തൊടുപുഴ: വണ്ണപ്പുറം മുണ്ടൻമുടി കന്പകക്കാനം കാനാട്ട് കൃഷ്ണൻ ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർ അറസ്റ്റിലാകും. പ്രതികളെ സഹായിച്ച രണ്ടു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ വെള്ളൂർക്കുന്നം പട്ടരുമഠത്തിൽ സനീഷ് (30) , തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാം പ്രസാദ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിലായി. കേസിലെ മുഖ്യപ്രതിയായ അടിമാലി കൊരങ്ങാട്ടി തേവർകുഴിയിൽ അനീഷ്, ഇയാൾക്കൊപ്പം കൊലപാതകത്തിൽ പങ്കാളിയായ തൊടുപുഴ കീരികോട് സാലിഭവനിൽ ലിബീഷ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.ലിബീഷിന്റെ സുഹൃത്തുക്കളാണ് ഇപ്പോൾ അറസ്റ്റിലായ പ്രതികൾ. ഇനി അനീഷിന്റെ സുഹൃത്ത് കൃഷ്ണകുമാർ അടിമാലി സ്വദേശിയായ പൂജാരി എന്നിവരെ പോലീസ് തിരയുകയാണ്. ഇവർ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തവരുൾപ്പെടെ കേസിൽ…
Read MoreCategory: Kottayam
വനത്തിലെ കൂൺ പാകം ചെയ്തു കഴിച്ചു; ശാരീരിക അസ്വാസ്ഥ്യത്തെടർന്ന് നാലു പേർ ആശുപത്രിയിൽ; അപകട നില തരണം ചെയ്തതായി ഡോക്ടർമാർ
എരുമേലി/ ഗാന്ധിനഗർ : വനത്തിലെ കൂണ് പാകം ചെയ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നാലു പേരെ അർധ രാത്രിയിൽ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി കനകപ്പാലം പോട്ടയിൽ വീട്ടിൽ വിജയൻ മകൻ വൈശാഖ് (23) കനകപ്പലം പോട്ടയിൽ രാജന്റെ മകൻ ജിനു രാജ് (24), ഏരുമേലി കനകപ്പലം ചുണ്ടില്ലാമറ്റം കുമാറിന്റെ ഭാര്യ സുനിത (45) മകൻ വിനീത് കുമാർ (24) എന്നിവരാണു മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. സുനിതയെ മൂന്നാം വാർഡിലും മറ്റുള്ളവരെ രണ്ടാം വാർഡിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്.അടിയന്തര ചികിത്സ ലഭിച്ചതിനെ തുടർന്ന് ഇവർ ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാത്രിയിൽ എരുമേലിയിലാണ് സംഭവം. എരുമേലിക്കടുത്ത് കനകപ്പലം – കരിന്പിൻതോട് വനത്തിലെ കൂണ് പറിച്ച് ഇന്നലെ വൈകുന്നേരമാണു പാകം ചെയ്തു കഴിച്ചത്. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. അയൽവാസികൾ ആണ് ഇവരെ…
Read Moreകോട്ടയം ജില്ലയിൽ എക്സൈസിന്റെ പരിശോധന; രജിസ്റ്റർ ചെയ്തത് 25 കേസുകൾ; വൈക്കം കായൽമേഖലയിൽ നിന്ന് 91 ലിറ്റർ കോട പിടിച്ചെടുത്തു നശിപ്പിച്ചു
കോട്ടയം: എക്സൈസിന്റെ നേതൃത്വത്തിൽ 35 റെയ്ഡ് നടത്തി 25 കേസുകൾ രജിസ്റ്റർ ചെയ്തു. പരസ്യമായി മദ്യപിച്ച കുറ്റത്തിന് എട്ടു പേർക്കെതിരെ കേസെടുത്തു. എക്സൈസ് സ്പെഷൽ സ്ക്വാഡ് മുണ്ടക്കയം ഭാഗത്ത് വാഹന പരിശോധന നടത്തി വരവേ തമിഴ് നാട്ടിൽ നിന്നും കടത്തിക്കൊണ്ടുവന്ന 190 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന തമിഴ്നാട് സ്വദേശി പാണ്ഡ്യൻ എന്നയാളെ അറസ്റ്റു ചെയ്തു. ബസിൽ കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച രണ്ടു ലക്ഷം രൂപയുടെ കുഴൽ പണവും എക്സൈസ് സംഘം കണ്ടെത്തി. