സി.സി. സോമൻ കോട്ടയം: ചെയ്യുന്ന ജോലിയുടെ പെർഫോമൻസ് റിപ്പോർട്ട് എല്ലാ മാസവും അയച്ചുകൊടുക്കണമെന്ന ഡിജിപിയുടെ പുതിയ ഉത്തരവ് പോലീസുകാർക്ക് പാരയായേക്കും. പോലീസുകാരുടെ ദൈനംദിന പ്രവർത്തനം മെച്ചപ്പെടുത്തുവാനും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുവാനും ആരംഭിക്കുന്ന “പോലീസ് സ്റ്റേഷൻ വെർട്ടിക്കൽസ്’ എന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് പെർഫോമൻസ് റിപ്പോർട്ട് നല്‍കണമെന്ന് നിർദേശിക്കുന്നത്. ഇത് ഭാവിയിൽ പോലീസുകാർക്ക് ദോഷം ചെയ്യുമോ എന്ന സംശയം ഉയർന്നിട്ടുണ്ട്. പോലീസുകാർ ചെയ്യേണ്ട ജോലികൾ എന്തൊക്കെയെന്ന് തരംതിരിച്ച് നല്കിക്കൊണ്ടാണു പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. നിർദേശിക്കപ്പെട്ട ജോലികളുടെ പെർഫോമൻസ് റിപ്പോർട്ട് ഓരോ മാസവും ഡിജിപിക്ക് അയച്ചുകൊടുക്കുകയും വേണം. ഇതാണ് പോലീസ് സ്റ്റേഷൻ വെർട്ടിക്കൽസ് പദ്ധതി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ അഞ്ചു പോലീസ് സ്റ്റേഷനുകളിലാണ് ഇത് നടപ്പാക്കുക. തുടർന്ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം റൂറലിൽ മൂന്നും സിറ്റിയിൽ രണ്ടു പോലീസ് സ്റ്റേഷനുകളിലും ജൂണ്‍ ഒന്നു മുതൽ പോലീസ്…
Read MoreCategory: Kottayam
കോട്ടയത്ത് കസ്റ്റഡി മരണം! മദ്യപിച്ച് ബഹളം വച്ചതിനു പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് ശുചിമുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിൽ
കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിനു പോലീസ് കസ്റ്റഡിയിൽ എടുത്തയാളെ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് സ്വദേശി നവാസ് ആണ് മരിച്ചത്. കോട്ടയം മണർകാട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയുടെ ജനാലയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയ നവാസിനെതിരേ ഇയാളുടെ സഹോദരനാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് എത്തി നവാസിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രാത്രി തന്നെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്. ചൊവ്വാഴ്ച രാവിലെ കോടതിയിൽ കൊണ്ടുപോകുന്നതിന് തൊട്ടുമുൻപാണ് ഇയാൾ ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പഷൽ ബ്രാഞ്ചിനോട് നിർദ്ദേശിച്ചതായി കോട്ടയം എസ്പി അറിയിച്ചു. കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ ഡിജിപി ലോകനാഥ് ബെഹ്റ നിർദേശം നൽകി.
