വൈക്കം: കിഴക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കരിയാറിലെ ജലനിരപ്പുയർത്തിയതിനെ തുടർന്ന് തലയാഴം തോട്ടകത്തെയും സമീപ പ്രദേശത്തുള്ളവരുടെയും വീടുകളിൽ വെള്ളം കയറി. ജലാശയങ്ങളുടെ സമീപത്തും പാടശേഖരങ്ങളുടെ നടുവിലും താമസിക്കുന്ന നിരവധി കുടുംബങ്ങൾ ക്യാന്പിലേയ്ക്കുമാറി. തോട്ടകം ഗവണ്മെന്റ് എൽപി സ്കൂളിലെ ക്യാന്പിലേയ്ക്കാണ് തോട്ടകം കോണത്തുതറ, മുപ്പതിൽ, മുണ്ടാർ അഞ്ചാം ബ്ലോക്ക് എന്നിവടങ്ങളിലുള്ളവർ എത്തിയത്. ഇന്നു രാവിലെ ശക്തമായി മഴ തുടരുന്നതിനാൽ വെള്ളം ഇനിയും ഉയരാനാണു സാധ്യത. വെള്ളക്കെട്ടിൽ നിന്നമുപ്പതിൽ റെജിമോന്റെ വീട് ഭാഗീകമായി തകർന്നു വീണു. തോട്ടകത്തെ സമീപ പ്രദേശങ്ങളായ കറുകത്തട്ട് പനച്ചാംതുരുത്ത്, മാനാത്തുശ്ശേരി തുടങ്ങിയ സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. നെൽകൃഷി വെള്ളത്തിൽ മുങ്ങി തലയാഴം: പ്രളയംതലയാഴം പഞ്ചായത്തിലെ നെൽകൃഷിക്കും കനത്ത നാശം വരുത്തി. 118 ഏക്കർ വിസ്തീർണമുള്ള തലയാഴം മുണ്ടാർ അഞ്ചാം നന്പർ പാടശേഖരത്തിലെ 25 ദിവസം പിന്നിട്ട നെൽകൃഷി വെള്ളത്തിൽ മുങ്ങി. അറുപതോളം ചെറുകിട കർഷകരുടെ…
Read MoreCategory: Kottayam
നെടുങ്കണ്ടം കസ്റ്റഡി കൊല; എസ്ഐ സാബുവിന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിലെ ഒന്നാം പ്രതിയായ എസ്ഐ കെ. എ. സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എല്ലാ തിങ്കളാഴ്ചയും ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിൽ ഹാജരാവണം, ഇടുക്കി ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം. തൊടുപുഴ ജില്ലാ സെഷൻസ് കോടതി നേരത്തെ സാബുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കസ്റ്റഡി മരണക്കേസിലെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി അപേക്ഷ തള്ളിയത്. ഹരിത ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ ക്രൂരമർദനത്തിന് വിധേയനാക്കി കൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ 12-നു കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നാലു ദിവസം അന്യായമായി തടങ്കലിൽവച്ചാണു പീഡനത്തിനു വിധേയനാക്കിയത്. സംഭവത്തിൽ എസ്ഐ സാബുവിനെയും സിവിൽ പോലീസ് ഓഫിസറും ഡ്രൈവറുമായ സജിമോൻ ആന്റണിയെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി…
Read Moreപ്രളയജലം ഇറങ്ങിത്തുടങ്ങിയെങ്കിലും ദുരിതം മാറുന്നില്ല; കോട്ടയം ജില്ലയിൽ ക്യാമ്പിലുള്ളത് 26,620പേർ