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് ബസിൽ നിന്നും കുഴൽ പണവുമായി 22 കാരനായ അൻസാറിനെ പിടികൂടിയത്. പ്രതിയേയും തൊണ്ടിവകയും മുണ്ടക്കയം പോലീസിനു കൈമാറി. ഓണക്കാല വില്പന ലക്ഷ്യമാക്കി ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 200 ലിറ്റർ കോട കണ്ടെത്തി എക്സൈസ് സംഘം നശിപ്പിച്ചു. എരുമേലി കൊന്പുകുത്തി വനമേഖലയിൽ…
Read Moreകൂടുതൽ വെള്ളം ഒഴുക്കിയെത്തുന്നു; ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കേണ്ടി വരുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ
ഇടുക്കി: ചെറുതോണിയിലെ അഞ്ച് ഷട്ടറുകളിൽ കൂടി കൂടുതൽ വെള്ളം ഒഴുക്കേണ്ട സ്ഥിതിയാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. ഇടുക്കിയിൽ വൈദ്യുതി ഉത്പാദനം പരമാവധിയിലായിട്ടും അഞ്ച് ഷട്ടറുകളും തുറന്നിട്ടും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടി തന്നെ നിൽക്കുകയാണ്. ഈ സ്ഥിതിയിലാണ് കൂടുതൽ വെള്ളം ഒഴുക്കേണ്ട സാഹചര്യമുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യം ഇതാണെങ്കിലും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വെള്ളം ഒഴുക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടം സ്വീകരിക്കും. നിലവിൽ ചെറുതോണി പുഴയുടെ നൂറുമീറ്റർ പരിധിയിലുള്ള ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ പ്രദേശങ്ങളിൽ നിന്നും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റും. പൊതുജനങ്ങളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും എല്ലാവിധ മുന്നൊരുക്കങ്ങളോടും നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
Read Moreവാട്ട്സ് ആപ്പ് സന്ദേശത്തിലൂടെ ജോലി തട്ടിപ്പ്; അറസ്റ്റിലായ നൈജീരിയൻ സ്വദേശിയും കാമുകിയും ഉൾപ്പെടെയുള്ളവരെ ഇന്ന് കോട്ടയത്ത് എത്തിക്കും
കോട്ടയം: വാട്സ് ആപ്പിലുടെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയവരെ ഇന്നു കോട്ടയത്ത് എത്തിക്കും. നൈജീരിയൻ സ്വദേശി ബെഞ്ചമിൻ ബാബഫേമി, ഇയാളുടെ കാമുകി പൂനെ സ്വദേശി ശീതൾ, ഇവരുടെ സഹായി വിനോദ് കട്ടാരിയ എന്നിവരെയാണു കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. കുടമാളൂർ സ്വദേശിക്കു വാട്സ് ആപ്പ് സന്ദേശത്തിലുടെ അമേരിക്കൻ കപ്പലിൽ ജോലി വാഗ്ദാനം ചെയ്തശേഷം പണം തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണു ഇവർ പണം വാങ്ങിയത്. ഇന്റർനെറ്റ് കോളിംഗിനുപയോഗിക്കുന്ന നന്പർ ഉപയോഗിച്ചു വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയശേഷം ഈ നന്പരിൽ നിന്നും സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്. ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എന്ന വ്യാജേനയാണ് ഇവർ കുടമാളൂർ സ്വദേശിയായ കപ്പൽ ജീവനക്കാരനെ ബന്ധപ്പെട്ടത്. തുടർന്നു ഇയാൾക്കു അമേരിക്കയിലുള്ള കപ്പലിൽ ഉയർന്ന ശന്പളത്തിനു ജോലി വാഗ്ദാനം ചെയ്തു.…
