കോട്ടയം: മുത്തൂറ്റ് ബ്രാഞ്ചിനു മുന്നിൽ നടക്കുന്ന സമരം സംഘർഷത്തിലേക്ക് നീങ്ങുന്നു. ഇന്നും ഇന്നലെയും പല ബ്രാഞ്ചുകൾക്കു മുന്നിലും സംഘർഷമാണ് അരങ്ങേറുന്നത്. ഇന്നു രാവിലെ കോട്ടയം ബേക്കർ ജംഗ്ഷനു മുന്നിൽ സിഐടിയു പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജീവനക്കാരെ തടഞ്ഞിരുന്നു. ഇത് കാമറയിൽ പകർത്താനെത്തിയ ചാനൽ പ്രവർത്തകരെ ഒരു വിഭാഗം സിഐടിയു പ്രവർത്തകർ കയ്യേറ്റം ചെയ്തു. കയ്യേറ്റത്തിൽ മനോരമ ന്യൂസ് കാമറമാൻ സി. അഭിലാഷിന് പരിക്കേറ്റു. കാമറയ്ക്കു കേടുപാടു സംഭവിച്ചു. പോലീസിൽ പരാതി നൽകി. ജോലിയിൽ പ്രവേശിക്കാനെത്തിയ ജീവനക്കാരെ ഇന്നു രാവിലെ സിഐടിയുവിന്റെ നേതൃത്വത്തിൽ കോട്ടയത്ത് തടഞ്ഞതോടെയാണു സംഘർഷം തുടങ്ങിയത്. ഇതു റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുമായി സംഘർഷമുണ്ടാകുകയായിരുന്നു. പോലീസ് സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്. മുത്തൂറ്റ് ബാങ്കിൽ ജോലി ചെയ്ത ജീവനക്കാരെ പറഞ്ഞുവിട്ടതിലും ശന്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും മാസങ്ങളായി തുടരുന്ന സമരത്തിന്റെ ഭാഗമായാണ് കോട്ടയത്തെ സമരവും. ജോലി കഴിഞ്ഞിറങ്ങിയ…
Read MoreCategory: Kottayam
നിയന്ത്രണങ്ങൾക്ക് പുല്ലുവില! ടിപ്പറുകൾ മരണവണ്ടികളാകുന്നു; രണ്ട് അപകടങ്ങളിൽ ഇന്നലെ രണ്ടു പേർ മരിച്ചു
പത്തനംതിട്ട: ജില്ലയിലെ നിരത്തുകളിൽ ടിപ്പർ, ടോറസ് ലോറികൾ മരണവണ്ടികളായി മാറുന്നു. ഇന്നലെ രണ്ടുപേരാണ് ഇവയുടെ അടിയിൽപെട്ട് മരിച്ചത്. അമിതവേഗവും അശ്രദ്ധയും കാരണം ടിപ്പർ, ടോറസ് ലോറികൾ മൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണവും കൂടി. രാപകൽഭേദമെന്യെ നിരത്തുകൾ കൈയടക്കുകയാണ് ടിപ്പറുകൾ. ഇന്നലെ പുലർച്ചെ മല്ലപ്പള്ളി – പൂവനാൽക്കടവ് – ചെറുകോൽപ്പുഴ റോഡിൽ എഴുമറ്റൂർ മാക്കാട്ട്പടിയിൽ കാൽനടയാത്രക്കാരനായ തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ച് ടിപ്പർ വീട്ടുമുറ്റത്തേക്കു മറിയുകയായിരുന്നു. അപകടമുണ്ടായ ടിപ്പറിനടയിൽ ആൾപെട്ട വിവരം പുറംലോകം അറിഞ്ഞത് മണിക്കൂറുകൾക്കുശേഷം. പുലർച്ചെയാണ് അപകടമുണ്ടായതെങ്കിലും ടിപ്പറിനടിയിൽ ഒരാൾ മരിച്ചുകിടക്കുന്നവിവരം അറിഞ്ഞത് ഏറെ വൈകിയാണ്. രാവിലെ റാന്നി – കോഴഞ്ചേരി റോഡിൽ കിളിയാനിക്കൽ വളവിൽ അമിതവേഗത്തിലെത്തിയ ടോറസ് കാൽനട യാത്രക്കാരന്റെ ദേഹത്തേക്കാണ് മറിഞ്ഞത്. മണ്ണു കയറ്റി അമിതവേഗത്തിൽ വന്ന ടോറസ് വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞുവെങ്കിലും കാൽനട യാത്രക്കാരൻ ഇതിനടിയിൽപെട്ട വിവരം പുറംലോകം അറിയാൻ തന്നെ വൈകി. രാവിലെ 7.30ഓടെയാണ്…
Read Moreഅശ്ലീല ചിത്രങ്ങള്‍ കുട്ടികളെ വരച്ചു കാണിച്ചു പീഡനം! കുമരകത്ത് അധ്യാപകന് കുടുങ്ങി
