കോട്ടയം: ബാഗിനു വിലക്കുറവ്. ചില ബാഗുകൾക്ക് കുട ഫ്രീ. കണ്‍സ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന സ്കൂൾ വിപണിയിലാണ് വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുന്നത്. അധ്യയനവർഷത്തിൽ കുട്ടികൾക്കാവശ്യമായ ബാഗും കുടയും നോട്ടുബുക്കുകളും ന്യായ വിലയ്ക്ക് ലഭ്യമാക്കുവാനായി കണ്‍സ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന സ്കൂൾ വിപണി ആരംഭിച്ചു. കോട്ടയത്തും പരിസരപ്രദേശത്തുമാണ് സഞ്ചരിക്കുന്ന സ്കൂൾ വിപണി വാഹനം എത്തുന്നത്. പൊതുമാർക്കറ്റിൽനിന്ന് 10മുതൽ 40ശതമാനം വരെ വിലക്കുറവിൽ ഇവിടെ സാധനങ്ങൾ ലഭ്യമാണ്. പ്രമുഖ കന്പനികളുടെ ബാഗുകൾ, കുടകൾ, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ്, ത്രിവേണി നോട്ടുബുക്കുകൾ, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് മറ്റു പഠനോപകരണങ്ങൾ എന്നിവ വിലക്കുറവിൽ ഇവിടെ ലഭ്യമാണ്. പ്രമുഖ കന്പനികളുടെ ബാഗുകൾക്ക് പൊതുവിപണിയേക്കാൾ 100 രൂപ വരെ വിലക്കുറവുണ്ട്. ചില കന്പനികളുടെ ബാഗിനൊപ്പം ഫ്രീയായി കുടയുമുണ്ട്. സഞ്ചരിക്കുന്ന വിപണിയിൽ നോട്ടുബുക്കുകൾക്ക് നല്ല ഡിമാന്റാണ്. പൊതുവിപണിയിൽ 160 പേജുകളുള്ള നോട്ടുബുക്കിന് 45 രൂപ മുതൽ വാങ്ങുന്പോൾ…
Read MoreCategory: Kottayam
ആരോടും പറഞ്ഞുമില്ല, ആരും അറിഞ്ഞുമില്ല; വനിതകളുടെ ആരോഗ്യത്തിനായി ഏറ്റുമാനൂരിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച ജിംനേഷ്യം അടച്ചു പൂട്ടി
ഏറ്റുമാനൂർ: ലക്ഷങ്ങൾ മുടക്കി നഗരസഭ ആരംഭിച്ച വനിതാ ജിംനേഷ്യത്തോട് വനിതകൾക്ക് അയിത്തം. വനിതാ ജിംനേഷ്യത്തിലും യോഗ സെന്ററിലും പരിശീലനത്തിന് സ്ത്രീകൾ ഇല്ലാത്തത് മൂലം ഇപ്പോൾ പൂട്ടി കിടക്കുന്നു. ഏറ്റുമാനൂർ നഗരസഭയുടെ സ്വപ്ന പദ്ധതിയായിരുന്നു സ്ത്രീകൾക്കായുള്ള ജിംനേഷ്യവും യോഗ സെന്ററും. വളരെ അപൂവമായേ ഇത്തരം പദ്ധതികൾ നഗരസഭകൾ ഏറ്റെടുക്കാറുള്ളു. അതിനാൽ സ്ത്രീകൾക്കു വേണ്ടി ഒരു നല്ല പദ്ധതി എന്ന നിലയിലാണ് ഏറ്റുമാനൂർ നഗരസഭ ഇത് നടപ്പാക്കിയത്. നഗരസഭയുടെ മുകൾ നിലയിലായി യോഗ സെന്ററും ജിംനേഷ്യവും ആരംഭിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് മന്ത്രി ജെ.മേഴ്സികുട്ടിയമ്മ ഇതിന്റെ ഉദ്ഘാടനവും നിർവഹിച്ചു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞിട്ട് നാളുകൾ ഏറെയായങ്കിലും സ്ത്രീകൾ ഇവിടേക്ക് എത്താൻ മടിക്കുകയാണ്. ട്രെയിനർമാർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇതുവരെ രണ്ട് പേര് മാത്രമാണ് ഇവിടെ അംഗത്വം എടുത്തത്. ഫീസും രജിസ്ട്രേഷൻ തുകയും വളരെ തുച്ഛമായിട്ട് പോലും സ്ത്രീകൾ ഇവിടേക്ക് വരാൻ മടിക്കുകയാണ്.…
