കോട്ടയം: കരുണാനിധിയുടെ മരണത്തുടർന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് മുടങ്ങി. വിവിധ ഡിപ്പോകളിൽനിന്നുള്ള മധുര, കോയന്പത്തൂർ, വേളാങ്കണ്ണി തുടങ്ങിയ സർവീസുകൾ ഒഴിവാക്കി. കുമളി ഡിപ്പോയിൽനിന്നുള്ള കന്പം സർവീസുകളും മുടങ്ങി. ബസുകൾ റദ്ദാക്കിയതോടെ യാത്രക്കാർ ട്രെയിനുകളെ ആശ്രയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള ബസുകളും ഇന്നലെ മുടങ്ങിയിരുന്നു. തമിഴ്നാട്ടിൽനിന്ന് പതിവായി എത്തിയിരുന്ന ഇറച്ചിക്കോഴി ലോറികളും ഇന്നലെ എത്തിയിയില്ല. മുട്ടയ്ക്കും ക്ഷാമം നേരിട്ടു.തമിഴ്നാട്ടിൽ പച്ചക്കറി, കോഴി, മുട്ട എന്നിവയ്ക്കായി പോയി ലോറികൾ ചൊവാഴ്ച വൈകുന്നേരം തന്നെ ചരക്കെടുക്കാതെ തിരികെപ്പോന്നു. ഒരാഴ്ചത്തേക്കു കന്പം, തേനി മാർക്കറ്റുകളിൽ ചരക്കെത്താൻ സാധ്യതയില്ലാത്തതിനാൽ പച്ചക്കറി വില ഉയർന്നേക്കും. കന്പത്തും തേനിയിലും ഇന്നലെ മാർക്കറ്റുകൾ പ്രവർത്തിച്ചില്ല. കേരളത്തിൽനിന്നുള്ള ലോറികൾ തിങ്കളാഴ്ച മാത്രമെ ഇനി തമിഴ്നാട്ടിലേക്കു പോകാനിടയുള്ളു. വേളാങ്കണ്ണി ഉൾപ്പെടെ തീർഥാടന കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര മേഖലയിലേക്കും ബുക്ക് ചെയ്ത ഓട്ടം പലയിടങ്ങളിലും റദ്ദാക്കി. തമിഴ് നാട്ടിൽ അങ്ങിങ്ങ് അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത…
Read MoreCategory: Kottayam
സപ്ലൈകോയുടെ ഓണച്ചന്തയ്ക്കു നാളെ തുടക്കം; കുടുബശ്രീ, വനശ്രീ, മത്സ്യഫെഡ് എന്നിവരും പങ്കെടുക്കും
കോട്ടയം: സപ്ലൈകോയുടെ ഓണച്ചന്തയ്ക്കു നാളെ തുടക്കമാവും. കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് 24 വരെ നടക്കുന്ന ഓണം മെഗാ ഫെയറിൽ സപ്ലൈകോയ്ക്കൊപ്പം കുടുബശ്രീ, വനശ്രീ, മത്സ്യഫെഡ് എന്നിവരും പങ്കെടുക്കും. തിരക്ക് കുറയ്ക്കാൻ എട്ട് കൗണ്ടറുകളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ഫെയറിൽ കുടുംബശ്രീ നാടൻ വിഭവങ്ങളുടെ ഫുഡ് കോർട്ടുമുണ്ട്. താലൂക്കുതല ഓണം ഫെയർ 16 മുതൽ 24 വരെയായിരിക്കും. കോട്ടയം താലൂക്ക് തല ഫെയർ ഏറ്റുമാനൂർ സപ്ലൈകോ സൂപ്പർമാർട്ടിലും പാലായിലേത് മീനച്ചിൽ സൂപ്പർമാർട്ടിലും കാഞ്ഞിരപ്പള്ളിയിലേത് പൊൻകുന്നം സൂപ്പർമാർട്ടിലും വൈക്കത്തേത് വൈക്കം സൂപ്പർ മാർട്ടിലും ചങ്ങനാശേരിയിലേത് പെരുന്ന ഗവണ്മെന്റ് എൽപിഎസ് മൈതാനത്തുമായിരിക്കും. കോട്ടയത്ത് ജില്ലാ ഫെയർ ഉള്ളതിനാൽ താലൂക്ക് തല മാർക്കറ്റില്ല. എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ ഓണച്ചന്തകൾ 20 മുതൽ 24 വരെയായിരിക്കും. പുതുപ്പള്ളി, ഈരാറ്റുപേട്ട, കടുത്തുരുത്തി സൂപ്പർമാർട്ടുകൾക്കു പുറമെ മുണ്ടക്കയം പീപ്പിൾ ബസാർ, കറുകച്ചാൽ സൂപ്പർ ബസാർ എന്നിവിടങ്ങളിൽ…
