കോട്ടയം: വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ ഉൾനാടൻ ജലാശയങ്ങളിൽ വലയിൽ കയറുന്നത് പിരാനയും ആഫ്രിക്കൻമുഷിയും. വൈക്കം, തലയാഴം, തണ്ണീർമുക്കം, കുമരകം എന്നിവിടങ്ങളിൽ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികളുടെ വലയിൽ ഇവ കുരുങ്ങുന്നു. തടവലയിലും വീശുവലയിലും കയറിപ്പറ്റുന്ന ഇത്തരം മത്സ്യങ്ങൾ വല കടിച്ചുമുറിക്കും. കൂർത്ത പല്ലുകളുള്ള പിരാന കൈ കടിച്ചുമുറിച്ചു പരിക്കേൽപിച്ച സംഭവവുമുണ്ടായി. ഈ മേഖലയിൽ സുലഭമായിരുന്ന മുഷി, കരിമീൻ, പള്ളത്തി തുടങ്ങിയ നാടൻ മത്സ്യങ്ങളുടെ ലഭ്യത വെള്ളപ്പൊക്കത്തിനുശേഷം കുറയുകയും ചെയ്തു. ഫാമുകളിലും ടാങ്കുകളിലും അനധികൃതമായി വളർത്തിയിരുന്ന ആക്രമണകാരികളായ ഇനം മത്സ്യങ്ങൾ വെള്ളപ്പൊക്കത്തിൽ നദികളിലും കായലിലും തോടുകളിലും ഒഴുകിയെത്തിയിട്ടുണ്ട്. ഇത്തരം മത്സ്യങ്ങളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനമുണ്ട്. മാംസം തിന്നു മത്സ്യ ഇനങ്ങാണ് ഇവ. നാടൻ മത്സ്യങ്ങളുടെ വംശസുരക്ഷയ്ക്കു ഭീഷണിയായി മാറിയിരിക്കുകയാണ് പിരാനയും ആഫ്രിക്കൻ മുഷിയും. നാടൻ മത്സ്യങ്ങളെ ഇവ തിന്നൊടുക്കുമെന്നു മാത്രമല്ല അനിയന്ത്രിതമായ നിരക്കിൽ ഇവ പെരുകുകയും ചെയ്യും.
Read MoreCategory: Kottayam
കരീമഠം സ്കൂൾ ഇപ്പോഴും വെള്ളത്തിൽ; കുട്ടികളേറെയും ക്യാന്പിൽ; സിന്ധു ടീച്ചർ കാത്തിരിക്കുന്നു, വീട് നിറയെ സമ്മാനങ്ങളുമായി
കോട്ടയം: പ്രളയാവധിക്കുശേഷം പ്രഥമാധ്യാപിക സിന്ധു ടീച്ചറിനും സഹ അധ്യാപകർക്കും കുട്ടികൾക്കും കരീമഠം സ്കൂളിലേക്കു പ്രവേശിക്കാൻ സാധിച്ചിട്ടില്ല. ജില്ലയിലെ 864 സ്കൂളുകളിൽ ഇനിയും തുറക്കാൻ കാത്തിരിക്കുന്ന അയ്മനത്തെ കരീമഠം ഗവണ്മെന്റ് യുപി സ്കൂൾ വെള്ളക്കെട്ടിലാണ്. സ്കൂൾ മാത്രമല്ല ചുറ്റുമുള്ള പാടങ്ങളും വെള്ളത്തിൽ. മഴയിൽ സ്കൂളിന്റെ മതിലിടിഞ്ഞപ്പോൾ പാടത്തുനിന്നുള്ള വെള്ളം സ്കൂൾ മൈതാനം മൂടി. താഴ്ന്ന പ്രദേശമായതിനാൽ കായൽനിരപ്പിനൊപ്പം വെള്ളക്കെട്ട് തുടരുകയാണ്. 400 ഏക്കർ വേഴപ്പറന്പ് പാടശേഖരത്തിനു സമീപത്തെ ഈ സ്കൂളിൽ 16നു വെള്ളം കയറിയതാണ്. പ്രളയത്തിൽ മേൽക്കൂരവരെ വെള്ളമെത്തിയിരുന്നു. ഇപ്പോഴും മുറ്റത്ത് മുട്ടോളമുണ്ട് വെള്ളം. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലായി 34 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പഞ്ചായത്തിന്റെയും പിടിഎയുടെയും ആഭിമുഖ്യത്തിൽ നാളെ ശുചീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ജൂലൈയിലെ വെള്ളപ്പൊക്കത്തിലും സ്കൂൾ വെള്ളത്തിലായതിനാൽ പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് ഫയലുകൾ മാറ്റിയിരുന്നു. അവസാന വെള്ളപ്പൊക്കത്തിൽ ഓഫീസ് കെട്ടിടവും മുങ്ങിയതിനാൽ എല്ലാം…
Read Moreനടപ്പുവഴിയിലെ കടന്നൽ കൂട് നാട്ടുകാർക്ക് ഭീഷണിയാകുന്നു; ഫയർഫോഴ്സിന്റെ സഹായം തേടി വീട്ടുകാർ
കടുത്തുരുത്തി: വഴിയരികിൽ കൂട് കൂട്ടിയിരിക്കുന്ന കടന്നൽ കൂട് നാട്ടുകാർക്ക് അപകട ഭീഷ ണി ഉയർത്തുന്നു. കടുത്തുരുത്തിയിൽ വാട്ടർ അഥോറിറ്റിയുടെ പുതിയ കെട്ടിടം നിർമിക്കുന്ന സ്ഥലത്തിന് സമീപമാണ് കടന്നൽകൂടുള്ളത്. ഞരളിക്കോട്ടയിൽ ജോസിന്റെ പറന്പിലാണ് കടന്നൽകൂട് കണ്ടെത്തിയത്. വലുപ്പമുള്ള കൂട് കാറ്റിലും മഴയത്തും ആടിയുലയന്നത് അപകട ഭീഷണി ഉയർത്തുകയാണ്. മഠത്തിക്കുന്നേൽ പ്രദീപിന്റെ വീട്ടിലേക്കുള്ള നടപ്പുവഴിയിലാണ് ഇവയുടെ കൂട് സ്ഥിതി ചെയ്യുന്നത്. പത്തോളം വീട്ടുകാരാണ് സമീപത്ത് താമസിക്കുന്നത്. കുട്ടികളടക്കമുള്ളവർ നടന്നു പോകുന്ന വഴിയിൽ നിന്നും വലിയ ഉയരത്തിലല്ലാതെയാണ് കടന്നലിന്റെ കൂട് സ്ഥിതി ചെയ്യുന്നത്. പലപ്പോഴും ഇവ ആളുകളുടെ സമീപത്ത് കൂടി പറന്നു പോകുന്നതും കാണാമെന്ന് സമീപവാസികൾ പറയുന്നു. മങ്ങാട് കുഴിവേലിൽ ബേബിയുടെ പുരയിടത്തിലും സമാനരീതിയിൽ കടന്നൽ കൂട് കണ്ടെത്തിയിരുന്നു. കാറ്റിൽ കൂട് താഴേക്കു വീണെങ്കിലും വീട്ടുകാർ കണ്ടതിനാൽ ഉടൻതന്നെ കൂടിന് മുകളിൽ ഉരുളി കമിഴ്ത്തിയതിന് ശേഷം തുണിയും ചാക്കും മുകളിൽ കൂട്ടിയിട്ട…
Read Moreമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഒരു ദിവസത്തെ വേതനം നൽകി കടുത്തുരുത്തിയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ
കടുത്തുരുത്തി: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി കടുത്തുരുത്തിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിലെ 40ഓളം തൊഴിലാളികളാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെയായിരുന്നുഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രവർത്തനം. എസ്ഐ ശ്യാംകുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെന്പർ ലില്ലിക്കുട്ടി മാത്യുവും പരിപാടിയിൽ പങ്കെടുത്തു.