Read Moreകെവിൻ വധക്കേസ്; അനീഷിന്റെ വീടാക്രമിച്ച വിവരം ഏറ്റുമാനൂർ പോലീസ് വിളിച്ചറിയിച്ചതായി ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ; സണ്ണിമോൻ കോടതിയിൽ പറഞ്ഞ മൊഴി ഇങ്ങനെ
കോട്ടയം: കെവിൻ വധക്കേസിലെ പ്രതികൾ മാന്നാനത്ത് അനീഷിന്റെ വീടാക്രമിച്ച വിവരം ഏറ്റുമാനൂർ പോലീസ് വിളിച്ചറിയിച്ചതായി ഗാന്ധിനഗർ സ്റ്റേഷനിലെ എഎസ്ഐ സണ്ണിമോൻ ഇന്നലെ കോടതിയിൽ മൊഴി നല്കി. സംഭവ ദിവസം ജിഡി ചാർജിലായിരുന്നു സണ്ണിമോൻ. അന്ന് പട്രോളിംഗിൽ ഉണ്ടായിരുന്ന എഎസ്ഐ ബിജുവിനെ ഇക്കാര്യം അറിയിച്ചതായും സണ്ണിമോൻ മൊഴി നല്കി. നീനു എന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നു പരാതി നല്കിയ രക്ഷിതാവിന്റെ ഫോണിലേക്ക് വിളിച്ച് മകൻ ഇപ്പോൾ എവിടെയുണ്ടെന്ന് തിരക്കണമെന്ന് ബിജു പറഞ്ഞു. ഇതനുസരിച്ച് നീനുവിന്റെ അച്ഛൻ ചാക്കോയുമായി സംസാരിച്ചു. മകൻ വിദേശത്താണെന്നായിരുന്നു മറുപടി. ഈ വിവരങ്ങൾ സ്റ്റേഷൻ രേഖകളിൽ പ്രത്യേകം രേഖപ്പെടുത്തിയിരുന്നില്ലെന്നും സ്ണ്ണിമോൻ മൊഴി നല്കി. കെവിൻ കേസിൽ രണ്ടാംഘട്ട സാക്ഷിവിസ്താരം ഇന്നലെ ആരംഭിച്ചു. കെവിനെ തട്ടിക്കൊണ്ടു പോയ രാത്രിയിൽ പ്രതികളെ വഴിയരികിൽ കണ്ടു ചോദ്യം ചെയ്തതിന്റെ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറിയിരുന്നോയെന്ന് പ്രതിഭാഗത്തിന്റെ ചോദ്യത്തിനു കൃത്യമായ മറുപടി നൽകാൻ…
Read Moreഓണ്‍ലൈനിലൂടെ മുറി ബുക്ക് ചെയ്തവർ വൈകിയെത്തി; മൂന്നാറിൽ റിസോട്ടുകാർ മർദിച്ചെന്ന പരാതിയുമായി കാലടി സ്വദേശികൾ; റിസോട്ടിൽ നടന്ന സംഭവം ഇങ്ങനെ…
തൊടുപുഴ: മൂന്നാറിൽ സന്ദർശനത്തിനെത്തിയ സഞ്ചാരികളെ റിസോർട്ട് ഉടമകൾ മർദിച്ചതായി പരാതി. കാലടിയിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിനാണ് മർദനമേറ്റതായി പരാതിയുയർന്നത്. അഞ്ചു പേർ കാലടിയിലെ ആശുപത്രിയിൽ ചികിൽസയിലാണ്. മർദനമേറ്റവരുടെ പരാതിയിൽ കാലടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്തിരുന്ന മുറികൾ വൈകിയെത്തിയെന്ന പേരിൽ റിസോർട്ട് അധികൃതർ നൽകാതിരുന്നതാണ് സംഘർഷത്തിനിടയാക്കിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഓണ്‍ലൈൻ വഴി മൂന്നാർ ടൗണിലുള്ള റിസോർട്ടിൽ നാലു എസി മുറികളാണ് സംഘം ബുക്ക് ചെയ്തിരുന്നത്. പകൽ എത്തുമെന്നായിരുന്നു ഇവർ റിസോർട്ട് അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ സംഘം റിസോർട്ടിലെത്തിയപ്പോൾ രാത്രി പത്തു മണിയായി. മൂന്നാറിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷമാണ് ഇവർ റിസോർട്ടിലെത്തിയത്. കൂടാതെ ട്രാഫിക് കുരുക്കിൽ പെട്ടതായും സന്ദർശകർ പറഞ്ഞു. എന്നാൽ സമയം വൈകിയതിനാൽ മുറികൾ നൽകാനാവില്ലെന്ന് റിസോർട്ട് അധികൃതർ പറഞ്ഞതാണ് പ്രശ്നം സംഘർഷത്തിലേക്കു നീങ്ങാൻ കാരണം.…