Read Moreപ്രളയക്കെടുതി ഒഴിയുന്നില്ല ; നാളെ കേന്ദ്രം സംഘമെത്തും; രണ്ടാം വരവിൽ യഥാർഥ നഷ്ടം കാണാതെ പോകരുതെന്ന് ജനങ്ങൾ
കോട്ടയം: ജില്ലയിലെ പ്രളയദുരിതം വിലയിരുത്താൻ നാളെ കേന്ദ്രസംഘമെത്തും. കേന്ദ്ര സംഘത്തിന്റെ രണ്ടാം വരവിൽ യഥാർഥ നഷ്ടം കാണാതെ പോകരുതെന്നാണു സാധാരണക്കാരുടെ ആവശ്യം. പ്രളയകാലത്തു സന്ദർശനത്തിനെത്തിയ കേന്ദ്രസംഘത്തിൽ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിൽ മന്ത്രി അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെയുള്ളവർ ചെങ്ങളവും കുമരകവും സന്ദർശിച്ചു മടങ്ങിയിരുന്നു. കേന്ദ്രത്തിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം വീണ്ടുമെത്തി നഷ്ടം പൂർണമായി വിലയിരുത്തുമെന്നാണു കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞത്. ഇതേത്തുടർന്നാണു സംഘം നാളെ വൈക്കത്തെത്തുക. ഏറ്റവും കൂടുതൽ പ്രളയ നഷ്ടമുണ്ടായ കോട്ടയം താലൂക്കിൽ സന്ദർശനം നടത്തുന്നതിൽ വ്യക്തതയില്ല. ജൂലൈയിൽ തുടർച്ചയായി രണ്ടാഴ്ച പെയ്ത മഴയിൽ ജില്ലയിൽ വ്യാപക നാശമുണ്ടായിരുന്നു. ഒരാഴ്ചയിലേറെ പടിഞ്ഞാറൻ പ്രദേശങ്ങൾ പൂർണമായി വെള്ളത്തിനടിയിലായിരുന്നു. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിൽ ജില്ലയിൽ 90.9 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു റവന്യുവകുപ്പിന്റെ കണക്ക്. കൃഷി നശിച്ച വകയിൽ 53.35 കോടി രൂപയുടെയും റോഡുകൾ തകർന്ന വകയിൽ 30…
Read Moreപതിനഞ്ചുകാരിയെ പീഡിപ്പിച്ച പൂജാരി പോക്സോ കേസിൽ വിചാരണ നേരിടുന്നയാൾ; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുവരുകയായിരുന്നുവെന്ന് പോലീസ്
കോട്ടയം: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പൂജാരി പോക്സോ കേസിൽ വിചാരണ നേരിടുന്നയാൾ. പാറശാല നെടുവിള ആലൻകോട്ട കൃഷ്ണപ്രസാദിനെ (24) യാണ് ഇന്നലെ അയർക്കുന്നം പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വർഷം പൊൻകുന്നത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് കൃഷ്ണപ്രസാദെന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ വിചാരണ നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു. ഇയാൾ വൈക്കത്തുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയാണ്. മൂന്നു മാസം മുൻപാണ് വൈക്കത്ത് എത്തിയത്. ആറു മാസം മുൻപാണ് അയർക്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പതിനഞ്ചുകാരിയെ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടത്. തുടർന്ന് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച രാത്രി 11നാണ് ഇയാൾ പെണ്‍കുട്ടിയുമായി കടന്നത്. പരിചയക്കാരന്റെ ഓട്ടോറിക്ഷയിലാണ് പെണ്‍കുട്ടിയെ കടത്തിയത്. അന്നു രാതി തന്നെ വീട്ടുകാർ അയർക്കുന്നം പോലീസിൽ പെണ്‍കുട്ടിയെ കാണാതായതിനു പരാതി…
