കോഴിക്കോട്: പ്രളയത്തില്‍ വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് വയര്‍ലെസ് സംവിധാനം ദുരിതബാധിതര്‍ക്കു തുണയാകും. ഉയര്‍ന്ന പ്രദേശങ്ങളിലും വിദൂരസ്ഥലങ്ങളിലും ഒറ്റപ്പെട്ടു പോയവര്‍ക്ക് അടുത്ത ബന്ധുക്കളോടു സംസാരിക്കാന്‍ പോലീസിന്റെ വയര്‍ലെസ് സെറ്റ് ഉപയോഗിക്കാം. ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും നല്കി. വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ അടിയന്തരമായി കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഐജിക്കും ടെലികമ്യൂണിക്കേഷന്‍ എസ്പിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമാക്കാൻ ജില്ലാ കളക്ടറുമായി ബന്ധപ്പെടാം. റോഡ് തടസങ്ങളും മരം വീണു കിടക്കുന്നതും മറ്റും നീക്കാൻ ശ്രമം തുടരുകയാണ്. നിർമാണ മേഖലകളില്‍നിന്ന് ഉള്‍പ്പെടെ മണ്ണുമാന്തിയും മറ്റു യന്ത്രങ്ങളും ലഭ്യമാക്കി തടസം നീക്കാൻ പോലീസ് എല്ലാ സഹായവും നല്‍കും. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പൂർണസഹകരണവും ഉറപ്പാക്കും.
Read MoreCategory: Kottayam
ചങ്ങനാശേരി-ആലപ്പുഴ റോഡ് മുങ്ങി; കുട്ടനാട്, അപ്പർകുട്ടനാട് മേഖലകൾ മുങ്ങുന്നു
ചങ്ങനാശേരി: മഴ തിമിർക്കുന്നു. കൊടുങ്കാറ്റ് വീശിയടിക്കുന്നു. മലവെള്ളം പാഞ്ഞ് എത്തുന്നു. നാടെങ്ങും വെള്ളപ്പൊക്ക ദുരിതത്തിൽ. ചങ്ങനാശേരി താലൂക്കിലെ അഞ്ഞൂറിലേറെ വീടുകൾ വെള്ളത്തിലായി. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകൾ വെള്ളത്തിൽ മുങ്ങുകയാണ്. ജനങ്ങൾ അതീവ ആശങ്കയിലായി. ചങ്ങനാശേരി താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. എഴുപത് കുടുംബങ്ങളിലെ മുന്നൂറോളം പേരെ ക്യാന്പുകളിലേക്ക് പുനരധിവസിപ്പിച്ചു. പൂവം, നക്രാൽ, കോമങ്കേരിച്ചിറ, അംബേദ്കർ കോളനി, പറാൽ, വെട്ടിത്തുരുത്ത്, കുമരങ്കരി, ചീരഞ്ചിറ, മുളക്കാംതുരുത്തി പ്രദേശങ്ങളിലാണ് ജലനിരപ്പുയർന്നത്. ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിലായി. ഇതേതുടർന്ന് ഈ റോഡിൽ ഗതാഗതം താറുമാറായി. ഈ റൂട്ടിൽ നിരവധി സർവീസുകൾ റദ്ദുചെയ്തതിനെ തുടർന്ന് അതിരൂക്ഷമായ യാത്രാക്ലേശമാണ് നേരിട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചങ്ങനാശേരിയിൽനിന്നു കെഎസ്ആർടിസി ബസുകൾ പള്ളിക്കൂട്ടുമ്മ വരെ മാത്രമാണ് സർവീസ് നടത്തിയത്. വാഹനങ്ങൾ കടന്നു പോകു ന്പോൾ റോഡരികിലെ വീടു കളിൽ വെള്ളം ഇരച്ചുകയറുന്നതുമൂലം വീടുകൾക്ക് നാശം നേരിടുമെന്ന പരാതിയുമായി…
Read Moreപാലാ ഡിവിഷനിൽ തകർന്നത് 225 വൈദ്യുതി പോസ്റ്റുകൾ; വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ജീവനക്കാർ അക്ഷീണ പരിശ്രമത്തിൽ
