ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അധികൃതരുടെ അനുമതിയില്ലാതെ ചില സംഘടനകളും വ്യക്തികളും ഭക്ഷണ വിതരണം ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പ് കാരും ആവശ്യപ്പെടുന്നു. വിവിധ വാർഡുകളിലും ആശുപത്രി പരിസരത്തും ഭക്ഷണ അവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടുന്നത് വൃത്തിയാക്കുന്ന ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നവജീവൻ ട്രസ്റ്റ്, ഡി.വൈ.എഫ്.ഐ, സേവാഭാരതി തുടങ്ങിയ സംഘടനകൾ ആശുപത്രി അധികൃതരുടെ അനുമതിയോടെ ഭക്ഷണം വിതരണം ചെയ്യുന്പോൾ ആശുപത്രി അധികൃതരുടെ അനുമതിയില്ലാതെ നിരവധി വ്യക്തികളും സംഘടനകളും ഭക്ഷണം വിതരണം ചെയ്യുകയാണ്. ഇവർ വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾ കഴിച്ച് ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യവിഷബാധയുണ്ടായാൽ അത് അനുമതിയോടെ ഭക്ഷണ വിതരണം നടത്തുന്ന സംഘടനകളേയും ബാധിക്കും. ചില വ്യക്തികൾ പിരിവിലൂടെ പണം കണ്ടെത്തിയാണ് ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തുന്നത്. അതിനാൽ വ്യക്തികൾ നടത്തുന്നതും ചില വ്യാജ സംഘടനകൾ നടത്തുന്നതുമായ ഭക്ഷണ വിതരണം നിയന്ത്രിക്കുവാൻ ആശുപത്രി അധികൃതർ ഇടപെടണമെന്നാണാവശ്യം. മെഡിക്കൽ…
Read MoreCategory: Kottayam
ഗാന്ധിനഗർ പോലീസ് ഡാ..! മൃതദേഹ അവശിഷ്ടം ചികഞ്ഞത് വെറുതേയായില്ല; ശരീര അവശിഷ്ടം റോഡിൽ തള്ളിയവരേയും ആശുപത്രിയേയും കൈയോടെ പൊക്കി പോലീസ്
ഗാന്ധിനഗർ: ആശുപത്രിയിൽ ഉപയോഗിക്കുന്ന ഐവി സെറ്റിലുണ്ടായിരുന്ന കോഡ് നന്പരും കന്പനിയുടെ ഫോണ് നന്പരും വച്ച് മിനിറ്റുകൾക്കകം ഒരു കേസിലെ പ്രതികളെ പിടികൂടി ഗാന്ധിനഗർ പോലീസ്. മനുഷ്യ മൃതദേഹ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പോലീസ് തെളിവ് ചികഞ്ഞെടുത്തത്. ആർപ്പൂക്കര പഞ്ചായത്തിലെ സൂര്യകവല- മണിയാപറന്പ് റോഡരികിലെ പാടത്ത് മനുഷ്യന്റെ ആന്തരിക അവയവങ്ങൾ ഉപേക്ഷിച്ച ആംബുലൻസ് ഡ്രൈവർമാരെ ഗാന്ധിനഗർ പോലീസ് മനിറ്റുകൾക്കകം പൊക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.30നാണ് മണിയാപറന്പ് റോഡിൽ യാക്കോബായ പള്ളിക്ക് സമീപം പാടശേഖരത്തിന്റെ സൈഡിലായി പ്ലാസ്റ്റിക് ബക്കറ്റിൽ ശരീര അവശിഷ്ടങ്ങൾ കണ്ടത്. പശുവിനെ കെട്ടാൻ പോയ ഒരു വീട്ടമ്മയാണ് ആദ്യം ബക്കറ്റിലെ അവശിഷ്ടങ്ങൾ കണ്ടത്. സംഭവത്തിൽ അസ്വാഭാവികത തോന്നിയ ഇവർ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ പഞ്ചായത്ത് മെന്പർ പ്രവീണിനെ അറിയിച്ചു. പ്രവീണ് അറിയിച്ചതനുസരിച്ച് ഗാന്ധിനഗർ സി.ഐ അനുപ് ജോസും സംഘവും സ്ഥലത്തെത്തി. പോലീസിന്റെ ആവശ്യപ്രകാരം കോട്ടയം…
