പ്രളയത്തിൽ മുങ്ങിയ കേരളം അതിജീവനത്തിനായി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഒന്നായ് നിന്ന് ഒരുമയോടെ പുതിയൊരു കേരളം പടുത്തുയർത്തുവാൻ ശ്രമിക്കുമ്പോൾ കൈത്താങ്ങായി രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി ആയിരക്കണക്കിനാളുകളാണ് സഹായഹസ്തവുമായി രംഗത്തെത്തുന്നത്. കൊച്ചു കുട്ടികളും മുതിർന്നവരും ഉന്നത ഭരണാധികാരകളുമുൾപ്പടെ പ്രായഭേദമന്യേ സംസ്ഥാനത്തിന് സഹായമെത്തിക്കുവാൻ ആളുകൾ തയാറാകുമ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്തനാകുകയാണ് തെരുവിൽ ഭിക്ഷയെടുക്കുന്ന പഴയൊരു ആനക്കാരനായ മോഹനൻ. പൂഞ്ഞാർ കല്ലേക്കുളം സ്വദേശിയായ മോഹനൻ നാലുകിലോമീറ്റർ നടന്നാണ് ഈരാറ്റുപേട്ട മുൻ മുൻസിപ്പൽ ചെയർമാൻ ടി. എം. റഷീദിന്റെ വീട്ടിലെത്തി തന്റെ ഭാണ്ഡക്കെട്ടിലുള്ള ചെറിയൊരു തുക സംഭാവനയായി നൽകിയത്. മോഹനൻ വീട്ടിലെത്തിയപ്പോൾ ഭിക്ഷയ്ക്കുവേണ്ടിയായിരിക്കുമെന്നാണ് റഷീദ് കരുതിയത്. അതുകൊണ്ട് അദ്ദേഹം മോഹനന് ഇരുപതു രൂപ നൽകുകയും ചെയ്തു. എന്നാൽ പണം സ്വീകരിക്കുവാൻ വിസമ്മതിച്ച മോഹനൻ തന്റെ ഭാണ്ഡക്കെട്ടിൽ നിന്നും ചില്ലറതുട്ടുകൾ റഷീദിനു നേർക്കു നീട്ടി. തൊണ്ണൂറ്റിനാല് രൂപയുണ്ടായിരുന്നു അത്. പണം നൽകിയ മോഹനൻ പറഞ്ഞു.…
Read MoreCategory: Kottayam
കോട്ടയത്തെ ഹോട്ടൽമുറിയിലെ പീഡനം! ബോധം തെളിഞ്ഞ യുവതിയുടെ മൊഴിയെടുത്തു
കോട്ടയം: നാവികനായ സുഹൃത്ത് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. കോട്ടയം സ്വദേശിനിയാണു കോട്ടയത്തെ ഹോട്ടൽ മുറിയിൽ വച്ച് നാവികനായ സുഹൃത്ത് പീഡിപ്പിച്ചതായി കാണിച്ചു പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണു സംഭവം. സുഹൃത്തായ നാവികൻ തന്നെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഹോട്ടൽ മുറിയിൽവച്ചു വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മുംബൈയിൽ ജോലി ചെയ്യുന്ന കുടമാളൂർ സ്വദേശിയായ നാവികൻ കഴിഞ്ഞ ദിവസമാണു നാട്ടിലെത്തിയത്. തുടർന്നു കോട്ടയത്തെ ഒരു ഹോട്ടലിൽ മുറിയെടുത്തു. പീഡനത്തെത്തുടർന്ന് പരിക്കേറ്റ് ഹോട്ടൽ മുറിയിൽ കിടന്നിരുന്ന യുവതിയെ ഹോട്ടൽ ജീവനക്കാരാണു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിക്കു ബോധം തെളിഞ്ഞതോടെ വെസ്റ്റ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റർ ചെയ്തശേഷം നാവികനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കുമെന്നു വെസ്റ്റ് പോലീസ് പറഞ്ഞു.
