അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ;  മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി പിന്നിട്ടു ജാഗ്രതാ നിർദേശം നൽകി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രിയോടെ 136 അടി പിന്നിട്ടു. 136.4അടിയാണ് ഇന്ന് പുലർച്ചെയുള്ള ജലനിരപ്പ്. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്നാട് കേരളത്തിന് ആദ്യത്തെ ജാഗ്രതാ നിർദേശം നൽകി. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ജലനിരപ്പ് വേഗത്തിൽ ഉയരും. സെക്കൻഡിൽ 4419.44 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സെക്കൻഡിൽ 2086 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നു. അണക്കെട്ട് പ്രദേശത്ത് 51.4 മില്ലീമീറ്ററും തേക്കടിയിൽ 21.2 മില്ലീമീറ്ററും മഴ ലഭിച്ചു. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശമായ വനമേഖലയിൽ ശക്തമായ മഴ ഇന്നും ഉണ്ട്. വനത്തിൽ ഉരുൾ പൊട്ടൽ ഉണ്ടായാൽ ജലനിരപ്പ് പെട്ടെന്ന് ഉയരും.142 അടിയാണ് അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ്.മുല്ലപ്പെരിയാറിൽ നിന്നും സ്പിൽവേ ഷട്ടറുകളിലൂടെ ജലം പുറം തള്ളണമെങ്കിൽ ജലനിരപ്പ് 136 അടി പിന്നിടണം.136 അടിയിൽ സ്പിൽവേയുടെ ചുവട് ഭാഗം ക്രമീകരിച്ചിരിക്കുന്നതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ 136 അടിക്ക് താഴെ…

Read More

നേരേകടവ് – മാക്കേക്കടവ് കായൽ പാലം നിർമാണം ഇഴയുന്നു ; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

വൈക്കം: വൈക്കം-ചേർത്തല താലൂക്കുകളെ ബന്ധിപ്പിച്ച് വേന്പനാട്ടു കായലിനു കുറുകെ നേരേകടവ് – മാക്കേക്കടവ് ഫെറിയിൽ നിർമ്മിക്കുന്ന കായൽ പാലത്തിന്‍റെയും അപ്രോച്ചു റോഡിന്‍റെയും നിർമ്മാണത്തിലെ സ്തംഭനാവസ്ഥ നീക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്പ്രക്ഷോഭമാരംഭിക്കുന്നു. വൈക്കത്തിന്‍റെ വികസന പിന്നോക്കാവസ്ഥ മാറ്റാൻ ഉപകരിക്കുന്ന കായൽ പാലത്തിന്‍റെ നിർമാണം ഇഴയുന്നത് സർക്കാർ ഗൗരവപൂർവം ഇടപെടാത്തതു കൊണ്ടാണെന്നാരോപിച്ച ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 18 ന് വൈകുന്നേരം നാലിന് നേരേ കടവിൽ പ്രതിശഷേധധർണ നടത്തും. ധർണ മുൻ മുഖ്യമന്ത്രിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. രണ്ടു വർഷ കാലാവധിയിൽ പുർത്തിയാക്കാൻ കരാർ ഒപ്പിട്ട പാലത്തിന്‍റെയും അപ്രോച്ച് റോഡിന്‍റെയും നിർമാണം നേരേ കടവിലേയും മാക്കേക്കടവിലേയും സ്ഥല ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്ഥല ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുകയായിരുന്നു. വീടുകളും…

Read More

തിരുവാതിരപ്പുഴുക്കും ഔഷധക്കഞ്ഞിയും പത്തിലക്കറിയുമായി കുടുംബശ്രീ പ്രവർത്തകർ;  കർക്കടക ഫെസ്റ്റിവലിന്‍റെ ലാഭം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്;  പഴമയുടെ രുചിനുണയാൽ പോന്നോളു  ജില്ലാ പഞ്ചായത്ത് അങ്കണത്തിലേക്ക് 

