കോട്ടയം: ആശങ്കയേതും വേണ്ട, മലയാളി ഏറ്റവും കൂടുതല്‍ കൊണ്ടാടിയ നോവലിന്റെ, എംടിയുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രഭാഷ്യം വരും. അതും ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമായിത്തന്നെ. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണവുമായി നിര്‍മാതാവ് ബി.ആര്. ഷെട്ടിയും സംവിധായകന് വി.എ. ശ്രീകുമാറും രംഗത്തെത്തി. അടുത്ത വര്‍ഷം ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്നലെ ഇരുവരും ന്യൂഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഷെട്ടിതന്നെയാണ് രണ്ടാമൂത്തിന്റെ ഷൂട്ടിംഗിനെ സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ സംവിധായകന് ശ്രീകുമാറും രണ്ടാമൂഴത്തിന്റെ പുരോഗതി വെളിപ്പെടുത്തി. ‘അതെ, ആ വലിയ വാര്‍ത്ത ഇതാ, ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രം രണ്ടാമൂഴത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജൂലൈയില്‍ ആരംഭിക്കും’. -ബി.ആര്. ഷെട്ടി ട്വിറ്ററില്‍ കുറിച്ചു.‘ഇത്രയും നാളും ഒരു സ്വപ്നത്തിന്റെ പിന്നാലെയായിരുന്നു. ഇനി അത് യാഥാര്‍ഥ്യമാകാന്‍ പോകുന്നു. വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗ്് ബി.ആര്. ഷെട്ടിയുമായി നടത്തി. ഇത്തരത്തിലൊരു സിനിമയുമായി മുന്നോട്ടുപോകാനുള്ള എല്ലാ…
Read MoreCategory: Kottayam
പ്രളയജലത്തോടൊപ്പമെത്തിയ ചെളിയും മാലിന്യവും കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ; മണർകാട് ഐരാറ്റുനട നിരമറ്റത്ത് കുടിവെള്ളം മുട്ടി 120 കുടുംബങ്ങൾ
സി.സി.സോമൻ കോട്ടയം: പ്രളയജലത്തോടൊപ്പം ഒഴുകിയെത്തിയ ചെളിയും മാലിന്യവും കുടിവെള്ള പദ്ധതിയുടെ കിണറ്റിൽ വീണ് 120 വീട്ടുകാരുടെ വെള്ളംകുടി മുട്ടി. മണർകാട് പഞ്ചായത്തിലെ ഐരാറ്റുനട നിരമറ്റം നിവാസികളാണ് രണ്ടാഴ്ചയായി കുടിവെള്ളം കിട്ടാതെ വലയുന്നത്. ഇപ്പോൾ ദൂരെ സ്ഥലത്തു നിന്നാണ് ഇവിടത്തുകാർ വെള്ളം ശേഖരിക്കുന്നത്. അഞ്ചു വർഷം മുൻപുവരെ വെള്ളത്തിനായി കിലോമീറ്റുകൾ നടന്ന് കഷ്ടപ്പെട്ടവരാണ് നിരമറ്റം നിവാസികൾ. നിരമറ്റം കുടിവെള്ള പദ്ധതി വന്നതോടെ ഇവരുടെ കഷ്ടപ്പാടിന് അറുതിയായി. നിരമറ്റം കുന്നിൻ മുകളിൽ 26000 ലിറ്റർ കൊള്ളുന്ന ടാങ്ക് സ്ഥാപിച്ച് സമീപത്തെ താഴ്ചയിലുള്ള കിണറ്റിൽ നിന്ന് വെള്ളം സംഭരിച്ച് വിതരണം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പെയ്യുന്ന ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് ഇവിടത്തുകാരുടെ വെള്ളംകുടി മുട്ടിച്ചത്. കിണറ്റിലേക്ക് ചെളിയും മാലിന്യവുമെല്ലാം ഒഴികിയെത്തിയതോടെ കിണർ വൃത്തിഹീനമായി. മോട്ടോർ പുര വരെ വെള്ളത്തിലായിരുന്നു. കിണറ്റിൽ വീണുകിടക്കുന്ന ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാതെ പന്പിംഗ് തുടരാൻ…