Read Moreഇതൊരു റോഡായിരുന്നു! നടവഴികൾ പോലും പ്രളയം കവർന്നു; യാത്രാദുരിതത്തിലമർന്ന് കുട്ടനാട്ടിലെ ഉൾപ്രദേശങ്ങൾ
വി.എസ്.രതീഷ് ആലപ്പുഴ: ഇരന്പിയെത്തിയ മലവെള്ളം തടസം തീർത്തതിനെ തട്ടിമാറ്റി കുതിച്ച്ഒഴുകിയപ്പോൾ ഗതാഗത യോഗ്യമല്ലാതായത്കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലെ നടവഴികൾ ഉൾപ്പടെ ഉള്ള ർഗങ്ങൾ മാർഗങ്ങൾ. വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ മാലിന്യങ്ങളും ചെളിയും പുല്ലുമെല്ലാം നിറഞ്ഞാണ് കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലെ നടവഴികളടക്കമുള്ള സഞ്ചാരമാർഗ്ഗങ്ങൾ തടസപ്പെട്ടിരിക്കുന്നത്.കുട്ടനാട്ടിലെ പി ഡബ്ലിയു ഡി റോഡുകളും പഞ്ചായത്തുകളുടെ അധീനതയിലുള്ള ഗ്രാമീണ റോഡുകളും വെള്ളപ്പൊക്കത്തിൽ ഏതാണ്ട് പൂർണമായി തകർന്ന നിലയിലാണ്. ആഴ്ചകൾ നീണ്ടു നിന്ന വെള്ളപ്പൊക്കത്തിനൊപ്പം പ്രളയകാലത്ത് ദിവസങ്ങളോളം റോഡുകളിലൂടെ വെള്ളം കുത്തിയൊഴുക കൂടിയായതോടെ ടാറിംഗ് അടക്കം തകർന്ന് വൻ കുഴികളും രൂപപ്പെട്ടിരിക്കുകയാണ്. കുട്ടനാടിന്റെ ജീവനാഡിയായ എ സി റോഡിൽ ആഴ്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം മുതൽ ഗതാഗതമാരംഭിച്ചെങ്കിലും ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ പലതിലും ഇരുചക്ര വാഹനയാത്ര മാത്രമാണ് സാധ്യമാകുന്നത്. വീടുകളിൽ നിന്നും ജല നിരപ്പ് താഴ്ന്നെങ്കിലും റോഡിൽ നിന്നും വെള്ളമിറങ്ങാത്തതിനാൽ പാടശേഖരങ്ങളുടെ പുറംബണ്ട് കവിഞ്ഞ് റോഡുകളിലൂടെ വെള്ളം ഒഴുകി രൂപപ്പെട്ട കുഴികൾ…
Read Moreഅഞ്ച് രൂപയുടെയും 10 രൂപയുടെയും സ്വർണനിറമുള്ള നാണയങ്ങൾ! പൊന്നുപോലെ സൂക്ഷിച്ച നാണയശേഖരം ദുരിതാശ്വാസത്തിന് നൽകി ദേവദത്ത്
പത്തനംതിട്ട: കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഉള്ളന്നൂർ സൗപർണികയിൽ ദേവദത്ത് കഴിഞ്ഞ രണ്ടുവർഷമായി അഞ്ച് രൂപയുടെയും 10 രൂപയുടെയും സ്വർണനിറമുള്ള നാണയങ്ങൾ ശേഖരിച്ച് സൂക്ഷിച്ചുവരികയായിരുന്നു. മണ്ണുകൊണ്ട് നിർമിച്ച ഒരു കുടത്തിലായിരുന്നു ദേവദത്തിന്റെ നാണയശേഖരം. ജില്ലയിലുണ്ടായ പ്രളയക്കെടുതിയിൽ ദേവദത്തിന്റെ പല കൂട്ടുകാരുടെയും വീടുകൾ മുങ്ങിപ്പോയി. അവരുടെ വീടുകൾ കാണാനും ആശ്വസിപ്പിക്കാനും ഈ സ്കൂളിലെ അധ്യാപിക കൂടിയായ ദേവദത്തിന്റെ അമ്മ ശ്രീരഞ്ജുവിനേയും സഹപാഠികളേയും കൂട്ടി ദേവദത്ത് പോയിരുന്നു. പ്രളയക്കെടുതിയിലെ ദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിന് അമ്മയും സ്കൂളിലെ മറ്റ് അധ്യാപകരും തങ്ങളുടെ ശന്പളം നൽകുന്നുണ്ടെന്ന് അിറഞ്ഞ ദേവദത്തിനും 1000 രൂപയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് നിർബന്ധം. താൻ പൊന്നുപോലെ സൂക്ഷിക്കുന്ന നാണയശേഖരം ഇതിനായി നൽകണമെന്ന ദേവദത്തിന്റെ ആവശ്യം അംഗീകരിച്ച അമ്മയും ക്ലാസ് ടീച്ചറും സഹപാഠികളും ഇന്നലെ കളക്ടറേറ്റിലെത്തി ദേവദത്തിന്റെ നാണയശേഖരത്തിലുണ്ടായിരുന്ന 1125 രൂപ ജില്ലാ കളക്ടർ പി.ബി.നൂഹിന് കൈമാറി.…
Read Moreവിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിച്ച ഗൃഹനാഥൻ കടന്നൽക്കുത്തേറ്റു ആശുപത്രിയിൽ
കുമരകം: തേനീച്ച കൂട്ടത്തിന്റെ അക്രമണത്തിൽനിന്നു വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിച്ച ഗൃഹനാഥനും പരുക്കേറ്റ് ആശുപത്രിയിലായി. വടക്കുംകര സെന്റ് ജോണ്‍സ് യുപി സ്കൂൾ വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിച്ച് തേനീച്ചകളുടെ കുത്തേറ്റ കുമരകം തയ്യിൽ ജോസഫ് (കുട്ടപ്പൻ-68) ആണ് കുമരകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇന്നലെ സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങുന്പോൾ സമീപത്തെ മരത്തിൽ കൂടുവച്ചിരുന്ന തേനീച്ചകൾ വിദ്യാർഥികളെ അക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കന്നതിനിടയിൽ ജോസഫിനും തേനീച്ചകളുടെ കുത്തേറ്റു. സമീപത്തെ താമരക്കുളത്തിൽ ചാടി വെള്ളത്തിൽ മുങ്ങിക്കിടന്നാണ് രക്ഷപെട്ടത്. കുമരകം കൂട്ടുമ്മേൽ റോയിയുടെ മകൻ ആൽവിൻ (എട്ട്) , തയ്യിൽ റോബിന്റെ മക്കളായ സെയ്റാ (ആറ്), സെഫാ (അഞ്ച് ) എന്നി വിദ്യാർഥികളും ആശുപത്രിയിലാണ്.
Read Moreഅണക്കെട്ടിന് മുകളിലെ ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കി; യുവതി പോലീസുകാരനെ മർദ്ദിച്ചു; പരാതി നൽകിയപ്പോൾ സിഐ കേസെടുക്കാൻ തയാറായില്ലെന്ന് പോലീസുകാരൻ
ഇടുക്കി: ഇടുക്കി അണക്കെട്ടിന് മുകളിലെ ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കിയ പോലീസുകാരന് യുവതിയുടെ മർദനം. ഡാം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ശരത് ചന്ദ്രബാബുവിനാണ് മർദനമേറ്റത്. പരിക്കേറ്റ ശരത് ചന്ദ്രൻ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പരാതി നൽകിയപ്പോൾ സിഐ കേസെടുക്കാൻ തയാറായില്ലെന്നും പോലീസുകാരൻ പറഞ്ഞു.
