കോട്ടയം മെഡി.കോളജിൽ ലിഫ്റ്റുകൾ വീണ്ടും തകരാറിൽ; രോഗികളെ ബന്ധുക്കൾ ചുമന്ന് ഒപിയിൽ എത്തിച്ചു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ തകരാറിലായതിനാൽ രോഗികളെ ബന്ധുക്കൾ ചുമന്ന് ഒപിയിൽ എത്തിച്ചു. മാസങ്ങളായി തകരാറിലായ ലിഫ്റ്റ് നന്നാക്കുന്നില്ല. പഴയ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് മുകളിലത്തെ നിലയിലുള്ള വിവിധ ഒപികളിൽ എത്താൻ കഴിയാതെ വലയുകയാണ്. ഇന്നലെ യൂറോളജി ഒപിയിലേക്ക് വന്ന രോഗികളെ ബന്ധുക്കൾ ചൂമന്നാണ് ഡോക്ടർക്കു മുന്നിലെത്തിച്ചത്. ചികിത്സയുടെ ഭാഗമായി മൂത്രനാളത്തിൽ ട്യൂബ് ഘടിപ്പിച്ചിട്ടുള്ളതിനാൽ അവർക്ക് യഥേഷ്ടം ചവിട്ടുപടി കയറാൻ കഴിയില്ല. പഴയ അത്യാഹിത വിഭാഗത്തിലെ രണ്ടാം നിലയിൽ ആണ് ന്യൂറോളജി വിഭാഗം ഒ പി പ്രവർത്തിക്കുന്നത്. അതിനാൽ ഇവിടെ എത്തുവാൻ രോഗികൾ പ്രയാസപ്പെടുകയാണ്. രോഗിയോടൊപ്പം കൂടുതൽ ബന്ധുക്കൾ ഉള്ളവർ ചുമന്ന് ഒപിയിൽ എത്തിക്കുകയായിരുന്നു. പ്രധാന ശസ്ത്രക്രിയ തിയേറ്ററിലേക്കുള്ള രണ്ട് ലിഫ്റ്റുകളിൽ വലിയ ലിഫ്റ്റ് തകരാറിലാണ്. വളരെ പഴക്കം ചെന്ന ഒരു ചെറിയ ലിഫ്റ്റാണിവിടെ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ തീയേറ്ററിലേക്കുള്ള രണ്ട് ലിഫ്റ്റും…

Read More

മഴ തുടരുമെന്ന്! കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി; വൈക്കത്ത് കൊടുങ്കാറ്റ്; നിരവധി വീടുകൾ തകർന്നു

കോട്ടയം: കഴിഞ്ഞ വർഷത്തെ മഹാ പ്രളയം ആവർത്തിക്കുന്ന രീതിയിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. അഞ്ച് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 29 കുടുംബങ്ങളിലായി 114 പേർ ക്യാന്പുകളിൽ കഴിയുന്നു. ഇന്നു പുലർച്ചെയുണ്ടായ കൊടുങ്കാറ്റിൽ നിരവധി വീടുകൾ തകർന്നു. വീടു തകർന്ന് കുമരകത്ത് നാലുപേർക്കും പാലായിൽ മതിൽ ഇടിഞ്ഞു വീണ് ഒരാൾക്കും പരിക്കേറ്റു. പലയിടത്തും വാഹന ഗതാഗതം നിലച്ചു. പാലാ ടൗണിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹന ഗതാഗതം നിലച്ചു. കുമരകത്ത് അട്ടിപ്പീടികയിൽ വീടുതകർന്ന് പരിക്കേറ്റ ഹരീഷ് (40), ഭാര്യ രാധാദേവി (39), അമ്മ ജാനകി (80) എന്നിവരെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നു മണിക്കുണ്ടായ കൊടുങ്കാറ്റിലാണ് ഇവരുടെ വീട് തകർന്നു വീണത്. ഈരാറ്റുപേട്ടയിൽ ഇന്‍റർ ലോക്ക് കന്പനിയിൽ ജോലി ചെയ്യുന്ന ബിൻലാൽ എന്നയാൾ മതിൽ ഇടിഞ്ഞു വീണു പരിക്കേറ്റു. ഇന്നു രാവിലെ അഞ്ചു മണിയോടെയാണ്…