Read Moreകനത്ത മഴയിലും വിയർത്ത് ട്രാഫിക് പോലീസുകാർ; മേൽപ്പാല നിർമാണം മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായ നാഗമ്പടത്താകെയുള്ളത് വെറും 10 പോലീസുകാർ
കോട്ടയം: നഗരത്തിലെ ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നാഗന്പടത്ത് ദിവസവും ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നതു 10 പോലീസുകാരാണ്. ഒരു എസ്ഐ ഉൾപ്പെടെയാണു ഇവിടെ രാവിലെ മുതൽ രാത്രി വരെ 10 പോലീസുകാർ സേവനം ചെയ്യുന്നത്. കൂടുതൽ കുരുക്ക് അനുഭവപ്പെടുന്ന സമയങ്ങളിൽ കണ്ട്രോൾ റൂം പോലീസും സേവനം ചെയ്യുന്നുണ്ട്. സീസർ പാലസ് ജംഗ്ഷൻ മുതൽ ചെന്പരത്തിമൂട് ജംഗ്ഷൻ വരെയാണു പോലീസ് വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചു വാഹന ഗതാഗതം നിയന്ത്രിക്കുന്നത്. ഏറെ അപകട സാധ്യതയുള്ള മേൽപ്പാലത്തിലും പഴയ ബസ് സ്റ്റോപ്പിലും പോലീസുകാർ നില്ക്കുന്നതു കൊണ്ടു മാത്രമാണു അപകടങ്ങൾ ഉണ്ടാകാത്തത്. ഏറ്റുമാനൂർ റോഡിലെ ബസ് സ്റ്റോപ്പ് മീനച്ചിലാറിനു കുറകെയുള്ള പാലത്തിന്റെ അപ്പുറത്തേക്കു അധികൃതർ മാറ്റി സ്ഥാപിച്ചിരുന്നു. ഇപ്പോഴും പഴയ ബസ് സ്റ്റോപ്പിൽ നില്ക്കുന്ന യാത്രക്കാരെ പോലീസുകാർ എത്തിയ പുതിയ ബസ് സ്റ്റോപ്പിലേക്കു പറഞ്ഞുവിടേണ്ട അവസ്ഥയാണ്. ഏറെ തിരക്ക് അനുഭവപ്പെടുന്ന രാവിലെയും വൈകുന്നേരങ്ങളിലും ട്രാഫിക്…
Read Moreഈ നശിച്ച മഴകാരണം..! നാഗമ്പടം റെയിൽവേ മേൽപാലം നിർമാണം ‘സ്ലോ മോഷനിൽ’; മഴയെ പഴിക്കാൻ തുടങ്ങിയിട്ട് മുന്നു വർഷം പിന്നിടുന്നു
കോട്ടയം: നാഗന്പടം റെയിൽവേ മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നിങ്ങുന്നു. നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ കോട്ടയത്തേക്കുള്ള പ്രവേശന കവാടമായ നാഗന്പടം ഗതാഗതക്കുരുക്കിലാണ്. മഴ ശക്തമായതാണ് നിർമാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. മൂന്നു വർഷം മുന്‍പു ആരംഭിച്ചതാണ് പാലത്തിന്റെ നിർമാണം. ഇത്രയും അനന്തമായി പാലം നിർമാണം നീണ്ടുപോകുന്നതിൽ വലിയ പ്രതിഷേധം ഇതിനോടകം ഉയർന്നു കഴിഞ്ഞു. റെയിൽവേ ലൈനിനു മുകളിലൂടെയുള്ള പാലത്തിന്റെ നിർമണം നേരത്തെ പൂർത്തിയാക്കിയതാണ്. ഇനി പൂർത്തിയാകാനുള്ളത് ഇരുവശത്തെയും അപ്രോച്ച് റോഡുകളുടെ പണികളാണ്. സീസർ പാലസ് ജംഗ്ഷനിൽ നിന്നും പാലത്തിലേക്കു കയറുന്ന അപ്രോച്ച് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയിട്ടു ദിവസങ്ങളായി .ഇവിടെ നിരത്തുന്നതിനായി മെറ്റൽ ഇറക്കിയിട്ടിരിക്കുകയാണ്. ഇന്നലെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ വെറും മൂന്നു ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. നിർമാണം വേഗത്തിൽ പൂർത്തിയാക്കി ചിങ്ങത്തിൽ പാലം തുറുന്നു കൊടുക്കാനാണു അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലത്തെ സ്ഥിതിയിലാണു നിർമാണ…
Read More92ന് ശേഷം വീണ്ടും ഇടുക്കി ഡാം തുറന്നുവിട്ടേക്കും; മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കാൻ നിർദേശം