Read Moreവണ്ണപ്പുറം കൂട്ടക്കൊല: പ്രതികൾ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന് പോലീസ്
ഇടുക്കി: വണ്ണപ്പുറം കന്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചു മൂടിയ കേസിൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. കൊലപാതകങ്ങൾ നടത്തിയ ശേഷം പ്രതികളായ അനീഷും ലിബീഷും മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കുഴിച്ചു മൂടുന്നതിന് മുൻപ് പ്രതികൾ മൃതദേഹങ്ങളുടെ മുഖത്ത് ആസിഡൊഴിച്ചുവെന്നും വികൃതമാക്കാൻ ശ്രമിച്ചുവെന്നും പോലീസ് വ്യക്തമാക്കി.അതേസമയം കൊലപാതകം നടത്താൻ സമയം ഗണിച്ചുനോക്കി പറഞ്ഞ ജോത്സ്യനെയും കേസിൽ പ്രതി ചേർക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങൾ അന്വേഷണ സംഘം തുടങ്ങി. കേസിലെ മുഖ്യപ്രതിയായ അടിമാലി കൊരങ്ങാട്ടി സ്വദേശി അനീഷിനെ ചൊവ്വാഴ്ച വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടുപ്രതിയായ കീരികോട് സാലിഭവനിൽ ലിബീഷ് ബാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചൊവ്വാഴ്ച കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ഒളിവിലായിരുന്ന അനീഷിനെ നേര്യമംഗലത്തിന് സമീപത്തെ വനമേഖലയിൽ നിന്നാണ് പോലീസ് പിടിച്ചത്. ഇയാൾ…
Read Moreവിദ്യാർഥികളുമായി വന്ന സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിച്ച് നാലുപേർക്ക് പരുക്ക്; രാമപുരം തോട്ടം കവല വളവിൽ അപകടം നിത്യസംഭവമെന്ന് നാട്ടുകാർ
രാമപുരം: തോട്ടം കവല ഷാപ്പിനു സമീപം സ്വകാര്യ ബസും സ്കൂൾ ബസും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. സ്കൂൾ ബസിലെ ഡ്രൈവർ കൂത്താട്ടുകുളം ഇടയാർ സ്വദേശി തങ്കപ്പൻ (52), സ്കൂൾ ബസിലെ ആയ കൂത്താട്ടുകുളം സ്വദേശി മേരി (40), സ്കൂൾ ബസിലെ വിദ്യാർഥി ബിൻ ഹരി (എട്ട്), ബസിലെ ഡ്രൈവർ കിഴതിരി എള്ളുകാലായിൽ സുരേന്ദ്രൻ (56) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെ 7.20-നാണ് അപകടമുണ്ടായത്. കുണിഞ്ഞിയിൽനിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന സെന്റ് തോമസ് ബസും എതിരേ കുട്ടികളുമായി വരികയായിരുന്നു സ്കൂൾ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്കൂൾ ബസിൽ കുടുങ്ങിയ ഡ്രൈവർ തങ്കപ്പനെ കൂത്താട്ടുകുളത്തുനിന്നുമെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും രാമപുരം പോലീസും ചേർന്നു ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ ബസിൽ അപകടസമയത്ത് 20 വിദ്യാർഥികളുണ്ടായിരുന്നു. അപകടസ്ഥലം നന്നേ വീതികുറവുള്ളതും കൊടും വളവുമാണ്. ഈ ഭാഗത്ത് അപകടങ്ങൾ…
