വൈക്കം: മഴയുടെ ശക്തി കുറയുകയും പുഴയിലെയും കായലിലെയും ജലനിരപ്പു താഴുകയും ചെയ്തതിനെത്തുടർന്ന് വൈക്കത്തെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്ന ഭൂരിഭാഗം ആളുകളും വീടുകളിലേക്കു മടങ്ങി. വൈക്കത്തെ ഏതാനും താഴ്ന്ന പ്രദേശങ്ങളിൽ മാത്രം ഇനിയും വെള്ളമിറങ്ങാത്തതിൽ കുറച്ചു കുടുംബങ്ങൾ ക്യാന്പുകളിലുണ്ട്. വൈക്കം മറവൻതുരുത്ത് പഞ്ചായത്തിൽ നാലു ക്യാന്പുകളിൽ രണ്ടെണ്ണം പിരിച്ചുവിട്ടു.വീടുകളിൽനിന്നു വെള്ളമിറങ്ങാത്തതിനാൽ കടായി എൽ പി സ്കൂളിൽ 10 കുടുംബങ്ങളും മറവൻതുരുത്ത് യുപിഎ സിൽ 22 കുടുംബങ്ങളും തങ്ങുകയാണ്. ഉദയനാപുരം വല്ലകം സെന്റ് മേരീസ് സ്കൂളിലും പടിഞ്ഞാറേക്കര യുപി എസിലും ഏതാനും കുടുംബങ്ങളുണ്ട്. ചെന്പ് പഞ്ചായത്തിൽ പൂക്കൈത തുരുത്തിലും നടുത്തുരുത്തിലും ചെന്പ് മാർക്കറ്റ് പരിസരത്തും വെള്ളമിറങ്ങിയതോടെ ജനജീവിതം സാധാരണ നിലയിലായി. വൈക്കം നഗരസഭയിലെ ചാലപ്പറന്പ്, അയ്യർകുളങ്ങര ഭാഗങ്ങളിലെ വീടുകളിൽനിന്നു വെള്ളം പൂർണമായി ഇറങ്ങാത്തതിനാൽ മൂന്നു ക്യാന്പുകളിൽ ഏതാനും കുടുംബങ്ങൾ തുടരുകയാണ്. മഴ കനത്തു പെയ്യാത്തതിനാൽ രണ്ടു ദിവസത്തിനകം വെള്ളമിറങ്ങി ക്യാന്പുകളിൽ…
Read MoreCategory: Kottayam
പ്രതിഷേധം ഫലംകണ്ടു; അതിരമ്പുഴ ചന്തക്കുളത്തിലെയും പെണ്ണാർ തോട്ടിലെയും പോള നീക്കും; ഒരു ലക്ഷം രൂപയുടെ ടെണ്ടർ
അതിരന്പുഴ: പ്രതിഷേധം ഫലംകണ്ടു, അതിരന്പുഴ ചന്തക്കുളത്തിലെയും പെണ്ണാർ തോട്ടിലെയും പോള 19 മുതൽ നീക്കം ചെയ്യാൻ ആരംഭിക്കും. പോള നീക്കംചെയ്യാൻ ഒരു ലക്ഷം രൂപയുടെ ടെൻഡറാണു വിളിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പഞ്ചായത്ത് തലത്തിൽ കൂടിയ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണു പോളവാരാൻ തീരുമാനമായത്. പോള നിറഞ്ഞതുമൂലം തോട്ടിൽ ഒഴുക്ക് കുറയുകയും സമീപമുള്ള ചിലപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. വർഷങ്ങളുടെ ചരിത്രം പറയുന്ന അതിരന്പുഴ മാർക്കറ്റും പെണ്ണാർ തോടും ബന്ധിപ്പിച്ചു ടൂറിസം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനത്തിൽ മാത്രം ഒതുങ്ങിയെന്നു മാത്രമല്ല തോടു കൂടുതൽ മലിനമാകുകയുമായിരുന്നു. കനാൽ ടൂറിസം പദ്ധതിയുടെ ഭാഗമായി 2017 നവംബറിൽ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണു പദ്ധതി ഉദ്ഘാടനം ചെയ്തത്. പോളയും മറ്റും അടിഞ്ഞ തോട് പിന്നീട് വലിയ ഒരു മാലിന്യ കൂന്പാരമാകുകയാണു ചെയ്തത്. കേന്ദ്ര സർക്കാരിന്റെ ഉൾനാടൻ ജലപാതയായി കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മൂന്നു…
