കോട്ടയം: മാണിക്കുന്നത്ത് കാറിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. കാർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ ഏഴേകാലിനായിരുന്നു അപകടം. വേളൂരിൽ നിന്ന് കോട്ടയത്തേക്കു വന്ന കാറിനു മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണത്. ഇതേ തുടർന്ന തിരുവാതുക്കൽ-ഇല്ലിക്കൽ റൂട്ടിൽ വാഹന ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈൻ റോഡിൽ പൊട്ടി വീണതോടെ അപകട വിവരമറിഞ്ഞ് എത്തിയ നാട്ടുകാർക്ക് അടുക്കാൻ പോലും സാധിച്ചില്ല. പെട്ടെന്ന് സമീപത്തെ ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഉൗരി മാറ്റാൻ ചെന്നവരാണ് മറ്റൊരു വൻദുരന്തത്തിനരികെ എത്തിയത്. ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾക്ക് ഒന്നിനു പോലും കവറില്ല. എല്ലാ ഫ്യൂസും കന്പിയിട്ട് ഘടിപ്പിച്ചിരിക്കുകയാണ്. അതായത് കന്പി വലിച്ചു മാറ്റിയാലേ വൈദ്യുതി വിഛേദിക്കാനാവു. കന്പിയിൽ തൊട്ടാൽ ഷോക്കടിക്കുകയും ചെയ്യും. ഒടുവിൽ വൈദ്യുതി ഓഫീസിൽ നിന്ന് ആളെത്തിയാണ് വൈദ്യുതി ബന്ധം വിഛേദിച്ചത്. സാമൂഹ്യ വിരുദ്ധരാണ് ട്രാൻസ്ഫോർമറിലെ ഫ്യൂസ് കവർ നശിപ്പിക്കുന്നതെന്ന് വൈദ്യുതി ബോർഡ്…
Read MoreCategory: Kottayam
രാത്രിയിൽ സ്കൂട്ടറിൽ വരുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി വസ്ത്രം വലിച്ചു കീറിയ സംഭവം; അയൽവാസിയായ യുവാവ് അറസ്റ്റിൽ
കോട്ടയം: കങ്ങഴയ്ക്കടുത്ത് മുണ്ടത്താനത്ത് സ്കൂട്ടറിൽ വന്ന യുവതിയെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ യുവാവിനെ കറുകച്ചാൽ പോലീസ് അറസ്റ്റു ചെയ്തു. മുണ്ടത്താനം വടക്കേറാട്ട് സിനാജ് (41) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിൽ ഹാജരാക്കി റിമാൻഡു ചെയ്തു. ശനിയാഴ്ച രാത്രി ഏഴു മണിക്ക് മുണ്ടത്താനത്തു വച്ചാണ് സംഭവം. അയൽവാസിയായ യുവതി ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വരുന്പോൾ തടഞ്ഞു നിർത്തി അടിക്കുകയും ചുരിദാർ വലിച്ചുകീറുകയും ചെയ്തുവെന്നാണ് പരാതി. ഇന്നലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Read Moreചിങ്ങവനം മാവിളങ്ങളിൽ തിടനാട് എസ്ഐയും കുടുംബവും സഞ്ചരിച്ച കാർ ട്രെയിലറുമായി കൂട്ടിയിടിച്ച് അപകടം; ഈ പ്രദേശം സ്ഥിരം അപകടമേഖലയായി മാറിയെന്ന് നാട്ടുകാർ
ചിങ്ങവനം: തിടനാട് എസ്ഐയും കുടുംബവും സഞ്ചരിച്ച കാർ ട്രെയിലറുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. തിടനാട് എസ്ഐ ആന്റണി ജോസഫ് നെറ്റോ(38), ഭാര്യ രമ്യ(26), മക്കളായ ആരോണ് (6), അമേയ(4) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നു പുലർച്ചെ രണ്ടിന് എംസി റോഡിൽ ചിങ്ങവനം മാവിളങ്ങ് ജംഗ്ഷനു സമീപമാണ് അപകടം. ആന്റണി ജോസഫിന്റെ കുടുംബ വീടായ തിരുവനന്തപുരം വലിയതുറയിലേക്ക് പോകുന്പോഴാണ് അപകടം സംഭവിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞാണ് ഇദേഹം യാത്ര പുറപ്പെട്ടത്. നെഞ്ചിന് പരിക്കേറ്റ ആന്റണി ജോസഫും കൈക്ക് പരിക്കേറ്റ രമ്യയും മെഡിക്കൽ കോളജാശുപത്രിയിലും കുട്ടികളെ ഐസിഎച്ചിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കോട്ടയം ഭാഗത്തേക്കു വന്ന ട്രെയിലറുമായാണ് കാർ കൂട്ടിയിടിച്ചത്. മാവിളങ്ങിനും പെട്രോൾ പന്പിനും ഇടയ്ക്കാണ് അപകടം. മാവിളങ്ങ് ജംഗ്ഷൻ അപകടക്കെണിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ലോറി നിയന്ത്രണംവിട്ട് വീടും കടയും തകർത്ത് ഒരാൾക്ക് പരിക്കേറ്റിരുന്നു.
