കടുത്തുരുത്തി: നാല് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പശുവിന് പ്രസവം. തള്ളപശുവും മൂരിക്കിടാവും സുഖമായിരിക്കുന്നു. കുറുപ്പന്തറയിലാണ് അപൂര്‍വമായ സംഭവം നടന്നത്. ക്ഷീരകര്‍ഷകനായ കുറുപ്പന്തറ കടവിലെ കളരിക്കല്‍ ജോസിന്റെ പശുവാണ് കന്നി പ്രസവത്തില്‍ ശസ്ത്രക്രിയിയലൂടെ കിടാവിന് ജന്മം നല്‍കിയത്. സമയം കഴിഞ്ഞിട്ടും പശു പ്രസവിക്കാതെ വന്നതോടെയാണ് രാവിലെ ഒമ്പതോടെ ജോസ് മാന്‍വെട്ടത്തെ മൃഗാശുപത്രിയിലെത്തി വെറ്ററിനറി സര്ജന് ഡോ. ദിവ്യാമോള്‍ തോമസിനോട് വിവരം പറയുന്നത്. തുടര്‍ന്ന് ഡോ. ദിവ്യയെത്തി നടത്തിയ പരിശോധനയില്‍ കിടാവിന് അമിതമായ വളര്‍ച്ചയുണ്ടെന്നും തല തിരിഞ്ഞാണ് കിടാവ് കിടക്കുന്നതെന്നും കണ്ടെത്തിയത്. പ്രശ്നം സങ്കീര്‍ണമായതിനാല്‍ ഡോ. ദിവ്യ, സമീപത്തെ കല്ലറ വെറ്ററിനറി സര്‍ജനായ ഡോ. രേഖാ രവീന്ദ്രനെയും ആര്‍പ്പൂക്കരയിലെ ഡോ. അഭിജിത്ത് തമ്പാനെയും സഹായത്തിനായി വിളിച്ചു. തുടര്‍ന്ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ശസ്ത്രക്രിയ നടത്താതെ കൈ ഉപയോഗിച്ചു കിടാവിനെ പുറത്ത് എടുക്കാന്‍…
Read MoreCategory: Kottayam
ചാന്നാനിക്കാട് ട്രാക്ടർ അപകടം; രക്ഷിക്കാൻ ശ്രമിച്ചു, പക്ഷെ… സംഭവം കണ്ടയുടനെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ജോയിയും മകൻ ജോജോയും സംഭവത്തെക്കുറിച്ച് വേദനയോടെ പറഞ്ഞതിങ്ങനെ…
ചിങ്ങവനം: രണ്ടുപേരുടെ ജീവൻ സ്വന്തം കൈകളിൽ കിടന്നു പൊലിയുന്നത് നേരിൽ കണ്ടതിന്റെ ഞെട്ടൽ മാറാതെ ചോഴിയക്കാട് വലിയപറന്പിൽ ജോയിയും മകൻ ജോജോയും. തരിശു കിടന്ന പാടം വൃത്തിയാക്കുന്നത് കാണാൻ ഇന്നലെ വൈകുന്നേരത്തോടെ എത്തയതായിരുന്നു ഇരുവരും. പരുത്തുംപാറയിൽ ഓട്ടോ ഡ്രൈവറായ ജോജോ വൈകിട്ട് വീട്ടിലെത്തിയതിനു ശേഷമാണ് പിതാവുമൊത്ത് പാടത്തേക്ക് എത്തിയത്. പുറം ബണ്ടിൽനിന്ന ഇവർ തൊട്ടടുത്ത് ഓടിക്കൊണ്ടിരുന്ന ട്രാക്ടർ തലകീഴായി മറിയുന്നത് കണ്ട് തോട് നീന്തി കടന്ന് പാടത്തേക്ക് എടുത്തു ചാടുകയായിരുന്നു. മുന്നിൽ കണ്ട ദയനീയ കാഴ്ചകൾ കരളലിയിക്കുന്നതായിരുന്നു. എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാണു ചിന്തിച്ചത്, ജോയി പറയുന്നു. ഇരുവരേയും രക്ഷിക്കാൻ ജോജോയും പിതാവും സ്വന്തം ജീവൻ മറന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. തങ്ങളുടെ സർവ ശക്തിയും ഉപയോഗിച്ച് ട്രാക്ടർ ഉയർത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കാൻ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും അപകട വിവരം ആർക്കും മനസിലായില്ല. കൂടെയുണ്ടായിരുന്ന ട്രാക്ടർ…
Read Moreമൂവർ സംഘം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കുമരകം സ്വദേശി അതുലിന് ദാരുണാന്ത്യം; ഒൻപതു വർഷം മുമ്പ് അച്ഛൻ മരിച്ചതും ബൈക്കപകടത്തിൽ
കുമരകം: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പെട്ട മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു. ഒളശ പള്ളിക്കവല അരവിന്ദശ്ശേരി അതുൽ. എബി. കുര്യൻ (21) ആണ് മരിച്ചത്. കഞ്ഞിക്കുഴി സ്വദേശി ഷാഹുൽ, തിരുവഞ്ചൂർ സ്വദേശി അഖിൽ എന്നിവർ പരുക്കുകളോടെ രക്ഷപെട്ടു. കുമരകം നവനസ്രത്തുപള്ളി- ജെട്ടി റോഡിൽ പുറത്തേക്കരി രാജീവിന്റെ ഗോവണി പാലത്തിനു സമീപം ഇന്നലെ അർദ്ധരാത്രി 12.50നായിരുന്നു അപകടം. കുമരകം ഇല്ലിക്കളം റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹത്തോടനുബന്ധിച്ചു നടത്തിയ ചടങ്ങിൽ പങ്കെടുത്ത് മൂവരും ഒരു ബൈക്കിൽ മടങ്ങിപ്പോരുന്പോഴായിരുന്നു അപകടം. സംഭവം ഇവരിലൊരാൾ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചറിയിച്ചു. റിസോർട്ടിൽ നിന്നെത്തിയ കൂട്ടുകാർ പരുക്കേറ്റു റോഡിൽ കിടന്ന രണ്ടു പേരേയും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ബൈക്കിൽ മൂന്നു പേരുണ്ടായിരുന്ന വിവരം പിന്നീടാണ് രക്ഷിക്കാനെത്തിയവരെ അറിയിച്ചത്. പരുക്കേറ്റവരുടെ സൃഹൃത്തുക്കൾ വീണ്ടും സംഭവസ്ഥലത്തെത്തി തെരച്ചിൽ നടത്തി. ഒപ്പം നാട്ടുകാരും പങ്കെടുത്തു. പാലത്തിനടിയിൽ മറു…
Read Moreഎംജി കലോത്സവം 27 മുതൽ തൊടുപുഴ അൽ അസ്ഹർ കോളജിൽ; മത്സരത്തിൽ മാറ്റുരയ്ക്കാനായി 271 കോളജുകളിൽ നിന്നായി 7500 കുട്ടികൾ
കോട്ടയം: യുവതയുടെ ആവേശമായ യൂണിവേഴ്സിറ്റി കലോത്സവം ഒരിക്കിൽകൂടി ഹൈറേഞ്ചിന്റെ മടിത്തട്ടിലേക്ക്. എംജി യൂണിവേഴ്സിറ്റി കലോത്സവം 27 മുതൽ മാർച്ച് രണ്ടുവരെ തൊടുപുഴ, പെരുന്പള്ളിച്ചിറ അൽഅസ്ഹർ കോളജിൽ നടക്കും. അൽഅസ്ഹർ കോളജിലെ ആർട്സ്, ദന്തൽ, ലോ, എൻജിനീയറിംഗ് വിഭാഗം ഉൾപ്പെടുന്ന വിശാലമായ കാന്പസിലെ പത്തു വേദികളിലാണു മത്സരങ്ങൾ നടക്കുന്നത്. ’ആർട്ടിക്കിൾ 14’ എന്നാണു കലോത്സവത്തിനു പേരിട്ടിരിക്കുന്നത്. കലോത്സവത്തിന്റെ ലോഗോയും പോസ്റ്ററും കഴിഞ്ഞദിവസം പ്രകാശനം ചെയ്തു. കലോത്സവ നഗറിനു അഭിമന്യു നഗർ എന്നാണു പേരിട്ടിരിക്കുന്നത്. എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള 271 കോളജുകളിൽ നിന്നുള്ള 7500 കലാപ്രതിഭകൾ 60 ഇനങ്ങളിലായി മത്സരിക്കും. മത്സരത്തിന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. തേവര എസ്എച്ച് കോളജാണ് കഴിഞ്ഞ വർഷം കോട്ടയത്തു നടന്ന കലോത്സവത്തിൽ ചാന്പ്യൻമാരായത്. മഹാരജാസ്, സെന്റ് തെരേസാസ് കോളജുകൾ കഴിഞ്ഞ തവണ കൈവിട്ടു പോയ കലാകീരിടം തിരിച്ചുപിടിക്കാനായിട്ടാണ് തൊടുപുഴയിൽ കലോത്സവത്തിനെത്തുന്നത്. ട്രാൻസ് ജെൻഡറുകൾക്കും…
Read Moreവിടാതെ, വടക്കു-കിഴക്കൻ കാറ്റ്; നാല് ജില്ലകളിൽ ശനിയാഴ്ചയും ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കോട്ടയം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ശനിയാഴ്ചയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, ആലപ്പുഴ ജില്ലകളിലാകും ചൂട് കൂടുക. ഇവിടങ്ങളിൽ രണ്ടു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വടക്കു-കിഴക്കൻ കാറ്റിന്റെ സ്വാധീനമാണ് ചൂട് കൂടാൻ കാരണമാകുന്നത്. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. കോട്ടയത്ത് ഇന്ന് 37 ഡിഗ്രി സെൽഷ്യസാണ് താപനില. ഉച്ചസമയങ്ങളിൽ പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർജലീകരണം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
Read Moreവാഹനം ചോദിക്കാതെ എടുത്തതിലുള്ള വൈരാഗ്യം; ബാറിന് മുന്നിൽ വെച്ച് പരസ്പരം കണ്ടപ്പോൾ കലപ്പു തീർത്തത് യുവാവിന അഞ്ചുതവണ കുത്തി പരിക്കേൽപ്പിച്ചു; നീണ്ടൂരിൽ നടന്ന സംഭവം ഞെട്ടിക്കുന്നത്
നീണ്ടൂർ: സ്വകാര്യ ബാറിൽ വാക്കുതർക്കം മൂലമുണ്ടായ സംഘർഷത്തിൽ യുവാവിനു കുത്തേറ്റു. ഓണംതുരുത്ത് തലയ്ക്കമറ്റത്തിൽ ജെറി(23)നാണു കുത്തേറ്റത്. അഞ്ചു കുത്തേറ്റു. ഇന്നലെ വൈകുന്നേരം സംഘർഷത്തിനിടെയാണു കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഓണംതുരുത്ത് പൂവത്തുങ്കൽ നിഥിനെ പോലീസ് തെരയുന്നു. ഇയാൾ ഒളിവിലാണ്. കഴിഞ്ഞ നീണ്ടൂർ പൂരത്തിന് നിഥിന്റെ ബന്ധുവിന്റെ ബൈക്ക് അനുവാദം ഇല്ലാതെ ജെറിൻ എടുത്തു കൊണ്ടു പോയിരുന്നു. ഈ സംഭവത്തിനുശേഷം ഇന്നലെ ജെറിനെ ബാറിൽ വച്ചു കണ്ടുമുട്ടുകയും നിഥിൻ ഇതേകുറിച്ചു ചോദിക്കുകയും ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. തുടർന്ന് നിഥിൻ കത്തിയെടുത്തു ജെറിനെ കുത്തുകയായിരുന്നു. വയറ്റിൽ ഒരു കുത്തും പുറത്തു രണ്ട് കുത്തും കൈയിൽ രണ്ടു കുത്തും ഏറ്റ ജെറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ പോലീസ് കേസെടുത്തു.