കോട്ടയം: ഉണക്ക കപ്പയും മുതിരയും വേണോ അതോ ചെറുപയറും പിണ്ടി തോരനും മതിയോ. അതുമല്ലെങ്കിൽ കാന്താരിയും തിരുവാതിരപ്പുഴുക്കും കഴിക്കാം. നാടൻ വിഭവങ്ങൾ എന്തു വേണമെങ്കിലും കോട്ടയം ജില്ലാ പഞ്ചായത്ത് അങ്കണത്തിലേക്ക് വരു. ഒൗഷധക്കഞ്ഞി, പത്തിലക്കറികൾ, പായസം, പുഴുക്ക് തുടങ്ങിയ നാടൻ വിഭവങ്ങളുമായി ജില്ലാ പഞ്ചായത്തങ്കണത്തിൽ കുടുംബശ്രീയുടെ കർക്കടക ഫെസ്റ്റ് ആരംഭിച്ചു. മള്ളൂശേരിയിലെ സൂര്യ അയൽക്കൂട്ടത്തിലെയും നാട്ടകം സമത അയൽക്കൂട്ടത്തിലെയും അംഗങ്ങൾ തയാറാക്കിയിട്ടുള്ള വിഭവങ്ങളുടെ വിപണനത്തിലൂടെ ലഭിക്കുന്ന ലാഭം മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനത്തിനായി നൽകും. അപൂർവ രുചി വിഭവങ്ങൾ ആസ്വദിച്ചിരുന്ന് കഴിക്കുന്നതിനുള്ള സൗകര്യത്തോടെ ക്രമീകരിച്ചിട്ടുള്ള സ്റ്റാൾ രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെ പ്രവർത്തിക്കും. ഉണക്ക കപ്പയും മുതിരയും വേവിച്ചത്, ചേന്പിൻ താൾ തോരൻ, ചേനപ്പിണ്ടിയും ചെറുപയറും പിണ്ടി തോരൻ, കാച്ചിലും കൂർക്കയും കാന്താരിയും തിരുവാതിരപ്പുഴുക്ക്, ഏത്തപ്പഴം-ഈന്തപ്പഴം, കുന്പളങ്ങ, ഉണക്കലരി എന്നിവയുടെ പായസം, ഞവരക്കഞ്ഞി, പാൽ കഞ്ഞി,…

Read More

കളഞ്ഞുകിട്ടിയ ആഭരണം തിരികെ നൽകി ഓട്ടോറിക്ഷാ ഡ്രൈവർ  പ്രദീഷ് മാതൃകയായി 

കോട്ടയം: കളഞ്ഞുകിട്ടിയ ആഭരണം തിരികെ നൽകി ഓട്ടോറിക്ഷാ ഡ്രൈവർ മാതൃകയായി. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കാഞ്ഞിരം സ്വദേശി കറുകശേരിൽ പ്രദീഷാണു യാത്രക്കാരിയായ എരുമേലി സ്വദേശിനി റീനയുടെ കൈയിൽനിന്നും നഷ്്ടപ്പെട്ടു ഓട്ടോറിക്ഷായിൽ വീണ ചെയിൻ മടക്കി നൽകിയത്. ശനിയാഴ്ച ഉച്ചയോടെ എരുമേലിയിൽനിന്നും സഹോദരിയുമൊത്ത് കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ റീന പ്രദീഷിന്‍റെ ഓട്ടോയിൽ നാഗന്പടത്തേക്കു ഓട്ടം വിളിക്കുകയായിരുന്നു.  തുടർന്ന് നാഗന്പടത്തുനിന്നും തിരികെ പോരുന്നതിനിടയിൽ വൈഡബ്ല്യുസിഎ, ലോഗോസ് എന്നിവിടങ്ങളിൽനിന്നും പ്രദീഷിന് ഓട്ടം ലഭിക്കുകയും തുടർന്നു മണിപ്പുഴയിൽ എത്തിയപ്പോൾ സ്റ്റാൻഡിലെ മറ്റു ഡ്രൈവർമാർ ആഭരണം നഷ്ടപ്പെട്ടിട്ടുള്ളതായി വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് ഓട്ടോയിൽ നടത്തിയ പരിശോധനയ്ക്കിടയിൽ സീറ്റിന്‍റെ സൈഡിലുള്ള മാറ്റിനിടയിൽനിന്നും ചെയിൻ കണ്ടെത്തി. ഉടൻതന്നെ യാത്രക്കാരിയോട് അവിടെ തന്നെ നിൽക്കുവാനും ചെയിൻ കിട്ടിയതായും വിവരം വിളിച്ചറിയിച്ചു. തിരികെ സ്റ്റാൻഡിലെത്തിയ പ്രദീഷ് കളഞ്ഞു കിട്ടിയ ആഭരണം റീനയ്ക്കു തിരികെ നൽകുകയായിരുന്നു.

