കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് വ്യാജപേരിൽ സന്ദേശമയച്ച് അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ വിവാഹിതനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് റിത്താസ് അക്ബർ (35)നെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സുഹൃത്തിന്റെ ചിത്രം പ്രൊഫൈൽ പിക്ചറാക്കി പെണ്‍കുട്ടിക്ക് സന്ദേശം അയയ്ക്കുകയായിരുന്നു. അശ്ലീല സന്ദേശങ്ങൾ ലഭിച്ചതോടെ സംശയം തോന്നിയ പെണ്‍കുട്ടി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നന്പർ പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read MoreCategory: Kottayam
മാനസിക ന്യൂനതയുള്ള കൗമാരക്കാരനെ പീഡിപ്പിച്ച പ്രതിയെ രക്ഷിക്കാൻ നഗരസഭ കൗൺസിലർ രംഗത്ത്; സംഭവം കോട്ടയത്ത്
കോട്ടയം: മാനസിക ന്യൂനതയുള്ള കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. താഴത്തങ്ങാടി കാക്കാംപറന്പിൽ താജുദ്ദീനെ(57)യാണു കോട്ടയം വെസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 19 വയസുള്ള കൗമാരക്കാരനെ ശനിയാഴ്ച വീട്ടിലെത്തിച്ചാണു താജുദ്ദീൻ പീഡനത്തിനിരയാക്കിയത്. ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കിയ കൗമാരക്കാരന്റെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിരുന്നു. അതേസമയം കേസ് അട്ടിമറിക്കുവാൻ കോട്ടയം നഗരസഭയിലെ ഒരു കൗണ്‍സിലർ ശ്രമം നടത്തിയെന്ന ആരോപണവും ശക്തമാണ്. പ്രതിയെ രക്ഷിക്കുവാനും കേസ് ദുർബലപ്പെടുത്തുവാനുമാണു കൗണ്‍സിലർ ശ്രമിച്ചതെന്ന് പറയുന്നു.
Read Moreപ്രസവ സമയത്ത് അപൂർവം ചിലർക്കുണ്ടാകുന്ന നിയന്ത്രണാതീതമായ രക്തസ്രാവം! പ്രസവത്തോടനുബന്ധിച്ച് യുവതി മരിച്ചതിൽ ചികിത്സാ പിഴവ് ഇല്ലെന്ന്
ഗാന്ധിനഗർ: പ്രസവത്തോടനുബന്ധിച്ച് യുവതി മരിച്ചത് ചികിത്സാ പിഴവ് മൂലമല്ലെന്നും പ്രസവ സമയത്ത് അപൂർവം ചിലർക്കുണ്ടാകുന്ന നിയന്ത്രണാതീതമായ രക്തസ്രാവം മൂലമാണെന്നും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നിനാണ് ആർപ്പൂക്കര ഇല്ലിച്ചിറ ഷാജി-ശാന്തമ്മ ദന്പതികളുടെ മകളും കോട്ടയം കൊല്ലാട് സ്വദേശി നിബുവിന്റെ ഭാര്യയുമായ അഞ്ജന (27)മരിച്ചത്. ആഴ്ചകളായി മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ കഴിയുന്നതിനിയിലാണ് സാധാരണപ്രസവം നടന്നത്. പ്രസവശേഷം അമിത രക്തസ്രാവം ഉണ്ടായി ശരീര ഉഷ്മാവ് താഴുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണശേഷം ബന്ധുക്കളിൽ ചിലർ ചികിത്സാ പിഴവ് മൂലമാണു മരിച്ചതെന്ന് ആരോപിച്ച് ആശുപത്രിയിൽ ബഹളംവച്ചിരുന്നു. രേഖാമൂലം പരാതി നൽകിയാൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തേണ്ടി വരുമെന്നുള്ളതിനാൽ പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്ന താല്പര്യത്തിന്റെ പേരിൽ പരാതി നൽകാതെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹം സംസ്കരിച്ചതിനുശേഷമാണ് ചികിത്സാപിഴവ് ആരോപിച്ച് ആശുപത്രി അധികൃതർക്ക് പരാതി നൽകിയത്. ആർഎംഒ ഡോ. ആർ.പി. രഞ്ചിന്റെ നേതൃത്വത്തിൽ…