Read Moreപൊൻകുന്നത്തിന്റെ കാർഷികസമൃദ്ധിയുടെ നേർക്കാഴ്ചയുമായി വാസ്തുവിദ്യാഗുരുകുലം
പൊൻകുന്നം: ഹൈറേഞ്ചിന്റെ കവാടമായ പൊൻകുന്നത്തിന്റെ ഗതകാലസ്മരണകൾ ഉണർത്തുന്ന തത്സമയ ചുവർച്ചിത്രം മിനിസിവിൽ സ്റ്റേഷന്റെ ഭിത്തിയിൽ പിറന്നത് വേറിട്ട വിസ്മയക്കാഴ്ചയൊരുക്കി. നാളെ ഉദ്ഘാടനം ചെയ്യുന്ന മിനിസിവിൽ സ്റ്റേഷന്റെ നടുത്തളത്തിലെ ചുവരിലാണ് ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിലെ കലാകാരന്മാർ വർണചിത്രം വരച്ചത്. ഒരുകാലത്ത് പൊൻകുന്നത്തിന്റെ കാർഷിക-വാണിജ്യസമൃദ്ധി വിളിച്ചോതിയിരുന്ന ചുമടുതാങ്ങിയും കാളവണ്ടിയും ഇപ്പോഴത്തെ റബർടാപ്പിംഗുമെല്ലാം ചിത്രകാരന്റെ വിരൽത്തുന്പിൽ തെളിഞ്ഞു. അക്ഷരനഗരിയുടെ കിഴക്കൻ മേഖലയായ പൊൻകുന്നത്ത് തലയുയർത്തി നിൽക്കുന്ന രണ്ട് കൂറ്റൻ ആൽമരശിഖരങ്ങൾ കൈകോർത്ത് സ്വാഗതമരുളുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രം ഇന്നേ പൂർത്തിയാവുകയുള്ളൂ. ഇതിൽ നിന്ന് കാലാകാലങ്ങളിൽ കൊഴിഞ്ഞു വീണു കിടക്കുന്ന ഇലകളിൽ ഇന്ന് ഇവിടെയെത്തുന്ന ജനപ്രതിനിധികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമെന്നും ആറ·ുള വാസ്തുവിദ്യാഗുരുകുലത്തിലെ പ്രധാന ചിത്രകാര·ാരായ സുരേഷ് മുതുകുളവും പി.കെ. ശ്രീക്കുട്ടൻ നായരും പറഞ്ഞു. അക്രിലിക് കളർ ഉപയോഗിച്ചാണ് ചിത്രരചന. എണ്ണച്ചായ ചിത്രങ്ങളുടെ പ്രദർശനവും ഇവിടെയുണ്ട്. സംസ്ഥാനപുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളുടേയും കേരള കാർട്ടൂണ്‍…
Read Moreസംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ കനത്ത മഴ; ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നു; അടുത്ത രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കോട്ടയം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ പെയ്തു തുടങ്ങി. കഴിഞ്ഞ രാത്രി മുതൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മധ്യകേരളത്തിൽ മഴ കനത്തത്. ഇതോടെ ജലാശയങ്ങളിൽ താഴ്ന്നു തുടങ്ങിയിരുന്ന ജലനിരപ്പ് വീണ്ടും ഉയർന്നു. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയ പെയ്തതിനാൽ ഡാമിൽ ജലനിരപ്പ് ഉയർന്നു. 2,396.86 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. 2,398 അടിയിൽ ജലനിരപ്പ് എത്തിയാൽ ട്രയൽ റണ്‍ നടത്തുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂർത്തിയായിരുന്നു. കോഴിക്കോട്ടും കണ്ണൂരിലെ മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കണ്ണൂരിലെ ആറിടങ്ങളിൽ ഉരുൾപൊട്ടലും ഉണ്ടായി. വടക്കൻ മലബാറിലെ ഡാമുകളില്ലെല്ലാം ജലനിരപ്പ് വീണ്ടും ഉയർന്നു. ബാണാസുരസാഗർ ഡാം രാവിലെ തുറന്നുവിട്ടു. വയനാട് ജില്ലയിലെ…