Read Moreവെള്ളക്കെട്ട് പുഞ്ചക്കൃഷിക്കു ദോഷം; നെല്ലിന് ഒരു ഹെക്ടറിന് ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 13,500 രൂപ തികയില്ലെന്നു കർഷകർ
കുമരകം: നെൽകർഷകരുടെ സ്വപ്നങ്ങൾ തകർത്ത വെള്ളമിറങ്ങാൻ വൈകുന്നത് പുഞ്ചകൃഷിയെ ബാധിക്കും. വിരിപ്പുകൃഷിയുടെ വിത മുതൽ കതിരിട്ട നെൽച്ചെടികളെവരെയാണു പ്രളയം വിഴുങ്ങിയത്. കൃഷിയെ എങ്ങനെയെങ്കിലും രക്ഷിക്കാൻ കർഷകർ രാവും പകലും പാടത്തിന്റെ പുറംബണ്ടിൽ നടത്തിയ രക്ഷാദൗത്യവും വെള്ളപ്പൊക്കം തുടച്ചുനീക്കി. കോട്ടയം നഗരസഭ, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, വെച്ചൂർ, വെള്ളൂർ, ഇടയാഴം, ടിവി പുരം, നീണ്ടൂർ പഞ്ചായത്തുകളിലാണ് ഏറെനാശം. ചീപ്പുങ്കൽ വട്ടക്കായൽ, വിരിപ്പുകാല, 900ചിറ, തോട്ടുപുറം, മാലിക്കായൽ, തുരുത്തുമാലി, പള്ളിക്കരി, അകത്തേക്കരി, അന്തോണിക്കായൽ, പടിഞ്ഞോറ പള്ളിക്കായൽ, സെന്റ് ജോസഫ് കായൽ, കുറിയമട എന്നീ പാടശേഖരങ്ങളും വെള്ളത്തിലാണ്. ചീപ്പുങ്കൽ വട്ടക്കായൽ അടക്കമുള്ളവ കതിരിട്ടപ്പോഴാണു പ്രളയമെത്തിയത്. നെൽകൃഷിയിൽ മാത്രം 300 കോടിയുടെ നഷ്ടമാണു കണക്കാക്കുന്നത്. രണ്ടാം പ്രളയത്തിന്റെ കണക്കെടുപ്പ് തുടങ്ങിയ ആദ്യഘട്ടത്തിൽ 65 കോടി നാശമുണ്ടായെന്നാണ് ഒൗദ്യോഗിക കണക്കുകൾ. പടിഞ്ഞാറൻ മേഖലയിൽ മാത്രം 6780 ഹെക്ടർ സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്. ഏക്കറിന് 20,000…
Read Moreക്യാമ്പുകളിൽ എത്താത്തവരുടെ അപേക്ഷ വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കുന്നില്ല; രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ധനസഹായമുള്ളൂവെന്ന് റവന്യൂ ഉദ്യോഗസ്ഥർ
കോട്ടയം: ദുരിതാശ്വാസ ക്യാന്പുകളിൽ എത്താത്തവർക്കും ധനസഹായം ലഭ്യമാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെടുന്നില്ലെന്ന് ആരോപണം. ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷകൾ വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കുന്നില്ല. ദുരിതാശ്വാസ ക്യാന്പുകളിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുകയുള്ളുവെന്നാണ് അപേക്ഷ നല്കാൻ എത്തുന്നവരോട് റവന്യു ഉദ്യോഗസ്ഥർ പറയുന്നത്. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവർക്ക് മാത്രമായി ധനസഹായം വെട്ടിച്ചുരുക്കാനാണ് നീക്കം. 10 ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാന്പുകളിൽ എത്തിയത്. അത്രയും തന്നെ ആളുകൾ വെള്ളത്തിന്റെ ദുരിതം അനുഭവിച്ച് ബന്ധുവീടുകളിലും അയൽ വീടുകളിലും അഭയം തേടിയിരുന്നു. ഇവർക്കാണ് ഇപ്പോൾ ആനൂകൂല്യം നിഷേധിക്കുന്നത്. സർക്കാർ ധനസഹായം ദുരിതാശ്വാസ ക്യാന്പുകളിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമായി പരിമിതപ്പെടുത്തരുതെന്ന് കെടിയുസി-എം സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാല, ജനറൽ സെക്രട്ടറി സാനിച്ചൻ മൂഴയിൽ എന്നിവർ ആവശ്യപ്പെട്ടു. ക്യാന്പിൽ എത്തിയില്ല എന്ന കാരണത്താൽ സഹായധനം നിഷേധിക്കുന്നത് ശരിയല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടി. പ്രളയ…