Read Moreപുറത്ത് നിന്ന് കണ്ടാൽ സുന്ദരം, അകത്തേ കയറിയാൽ … കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിലെ ആക്രിക്കാഴ്ചകൾ കണ്ട് ഞെട്ടി പൊതുജനം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ എത്തുന്ന ജനങ്ങള്‍ പരസ്പരം ചോദിക്കുകയാണ് ഇത് ആക്രിക്കടയോ അതോ കാഞ്ഞിരപ്പള്ളിയിലെ ഭരണസിരാകേന്ദ്രമോ. ജനങ്ങളെയും കുറ്റം പറയാന്‍ പറ്റില്ല. കാരണം, ഇവിടെ വന്നാല്‍ ആരായാലും ചോദിച്ചു പോകുന്ന കാഴ്ചയാണ് സിവില്‍ സ്റ്റേഷനിലെ പ്രധാന കവാടത്തിലെത്തിയാല്‍ കാണാന്‍ കഴിയുന്നത്. സിവില്‍ സ്റ്റേഷനിലെ തന്നെ ഡിപ്പാര്‍ട്ട്മെന്റുകളുടെ വാഹനങ്ങളുടെ പഴയ ടയറുകള്‍, ഒടിഞ്ഞ കസേരകള്‍, മേശകള്‍ എന്നിവയാണ് ഓഫീസില്‍ തന്നെ കൂട്ടിയിട്ടിരിക്കുന്നത്. നേരത്തെ സിവില്‍ സ്റ്റേഷന്റെ പുറത്തായിരുന്നു മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്നത്. അത് വിദ്യാര്‍ഥികള്‍ എത്തി വൃത്തിയാക്കിയതോടെ ഇപ്പോള്‍ സിവില്‍ സ്റ്റേഷന്റെ അകത്താണ് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. വൃത്തിയായി സൂക്ഷിച്ചിരുന്ന ഇവിടം ഉദ്യോഗസ്ഥര്‍ തന്നെയാണ് ആക്രി കേന്ദ്രമാക്കിയത് എന്നത് മറ്റൊരു വിരോധാഭാസമാണ്. പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ക്ക് സുഖവാസകേന്ദ്രമായി മാറാന്‍ മറ്റൊരിടം ഇനി വേണ്ട. സ്വച്ഛ ്ഭാരതവും, ശുചിത്വ മിഷനും നാടൊട്ടുക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളുമായി നടക്കുമ്പോളാണ് മാതൃകയാകേണ്ട ഭരണസിരാകേന്ദ്രത്തിന്റെ ഈ…
Read Moreതമ്മിതല്ലി ചാകണ്ടന്ന് വിചാരിച്ചപ്പോൾ… തിരുവാർപ്പിൽ അർദ്ധരാത്രി വീടിനും കടയ്ക്കും നേരേ ആക്രമണം; അക്രമത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് വീട്ടുടമ വിശദീകരിക്കുന്നതിങ്ങനെ…
കുമരകം: ഇന്നലെ അർദ്ധരാത്രിയിൽ വീടിനുനേരേ കല്ലെറിയുകയും പിന്നീട് പത്രം ഏജൻസി ഓഫീസായി പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയ്ക്ക് നേരെ അക്രമം നടത്തിയതായും പരാതി. തിരുവാർപ്പ് കൊച്ചന്പലത്തിനു സമീപം പ്രവർത്തിക്കുന്ന ഫിലിപ്പ് സ്റ്റോഴ്സിലും ഉടമ മുക്കാഞ്ഞിരം ഫിലിപ്പിന്റെ വീടിനുനേരേയുമാണു കയ്യേറ്റം നടന്നത്. ഇന്നലെ രാത്രി എട്ടിന് സമീപത്ത് റേഷൻ വ്യാപാരം നടത്തുന്ന കട്ടക്കുഴി ഗോപിനാഥന്റെ മകൻ കെ.ജി. അരുണ്‍കുമാർ കടയിലെത്തി അസഭ്യം പറഞ്ഞു. രാത്രി ഒന്‍പതിന് കട അടച്ചതിനുശേഷം വീട്ടിലെത്തിയ തന്നേയും കുടുംബാംഗങ്ങളേയും വീണ്ടും വെല്ലുവിളിക്കുകയും വീടിനുനേരെ കല്ലെറിയുകയും ചെയ്തതായി ഫിലിപ്പ് കുമരകം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇന്നു പുലർച്ചെ പത്രവിതരണത്തിനായി എത്തിയപ്പോഴാണ് തന്റെ സ്ഥാപനത്തിലെ ഉപകരണങ്ങളും മറ്റു സാധനങ്ങളും തകർത്തതായി കണ്ടത്. ഒന്നര മാസം മുന്‍പ് അരുണ്‍ മറ്റൊരാളുമായി വഴക്കുണ്ടാക്കിയപ്പോൾ മധ്യസ്ഥനായതു മുതൽ തുടങ്ങിയതാണു തന്നോടുള്ള വൈരാഗ്യമെന്നാണ് ഫിലിപ്പ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.
