കൊച്ചി: അമിത വേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബസ് ഡ്രൈവറെ കുടുക്കിയത് മറ്റൊരു മൊബൈല്‍ ഫോണ്‍ നമ്പര്‍. കേസുമായി ബന്ധപ്പെട്ട് കൊല്ലം പുനലൂര്‍ ചാരുവിള പുത്തന്‍വീട്ടില്‍ ജിജോ മോനെയാണ് (39) ഹാര്‍ബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ദിലീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടു ദിവസമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. സെപ്റ്റംബര്‍ 25 ന് രാത്രി എട്ടേമുക്കാലോടെ തോപ്പുംപടി ബിഒടി പാലത്തിന് നടുവില്‍ ജിജോമോന് ഓടിച്ച ഫോര്‍ട്ട്കൊച്ചി – ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോഡ് ലാന്‍ഡ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികനായ എളമക്കര പള്ളിപ്പറമ്പ് വീട്ടില്‍ ജോസ് ഡൊമിനിക്ക് (42) തല്‍ക്ഷണം മരിച്ചു. അപകടത്തെ തുടര്‍ന്ന് ജിജോ മോന് ബസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.ബിഒടി സിഗ്നലില്‍ നിന്ന് ബസ് അമിത…
Read MoreCategory: Kottayam
ഐഷ തിരോധാനം: സെബാസ്റ്റ്യന്റെ അറസ്റ്റ് വൈകില്ലെന്ന് പോലീസ്; തനിക്കൊന്നുമറിയില്ലെന്ന് പ്രതി
കോട്ടയം: അതിരമ്പുഴ സ്വദേശി ജെയ്നമ്മ, ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന് എന്നിവരെ കൊല ചെയ്ത് സ്വത്തുവകകള്‍ കൈവശപ്പെടുത്തിയ കേസിലെ പ്രതി ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ സെബാസ്റ്റ്യനെ ചേര്‍ത്തല വാരനാട് വെളിയില്‍ ഐഷ (ഹയറുന്നീസ-57)യുടെ തിരോധാനത്തിലും ഉടന്‍ അറസ്റ്റ് ചെയ്യും. ജെയ്നമ്മയെയും ബിന്ദുവിനെയും കൊലപ്പെടുത്തിയതുപോലെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് സെബാസ്റ്റ്യന്‍ ഐഷയെ കഴുത്തു ഞെരിച്ചോ തലയ്ക്കടിച്ചോ വക വരുത്തിയതായുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്നോ നാളെയോ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്യാനാണ് നീക്കം. ഐഷയ്ക്ക് വീടുവയ്ക്കാന്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം തരപ്പെടുത്തിക്കൊടുക്കാം എന്ന് സെബാസ്റ്റ്യന്‍ വാക്കു പറഞ്ഞിരുന്നു. ഇതിനുള്ള പണം ലോണെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും ഐഷ സ്വരൂപിക്കുകയും ചെയ്തു. 2012 മേയില്‍ ആലപ്പുഴയ്ക്ക് പോകുന്നതായി പറഞ്ഞാണ് ഐഷ വീട്ടില്‍ നിന്നിറങ്ങിയത്. ആലപ്പുഴയ്ക്കു പോകാതെ അന്ന് ഐഷ പോയത് സെബാസ്റ്റ്യന്റെ വീട്ടിലേക്കാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. റിട്ട. പഞ്ചായത്ത് ജീവനക്കാരിയായ ഐഷയെക്കുറിച്ച്…
Read Moreഎന്റെ ഇനിയുള്ള സമയം ജോസ് കെ. മാണിക്കൊപ്പം ; പി.കെ. ആനന്ദക്കുട്ടൻ കേരളാ കോൺഗ്രസ് എമ്മിലേക്ക്