Read Moreസുധീർ നമ്പൂതിരി ശബരിമല മേൽശാന്തിയായും പരമേശ്വരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു
ശബരിമല: ശബരിമല ധർമശാസ്താ ക്ഷേത്രം മേൽശാന്തിയായി എ.കെ. സുധീർ നന്പൂതിരി (40) മാളികപ്പുറം മേൽശാന്തിയായി എം.എസ്. പരമേശ്വരൻ നന്പൂതിരി (43) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.ശബരിമല ക്ഷേത്രം സോപാനത്ത് ഇന്നു രാവിലെ മാധവ് കെ. വർമ (പന്തളം) യാണ് മേൽശാന്തിയുടെ നറുക്കെടുത്തത്. ഒന്പത് പേരുകളാണ് ശബരിമലയിൽ നറുക്കിടാനുണ്ടായിരുന്നത്. പട്ടികയിലെ ആറാം പേരുകാരനായ സുധീർ നന്പൂതിരിയുടെ പേര് അവസാന റൗണ്ടിലാണ് നറുക്കെടുത്തത്. ഇതോടോപ്പം ശബരിമല മേൽശാന്തി എന്ന കുറിപ്പും ലഭിച്ചതോടെ ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശിയാണ് സുധീർ നന്പൂതിരി. തിരുനാവായ നാവായിക്കുളം ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മലബാർ മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തന്നെ ഇദ്ദേഹം മേൽശാന്തിയായി പ്രവർത്തിച്ചിട്ടുണ്ട്.മാളികപ്പുറത്ത് കാഞ്ചന കെ. വർമ എന്ന കുട്ടിയാണ് മാളികപ്പുറത്തു നറുക്കെടുത്തത്. ആറാം റൗണ്ടിലാണ് മാളികപ്പുറം മേൽശാന്തിയായി എം.എസ്. പരമേശ്വരൻ നന്പൂതിരിയുടെ പേരും ഒപ്പം മാളികപ്പുറം മേൽശാന്തി എന്ന കുറിപ്പും നറുക്കെടുത്തത്. പരമേശ്വരൻ നന്പൂതിരി…
Read Moreകളഞ്ഞുകിട്ടിയ പണവും ആശുപത്രി രേഖകളും ഉടമയെ കണ്ടെത്തി തിരികെ നൽകി; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സുരക്ഷാ ജീവനക്കാരുടെ പ്രവൃത്തി മാതൃകയാകുന്നു
ഗാന്ധിനഗർ: കളഞ്ഞുകിട്ടിയ പ്ലാസ്റ്റിക് കവറിനുള്ളിൽനിന്നും കണ്ടെടുത്ത പണവും ആശുപത്രി രേഖകളും ഉടമയെ കണ്ടെത്തി തിരികെ നൽകി സുരക്ഷാ ജീവനക്കാർ വീണ്ടും മാതൃകയായി. കോട്ടയം മെഡിക്കൽ കോളജിലെ സീനിയർ സുരക്ഷാ ഉദ്യോഗസ്ഥൻ കെ.സി. ബേബി, ഷാജിമോൻ എന്നിവരാണു പണവും ആശുപത്രി രേഖകളും ഉടമയെ കണ്ടെത്തി തിരികെ നൽകിയത്. ഇന്നലെ രാത്രി ഒന്പതിനു മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിന് സമീപമായിരിന്നു സംഭവം. രാത്രികാല ഡൂട്ടിക്കായി സുരക്ഷാ ഉദ്യോഗസ്ഥരായ ഇവർ പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട്, മൂന്ന് വാർഡുകളുടെ (പ്രധാന പ്രവേശന കവാടം) പ്രവേശനകവാടത്തിനു മുൻവശം തറയിൽ ഒരു പ്ലാസ്റ്റിക് കൂട് കിടക്കുന്നത് കണ്ടു. ആദ്യം കാലുകൊണ്ടു തട്ടിമാറ്റി. മാറ്റിയപ്പോൾ കനമുള്ളതായി തോന്നി. എടുത്തു ആദ്യ പരിശോധനയിൽ ആശുപത്രി രേഖകൾ കണ്ടു. തുടർന്നു വിശദമായി നോക്കിയപ്പോഴാണ് ഒരു പഴ്സ്് ശ്രദ്ധയിൽപ്പെട്ടത്. പേഴ്സ് പരിശോധിച്ചപ്പോൾ 12610 രൂപയും ഒരു മൊബൈൽ നന്പരും…