തിരുവനന്തപുരം: അതിവർഷം മുലം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പു ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെള്ളം തുറന്നുവിടുകയാണെങ്കിൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ മുഴുവൻ വിവരങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ തയാറാക്കാൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർദേശം ഉണ്ടായത്. സംഭരണിയിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെള്ളം കുറച്ചു വീതം തുറന്നു വിടുന്നതിനെക്കുറിച്ചാണു സർക്കാർ ആലോചിക്കുന്നത്. വെള്ളം തുറന്നു വിടുമ്പോൾ എത്ര താമസക്കാരെ ബാധിക്കുമെന്നും ഒഴുകിപ്പോകുന്ന ചാലുകളിലെ തടസങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കുന്നതിനാണു സർവേ നടത്തേണ്ടത്. റവന്യൂ- ജലവിഭവ വകുപ്പുകളും കെഎസ്ഇബിയും ചേർന്നാണ് സർവേ നടത്തുക. ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ ഇടുക്കി, എ റണാകുളം ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അണക്കെട്ടു തുറന്നു വിട്ടാൽ വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു വശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അഥോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളിൽ നിന്ന് തയാറാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി…
Read Moreകാലവർഷക്കെടുതിയിൽ നെഹ്റുസ്റ്റേഡിയവും ; പരിശീലനം നടത്താനാവാതെ കായിക വിദ്യാർഥികൾ; ഒന്നും ചെയ്യാതെ നോക്കുകുത്തിയായി അധികൃതർ
സി.സി.സോമൻ കോട്ടയം: മരണാസന്നമായി കിടക്കുന്ന നെഹ്റു സ്റ്റേഡിയത്തെ രക്ഷിക്കാനാരുമില്ല. കാലവർഷം തുടങ്ങിയിട്ട് ഇന്നു വരെ കായിക വിദ്യാർഥികൾക്ക് പരിശീലനം നടത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും സ്റ്റേഡിയത്തിൽ വെള്ളം നിറഞ്ഞു കിടക്കുന്നു. സ്റ്റേഡിയത്തിലെ വെള്ളം ഒഴുകി പോകാത്തതിന് മൂന്നു കാരണങ്ങളാണുള്ളത്. ചുറ്റുമുള്ള ഓടയിൽ ചെളിനിറഞ്ഞു അതിലൊന്ന് സ്റ്റേഡിയത്തിനു ചുറ്റുമുള്ള ഓട നിറഞ്ഞ് ചെളി നിറഞ്ഞിരിക്കുന്നു. ഓടയിലെ ചെളിനീക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്റ്റേഡിയത്തിൽ നിറയുന്ന വെള്ളം ഓടയിലേക്ക് ഒഴുകി നിറയും. അവിടെ നിന്ന് സ്റ്റേഡിയത്തിനു മുൻവശം വഴി റോഡിനു കുറുകെ സ്ഥാപിച്ച രണ്ടു പൈപ്പ് വഴിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നത്. ചെളിനിറഞ്ഞ് ഓട അടഞ്ഞു കിടക്കുകായണ്. ചെളി നീക്കി ഓട വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഓട താഴ്ന്നും പൈപ്പ് പൊങ്ങിയും സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകേണ്ട വെള്ളം ഒഴുക്കി കളയുന്നതിന് റോഡിനടിയിൽ കുറുകെ സ്ഥാപിച്ച പൈപ്പ് ഉയർന്നിരിക്കുന്നതാണ് സ്റ്റേഡിയത്തിലെ വെള്ളം…
