കടുത്തുരുത്തി: ചത്ത പോത്തിനെ കശാപ്പ് ചെയ്തു വിൽക്കാൻ ശ്രമിച്ചത് നാട്ടുകാർ സംഘടിച്ചു തടഞ്ഞു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അധികൃതർ കശാപ്പുശാല അടച്ചുപൂട്ടി സീൽ ചെയ്തു. പെരുവ ടാക്സി സ്റ്റാൻഡിന് സമീപമാണ് സംഭവം. അനധികൃതമായി പ്രവർത്തിച്ചിരുന്ന കശാപ്പുശാലയിലാണ് ചത്ത പോത്തിനെ കശാപ്പ് ചെയ്യാനെത്തിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ സംഘടിച്ചു പ്രതിക്ഷേധിച്ചതോടെ പ്രശ്നം വഷളായി. ഇതോടെ വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കശാപ്പുശാല പഞ്ചായത്തധികൃതർ പൂട്ടി സീൽ ചെച്ചുകയായിരുന്നു. മുളക്കുളം പഞ്ചായത്തുവക മാർക്കറ്റിനുള്ളിൽ മാസം വിൽപനശാല നടത്തുന്ന കണ്ണികുളത്തിൽ അലനാണ് ചത്ത പോത്തിനെ കശാപ്പ് ചെയ്തു വിൽക്കാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ തന്നെയാണ് വിവരം പഞ്ചായത്തിലും ഹെൽത്ത് ഡിപ്പാർട്ടമെന്റിലും അറിയച്ചത്. പഞ്ചായത്ത് സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ചങ്ങനാശ്ശേരിയിൽ നിന്നും എത്തിയ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മാംസത്തിന്റെ സാബിംൾ പരിശോധനയ്ക്കായി ശേഖരിച്ചു. മാർക്കറ്റിനുള്ളിൽ പഞ്ചായത്തുവക കെട്ടിടത്തിൽ മാംസം വിൽക്കുന്നതിനായി സ്റ്റാൾ…
Read MoreCategory: Kottayam
പ്രളയബാധിത കുടുംബത്തെ പ്രവാസിദമ്പതികള്‍ ഏറ്റെടുത്തു; ഇനി ഇവര്‍ മല്ലപ്പള്ളിക്കാര്‍
രാജാക്കാട്: ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബത്തെ പ്രവാസി ദന്പതികൾ ദത്തെടുത്തു. പത്തനംതിട്ട മല്ലപ്പള്ളി മേത്രയിൽ കോലറയിൽ ജോർജ് തോമസും കുടുംബവുമാണ് ഇടുക്കി പൊൻമുടി ഉപ്പൂട്ടിൽ ജോണി തോമസിന്റെ കുടുംബത്തിനു സഹായവുമായി എത്തിയത്. 2018 ഓഗസ്റ്റ് 15 ന് അർധരാത്രിയാണ് ജോണിയുടെ വീടിന്റെ പിൻഭാഗത്ത് ഉരുൾപൊട്ടിയത്. മണ്ണിടിച്ചിലിൽ ഒഴുകിവന്ന വലിയ കല്ലുകളും കടപുഴകിയ കൂറ്റൻ തേക്ക് മരവും വീടിന്റെ മുകളിൽ പതിച്ച് മേൽക്കൂരയും രണ്ടുമുറികളും പൂർണമായി തകർന്നു. തകർന്ന മുറിയുടെ സമീപത്തുള്ള മുറിയിലായിരുന്ന ജോണിയും ഭാര്യ ഏലിയാമ്മയും മകൻ ജോഷിയും അത്ഭുകരമായാണ് രക്ഷപ്പെട്ടത്. വീടും വീട്ടുപകരണങ്ങളും ഭൂരിഭാഗവും നശിച്ച ഇവർ ദിവസങ്ങളോളം ദുരിതാശ്വാസ ക്യാന്പിലായിരുന്നു. കിഴുക്കാംതൂക്കായ മലഞ്ചെരുവിൽ 11 സെന്റ് സ്ഥലം മാത്രമാണ് കൂലിപ്പണിക്കാരായ ഇവർക്കുള്ളത്. ഭവന നിർമാണ സഹായത്തിനു അപേക്ഷ നൽകിയെങ്കിലും ഭൂമി വാസയോഗ്യമല്ലെന്ന കാരണത്താൽ വീട് അനുവദിച്ചില്ല. മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിഞ്ഞ ജോർജിന്റെ ഭാര്യ ശോഭന…
