നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയിൽ വെള്ളിയാഴ്ചയുണ്ടായത് മേഘവിസ്ഫോടനമെന്ന് നിഗമനം. നാലര മണിക്കൂറിനിടെ പെയ്തിറങ്ങിയത് 117.02 മില്ലിമീറ്റർ മഴ. ഓഗസ്റ്റിലെ മഹാപ്രളയത്തേക്കാളും വലിയ മഴയാണ് ഉണ്ടായതെന്ന് റവന്യു വിഭാഗം വിലയിരുത്തി. കനത്ത നാശംവിതച്ച മഴയെക്കുറിച്ച് കെ എസ്ഇബി, റവന്യു, കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പഠനംനടത്തും. മഹാപ്രളയത്തിലും ഉണ്ടാകാത്ത വെള്ളപ്പൊക്കം വൈകുന്നേരം നാലരയോടെയാണ് പ്രദേശത്ത് കനത്ത മഴ ആരംഭിച്ചത്. മഴയിൽ വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. നെടുങ്കണ്ടം ടൗണ്‍ വെള്ളത്തിൽ മുങ്ങിപ്പോയി. നാലര മണിക്കൂർകൊണ്ട് കല്ലാർ ഡാം നിറഞ്ഞുകവിഞ്ഞു. ഡാമിലെ പരമാവധി സംഭരണശേഷിക്കൊപ്പം വെള്ളമെത്തി. വെള്ളിയാഴ്ച വൈകുന്നേരം ആറോടെ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. വൈദ്യുതി വകുപ്പ് രാത്രി 12-നു അനൗണ്‍സ്മെന്റ് വാഹനങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി. എന്നാൽ രാത്രി 12.30-ഓടെ മഴയ്ക്ക് ശമനമുണ്ടായതിനെത്തുടർന്ന് കല്ലാർ ഡാം തുറക്കേണ്ടെന്നു തീരുമാനിക്കുകയുമായിരുന്നു. ശക്തമായ മഴപെയ്താൽ ഡാം തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. മണ്ണിടിച്ചിലിനെത്തുടർന്ന് കൽകൂന്തൽ പതാലിൽ…
Read MoreCategory: Kottayam
മരം മുറിക്കുന്നതിനിടെ ശിഖരത്തിനിടയിൽ കാൽകുടുങ്ങി; ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി
തൊടുപുഴ: മരം മുറിക്കാൻ കയറി ശിഖരത്തിനിടയിൽ കാൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. പടി. കോടിക്കുളം വെള്ളംചിറ ചെറുവീട്ടിൽ സോമൻ (57) ആണ് ഇന്നലെ രാവിലെ 80 ഇഞ്ചോളം വണ്ണമുള്ള ആഞ്ഞിലി മരത്തിനു മുകളിൽ കുടുങ്ങിക്കിടന്നത്. രാവിലെ പത്തോടെ കൊടുവേലി പൂച്ചാലിൽ ജോണിന്റെ വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരം മുറിക്കാനാണ് മരംവെട്ടു തൊഴിലാളിയായ സോമൻ വൃക്ഷത്തിൽ കയറിയത്. ശിഖരം മുറിക്കുന്നതിനിടയിൽ താഴെ നിന്ന് 40 അടിയോളം ഉയരത്തിൽ രണ്ടു വലിയ ശിഖരങ്ങൾക്കിടയിൽ കാൽ കുടുങ്ങുകയായിരുന്നു. കാൽ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ താഴേക്ക് ഊർന്നു പോയി. ഇതോടെ കാൽ പുറത്തെടുക്കാനും താഴേക്ക് ഇറങ്ങാനും കഴിയാതെ കൂടുതൽ അപകടാവസ്ഥയിലായി. മരത്തിലിരുന്നുള്ള സോമന്റെ നിലവിളി കേട്ടതോടെ വീട്ടുകാർ ഓടിയെത്തി തൊടുപുഴ ഫയർഫോഴ്സിനെ വിരമറിയിച്ചു. തൊടുപുഴയിൽ നിന്നും ഫയർഫോഴ്സ് എത്തി ഏണി വച്ചു കയറിയെങ്കിലും കാൽ ശിഖരങ്ങൾക്കിടയിൽ നിന്നും പുറത്തെടുക്കുക ദുഷ്കരമായിരുന്നു. ഇതിനിടെ സോമന് ശാരീരിക…