Read More

വിവാഹ സ്ഥലത്ത് സ്ത്രീകൾ വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ;  ഡ്രസിംഗ് റൂമിൽ മൊബൈൽ ഫോൺ കാമറ ഓണാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു;

തലയോലപ്പറന്പ്: വിവാഹ സൽക്കാരത്തിന് ഭക്ഷണം വിളന്പാനെത്തിയ സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ പോലീസ് പിടികൂടി. കൊടുങ്ങല്ലൂർ ഉഴുവത്ത് കടവ് ആലിപ്പറന്പിൽ അൻവർ സാദത്തിനെ(23) യാണു തലയോലപ്പറന്പ് പോലീസ് പിടികൂടിയത്. തലയോലപ്പറന്പിലെ ഒരു ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന വിവാഹ ചടങ്ങിൽ ഡാൻസ് പ്രോഗ്രാമിനെത്തിയ ഇവന്‍റ്് മാനേജ്മെന്‍റുകാരനായ ഇയാൾ വസ്ത്രം മാറുന്നതിനായി കയറിയപ്പോൾ മൊബൈൽ ഫോണ്‍ വീഡിയോ റിക്കാഡിൽ വച്ചശേഷം പുറത്തിറങ്ങുകയായിരുന്നു. ഇതിനുശേഷം ഭക്ഷണം വിളന്പാനെത്തിയ രണ്ട് സ്ത്രീകൾ ഡ്രസ് മാറിപ്പോകുകയും ചെയ്തു. മൂന്നാമതെത്തിയ യുവതി സംശയം തോന്നി നോക്കിയപ്പോഴാണു കാമറ ഓണായിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഫോണ്‍ കൈക്കലായിയ യുവതി മറ്റുള്ളവരോട് വിവരം പറയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും വിവാഹ ചടങ്ങുകൾ കഴിഞ്ഞ് ഉച്ചകഴിഞ്ഞു മുന്നോടെയാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. മൊബൈൽ കാമറയിൽ ദൃശ്യം പകർത്തിയതായി കണ്ടെത്തിയതിനെ തുടർന്നു കേസെടുത്തതായി എസ്ഐ രഞ്ജിത്ത് കെ. വിശ്വനാഥ്…

Read More

പ്രളയത്തിന്‍റെ തീവ്രത കൂടുതൽ വ്യക്തമാകുന്നു; ശബരിമല വനത്തിൽനിന്നും കുത്തിയൊലിച്ചുവന്ന ജലത്തിൽ കാട്ടുപോത്തിന്‍റെ ജഡവും

കണമല: വന്യമൃഗങ്ങൾ പ്രളയത്തിൽ ഒലിച്ചുപോകുന്നത് സിനിമയിൽ കണ്ടിട്ടുണ്ട്. അത് യാഥാർഥ്യമായി കണ്‍മുന്പിൽ അനുഭവപ്പെട്ടപ്പോൾ പന്പാവാലിയിലെ നാട്ടുകാരിൽ കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിന്‍റെ ഭീതി ഒഴിയുന്നില്ല. ശബരിമല വനത്തിൽനിന്നും പ്രളയത്തിൽ ഒലിച്ചുപോയി പന്പാ നദിയിലൂടെ ഒഴുകി പാറയിലും മരക്കൊന്പുകളിലും കുടുങ്ങിയ കൂറ്റൻ കാട്ടുപോത്തിന്‍റെ ജീർണിക്കാറായ ജഡം ഇന്നലെ നദിയിലടിഞ്ഞപ്പോൾ നാട്ടുകാരേറെയെത്തി. കൂറ്റൻ കാട്ടുപോത്തിന്‍റെ ജഡം തീരത്തടിഞ്ഞ കാഴ്ച കണ്ട് മലവെള്ളത്തിന്‍റെ ശക്തിയിൽ അന്തംവിട്ടു നാട്ടുകാർ. നൂറുകണക്കിന് ആളുകളാണ് അപൂർവ ദൃശ്യം കാണാൻ ഓടിയെത്തിയത്. എയ്ഞ്ചൽവാലി പാലത്തിനടുത്ത് പാറയിടുക്കിലായിരുന്നു ജഡം കുടുങ്ങിക്കിടന്നത്. കാട്ടുപോത്ത് മാത്രമല്ല, പെരുന്പാന്പ് ഉൾപ്പെടെ ജീവനുള്ളതും ചത്തതുമായ നിരവധി വന്യജീവികൾ മലവെള്ളത്തിൽ ഒഴുകിപ്പോകുന്നതിനു നാട്ടുകാർ സാക്ഷികളാണ്. അസാമാന്യ ശക്തിയുള്ള കാട്ടുപോത്തിനു പോലും മലവെള്ളത്തിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല എന്നത് പ്രളയത്തിന്‍റെ തീവ്രത എടുത്തുകാണിക്കുന്നു. വടത്തിൽ തൂങ്ങി നദിയിൽ സാഹസികമായിറങ്ങി ജഡം കരയ്ക്കെത്തിക്കാൻ ഏറെ ക്ലേശിക്കേണ്ടിവന്ന വനപാലകരെ നാട്ടുകാർ സഹായിച്ചു.…