Read Moreഉരുൾപൊട്ടൽ സാധ്യത; വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും
പത്തനംതിട്ട: ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ വിദഗ്ധ സംഘം ബുധനാഴ്ച മുതൽ പഠനം നടത്തും. ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ എന്നിവ കണ്ടെത്തിയ സ്ഥലങ്ങൾ വേഗത്തിൽ പരിശോധിച്ച് ജനവാസയോഗ്യം ആണോ അല്ലയോ എന്ന് വ്യക്തമായ ശാസ്ത്രീയ ശിപാർശ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾക്ക് നല്കുന്നതിന് മണ്ണ് സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിൽ 50 സംഘങ്ങളെയാണ് വിവിധ ജില്ലകളിലെ പരിശോധനകൾക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർക്കുള്ള പരിശീലനം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ആസ്ഥാനത്ത് നടന്നു. പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ജി. ശങ്കർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ സി. മുരളീധരൻ, കേന്ദ്ര ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. പഠനസംഘം സ്ഥല പരിശോധനയ്ക്ക്…
Read Moreമൃതദേഹാവശിഷ്ടം പൊതുസ്ഥലത്ത് തള്ളിയ സംഭവം: രണ്ട് ആംബുലൻസ് ഡ്രൈവർമാർ പിടിയിൽ; വിശദമായ അന്വേഷണത്തിന് പോലീസ്
ഗാന്ധിനഗർ: മനുഷ്യ ശരീരാവശിഷ്ടങ്ങൾ പാടശേഖരത്ത് ആംബുലൻസിൽ കൊണ്ടുപോയി തള്ളിയ സംഭവത്തിൽ സ്വകാര്യ ആശുപത്രിയിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടുമെന്ന് ഗാന്ധിനഗർ പോലീസ്. കളത്തിപ്പടിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എംബാം ചെയ്ത മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ആർപ്പൂക്കര കരുപ്പൂത്തിട്ടയ്ക്ക് സമീപം മണിയാപറന്പ് റോഡരികിലെ പാടശേഖരത്ത് കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ മൃതദേഹ അവശിഷ്ടം ഉപേക്ഷിച്ച ആംബുലൻസ് ഡ്രൈവർമാരെ പിടികൂടി. 17000 രൂപയാണ് ശരീരാവശിഷ്ടങ്ങൾ മറവ്ചെയ്യുന്നതിന് ആംബുലൻസ് ഡ്രൈവർമാർ ആശുപത്രി അധികൃതരിൽനിന്ന് കൈപ്പറ്റിയത്. ഇതിന്റെ നിജസ്ഥിതിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രി ബസ് സ്റ്റാന്ഡിന് സമീപം പാർക്ക് ചെയ്യുന്ന ആംബുലൻസിലെ ഡ്രൈവർമാരായ അമയന്നൂർ താഴത്തേൽ സുനിൽ കുമാർ (34), പെരുന്പായിക്കാട് ചിലന്പത്ത് ശേരിയിൽ ക്രിസ്റ്റുമോൻ ജോസഫ് (38) എന്നിവരാണ് പിടിയിലായത്. കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹം എംബാം ചെയ്യുന്നത് കഴുത്തിൽ ഫോർമലിൻ കുത്തിവച്ച് മൃതദേഹത്തിലെ മുഴുവൻ രക്തവും കളഞ്ഞ ശേഷമാണ്.…