Read Moreഹാൻസ്, ശംഭു, തുളസി, പാൻപരാഗ് ! കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ പുകയില ഉത്പന്ന വേട്ട; 80 കിലോ പിടികൂടി
കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ നിരോധിത പുകയില ഉത്പന്ന വേട്ട. ബാഗ് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ജബൽപുർ സ്വദേശികളായ അക്താരി ബീഗം, അൻസദ് എന്നിവരെ കോട്പാ ആക്ട് പ്രകാരം അറസ്റ്റു ചെയ്തു. ഹാൻസ്, ശംഭു, തുളസി, പാൻപരാഗ് അടക്കമുള്ളവയാണ് എത്തിച്ചത്. എസ് 11 കോച്ചിൽനിന്ന് 440 പായ്ക്കറ്റുകളിലും 20 ടിന്നുകളിലും ആറു കുപ്പികളിലുമായി സൂക്ഷിച്ച 80 കിലോ കേരളത്തിൽ നിരോധിച്ച പുകയിലയാണു പിടിച്ചെടുത്തത്. ഇന്നലെ രാവിലെ 9.30നു കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ബംഗളൂരു -കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽനിന്നാണു നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. കോട്ടയം പിറവം റോഡ് മുതൽ റെയിൽവേ പോലീസും പോലീസ് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണു പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. മധ്യപ്രദേശത്തിൽനിന്നെത്തിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെറു പായ്ക്കറ്റുകൾ ചെറുകൂട്ടങ്ങളായി പായ്ക്കറ്റുകളിൽ തയാറാക്കി ബാഗിൽ കൊണ്ടുവരികയായിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങൾ…
Read Moreഹൈറേഞ്ചിൽ തുലാവർഷം ശക്തം; യാത്രാദുരിതത്തിൽ മലയോരം
രാജാക്കാട്: കാലവർഷക്കെടുതിയിൽ തകർന്ന ഹൈറേഞ്ചിലെ റോഡുകൾ താത്കാലികമായി ഗതാഗതത്തിനു തുറന്നെങ്കിലും തുലാമഴയെത്തിയതോടെ വീണ്ടും ശോചനീയാവസ്ഥയിലായി. കാൽനടപോലും സാധ്യമാകാത്ത വിധത്തിൽ ചെളിക്കുണ്ടായിമാറിയ റോഡിലൂടെ സ്കൂൾ വാഹനങ്ങളടക്കം കടന്നുവരാതായതോടെ പ്രതിസന്ധി വർധിച്ചിരിക്കുകയാണ്. പ്രളയക്കെടുതിയിൽ ഹൈറേഞ്ചിലെ നാഷണൽ ഹൈവേ മുതൽ നാട്ടുപാതവരെ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും പാടേ തകർന്നിരുന്നു. ആഴ്ചകൾ എടുത്താണ് ഇത്തരം റോഡുകളിലൂടെ ഗതാഗതം താൽകാലികമായി പുനഃസ്ഥാപിച്ചത്. പല റോഡുകളിലേക്കും വീണുകിടക്കുന്ന മണ്ണും വലിയ മരങ്ങളും പാറക്കല്ലുകളും പൂർണമായി നീക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പൊതുമരാമത്ത് റോഡുകൾക്ക് ഫണ്ടുലഭിക്കാൻ സാധ്യതയുണ്ടെങ്കിലും പഞ്ചായത്തു റോഡുകളുടെ നില