Read Moreഎലിപ്പനി: കോഴിക്കോട്, ആലപ്പുഴ, ഇടുക്കി ജില്ലകളിലായി ഒമ്പതു മരണം, കോഴിക്കോട്ട് 16 താത്കാലിക ആശുപത്രികൾ
കോഴിക്കോട്: മഴക്കെടുതി മാറി വെള്ളം ഇറങ്ങിയപ്പോൾ സംസ്ഥാനം പകർച്ചവ്യാധി ഭീതിയിൽ. നിരവധി പേർ പല ജില്ലകളിലായി നിരീക്ഷണത്തിലാണ്. പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ അഞ്ചുപേരും കോഴിക്കോട് ജില്ലയിൽ മൂന്നു പേരും ഇടുക്കി ജില്ലയിൽ ഒരാളും ഇതിനോടകം മരിച്ചിട്ടുണ്ട്. കോഴിക്കോട്ട് പല ഭാഗത്തും എലിപ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് എട്ടിന് ശേഷം ജില്ലയിൽ 28പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര് മരിച്ചു. 64പേര്‍ക്ക് എലിപ്പനി രോഗലക്ഷണങ്ങളുണ്ട്. എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ഇപ്പോഴുള്ള പ്രത്യേക സാഹചര്യം ആരോഗ്യ വകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രണ്ടുമാസം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്ജിതമക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എലിപ്പനി വ്യാപകമാക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 16 താത്കാലിക ആശുപത്രികള്‍ ഇന്ന് പ്രവർത്തനം ആരംഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുറവുള്ള സ്ഥലങ്ങളിലാണ് ആശുപത്രികള്‍ ആരംഭിക്കുന്നത്. കാക്കൂര്‍, ചെറുവണ്ണൂര്‍, ബേപ്പൂര്‍, ചക്കിട്ടപ്പാറ,…
Read Moreപ്രളയത്തിൽ കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കാൻ നൈപുണ്യ കർമ്മസേന
കോട്ടയം: പ്രളയജലത്തിൽ നശിച്ചു പോയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടുപാടുകൾ നന്നാക്കിയെടുക്കാൻ നൈപുണ്യകർമ്മ സേന രംഗത്തെത്തി. വ്യാവസായിക പരിശീലനവകുപ്പിന്റെയും ഹരിത കേരള മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ഐടിഐ കളിലെ ട്രെയിനികളെയും ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് സേന സജ്ജമാക്കിയിരിക്കുന്നത്. ദിവസങ്ങളോളം നീണ്ടു നിന്ന പ്രളയജലത്തിൽ വീടുകളിലെ ഫ്രിഡ്ജ്, ടിവി, മിക്സി, വാഷിംഗ് മെഷീൻ, ഫാൻ, മോട്ടോർ പന്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെത്തി ഉപകരണങ്ങൾ ഉണക്കിയെടുത്ത് കേടുപാടുകൾ തീർത്ത് പ്രവർത്തന സജ്ജമാക്കിയെടുക്കുക എന്നതാണ് നൈപുണ്യകർമ്മ സേനയുടെ ദൗത്യം. ആദ്യഘട്ടത്തിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, ഉദയനാപുരം, മറവൻതുരുത്ത്, തലയോലപ്പറന്പ്, തിരുവാർപ്പ്, ആർപ്പൂക്കര, കടുത്തുരുത്തി, നീണ്ടൂർ, കുറിച്ചി തുടങ്ങിയ പ്രദേശങ്ങളിലെ 472 വീടുകളിൽ സേന സേവനം നടത്തി. നീണ്ടൂർ പാടശേഖരം ഉൾപ്പെടുന്ന 13 പ്രദേശങ്ങളിലെ 50 കുതിരശക്തി വരുന്ന ഇരുപതോളം കൂറ്റൻ മോട്ടോറുകൾ നന്നാക്കിയെടുത്തതും…