Read Moreകേന്ദ്രനയങ്ങൾ പത്രവ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു; പുതിയ തൊഴിൽ നിയമത്തിനെതിരേ തൊഴിലാളികൾ പോർമുഖങ്ങൾ തുറക്കേണ്ട സാഹചര്യത്തിലാണെന്ന് മന്ത്രി പി. തിലോത്തമൻ
കോട്ടയം: കേന്ദ്രസർക്കാരിന്റെ നയങ്ങൾ പത്രവ്യവസായത്തെ പ്രതിസന്ധിയിലേക്കു നയിക്കുന്നതായി മന്ത്രി പി. തിലോത്തമൻ അഭിപ്രായപ്പെട്ടു. ന്യൂസ്പ്രിന്റുകൾക്ക് ടാക്സ് ഏർപ്പെടുത്തിയും ഗവ. പരസ്യങ്ങളിൽ കുറവു വരുത്തിയും പത്രസ്ഥാപനങ്ങളെ ഞെരുക്കുകയാണ്. കേന്ദ്രത്തിന്റെ പുതിയ തൊഴിൽ നിയമത്തിനെതിരേയും പോർമുഖങ്ങൾ തുറക്കേണ്ട സാഹചര്യത്തിലാണ് തൊഴിലാളികളെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രദീപിക നോണ് ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ 36-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കോര സി. കുന്നുംപുറം അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. വി.ബി. ബിനു, ജനറൽ സെക്രട്ടറി ജയിസണ് മാത്യു, വഹാബ് ഓലിക്കൽ, ജോണ് മാത്യു, വി.കെ. റോയി, ബിജു ആർ., സിബിച്ചൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. നോണ് ജേർണലിസ്റ്റ് പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും അർഹതപ്പെട്ട എല്ലാവർക്കും അംഗത്വം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
Read Moreവാതിൽ അടച്ചിരുന്നെങ്കിൽ..! വളവിൽ സ്വകാര്യ ബസിൽ നിന്ന് അമ്മയും മകളും തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ബസിന്റെ വാതിൽ തുറന്ന നിലയിലെന്ന് യാത്രക്കാർ
രാമപുരം: തൊടുപുഴയിൽ നിന്നും നീറന്താനം വഴി പാലായ്ക്ക് സർവ്വീസ് നടത്തി വരുന്ന സ്വകാര്യ ബസിന്റെ ഡോറിൽ കൂടി തെറിച്ചുവീണ നീറന്താനം ഇരുന്പുകുഴി കവലയ്ക്ക് സമീപം ഒഴുകയിൽ ഒ.റ്റി സാറിന്റെ ഭാര്യ മേരി (70) മരിച്ചു. ഇന്ന് രാവിലെ 8.20നാണ് സംഭവം. പാലായ്ക്ക് പോവുകയായിരുന്ന ശ്രാവണ് ബസിൽ വല്യവീട്ടിൽ പാലത്തിന് സമീപത്തെ സ്റ്റോപ്പിൽ നിന്നും മേരിയും മകൾ ആഗ്നസും കയറി. ബസ് സമീപത്തെ ഇരുന്പുകുഴി കവലയിലെ വളവ് തിരിഞ്ഞപ്പോൾ ഡോർ വഴി ഇരുവരും തെറിച്ച് വീഴുകയായിരുന്നു. ടാർ റോഡിലേക്ക് തലയടിച്ച് വീണ് ഗുരുതര പരിക്കുപറ്റിയ മേരിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗ്നസ്സ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലേക്ക് വീണതിനാൽ പരിക്ക് ഗുരുതരമല്ല. ആഗ്നസ്സ് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിലാണ്. ബസ്സിന്റെ ഡോർ തുറന്നു കിടന്നതാണ് അപകട കാരണമെന്ന് യാത്രക്കാർ പറഞ്ഞു.