പരുങ്ങലിലാണ്. യാത്രാദുരിതത്തിന് അറുതിവരുത്തുന്നതിനായി വലിയ രീതിയിലുള്ള പരിശ്രമം ദേശീയപാത വിഭാഗവും പിഡബ്ല്യുഡിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിവരുന്നതിനിടയിലാണ് തുലാമഴ ഹൈറേഞ്ചിൽ ശക്തിപ്രാപിച്ചിരിക്കുന്നത്. ഇതോടെ മണ്ണ് നീക്കംചെയ്ത് താൽകാലികമായി ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്ന റോഡുകൾ എല്ലാംതന്നെ വീണ്ടും താറുമാറായി. മഴ ശക്തമായതോടെ മണ്ണിടിച്ചിൽ ഭീഷണിയും നേരിടുന്നുണ്ട്. രാജാക്കാട്, ബൈസണ്‍വാലി പഞ്ചായത്തുകളെ…
Read Moreഒഴിപ്പിച്ചവര്‍ വീണ്ടുമെത്തി! നഗരത്തിൽ ഗതാഗത തടസം; ഉന്തുവണ്ടിക്കച്ചവടക്കാരെ ഒഴിപ്പിച്ചു
തൊടുപുഴ: നഗരത്തിൽ ഗതാഗത തടസം സൃഷ്ടിക്കുന്ന ഉന്തുവണ്ടിക്കച്ചവടക്കാരെ ഒഴിപ്പിച്ചു. എന്നാൽ വീണ്ടും പാത കൈയേറി കച്ചവടം ആരംഭിച്ചതായി പരാതി.പതിവായി ഗതാഗത തടസങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ റോഡിൽ ഉന്തുവണ്ടി നിർത്തിയിട്ട് കച്ചവടം നടത്തുന്നവരെയാണ് ഇന്നലെ ട്രാഫിക് പോലീസിന്റെ സഹായത്തോടെ നഗരസഭ അധികൃതർ ഒഴിപ്പിച്ചത്. ബസ് സ്റ്റാൻഡിനു സമീപം പുളിമൂട്ടിൽ പ്ലാസയ്ക്കു മുന്നിലെ ഉന്തുവണ്ടിയിലെ പഴം, പച്ചക്കറി കച്ചവടമാണ് ഇന്നലെ പോലീസ് ഒഴിപ്പിച്ചത്. ഇവിടെ യാത്രക്കാരുടെ സഞ്ചാരം തടസപ്പെടുത്തുന്ന വിധത്തിൽ വഴിയോരക്കച്ചവടം വ്യാപകമാണെന്ന് വ്യാപാരികളുടെയും യാത്രക്കാരുടെയും പരാതി ഉണ്ടായിരുന്നു. നഗരത്തിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തി ഉപജീവനം കഴിക്കുന്നവർക്ക് നഗരസഭ തിരിച്ചറിയൽ കാർഡ് നൽകിയിരുന്നു. ഇവർക്ക് കച്ചവടം നടത്താനുള്ള മേഖലകളും നഗരസഭ നിർദേശിച്ചിരുന്നു. എന്നാൽ നഗരസഭ ലിസ്റ്റിൽ ഉൾപ്പെടാതെ അനധികൃതമായി കച്ചവടം നടത്തുകയും പതിവായി ടൗണിൽ ഗതാഗത തടസത്തിനു കാരണമാകുന്നവരെയുമാണ് ഒഴിപ്പിച്ചതെന്ന് നഗരസഭ ചെയർപേഴ്സണ്‍ മിനി മധു പറഞ്ഞു. പോലീസ് എത്തി…
Read Moreആശുപത്രിയിലെ പ്രസവ മുറിയിൽ പർദ്ദയിട്ട് കയറി; മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്ക്വാഡിലെ അംഗമായിരുന്ന പോലീസുകാരനെതിരെ കേസ്
തൊടുപുഴ: സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയിൽ പർദ്ദയിട്ട് കയറിയ പോലീസുകാരനെതിരെ കേസ്. കുളമാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നൂർ സമീറിനെതിരെയാണ് തൊടുപുഴ പോലീസ് കേസ് എടുത്തത്. മുഖ്യമന്ത്രിയുടെ ഗുണ്ടാവിരുദ്ധ സ്ക്വാഡിലെ അംഗമായിരുന്ന ഇയാൾ കഞ്ചാവ് മാഫിയയുടെ പക്കൽ നിന്നും കൈകൂലി വാങ്ങിയ കേസിലും പ്രതിയാണ്. രാത്രി എട്ടോടെയായിരുന്ന സംഭവം. പ്രസവ മുറിയുടെ സമീപത്തായി ഇയാൾ ചുറ്റിക്കറങ്ങിയതു കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാർ പരിശോധിച്ചപ്പോഴാണ് പുരുഷനാണെന്ന് മനസിലായത്. പെട്ടിഓട്ടോയിലാണ് ഇയാൾ എത്തിയത്. വാഹനത്തിൽ മറ്റൊരാളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