Read More

കോട്ടയത്തിന്‍റെ കിഴക്കൻ മേഖലകളിൽ തീവ്രമഴ; ഭീതിയോടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾ

കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴദുരിതം വർധിച്ചു. ബുധനാഴ്ച മുതൽ ആരംഭിച്ച മഴയിൽ ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞു. കണമല, മൂക്കൻപെട്ടി, പഴയിടം, മുണ്ടക്കയം കോസ് വേ പാലങ്ങൾ വെള്ളത്തിലായി. പന്പ, അഴുത, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞ് ഒഴുകുന്നു. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമായി. കോട്ടയം-കുമളി റോഡിൽ വണ്ടിപ്പെരിയാർ, പെരുവന്താനം എന്നിവിടങ്ങളിൽ വെള്ളം കയറി. തീക്കോയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഈരാറ്റപേട്ട-വാഗമണ്‍ റോഡിൽ ഗതാഗത തടസപ്പെട്ടിരിക്കുകയാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പാലായും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീതിയുണ്ട്. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജനങ്ങൾ ഭീതിയോടെയാണു കഴിയുന്നത്. കിഴക്ക് മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ കുമരകം, വൈക്കം, തിരുവാർപ്പ്, കാഞ്ഞിരം, കാരാപ്പുഴ, ചെങ്ങളം, കാഞ്ഞിരം, പാറേച്ചാൽ, കുമ്മനം, പരിപ്പ്, താഴത്തങ്ങാടി, ഇല്ലിക്കൽ, ചീപ്പുങ്കൽ, അയ്മനം, മുണ്ടാർ, കല്ലറ, വടയാർ, പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. പോയ…

Read More

വീണ്ടും ആവർത്തിക്കില്ലെന്ന് എന്താ ഉറപ്പ്; പോക്സോ കേസിലെ പ്രതിയായ അധ്യാപകൻ വീണ്ടും സ്കൂളിലേക്ക്; ഗേറ്റ് പൂട്ടി പുറത്താക്കി പിടിഎ; മുരുകനെ പായിച്ച് നാട്ടുകരും

നെടുങ്കണ്ടം: പോക്സോ കേസിലെ പ്രതിയായ അധ്യാപകനെ സ്കൂളിൽ കയറ്റാതെ രക്ഷാകർത്താക്കൾ ആട്ടിയോടിച്ചു. ജയിൽവാസത്തിനും സസ്പെൻഷനും ശേഷം പുതിയ സ്കൂളിലേക്കു സ്ഥലംമാറ്റം ലഭിച്ച് എത്തിയതായിരുന്നു അധ്യാപകൻ. പാന്പാടുംപാറ പഞ്ചായത്ത് തമിഴ് – മലയാളം മീഡിയം സ്കൂളിലാണു സംഭവം. വട്ടവട സ്വദേശി മുരുകനെയാണ് നാട്ടുകാർ സ്കൂളിൽ ജോയിൻ ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ചത്. എട്ടുമാസംമുന്പ് ഇയാൾ ജോലിചെയ്തിരുന്ന സ്കൂളിലെ വിദ്യാർഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും റിമാൻഡു ചെയ്യപ്പെടുകയും ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധിക്കുശേഷം ഇയാളെ പല സ്കൂളുകളിലേക്കും അയച്ചിരുന്നു. ഒരിടത്തും ജോലിയിൽ പ്രവേശിക്കാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. ഒടുവിലാണ് പാന്പാടുംപാറ സ്കൂളിലേക്ക് നിയമിച്ചത്. തിങ്കളാഴ്ച ഇയാൾ ജോലിക്കെത്തുമെന്ന് അറിഞ്ഞതിനെത്തുടർന്ന് പിടിഎ ഭാരവാഹികൾ സ്കൂളിൽ കാവലേർപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ 9.30-ഓടെ സ്കൂളിലെത്തിയ മുരുകൻ പ്രധാനാധ്യാപകനോട് ഹാജർ ബുക്ക് ആവശ്യപ്പെടുന്നതിനിടെ സ്ഥലത്തെത്തിയ പ്രദേശവാസികൾ ഇയാളെ തടയുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആരിഫ അയൂബ്, പൂർവവിദ്യാർഥി സംഘടന പ്രസിഡന്‍റ് ജി.…