Read Moreകേണലാകണമെന്ന മോഹം സാധിച്ചില്ല; മദ്യം അകത്തുചെല്ലുമ്പോൾ എസ്ഐ ആകൂം; ഒടുവിൽ ജയിലിലുമായി; കോട്ടയംകാരന്റെ മദ്യലീലകൾ ഇങ്ങനെയൊക്കെ
കോട്ടയം: അടിച്ചു ഫിറ്റായാൽ എസ്ഐ. അല്ലെങ്കിൽ വെറും പാവം. മദ്യലഹരിയിൽ പോലീസ് ആകുന്ന നാൽപത്തേഴുകാരന്റെ കഥ കറുകച്ചാലിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ കറുകച്ചാൽ മേഴ്സി ആശുപത്രിക്കു മുന്നിൽ മദ്യലഹരിയിൽ ഒരാൾ ബഹളമുണ്ടാക്കി. ചോദിച്ചവരോടൊക്കെ ഇയാൾ എസ്ഐ ആണെന്നു പറഞ്ഞു. ഒരു എസ്ഐ ഇങ്ങനെ മദ്യലഹരയിൽ കുഴഞ്ഞാടി നടക്കുമോ എന്ന് ചിലർക്ക് സംശയം. ഉടനെ വിവരം പോലീസിൽ അറിയിച്ചു. കറുകച്ചാൽ എസ്ഐ എത്തിയപ്പോൾ അദേഹത്തിന് കാലുറയ്ക്കാതെ നിൽക്കുന്ന മദ്യപൻ ഒരു സല്യൂട്ടടിച്ചു. മദ്യലഹരിയിൽ നടത്തിയ സല്യൂട്ടടി കണ്ടപ്പോൾ പോലീസിനും ഒരു പന്തികോട് തോന്നി. പിടിച്ച് വണ്ടിയിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചു. ലഹരി വിട്ടുമാറിയപ്പോഴാണ് ഇയാളുടെ മനസിലെ പോലീസ് ചിന്ത വെളിപ്പെടുത്തിയത്. മാമ്മൂട് സ്വദേശിയാണ് കക്ഷി. നല്ല കുടുംബ പശ്ചാത്തലം. പട്ടാളത്തിൽ ചേർന്ന് കേണൽ ആകണമെന്നായിരുന്നു ആഗ്രഹം. അത് നടന്നില്ല. ഇപ്പോൾ മദ്യം അകത്തു…
Read Moreപോലീസ് സ്റ്റേഷന്റെ മുമ്പിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടയടി; പോലീസിനെ കണ്ട് ചിതറിയോടിയവരെ പിടികൂടിയത് ഇങ്ങനെയൊക്കെ…
കറുകച്ചാൽ: പോലീസ് സ്റ്റേഷനു മുന്നിൽ ഏറ്റുമുട്ടിയ ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പോലീസ് സ്റ്റേഷനാണെന്നറിയാതെയായിരുന്നു അടിയും ബഹളവും. ഒടുവിൽ പോലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും കുടുങ്ങി. കറുകച്ചാലിലാണ് സംഭവം. മദ്യം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് വാഴൂർ റോഡിൽ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു നാലു തൊഴിലാളികൾ ഏറ്റമുട്ടിയത്. തെങ്ങണയിൽ കെട്ടിടം നിർമാണത്തിനായി എത്തിയ ബീഹാർ സ്വദേശികളായ വിവേക് (21), കൃഷ്ണൻ (19), അതുൽ (20), പസ്വാൻ (19) എന്നിവരാണ് റോഡിനു നടുവിൽ ഏറ്റുമുട്ടിയത്. നാലുപേരും കറുകച്ചാൽ ബിവറേജസിൽ നിന്നും മദ്യം വാങ്ങാനായി എത്തിയതായിരുന്നു. മദ്യം വാങ്ങിയ ശേഷം പണത്തെ ചൊല്ലിയായിരുന്നു തർക്കം. റോഡിലൂടെ ബഹളം വച്ചെത്തിയ ഇവർ പോലീസ് സ്റ്റേഷനു മുന്നിൽ എത്തിയതോടെ പരസ്പരം തമ്മിലടിക്കുകയായിരുന്നു.പോലീസ് സ്റ്റേഷനു മുന്നിലെ കൂട്ടയടിയറിഞ്ഞാണ് പോലീസ് എത്തിയത്. അപ്പോഴാണ് പോലീസ് സ്റ്റേഷന്റ…
Read More