Read Moreവിവാഹിതനാണെന്ന കാര്യം മറച്ചു! പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; വല്ലകം സ്വദേശി ബസ് കണ്ടക്ടർ അറസ്റ്റിൽ
ഈരാറ്റുപേട്ട: പൂഞ്ഞാർ സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടറെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ഉദയനാപുരം പടിഞ്ഞാറേക്കര വല്ലകം സ്വദേശി ഡിബിൻ (27) ആണ് പിടിയിലായത്. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ പെണ്‍കുട്ടിയെ വശീകരിച്ചത്. പൂഞ്ഞാർ സ്വദേശിനിയായ 19-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയ ഡിബിൻ, കഴിഞ്ഞ ഏഴിന് പെണ്‍കുട്ടിയുടെ ആലപ്പുഴയിലുള്ള കൂട്ടുകാരിയുടെ വീട്ടിൽവച്ചും പിറ്റേന്ന് പ്രതിയുടെ പാലാ മൂന്നാനിയിലുള്ള വാടക വീട്ടിൽവച്ചും ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതി ഒന്‍പതു മാസം മുന്‍പു മരങ്ങാട്ടുപിള്ളി, ആണ്ടൂർ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ച് ഗുരുവായൂർ അന്പലത്തിൽവച്ച് വിവാഹം കഴിച്ചത് മറച്ചുവച്ചാണ് പൂഞ്ഞാർ സ്വദേശിനിയായ പെണ്‍കുട്ടിയേയും പ്രണയം നടിച്ച് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട എസ്ഐ എം.എച്ച്. അനുരാജ്, എഎസ്ഐമാരായ ഷാബുമോൻ ജോസഫ്, ജയ്മോൻ, ബിജുമോൻ,…
Read Moreകുഞ്ഞൻ സ്കൂട്ടർ മുതൽ ട്രെയിൻവരെ..! “വണ്ടിപ്പേട്ട’യായി നാലുമണിക്കാറ്റ്
കോട്ടയം: കുഞ്ഞൻ സ്കൂട്ടർ മുതൽ ട്രെയിൻവരെ… കെഎസ്ആർടിസി ബസുകളും കാറുകളും ബൈക്കുകളും മണ്ണുമാന്തിയന്ത്രവും കൈവിരലിൽ മെനഞ്ഞ കലാസൃഷ്ടികളായി കാഴ്ചയുടെ വിസ്മയം തീർത്തു. മിനിയേച്ചർ കലാരൂപങ്ങളുടെ വിസ്മയക്കാഴ്ചകളൊരുക്കി വഴിയോര വിനോദസഞ്ചാര കേന്ദ്രമായ നാലുമണിക്കാറ്റിൽ ഒരുക്കിയ ഓപ്പണ്‍ എക്സ്പോ കാണാൻ ജനം ഒഴുകിയെത്തി. വാഹനങ്ങളുടെയും ചെറു കെട്ടിടങ്ങളുടെയും മാതൃകകൾ നിർമിക്കുന്ന ഫേസ് ബുക്ക് കൂട്ടായ്മയായ മിനിയേച്ചർ ക്രാഫ്റ്റേഷ്സിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് നാലുമണിക്കാറ്റിൽ എക്സ്പോ സംഘടിപ്പിച്ചത്. പരിചിതമായ വാഹനങ്ങളുടെ മാതൃകകൾ നേരിൽ കണ്ടപ്പോൾ ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ളവയായിരുന്നു. തങ്ങളുടെ ഇഷ്ട വാഹനമായ ബുള്ളറ്റും ബൈക്കുകളും കൈയിൽ എടുത്ത് കുട്ടികൾ ഫോട്ടോയെടുക്കാൻ മത്സരിച്ചു. മിനിയേച്ചർ ക്രാഫ്റ്റേഷ്സ് ഗ്രൂപ്പിൽ അംഗങ്ങളായ വിവിധ ജില്ലകളിൽ നിന്നുള്ള അംഗങ്ങളുടെ നൂറുകണക്കിനു മാതൃകകളായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്. കെഎസ്ആർടിസിയുടെ പഴയ ബസ് മുതൽ ഏറ്റവും പുതിയ മോഡലായ ലോഫ്ളോർ, സ്കാനിയ ബസുകളുടെ മാതൃകകൾവരെ ഏവരെയും ആകർഷിക്കുന്നതായിരുന്നു.