Read Moreതെങ്ങണയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മരണം; മരിച്ചവർ കറുകച്ചാൽ റിലയൻസിലെ ജീവനക്കാർ
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂർ റോഡിലെ തെങ്ങണ ജംഗ്ഷനിൽ സൈലോ കാറും മാരുതി സെന്നും കൂട്ടിയിടിച്ച് സെന്നിൽ സഞ്ചരിച്ച രണ്ടുപേർ മരിച്ചു. ഒരാൾക്കു പരിക്ക്. കറുകച്ചാൽ റിലയൻസ് ട്രെൻഡ്സിലെ ജീവനക്കാരായ കുമാരനല്ലൂർ മംഗലത്ത് എം.ജി.അനിൽകുമാർ (48), കൊല്ലം ഗീതാ ഭവനിൽ കാർത്തിക് (33) എന്നിവരാണ് മരിച്ചത്. സൈലോയിലുണ്ടായിരുന്ന മാമ്മൂട് മാറാട്ടുകളം ആരോൺ പ്രിൻസി(19)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30-നായിരുന്നു അപകടം. കറുകച്ചാലിലെ സ്ഥാപനത്തിൽനിന്ന് ചങ്ങനാശേരിയിലേക്കു പോവുകയായിരുന്ന അനിൽകുമാറും കാർത്തിക്കും സഞ്ചരിച്ച കാറും ചങ്ങനാശേരിയിൽനിന്നു മാമ്മൂട്ടിലേക്ക് വരികയായിരുന്ന ആരോൺ പ്രിൻസും പിതാവും സഞ്ചരിച്ച സൈലോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവണ്ടികളും എതിർ ദിശയിലേക്ക് തിരിഞ്ഞു. മാരുതികാർ പൂർണമായും തകർന്നു. അതിഭീകര ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ രണ്ടു വാഹനങ്ങളിലെയും യാത്രക്കാരെ ഉടൻതന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അനിൽകുമാറിന്റെയും കാർത്തിക്കിന്റെയും ജീവൻ രക്ഷിക്കാനായില്ല. തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ…
Read Moreമഴ മാറി മാനം തെളിഞ്ഞു; ക്യാമ്പ് വിട്ടവർ വീടുകളിലേക്ക്; കേരളത്തിൽ നാല് ദിവസം കൊണ്ട് പെയ്യേണ്ട മഴ മണിക്കൂറുകൾ കൊണ്ടു പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കാലാവസ്ഥ വിഭാഗം
കോട്ടയം: മഴ കുറഞ്ഞ് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങിയതോടെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. വീടുകളിൽ എത്തിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരികയാണ്. ദിവസങ്ങൾ കഴിഞ്ഞാലേ വീടും പരിസരവും പഴയ രീതിയിലേക്ക് കൊണ്ടുവരാനാകു. ജില്ലയിൽ ഇന്ന് 22 ക്യാന്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 658 കുടുംബങ്ങളിലെ 1900 പേർ കഴിയുന്നു. 10 ദിവസത്തോളം ക്യാന്പുകളിൽ കഴിഞ്ഞിരുന്നവരാണ് ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനാണ് രണ്ടു വർഷമായി തുടരുന്ന കനത്ത വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് കരുതുന്നത്. സാധാരണയായി ജൂണ് ഒന്നിന് കാലവർഷം എത്തും. ഇതാണ് പതിവ്. എന്നാൽ ജൂണിലും ജൂലൈയിലും മഴ പെയ്യാതെ ആഗസ്റ്റിൽ പെരുംമഴ പെയ്തതാണ് പ്രളയത്തിന് കാരണമെന്നു കരുതുന്നു. രണ്ടോ മൂന്നോ ദിവസംകൊണ്ടു പെയ്യേണ്ട കാലവർഷം രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ പെയ്തൊഴിയുന്ന അപൂർവ പ്രതിഭാസമാണ് കേരളത്തിൽ ഉണ്ടായതെന്നും കരുതുന്നു. ഇത്തരത്തിലുള്ള മഴ പെയ്താൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും…