Read Moreനോൺ ക്ലിനിക്കൽ വിഭാഗത്തിലെ ഡോക്ടർമാർക്ക് ക്ലിനിക്കിൽ വിഭാഗത്തിൽ ഡ്യൂട്ടി; കോട്ടയം മെഡിക്കൽ കോളജിലെ പിജി ഡോക്ടർമാർ നാളെ മുതൽ സമരത്തിൽ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ് ഗ്രാജേ്വറ്റ് (പിജി) ഡോക്ടർമാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിൽ നോണ്‍ ക്ലിനിക്കൽ വിഭാഗത്തിലെ ഡോക്ടർമാരെ ക്ലിനിക്കൽ വിഭാഗത്തിൽ ഡ്യട്ടിക്കായി നിയമിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണു സമരം നടത്തുന്നത്. മറ്റു ഗവണ്മെന്റ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നും റഫർ ചെയ്യുന്ന രോഗികളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തുന്നത്. അതിനാൽ അത്യാഹിത വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന പിജി ഡോക്ടർമാർ പ്രാവിണ്യം കുറഞ്ഞ വരാണെന്നും ഇവരെ ഇങ്ങനെ നിയമിച്ചാൽ സ്ഥിര നിയമനങ്ങൾക്ക് കാലതാമസം നേരിടുമെന്നും, പലരുടെയും പ്രായം പിഎസ്സിക്ക് അപേക്ഷ നൽകാൻ കഴിയാത്ത വിധമാകുമെന്നും പിജി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ താൽക്കാലികമായി നിയമിക്കപ്പെട്ട ഡോക്ടർമാരെ മാറ്റി വിദഗ്ധ ഡോക്ടർമാരെ…
Read Moreഓണവിപണിയിലേക്ക് കഞ്ചാവും; ജില്ലയിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു ; നഗരത്തിലേക്ക് പ്രധാനമായും കഞ്ചാവ് എത്തുന്നത് കമ്പത്തുനിന്നെന്ന് എക്സൈസ്
കോട്ടയം: ഓണക്കാലമായതോടെ ജില്ലയിൽ വീണ്ടും കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 10 കിലോഗ്രാമോളം കഞ്ചാവുമായി നിരവധിപേരെയാണു പോലീസും എക്സൈസും ചേർന്നു പിടികൂടിയത്. ഇന്നലെ മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും നാലുകിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെയാണു എക്സൈസ് അധികൃതർ പിടികൂടിയത്. കോട്ടയം ജില്ലയിൽ ആദ്യമായിട്ടാണു ഇത്രയും വലിയ കഞ്ചാവ് വേട്ട നടക്കുന്നത്. മുന്‍പും നിരവധി പേരിൽ നിന്നും കഞ്ചാവ് പിടികൂടിയിട്ടുണ്ടെങ്കിലും നാലുകിലോഗ്രാം പിടികൂടുന്നത് ആദ്യമായിട്ടാണ്. കഴിഞ്ഞ തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി, മണിമല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒന്നര കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ പിടികൂടിയിരുന്നു. വാകത്താനം പോലീസും കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ഇതിനുപുറമെ എക്സൈസ് അധികൃതരുടെ നേതൃത്വത്തിൽ നടക്കുന്ന സ്പെഷൽ ഡ്രൈവിലും കഞ്ചാവ് കൈവശം സൂക്ഷിച്ചിരുന്ന നിരവധി പേരെ പിടികൂടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നതു ഓണക്കാലമായതോടെ ജില്ലയിലേക്കുള്ള കഞ്ചാവിന്റെ വരവ്…
