അടിമാലിയില്‍ വീടിനുമുകളിൽ   മണ്ണിടിഞ്ഞ്  വീണ് ഏഴുപേര്‍ മരിച്ചു;  രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി

അടിമാലി:‍ കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ ഉരുള്‍ പൊട്ടി. കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയില്‍ അടിമാലി എട്ടുമുറിക്ക് സമീപം രാത്രി മൂന്ന് മണിയോട് കൂടി മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ ഏഴ് പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടു. അതേ തുടര്‍ന്ന് ഫര്‍ഫോഴ്‌സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മണ്ണുകള്‍ മാറ്റി അതില്‍ നിന്ന് രണ്ടുപേരെ ജീവനോടെ രക്ഷിച്ചു.

പുതിയകുന്നേല്‍ ഹസനാര്‍, ബന്ധു കുഞ്ഞുമുഹമ്മദ്, എന്നിവരെയാണ് മണ്ണിനടിയില്‍ നിന്നും ഒരു മണിക്കൂറിനുള്ളില്‍ ജീവനോടെ പുറത്തെടുത്തു .ഒന്‍പതോടുകൂടി ഭാര്യ ഫാത്തിമ(85) മകന്‍ മുജീബ്(35) മകന്‍റെ ഭാര്യ സോഫിയ(30) മക്കളായ ദിയ (6)മിയ(9) മരിച്ച നിലയിലും കണ്ടെടുത്തു. അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനിയായ കൊരങ്ങാട്ടിയില്‍ ഉരള്‍ പൊട്ടി വിടിനു മുകളില്‍ മണ്ണ് വീണ് മോഹനന്‍(52) ഭാര്യ ശോഭന(48) എന്നിവര്‍ മരിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി രാത്രിമുതല്‍ സ്ഥലത്തുണ്ടായിരുന്നു.

മണ്ണിടിച്ചില്‍ തുടരുന്നു. നിരവധി പേര്‍ക്ക് പരിക്ക്. 30 വീടുകള്‍ ഭാഗീകമായും എട്ടോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ നേരിയമംഗലം മുതല്‍ മൂന്നാര്‍ വരെ 13 ഇടങ്ങളില്‍ മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും ഗതാഗതം സ്തംഭിച്ചു.

Related posts