കോട്ടയം: പി.കെ. ആനന്ദക്കുട്ടനും പ്രവർത്തകരും എൻസിപിയിൽ നിന്ന് രാജിവെച്ച് കേരള കോണ്‍ഗ്രസ് (എം) പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.എൻസിപിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കർഷക തൊഴിലാളി ഫോറം മുൻ സംസ്ഥാന പ്രസിഡന്റും വിവിധ ട്രേഡ് യൂണിയനകളുടെ നേതാവും ഇപ്പോൾ എൻസിപി (എസ്) ന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിഅംഗം, കോട്ടയം ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചുവരികയാണ് പി.കെ ആനന്ദക്കുട്ടൻ രാജിവയ്ക്കുന്നത്. ആദർശ രാഷ്ട്രീയത്തിന്റെ കാവലാളായി നിന്ന് പ്രവർത്തിച്ച എ.സി. ഷണ്മുഖദാസ്, പീതാംബരൻ മാസ്റ്റർ, സിറിയക് ജോണ്‍, ഉഴവൂർ വിജയൻ അടക്കമുള്ള നേതാക്കൾ പ്രവർത്തിച്ച പാർട്ടിയായിരുന്നു എൻസിപി. കഴിഞ്ഞ കുറേ കാലങ്ങളായി രാഷ്ട്രീയ നിലപാടില്ലാതെ അധികാര രാഷ്ട്രീയത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതുമായ ഒരു പാർട്ടിയായി അധഃപതിച്ചു. ഏതൊരു രാഷ്ട്രീയ പാർട്ടിക്കും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ ഒരു നേതൃമുഖം ആവശ്യമാണ്. എൻസിപി യിൽ പവാർ കെട്ടിയിറക്കുന്ന മുഖങ്ങളാണ് പ്രത്യക്ഷപ്പെടുക.…
Read Moreഇല്ലിക്കക്കല്ലിൽ അടിസ്ഥാന സൗകര്യങ്ങളില്ല; വലഞ്ഞ് വിനോദസഞ്ചാരികൾ; അവധി ദിനങ്ങളിലെത്തുന്നത് 5000ലധികം സഞ്ചാരികൾ
തലനാട്: വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കക്കല്ലില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതു സഞ്ചാരികളെ വലയ്ക്കുന്നു. അവധിദിവസങ്ങളില്‍ 5000ല്‍പ്പരം സഞ്ചാരികളാണ് മീനച്ചിലിന്റെ എവറസ്റ്റായ ഇല്ലിക്കക്കല്ലിലെത്തുന്നത്. ആയിരത്തില്‍പ്പരം വാഹനങ്ങളും ഇവിടെ എത്തുന്നു. എന്നാല്‍, കെ.എം. മാണി മന്ത്രിയായിരുന്നപ്പോള്‍ ഏര്‍പ്പെടുത്തിയ പരിമിതമായ സൗകര്യങ്ങളേ ഇപ്പോഴും ഇവിടെയുള്ളൂ. പാലാ നിയോജക മണ്ഡലത്തിലേക്കു തലനാട് പഞ്ചായത്ത് കൂട്ടിച്ചേര്‍ത്തതിനെത്തുടര്‍ന്നാണ് കെ.എം. മാണി നല്കിയ 16 കോടി രൂപ വിനിയോഗിച്ച് പാലാ ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇല്ലിക്കല്‍ക്കല്ലിലേക്ക് ആദ്യമായി വാഹനഗതാഗതം സാധ്യമാക്കിയാണ് മല തുരന്ന് ടാര്‍ റോഡ് നിര്‍മിച്ചത്. ജോസ്.കെ. മാണി എംപിയായിരുന്നപ്പോള്‍ കേന്ദ്ര പദ്ധതിയില്‍ മറ്റൊരു റോഡുകൂടി നിര്‍മിച്ചു. ഇതോടെയാണ് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചത്. സഞ്ചാരികളുടെ ക്രമാധീതമായ വര്‍ധനയനുസരിച്ച് പ്രാഥമികസൗകര്യങ്ങള്‍ വിപുലീകരിച്ചിട്ടില്ല. ഇല്ലിക്കല്‍ക്കല്ല് മേഖല സഞ്ചാരീസൗഹൃദമാക്കുന്നതിന് ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം, മൊബൈല്‍ കവറേജിനായി ടവര്‍, ശുചിമുറി സൗകര്യങ്ങള്‍, കുടിവെള്ളം, വൈദ്യുതി, തെരുവുവിളക്കുകള്‍, ഇടിമിന്നല്‍ രക്ഷാചാലകം, വിശ്രമ ഇരിപ്പിടസൗകര്യങ്ങള്‍, ഉല്ലാസറൈഡുകള് എന്നിവ…