Read Moreമുൻഡിവൈഎസ്പി പി. രഘുവരൻ നായരുടെ മരണത്തിൽ ദുരൂഹത: അന്വേഷണം അട്ടിമറിക്കാൻ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഉടപെടൽ ഉണ്ടായതായി ആരോപണം; മരണ കാരണത്തെക്കുറിച്ച് ഡോക്ടർമാരുടെ സംശയം ഇങ്ങനെ
കോട്ടയം: മുൻഡിവൈഎസ്പി നീറിക്കാട്ട് പുത്തേട്ട് പി. രഘുവരൻ നായരുടെ (62) മരണത്തിൽ ദുരൂഹത. അടിവയറ്റിന് ആഴത്തിലേറ്റ മർദ്ദനമാണു മരണകാരണമെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. പാൻക്രിയാസിനേറ്റ ശക്തമായ ചവിട്ടോ, മർദ്ദനമോ ആണ് മരണത്തിലേക്ക് നയിച്ചതെന്നാണു സൂചന. സംഭവത്തിൽ ക്രൈബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്പോൾ പി. രഘുവരൻ നായരുടെ മരണം കൊലപാതകത്തിലേക്കു വിരൽ ചൂണ്ടുന്നു. രഘുവരൻ നായരുടെ സഹോദരനും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ പ്രസാദിന്റെ പരാതിപ്രകാരം നടന്ന അന്വേഷണമാണു കൊലപാതകസാധ്യതയിലേക്കു നീങ്ങുന്നത്. വയറുവേദനയേത്തുടർന്ന് 2019 ഏപ്രിൽ ഏഴിനു രാത്രി 8.30നു ബന്ധുക്കളാണു രഘുവരൻ നായരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. രാത്രി 12നു മരിച്ചു. രഘുവരനെ പരിശോധിച്ച ഡോക്ടർ മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും പോസ്റ്റ്മോർട്ടം ആവശ്യപ്പെടുകയും ചെയ്തു. പിറ്റേന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് സർജൻ ഡോ. നീതുവിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. പാൻക്രിയാസിനേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ…
Read Moreതീവ്രവാദികൾക്ക് വാടകയ്ക്കെടുത്ത കാറുകൾ കൈമാറിയ സംഭവം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനൊരങ്ങി പോലീസ്
കോട്ടയം: തീവ്രവാദികൾക്ക് വാടകയ്ക്കെടുത്ത കാറുകൾ കൈമാറിയ സംഭവത്തിൽ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ ഇല്യാസ് (37), എറണാകുളം ആലുവ യുസി കോളജ് ചെറിയംപറന്പിൽ കെ.എ. നിഷാദ് (37) എന്നിവരെയാണു കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് അപേക്ഷ നൽകിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാവും, യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അടക്കമുള്ള ഏജൻസികൾ പ്രതികളെ ചോദ്യം ചെയ്യാൻ എത്തും. ഇതിനുശേഷമാവും കേസിൽ വിശദമായ അന്വേഷണം ഉണ്ടാകുക. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കേസിൽ നിർണായകമായ തുന്പ് ലഭിക്കുമെന്നാണു പോലീസ് കരുതുന്നത്. വാഹനം വിറ്റ സ്ഥലം സംബന്ധിച്ചു പ്രതികളിൽനിന്നും മൊഴി ലഭിച്ചാൽ ഇവരെ…
Read Moreകോട്ടയം ടിബി റോഡിലെ ഗതാഗതക്കുരുക്ക്; പരിഹാര നടപടി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്; സമരത്തിനൊരുങ്ങി വ്യാപാരികൾ
കോട്ടയം: ടിബി റോഡിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു വ്യാപാരികൾ സമരത്തിന്. ടിബി റോഡിൽ തിരുനക്കര മൈതാനം മുതൽ കെഎസ്ആർടിസി സ്റ്റാൻഡ് വരെയുള്ള ഭാഗത്താണു വൈകുന്നേരം ആറു മുതൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഫസ്റ്റ്ഷോയ്ക്കും, സെക്കൻഡ് ഷോയ്ക്കും കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തേക്കുള്ള തീയറ്ററിലേക്കു പ്രേക്ഷകർ കൂട്ടത്തോടെ എത്തുന്നതാണ് ഗതാഗതക്കുരുക്കിനു കാരണമാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. കുരുക്കൊഴിവാക്കാനുള്ള നിർദേശങ്ങൾ ടിബി റോഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ പോലീസിനു നിവേദനമായി നൽകിയെങ്കിലും നടപടികൾ എങ്ങും എത്തിയില്ല. ഈ നിർദേശങ്ങൾ നടപ്പാക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കിയില്ലെങ്കിൽ റോഡ് ഉപരോധസമരം അടക്കമുള്ള സമരം നടത്തുമെന്ന് ടിബി റോഡ് മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി പി.