Read Moreവേമ്പനാട്ടു കായലിലെ മൺചിറ നീക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു; കായലിന്റെ പഴയ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ മൽസ്യത്തൊഴിലാളികളും
വൈക്കം: തണ്ണീർമുക്കം ബണ്ടിലെ ഷീറ്റ് പൈലുകൾ പൊളിക്കുന്ന നടപടി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കായലിനു നടുവിലെ മണ്‍ചിറ നീക്കി വേന്പനാട്ടു കായലിനെ പൂർണമായി ഒഴുകുന്നതിനായി പാലം നിർമിക്കുന്നതിനായി ബണ്ട് തീർക്കാൻ സ്ഥാപിച്ച ഷീറ്റ് പൈലുകളാണ് വൈബോ ഹാമർ യന്ത്രമുപയോഗിച്ചു നീക്കിത്തുടങ്ങിയത്. എട്ടു മീറ്റർ നീളമുള്ള ഷീറ്റിന്റെ മൂന്നടിയോളം ഭാഗമാണ് കായലിൽ താഴ്ത്തിയിരിക്കുന്നത്. 20 മിനിട്ടു കൊണ്ടാണ് ഒരു ഷീറ്റ് പൈൽ ഉൗരിയെടുക്കുന്നത്. 420 മീറ്റർ മണ്‍ചിറയുടെ 70 മീറ്റർ ഭാഗം ഇതിനകം പൊളിച്ചു കഴിഞ്ഞു. 500 പൈലുകളിൽ നൂറെണ്ണത്തോളമാണ് ഇന്നലെ ഉൗരിയെടുത്തത്. പൈൽ പൊളിച്ച ഭാഗത്തെ മണ്ണ് ജിയോളജി വകുപ്പിനു കൈമാറും. ബണ്ടിന്റെ വടക്കുഭാഗത്തുള്ള 5000 ക്യുബിക് മീറ്റർമണ്ണ് ആദ്യഘട്ടം ജിയോളജി വകുപ്പിനു കൈമാറും. ജിയോളജി അധികൃതരാണ് മണ്ണിന്റെ റോയൽറ്റി കണക്കാക്കുന്നത്. ജിയോളജി അധികൃതർ സ്ഥലത്തെത്തി മണ്ണ് പരിശോധനയ്ക്കായി സാന്പിളെടുത്തു. ഷീറ്റ് പൈലുകൾ നീക്കി അവിടത്തെ മണ്ണ് മാറ്റിയശേഷമാണ്…
Read Moreപുഴയിൽ തെളിഞ്ഞ കൈ കൗതുകമായി, ദൈവത്തിന്റെ കൈയെന്നു നാട്ടുകാർ
മൂന്നാർ: ഇരന്പിയാർത്ത മുതിരപ്പുഴ ശാന്തത കൈവരിച്ചപ്പോൾ തെളിഞ്ഞ കൈ നാട്ടുകാർക്ക് കൗതുകമായി. വലതു കൈമുഷ്ടിയുടെ പുറംഭാഗംപോലെ തോന്നിക്കുന്ന കൈ കാണാൻ നിരവധിപ്പേ രാണ് എത്തിയത്. കൊച്ചി- ധനുഷ്കോടി ബൈപാസ് പാലത്തിനു സമീപമാണു കാഴ്ച. പാറയിൽ തെളിയുന്ന കൈവിരലുകൾക്ക് മനുഷ്യകരങ്ങളുടേതുമായുള്ള രൂപസാദൃശ്യമാണ് കാഴ്ചക്കാർക്കു കൗതുകമായത്. ഇതോടെ നാട്ടുകാർ ഓമനപ്പേരും നൽകി- ‘ദൈവത്തിന്റെ കൈ’. തള്ളവിരൽ മറച്ചുപിടിച്ചിരിക്കുന്ന വിധത്തിൽ കൈ തെളിഞ്ഞതോടെ അതിന്റെ പേരിലുള്ള രസകരമായ നിരവധി അഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്. പ്രളയത്തിൽ മൂന്നാറിനെ സംരക്ഷിക്കുന്ന വിധത്തിൽ ദൈവം കാത്തതാണെന്നാണ് ഒരുകൂട്ടരുടെ വാദം. വെള്ളത്തിനടിയിലുണ്ടായിരുന്ന പാറക്കെട്ട് ശക്തമായ ഒഴുക്കിൽ രൂപംപ്രാപിച്ചു കൈയുടെ ആകൃതിയിലായതാണെന്നാണ് ആദ്യം കണ്ടെത്തിയവരുടെ അഭിപ്രായം. മുതിരപ്പുഴ കരകവിഞ്ഞ് അതിശക്തമായ ഒഴുക്കു രൂപപ്പെട്ടപ്പോൾ ആ ശക്തിയെ തടഞ്ഞുനിർത്താൻ ഉയർന്ന കൈയാണിതെന്നു മറ്റൊരു കൂട്ടരും വാദിക്കുന്നു. അഭിപ്രായങ്ങൾ നിരവധി ഉയർന്നതോടെ പ്രളയാനന്തരം സഞ്ചാരികൾക്കു കൗതുകമേകാൻ ഈ ‘ദൈവത്തിന്റെ കൈ’യും ഉണ്ടാകുമെന്ന് ഉറപ്പ്.
Read More