Read Moreഈരയിൽകടവ്-മണിപ്പുഴ റോഡ് പണി പൂർത്തിയാകുന്നതോടൊപ്പം മാലിന്യവും കുന്നുകൂടുന്നു; മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടിയെന്ന്
കോട്ടയം: നഗരത്തിലെ ആദ്യ കയർഭൂവസ്ത്രം പുതച്ച റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ് വൃത്തിഹീനമാക്കുന്നു. ഈരയിൽകടവ്-മണിപ്പുഴ റോഡിനെ കയർഭൂവസ്ത്രം പുതപ്പിക്കുന്ന ജോലി നടന്നു വരികയാണ്. ഇതിനിടെ വിവരമില്ലാത്ത ആരോ റോഡരികിൽ മാലിന്യം തള്ളി കോട്ടയത്തുകാരെ നാണം കെടുത്തുന്നു. നഗരത്തിലെ ആദ്യ കയർ ഭൂവസ്ത്ര റോഡാണ് ഈരയിൽകടവ്-മണിപ്പുഴ റോഡ്. റോഡ് ടാർ ചെയ്ത ശേഷം ഇരുവശവും കയർഭൂവസ്ത്രം പുതപ്പിച്ച് അതിൽ പുല്ല് മുളപ്പിക്കാനുള്ള ജോലി നടന്നു വരികയാണ്. പണി പൂർത്തിയാകുന്പോൾ റോഡിനിരുവശവും പച്ച പുതച്ചു നിൽക്കുന്നത് മനോഹരമായ കാഴ്ചയാവും. ഇപ്പോൾ വൈകുന്നേരങ്ങളിൽ ആളുകൾ റോഡരികിൽ കാറ്റുകൊള്ളാനായി വരുന്നുണ്ട്. പുല്ലു മുളച്ച് മനോഹരമായാൽ കാഴ്ചക്കാരുടെ എണ്ണം വർധിക്കും. ഇതിനുള്ള ജോലി നടന്നു വരുന്നതിനിടെയാണ് ആരോ റോഡരികിൽ മാലിന്യം തള്ളിയത്. ഇത് ആര് ചെയ്താലും കോട്ടയത്തുകാർക്ക് നാണക്കേടുണ്ടാക്കുന്നു. മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയരുതെന്ന കാര്യം ഏതു കൊച്ചുകുട്ടികൾക്കു പോലും അറിയാവുന്നതാണ്. എന്നിട്ടും ഈ പണി…
Read Moreനിരോധിത പുകയില വേട്ട; ജില്ലയിൽ ഒരു സ്ത്രീയടക്കം ഏഴുപേർ അറസ്റ്റിൽ
കോട്ടയം: ജില്ലയിൽ ഇന്നലെ നിരോധിത പുകയില വിൽപന കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ വ്യാപകമായ റെയ്ഡിൽ വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സ്ത്രീ അടക്കം ഏഴു പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണമായിരുന്നു റെയ്ഡ്. ചിങ്ങവനം സ്റ്റേഷൻ പരിധിയിൽ നടന്ന റെയ്ഡിൽ കോടിമത പഴയ എംസി റോഡ് ഭാഗത്ത് മഠത്തിപ്പറന്പിൽ ദിവാകരൻ മകൻ സുജേഷ് (35)എന്നയാളുടെ വീടിനോട് ചേർന്നുള്ള കടയിൽ നിന്നും 3930 പായ്ക്കറ്റ് ഹാൻസും 250 പായ്ക്കറ്റ് കൂളും പിടിച്ചെടുത്തു. എസ് ഐ സനൽ, അഡീഷണൽ എസ് ഐ ഡേവിഡ്സണ്, എ എസ് ഐ ആനന്ദ് അമൃത് രാജ് , ബിജു, സി പി ഒ സന്തോഷ്, സുമേഷ്, സജിമോൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ചിങ്ങവനം സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു റെയ്ഡിൽ കുറിച്ചി നാല്പതാം കവല ഭാഗത്ത് സതീഷ്…