Read Moreഒരാള്‍ക്ക് ഒരു ട്രോള്‍ ! നസ്രാണി മഹാസംഗമത്തിന്റെ ആവേശം വിതയ്ക്കാന്‍ ട്രോളന്മാര്ക്കും അവസരം; ട്രോളുകള്‍ അയയ്ക്കേണ്ട അവസാന തീയതി മേയ് 22
കുറവിലങ്ങാട്: നസ്രാണി മഹാസംഗമത്തിന്റെ പ്രചാരണത്തിൽ ആവേശവുമായി ട്രോൾ മത്സരവും. ട്രോളന്മാർക്ക് അവസരം കരഗതമായതോടെ ന്യൂജെൻ വലിയ ആവേശത്തിലാണ്. നസ്രാണി സംഗമം ഇതിവൃത്തമാക്കിയാണ് ട്രോളുകൾ അയയ്ക്കേണ്ടത്. എസ്എംവൈഎം യൂണിറ്റാണ് പുതുതലമുറയുടെ ഇഷ്ടവിഷയത്തെ പ്രോത്സാഹിപ്പിച്ച് മത്സരം നടത്തുന്നത്. 9496767187 എന്ന ഈ വാട്ട്സ്ആപ്പ് നന്പരിലേക്കാണ് ട്രോളുകൾ അയയ്ക്കേണ്ട ത്. ട്രോളുകൾ അയയ്ക്കുന്നവർ പേര്, വീട്ടുപേര്, സ്ഥലം, ഇടവകയുടെ പേര് എന്നിവയും ചേർത്തിരിക്കണം. അവസാന സമയം മേയ് 22. ഒരാൾക്ക് ഒരു ട്രോൾ എന്ന ക്രമത്തിലായിരിക്കണം അയയ്ക്കേണ്ട ത്. വീഡിയോ സ്വീകരിക്കുന്നതല്ല. വിജയിയെ 23ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിക്കാനാണ് തീരുമാനം.
Read Moreമൊബൈല്‍ ഫോണ്‍ പോലീസിനു കൈമാറുന്നതായി കണ്ടില്ല! കെവിന് കേസില്‍ രണ്ട് സാക്ഷികള്‍ കൂറുമാറി
കോട്ടയം: കെവിൻ കേസിൽ വീണ്ടും കൂറുമാറ്റം. 91-ാം സാക്ഷി സുനീഷ്, 92-ാം സാക്ഷി മുനീർ എന്നിവരാണ് ഇന്നലെ മൊഴി മാറ്റിയത്. ഇതോടെ ഇവർ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. കേസിലെ രണ്ടാം പ്രതിയായ നിയാസ് മൊബൈൽ ഫോണ്‍ പോലീസിനു കൈമാറുന്നതായി കണ്ടില്ലെന്നാണ് ഇരുവരും കോടതിയെ അറിയിച്ചത്. നിയാസിന്റെ സുഹൃത്തും അയൽവാസികളുമായ ഇവർ നിയാസിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ സാക്ഷികളായിരുന്നു. നിയാസ് തന്റെ മൊബൈൽ ഫോണ്‍ കൈമാറുന്നതായി കണ്ടില്ലെന്നാണ് ഇരുവരും പറഞ്ഞ്. നിയാസിനെ വീട്ടിൽ എത്തിച്ചതു കണ്ടെന്നുപറഞ്ഞ സുനീഷ് ഫോണ്‍ കൈമാറിയതായി കണ്ടില്ലെന്നു പറഞ്ഞു. നിയാസാണെന്നു തിരിച്ചറിയാനായില്ലെന്നു മുനീർ കോടതിയിൽ പറഞ്ഞു. ഫോണ്‍ പോലീസിനു കൈമാറുന്നതായി കണ്ടെന്നായിരുന്നു നേരത്തെ മൊഴി നൽകിയത്. ഇതോടെ ഇവർ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. കേസിൽ മൂന്നാമത്തെ കൂറുമാറ്റമാണിത്. കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള ചാലിയേക്കര സ്വദേശികളായ അലക്സ് പി. ചാക്കോ, ഹരികുമാർ എന്നിവരെ വിസ്തരിച്ചു. കെവിന്റെ കൈലി…