Read Moreപ്രതീക്ഷയെ മർദിച്ച് മാലപൊട്ടിച്ചെടുത്തു, ജീസ്മോനെ കെട്ടിയിട്ട് മർദിച്ചു; ഗ്യാസ് ഏജൻസി ജീവനക്കാർ നേരിട്ടത് കൊടിയമർദനം
കട്ടപ്പന: അണക്കര മേല്വാഴവീടിന് സമീപം ഗാര്‍ഹിക ഗ്യാസ് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നവര്‍ ഭാരത് ഗ്യാസ് തൊഴിലാളികളെ ആക്രമിച്ചതായി പരാതി. വെള്ളാരംകുന്ന് പത്തുമുറി പുത്തന്‍വീട് വീട്ടില്‍ പ്രതീക്ഷ(26), തങ്കമണി ഒഴാങ്കല്‍ ജിസ്മോന് സണ്ണി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ജിസ്മോനെ കയര്‍ ഉപയോഗിച്ച് കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു. പ്രതീക്ഷയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഒന്നര പവന്റെ മാല വലിച്ചുപൊട്ടിക്കുകയും കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ അഞ്ചു പേരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. പാല്‍പാണ്ടി, അശോകന്, അശോകന്റെ ഭാര്യ, രണ്ട് അതിഥി തൊഴിലാളികള്‍ എന്നിവരാണ് അറസ്റ്റിലായത്. മര്‍ദനമേറ്റ ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreയുവാവ് വീടിനുള്ളിൽ കഴുത്തറത്തു കൊല്ലപ്പെട്ട സംഭവം: സഹോദരീഭർത്താവ് അറസ്റ്റിൽ; പ്രതി ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയയാൾ
നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളിൽ കിടക്കയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് അറസ്റ്റിൽ. കാരിത്തോട് കൈലാസനാട് മുണ്ടകത്തറപ്പേൽ പൊൻറാമിന്റെ മകൻ ചിന്ന തമ്പി എന്നു വിളിക്കുന്ന പി. നാഗരാജ്(33)ആണ് അറസ്റ്റിലായത്. ഉടുമ്പൻചോല കാരിത്തോട് സ്വദേശി ശങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ്(30)ആണ് കൊല്ലപ്പെട്ടത്. സോൾരാജിന്റെ സഹോദരീഭർത്താവാണ് നാഗരാജ്. കൊലപാതകം നടന്ന ദിവസം പ്രതി നാഗരാജിനെ നെടുങ്കണ്ടം എക്സൈസ് ആറു ലിറ്റർ മദ്യവുമായി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജ്യാമത്തിലിറങ്ങി വീട്ടിലെത്തുമ്പോൾ സോൾരാജ് മാതാപിതാക്കളെ ആക്രമിച്ച വിവരമറിഞ്ഞ് വീട്ടിൽ കിടന്നുറങ്ങിയിരുന്ന സോൾരാജിനെ നാഗരാജ് കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസിന് മൊഴിനൽകിത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ സോൾരാജിനെ കണ്ടെത്തിയത്. ഉറങ്ങുന്നതിനിടെ നാഗരാജ്, സോൾ രാജിന്റെ കഴുത്ത് അറത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ജില്ലാ പോലീസ്…
Read Moreകോട്ടയം മെഡി. കോളജ് കെട്ടിടം നിലംപൊത്തിയിട്ട് മൂന്നുമാസം; പൊളിച്ചുനീക്കാൻ നടപടിയില്ല