Read Moreരത്നംപോലെ വിളങ്ങുന്ന അമ്മ! കുശുമ്പും അസൂയയും ഇല്ലാതെ എല്ലാവരേയും സമഭാവനയോടെ കാണുന്ന ഒരാളെ കണ്ടുകിട്ടുക പ്രയാസമാണെന്ന് നാട്ടുകാര്‍
വൈക്കം: കുശുന്പും അസൂയയും ഇല്ലാതെ എല്ലാവരേയും സമഭാവനയോടെ കാണുന്ന അമ്മയെപ്പോലെ ഒരാളെ കണ്ടു കിട്ടുക പ്രയാസമാണെന്ന് നാട്ടുകാരും അടുപ്പമുള്ളവരും അമ്മ രത്നമ്മയെക്കുറിച്ച് പറയുന്പോൾ ജില്ലാ പഞ്ചായത്തംഗം കലാ മങ്ങാട്ടിന്റെ അന്തരംഗം അഭിമാനപൂരിതമാകും. എല്ലാവരെയും ഒരു പോലെ കാണാനുള്ള മനസുള്ള അമ്മയ്ക്ക് മറ്റുള്ളവരുടെ ദുരിതം കണ്ടാൽ കണ്ണു നിറയും. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട് ചെന്പ് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമൊക്കെയായപ്പോഴും കഷ്ടപ്പെടുന്നവർക്ക് താങ്ങാകണമെന്നാണ് അമ്മ ആവർത്തിച്ച് ഓർമിപ്പിച്ചിരുന്നത്. കുട്ടിക്കാലത്ത് സാഹോദര്യവും സമഭാവനയും ഊട്ടിയുറപ്പിക്കുന്ന നിരവധി കാര്യങ്ങൾ വീട്ടിൽനിന്നുതന്നെ കണ്ടു പഠിക്കാനായി. പിതാവ് മങ്ങാട്ട് ശിവൻ നായർ കമ്മ്യൂണിസ്റ്റായിരുന്നു. ഭക്ഷണത്തിനൊക്കെ ക്ഷാമമുണ്ടായിരുന്ന കാലത്ത് തൊടിയിൽ അച്ഛനു കപ്പക്കൃഷിയുണ്ടായിരുന്നു. കപ്പ മൂപ്പെത്തുന്നതിനു മുന്‍പേ പറിച്ചുകൊണ്ടുവന്ന് അച്ഛനും അമ്മയും ചേർന്ന് പാകപ്പെടുത്തി ചുറ്റുവട്ടത്തുള്ള കുട്ടികളെ മുഴുവൻ വിളിച്ചു കൂട്ടി ഞങ്ങളെയും ഒപ്പമിരുത്തി വിളന്പി നൽകും. എല്ലാവരെയും അമ്മ മക്കളേയെന്നാണ് വിളിക്കുന്നത്. നാട്ടുകാർക്ക് അമ്മ…
Read Moreകുമരകത്ത് കരിമീൻകാലം! കരിമീൻ വാങ്ങാൻ തിരക്കോടു തിരക്ക്; കിലോ 500 രൂപ
കുമരകം: വേന്പനാട്ടുകായലിലെ പിടയ്ക്കുന്ന കരിമീൻ വാങ്ങാൻ തിരക്കോടു തിരക്ക്. കുമരകം, തണ്ണീർമുക്കം തുടങ്ങി മീൻമാർക്കറ്റുകളില്ലാം കിലോ 500 രൂപ നിരക്കിലാണു വലിയ എ ക്ലാസ് കരിമീനു വില. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്ന് നീരൊഴുക്കു തുടങ്ങിയതോടെയാണ് മത്സ്യതൊഴിലാളികൾക്ക് കരിമീൻ കൈനിറയെ പണമായി എത്തിയത്. വലിയ വലകൾ വിരിച്ചു മുങ്ങിത്തപ്പിയും ചൂണ്ടയിൽ കുടുക്കിയുമൊക്കെ മീൻ പിടിക്കാൻ തിരക്ക്. കണി കാണാനില്ലാതിരുന്ന കരിമീൻ ഷട്ടർപൊക്കി വെള്ളം വന്നതോടെ ഇരച്ചുകയറി. ദിവസം അൻപതു കിലോ കരിമീൻ പിടിച്ചു വിൽക്കുന്നവരുണ്ട്. രാവും പകലും മീൻപിടിത്തക്കാരുടെ തിരക്കാണ് തോടുകളിലും കായലിലും. മുൻപ് മുരശും കൂരിയും ചേറുമീനുമൊക്കെയായിരുന്നു വലയിൽ കിട്ടാറുണ്ടായിരുന്നത്. ഇതിന് കിലോയ്ക്ക് 230 രൂപയിൽതാഴെയായിരുന്നു നിരക്ക്. കരിമീൻ വന്നതോടെ കൈനിറയെ പണവുമായാണ് തൊഴിലാളികൾ വല മടക്കുന്നത്. ബി ക്ലാസ് കരിമീന്‍ വില 300. സി ക്ലാസിന് 260 എന്നീ നിരക്കിലാണ് വിൽപന.