Read Moreകാലവർഷക്കെടുതിയിൽ ഒരു മരണംകൂടി; വീട് വൃത്തിയാക്കാൻ വീട്ടിലെത്തിയ മധ്യവയസ്കൻ വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നു
കോട്ടയം: കാലവർഷക്കെടുതിയിൽ ഒരു മരണംകൂടി. പാറോച്ചാൽ അകന്പാടം വീട്ടിൽ പ്രഭാകരൻ(കുഞ്ഞുമോൻ-72)നാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു ഒന്നിനാണു സംഭവം. പ്രളയത്തിൽ ഇദേഹത്തിന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വെള്ളത്തിനൊപ്പം ചെളിയും വീട്ടിൽ നിറഞ്ഞതോടെ ഇന്നലെ രാവിലെ വീട് വ്യത്തിയാക്കാൻ എത്തിയതായിരുന്നു കുഞ്ഞുമോൻ. വീട് വ്യത്തിയാക്കാൻ എത്തിയ ഇദ്ദേഹത്തെ ഏറെ നേരമായിട്ടും പുറത്ത് കാണാതായതോടെ സമീപവാസികൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നു നടത്തിയ തിരച്ചിലിൽ മൂന്നോടെ വീടിനു സമീപത്തു നിന്നും മുന്നൂറ് മീറ്റർ അകലെയായി വെള്ളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വേളൂർ എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: രത്നമ്മ (കിളിരൂർ അന്പൂപ്പറന്പിൽ കുടുംബാംഗം), മക്കൾ: പ്രദീപ്, പ്രസാദ്, പ്രേമ. മരുമക്കൾ : ലിജി(ആർപ്പൂക്കര), സന്ധ്യ(ചിങ്ങവനം), രാജേഷ്(വേളൂർ).
Read Moreഡ്യൂപ്ലിക്കേറ്റ് കാർഡുകൾ 48 മണിക്കൂറിനകം ; റേഷൻ വിതരണത്തിൽ മന്ത്രി തിലോത്തമന്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രളയബാധിതർ
കോട്ടയം: മന്ത്രി പി.തിലോത്തമൻ ഇന്നലെ കോട്ടയത്തു നയത്തിയ പ്രഖ്യാപനം യാഥാർഥ്യമായാൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഏറെ പരിഹരിക്കപ്പെടും. എന്നാൽ മന്ത്രിയുടെ പ്രഖ്യാപനം കേട്ട് വിവിധ ഓഫീസുകളിൽ എത്തുന്പോൾ എന്താകും സ്ഥിതിയെന്ന് അറിയാനിരിക്കുന്നതേയുള്ളു. പ്രളയത്തിൽ തകരാറിലായ റേഷൻ വിതരണം പൂർവ സ്ഥിതിയിലാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായും അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ ഗുണഭോക്താക്കൾക്ക് നൽകുമെന്നും മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പൊതുവിതരണം സംബന്ധിച്ച് കോട്ടയം കളക്ടറേറ്റിൽ നടത്തിയ അവലോകന യോഗത്തിൽ പങ്കെടുക്കുന്പോഴാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം. മന്ത്രി നടത്തിയ പ്രധാന പ്രഖ്യാപനങ്ങൾ ചുവടെ: റേഷൻ കാർഡുകളുടെയും മറ്റു രേഖകളുടെയും വിതരണം വേഗത്തിലാക്കുന്നതിനു താലൂക്ക് തലത്തിൽ അദാലത്ത് നടത്തും. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട രേഖകളുടെ വീണ്ടെടുപ്പ് മാത്രമായിരിക്കും അദാലത്തുകളിൽ പരിഗണിക്കുക. റേഷൻ കാർഡുകൾ ലഭിക്കുന്നതിന് ആവശ്യമായ മറ്റു രേഖകൾ ഇവിടെ നൽകേണ്ടതില്ല. അപേക്ഷകരുടെ സത്യവാങ്മൂലവും…