Read More12 മണിക്കൂർ നിർത്താതെ തുള്ളൽ; റിക്കാർഡിട്ട് കുറിച്ചിത്താനം ജയകുമാർ
കുറവിലങ്ങാട്: പാരന്പര്യങ്ങൾ പൂത്തുലഞ്ഞ മണ്ണിൽ ഇന്നലെ കഥകൾ പെയ്തിറങ്ങി. കെ.ആർ. നാരായണനിലൂടെ വിശ്വമാകെ വളർന്ന കുറിച്ചിത്താനം ഗ്രാമം ഇന്നലെ സാക്ഷ്യം വഹിച്ചതു തുള്ളൽ റിക്കാർഡിലാണ്. തലമുറകളുടെ സാക്ഷ്യപത്രവുമായി തുള്ളൽക്കലയിൽ സജീവസാന്നിധ്യമായ കുറിച്ചിത്താനം ജയകുമാറാണ് തുള്ളലിൽ ചരിത്രമെഴുതിയത്. 12 മണിക്കൂറിൽ തുടർച്ചയായി തുള്ളൽ നടത്തി ലിംക ബുക്ക് ഓഫ് റിക്കാർഡ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് എന്നിവയിൽ ഇടംതേടാനായിരുന്നു ജയകുമാറിന്റെ ശ്രമം. നാടിന്റെ ചരിത്രത്തിലാദ്യമുള്ള കലാനുഭവം റിക്കാർഡിലേക്കും തുള്ളിക്കടന്നുവെന്നതാണ് ആവേശം ഇരട്ടിപ്പിച്ചത്. പുലർച്ചെ അഞ്ചിന് ആരംഭിച്ച തുള്ളൽ രാത്രി 7.15ന് സമാപിച്ചപ്പോൾ 12 മണിക്കൂർ തുള്ളൽ നടത്തിയ അനുഗൃഹീത കലാകാരനെന്ന റിക്കാർഡ് ജയകുമാറിന്റെ പേരിൽ എഴുതപ്പെട്ടു. 10 കഥകളാണ് ജയകുമാർ വിളന്പി നൽകിയത്. കല്യാണസൗഗന്ധികം, രുക്മിണീ സ്വയംവരം, സന്താനഗോപാലം തുടങ്ങിയ കഥകൾ കലാപ്രേമികൾ നന്നായി ആസ്വദിച്ചു. തുള്ളൽ കലാകാരനും പിതാവുമായ കലാമണ്ഡലം ജനാർദനനിൽനിന്നാണ് ഓട്ടൻതുള്ളലിന്റെ ബാലപാഠങ്ങൾ ജയകുമാറിനു പകർന്നുകിട്ടിയത്.…
Read Moreലേലം കത്തിക്കയറി; ഒരു പൂവൻകോഴിക്കു വില ഒരു ലക്ഷത്തി പതിനായിരം രൂപ
കോട്ടയം: പെരുന്നാളിനോടനുബന്ധിച്ചു നടന്ന ലേലം കത്തിക്കയറിയപ്പോൾ ഒരു പൂവൻകോഴിക്കു വില ഒരു ലക്ഷത്തി പതിനായിരം രൂപ. കോട്ടയം നട്ടാശേരി പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടത്തിയ കോഴിലേലത്തിലാണ് ആദ്യത്തെ കോഴിക്ക് ഒരു ലക്ഷത്തിനു മുകളിൽ വില വന്നത്. കോട്ടയം സ്വദേശിയും കോയന്പത്തൂരിൽ സ്ഥിരം താമസക്കാരനുമായ മനോജ് മണ്ണൂരാണു കോഴി ലേലത്തിൽ പിടിച്ചത്. ലേലത്തിൽ ആദ്യത്തെ കോഴിക്കു പൊന്നുംകോഴിയെന്ന പേരിലാണു ലേലം നടക്കുന്നത്. മറ്റു കോഴികൾക്ക് 10,000 രൂപയും 5000 രൂപയ്ക്കും വരെ ലേലം നടന്നതായി പള്ളി പള്ളി അനിൽ കെ. കുര്യൻ നെച്ചിക്കാട്ട് പറഞ്ഞു. മുൻ വർഷങ്ങളിലും ഉയർന്ന വിലയ്ക്കു ലേലം നടന്നിട്ടുണ്ടെങ്കിലും ഒരു ലക്ഷത്തിനു മുകളിൽ വില ഉയരുന്നത് ആദ്യമാണെന്നു പള്ളി സെക്രട്ടറി ഷിജു ഏബ്രഹാം ചിറയിൽ പറഞ്ഞു.