Read More

പൊൻകുന്നം ജോയിന്റ് ആര്‍ടി ഓഫീസിലെ ഗ്ലാസ് അടിച്ചു  തകർത്ത സംഭവം;  പ്രാദേശിക നേതാവിനെ റിമാൻഡ് ചെയ്തു

പൊന്‍കുന്നം: ജോയിന്റ് ആര്‍ടി ഓഫീസറുടെ മേശയിലെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലായ എന്‍സിപി പ്രാദേശിക നേതാവിനെ റിമാന്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കേളിയാംപറമ്പില്‍ ജോബിയെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ജോബിയെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനാല്‍ ആശുപത്രിയിലെത്തിയാണ് മജിസ്ട്രേട്ട് റിമാന്റ് ചെയ്തത്. ഇയാളെ ആശുപത്രിയിലെ പോലീസ് സെല്ലിലേക്ക് മാറ്റി. സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനികളെ കയറ്റാത്തതു സംബന്ധിച്ച് രക്ഷിതാക്കള്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍ പരാതി നല്‍കിയിരുന്നു. പരാതിപ്രകാരം കുമളി – എറണാകുളം റൂട്ടിലോടുന്ന ബസിലെ ജീവനക്കാരോട് ജോയിന്റ് ആര്‍ടി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ബസുകാര്‍ക്കു വേണ്ടി എത്തിയതായിരുന്നു ജോബി. പരാതി സംബന്ധിച്ച തീര്‍പ്പിന് ജീവനക്കാര്‍ എത്തണമെന്ന് ജോയിന്റ് ആര്‍ടിഒ നിര്‍ദേശിച്ചപ്പോള്‍ ജോബി മേശപ്പുറത്തെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ജോലി തടസപ്പെടുത്തുകയുമായിരുന്നു. ജോയിന്റ് ആര്‍ടിഒ പി.ബി. പദ്മകുമാര്‍…

Read More

കോട്ടയം ജില്ലയിൽ മഴ കനത്തു; ആറുകൾ കരകവിഞ്ഞൊഴുകുന്നു;  വൈകുന്നേരം വീശിയടിച്ച കാറ്റിൽ  വ്യാപക നാശനഷ്ടം; തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. നദികളിൽ ജലനിരപ്പ് ഉയർന്നു. മഴ രണ്ടു ദിവസം കൂടി തുടർന്നാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവും. ചൊവ്വാഴ്ച്ച അർധരാത്രി മുതൽ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഒറ്റപ്പെട്ട തീവ്രമഴ ഉണ്ടായി. മഴയ്ക്കൊപ്പം ഇന്നലെ വൈകുന്നേരമുണ്ടായ കുമരകം, തിരുവാർപ്പ്, കറുകച്ചാൽ, തോട്ടയ്ക്കാട്, വൈക്കം, ചങ്ങനാശേരി, മാടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും കോട്ടയത്തിന്‍റെ പല ഭാഗങ്ങളിലും കാറ്റ് നാശം വിതച്ചു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകർന്നു. ഇന്നുച്ചയായിട്ടും പലയിടത്തും വൈദ്യുതി എത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം അഞ്ചോടെ കാറ്റിനൊപ്പമെത്തിയ മഴ മണിക്കൂറുകളോളം നീണ്ടു നിന്നു. മരങ്ങൾ കടപുഴകി പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഇന്നലെ പുലർച്ചെ കിടങ്ങൂരിലുണ്ടായ കൊടുങ്കാറ്റ് പ്രദേശത്ത് വൻ നാശനഷ്ടമാണുണ്ടാക്കിയത്. ഇന്നും ജില്ലയിൽ ഒറ്റപ്പെട്ട തീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കിഴക്കൻ മേഖലയിൽ ഗതാഗതം മുടങ്ങി കോട്ടയം:…