പാലാ: കനത്ത മഴയ്ക്കൊപ്പമെത്തിയ കാറ്റിൽ തകർന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പ്രതികൂല കാലാവസ്ഥയിൽ പോലും അക്ഷീണപരിശ്രമം നടത്തുകയാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും. കഴിഞ്ഞ മൂന്നു ദിവസമായി ഊണും ഉറക്കുവുമില്ലാതെയാണ് ഇവർ നാടിനെ ഇരുട്ടിൽനിന്നും കരകയറ്റാൻ യത്നിക്കുന്നത്. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് നിരവധി വൈദ്യുതിപോസ്റ്റുകളാണ് തകരാറിലായത്. നിരവധി സ്ഥലത്ത് വൈദ്യുതി ലൈനിലേക്ക് മരം വീഴുകയും ചെയ്തു. പ്രാഥമിക കണക്കനുസരിച്ച് 23 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്കു പാലാ ഡിവിഷനു കീഴിൽ സംഭവിച്ചിട്ടുള്ളത്. പാലാ ഡിവിഷനു കീഴിലുള്ള 11 സബ്ഡിവിഷനിലെ വിവിധ പ്രദേശങ്ങളിലായി 11 കെവി പോസ്റ്റുകൾ 37 എണ്ണവും ലോവർ പോസ്റ്റുകൾ 188 എണ്ണവും ഒടിഞ്ഞുവീണു. 11 കെവി കന്പികൾ 48 സ്ഥലങ്ങളിൽ പൊട്ടിവീണു. 415 ചെറിയ കന്പികൾ പൊട്ടി. അവധിയിൽ പോയവരെ തിരിച്ചുവിളിച്ചും അവധിയെടുക്കാതെയുമാണ് ഈ ദിവസങ്ങളിൽ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും പണിയെടുക്കുന്നത്. ചുരുക്കം…
Read Moreസോഷ്യല്‍ മീഡിയയിലൂടെ ദുരവസ്ഥ മനസിലാക്കി പാലാ ജനമൈത്രി പോലീസ്; വാസുപിള്ളയ്ക്കും ഉണ്ണിത്താനും മരിയസദനം അഭയകേന്ദ്രമായി
പാലാ: പ്രളയദിനത്തിൽ പാലായിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം അഭയം പ്രാപിച്ച വാസുപിള്ളയ്ക്കും തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞ ഉണ്ണിത്താനും മരിയസദനം അഭയകേന്ദ്രമായി. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വാസുപിള്ളയുടെ ദുരവസ്ഥ മനസിലാക്കിയ പാലാ ജനമൈത്രി പോലീസ്, മരിയസദനം പ്രവർത്തകരുമായി ചേർന്നു നടത്തിയ പ്രവർത്തനത്തിലൂടെയാണ് വാസുപിള്ളയെ മരിയസദനത്തിൽ എത്തിച്ചത്. വർഷങ്ങളായി പാലായിൽ ലോട്ടറി വിൽപ്പന നടത്തിയും തെരുവോരങ്ങളിൽ അന്തിയുറങ്ങിയും കഴിയുകയായിരുന്നു ഇയാൾ. വെള്ളം നിറഞ്ഞ പാലായിലെ പാലത്തിനു കീഴിലിരിക്കുന്ന വാസുപിള്ളയുടെ ചിത്രമായിരുന്നു പ്രചരിച്ചത്. മരിയസദനം സന്തോഷും ജനമൈത്രി പോലീസും ചേർന്ന് ഇന്നലെ വാസുപിള്ളയെ കണ്ടെത്തി മരിയസദനത്തിൽ എത്തിക്കുകയായിരുന്നു. വാസുപിള്ളയോടൊപ്പം മരിയസദനത്തിൽ എത്തിയ ആളാണ് എഴുപതു വയസോളം പ്രായമുള്ള ഉണ്ണിത്താൻ. ഇദ്ദേഹവും കഴിഞ്ഞ കുറെ വർഷങ്ങളായി പാലായുടെ തെരുവീഥികളിൽ അലഞ്ഞുതിരിയുകയായിരുന്നു. ബന്ധുക്കൾ ആരുമില്ലാത്തതിനാലും ശരിയായ ചികിത്സാ ലഭിക്കാത്തതു മൂലവും അവശ സ്ഥിതിയിലായിരുന്നു. ഭിക്ഷ യാചിച്ചും കടത്തിണ്ണകളിൽ അന്തിയുറങ്ങിയും കഴിഞ്ഞിരുന്ന ഉണ്ണിത്താനും പ്രളയംമൂലം കിടക്കാൻ…
Read Moreമണിമലയാർ കരകവിഞ്ഞു; ബണ്ടു തീർത്ത് എംസി റോഡ്; കുറ്റൂർ കിഴക്ക് ദുരിതത്തില്‍