Read Moreവീട്ടിൽനിന്ന് ഉപയോഗ ശൂന്യമായ വസ്തുക്കൾ ഒഴിവാക്കണോ ? ഇതാ സുവർണാവസരം
കോട്ടയം: വീട്ടിലും പറന്പിലുമുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കിതാ സുവർണാവസരം. ഇന്നും നാളെയും നടക്കുന്ന സംസ്ഥാനതല ശുചീകരണ യജ്ഞത്തിലൂടെ ഉപയോഗ ശൂന്യമായ എല്ലാ വസ്തുക്കളും വീട്ടിൽ നിന്ന് ഒഴിവാക്കാം. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തരംതിരിച്ച് സൂക്ഷിക്കുന്ന എട്ടിനം അജൈവ മാലിന്യങ്ങൾ അതതു മേഖലകളിലെ കളക്ഷൻ കേന്ദ്രങ്ങളിലാണ് എത്തിക്കേണ്ടത്. പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ (ക്യാരി ബാഗുകൾ, പായ്ക്കിംഗ് കവറുകൾ, കട്ടി കുറഞ്ഞ മറ്റു പ്ലാസ്റ്റിക്കുകൾ) കട്ടി കൂടിയ പ്ലാസ്റ്റിക് വസ്തുക്കൾ (കസേര, പാത്രങ്ങൾ മുതലായവ) വസ്ത്രങ്ങൾ (തുണികൊണ്ടുളള മറ്റു വസ്തുക്കൾ) കുപ്പിച്ചില്ല്, ചെരുപ്പ്, ബാഗ്, ലെതർ വസ്തുക്കൾ, സിഎഫ്എൽ, ട്യൂബ് ലൈറ്റുകൾ, ഇലക്ട്രോണിക് വസ്തുക്കൾ എന്നിങ്ങനെയാണു മാലിന്യങ്ങൾ തരം തിരിക്കേണ്ടത്. തദ്ദേശ ഭരണ സ്ഥാപനങ്ങളാണു പ്രാദേശികതലത്തിൽ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകുക. ജനപ്രതിനിധികൾ,…
Read Moreതെരഞ്ഞെടുപ്പിൽ കുടുങ്ങി, പറന്ന് പൊങ്ങാനുള്ള ചെറുവള്ളിയുടെ ഫയൽ ; എരുമേലി വിമാനത്താവള നിർമാണത്തിൽ കേന്ദ്ര സർക്കാരും മന്ദഗതിയിൽ
കോട്ടയം: മധ്യകേരളം പ്രതീക്ഷയോടെ കാത്തിരുന്ന എരുമേലി വിമാനത്താവളം നിർമാണം സംബന്ധിച്ച ഫയൽനീക്കം മന്ദഗതിയിലായി. ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരെ സജീവമായിരുന്ന ഫയൽനീക്കം സെക്രട്ടറിയേറ്റിലെ വകുപ്പുതല ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തോടെയാണ് നിശ്ചലമായത്. കേന്ദ്ര സിവിൽ വ്യോമയാന, വനം, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി വാങ്ങി അടുത്തവർഷം നിർമാണം തുടങ്ങാനുള്ള നീക്കമാണു