Read Moreഎത്ര സുന്ദരമീ പത്താം വാർഡ്; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്താം വാർഡ് ഭംഗിയാക്കിയതിന് ജലജാമണിക്ക് നവജീവൻ പുരസ്കാരം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പത്താം വാർഡ് ഭംഗിയാക്കിയതിന് നവജീവൻ ട്രസ്റ്റ് ഹെഡ് നഴ്സിനെ അനുമോദിച്ചു. ആശുപത്രിയിലെ ഏറ്റവും വൃത്തിയുള്ളതും ചെടികൾ വച്ച് ഭംഗിയാക്കിയതുമായ പത്താം വാർഡിലെ ഹെഡ് നഴ്സ് ജലജാ മണിയേയാണ് നവജീവൻ ട്രസ്റ്റ് അനുമോദിച്ച് പുരസ്കാരം നല്കിയത്. മെഡിക്കൽ കോളജിനെ സംബന്ധിച്ച് മികച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന രാഷ്ട്രദീപിക ലേഖകൻ പി.ഷണ്മുഖനെയും നവജീവൻ ട്രസ്റ്റ് പുരസ്കാരം നല്കി ആദരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ ജയകുമാർ ഇരുവർക്കും പുരസ്കാരം വിതരണം ചെയ്തു. ഇന്നലെ മെഡിക്കൽ കോളജ് പിറ്റിഎ ഹാളിൽ നടന്ന ചടങ്ങിൽ ന്യൂറോ സർജറി മേധാവി ഡോ. പി.കെ.ബാലകഷ്ണൻ, ആർ എംഒ ഡോ.ആർ.പി.രഞ്ചിൻ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, നഴ്സിംഗ് ഓഫീസർ ഇന്ദിര എന്നിവർ പങ്കെടുത്തു.
Read Moreപ്രളയത്തിൽ ക്ഷീര വികസനവകുപ്പിന് നഷ്ടം 65 ലക്ഷം ; പാൽ സംഭരണത്തിൽ 3000ലിറ്റർ കുറവ്
കുമരകം: പ്രളയം മൂലം ജില്ലയിൽ ക്ഷീരവികസന വകുപ്പിന് 65 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പാൽ സംഭരണത്തിൽ മൂവായിരം ലിറ്ററിന്റെ കുറവുണ്ടായിട്ടുണ്ട്. 60,000 രൂപ വിലയുള്ള ഒന്പതു പശുക്കളും രണ്ട് കിടാരികളും രണ്ട് കന്നുകിടാക്കളും ചത്തു. കടുത്തുരുത്തിയിൽ പാട വരന്പത്തു നിന്ന് ഒരു പശുവിനെ കാണാതായിട്ടുണ്ട്. ജില്ലയിൽ വൈക്കം താലൂക്കിൽ ആറ് മൃഗ സംരക്ഷണ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. വൈക്കം മറവൻതുരുത്തിലെ ക്യാന്പിൽ 25 ഉം ഉദയനാപുരത്തെ ക്യാന്പിൻ 20 ഉം ചെന്പ് ക്യാന്പിൽ 20-ഉം ഏനാദിയിൽ 20-ഉം ബ്രഹ്മമംഗലത്ത് 25 – ഉം കൂട്ടുമ്മേൽ 30 ഉം മൃഗങ്ങളേയും സംരക്ഷിക്കുന്നു. കടുത്തുരുത്തി, മാടപ്പള്ളി ,പള്ളം ,ഏറ്റുമാനുർ ,ഈരാറ്റുപേട്ട, എന്നിവിടങ്ങളിൽ ഉയർന്ന പ്രദേശങ്ങളിൽ വിവിധ ഇനം നാൽക്കാലികളെ എത്തിച്ച് സംരക്ഷിച്ചു വരുന്നു ഇവിടങ്ങളിലെല്ലാം ക്ഷീരവികസന വകുപ്പ് വൈക്കോലും കാലിത്തീറ്റകളും എത്തിച്ച നൽകുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. കേരളാ…
Read Moreജില്ലയിൽ പ്രളയഭീതി ഒഴിയുന്നു; നദികളിൽ ജലനിരപ്പ് താഴ്ന്നു; ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ മടങ്ങാനൊരുങ്ങുന്നു