Read Moreഇതരസംസ്ഥാനക്കാരുടെ പണിക്കൂലി അടിച്ചുമാറ്റി; സിപിഎം നേതാക്കള്‍ക്കെതിരേ നടപടിക്കു ശിപാര്‍ശ
കോഴഞ്ചേരി: ഇതര സംസ്ഥാന തൊഴിലാളിയുടെ പണിക്കൂലി അപഹരിച്ചെന്ന ഫോണ്‍ സംഭാഷണത്തെുടര്ന്ന് സിപിഎം ലോക്കല്‍ സെക്രട്ടറിക്കും ഒരു ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരേ നടപടിക്കു ശിപാര്‍ശ. ഞായറാഴ്ച വള്ളംകുളത്തെ സിപിഎം ഓഫീസില്‍ ചെര്‍ന്ന ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി യോഗമാണ് നടപടിക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്. യോഗത്തില്‍ സിപിഎംസംസ്ഥാന കമ്മിറ്റിയംഗം കെ. അനന്തഗോപനും ജില്ലാ കമ്മറ്റിയംഗം ജി. അജയകുമാറും പങ്കെടുത്തിരുന്നു. പുല്ലാട് മേഖലയിയില്പ്പെട്ട സ്ഥലങ്ങളില്‍ നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളിക്ക് ലേബര്‍ കരാറുകാരനില്‍ നിന്നും പണി ചെയ്തതിന്റെ കുടിശികയിനത്തില്‍ 30,000 രൂപ ലഭിക്കാനുണ്ടായിരുന്നു. മലയാള ഭാഷ അറിയാവുന്ന തൊഴിലാളി നാട്ടുകാരുടെ പ്രേരണയെതുടര്ന്ന് സിപിഎം പുല്ലാട് ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തി ലോക്കല്‍ സെക്രട്ടറിയെ നേരില്‍ക്കണ്ട് പരാതി ബോധിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ സെക്രട്ടറി ഇടപെടുകയും കരാറുകാരനില്‍ നിന്നും മുഴുവന്‍ തുക വാങ്ങുകയും ചെയ്തതായി പറയുന്നു. എന്നാല്‍ വാങ്ങിയ തുക പൂര്‍ണമായി തൊഴിലാളിക്ക് നല്‍കിയില്ലെന്ന പരാതി…
Read Moreകെവിൻ വധക്കേസ് ! വിസ്താരത്തിനിടെ പ്രതികള്‍ക്കനുകൂലമായി മൊഴി മാറ്റിയത് ഏഴ് സാക്ഷികള്‍; കൂറുമാറിയവര്‍ക്കെതിരേ നിയമനടപടി ആവശ്യപ്പെടും
കോട്ടയം: കെവിൻ വധക്കേസിൽ കൂറുമാറിയ സാക്ഷികൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. വിസ്താരത്തിനിടെ കേസിലെ ഏഴ് സാക്ഷികൾ പ്രതികൾക്കനുകൂലമായി മൊഴി മാറ്റിയിരുന്നു. അതേസമയം കെവിൻ വധക്കേസിലെ സാക്ഷിയെ മർദ്ദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കി. കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് 37-ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതിയായ മനു, 13-ാം പ്രതിയായ ഷിനു എന്നിവർ ചേർന്നു മർദിച്ചത്. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ കാര്യം 11-ാം പ്രതി തന്നോടു പറഞ്ഞിരുന്നുവെന്നും രാജേഷ് കോടതിയിൽ മൊഴി നൽകി. രാജേഷ് ഉൾപ്പടെ ആറ് സാക്ഷികളെയാണു ഇന്നലെ കോടതി വിസ്തരിച്ചത്. കെവിൻ വധക്കേസിലെ പ്രതികളായ ഫസൽ, ഷിനു, ഷെഫിൻ എന്നിവരുടെ സുഹൃത്താണു കേസിലെ 37-ാം സാക്ഷിയായ രാജേഷ്. കേസിൽ ഒളിവിൽ കഴിയുന്നതിനിടെ 11-ാം പ്രതിയായ ഫസിൽ രാജേഷിനെ കാണാനെത്തി. വീടാക്രമിച്ചു കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയ കാര്യം പറഞ്ഞിരുന്നു.…