Read Moreകള്ളി കപ്പലിൽതന്നെ..! ഗൈനക്കോളജി വാർഡിൽ വീണ്ടും മൊബൈൽ ഫോണ്‍ മോഷണം; പുലർച്ചെ മോഷണം നടന്നതിനാൽ സ്ത്രീകൾ തന്നെയാവാം മോഷ്ടാക്കളെന്ന് കൂട്ടിരിപ്പുകാർ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിൽ വീണ്ടും മൊബൈൽ ഫോണ്‍ മോഷണം. ശനിയാഴ്ച രാവിലെയാണ് രണ്ടാംനിലയിലെ ഗർഭിണികളുടെ വാർഡിൽ നിന്ന് രണ്ടു ഫോണുകൾ കാണാതായത്. ഒൻപതിനായിരം രൂപ വില വരുന്ന ഫോണുകളാണ് ആരോ മോഷ്ടിച്ചത്. ഉറങ്ങാൻ കിടന്നപ്പോൾ തലയിണക്കടിയിൽ വച്ചിരുന്ന ഫോണ്‍ ആണ് പുലർച്ചെ ആരോ തട്ടിയെടുത്തത്. പുലർച്ചെ ആയതിനാൽ സ്ത്രീകൾ ആണ് മോഷ്ടിച്ചതെന്ന് വ്യക്തം. കാരണം രാത്രി ഏഴരയ്ക്കു മുന്‍പായി വാർഡിൽ നിന്ന് പുരുഷൻമാരെ പുറത്തേക്ക് ഇറക്കും. രാത്രിയിൽ വാർഡിൽ പുരുഷൻമാർ ആരുമുണ്ടാവില്ല. പിന്നീട് വൈകുന്നേരം നാലു മണിക്കേ പുരുഷൻമാർക്ക് വാർഡിൽ പ്രവേശിക്കാനാവു. മോഷണം നടന്നത് പുലർച്ചെ ആയതിനാൽ സ്ത്രീകളാവാനാണ് സാധ്യത കൂടുതൽ. അൻപത് വയസ് പ്രായമുള്ള ഒരു സ്ത്രീയെ സംശയമുള്ളതായി ചില രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ ഒരു സ്ത്രീ ഗർഭിണികളുടെ വാർഡിനോട് ചേർന്നുള്ള ഭാഗത്തു കിടക്കുന്ന രോഗിയോട് ഉൗണുമുറി…
Read Moreസ്ഥിരം മദ്യപാനിയും പ്രശ്നക്കാരനും! സ്ത്രീകളെ ശല്യം ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍
മൂലമറ്റം: വീട്ടിൽ കയറി സ്ത്രീകളെ ശല്യം ചെയ്ത കെ എസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. മൂലമറ്റം സെന്ററിലെ ഡ്രൈവർ കൊല്ലം മരത്താനത്ത് കിഴക്കേതിൽ ബിജു (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം മണപ്പാടി തെക്കേക്കൂട്ടത്തിൽ വീട്ടിൽ മദ്യപിച്ചെത്തിയ ഇയാൾ സ്ത്രീകളെ ശല്യം ചെയ്യുകയായിരുന്നു. സ്ഥിരം മദ്യപാനിയും പ്രശ്നക്കാരനുമായ ഇയാൾ നേരത്തേയും സമാനമായ സംഭവത്തിൽ കേസിൽ പെട്ടിട്ടുണ്ട്. നാടോടി സ്ത്രീകളെ അപമാനിച്ചതിന് മുന്‍പ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കാഞ്ഞാർ എസ്ഐ അലിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More