Read Moreബിജെപി കൗണ്‍സിലർ അനധികൃതമായി കൈപ്പറ്റിയ ദുരിതാശ്വാസസഹായം തിരികെ വാങ്ങി; മറ്റൊരു ബിജെപിനേതാവിനെതിരേയും ആരോപണം
ചങ്ങനാശേരി: വീട്ടിൽ വെള്ളം കയറിയെന്നു കാണിച്ച് ദുരിതാശ്വാസ സമാശ്വാസമായി അനധികൃതമായി പതിനായിരം രൂപ കൈപ്പറ്റിയ ബിജെപി നഗരസഭാ കൗണ്‍സിലറിൽ നിന്നും തുക റനവ്യു അധികൃതർ തിരികെ വാങ്ങി. വാഴപ്പള്ളി പഞ്ചായത്ത് പടിഞ്ഞാറ് വില്ലേജിൽ താമസിക്കുന്ന നഗരസഭാ ബിജെപി കൗണ്‍സിലർ രമാ മനോഹരൻ ആണ് രണ്ടു ദിവസായി വീട്ടിൽ വെള്ളം കെട്ടി കിടക്കുന്നതായി കാണിച്ച് ദുരിതാശ്വാസ നിധി അക്കൗണ്ടിൽ സ്വീകരിച്ചത്. കൗണ്‍സിലറുടെ വീടിരിക്കുന്ന ഭാഗം വെള്ളം കയറാത്ത പ്രദേശമാണ്. എന്നാൽ വാഴപ്പള്ളി പഞ്ചായത്തിലെ തന്നെ കിഴക്ക് വില്ലേജിലെ ബി എൽ ഒയെകൊണ്ട് വെള്ളം കയറിയതായി റിപ്പോർട്ട് എഴുതിച്ചതിന് ശേഷം ഇത് വില്ലേജ് ഓഫീസിൽ സമർപ്പിക്കുകയായിരുന്നാണ് പരാതി ഉയർന്നിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പണം അക്കൗണ്ടിൽ വന്നനതിനു ശേഷം വിവരം നാട്ടുകാർ അറിയുകയും വില്ലേജ് ഓഫീസർക്ക് പരാതി നല്‍കുകയുമായിരുന്നു.പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ പരിശോധന നടത്തുകയും പരാതി സത്യമാണെന്ന് ബോധ്യയപെടുകയുമായിരുന്നു.…
Read Moreബൈക്കിൽ വിദ്യാർഥികളുടെ മരണപ്പാച്ചിൽ ; മാതാപിതാക്കൾക്കെതിരേ കേസെടുത്ത് തൊടുപുഴ പോലീസ്
തൊടുപുഴ: ബൈക്കോടിച്ച് കുട്ടികൾ സ്കൂളിലെത്തിയതിനെ തുടർന്ന് മാതാപിതാക്കൾ കുടുങ്ങി. ബൈക്കിൽ അമിത വേഗത്തിൽ സഞ്ചരിച്ച വിദ്യാർഥികളെ പിടി കൂടിയതോടെയാണ് മാതാപിതാക്കൾക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തത്. തൊടുപുഴ, മടക്കത്താനം സ്വദേശികൾക്കെതിരെയാണ് കേസ്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തൊടുപുഴയിലെ ഒരു സ്കൂളിലെ രണ്ട് വിദ്യാർഥികൾ ബൈക്കുകളിൽ പോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അമിത വേഗത്തിലായ ഇവരെ തടഞ്ഞു നിർത്തി പോലീസ് കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടർന്ന് ഇവർക്ക് ബൈക്ക് നൽകിയതിന്റെ പേരിൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കുകയായിരുന്നു. കുട്ടികളെ താക്കീതു നൽകി മാതാപിതാക്കൾക്കൊപ്പം വിട്ടു.