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം നിലംപൊത്തിയിട്ട് മൂന്നുമാസം. അതേസമയം കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുനീക്കുന്നതിന് നടപടിയായില്ല. ജൂലൈ മൂന്നിനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 14, 11 വാര്‍ഡുകളുടെ ശുചിമുറി ഭാഗം ഇടിഞ്ഞു വീണത്. ശുചിമുറി ഭാഗത്ത് അകപ്പെട്ട തലയോലപ്പറമ്പ് സ്വദേശനി ബിന്ദു മരണപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ വാര്‍ഡുകള്‍ പുതിയ സര്‍ജറി കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഓപ്പറേഷന് തീയേറ്റര്‍, എക്സറേ വിഭാഗം തുടങ്ങിയവയും മാറ്റി. എന്നാല്‍ കാലപ്പഴക്കം ചെന്ന ഈ കെട്ടിടം പൊളിച്ചു നീക്കുന്നതിന് ആലോചനയുണ്ടെങ്കിലും ഇതുവരെ നടപടിയായില്ല. കെട്ടിടം പൊളിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പും ഡിഎംഇയും ഗാന്ധിനഗര്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം അധികൃതരുമാണ് തീരുമാനമെടുക്കേണ്ടത്. ആരോഗ്യ വകുപ്പ് അന്തിമ തീരുമാനമെടുത്താല്‍ പിഡബ്ല്യുഡി കെട്ടിട വിഭാഗം നടപ്പാക്കും. ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച പരിശോധനകള്‍ നടന്നിരുന്നു. അതേസമയം കാലപ്പഴക്കം…
Read Moreകൂത്താട്ടുകുളം ഏലിയാമ്മ തിരോധാനത്തിലും സെബാസ്റ്റ്യനു പങ്ക് ? തട്ടിപ്പുകളിലൂടെ സമ്പാദിച്ച പണം ചിലവഴിച്ചത് വിശ്വസ്തർവഴി
കോട്ടയം: സീരിയൽ കില്ലര്‍ ചേര്‍ത്തല പള്ളിത്തോട് ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യനെ (66)തിരേ വീണ്ടും കൊലപാതക സൂചനകള്‍. കൂത്താട്ടുകുളം ബസ് സ്റ്റാന്‍ഡില്‍ ബ്രോക്കര്‍ ജോലിയും ലോട്ടറി വ്യാപാരവും നടത്തിയിരുന്ന ഏലിയാമ്മ (കുഞ്ഞിപ്പെണ്ണ്-64) യെ 2018 ജൂലൈ നാലിന് കാണാതായിരുന്നു. കൂത്താട്ടുകുളം പോലീസും പിന്നീട് ആലുവ ക്രൈം ബ്രാഞ്ചും അന്വേഷിച്ച തിരോധാന കേസ് വീണ്ടും അന്വേഷണപരിധിയില്‍ വരികയാണ്. സ്ഥലം ബ്രോക്കറായിരുന്ന സെബാസ്റ്റ്യന്‍ ബ്രോക്കര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് ഏലിയാമ്മയുമായി പരിചയത്തിലായിരുന്നെന്നും ഇടയ്ക്കിടെ കൂത്താട്ടുകുളത്ത് എത്തിയിരുന്നെന്നും ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാർ മൊഴി നല്‍കിയിട്ടുണ്ട്. കൂത്താട്ടുകുളത്തിന് നാലു കിലോമീറ്റര്‍ മാറി കാരമലയിലെ ഒറ്റപ്പെട്ട വീട്ടില്‍ താമസിച്ചിരുന്ന ഏലിയാമ്മയുടെ ഏക മകന് ബിനു കിടപ്പുരോഗിയാണ്. മകനെ ശുശ്രൂഷിക്കേണ്ടതിനാല്‍ വൈകുന്നേരം ആറോടെ വീട്ടില്‍ മടങ്ങിവന്നിരുന്ന ഏലിയാമ്മയുടെ തിരോധാനത്തില്‍ ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.അക്കാലത്ത് ഏറ്റുമാനൂര്‍ വെട്ടിമുകളിലെ ഭാര്യവീട്ടിലായിരുന്നു സെബാസ്റ്റ്യന്റെ താമസം. കാണാതായ ദിവസം ഏലിയാമ്മയുടെ മൊബൈല്‍ ഫോൺ…