കോട്ടയം: ജില്ലയിലെ നാല് താലൂക്കുകളിലെ 160 ക്യാന്പുകളിലായി കഴിയുന്നത് 26,620 പേർ. ഇതിൽ 8260 കുടുംബങ്ങളുണ്ട്. 11,374 പുരുഷൻമാരും 12,138 സ്ത്രീകളും 3108 കുട്ടികളുമുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ ത്തുടർന്ന് കനത്ത മഴ ജില്ലയിൽ പെയ്താൽ കാര്യങ്ങളെല്ലാം വീണ്ടും അവ താളത്തിലാകും. ഇന്നു രാവിലെയും തോ രാതെ മഴ പെയ്യുന്നുണ്ട്. തുടർന്നുള്ള മണിക്കൂറുകളിൽ ന്യൂനമർദത്തിന്റെ മഴ കാര്യമായി ജില്ലയിൽ പെയ്യാതെ വന്നാൽ മൂന്നോ നാലോ ദിവസത്തിനുള്ളിൽ ക്യാന്പുകളിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങാം. കോട്ടയം താലൂക്കിൽ മാത്രം 9554 പേരാണ് 106 ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. ഇവരിൽ 3832 പുരുഷൻമാരും 4337 സ്ത്രീകളുമുണ്ട്. 1385 കുട്ടികളാണ് ക്യാന്പുകളിൽ കഴിയുന്നത്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാന്പുകളുള്ളത്. വൈക്കത്ത് 22 ക്യാന്പുകളിലായി 4129 കുടുംബങ്ങൾ കഴിയുന്നു. 5821 പുരുഷൻമാരും 6026 സ്ത്രീകളും 1089 കുട്ടികളും അടക്കം 12236 പേർ…
Read Moreകോട്ടയത്തെ നാലു പഞ്ചായത്തുകളിൽ മണ്ണിടിച്ചിൽ സാധ്യത; ആളുകളെ ഒഴിപ്പിച്ചു
കോട്ടയം: മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലെ ജനങ്ങളെ ക്യാന്പുകളിലേക്കു മാറ്റുന്നു. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലെ ജനങ്ങളെയാണു ക്യാന്പുകളിലേക്കു മാറ്റുന്നത്. കൂട്ടിക്കൽ പഞ്ചായത്തിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലത്തെ 50 പേരെ മാറ്റി. വരുംദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ കൂടുതൽ ആളുകൾ ക്യാന്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറിത്താമസിച്ചിട്ടുണ്ട്. പകൽസമയങ്ങളിൽ ക്യാന്പിലെത്തി രജിസ്റ്റർ ചെയ്തു പോകുന്നവർ രാത്രിയോടെ ക്യാന്പിൽ തിരിച്ചെത്തുകയാണ് ചെയ്യുന്നത്. തീക്കോയി വില്ലേജിലുള്ളവർക്ക് മംഗളഗിരി സെന്റ് തോമസ് എൽപി സ്കൂൾ, വെള്ളികുളം സെന്റ് ആൻറണീസ് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാന്പ് സജ്ജമാക്കിയിട്ടുള്ളത്. മംഗളഗിരി സ്കൂളിൽ ഞായറാഴ്ച ഒൻപതു കുടുംബത്തിലെ 30 ആളുകളാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ 27 കുടുംബങ്ങളിലെ 86 പേർ രജിസ്റ്റർ ചെയ്തു. വെള്ളികുളത്ത് 76 കുടുംബങ്ങളിലെ 240 പേർ ക്യാന്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.…
Read Moreകുമളിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ലോഡ്ജിൽ മരിച്ച സംഭവം; യുവതിയുടെ മരണം കൊലപാതകമെന്നു സൂചന