കുമരകം: അശ്ലീല ചിത്രങ്ങൾ കുട്ടികളെ വരച്ചു കാണിച്ചു പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡ്രോയിംഗ് അധ്യാപകനെ ഇന്നു കോടതിയിൽ ഹാജരാക്കും. കാഞ്ഞിരം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഉന്പിക്കാട്ട് മഹേഷ് തന്പി (34)യെയാണ് അറസ്റ്റുചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസ് എടുത്തു പോലീസ് അറസ്റ്റുചെയ്തു. നട്ടാശേരി വീട്ടിൽനിന്നും ഇന്നലെ പുലർച്ചെ എസ്എച്ച്ഒ ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കുട്ടിയെ അശ്ലീല ചിത്രങ്ങൾ വരച്ചു കാണിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിനാണു കേസ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കുട്ടി വീട്ടുകാരോടു പറയുകയും തുടർന്നു ചൈൽഡ് ലൈനിൽ അറിയിക്കുകയും ചെയ്തു. സ്കൂളിലെ മറ്റു വിദ്യാർഥിനികളോടു ഇതുപോലെ മോശമായി പെരുമാറിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreകുഞ്ഞിനു നൽകാനായി പാകംചെയ്ത അമൃതം പൊടിക്കുള്ളിൽ ജീവനുള്ള പുഴു; സംഭവം വൈറലായതോടെ ശിശുക്ഷേമ വകുപ്പ് അധികൃതർ നേരിട്ടെത്തി
അധികൃതരുടെ അവഗണന !കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പലയിടത്തും പൊതുകിണറുകൾ നശിക്കുന്നു
കടുത്തുരുത്തി: തിരിഞ്ഞു നോക്കാനാളില്ലാതെ പൊതുകിണറുകൾ നശിക്കുന്നു. കനത്ത വെയിലിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പലയിടത്തും ഉപേക്ഷിക്കപെട്ട നിലയിലുള്ള പൊതുകിണറുകൾ സംരക്ഷിക്കാൻ നടപടികളില്ലെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. നാട്ടിൻപുറങ്ങളിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാൻ പറ്റിയ ഏറ്റവും സഹായകമാണ് കടുത്ത വേനൽകാലത്തും നിറയെ വെള്ളമുള്ള പൊതുകിണറുകൾ. എക്കാലത്തും നിറയെ ശുദ്ധജലം കിട്ടുന്ന പൊതുകിണറുകളാണ് അധികൃതരുടെ അവഗണന കൊണ്ട് നശിക്കുന്നത്. കടുത്തുരുത്തി, മാഞ്ഞൂർ, കല്ലറ, ഞീഴൂർ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലകളിലെല്ലാം തന്നെ പല വാർഡുകളിലായി ഒന്നിലേറെ പൊതുകിണറുകളുണ്ട്. പഞ്ചായത്ത് അധികൃതർ കുടിവെള്ള പദ്ധതികൾക്ക് ലക്ഷങ്ങൾ അനുവദിക്കുന്പോൾ നിലവിൽ സമൃദ്ധമായി നാടിന് കുടിനീര് നൽകാൻ കഴിയുന്ന പൊതുകിണറുകളെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. നിർമിച്ചു രണ്ട് വർഷം കഴിയും മുന്‍പ് തന്നെ മിക്ക കുടിവെള്ള പദ്ധതികളും പണി മുടക്കും. മോട്ടോറുകളുടെ തകരാർ, താങ്ങാനാവാത്ത വൈദ്യുതി കുടിശിഖ, ജലവിതരണ പൈപ്പുകളുടെ പൊട്ടൽ, പദ്ധതി കിണറുകളിൽ വേനൽ കാലങ്ങളിൽ വെള്ളം…
Read Moreപരിഭ്രാന്തിയിലാഴ്ത്തി ജനവാസമേഖലകളിൽ കാട്ടുതീ; ഏക്കർ കണക്കിന് കൃഷിയിടം അഗ്നിക്കിരയായി