Read Moreകളഞ്ഞുകിട്ടിയ പഴ്സ് ഉടമയുടെ അടുത്തെത്തിച്ച് ചേർത്തല സ്വദേശി ശ്രീജിത്ത് മാതൃകയായി
വൈക്കം: കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമയായ അഭിഭാഷകനു തിരിച്ചുനൽകി യുവാവ് മാതൃകയായി. എറണാകുളം മെഡിവിഷൻ കന്പനിയുടെ കളക്ഷൻ സ്റ്റാഫും ചേർത്തല സ്ഥാനത്തുവെളി രവീന്ദ്രന്റെ മകനുമായ ശ്രീജിത്ത് കുമാറാണ് 8500 രൂപയും വിലപ്പെട്ട രേഖകളുമടങ്ങുന്ന പഴ്സ് ഉടമയായ വൈക്കം കോടതിയിലെ അഭിഭാഷകനായ എൻ.സി. ജോസഫ് നൂറോക്കരിയെ ഏൽപിച്ചത്. കഴിഞ്ഞ ദിവസം വൈക്കം സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് ശ്രീജിത്തിനു പഴ്സ് കളഞ്ഞുകിട്ടിയത്. പഴ്സിലുണ്ടായിരുന്ന വിസിറ്റിംഗ് കാർഡിലെ നന്പറിൽ വിളിച്ച് പഴ്സ് കിട്ടിയ കാര്യം അറിയിച്ചശേഷം എൻ.സി. ജോസഫിന്റെ വൈക്കത്തെ സ്ഥാപനമായ ഹാൻസ് മെഡിലാബിലെത്തി അദ്ദേഹത്തിന്റെ ഭാര്യ ലില്ലിക്കുട്ടിയെ പഴ്സ് ഏൽപിക്കുകയായിരുന്നു.
Read Moreകോട്ടയത്തുനിന്ന് ബംഗളൂരു ബസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി ; ഇപ്പോൾ സമയനിഷ്ഠയുമില്ല, യാത്രക്കാരുമില്ല
കോട്ടയം: കോട്ടയത്തു നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന മൾട്ടി ആക്സിൽ ബസ് തിരുവനന്തപുരത്തേക്കു മാറ്റിയതു യാത്രക്കാർക്കു തിരിച്ചടിയാകുന്നു. കോട്ടയത്തു നിന്നും സർവീസ് ആരംഭിച്ചു ബംഗളൂരിലെത്തി തിരികെ കോട്ടയത്ത് എത്തുന്ന രീതിയിലായിരുന്നു മൾട്ടി ആക്സിൽ ബസിന്റെ ഷെഡ്യൂൾ. ഒരു മാസം മുന്‍പാണ് സർവീസ് തിരുവനന്തപുരത്തു നിന്നാക്കിയത്. തിരുവനന്തപുരത്തു നിന്നും സർവീസ് ആരംഭിച്ചതോടെ ബസിന്റെ കണ്ടകശനി തുടങ്ങി. ഓണ്‍ലൈനിൽ നല്‍കിയിരിക്കുന്ന റിസർവേഷൻ സമയക്രമമനുസരിച്ച് ഉച്ചകഴിഞ്ഞ് രണ്ടിനു തിരുവനന്തപുരത്തു നിന്നും ബംഗളൂർക്ക് സർവീസ് ആരംഭിക്കുന്ന ബസ് വൈകുന്നേരം ആറിനു കോട്ടയം ഡിപ്പോയിൽ എത്തിച്ചേരേണ്ടതാണ്. എന്നാൽ സർവീസ് ആരംഭിച്ചിട്ട് ഒരു ദിവസം പോലും ബസിനു കൃത്യസമയത്ത് കോട്ടയത്ത് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. മറിച്ചു രണ്ടു മണിക്കൂർ വൈകി രാത്രി എട്ടിനാണു എത്തുന്നത്. അപ്പോഴേക്കും സീറ്റ് റിസർവ് ചെയ്ത യാത്രക്കാർ കാത്തു നിന്നു ക്ഷമകെട്ടിട്ടുണ്ടാകും. ബസ് വൈകുന്നതിനെ ചൊല്ലി യാത്രക്കാർകെഎസ്ആർടിസി അധികൃതരുമായി വാഗ്വാദത്തിലേർപ്പെടുന്നതും പതിവ് കാഴ്ചയാണ്.…
Read More