Read Moreബസിൽ നിന്ന് ധൃതിയിലുള്ള യുവതിയുടെ ഇറങ്ങിപ്പോക്ക് കണ്ടക്ടർക്ക് സംശയമായി; സ്വകാര്യബസിൽ നിന്ന് വീട്ടമ്മയുടെ അരലക്ഷം രൂപ കവർന്ന് മുങ്ങിയ സ്ത്രീയെ അഞ്ചുമാസത്തിന് ശേഷം പോലീസ് പൊക്കിയപ്പോൾ…
പുതുപ്പള്ളി: സ്വകാര്യ ബസിൽ നിന്ന് വീട്ടമ്മയുടെ അരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ സ്ത്രീയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എരമല്ലൂർ ഇലവുമ്മുട്ട് മിനി തോമസി(50) നെയാണു പോലീസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 23ന് ബേക്കർ ജംഗ്ഷനിൽ സ്വകാര്യ ബസിലായിരുന്നു സംഭവം. ആയുർവേദ ആശുപത്രി അറ്റൻഡറും പനന്പാലം സ്വദേശിയുമായ വീട്ടമ്മയുടെ പണമാണ് മോഷ്ടിച്ചത്. ഇവരും ഭർത്താവും ചേർന്ന് തിരുനക്കര എസ്ബിഐ ശാഖയിൽ സ്വർണം പണയം വച്ച് അരലക്ഷം രൂപ എടുത്തിരുന്നു. ഈ പണം അക്കൗണ്ടിൽനിന്നും പിൻവലിച്ചശേഷം ആർപ്പൂക്കര-മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകുന്ന ജാക്വിലിൻ ബസിൽ സ്റ്റാൻഡിൽ നിന്നും കയറി. തുടർന്ന് ഈ ബസ് ബേക്കർ ജംഗ്ഷനിൽ എത്തിയപ്പോൾ കൃത്രിമ തിരക്കുണ്ടാക്കിയ സ്ത്രീ ബസിൽനിന്നും പുറത്തിറങ്ങി. ഇവർ പണം മോഷണം നടത്തുന്ന സ്ത്രീ ആണെന്നും എല്ലാവരും ബാഗ് പരിശോധിക്കണമെന്നും കണ്ടക്ടർ വിളിച്ചു പറഞ്ഞു. ഇതേ…
Read Moreനിർത്തരുതെന്ന് പറഞ്ഞാൽ അവിടെയേ നിർത്തൂ… രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് തടസമായി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം റോഡിന് മുന്നിലെ അനധികൃ ബസ് സ്റ്റോപ്പ് ദുരിതമാകുന്നു
ഗാന്ധിനഗർ: അനധികൃത സ്റ്റോപ്പിൽ നിർത്തി സ്വകാര്യബസിൽ യാത്രക്കാരെ കയറ്റുന്നത് മെഡിക്കൽ കോളജിൽ രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം റോഡിന്റെ പ്രവേശന കവാടത്തിൽ സ്വകാര്യ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതു മൂലം രോഗികളുമായി വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് തടസമുണ്ടാകുന്നതായിട്ടാണ് പരാതി. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനു വണ്‍വേ സന്പ്രദായം നിലവിൽ വന്ന ശേഷം അത്യാഹിത വിഭാഗത്തിലേക്കും ഹൃദ്രോഗം, ഗൈനക്കോളജി, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം തുടങ്ങി എല്ലാ ഒപികളിലേക്കും വാർഡുകളിലേക്കുമുള്ള റോഡിന്റെ കവാടത്തിലാണ് സ്വകാര്യ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നത്. റോഡിന്റെ എതിർ വശത്താണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. സ്റ്റാൻഡിൽനിന്നും ബസ് പുറപ്പെടേണ്ട സമയത്തിന് അഞ്ചു മിനിറ്റ് മുന്‍പ് ഇറങ്ങി വരുന്ന സ്വകാര്യബസുകൾ ആശുപത്രിക്കകത്തേക്കു പ്രവേശിക്കുന്ന റോഡിന്റെ കവാടത്തിൽ നിർത്തി യാത്രക്കാരെ കയറ്റുന്നു. രോഗികളുമായി വരുന്ന…