Read More

അമേരിക്കയിൽ മോഷ്‌ടാവിന്‍റെ വെടിയേറ്റ്  മലയാളി ബിസിനസുകാരൻ കൊരട്ടിയിൽ മാത്യു മരിച്ചു

വാഷിംഗ്ടൺ: ഫ്ലോറിഡയിൽ മോഷ്‌ടാവിന്‍റെ വെടിയേറ്റ് മലയാളി മരിച്ചു. കൊരട്ടിയിൽ മാത്യു (68) ആണ് മരിച്ചത്. സെന്‍റർ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം മോഷ്ടാവ് മാത്യു സഞ്ചരിച്ചിരുന്ന കാർ രക്ഷപ്പെടാനായി തട്ടിയെടുക്കുകയായിരുന്നു. മാത്യുവിനെ പാസഞ്ചർ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ മാത്യുവിന്‍റെ വെള്ള ലെക്സസ് എസ്‌യുവി കണ്ടെത്തി. കാറിനെ പോലീസ് പിന്തുടർന്ന് അക്രമിയെ കസ്റ്റഡിയിലെടുത്തു. പോലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിച്ച് വാഹനം മറിയുകയായിരുന്നു. എന്നാൽ മാത്യുവിനെ കാറിൽ കണ്ടെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കവർച്ച ചെയ്ത ബാങ്കിനു സമീപം തന്നെയുള്ള സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്‍ററിനു പിന്നിൽ നിന്നു മാത്യുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.  അമേരിക്കയിൽ ബിസിനസുകാരനാണ് കൊല്ലപ്പെട്ട മാത്യു. വാഷിംഗ്ടൺ ക്നനായ സമുദായത്തിലെ സജീവ പ്രവർത്തകനായിരുന്നു മാത്യൂ.

Read More

മാരിയമ്മ ആള് ചില്ലറക്കാരിയല്ല; ബസിൽ മോഷണശ്രമത്തിനിടെ നാടോടി സ്ത്രീ പോലീസ് പിടിയിൽ; കൈയിലെ വിലകൂടിയ ഫോൺ പരിശോധിച്ചപ്പോൾ പുറത്ത് വന്നത് മറ്റൊരു മോഷണത്തിന്‍റെ തുമ്പും…

കോട്ടയം: ചിങ്ങവനം പോലീസിന്‍റെ ഇടപെടലിൽ ബസിലെ കവർച്ചയ്ക്ക് തുന്പുണ്ടായി. മോഷ്ടിച്ച മൊബൈൽ ഫോണും കിട്ടി. സ്വകാര്യ ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗിൽ നിന്നു പണം മോഷ്്ടിക്കാൻ ശ്രമിച്ചതിന് യാത്രക്കാർ പിടികൂടി സ്റ്റേഷനിൽ എത്തിച്ച നാടോടി സ്ത്രീയെ ചോദ്യം ചെയ്തതോടെയാണ് മറ്റൊരു മോഷണക്കേസ് വിവരം പുറത്തായത്. തമിഴ്നാട് മേട്ടുപാളയം സ്വദേശിനി മാരിയമ്മ (45)യേയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം ജെസ്റ്റിൻ എന്ന സ്വകാര്യ ബസിലെ യാത്രക്കാരിയുടെ പണം മോഷ്ടിക്കാൻ ശ്രമിച്ചതിനാണ് പിടിയിലായത്. ബസ് പന്നിമറ്റത്ത് എത്തിയപ്പോഴാണ് വാഴച്ചിറ വടക്കേപറന്പിൽ തങ്കമ്മ ചാക്കോയുടെ ബാഗിന്‍റെ സിബ് ഒരു സ്ത്രീ തുറക്കുന്നതു മറ്റു യാത്രക്കാർ കണ്ടത്. യാത്രക്കാർ കയ്യോടെ പിടികൂടി സ്ത്രീയെ ചിങ്ങവനം സ്റ്റേഷനിൽ എത്തിച്ചു. തങ്കമ്മ ബാഗ് പരിശോധിച്ചപ്പോൾ ഒന്നും നഷ്്ടപ്പെട്ടിട്ടില്ലെന്നു കണ്ടെത്തി. പക്ഷേ ചിങ്ങവനം പോലീസ് മാരിയമ്മയുടെ പക്കലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ വില കൂടിയ മൊബൈൽ ഫോണ്‍…