Read Moreമണർകാട് മരിയൻ തീർഥാടനകേന്ദ്രത്തിലെ തിരുനാൾ ഒന്നു മുതൽ എട്ടു വരെ; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന നടതുറക്കൽ പൊതുദർശനം 7ന്
കോട്ടയം: മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മാതാവിന്റെ എട്ടുനോന്പ് തിരുനാൾ ഒന്നു മുതൽ എട്ടു വരെ നടക്കും. തിരുനാളിനു തുടക്കംകുറിച്ച് ഒന്നിനു വൈകുന്നേരം നാലിനു കൊടിയേറും. നാലിനു ഉച്ചകഴിഞ്ഞു രണ്ടിനു പൊതുസമ്മേളനവും ശ്രേഷ്ഠ കാതോലിക്ക ബാവായുടെ നവതി ആഘോഷവും സംഘടിപ്പിക്കും. ആറിനു ഉച്ചയ്ക്ക് 12നു കുരിശുപള്ളികൾ ചുറ്റി മണർകാട് കവല വഴിയുള്ള റാസാ പള്ളിയിൽനിന്നും ആരംഭിക്കും. ഏഴിനു രാവിലെ 11.30നു പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന നടതുറക്കൽ ചടങ്ങ് നടക്കും. തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ എട്ടിനു പ്രഭാതപ്രാർഥന. ഒന്പതിനു വിശുദ്ധ മൂന്നിേ·ൽ കുർബാന. 11.30നു പ്രസംഗം. 12.30നു മധ്യഹ്നപ്രാർഥന, 2.30നു പ്രസംഗം, 3.30നു ധ്യാനം, അഞ്ചിനു സന്ധ്യനമസ്കാരം, 6.30നു ധ്യാനം എന്നിവ നടത്തും. മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാർ തീമോത്തിയോസ്,…
Read Moreപൊന്നുപോലെ കാത്ത പുസ്തകങ്ങളുമായി അർജുനും മീനാക്ഷിയും സ്കൂളിലേക്ക് ; പ്രളയത്തിൽ ഇവരുടെ വീട് പൂർണ്ണമായും മുങ്ങിപ്പോയിരുന്നു
കോട്ടയം: അർജുനും മീനാക്ഷിക്കും രക്ഷയായത് അച്ഛന്റെ ചങ്ങാടം. പ്രളയ ജലത്തിൽ മുങ്ങിക്കിടന്ന വീട്ടിൽ നിന്ന് അർജുന്റെയും മീനാക്ഷിയുടെയും പാഠപുസ്തകങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് അച്ഛൻ ചങ്ങാടത്തിലെത്തി മാറ്റിയിരുന്നു. അതിനാൽ പാതി നനഞ്ഞ പുസ്തകങ്ങൾ ഉണക്കി ഇന്ന് ഇരുവരും സ്കൂളിലേക്ക് പോയി. ചാലുകുന്ന് തൈത്തറമാലിയിൽ ഷിബുവിന്റെയും ബിന്ദുവിന്റെയും മക്കളാണ് അർജുനും മീനാക്ഷിയും. ഇവരുടെ വീട് പ്രളയജലത്തിൽ മുങ്ങിയിരുന്നു. 11 ദിവസം ചാലുകുന്ന് സിഎൻഐ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലായിരുന്നു ഈ കുരുന്നുകളുടെ കുടുംബം. ഇവർ ഉൾപ്പെടെ 24 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാന്പിൽ അഭയം തേടിയത്. വീട് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ മുഴുവൻ വീട്ടുപകരണങ്ങളും വെള്ളത്തിലായി. ഷിബുവും സഹോദരൻ ഷിജുവും ചേർന്ന് നേരത്തേ മുളകൊണ്ട് ചങ്ങാടം തയാറാക്കിയിരുന്നതിനാൽ ഇടയ്ക്കു വീട്ടിലെത്തി കുട്ടികളുടെ പുസ്തകവും ബാഗും സുരക്ഷിത സ്ഥാനത്തേക്കു മാറ്റാൻ കഴിഞ്ഞതിനാൽ പൂർണമായും നശിച്ചുപോയില്ല. ക്യാന്പിൽനിന്നു തിരിച്ചെത്തിയ ഇവർ നനഞ്ഞ പുസ്തകവും ബുക്കുമൊക്കെ…
Read More