Read More

ഇടുക്കിയിൽ ആശങ്കകൾക്ക് ഷട്ടറിടാം; ജലനിരപ്പ് 2,397 ലേക്ക്; ഷട്ടർ അടയ്ക്കുന്ന കാര്യം വ്യക്തമാക്കാതെ കെഎസ്ഇബി

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ആശങ്കൾ നീങ്ങുന്നു. ജലനിരപ്പ് 2,397 അടിയിലേക്ക് നീങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. 2,397.22 ആണ് നിലവിലെ ജലനിരപ്പ്. അഞ്ച് ഷട്ടറുകളും ഉയർത്തി വെള്ളമൊഴുക്കി വിടുന്നത് മൂന്നാം ദിവസവും തുടർന്നതോടെയാണു ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നത്. അന്നു മുതല്‍ സെക്കൻഡിൽ 7,50,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. അതേസമയം ജലനിരപ്പ് കുറഞ്ഞെങ്കിലും ഷട്ടറുകൾ എപ്പോൾ അടയ്ക്കുമെന്ന കാര്യം കെഎസ്ഇബി വ്യക്തമാക്കിയിട്ടില്ല. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ നീരൊഴുക്കിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്.

Read More

കുത്തൊഴുക്കുള്ള വലിയ തോട്! കൂട്ടുകാരന്‍ കാല്‍തെറ്റി തോട്ടില്‍ വീണു; സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ എടുത്തു ചാടി ആരോമല്‍ കരയിലെത്തിച്ചു

കുമരകം: സ്കൂളിൽ പോകുന്ന വഴി കാൽതെറ്റി തോട്ടിൽ വീണ കുട്ടുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ പത്താംക്ലാസ് വിദ്യാർഥി ആരോമലിനെ സ്കൂൾ അധികൃതരും മാനേജ്മെന്‍റും ചേർന്ന് ആദരിച്ചു. കുമരകം ശ്രീകുമാരമംഗലം സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ ആരോമലും അഭിജിത്തും രാവിലെ സ്കൂളിലേക്കു പോകുന്നതിനിടയിൽ അഭിജിത്ത് കാൽവഴുതി ജെട്ടി പാലത്തിനു താഴെയുള്ള തോട്ടിൽ വീണു. കുത്തൊഴുക്കുള്ള വലിയ തോട്ടിൽ മുങ്ങിത്താണുകൊണ്ടിരുന്ന നീന്തലറിയാത്ത അഭിജിത്തിനെ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ എടുത്തു ചാടി ആരോമൽ കരയിലെത്തിച്ചു. ഈ ധീര കൃത്യത്തിന് ആരോമലിനു സ്കൂളിന്‍റെ വകയായി പാരിതോഷികവും സ്കൂൾ മാനേജ്മെന്‍റായ എസ്കെഎം ദേവസ്വത്തിന്‍റെ വക കാഷ് അവാർഡ് നൽകി ആദരിച്ചു. ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ വി.പി.അശോകൻ ആരോമലിനെ ആദരിച്ചു. കുമരകം വെങ്ങാലിക്കാട്ടു മനോ മോഹന്‍റെ മകനാണ് ആരോമൽ എന്ന ഈ കൊച്ചുമിടുക്കൻ.