തൊടുപുഴ: ജനവാസ മേഖലകളിൽ ഇന്നലെ രാത്രി കാട്ടുതീ പടർന്നു പിടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാത്രിയിൽ വീശിയടിച്ച കാറ്റിൽ അഗ്നി പല മേഖലകളിലേക്കും വ്യാപകമായ തോതിൽ പടർന്നതോടെ നൂറു കണക്കിന് ഏക്കർ കൃഷിയിടം കത്തി നശിച്ചു. റബർ ഉൾപ്പെടെയുള്ള കാർഷിക വിളകൾ അഗ്നിക്കിരയായി. ചീനിക്കുഴി, പെരിങ്ങാശേരി, ഇളംദേശം, മുട്ടം നീലൂർ, മേലുകാവ്, കന്യാമല എന്നിവിടങ്ങളിലാണ് തീ പിടിച്ചത്. ഇളംദേശത്ത് നൂറോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലാണ് തീ പിടിച്ചത്. ഇളംദേശം ഗവ.ആശുപത്രിക്കു സമീപത്തു നിന്നാണ് തീ പടർന്നത്. ഇവിടെ ഏക്കറുകണക്കിന് കൃഷിയിടത്തിലെ വിളകൾ കത്തി നശിച്ചതായാണ് വിവരം. നാട്ടുകാരും തൊടുപുഴ, കല്ലൂർക്കാട്, മൂലമറ്റം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർയൂണിറ്റുകളും ഏറെ നേരം പണിപ്പെട്ടാണ് പലയിടത്തും തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ അർധരാത്രിക്കു ശേഷവും പല ഭാഗത്തും തീ പടർന്നിരുന്നു. മകരം 28 ആയതിനാൽ പുതുകൃഷിയിറക്കുന്നതിനായി പലരും കൃഷിയിടങ്ങളിൽ തീയിട്ടത്…
Read Moreലിഫ്റ്റ് ചോദിച്ച യുവാവിനെ കാറിൽ കയറ്റി കുത്തിപ്പരിക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ
കുമരകം: രാത്രിയിൽ ലിഫ്റ്റ് ചോദിച്ച യുവാവിനെ കാറിൽ കയറ്റിക്കൊണ്ടു പോകുന്നതിനിടയിൽ വാക്കു തർക്കം ഉണ്ടായതിനെത്തുടർന്ന് മർദ്ദിക്കുകയും പുറത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. കിളിരൂർ സ്വദേശി ദീപു(40)വിനെ ചക്രംപടിക്ക് സമീപത്തുനിന്ന് കയറ്റി ജെട്ടി ഭാഗത്തുവച്ച് കാറിൽനിന്ന് ഇറക്കിവിട്ട് മർദ്ദിച്ചശേഷം കുത്തിപ്പരിക്കേൽപ്പിച്ചു കടന്നുകളഞ്ഞ സംഭവം നടന്നത് ശനിയാഴ്ച രാത്രി 10.30നാണ്. കേസിലെ ഒരു പ്രതിയായ കുമരകം സൗമ്യസദനം ശ്യാം ബാബു (30) വി നെയാണ് ഇന്നു രാവിലെ പിടികൂടിയത്. കാറും ഉടമയുടെ പക്കൽനിന്ന് കസ്റ്റഡിയിലെടുത്തു. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നു കുമരകം പോലീസ് അറിയിച്ചു. കുമരകം സിഐ ഷിബു പാപ്പച്ചൻ, എസ് ഐ ജി. രജൻ കുമാർ, സിപിഒമാരായ പ്രദീപ്, അരുണ്‍, മഹേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Read Moreകോട്ടയം നഗരത്തിലെ കോളജുകളുടെയും വനിതാ ഹോസ്റ്റലിന്റെയും ഇടവഴിയിൽ നഗ്നത പ്രദർശനം; യുവാവിന് കിട്ടിയത് എട്ടിന്റെപണി
കോട്ടയം: നഗരത്തിലെ കോളജുകളുടെയും വനിതാ ഹോസ്റ്റലിന്റെയും ഇടവഴിയിൽ നഗ്നത പ്രദർശനം നടത്തുകയും പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. തെള്ളകം നന്പിമഠം സോണി തോമസാ(52)ണു അറസ്റ്റിലായത്. ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ എത്തി ഇടവഴികളിൽനിന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിനിടെയാണു കഴിഞ്ഞ ദിവസം പെണ്‍കുട്ടികൾ ഇയാൾ എത്തിയ വാഹനത്തിന്റെ നന്പർ പോലീസിനു കൈമാറിയത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിയുടെ സ്കൂട്ടറിന്റെ നന്പർ മോട്ടോർ വാഹന വകുപ്പിൽ നിന്നും പ്രതിയുടെ വിലാസവും ഫോണ്‍ നന്പരും ശേഖരിച്ചു. തുടർന്ന് പിങ്ക് പോലീസിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ ഫോണിൽ വിളിക്കുകയായിരുന്നു. എഎസ്ഐ കെ.ആർ. അരുണ്‍കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ താനിയ വർഗീസ്, ബേബിമോൾ, സബീന എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ…