കുറ്റൂർ: കരകവിഞ്ഞെത്തിയ മണിമലയാറ്റിലെ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്ത അവസ്ഥയിലാണ് കുറ്റൂരിൽ. എംസി റോഡ് നിർമാണത്തിലെ അശാസ്ത്രീയത മൂലം നദി കരകവിഞ്ഞെത്തുന്ന വെള്ളം കുറ്റൂർ മേഖലയെ ദുരിതത്തിലാക്കി. കുറ്റൂർ ജംഗ്ഷൻ മുതൽ നന്നൂർ, വള്ളംകുളം റോഡിനോടു ചേർന്ന് താമസിക്കുന്ന അഞ്ഞൂറോളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. കുറ്റൂർ – നന്നൂർ റോഡ് വെള്ളിയാഴ്ച തന്നെ വെള്ളം കയറി ഗതാഗതം മുടങ്ങിയിരുന്നു. എംസി റോഡിന്റെ കിഴക്കു ഭാഗത്തുള്ള പ്രദേശത്തേക്കു കയറുന്ന വെള്ളം ഒഴുകിപ്പോയിരുന്നത് കോതാട്ടുപടിയിലെ കലുങ്കിനടിയിലൂടെയായിരുന്നു. ഈ കലുങ്ക് ഇപ്പോൾ അടച്ചിരിക്കുകയാണ്. മണ്ണിട്ടു മൂടിയ നിലയിൽ കലുങ്ക് കിടക്കുന്നതോടെ വെള്ളം ഒഴുകിപ്പോകാനാകുന്നില്ല. മുതിരംപുഴ പിഐപി കനാലിന്റെ ഷട്ടർ നാളുകളായി തകർന്നു കിടക്കുന്നതിനാൽ വെള്ളം വേഗത്തിൽ ഇരച്ചു കയറുകയുമാണ്. നന്നൂർ റോഡിലെ റെയിൽവേ അടിപ്പാതയുടെ നിർമാണവും അശാസ്ത്രീയമായിട്ടാണ്. അരയാൾ പൊക്കത്തിൽ റെയിൽവേ അടിപ്പാതയിൽ വെള്ളമുണ്ട്. വെള്ളം ഒഴുകിപ്പോകാൻ നിർവാഹമില്ലാത്ത സ്ഥിതിയാണ്. നന്നൂർ റോഡിലെ…
Read Moreപേമാരി! പെരിയാർവാലിയിൽ ഒലിച്ചുപോയത് മൂന്നു പാലങ്ങൾ; 35 കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടു
ചെറുതോണി: വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചേലച്ചുവട് പെരിയാർവാലിയിൽ മൂന്നു പാലങ്ങളും ഒരു ചെക്ക് ഡാമും ഒലിച്ചുപോയി. ആയത്തുപടി, മങ്ങാട്ടുപടി, കല്ലുങ്കൽപടി എന്നിവിടങ്ങളിലുണ്ടായിരുന്ന പാലങ്ങളാണ് ഒലിച്ചുപോയത്. പ്രദേശവാസികളായ 35 കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടിരിക്കയാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ അട്ടിക്കളം ആറാം വാർഡിൽപെട്ടതാണ് പ്രദേശം. താമസയോഗ്യമല്ലാത്ത പ്രദേശമായതിനാൽ ഇവിടുന്ന് മാറി താമസിക്കണമെന്നാവശ്യപ്പെട്ട് നിരവധി വീട്ടുകാർക്ക് വില്ലേജ് ഓഫീസിൽനിന്നും നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ സർക്കാർ അനുവദിക്കുന്ന തുകയ്ക്ക് സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാലും ഏക്കറുകണക്കിന് കൃഷി ഭൂമി ഉപേക്ഷിച്ചുപോകാനും പലരും തയാറല്ല. മഴ ശക്തമായതോടെ ഇവിടെ താമസിക്കുന്നവരോട് മാറിതാമസിക്കാൻ വില്ലേജ് അധികൃതർ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. പലരും ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും താമസം മാറിയിട്ടുണ്ട്. കനത്ത മഴയെതുടർന്ന് പെരുങ്കാല, ഉപ്പുതോട്, 56 കോളനി തുടങ്ങിയ പ്രദേശങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ഈ മേഖലയിലെ ഭൂരിഭാഗം വീടുകളും കുന്നിൻചരിവുകളിലാണ്. ഏതുനിമിഷവും ഉരുൾപൊട്ടലുണ്ടാകാവുന്ന…