Read Moreഓട്ടോറിക്ഷയില്‍ യാത്ര ചെയ്തുള്ള പരിചയം പ്രണയത്തില്‍ കലാശിച്ചു! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന് അറസ്റ്റില്‍
ഉപ്പുതറ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 19-കാരനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ കുളത്തുംകാലായിൽ സുജിത്താണ് പിടിയിലായത്. പ്രണയംനടിച്ച് പെണ്‍കുട്ടിയെ വീട്ടിലാരുമില്ലാതിരുന്ന സമയത്ത് പീഡിപ്പിച്ചതായാണ് പരാതി. കുറച്ചുദിവസമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കൾ പരാതിയെത്തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ കൗണ്‍സലിംഗിനു വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ഉപ്പുതറ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സുജിത്ത് എറണാകുളത്ത് വിദ്യാർഥിയാണ്. അവധി ദിവസങ്ങളിൽ ഇയാൾ ഓട്ടോറിക്ഷ ഓടിക്കാറുണ്ട്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തുള്ള പരിചയമാണ് പ്രണയത്തിൽ കലാശിച്ചത്. ഉപ്പുതറ സിഐ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സുജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreകെഎസ്ഇബിക്കു കറന്റു ഫ്രീയോ? ലൈറ്റും ഫാനും ഓൺ; കെഎസ്ഇബി ജീവനക്കാർ കല്യാണപ്പന്തലിൽ
കറുകച്ചാൽ: കെഎസ്ഇബി ജീവനക്കാർ ഓഫീസിലെ ലൈറ്റുകളും ഫാനും പ്രവർത്തിപ്പിച്ചശേഷം കൂട്ടത്തോടെ കല്യാണത്തിനു പോയത് വിവാദമാകുന്നു. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയ നിരവധി പേരാണ് ദുരിതത്തിലായത്. ഇന്നലെ 12 മുതൽ രണ്ടു വരെ കറുകച്ചാൽ കെഎസ്ഇബി ഓഫീസിലെ ജീവനക്കാരാണ് ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹച്ചടങ്ങിനു കുറിച്ചിയിലേക്കു പോയത്. രാവിലെ മുതൽ വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിനു പേരാണ് ഓഫീസിലെത്തിയത്. ഫ്രണ്ട് ഓഫീസ് മുറിയിലും ബില്ലിംഗിലും രണ്ട് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഓഫീസ് കെട്ടിടത്തിലെ പത്തിൽപ്പരം ട്യൂബ് ലൈറ്റുകളും ആറ് ഫാനുകളും ഈസമയം പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥരെ കാണുവാനായി എത്തിയവരോട് ഉച്ചകഴിഞ്ഞ് വരൂ എല്ലാവരും കല്യാണത്തിനു പോയതാണെന്നായിരുന്നു ഒരു ജീവനക്കാരന്റെ മറുപടി. ആവശ്യം കഴിഞ്ഞിട്ടും പ്രവർത്തിക്കുന്ന ഉപകരണങ്ങൾ നിർത്തുവാൻ പോലും ജീവനക്കാർ തയാറായില്ല.
