾ ബുധനാഴ്ച ആരംഭിക്കുമെന്നും വൈസ്ചാൻസലർ അറിയിച്ചു. സർവകലാശാല പരീക്ഷൾ മാറ്റിവച്ചതായും വിദ്യാർഥികൾ കോളജുകളിൽ എത്തേണ്ടതില്ലെന്നും വൈസ്ചാൻസലറുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഉത്തരവാദികൾക്കെതിരെ കർശന നടപടകൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Read Moreകൊറോണയുടെ വഴിയെ സഞ്ചരിച്ച് ഡോക്ടര്‍ ദമ്പതികള്‍..! അംജിത്തിന്റെയും സേതുലക്ഷ്മിയുടെയും മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം
പത്തനംതിട്ട: ലോകജനതയെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് പറയുമ്പോള്‍ ഡോക്ടര്‍ ദമ്പതികളായ അംജിത്തിന്റെയും സേതുലക്ഷ്മിയുടെയും മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കം. പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസിന്റെ വ്യാപനത്തിന് തടയിടാന്‍ നിയോഗിക്കപ്പെട്ടവരില്‍ ശ്രദ്ധനേടുകയാണ് മീഡിയ സര്‍വെലന്‍സ് ടീമില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ദമ്പതികള്‍. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് വൈറസ് സ്ഥിരീകരിച്ച് ജില്ലയിലാകെ പരിഭ്രാന്തിനിറഞ്ഞ കഴിഞ്ഞ എട്ടിന് രോഗികളുടെ സന്പർക്ക പട്ടിക തയാറാക്കാൻ ആരെ നിയോഗിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറിന് തെല്ലും സംശയമില്ലായിരുന്നു. അതിന് കാരണം മറ്റൊന്നുമല്ല, വുഹാനില്‍ നിന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ച് സംസ്ഥാനത്ത് എത്തിയ ആദ്യ മൂന്നുപേരുടെയും സന്പർക്ക പട്ടിക സംസ്ഥാനതലത്തില്‍ ചെയ്ത ഡോ.അംജിത് രാജീവന് തന്നെ. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇറ്റലിയില്‍ നിന്നുള്ള കുടുംബാംഗങ്ങളെ ഐസോലേഷന് റൂമിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളുടെ മകന് നടത്തിയ…
Read Moreബന്ധുക്കള്‍ പറയുന്നത് വിശ്വസിക്കാനാവുന്നില്ല! മൂന്നാറിലെ പെണ്‍കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്; ഡോക്ടറും കുടുങ്ങും
മൂന്നാർ: ദുരൂഹസാഹചര്യത്തിൽ മരിച്ച പെണ്‍കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചു. പിതാവിന്റെ പരാതിയിൽ ദേവികുളം പോലീസ് കേസെടുത്തു. വട്ടവട പിഎച്ച്സി ഡോക്ടർക്കെതിരേയും നടപടിക്ക് സാധ്യത. തിരുമൂർത്തിയുടെ 27 ദിവസം പ്രായമായ മകളാണ് ബുധനാഴ്ച 11ഓടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മാതാവ് വിശ്വലക്ഷ്മി കുട്ടിക്ക് പാൽ നൽകുന്നതിനിടെ മരണപ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വട്ടവട പിഎച്ച്സിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് മൂന്നുമണിയോടെ ബന്ധുക്കൾ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. എന്നാൽ സംഭവം ഡോക്ടറോ ബന്ധുക്കളോ പോലീസിനെ അറിയിക്കാൻ കൂട്ടാക്കിയില്ല. വ്യാഴാഴ്ച രാവിലെ ദേവികുളം എസ്ഐ ദിലീപ് കുമാറിന് ലഭിച്ച രഹസ്യവിവത്തെതുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുള്ളതായി കണ്ടെത്തി. മാതാവുമായി പിണങ്ങിത്താമസിക്കുന്ന പിതാവ് കുട്ടിയുടെ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് കേസെടുത്തത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നതിന് പോലീസ് ആർഡിഒയ്ക്ക് അപേക്ഷ നൽകി. മൃതദേഹം അടക്കിയ ശ്മാശാനത്തിൽ പോലീസ് കാവൽ ഏർപ്പെടുത്തി.…
Read More