Read Moreകെഎസ് ആർടിസി ബജറ്റ് ടൂറിസം; മുട്ടത്തെ ഗ്രാമപാതകളിലൂടെ വേറിട്ട ഒരു ഉല്ലാസയാത്ര
മുട്ടം: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് മുട്ടം പഞ്ചായത്തിലെ ടൂറിസം സാധ്യതാ മേഖലകളിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയാണ് യാത്ര സംഘടിപ്പിച്ചത്. എസ്എച്ച്ഒ ഇ.കെ. സോൾജി മോൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ, വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ, സ്വാശ്രയസംഘങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ യാത്രയുടെ ഭാഗമായി. പച്ചിലാംകുന്ന് വ്യൂ പോയിന്റ്, ശങ്കരപ്പള്ളി പൂതക്കുഴി വെള്ളച്ചാട്ടം, മലങ്കര അരുവിക്കുത്ത് വെള്ളച്ചാട്ടം, മലങ്കര അണക്കെട്ട് വെള്ളച്ചാട്ടം വ്യൂ പോയിന്റ്, മലങ്കര ടൂറിസം ഹബ്ബ് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. പങ്കെടുത്തവർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഇത് വ്യത്യസ്ത അനുഭവമായെന്ന് കെഎസ് ആർടിസി അധികൃതർ പറഞ്ഞു.ഓരോ ഡിപ്പോയിൽനിന്നും മറ്റ് വിദൂര പ്രദേശങ്ങളിലേക്കാണ് ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നത്. എന്നാൽ ഒരു…
Read Moreസർജിക്കൽ ഉപകരണങ്ങളില്ല; മെഡിക്കൽ കോളജിൽ കുട്ടികളുടെ ശസ്ത്രക്രിയയ്ക്കും പ്രതിസന്ധി
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ ‘ഹൃദ്യം’ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ ശസ്ത്രക്രിയയ്ക്കും സർജിക്കൽ സാധനങ്ങൾ വാങ്ങി നൽകണമെന്ന് ആക്ഷേപം.സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്കു ഹൃദയവുമായി ബന്ധപ്പെട്ട രോഗമുണ്ടെങ്കിൽ സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നതാണ് ഹൃദ്യം പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിൽ സർജിക്കൽ ഉപകരണങ്ങളുടെ അഭാവം നേരിടുന്നതു കുട്ടികളുടെ സൗജന്യ ചികിത്സയെയും ബാധിക്കുന്നതായാണ് ആരോപണമുയരുന്നത്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന കുട്ടികൾക്ക് ആശുപത്രിയിലുള്ള സർജിക്കൽ ഉപകരണങ്ങൾ നൽകുന്നുണ്ടെങ്കിലും അഭാവം നേരിടുന്ന ഉപകരണങ്ങൾ തിരികെ വാങ്ങി നൽകേണ്ടിവരുന്നതായി പറയുന്നത്. ആശുപത്രിക്കുള്ളിലെ മെഡിക്കൽ ഷോപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്നതാണെങ്കിൽ അവിടെനിന്ന് ‘ഹൃദ്യം’ പദ്ധതി പ്രകാരം പണം നൽകാതെ സാധനങ്ങൾ വാങ്ങാം. എന്നാൽ ആശുപത്രിക്കുള്ളിൽ സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. അതിനാൽ ആശുപത്രിക്കു പുറത്തെ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു വാങ്ങണം. വലിയ വിലയുള്ള സർജിക്കൽ ഉപകരണങ്ങളാണെങ്കിൽ…
Read More