Read Moreഉദയനാപുരം പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശം വെള്ളത്തിൽ മുങ്ങുന്നതിന് കാരണം ചീപ്പ് സ്ഥാപിക്കാത്തതിനാലെന്ന് നാട്ടുകാർ
വൈക്കം: വടയാർ പാലത്തിനു സമീപം മനയ്ക്കൽ ചീപ്പ് സ്ഥാപിക്കാതിരുന്നതാണ് ഉദയനാപുരം പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശത്ത് വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പടിഞ്ഞാറെക്കര, വൈക്കപ്രയാർ, വല്ലകം, തുറുവേലിക്കുന്ന് എന്നിവിടങ്ങളിൽ ഒരാഴ്ച വെള്ളം കയറിയിരുന്നു. മുവാറ്റുപുഴയാറ്റിലെ ജലനിരപ്പ് ഉയരുന്പോൾ ഉൾപ്രദേശങ്ങളിലേക്കു വെള്ളം കയറാതിരിക്കുന്നതിനു വേണ്ടി 1986ൽ ആണ് ചീപ്പ് സ്ഥാപിച്ചത്. തുടർന്നുള്ള കാലങ്ങളിൽ ചീപ്പ് പ്രദേശവാസികൾക്ക് വലിയ അനുഗ്രഹമായിരുന്നു. മുവാറ്റുപുഴ ആറ്റിലെ ജലനിരപ്പ് ഉയർന്നിട്ടും ഇത്തവണ പഞ്ചായത്ത് അധികൃതർ ചീപ്പ് സ്ഥാപിക്കാൻ തയാറാകാതെ വന്നതോടെ ആയിരക്കണക്കിനു കുടുംബങ്ങളാണ് വെള്ളത്തിലായത്. വൻ കൃഷിനാശം സംഭവിച്ചതായും പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്തിന്റെ ഉത്തരവാദിത്തം ഇല്ലായ്മയാണ് ചീപ്പ് സ്ഥാപിക്കാതിരുന്നതിന്റെ പിന്നിലെന്നും മനയ്ക്കൽ ചീപ്പിൽ ഷട്ടർ സ്ഥാപിക്കുന്നതിനും തീരപ്രദേശത്തെ മണ്ചിറ ഉയർത്തി സംരക്ഷിക്കുന്നതിനും അധികൃതർ അടിയന്തി നടപടി സ്വീകരിക്കണമെന്ന് കോണ്ഗ്രസ് ഉദയനാപുരം മണ്ഡലം പ്രസിഡന്റ് വി. ബിൻസ് ആവശ്യപ്പെട്ടു.
Read Moreഎല്ലാം ‘ഒരാള്’ കാണുന്നുണ്ടായിരുന്നു! ബൈക്ക് അഭ്യാസം നടത്തി മുങ്ങി; യുവാക്കൾക്ക് മോട്ടോർ വാഹന വകുപ്പ് വക എട്ടിന്റെ പണി
കോട്ടയം: ഈരയിൽക്കടവ് ബൈപാസ് റോഡിൽ ബൈക്ക് അഭ്യാസം നടത്തിയവർ മോട്ടോർ വാഹന വകുപ്പിന്റെ വണ്ടി കണ്ടു രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ ബൈക്കിന്റെ നന്പർ കണ്ടെത്തി യുവാക്കളെ വീട്ടിലെത്തി പിടികൂടി. നാട്ടുകാരുടെ പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സംഘം നിരീക്ഷിക്കാൻ എത്തിയപ്പോഴാണ് ഏതാനും യുവാക്കൾ ഇരുചക്ര വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നത് കണ്ടത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കണ്ടയുടൻ യുവാക്കൾ മുങ്ങി. പക്ഷേ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവാക്കളുടെ വിലാസം കണ്ടെത്തി വീട്ടിലെത്തിയത്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. പിടിച്ചെടുത്ത വാഹനം പൊലീസിന് കൈമാറി. ലൈസൻസും മറ്റുരേഖകളുമില്ലാതെ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും പരിശോധനാസംഘം കൈകാണിച്ചിട്ട് നിർത്താതെപോയതിനും പിഴയും അടയ്ക്കേണ്ടിവരും. ഇതുകൂട്ടാതെ…