Read Moreവിദ്യാർഥിനികളെ ബസിൽ കയറ്റിയില്ലെന്ന് പരാതി;കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു
പൊൻകുന്നം: വിദ്യാർഥിനികളെ ബസിൽ കയറ്റിയില്ലെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ ലൈസൻസ് 15 ദിവസത്തേക്ക് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർടിഒ സസ്പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിനികളായ വിദ്യാർഥിനികൾക്കാണു ബസ് ജീവനക്കാർ യാത്ര നിഷേധിച്ചതോടെ സമയത്ത് സ്കൂളിൽ എത്താൻ കഴിയാതെ വന്നത്. ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിനും എസ്എച്ച് ഹൈസ്കൂളിൽ 10ാം ക്ലാസിലും പഠിക്കുന്നവരാണ് വിദ്യാർഥികൾ. രാവിലെ എട്ടിന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വിദ്യാർഥിനികൾ എത്തിയെങ്കിലും സ്ഥിരം പോകുന്ന ബസ് കാണാതെ വന്നതിനാൽ എറണാകുളത്തേക്കു പോകുന്ന സ്വകാര്യ ബസിൽ കയറാൻ ശ്രമിച്ചത് ജീവനക്കാർ തടയുകയായിരുന്നു. സ്കൂളിൽ പോകാതെ വീട്ടിലെത്തിയ വിദ്യാർഥിനികൾ മാതാവിന് ഒപ്പം എത്തി കാഞ്ഞിരപ്പള്ളി പോലീസിലും ജോയിന്റ് ആർടിഒയ്ക്കും പരാതി നൽകുകയായിരുന്നു.
Read Moreശക്തമായ മഴ തുടരുന്നു; വൈക്കത്ത് ഗതാഗത തടസം; വൈക്കം നാറാത്ത് ബ്ലോക്കിലെ ബണ്ട് തകർന്ന് 35 ഏക്കർ കൃഷി വെള്ളത്തിൽ മുങ്ങി
വൈക്കം: ശക്തമായി തുടരുന്ന മഴയിൽ മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പുയർന്നതോടെ പ്രധാന റോഡുകളും ഉൾപ്രദേശത്തെ റോഡുകളും വെള്ളത്തിൽ മുങ്ങിയത് വാഹന ഗതാഗതം തടസപ്പെടുത്തി. വൈക്കം – തലയോലപ്പറന്പ് റോഡിൽ വല്ലകത്തും വടയാർ പൊട്ടൻചിറ പന്പിനു സമീപവും റോഡിൽ വെള്ളം കരകവിഞ്ഞു ഒഴുകുകയാണ്. വാഴുമന-മുട്ടുങ്കൽ റോഡിൽ മുട്ടിനു മേൽ വെള്ളമെത്തിയതോടെ ഗതാഗതം തടസപ്പെട്ടു. വടയാർ -എഴുമാംതുരുത്തു റോഡിലും ടോൾ – ചെമ്മനാകരി റോഡിലും വൈക്കം ടൗണ്‍ -കോവിലകത്തുംകടവ് റോഡിലും വെള്ളം നിറഞ്ഞത് വാഹന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. വൈക്കത്ത് പുഴയോരത്ത് താമസിക്കുന്നവർ ക്യാന്പിൽ വൈക്കം: പുഴയോരത്ത് താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറിയതോടെ എല്ലാവരും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറി. വൈക്കം കൊടിയാട്, പടിഞ്ഞാറെക്കര സ്കൂൾ, വല്ലകം സെന്റ് മേരീസ് സ്കൂൾ, മറവൻതുരുത്തു യുപിഎസ്, കുലശേഖരമംഗലം കടായി സ്കൂൾ, തലയോലപ്പറന്പ് ഡിബി കോളേജ്, തലയോലപ്പറന്പ് എ.ജെ ജോണ്‍ തുടങ്ങിയ സ്കൂളുകളിലാണ് ക്യാന്പുകൾ തുറന്നത്.വാഴമന കൊടിയാടു ഭാഗത്ത്…
Read Moreചുറ്റുംവെള്ളം, കുടിക്കാൻ വെള്ളമില്ലാതെ കുമരകത്തുകാർ; കുടിവെള്ളമില്ലാതായിട്ട് മൂന്നു ദിവസം; പമ്പിംഗ് മോട്ടോർ വെള്ളത്തിൽ മുങ്ങി
