എരുമേലി : എരുമേലി ടൗണിലുടനീളം സ്ഥിരം സിസി കാമറകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം പരിശോധനകൾ നടത്തി. തനത് ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവിട്ട് പഞ്ചായത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എസ്റ്റിമേറ്റ് തയാറാക്കുന്നതിനാണ് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം അസിന്റഡ ് എഞ്ചിനീയർ ഉൾപ്പെട്ട സംഘം പരിശോധനകൾ നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ.് കൃഷ്ണകുമാർ, സെക്രട്ടറി പി.എ. നൗഷാദ്, ക്ലാർക്ക് സുധീർ എന്നിവർ ഒപ്പമുണ്ടായിരുന്നു. അടുത്ത ശബരിമല തീർത്ഥാടന കാലത്തിന് മുന്‍പ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ടി.എസ.് കൃഷ്ണകുമാർ പറഞ്ഞു. പോലീസ് സ്റ്റേഷൻ, സർക്കാർ ആശുപത്രി, പാർക്കിംഗ് ഗ്രൗണ്ടുകൾ, വലിയന്പലം, പഞ്ചായത്ത് ഓഫീസ്, പേട്ടക്കവല, നൈനാർ മസ്ജിദ്, കൊച്ചന്പലം, കഐസ്ആർറ്റിസി ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റ്റി ബി റോഡ്, കൊരട്ടി, കരിങ്കല്ലുമുഴി തുടങ്ങി ടൗണിലുടനീളം 60 ഓളം സ്ഥലങ്ങളിൽ സ്ഥിരമായി തൽസമയ…
Read MoreCategory: Kottayam
ദുരിതാശ്വാസ ക്യാമ്പിലെ താരമായി അർജുൻ; ദുരത്തിനിടയിലും അതിരില്ലാത്ത ഭാവനകൾക്ക് ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിലെ ബോർഡുകളിൽ ചിത്രങ്ങൾ വരച്ചാണ് താരമായത്
സി.സി.സോമൻ കോട്ടയം: ദുരിതാശ്വാസ ക്യാന്പിലെ താരമായി മാറി ഏഴാം ക്ലാസുകാരനായ അർജുൻ. ഇളംമനസിലെ അതിരില്ലാത്ത ഭാവനകൾക്ക്് നിറം പകരുകയാണ് ഈ കൊച്ചുകലാകാരൻ. ചാലുകുന്ന് സിഎൻഐ എൽപി സ്കൂളിലെ ക്ലാസ് മുറിയിലെ ബോർഡിൽ നിറയെ അർജുൻ വരച്ച ചിത്രങ്ങളാണ്. വീടും വീട്ടുപകരണങ്ങളുമെല്ലാം വെള്ളത്തിലായതിന്റെ ദു: ഖം പങ്കിടുന്ന അച്ഛനും അമ്മയ്ക്കും ആശ്വാസം പകരുന്നത് അർജുന്റെ ചിത്ര രചന തന്നെ. പത്രങ്ങളിലും മാസികകളിലും വരുന്ന ചിത്രങ്ങൾ നോക്കി അതേ പടി പകർത്തുന്നതിൽ അർജുൻ മിടുക്കനാണ്. വീടും സീനറികളും മാത്രമല്ല ഫുട്ബോൾ ഇതിഹാസം റൊണാൾഡോ വരെ ഈ കൊച്ചുകലാകാരന്റെ വരകളിൽ വിരിയുന്നു. ചാലുകുന്ന് തൈതറയിൽ ഷിബുവിന്റെയും ബിന്ദുഷിബുവിന്റെയും മകനാണ് ടി.എസ്.അർജുൻ. അർജുന്റെ സഹോദരി ഒന്നാം ക്ലാസിൽ പഠിക്കുന്ന മീനാക്ഷിയും ഷിബുവിന്റെ അച്ഛനും അമ്മയും അനുജനും അടങ്ങുന്ന കുടുംബം തിങ്കളാഴ്ചയാണ് ദുരിതാശ്വാസ ക്യാന്പിൽ അഭയം തേടിയത്. ഇവരുടെ വീട് പൂർണമായി വെള്ളത്തിനിടിയിലായി. ടിവി…
Read Moreസെൽഫി വേണ്ടേ വേണ്ട; കോട്ടയത്ത് വെള്ളക്കെട്ടുളള പ്രദേശങ്ങളിൽ സെൽഫിക്ക് നിരോധനം
കോട്ടയം: കോട്ടയം ജില്ലയിൽ വെളളക്കെട്ടുളള പ്രദേശങ്ങളിൽ സന്ദർശനം നടത്തരുതെന്ന് ജില്ലാ കളകർ കർശന നിർദ്ദേശം നൽകി. നാലുമണിക്കാറ്റ് തുടങ്ങിയ വഴിയോര വിശ്രമകേന്ദ്രങ്ങളിലെ സന്ദർശനവും ഒഴിവാക്കണം. വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുളള സ്ഥലങ്ങളിൽ ആളുകൾ വിനോദത്തിനായി കൂട്ടം കൂടുന്നതിനെതിരെയും സെൽഫി എടുക്കുന്നതിനെതിരെയും കർശന നടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചു.