Read Moreസ്വകാര്യ വ്യക്തി കയ്യേറിയ സ്ഥലത്തിന് ബ്ലോക്ക് പഞ്ചായത്തു വക സംരക്ഷണഭിത്തി ! കര്‍ഷകരുടെ പരാതി ഇങ്ങനെ…
കടുത്തുരുത്തി: സ്വകാര്യ വ്യക്തി കയ്യേറിയ സ്ഥലത്തിന് ബ്ലോക്ക് പഞ്ചായത്തു വകയായി സംരക്ഷണഭിത്തി ഉണ്ടാക്കി നൽകിയെന്ന് ആരോപണം. മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ വലിയതോട്ടിൽ മണപ്പുഴ പാലത്തിന് സമീപമാണ് സ്വകാര്യ വ്യക്തി തോട് കൈയേറിയതായി ആരോപണമുയർന്നിട്ടുള്ളത്. ഈ ഭാഗത്താണ് തോട്ടിൽ നിന്നും ചെളി വാരിയെടുത്ത് സംരക്ഷണഭിത്തി ഉണ്ടാക്കി നൽകിയതെന്ന് കർഷകർ ആരോപിക്കുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രുപാ ചിലവഴിച്ചു മണപ്പുഴ പാലം മുതൽ ചങ്ങലപ്പാലം വരെയുള്ള ഭാഗത്ത് തോടിന് വീതി കൂട്ടുന്ന പണികൾ നടക്കുകയാണ്. എന്നാൽ തോട് കൈയ്യേറിയ ഭാഗത്ത് വീതി കൂട്ടാതെ ആഴത്തിൽ കുഴിച്ച് മണ്ണെടുത്ത് കൈയ്യേറിയ സ്ഥലത്ത് സംരക്ഷണഭിത്തി പോലെ പിടിപ്പിച്ചിരിക്കുയാണെന്ന് കർഷകർ ചൂണ്ടി കാണിക്കുന്നു. തോട് കൈയ്യേറിയതോടെ ഈ ഭാഗത്ത് വീതി കുറയുന്നത് തോട്ടിലെ വെള്ളം വറ്റാൻ താമസമുണ്ടാക്കുമെന്നും ഇതു ഇടയാറ്റ് പാടശേഖരത്തിൽ പെടുന്ന 600 ഏക്കറോളം വരുന്ന പാടത്ത് കൃഷി ഇറക്കാൻ…
Read Moreമാഞ്ഞൂര്‍ കക്കത്തുമലയിലും തലയോലപ്പറമ്പിലും വീട്ടമ്മമാരുടെ മാല പൊട്ടിച്ചെടുത്തവര് കുടുങ്ങി; പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
കടുത്തുരുത്തി: മാഞ്ഞൂർ കക്കത്തുമലയിലും തലയോലപ്പറന്പിലും നടന്നു പോവുകയായിരുന്ന വയോധികകളായ വീട്ടമ്മമാരുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. മാവേലിക്കര തെക്കേകര കല്ലുവെട്ടാംകുഴി വീട്ടിൽ ഉണ്ണികൃഷ്ണൻ (27), വിരികടവ് പെരുന്നാട് കൊച്ചഴിയത്തുപനയിൽ ശശി (44) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കം കോടതിയിൽ നിന്നും കടുത്തുരുത്തി പോലീസ് കസ്റ്റഡയിൽ വാങ്ങിയ പ്രതികളെ കടുത്തുരുത്തി സിഐ പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മോഷണം നടന്ന ഇരവിമംഗലത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ മാല നഷ്ടപെട്ട വീട്ടമ്മ തിരിച്ചറിഞ്ഞു. തലയോലപ്പറന്പിൽ മോഷണം നടന്നതിന് സമീപത്തെ സി സി ടിവികളിൽ നിന്നും പോലീസിന് മോഷ്ടാക്കളെ സംബന്ധിച്ചു വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നു. ഇതാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. ബൈക്കിലെത്തിയാണ് പ്രതികൾ പള്ളിയിൽ പോയി മടങ്ങുകയായിരുന്ന വയോധികയുടെയും ക്ഷേത്ര ദർശനത്തിനു പോവുകയായിരുന്ന വീട്ടമ്മയുടെയും സ്വർണമാലകൾ കവർന്നത്. കഴിഞ്ഞ മാസം 22…
Read More