ബി. ഗിരീഷ് പറഞ്ഞു. പുതിയ സിനിമകൾ റിലീസ് ചെയ്യുന്പോഴാണ് ടിബി റോഡിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. തീയറ്ററിലേക്കു കയറാനായി എത്തുന്ന വാഹനങ്ങളുടെ നീണ്ടനിര പലപ്പോഴും ചന്തയ്ക്കുള്ളിലെ റോഡ് വരെ എത്തും. ടിബി…
Read Moreഅർദ്ധരാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; വീടിന്റെ ജനൽചില്ലുകൾ തകർന്നു; ഭീതിവിട്ടുമാറാതെ കുടുംബാംഗങ്ങൾ
വെച്ചൂർ: രാത്രി സമയത്തു വീടിനു നേർക്കു കല്ലെറിഞ്ഞു ജനൽ ചില്ലുകൾ തകർത്തു. ഭയചകിതരായ കുടുംബാംഗങ്ങൾ വീടുവിട്ടു പുറത്തിനിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വെച്ചൂർ ഇടയാഴംകരിയിൽ നടുമുറിയിൽ റോബിയുടെ വീടിനു നേർക്കാണ് കഴിഞ്ഞ ദിവസം രാത്രി 12.50നു സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വീടിന്റെമുൻവശത്തെ ജനൽചില്ലുകൾ തകർന്നു. ഭിന്ന ശേഷിക്കാരനായ റോബിയും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിൽ താമസിക്കുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആക്രമണത്തിന്റെ ഭീതിയിൽനിന്നും റോബിയും കുടുംബവും ഇനിയും മോചിതരായിട്ടില്ല. ഇതിനു മുന്‍പു വെച്ചുരിലെ പല ഭാഗങ്ങളിലും സാമൂഹ്യ വിരുദ്ധർ വീടുകൾക്കു നേരെ കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തിയിട്ടുണ്ടെന്നു നാട്ടുകാർ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത വൈക്കം പോലീസ് സമീപത്തെ സിസി ടിവി ദ്യശ്യങ്ങൾ പരിശോധിച്ചു വരികയാണ്. രാത്രി കാലങ്ങളിലെ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ അവിശ്യപ്പെട്ടു.
Read Moreഅശ്ലീല രീതിയിൽ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ കാണിച്ച് ഭീഷണി; ലക്ഷ്യം പണം; സംഘത്തിൽ നാലു പെൺകുട്ടികളും; പെണ്‍കുട്ടികൾ പ്രതികളാകുന്ന സംസ്ഥാനത്തെ ആദ്യ സൈബർ കേസ്
പാലാ: രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയതിൽ മനം നൊന്തു സ്കൂൾ വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചു. പെണ്‍കുട്ടികളടക്കം നാലു സഹപാഠികളാണ് അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ വിദ്യാർഥിനിയെ കാട്ടി ഭീഷണിപ്പെടുത്തിയത്. ഇവർക്കെതിരെ പോലീസ് കേസെടുത്തു. ഇത്തരത്തിൽ പെണ്‍കുട്ടികൾ പ്രതികളാകുന്ന സംസ്ഥാനത്തെ ആദ്യ സൈബർ കേസാണിത്. പ്രായപൂർത്തിയാകാത്തവരാണ് എല്ലാവരും. പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ് പെണ്‍കുട്ടി. ഒപ്പം പഠിക്കുന്ന ആണ്‍കുട്ടിയുമായി ചേർത്താണ് വിദ്യാർഥിനിയുടെ ഫോട്ടോ മോർഫു ചെയ്ത് അശ്ലീല രീതിയിൽ രൂപംമാറ്റം വരുത്തിയത്. ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായിരുന്നു. സ്കൂളിൽ നിന്നും വിനോദയാത്ര പോയി വന്നതിനു ശേഷമാണ് പെണ്‍കുട്ടിയെ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തിയത്. യാത്രാവേളയിൽ എടുത്ത ഫോട്ടോയിൽ കൂടെ പഠിക്കുന്ന ആണ്‍കുട്ടിയേയും ചേർത്തു മോർഫ് ചെയ്തെന്നു കരുതുന്നു. മോർഫിംഗ് നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ അടക്കമുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ…
Read More