കുമളി: കുമളി-തേക്കടി റോഡിലുള്ളലോഡ്ജിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഇന്നു രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. മരിച്ച യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണ് ഇൻക്വസ്റ്റ് ഇന്നത്തേക്കു മാറ്റിയത്. ചിറയിൻകീഴ് ആഴൂർ പെരുങ്ങോലി ദ്വാരകയിൽ പ്രമോദ് എസ്.പ്രകാശ് (43), ഇയാളുടെ ഭാര്യ എന്നു പറയുന്ന ചെന്നൈ കാഞ്ചീപുരം സ്വദേശിനി ജീവ (39), പ്രമോദിന്റെ മാതാവ് എന്നു പറയുന്ന ശോഭന (60) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയോടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച രാത്രി പത്തോടെ ലോഡ്ജ് മുറിയിൽനിന്ന് വലിയ ബഹളം കേട്ടതായി സമീപവാസികൾ പറയുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മറ്റുള്ളവർ ആത്മഹത്യ ചെയ്തതാണെന്നാണു സൂചന. യുവതിയുടെ മൃതദേഹം കട്ടിലിൽ മലർന്നുകിടന്ന നിലയിലും മറ്റുള്ളവർ ഫാനിൽ തൂങ്ങിയ നിലയിലുമാണ്. മേയ് 31-നാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. റിയൽ എസ്റ്റേറ്റ് ബിസിനസാണെന്നാണ്…
Read Moreരണ്ടുവർഷമായി പൈപ്പ് ലൈനില്‍ വെള്ളമെത്തുന്നില്ല; എംഎല്‍എയ്ക്ക് വാട്ടര്‍ അഥോറിറ്റി നല്‍കിയത് 21562 രൂപയുടെ ബില്ല്
പൊന്‍കുന്നം: രണ്ടുവര്‍ഷമായി വീട്ടിലെ പൈപ്പ് ലൈനില്‍ വെള്ളമെത്തുന്നില്ലെങ്കിലും ഡോ.എന്‍. ജയരാജ് എംഎല്‍എയ്ക്ക് വാട്ടര്‍ അഥോറിറ്റി നല്‍കിയത് 21562 രൂപയുടെ ബില്ല്. അഥോറിട്ടിയുടെ നെടുംകുന്നം ഓഫീസില്‍ നിന്നാണ് ചമ്പക്കരയിലെ ഇന്ദീവരം വീട്ടില്‍ ഡോ.എന്‍. ജയരാജ് എംഎല്‍എയ്ക്ക് നല്‍കാത്ത വെള്ളത്തിന് ഇത്രയും തുകയുടെ ബില്ല് നല്‍കിയത്. കണക്ഷന് പ്രവര്‍ത്തിക്കുന്നില്ലെന്ന് ബില്ലില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 16നകം തുക അടയ്ക്കണമെന്നാണ് നിര്‍ദേശം. പൊന്‍കുന്നം റോയല്‍ ബൈപാസ് റസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രദേശത്ത് അഥോറിറ്റിയുടെ ജലവിതരണക്കുഴല്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയ്ക്ക് നിവേദനം കൊടുക്കാനെത്തിയപ്പോഴാണ് തന്റെ പരാധീനത എംഎല്‍എ വെളിപ്പെടുത്തിയത്. തുക അടയ്ക്കണമോ വേണ്ടയോ എന്ന് എംഎല്‍എയ്ക്ക് ജല അഥോറിറ്റി അധികാരികള്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല ഇതുവരെ. കാറ്റടിച്ചാലും മീറ്റര്‍ കറങ്ങാനുള്ള സാധ്യത അവര്‍ സൂചിപ്പിച്ചു. പൈപ്പിലൂടെ എയര്‍ പ്രഷര്‍ വരുമ്പോള്‍ മീറ്റര്‍ കറങ്ങാനും വെള്ളമുപയോഗിച്ചതായി രേഖപ്പെടുത്താനുമുള്ള സാധ്യതയുണ്ടെന്നാണ് വിശദീകരണം.റോയല്‍ ബൈപാസ് അസോസിയേഷന്റെ മേഖലയിലെ പൈപ്പുലൈന്‍…
Read Moreപടിഞ്ഞാറൻ മേഖലയിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി തന്നെ; യാത്രാ മാർഗങ്ങളില്ലാതെ ജനം വലയുന്നു