Read Moreവെള്ളം കയറിയ വീടുകളിൽ തിരികെ താമസിക്കാന്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്! പാന്പിനെ കണ്ടാൽ വിളിക്കാം- 9847021726
കോട്ടയം: വെള്ളം കയറിയ വീടുകളിൽ മലവെള്ളത്തിൽ ഒഴുകി വന്ന വിഷപ്പാന്പുകളെ പിടികൂടുന്നതിനായി സഹായവുമായി വനം വകുപ്പ്. പെരുന്പാന്പിനെയും മറ്റു വിഷപ്പാന്പുകളെയും കണ്ടെത്തിയാൽ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കാനാണ് നിർദേശം. പാന്പുപിടിത്തക്കാരായ ആളുകളുമായി സംഘം എത്തി പാന്പുകളെ പിടിക്കും. ഇതിനായി പൊതുജനങ്ങൾക്ക് വനം വകുപ്പ് ഫോണ്‍ നന്പർ നൽകിയിരിക്കുകയാണ്. 847021726 എന്ന നന്പരിൽ ബന്ധപ്പെട്ടു സഹായം തേടാവുന്നതാണ്.വെള്ളം കയറിയ വീടുകളിൽ പാന്പുകളുൾപ്പെടെയുള്ള ഇഴജന്തുക്കളുടെ വർധിച്ച തോതിലുള്ള ശല്യം ഉണ്ടാകാനിടയുള്ളതിനാൽ വീടുകൾ വൃത്തിയാക്കുന്പോൾ അതീവജാഗ്രത പുലർത്തണമെന്നും വനം വകുപ്പ് അധികൃതർ പറയുന്നു. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞവരുടെ വീടുകൾ അടച്ചിട്ടനിലയിലായിരുന്നെങ്കിലും ആളനക്കമില്ലാത്ത സാഹചര്യത്തിൽ വീടിനകത്തും പരിസരങ്ങളിലും പാന്പുകളും പഴുതാരയും തേളുകളും ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. ക്യാന്പുകളിലെ താമസം അവസാനിപ്പിച്ച് വീടുകളിലെത്തുന്നവർ ഇഴജന്തുക്കളുടെ സാന്നിധ്യം മുൻകൂട്ടി കണ്ട് ആവശ്യമായ സുരക്ഷാ മുന്നൊരുക്കങ്ങൾ എടുക്കണം. വീടിന്റെ പരിസരത്തും മുറിക്കുള്ളിലും മണ്ണെണ്ണ, ടർപ്പെന്റയിൻ, വെളുത്തുള്ളി ചതച്ചിട്ട…
Read Moreകായലിലെ വിളത്തുമരം കണ്ണടച്ചു; കുമരകത്തെ വിളക്കുമരം കണ്ണടച്ചതിനെ തുടർന്ന് ബോട്ടുകൾ ദിശമാറി ഓടുന്നതു പതിവാകുന്നു; അടിയന്തിര നടപടിവേണമെന്ന് ബോട്ട് ജീവനക്കാർ
കുമരകം: കുമരകം ബോട്ടുജെട്ടി തോട്ടിലെക്കുള്ള പ്രവേശന കവാടത്തിലെ വിളക്കുമരംകണ്ണടച്ചതിനെത്തുടർന്ന് യാത്രാബോട്ടുകൾ ദിശമാറി ഓടുന്നതു പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി മുഹമ്മയിൽനിന്നും കുമരകത്തേക്കു വന്ന ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ട് ദിശതെറ്റി കവണാറ്റിൻകര ഭാഗത്തേക്ക് ഏറെദൂരം ഓടുകയും പിന്നീട് ജിവനക്കാർ റിസോർട്ടുകളുടെ വെട്ടം നോക്കി വഴി തെറ്റിയത് തിരിച്ചറിഞ്ഞു തിരികെ ഓടുകയുമായിരുന്നു. മഴയും കാറ്റുമുള്ള ദിവസങ്ങളിൽ ദിശതെറ്റി ഓടുന്നത് വൻദുരന്തത്തിനു കാരണമാകും. ഇടയ്ക്ക് സ്റ്റോപ്പില്ലാത്ത വേന്പനാട്ട് കായലിനു കുറുകെയുള്ള കുമരകം – മുഹമ്മ ഫെറിയിൽ ബോട്ട് ചാൽ തിരിച്ചറിയുന്നതിന് ലക്ഷങ്ങൾ മുടക്കിസ്ഥാപിച്ചിരുന്ന സോളാർ ലൈറ്റ് ഘടിപ്പിച്ച ബോയകളും നശിച്ചു കഴിഞ്ഞു. ഇവയിലും ലൈറ്റ് കത്താതായതോടെ രാത്രി സർവീസുകൾ ജിവനക്കാർക്ക് വെല്ലുവിളി നിറഞ്ഞതായി. 29 പേരുടെ ജീവനപഹരിച്ച കുമരകം ബോട്ട് ദുരന്തത്തിനുശേഷവും പാഠം ഉൾക്കൊണ്ട് ഉണർന്നു പ്രവർത്തിക്കാൻ അധികൃതർ ഇനിയുംതയാറായിട്ടില്ല.