Read More

അയൽവാസി വഴി കെട്ടിയടച്ചു; പുറത്തിറങ്ങാനാകാതെ വിധവയും കുട്ടികളും; കുടിവെള്ളം കൊണ്ടുവരാൻ പോലും പറ്റാത്ത സ്ഥിതി

തലയോലപ്പറന്പ്: വീട്ടിലേക്കുള്ള നടപ്പുവഴി അയൽവാസി കെട്ടിയടച്ചതോടെ പുറത്തിറങ്ങാൻ കഴിയാതെ വിധവയും രണ്ട് കുട്ടികളുമടങ്ങുന്ന നിർധന കുടുംബം. വെള്ളൂർ പഞ്ചായത്ത് എട്ടാം വാർഡ് ഇറുന്പയം പുതുപ്പനത്ത് അജിതയും കുട്ടികളുമാണ് അയൽവാസി വഴിഅടച്ചു കെട്ടിയതോടെയാണ് ദുരിതത്തിലായത്. വീടു വയ്ക്കാൻ ഇവർക്ക് വസ്തു നൽകിയ അയൽവാസിയുടെ മകനാണ് ഇവരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉൾപ്പടെയുള്ള അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിധവയായ വീട്ടമ്മ പറയുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ് അജിതയുടെ ഭർത്താവ് നടരാജൻ രണ്ട് സെന്‍റ് സ്ഥലം അയൽവാസിയിൽ നിന്നു വാങ്ങിയത്. ഏതാനും മാസങ്ങൾക്കു മുൻപ് പഞ്ചായത്തിന്‍റെയും അജിതയുടെ മകൾ പഠിക്കുന്ന സ്കൂളിന്‍റെയും സഹായത്തോടെ വീട് പണി ഏറെക്കുറെ പൂർത്തീകരിച്ച് കയറി താമസിക്കുകയായിരുന്നു. ഒന്നര മാസം മുൻപ് രോഗിയായ ഭർത്താവ് മരിച്ചതോടെ ദിവസങ്ങൾക്കകം അയൽവാസി വഴി കെട്ടിയടയ്ക്കുകയായിരുന്നു. അയൽവാസിയുടെ പിതാവിൽ നിന്നു സ്ഥലം വാങ്ങിയപ്പോൾ…

Read More

ഒഴുകിയെത്തിയ ദുരിതം! ചപ്പാത്തുകൾ തകർത്തു; ഗ്രാമങ്ങൾ ഒറ്റപ്പെട്ടു, വീടുകൾ വെള്ളത്തിനടിയിലായി

ചെറുതോണി: ചെറുതോണി അണക്കെട്ടിൽനിന്ന് തുറന്നുവിട്ട വെള്ളം തകർത്തത് വിവിധ ഗ്രാമങ്ങളിലേക്കുള്ള സഞ്ചാരമാർഗങ്ങളാണ്. അണക്കെട്ടിന്‍റെ നിർമാണത്തിനായി താത്കാലികമായി നിർമിച്ച പാലമാണ് ചെറുതോണിയിലേത്. ഇടുക്കി, കട്ടപ്പന ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും ജനങ്ങൾക്കും ചെറുതോണിയിലെത്താനുള്ള വഴിയാണ് ചെറുതോണി പുഴയ്ക്കു കുറുകെയുള്ള പാലം. അതിശക്തമായി ഒഴുകിയെത്തിയ വെള്ളവും കടപുഴകി വെള്ളത്തിലൂടെ ഒഴുകിവന്ന മരങ്ങളും പാലത്തിന് ബലക്ഷയം വരുത്തിയിട്ടുണ്ടോ എന്നറിയാൻ അണക്കെട്ടിന്‍റെ ഷട്ടറടയ്ക്കണം. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന് വിള്ളൽ വീണതായാണ് പ്രാഥമിക നിഗമനം. പാലം ടൗണിലേക്ക് കൂടുതൽ കയറിയുള്ളതിനാൽ കാര്യമായ തകരാറുണ്ടാകാൻ വഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെറുതോണി താത്കാലിക ബസ് സ്റ്റാൻഡിനും അപ്പുറം കടന്നാണ് പാലം തുടങ്ങുന്നത്. പുഴയുടെ അരികിലേക്ക് നീക്കി വ്യാപാര സ്ഥാപനങ്ങൾക്കായി കെട്ടിടങ്ങളും ബസ് സ്റ്റാൻഡും നിർമിക്കുകയും ചെയ്തതോടെ പാലത്തിന്‍റെ നീളം കുറയുകയായിരുന്നു. അതേസമയം പെരിയാറിനു കുറുകെയുള്ള വെള്ളക്കയം, തടിയന്പാട്, വിമലഗിരി, പെരിയാർവാലി ചപ്പാത്തുകൾ തകർന്നു. വാഴത്തോപ്പ് – മരിയാപുരം പഞ്ചായത്തുകളെതമ്മിൽ ബന്ധിപ്പിക്കുന്ന…

Read More