Read More

ഡിഎന്‌എ ഫലം കിട്ടാൻ ഇത്രയും താമസമോ? കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ കൊലപാതകം; പൊന്നമ്മ കൊല്ലപ്പെട്ടിട്ട് നാളെ ഒരുമാസം; മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ

ഗാന്ധിനഗർ: കൊല്ലപ്പെട്ട് ഒരു മാസമായിട്ടും ലോട്ടറി വിൽപ്പനക്കാരിയുടെ മൃതദേഹം മോർച്ചറിയിൽ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വിൽപ്പനക്കാരി ചങ്ങനാശേരി തൃക്കൊടിത്താനം പുത്തൻ പറന്പിൽ പൊന്നമ്മ (55) കൊല്ലപ്പെട്ടിട്ട് നാളെ ഒരുമാസമാകും. ഇവരുടെ മൃതദേഹം മകൾക്ക് വിട്ടുകൊടുക്കുവാൻ കഴിയാതെ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാചാര പ്രകാരം അമ്മയുടെ മൃതദേഹം മറവു ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൾ പല തവണ ആശുപത്രി അധികൃതരെ സമീപിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലഭിക്കാത്തതിനാൽ നിയമപരമായി വിട്ടുനൽകാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസും ആശുപത്രി അധികൃതരും. തലയോട്ടി പൊട്ടിയ നിലയിലും കൈകാലുകളിലെ മാംസം തെരുവു നായ്ക്കൾ കടിച്ചുകീറി തിന്നുകയും ശേഷിച്ച ശരീര ഭാഗങ്ങൾ അഴുകിയ നിലയിലും ആയതിനാൽ മൃതദേഹം ആരുടേതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞാൽ മാത്രമേ ബന്ധുക്കൾക്ക് വിട്ടുനൽകുവാൻ കഴിയൂ. ഡിഎൻ എ പരിശോധനാ ഫലം തിരുവനന്തപുരം ലബോറട്ടറിയിൽ നിന്നും ലഭിക്കാത്ത കാരണത്താലാണ്…

Read More

വ്യാജ ഡോക്ടർമാരെ സൃഷ്ടിക്കുന്ന ബിൽവേണ്ട; ഡോക്ടർമാർ നാളെ സമരത്തിൽ; അത്യാഹിതവും ഒപിയും ബഹിഷ്കരിക്കും

ഗാന്ധിനഗർ: സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നാളെ ഡോക്‌‌ടർമാർ ഒപി ബഹിഷ്കരിക്കും. ദേശീയ സമരത്തിന്‍റെ ഭാഗമായി അത്യാഹിത വിഭാഗം ബഹിഷ്കരിക്കാനാണ് തീരുമാനമെങ്കിലും കേരളത്തിൽ അത്യാഹിത വിഭാഗം നാളെ പ്രവർത്തിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളിൽ അടിയന്തര സ്വഭാവമുള്ളവ മാത്രമേ നാളെ നടത്തൂ. മൊത്തത്തിൽ നാളെ രാജ്യത്ത് രോഗികൾ ചികിത്സ കിട്ടാതെ വലയും. ദേശീയ മെഡിക്കൽ ബില്ലിനെതിരെ ഡോക്‌‌ടർമാർ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്‍റെ ഭാഗമായാണ് നാളത്തെ ഒപി ബഹിഷ്കരണം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒപി ബഹിഷ്കരണം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ നാളെ അത്യാഹിത വിഭാഗം പ്രവർത്തിക്കില്ല. കേരളത്തിൽ അത്യാഹിത വിഭാഗം, ലേബർ റൂം എന്നിവയെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ -സർക്കാർ മേഖലകളിലെ മുഴുവൻ ഡോക്‌‌ടർമാരും സമരത്തിൽ പങ്കാളികളാവും. അതേ സമയം ശനിയാഴ്ച മെഡിക്കൽ വിദ്യാർഥികൾ ആരംഭിച്ച അനിശ്ചിതകാല…

Read More