കോട്ടയം: റോഡുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് റദ്ദാക്കിയ ബസ് സർവീസുകൾ പുന:സ്ഥാപിച്ചില്ല. കോട്ടയം-കുമരകം-ചേർത്തല റൂട്ടിൽ ബസ് സർവീസ് ഭാഗികമാണ്. നാലു റൂട്ടുകളിൽ കഐസ്ആർടിസി ഇന്നലെ സർവീസ് നിരോധിച്ചു. മൂന്നാർ, ചേർത്തല, കുമരകം, ആലപ്പുഴ റൂട്ടുകളിലേക്കുള്ള ബസ് സർവീസുകളാണ് റദ്ദാക്കിയത്. കോട്ടയം – കുമരകം റൂട്ടിലും ചങ്ങനാശേരി – ആലപ്പുഴ റൂട്ടിലും നിരവധി സ്ഥലങ്ങളിൽ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്തവിധം വെള്ളം കയറിയിട്ടുണ്ട്. കോട്ടയം ഡിപ്പോയിൽനിന്നും അയ്മനം, പരിപ്പ്, ഒളശ, കല്ലറ, നീണ്ടൂർ, കാവാലം തുടങ്ങിയ റൂട്ടുകളിൽ റോഡിൽ വെള്ളം കയറിയതിനെത്തുടർന്നു സർവീസ് മുടങ്ങി. ഇതോടെ യാത്രക്കാർ ബുദ്ധിമുട്ടി. ഈ റൂട്ടുകളിലെ സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ മേഖല, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം, നീണ്ടൂർ, ആർപ്പൂക്കര പഞ്ചായത്തുകളുടെ പടിഞ്ഞാറൻ മേഖലകളിൽ കരമാർഗമുള്ള യാത്രാ സംവിധാനങ്ങൾ നിലച്ചിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിലെ പല സ്ഥലങ്ങളും രണ്ടു ദിവസമായി…
Read Moreഎസ്എംഇ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നൽകാത്തത് കോളജ് അധികൃതരുടെ ധാർഷ്ഠ്യം മൂലമെന്ന്
ഗാന്ധിനഗർ: എസ് എം ഇ വിദ്യാർഥികൾക്ക് കോട്ടയം മെഡിക്കൽ കോളജിൽ ക്ലിനിക്കൽ പരിശീലനം നൽകാത്തത് കോളജ് അധികൃതരുടെ ധാർഷ്ഠ്യവും ചില സർവീസ് സംഘടനകളുടെ സ്വകാര്യതാൽപര്യത്തിനു വഴങ്ങിയുമാണെന്ന് എസ്എംഇ കോളജ് യൂണിയൻ നേതൃത്വം ആരോപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശവും സർക്കാർ ഉത്തരവും ആശുപത്രി വികസന സമിതി യോഗ തീരുമാനവും ഉണ്ടായിട്ടും എസ്എം ഇ യിലെ ഡിഗ്രി വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ പരിശീലനം നൽകുന്നില്ല. ഒരു സമയം അഞ്ച് ബിഎം ആർ റ്റി (ഡിഗ്രി) വിദ്യാർഥികൾക്ക് പരിശീലനം നൽകിയാൽ മതി. ഇതു മൂലം മെഡിക്കൽ കോളജിൽ പഠിക്കുന്ന ഡിപ്ലോമ (ഡി.ആർ.റ്റി) വിദ്യാർഥികൾക്ക് യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് എസ്എംഇ.കോളജ് യൂണിയൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കാരണം അഞ്ച് വിദ്യാർഥികൾക്ക് ഒരേ സമയം ഒരു ഡിപ്പാർട്ട്മെന്റിലല്ല പരിശീലനം നൽകുന്നത്. മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറാപ്പി എന്നീ രണ്ടു പ്രധാന…
Read Moreജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ; 151 ദുരിതാശ്വാസ ക്യാന്പുകളിലായി 20650 പേർ