Read Moreഎക്സിറ്റ് പോൾ ഫലവും വന്നു ! കൂട്ടിയും കിഴിച്ചും കോട്ടയത്തെ സ്ഥാനാർഥികൾ
തോമസ് ചാഴികാടൻ കോട്ടയത്തെ ജനവികാരം യുഡിഎഫിനൊപ്പമാണെന്ന് പ്രചാരണത്തിൽ പ്രകടമായിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളെ മാത്രം നോക്കി വിജയം കണക്കുകൂട്ടിയിട്ടുമില്ല. എന്നാൽ എക്സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്ന കോട്ടയത്തെ യുഡിഎഫ് വിജയം ശരിയാകുമെന്നതിൽ രണ്ടു പക്ഷം വേണ്ട. എക്സിറ്റ് പോൾ ഫലമല്ല മറിച്ച് പ്രചാരണവേളയിലും പിന്നീടും വോട്ടർമാരുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ വികാരം ഉൾക്കൊണ്ടപ്പോൾ ജനവിധി അനുകൂലമാണെന്നു കരുതിയിരുന്നു. വൻവിജയം കോട്ടയത്ത് ലഭിക്കും എന്നുതന്നെ കരുതുന്നു. 10 ശതമാനം വരെ വോട്ട് മുന്നേറ്റം ചില സർവേകളിൽ കണ്ടു. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം പ്രവചിക്കാൻ താൽപര്യപ്പെടുന്നില്ല. അതു ശരിയാകണമെന്നുമില്ല. കേരളത്തിലെ ജനവിധി കോണ്‍ഗ്രസിനും യുഡിഎഫിനും ഒപ്പമായിരിക്കും. കോട്ടയത്തെ ജനങ്ങളുടെ ദേശീയ കാഴ്ചപ്പാടും മതേതരവീക്ഷണവും രാഷ്ട്രീയ ഒൗന്നിത്യവും ഇലക്ഷനിൽ പ്രതിഫലിക്കും. അതേസയം ദേശീയതലത്തിൽ എൻഡിഎ മുൻതൂക്കം സർവേയിൽ കാണാനായത് നിരസിക്കുന്നില്ല. അപ്രതീക്ഷിതമായ ആ സൂചകങ്ങൾ എന്നെ അതിശയിപ്പിപ്പിക്കുന്നു. അങ്ങനെയൊരു സാധ്യത…
Read Moreഅംഗപരിമിത ദന്പതികളുടെ വീടുകയറി ആക്രമണം, വാഹനങ്ങൾ നശിപ്പിച്ചു; കഞ്ചാവ് സംഘത്തെ പിടികൂടാനായില്ല, അക്രമികളിൽ സർക്കാർ ഉദ്യോഗസ്ഥനും
കോട്ടയം: അംഗപരിമിത ദന്പതികളുടെ വീട് കയറി ആക്രമിച്ചു വാഹനങ്ങൾ നശിപ്പിച്ച കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടാനായില്ല. ഇന്നലെ രാത്രി 10.30നു ഇറഞ്ഞാൽ വേന്പിൻകുളങ്ങര അന്പലത്തിനുസമീപം ബിജു ആലപ്പാട്ടിന്റെ വീട്ടിലാണു അക്രമം നടത്തിയത്. നാട്ടാശേരി ലൈബ്രറിക്കുസമീപം തന്പടിക്കുന്ന സാമൂഹ്യവിരുദ്ധരായ കഞ്ചാവ് സംഘമാണ് അക്രമത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. അക്രമികളിൽ സർക്കാർ ഉദ്യോഗസ്ഥനുമുണ്ട്. അക്രമം അരങ്ങേറിയപ്പോൾ ആക്രോശിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജനവിഭാഗം പ്രവർത്തകരാണെന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു. അംഗപരിമിത ദന്പതികൾ താമസിക്കുന്ന വീടിന്റെ മുറ്റത്ത് രാത്രി അതിക്രമിച്ചു കയറിയവർ കാറിന്റെ ചില്ലുകൾ തകർക്കുകയും നാലു ഇരുചക്രവാഹനങ്ങൾക്ക് നാശം വരുത്തുകയും ചെയ്തു. വീടിനു നേരേ കല്ലെറിഞ്ഞു. ബിജു, ഭാര്യ ആൻസി, അമ്മ ഏലിയാമ്മ (90) എന്നിവരെ ഭീഷണിപ്പെടുത്തിയാണു ആക്രമണം നടത്തിയത്. പ്രകോപനം ഇല്ലാതെയാണു ആക്രമണം. അക്രമികൾ രണ്ടു കാറുകളിലാണ് എത്തിയത്. പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിന്നിലെയും വശങ്ങളിലെയും ചില്ല് വടി ഉപയോഗിച്ച് അടിച്ചു…