വിവിധ വകുപ്പുകളുടെ അനാസ്ഥയിൽ മുടങ്ങിയത്. സിയാൽ മോഡൽ കന്പനി രൂപീകരിക്കാനും ഗൾഫിൽനിന്നുൾപ്പെടെ പണം സ്വരൂപിക്കാനുമുള്ള നീക്കത്തിൽ വൻ ബിസിനസ് സംരംഭങ്ങളും കന്പനികളും 1500 കോടി രൂപയുടെ സാന്പത്തിക സഹകരണം വാഗ്ദാനം ചെയ്തിരുന്നു. എരുമേലിക്കുസമീപം ചെറുവള്ളി ബിലീവേഴ്സ് ചർച്ച് റബർ എസ്റ്റേറ്റിൽ 2263 ഏക്കർ സ്ഥലം ഇതിനായി വിമാനത്താവളത്തിനായി കണ്ടെത്തിയിരുന്നു. സ്ഥലം വിമാനത്താവളത്തിന് യോജ്യമാണെന്നായിരുന്നു പ്രാഥമിക സർവേ റിപ്പോർട്ട്. ചെറുവള്ളി തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള ഉടമസ്ഥാവകാശ കേസുകളിൽ വേഗത്തിൽ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബിലീവേഴ്സ് ചർച്ച് പ്രതിനിധികളുമായി മധ്യസ്ഥ…
Read Moreമണമേതായാലും ഞാൻ ബീപ് ശബ്ദം പുറപ്പെടുവിക്കും; പോലീസിന്റെ വാഹന പരിശോധനയിൽ ഈരാറ്റുപേട്ടയിൽ നടന്ന രസകരമായ സംഭവമിങ്ങനെ
ഈരാറ്റുപേട്ട: കല്യാണത്തിന് പങ്കെടുക്കാൻ പോയ കുടുംബം അത്തർ പൂശിയതിന്റെ പേരിൽ പോലീസിന്റെ വാഹനപരിശോധനയിൽ പിടിവീണു. ഇന്നലെ പൂഞ്ഞാർ-ചോലത്തടം റൂട്ടിലാണ് സംഭവം. പോലീസ് കൈ കാണിച്ചതിനെത്തുടർന്ന് വാഹനം നിർത്തി ഡ്രൈവറോട് ബ്രീത്ത് അനലൈസറിൽ ഊതുവാൻ ആവശ്യപ്പെട്ടു. ഉപകരണം ബീപ് ശബ്ദം കേൾപ്പിച്ചതോടെ മദ്യപിച്ചതിന്റെ പേരിൽ പോലീസ് നടപടി എടുക്കുമെന്നായി. താൻ മദ്യപിച്ചിട്ടില്ലെന്ന് ഡ്രൈവർ ആണയിട്ട് പറഞ്ഞിട്ടും പോലീസ് ചെവിക്കൊള്ളാൻ കൂട്ടാക്കിയില്ല. കാർ പരിശോധിക്കുന്നതിനായി കാറിലേക്ക് ബ്രീത്ത് അനലൈസറുമായി പോലീസുകാരൻ കയറിയപ്പോൾ ഭാര്യയും കുട്ടികളും അത്തർ പൂശിയതിനാൽ വീണ്ടും ബീപ് ശബ്ദം കേൾക്കുവാൻ തുടങ്ങി. തുടർന്ന് ഖേദപ്രകടനം നടത്തി പോലീസ് പിൻവാങ്ങുകയായിരുന്നു. ടൗണിലെ പരിശോധന ഒഴിവാക്കി ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കിയതിൽ പോലീസിനെതിരേ ആക്ഷേപം ഉയർന്നിട്ടുണ്ട്.