കോട്ടയം: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജലനിരപ്പ് കാര്യമായി താഴുന്നില്ല. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജില്ലയിലെ 151 ദുരിതാശ്വാസ ക്യാന്പുകളിലായി 20650 പേരാണ് കഴിയുന്നത്. 6482 കുടുങ്ങളാണ് ക്യന്പുകളിൽ അഭയം തേടിയത്. 8958 പുരുഷൻമാരും 9481 സ്ത്രീകളും 2211 കുട്ടികളും ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുകയാണ്. മൂന്നുനാല് ദിവസംകൂടി ഇവർക്ക് ക്യാന്പുകളിൽ കഴിയേണ്ടി വന്നേക്കും. ഇന്നലെ പകൽ കാര്യമായി മഴ പെയ്തില്ലെങ്കിലും പടിഞ്ഞാറൻ മേഖലയിൽ കയറിയ വെള്ളത്തിന്റെ ഇറക്കം മന്ദഗതിയാലാണ്. ഇന്നലെ പകൽ തീവ്രമഴ പെയ്തില്ലെങ്കിലും ഒറ്റപ്പെട്ട മഴ തുടർന്നു. ആകാശത്ത് കാർമേഘം മൂടികിടക്കുയാണ് ശനിയാഴ്ച രാത്രിയിൽ ജില്ലയുടെ പലഭാഗങ്ങളിലും ഒറ്റപ്പെട്ട തീവ്രമഴ പെയ്തിരുന്നു. മലയോരമേഖലയിൽ സ്ഥിതി ശാന്തമാണ്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് താഴ്ന്നു. പടിഞ്ഞാറൻ മേഖല ഇപ്പോഴും വെള്ളത്തിനടിയിലാണ്. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തിലും വൈക്കം, കുലശേഖരമംഗലം, മാന്നാർ, കുറുപ്പന്തറ, കല്ലറ, വെച്ചൂർ, ടിവിപുരം തുടങ്ങിയ…
Read Moreവൈക്കം മേഖലയിൽ വെള്ളം താഴ്ന്ന് തുടങ്ങി; തലയോലപ്പറമ്പ്- വൈക്കം റോഡിൽ ബസ് സർവീസ് പുനരാരംഭിച്ചു; പ്രദേശവാസികൾ ആശ്വാസത്തിൽ
വൈക്കം: ജില്ലയിൽ ഇന്ന് മഴ മാറിന്നിന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി.പടിഞ്ഞാറൻ മേഖലയായ വൈക്കത്തെ റോഡിൽ നിന്നും പുരയിടങ്ങളിൽ നിന്നും വെള്ളം താഴ്ന്ന് തുടങ്ങി. മൂവാറ്റുപുഴയാർ നിറഞ്ഞ് കവിഞ്ഞതിനെ തുടർന്നാണ് ഈ പ്രദേശങ്ങളിൽ വെള്ളം കയറിയത്. പുഴയുടേയും നാട്ടു തോടുകളുടേയും സമീപത്തും താഴ്ന്ന പ്രദേശങ്ങിലും താമസിക്കുന്ന കുടുംബങ്ങളെ ക്യാന്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. വൈക്കം കൊടിയാട് കമ്യൂണിറ്റി ഹാൾ, പടിഞ്ഞാറേക്കര ഗവണ്മെന്റ് എൽപി സ്കൂൾ, വല്ലകം സെന്റ് മേരീസ് സ്കൂൾ, മറവൻതുരുത്ത് യുപിഎസ്, കുലശേഖരമംഗലം കടായി സ്കൂൾ, തലയോലപ്പറന്പ് ഡിബി കോളേജ്, തലയോലപ്പറന്പ് എ.ജെ. ജോണ്‍ തുടങ്ങിയ സ്കൂളുകളിലാണ് ക്യാന്പുകൾ തുറന്നത്. വല്ലകം സെന്റ് മേരീസ് സ്കൂളിൽ 200 ഓളം കുടുംബങ്ങളിലായി 800 ലധികം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. തലയോലപ്പറന്പ്, തലയാഴം, ഉദയനാപുരം, ടി.വി.പുരം, ചെന്പ്, മറവൻതുരുത്ത്, വെച്ചൂർ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും ചെറിയ തോതിൽ…
Read More