Read Moreശബരിമല കയറാൻ വീണ്ടും ബിന്ദു എത്തിയെന്നു സൂചന, സംഘപരിവാർ പ്രവർത്തകർ സംഘടിച്ചു
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കുകാലത്തു ദർശനം നടത്തിയ ബിന്ദു കല്യാണി വീണ്ടും ശബരിമല യാത്രയ്ക്ക് എത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ സംഘപരിവാർ പ്രവർത്തകർ സംഘടിച്ചു. ചൊവ്വാഴ്ച രാത്രി മല്ലപ്പള്ളി എഴുമറ്റൂരിലെ ബന്ധുവീട്ടിലെത്തിയ ഇവർ ശബരിമല യാത്രയ്ക്കു പോലീസ് സംരക്ഷണം തേടിയെന്ന സൂചനകളെത്തുടർന്നാണ് ആളുകൾ സംഘടിച്ചത്. തിരുവല്ലയിൽനിന്നു മല്ലപ്പള്ളിയിലെത്തിയ രണ്ട് സ്ത്രീകൾ അവിടെനിന്ന് ഓട്ടോറിക്ഷയിൽ എഴുമറ്റൂർ കൊറ്റൻകുടിയിലെ ഒരു വീട്ടിലെത്തിയതായി സൂചന ലഭിച്ചതിനെത്തുടർന്ന് സ്ഥലത്ത് ആളുകൾ തടിച്ചുകൂടി. എന്നാൽ, ഇവർ ഇവിടെനിന്നു കോട്ടയത്തേക്കു രാത്രിയിൽ തന്നെ മടങ്ങിയതായി പറയുന്നു.
Read Moreഇതൊക്കെ എന്തു ചക്ക… ചക്ക കാണണമെങ്കിൽ പൻട്രുത്തിയിലേക്കു വാ… തൂക്കം 61 കിലോ,വില 1750-2000 രൂപ
മറയൂർ: കേരളീയരുടെ തൊടികളിലും വീട്ടുവളപ്പിലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ചക്കയ്ക്ക് സമീപ വർഷങ്ങളിലാണ് പ്രാധാന്യം ലഭിച്ചത്. ചക്ക ഉപയോഗിച്ച് ഐസ്ക്രീം, ജാം മുതൽ പായസം വരെയുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം ആരംഭിച്ചതോടെ ചക്കയ്ക്ക് വാണിജ്യപ്രാധാന്യവും വർധിച്ചു. ചക്കയുടെ പ്രധാന്യം തിരിച്ചറിഞ്ഞ് സർക്കാർ 2018 മാർച്ച് 21 ന് കേരളത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിക്കുകയും വെള്ളിത്തിരയിൽ ചക്ക പ്രമേയമായി വരെ സിനിമകൾ പുറത്തിറങ്ങുകയും ചെയ്തതോടെ തേൻവരിക്ക സൂപ്പർ സ്റ്റാറായി മാറിക്കഴിഞ്ഞു. എന്നാൽ ചക്കയുടെ പ്രാധാന്യവും വിപണിയിലെ മൂല്യവും പതിറ്റാണ്ടുകൾക്ക് മുന്‍പേ തിരിച്ചറിഞ്ഞ് ചക്കയെ വിദേശവിപണികളിൽ എത്തിക്കുകയും ചക്കയെ ആശ്രയിച്ചു ആയിരത്തിലധികം കുടുംബങ്ങൾ ഉപജീവനം നടത്തുകയും ചെയ്യുന്ന ഒരുപ്രദേശമുണ്ട് നമ്മുടെ അയൽ സംസ്ഥാനത്ത്. തമിഴ്നാട്ടിലെ കടലാർ ജില്ലയിലെ പൻട്രുത്തി എന്ന ചെറുപട്ടണവും അയൽ ഗ്രാമങ്ങളുമാണ് ചക്കയുടെ പെരുമ ലോകമെന്പാടും എത്തിച്ചത്. ഇവിടുത്തെ ചക്ക ഉത്പാദനവും കൃഷിരീതികളും ശാസ്ത്രീയ ഗവേഷണരീതിയും അറിഞ്ഞാൽ മലയാളികൾ…
Read Moreമൊബൈയിൽ മോഷണത്തിന് പിന്നാലെ കോട്ടയം ഗൈനക്കോളജി വാർഡിൽ ചപ്പാത്തി മോഷണം; ഒരു വാർഡിലെ മുഴുവൻ രോഗികളുടെയും ഉറക്കം കെടുത്തിയ ചപ്പാത്തിക്കഥയിങ്ങനെ…