Read More“എന്റെ പൊന്നിനെ കൈകളിലൊന്നു തരുമോ…’മാതൃവിലാപം മറ്റത്തിപ്പാറയെ ഈറനണിയിച്ചു; കഴിഞ്ഞ ദിവസം കടനാട്ടിൽ ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ചായിരുന്നു അച്ഛനും മകനും മരിച്ചത്
കടനാട്: മാതൃവിലാപം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണി യിച്ചു. എന്റെ പൊന്നിനെ എന്റെ കൈകളിലൊന്നു തരുമോ എന്നു പറഞ്ഞായിരുന്നു ആ വിലാപം. കടനാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മറ്റത്തിപ്പാറ പുതിയാമഠത്തിൽ ജെൻസിന്റെയും (33) മകൻ ഒരു വയസുകാരൻ അഗസ്റ്റോയുടെയും മൃതദേഹങ്ങൾ മറ്റത്തിപ്പാറ പള്ളിയിലെത്തിച്ചപ്പോഴായിരുന്നു ആരെയും വേദനിപ്പിക്കുന്ന രംഗങ്ങൾ. അപകടത്തിൽ സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഗസ്റ്റോയുടെ മാതാവ് ജോസ്മിയെ (30) ആശുപത്രിയിൽനിന്ന് നേരെ മറ്റത്തിപ്പാറ ഗാഗുൽത്താ പള്ളിയിലേക്ക് എത്തിക്കുകയായിരുന്നു. പൊന്നുമോനെ തന്റെ കൈകളിലൊന്നു തരുമോയെന്ന് ചോദിച്ച് പള്ളിമുറ്റത്ത് പൊട്ടിക്കരഞ്ഞ ഇവരുടെ കൈകളിലേക്ക് കുഞ്ഞിനെ നൽകി. തലയിലെ പരിക്കിന്റെ അസഹനീയമായ വേദന കടിച്ചമർത്തി ജോസ്മി, പൊന്നുമോനും പ്രിയതമനും അന്ത്യചുംബനം നൽകി. അപകടത്തിൽ കാലിനു പൊട്ടലേറ്റ ഇവരുടെ മകൾ മൂന്നു വയസുകാരി ആഗ്നസ് ബന്ധുവിന്റെ തോളിൽക്കിടന്ന് ഇതെല്ലാം കണ്ട് ഏങ്ങിക്കരയുന്നുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ കടനാട്ടിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിലിടിച്ചത്.…
Read Moreകാലിക്കുപ്പിയിലെ കലാവിരുതിൽ താരമായി പ്ലസ്ടു വിദ്യാർഥിനി അഭിരാമി; നൃത്തവും ചിത്ര രചനയും ജീവനും ജീവശ്വാസവുമായ കലാകാരിയുടെ വാക്കുകളിലൂടെ
വൈക്കം: ഉപയോഗശുന്യമെന്നു കരുതി പലരും വലിച്ചെറിയുന്ന ചില്ലു കുപ്പികൾ പ്ലസ് ടു വിദ്യാർഥിനി അഭിരാമിയുടെ കൈകളിലെത്തുന്പോൾ മികച്ച കലാസൃഷ്ടിയായി മാറും. വൈക്കം പോളശ്ശേരിയിൽ കിഴക്കേ ചായപ്പള്ളിയിൽ ദിനേശന്റെ മകൾ വൈക്കം വെസ്റ്റ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലൈവ് സ്റ്റോക്ക് രണ്ടാം വർഷ വിദ്യാർഥിനി അഭിരാമിയാണ് ചില്ലു കുപ്പികളിൽ വർണങ്ങൾ വാരിവിതറി കലാസൃഷ്ടികൾ തീർക്കുന്നത്. അച്ഛൻ ദിനേശൻ വീട്ടിൽ കൊണ്ടുവന്ന ഒരു ബിയർ കുപ്പിയിൽ ഒന്നര മാസം മുന്‍പ് ആദിവാസികളുടെ നൃത്തത്തിന്റെ ചിത്രം ഒരു കൗതുകത്തിനു ആലേഖനം ചെയ്താണ് ഈ 16 കാരി ചിത്രരചനയുടെ ലോകത്തേയ്ക്ക് എത്തിയത്.പിന്നീട് കുപ്പികളിൽ പൂക്കൾ, മരച്ചില്ലകൾ, തിരമാല, ഇലകൾ, തുടങ്ങി നയനാനന്ദകരമായ വിവിധ ചിത്രങ്ങൾ വരച്ചു. കഴിഞ്ഞ ഒന്നര മാസത്തിനകം 50 ഓളം ചില്ലു കുപ്പികൾ അഭിരാമി ജീവൻ തുടിക്കുന്ന ചിത്രങ്ങളാക്കി മാറ്റി. സഹോദരൻ അപ്പു ചിത്രരചനയിൽ തൽപരനായിരുന്നു. അപ്പു വരച്ച…
Read More