കുമരകം: മൂന്നു ദിവസമായി കുടിവെള്ളമില്ലാതെ കുമരകം പ്രദേശത്തെ ജനങ്ങൾ വലയുന്നു. ചുറ്റും വെള്ളമുണ്ടെങ്കിലും കുടിക്കാൻ പൈപ്പ് ജലത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് കുമരകത്തുകാർ. വെള്ളൂപ്പറന്പ്, താഴത്തങ്ങാടി എന്നിവിടങ്ങളിൽ നിന്നാണ് കുമരകത്തേക്ക് വെള്ളം പന്പു ചെയ്യുന്നത്. പന്പിംഗ് മോട്ടോർ സ്ഥാപിച്ച സ്ഥലത്ത് വെള്ളം കയറിയതോടെ പന്പിംഗ് നിലച്ചു. ഇതാണ് കുമരകത്ത് വെള്ളം ലഭിക്കാത്തതെന്ന് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. വെള്ളമിറങ്ങാതെ പന്പിംഗ് തുടരാനാവില്ല. അതുവരെ കുമരകത്തേക്കുള്ള ജലവിതരണം തടസപ്പെടും. ട്രാൻസ്ഫോർമർ വെള്ളത്തിൽ,പരിപ്പിൽ വൈദ്യുതിയില്ല കോട്ടയം: ട്രാൻസ്ഫോർമർ വെള്ളത്തിൽ വീണതോടെ പരിപ്പിലെ ചില പ്രദേശങ്ങളിൽ മൂന്നു ദിവസമായി വൈദ്യുതിയില്ല. അയ്മനം സെക്ഷൻ പരിധിയിൽപ്പെടുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി ബന്ധം നിലച്ചത്. പരിപ്പ് ചേനപ്പാടി ഭാഗത്ത് സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറാണ് പ്രളയജലത്തിൽ മുങ്ങി താഴെ വീണത്. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും എവിടെ സ്ഥാപിക്കണമെന്ന കാര്യത്തിൽ വ്യക്തതയായില്ല. ഇക്കാര്യത്തിൽ നാട്ടുകാർക്കിടയിൽ ഭിന്ന അഭിപ്രായം ഉയർന്നതോടെയാണ്…
Read Moreകോട്ടയം ജില്ലയിൽ 1467പേർ ദുരിതാശ്വാസ ക്യാമ്പിൽ; ഇന്നും ഓറഞ്ച് അലർട്ട്; രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യത
കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഇന്നലത്തേതിലും ഉയർന്നു. പലയിടത്തും വാഹന ഗതാഗതം നിലച്ചു. കുമരകം റൂട്ടിൽ ബസ് സർവീസ് ഭാഗികമായി. പലയിടത്തും വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല. ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണം വർധിച്ചു. ഇന്നു രാവിലെ മൂന്നിടത്ത് ക്യാന്പ് തുടങ്ങി. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളുടെ എണ്ണം 46 ആയി. 425 കുടുംബങ്ങളിൽ നിന്നായി 1467പേർ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നു. ഉദയനാപുരം കൊണ്ടോടി കമ്മ്യൂണിറ്റി ഹാൾ, പടിഞ്ഞാറേക്കര എൽപിഎസ്, ആയാംകുടി ഗവ. എൽപിഎസ് എന്നിവിടങ്ങളിലാണ് ഇന്നു രാവിലെ ക്യാന്പ് തുടങ്ങിയത്. പാലാ ടൗണിൽ നിന്ന് വെള്ളമിറങ്ങി എന്നാണ് ഇന്നു രാവിലെ പാലായിൽ നിന്നുള്ള റിപ്പോർട്ട്. പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിൽ മഴയ്ക്ക് അൽപം ശമനം വന്നിട്ടുണ്ട്. കിഴക്കൻ പ്രദേശത്തെ വെള്ളമിറങ്ങുന്പോൾ ജില്ലയുടെ പടിഞ്ഞാ റൻ മേഖലയിൽ ജലനിരപ്പ് ഉയരും. ഇത് പടിഞ്ഞാറൻ പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. കാലവർഷം…
Read More