Read Moreപണിയുമില്ല, പണിക്കാരുമില്ല; കുഴിക്ക് ബോർഡുണ്ട്, വൺവേയും
എരുമേലി: പേട്ടക്കവലയിലെ ടൗൺ റോഡിൽ പഞ്ചായത്ത് ജംഗ്ഷന് സമീപത്തെ റോഡ് മധ്യത്തിൽ കുഴിക്ക് മുന്നിൽ രണ്ട് ദിവസമായി ഒരു ബോർഡുണ്ട്. റോഡിൽ പണികൾ നടക്കുന്നു വൺവേ ആയി വാഹനങ്ങൾ സഞ്ചരിക്കുക എന്നതാണ് ബോർഡിലുള്ളത്. പക്ഷെ, ഈ ബോർഡല്ലാതെ പണിയോ പണികാരെയോ ദിവസങ്ങളായി കാണാനില്ല. ജല അഥോറിറ്റിയുടെ ജലവിതരണ കുഴൽ പൊട്ടിയൊലിച്ചാണ് ആഴ്ചകളായി ഈ ഭാഗത്ത് റോഡിൽ കുഴി രൂപപ്പെട്ടത്. അപകടസാധ്യത ആയതോടെ പൈപ്പിലെ തകരാർ പരിഹരിക്കാൻ പല തവണ ആവശ്യപ്പെട്ടിട്ടും ജല അഥോറിറ്റിയിൽ നടപടിയുണ്ടായില്ല. ചിങ്ങം മലയാള മാസം തുടങ്ങിയതോടെ റോഡിൽ ശബരിമല തീർഥാടകരുടെ തിരക്കായി. തീർഥാടകർക്ക് വെള്ളം എത്തിക്കാൻ കഴിയാതായതോടെ കുഴിയും കുഴലിലെ തകരാറും പ്രശ്നമായി. ഇതോടെ കഴിഞ്ഞ ദിവസം ജലവിതരണ വകുപ്പിലെ കരാർ തൊഴിലാളികളെത്തി പണികൾ നടത്തുന്നതിനായി മുന്നറിയിപ്പ് ബോർഡ് വച്ചു. അപ്പോഴാണ് റോഡിൽ കുഴിയെടുത്ത് പണികൾ നടത്താൻ മരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നറിയുന്നത്.…
Read Moreലക്ഷങ്ങൾ വാടക! സ്വന്തം സ്ഥലമുണ്ടെങ്കിലും തപാൽ വകുപ്പിനു പ്രിയം വാടക കെട്ടിടങ്ങളോട്
നെടുങ്കണ്ടം: സ്വന്തമായി സ്ഥലമുണ്ടായിട്ടും ലക്ഷങ്ങൾ വാടക നൽകി പ്രവർത്തിക്കുകയാണ് ജില്ലയിലെ പോസ്റ്റ് ഓഫീസുകൾ. നെടുങ്കണ്ടം, തൊടുപുഴ, കരിമണ്ണൂർ, ഏലപ്പാറ ഫെയർഫീൽഡ് എന്നിവിടങ്ങളിലാണ് തപാൽ വകുപ്പിന് സ്വന്തമായി സ്ഥലമുള്ളത്. തൊടുപുഴയിലെ ഇടുക്കി ഡിവിഷണൽ ഓഫീസ്, ഹെഡ് പോസ്റ്റോഫീസ്, സോർട്ടിംഗ് ഓഫീസ്, സ്പീഡ് പോസ്റ്റ് കൗണ്ടർ തുടങ്ങിയവ 75,000 ത്തോളം രൂപ മാസവാടക നൽകിയാണ് പ്രവർത്തിക്കുന്നത്. നെടുങ്കണ്ടം തപാൽ ഓഫീസും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നെടുങ്കണ്ടം ടൗണിലെ പോസ്റ്റോഫീസ് 15,000-ത്തോളം രൂപ മാസവാടകയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നു. നെടുങ്കണ്ടം ടൗണിൽ കോടതിക്കുസമീപം 83 സെന്റ് സ്ഥലവും തൊടുപുഴയിൽ 1.20 ഏക്കറും കരിമണ്ണൂരിൽ 50 സെന്റ് സ്ഥലവും തപാൽ വകുപ്പിന് സ്വന്തമായുണ്ട്. ഏലപ്പാറയിലെ ഫെയർ ഫീൽഡ് പോസ്റ്റോഫീസ് ബ്രാഞ്ച് ഓഫീസ് മാത്രമായതിനാൽ ഇവിടെ കെട്ടിടം പണിയുവാൻ തപാൽ വകുപ്പിന് താല്പര്യമില്ല. ഈ സ്ഥലങ്ങളിൽ തപാൽ വകുപ്പിന് സ്വന്തമായി കെട്ടിടം പണിതാൽ…
Read More