ഗാന്ധിനഗർ: ചപ്പാത്തി കാണാതായതിന് വയോധിക ആശുപത്രി വാർഡ് ഇളക്കി മറിച്ചു. തുടരെ മൊബൈൽ ഫോണ്‍ കാണാതാകുന്ന മെഡിക്കൽ കോളജിലെ ഗൈനക്കോളജി വാർഡിലാണ് കഴിഞ്ഞ ദിവസം ഒരു വയോധികയുടെ ചപ്പാത്തി കാണാതായത്. കടുത്ത പ്രമേഹരോഗിയായ വയോധിക രാത്രിയിൽ കഴിക്കാൻ വച്ച ചപ്പാത്തിയാണ് കാണാതായത്. പിന്നെങ്ങനെ പൊട്ടിത്തെറിക്കാതിരിക്കും. മൊബൈൽഫോണ്‍ അടിച്ചു മാറ്റിയതുപോലെ തന്റെ ചപ്പാത്തിയും ആരെങ്കിലും തട്ടിയെടുത്തോ എന്നായിരുന്നു സംശയം. കള്ളികൾ ഇതല്ല ഇതിലപ്പുറവും ചെയ്യും. വച്ച സ്ഥലത്തൊക്കെ നോക്കിയിട്ട് കാണാതായപ്പോഴാണ് അവർ പൊട്ടിത്തെറിച്ചത്. ഈ രാത്രിയിൽ ഇനി എവിടെപ്പോയി ചപ്പാത്തി വാങ്ങുമെന്നായിരുന്നു വയോധികയുടെ വിഷമം. കാര്യം നിസാരമാണെങ്കിലും വയോധികയ്ക്കത് വലിയ കാര്യം തന്നെ. ഒടുവിൽ ചപ്പാത്തി തിരയാൻ സമീപത്തു കിടക്കുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ചേർന്നു. ഏതാനും സമയത്തെ കൂട്ട തെരച്ചിലിനൊടുവിൽ വയോധികയുടെ ഒരു ബാഗിനുള്ളിലെ തുണികൾക്കിടയിൽ നിന്ന് ചപ്പാത്തിപ്പൊതി കിട്ടി. പിന്നെ കേട്ടത് വാർഡിൽ നിന്നൊരു കൂട്ടച്ചിരിയായിരുന്നു.…
Read Moreജനവിധി അറിയാൻ ഏഴു നാൾ ; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; 23ന് ഉച്ചയോടെ അന്തിമഫലമറിയാം
കോട്ടയം: ലോക്സഭാ ഫലമറിയാൻ ഇനി ഏഴു നാൾ. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 23ന് രാവിലെ 7.30ന് സ്ട്രോഗ് റൂമിൽനിന്ന് ബാലറ്റ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കും. എട്ടിനു പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകൾ പുറത്തുവരും. യന്ത്രങ്ങളുടെ വോട്ടെണ്ണൽ ഒന്പതിനു തുടങ്ങും. 9.30ന് എല്ലാ മണ്ഡലങ്ങളിലെയും സൂചന ലഭിക്കും. കോട്ടയം ലോക്സഭാമണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ബ്രാക്കറ്റിൽ നിയമസഭാ മണ്ഡലങ്ങൾ: മൗണ്ട് കാർമൽ എച്ച്എസ്എസ് ഓഡിറ്റോറിയം (പാലാ, കടുത്തുരുത്തി), മൗണ്ട് കാർമൽ ബിഎഡ് ട്രെയിനിംഗ് കോളജ് (വൈക്കം), എംഡി സെമിനാരി എച്ച്എസ്എസ് ഓഡിറ്റോറിയം (കോട്ടയം, ഏറ്റുമാനൂർ, പിറവം), ബസേലിയോസ് കോളജ് (പുതുപ്പള്ളി, പോസ്റ്റൽ ബാലറ്റ്). എല്ലായിടത്തും നിശ്ചിതശതമാനം വിവി പാറ്റ് സ്ലിപ്പുകളുടെ എണ്ണലും നടക്കും. വ്യത്യാസമുണ്ടായാൽ വരണാധികാരി അടിയന്തരമായി ഇടപെട്ട് വീഴ്ച കണ്ടെത്തും. ഇടുക്കി മണ്ഡലത്തിലെ വോട്ടെണ്ണൽ പൈനാവ് ഏകലവ്യൻ ഗവണ്മെന്റ് ട്രൈബൽ സ്കൂളിലും പത്തനംതിട്ട മണ്ഡലത്തിലെ…
Read More