Read Moreആശങ്കപ്പെടേണ്ട സാഹചര്യമില്ല; ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കുമെന്ന് മന്ത്രി മണി
ഇടുക്കി: ഇടമലയാർ ഡാം അടച്ച ശേഷം ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടമലയാറിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് അറിയിച്ചിരുന്നു. കേന്ദ്രത്തോട് അടിയന്തര സഹായം ആവശ്യപ്പെടും. സ്ഥിതിഗതികൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read Moreഇടുക്കിയിൽ റെഡ് അലർട്ട്; വെള്ളിയാഴ്ച രാവിലെ ചെറുതോണി ഡാം ഷട്ടറുകൾ തുറക്കും; അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു
തൊടുപുഴ: ചെറുതോണിയിലെ ഒരു ഷട്ടർ ഉയർത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ നീരൊഴുക്കു വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്ന് ജലം ചെറുതോണി/പെരിയാർ നദിയിലേക്ക് ഒഴുക്കിവിടുമെന്നു കഐസ്ഇബി അറിയിച്ചു. ട്രയൽ റണ്ണിനായി ഒരു ഷട്ടർ തുറന്നെങ്കിലും 2399.56 അടിയാണു ഇടുക്കി അണക്കെട്ടിൽ വ്യാഴാഴ്ച നാലു മണിക്കുള്ള ജലനിരപ്പ്. ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ ട്രയൽ റണ്‍ തുടരുമെന്ന് കഐസ്ഇബി അറിയിച്ചു. ഇടുക്കി ജില്ലാ ഭരണകൂടത്തെയാണ് ട്രയൽ റണ്‍ തുടരുമെന്ന കാര്യം കഐസ്ഇബി അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളിൽ ഒന്ന് 50 സെന്റിമീറ്ററാണ് ഉയർത്തിയത്. നാല് മണിക്കൂർ സമയത്തേയ്ക്കായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്. എന്നാൽ വെള്ളം ഒഴുക്കി വിട്ടിട്ടും…
Read Moreഅടിമാലിയില്‍ വീടിനുമുകളിൽ മണ്ണിടിഞ്ഞ് വീണ് ഏഴുപേര്‍ മരിച്ചു; രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി
അടിമാലി: കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ ഉരുള്‍ പൊട്ടി. കൊച്ചി ധനുഷ്ക്കോടി ദേശീയ പാതയില്‍ അടിമാലി എട്ടുമുറിക്ക് സമീപം രാത്രി മൂന്ന് മണിയോട് കൂടി മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ ഏഴ് പേര് മണ്ണിനടിയില്‍ അകപ്പെട്ടു. അതേ തുടര്‍ന്ന് ഫര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മണ്ണുകള്‍ മാറ്റി അതില്‍ നിന്ന് രണ്ടുപേരെ ജീവനോടെ രക്ഷിച്ചു. പുതിയകുന്നേല്‍ ഹസനാര്, ബന്ധു കുഞ്ഞുമുഹമ്മദ്, എന്നിവരെയാണ് മണ്ണിനടിയില്‍ നിന്നും ഒരു മണിക്കൂറിനുള്ളില്‍ ജീവനോടെ പുറത്തെടുത്തു .ഒന്‍പതോടുകൂടി ഭാര്യ ഫാത്തിമ(85) മകന് മുജീബ്(35) മകന്റെ ഭാര്യ സോഫിയ(30) മക്കളായ ദിയ (6)മിയ(9) മരിച്ച നിലയിലും കണ്ടെടുത്തു. അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയായ കൊരങ്ങാട്ടിയില്‍ ഉരള് പൊട്ടി വിടിനു മുകളില്‍ മണ്ണ് വീണ് മോഹനന്(52) ഭാര്യ ശോഭന(48) എന്നിവര്‍ മരിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി രാത്രിമുതല്‍ സ്ഥലത്തുണ്ടായിരുന്നു. മണ്ണിടിച്ചില്‍ തുടരുന്നു. നിരവധി പേര്‍ക്ക് പരിക്ക്. 30 വീടുകള്‍…
Read More