Read Moreപത്തനംതിട്ടക്കാരുടെ ശ്രദ്ധയ്ക്ക്! നിയമം ലംഘിച്ചാൽ പിടിവീഴും; ഇന്റർസെപ്റ്റർ പണി തുടങ്ങി; രാപകലെന്യേ നിരത്തുകളിലുണ്ടാകും
തിരുവല്ല: പത്തനംതിട്ട ജില്ലാ പരിധിയിൽ ഗതാഗത നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ഇന്നു മുതൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീഴും. സേഫ് കേരളയുടെ ഭാഗമായി ഇന്റർസെപ്റ്റർ അടക്കമുള്ള അത്യാധുനിക പരിശോധനാ ഉപകരണങ്ങളുമായി ജില്ലയിലെ പരിശോധനകൾക്ക് എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ മുതൽ തിരുവല്ലയിൽ തുടക്കം കുറിച്ചു. അമിത വേഗം അളക്കുന്നതിനായുള്ള സ്പീഡ് റഡാർ, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒന്നര കിലോമീറ്ററിനുള്ളിൽ നിന്നു തന്നെ പിടികൂടാൻ സാധിക്കുന്ന 360 ഡിഗ്രിയിൽ ചലിക്കുന്ന കാമറ. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായുള്ള ആൽക്കോ മീറ്റർ, ഹെഡ് ലൈറ്റിന്റെ തീവ്രത അളക്കുന്ന ലക്സസ് മീറ്റർ, സൈലൻസറിന്റെയും ഹോണിന്റെയും തീവ്രത അളക്കുന്നതിനുള്ള ഡെസിബൽ മീറ്റർ, ഗ്ലാസുകളിലെ കൂളിംഗ് പേപ്പറിന്റെ വിസിബിലിറ്റി അളക്കുന്നതിനുള്ള ടിന്റ് മീറ്റർ, മുമ്പ് മോട്ടോർ വാഹന നിയമം തെറ്റിച്ചതിന്റെ പിഴ അടയ്ക്കാത്ത വാഹനങ്ങൾ തിരിച്ചറിയുന്നതിനുള്ള സംവിധാനം എന്നിവയാണ് ഇന്റർസെപ്റ്റർ വാഹനത്തിൽ ഉണ്ടാകുക.…
Read Moreസഹായം അഭ്യർഥിച്ചു ഫോണ്‍കോൾ ! അന്വേഷിച്ചു പോയ പോലീസുകാരെയും വാഹനത്തെയും ആക്രമിച്ച പ്രതി കഞ്ചാവു കേസിലെ കണ്ണി
കോട്ടയം: സഹായം അഭ്യർഥിച്ചു പോലീസ് സ്റ്റേഷനിലേക്കു വന്ന ഫോണ്‍കോൾ അന്വേഷിച്ചു പോയ പോലീസ് ഉദ്യോഗസ്ഥനും വാഹനത്തിനും നേരേ ആക്രമണം. പിടിയിലായ അക്രമി ജിപ്പിലേക്കു വലിച്ചെറിഞ്ഞ കല്ല് വീണു പോലീസ് വാഹനത്തിന്റെ പിന്നിലെ ചില്ല് പൊട്ടി. വടവാതൂർ സ്വദേശിയായ അക്രമിക്കെതിരെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കഞ്ഞിക്കുഴി ജംഗ്ഷനിൽ ഇന്നലെ രാത്രി 11:30നാണ് സംഭവം. ഒരു യുവാവ് തങ്ങളുടെ കടയിൽ കയറി അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കോളെത്തിയത്. ഇതന്വേഷിക്കാൻ എസ്ഐ കെ.എം. മഹേഷ് കുമാറും ഡ്രൈവറുമാണു കടയിൽ എത്തിയത്. ഫോണിൽ പറഞ്ഞതനുസരിച്ചുള്ള അടയാളങ്ങൾവച്ചു പ്രശ്നക്കാരനായ യുവാവിനെ പിടികൂടി ജീപ്പിൽ കയറ്റി. അടുത്ത നിമിഷം യുവാവ് ജീപ്പിൽ നിന്നിറങ്ങി വഴിയിൽ കിടന്ന കല്ലെടുത്ത് ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരേയെറിഞ്ഞശേഷം ഓടി രക്ഷപ്പെട്ടു. ജീപ്പിന്റെ പിൻഭാഗത്തെ ചില്ല് പൊട്ടിയെങ്കിലും ഉദ്യോഗസ്ഥർക്ക് പരിക്കേറ്റില്ല. അയാൾക്കു പിന്നാലെ…
Read More