Read Moreകതിർമണ്ഡപത്തിലേക്ക് വധു എത്തിയത് ഓട്ടോറിക്ഷയിൽ, അകന്പടിയായി മുപ്പതോളം ഓട്ടോറിക്ഷകളും
കുറവിലങ്ങാട്: കതിർമണ്ഡപത്തിലേക്ക് വധു എത്തിയത് ഓട്ടോറിക്ഷയിൽ. വധുവിന് അകന്പടിയെന്നോണം ബന്ധുക്കളും സുഹൃത്തുക്കളുമായി മുപ്പതോളം ഓട്ടോറിക്ഷകളിൽ ആളുകളുമെത്തി. കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിലാണ് ഓട്ടോറിക്ഷകൾ താരമായത്. ഉഴവൂർ പെരുന്താനം മാമലയിൽ മോഹനൻനായരുടെയും ലീലാമണിയുടെയും മകൾ മഹിമയുടെ വിവാഹമാണ് ഓട്ടോറിക്ഷയിലെ താരസാന്നിധ്യത്താൽ ശ്രദ്ധ നേടിയത്. മഹിമയും ബന്ധുക്കളും ഓട്ടോറിക്ഷയിലാണ് വിവാഹവേദിയിലേക്കെത്തിയത്. വധു മഹിമ സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ചാണ് കതിർമണ്ഡപത്തിനു സമീപം വരെ എത്തിയതെന്നത് വിവാഹത്തിനെത്തിയവർക്കും കൗതുകമായി. ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് മോഹനൻനായരിൽനിന്നുണ്ടായ ആവേശമാണ് മഹിമയെ വേറിട്ട രീതിയിൽ വിവാഹവേദിയിലേക്കെത്താൻ സാധിച്ചത്. പട്ടാന്പി കൊപ്പം പ്രേംനിവാസിൽ സൂരജാണ് മഹിമയ്ക്കു മിന്നുചാർത്തി ജീവിതപങ്കാളിയാക്കിയത്. വ്യാഴാഴ്ച രണ്ടാം വർഷ ബിഎഡ് പരീക്ഷയെഴുതിയ മഹിമ ഇന്നലെ ഓട്ടോയിൽ സഞ്ചരിച്ച് ദാന്പത്യജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് പെരുന്താനത്തെ വധൂഗൃഹത്തിലേക്കും ഓട്ടോയിൽ പോയ നവദന്പതികൾ ശനിയാഴ്ച പട്ടാന്പിയിലെ വരന്റെ വീട്ടിലേക്കുള്ള യാത്രയും ഓട്ടോയിലാണ് പോവുക.
Read Moreവസ്ത്ര വ്യാപാരം തുടങ്ങാമെന്നു പറഞ്ഞ് ദമ്പതികൾ 10ലക്ഷം തട്ടിച്ചതായി പരാതി; അന്വേഷണത്തിൽ ഇങ്ങനെയൊരു കടപോലുമില്ലെന്ന് പോലീസ്
കോട്ടയം: വസ്ത്ര വ്യാപാരം തുടങ്ങാമെന്നു പറഞ്ഞ് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ളാലം സ്വദേശി മധുചന്ദ്രശേഖർ എന്നയാളുടെ പരാതിയിൽ മാവേലിക്കര സ്വദേശികളായ സുരേഷ്, ഭാര്യ ഉഷ, റോയി എന്നിവർക്കെതിരേയാണ് കേസ്. ഇവർ മുൻകൂർ ജാമ്യം തേടിയതിനാൽ അറസ്റ്റ് ചെയ്യാനാവില്ലെന്ന് പാലാ എസ്ഐ വ്യക്തമാക്കി. എതിർ കക്ഷികൾക്കെതിരേ ആലുവ പോലീസും കേസെടുത്തിട്ടുണ്ടെന്ന് പാലാ പോലീസ് പറഞ്ഞു. 2017ലാണ് ളാലം സ്വദേശിയെ കബളിപ്പിച്ച് 10 ലക്ഷം വാങ്ങിയത്. വസ്ത്ര വ്യാപാരം തുടങ്ങാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 100 രൂപയുടെ പതിനായിരം ഓഹരികൾ എടുപ്പിച്ചു. പിന്നീട് ലാഭവിഹിതമോ മറ്റൊന്നും നല്കാതിരുന്നപ്പോഴാണ് പണം നല്കിയ ആൾ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. വാഗ്ദാനം ചെയ്ത സ്ഥാപനം പോലും ഇല്ലെന്നും കടലാസ് സ്ഥാപനമാണെന്നും മനസിലായതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. റോയി എന്നയാളാണ് ഇടനില നിന്ന് ഓഹരി എടുപ്പിച്ചത്.…
Read More