Read Moreപത്തടികൂടി ഉയർന്നാൽ; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2390 അടിയായി ഉയർന്നു: ജാഗ്രത പാലിക്കാൻ നിർദേശം
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 2390 അടിയായി ഉയർന്നു. ജലനിരപ്പ് 10 അടി കൂടി ഉയർന്നാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പെരിയാർ, ചെറുതോണി നദികളുടെ കരകളിലുള്ളവർ ജാഗ്രത പാലിക്കാനും നിർദേശം.
Read Moreമണിമലയാറ്റിൽ മൃതദേഹം ഒഴുകി നടക്കുന്നു! മൃതദേഹം കരയ്ക്കെത്തിക്കാൻ ഭഗീരഥപ്രയത്നം
എരുമേലി: ഒരാഴ്ച മുൻപ്, മുണ്ടക്കയത്ത് നിന്ന് ഒഴുക്കിൽപ്പെട്ട് കാണാതായ അടൂർ മണക്കാല വട്ടമലതെക്കേതിൽ ഷാഹുൽ രാജിന്റെ (21) മൃതദേഹം മണിമലയാറ്റിൽ ഒഴുക്കിൽ നിന്നു പിടിച്ചെടുക്കാൻ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും നടത്തിയത് മണിക്കൂറുകൾ നീണ്ട സാഹസിക ശ്രമം. ഇന്നലെ രാവിലെ എരുമേലി ഓരുങ്കൽകടവിലൂടെ മൃതദേഹം ഒഴുകുന്നത് കണ്ട് നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. എങ്ങനെയും മൃതദേഹം കരയ്ക്കടുപ്പിക്കണമെന്നറിയിച്ച് അപ്പോൾ തന്നെ എരുമേലി പോലീസ് സ്ഥലത്തെത്തി. ശക്തമായ ഒഴുക്കും കരകവിയാറായ വെള്ളപ്പൊക്കവും മൂലം മൃതദേഹം കണ്ടെത്തി പിടിക്കുക സാധ്യമല്ലായിരുന്നു. മണിമലയാറിലെ ചെക്ക്ഡാമുകൾ, പാലങ്ങൾ എന്നിവിടങ്ങളിൽ മൃതദേഹം തങ്ങിനിൽക്കുമെന്ന പ്രതീക്ഷയോടെ പോലീസും ആറിന്റെ കരയിൽ നാട്ടുകാരും തെരച്ചിൽ നടത്തിക്കൊണ്ടിരുന്നു. പാലങ്ങളിൽ പോലീസ് കാവൽ നിന്നതിനൊപ്പം ഫയർ ഫോഴ്സും എത്തി. വിഴിക്കത്തോട്ടിൽ മൃതദേഹം എത്തിയപ്പോൾ പിടികൂടാൻ കഴിഞ്ഞില്ല. അതേസമയം കരിമ്പുകയം ചെക്ക്ഡാമിന്റെ തൂണുകളിൽ മൃതദേഹം തടഞ്ഞു കിടന്നിരുന്നു. എന്നാൽ ഫയർഫോഴ്സിന് സമയത്ത് എത്താൻ…
Read More