കോട്ടയം: ജില്ലയിൽനിന്ന് പ്രളയ ഭീഷണി ഒഴിയുന്നു. നദികളിൽ ജലനിരപ്പ് താഴ്ന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളമിറങ്ങിത്തുടങ്ങി. ഈ നില തുടർന്നാൽ നാലഞ്ചു ദിവസത്തിനകം ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് ജനങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാം. 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ അതിതീവ്ര മഴയ്ക്കും മലയോര മേഖലയിൽ ഉരുൾ പൊട്ടലിനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ മഴ പെയ്തെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെ രണ്ടുദിവസം കടന്നു പോയി. കടലിൽ രൂപപ്പെട്ട ന്യൂനമർദം ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തലനാട് , തീക്കോയി പ്രദേശങ്ങളിൽ ഉരുൾ പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. വെള്ളം കായൽ വലിച്ചെടുക്കാത്തതിനാൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇപ്പോഴും ജലനിരപ്പ് ഉയർന്നു തന്നെയാണ്. കുമരകം റൂട്ടിൽ ഇപ്പോഴും വാഹന ഗതാഗതം ഭാഗികമാണ്. ഇല്ലിക്കൽ, ആന്പക്കുഴി, ചെങ്ങളം താഴത്തറ ഭാഗങ്ങളിൽ റോഡിൽ വെള്ളം…
Read Moreകഞ്ചാവ് വേട്ട; ജില്ലയിൽ ഇന്നലെ പിടിയിലായത് ഇരുപത്തിയൊന്നു വയസിൽ താഴെയുള്ള അഞ്ചു യുവാക്കൾ
കോട്ടയം: തൃക്കൊടിത്താനത്തും എരുമേലിയിലും ഇന്നലെ വൻ കഞ്ചാവ് വേട്ട. അഞ്ചു പേർ പിടിയിലായി. തൃക്കൊടിത്താനത്ത് പോലീസും എരുമേലിയിൽ എക്സൈസുമാണ് കഞ്ചാവ് വിൽപനക്കാരെ പിടികൂടിയത്. കടമാഞ്ചിറ ഭാഗത്തു നിന്ന് 121 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ തൃക്കൊടിത്താനം പോലീസ് പിടികൂടി. ഇവരിൽ നിന്നും കഞ്ചാവ് വിറ്റവകയിലെന്നു സംശയിക്കുന്ന 3000രൂപയും കണ്ടെടുത്തിട്ടുണ്ട്. തൃക്കൊടിത്താനം പീടികപ്പടി സ്വദേശി മനീഷ് (21), കടമാഞ്ചിറ സ്വദേശി റിജോ (20) എന്നിവരാണ് പിടിയിലായത്. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ എസ്.ഐ ലാൽജി, എഎസ്ഐമാരായ പ്രസാദ്, നസീർ, സി.പി.ഒ സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ എൻഡിപിഎസ്, ജെ.ജെ ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എരുമേലിയിൽ ഓണത്തോടനുബന്ധിച്ചു എക്സൈസ് സ്പെഷൽ ഡ്രൈവ് പ്രമാണിച്ച് നടത്തിയ റെയ്ഡിൽ മുണ്ടക്കയം പുലിക്കുന്ന് വനാതിർത്തിയിൽനിന്ന് മൂന്നു പേരെ കഞ്ചാവുമായി പിടികൂടി. പുലിക്കുന്ന് സ്വദേശി സുജിത് (22), പുഞ്ചവയൽ…
Read More