Read Moreവെള്ളപ്പൊക്കം വന്നാൽ പാലായ്ക്കു പോണം; പഴമയിലെ വെള്ളപ്പൊക്കത്തിലെ ചില ഹിറോകഥകളറിയാം
രാജു കുടിലിൽ ഏറ്റുമാനൂർ: വെള്ളപ്പൊക്കം ആഘോഷവേളകൂടിയാണ്. വെള്ളം പൊങ്ങുന്നത് കാത്തിരിക്കുന്നവരായിരുന്നു ഇതിനു മുന്‍പുള്ള തലമുറ. വെള്ളം പൊങ്ങിയാൽ പിന്നെ ഇരിക്കപ്പൊറുതിയില്ല. അങ്ങ് ഇറങ്ങുക തന്നെ. നീന്തണം,ആവോളം. പലർക്കും ഉള്ളിലും പുറത്തും വെള്ളമാകാം. എങ്കിലല്ലേ ആഘോഷത്തിനൊരു പൊലിമയുണ്ടാകൂ. വെള്ളപ്പൊക്കം വന്നാൽ പാലായ്ക്കു പോണം എന്നൊരു പറച്ചിൽ തന്നെ ഇല്ലായിരുന്നോ? ശരിയായിരുന്നു അത്. വെള്ളപ്പൊക്കം ആഘോഷിക്കുന്നവർ പാലാക്കാരെ കണ്ടു പഠിക്കണം. ഇന്നും അവർ തന്നെ ആശാന്മാർ . വെറുതെ നീന്തി രസിക്കുന്നവരുണ്ടാകും. വലവീശാനും ചൂണ്ടയിടാനും വരുന്നവരുണ്ടാകും. മറ്റു ചിലർക്കാകട്ടെ, ഒഴുകി വരുന്ന തേങ്ങയും ചക്കയും മറ്റും നീന്തിപ്പിടിച്ചെടുക്കുന്നതാണ് ത്രിൽ. പുഴയുടെയോ തോടിന്റെയോ ഓരത്ത് കണ്ണിമവെട്ടാതെ നോക്കി നിൽപ്പാണ്. ദൂരെ നിന്ന് ഒഴുകി വരുന്നതു കാണുന്പോഴേ ഒറ്റച്ചാട്ടം. നീന്തിച്ചെന്ന് തേങ്ങയോ ചക്കയോ എന്തുമാകട്ടെ കൈപ്പിടിയിലാക്കുന്നവൻ ഹീറോ. ഇങ്ങനെ സാധനങ്ങൾ നീന്തിയെടുക്കുന്നവർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് പ്രോത്സാഹിപ്പിച്ച് ആവേശം കൂട്ടുന്നവരുമുണ്ടായിരുന്നു. നൽകുന്ന സമ്മാനവും…
Read Moreവെട്ടവുമില്ല, വെളിച്ചവുമില്ല! വൈക്കം തലയോലപ്പറമ്പ് പ്രദേശങ്ങള്‍ സര്‍വത്ര വെള്ളത്തില്‍; ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു
വൈക്കം: തോരാതെ പെയ്യുന്ന പെരുമഴയില്‍ മൂവാറ്റുപുഴയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വടയാര്‍, പാലാംകടവ്, പൊട്ടന്‍ചിറ, എഴുമാംതുരുത്ത്, വല്ലകം, തുറുവേലിക്കുന്ന്, ചാലപ്പറമ്പ്, വൈക്കപ്രയാര്‍, കരിപ്പായി, വാഴമന തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. പ്രധാന റോഡുകള്‍ക്ക് പുറമേ ഗ്രാമീണ മേഖലയിലെ റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. സ്വകാര്യ ബസുകള്‍ തലയോലപ്പറമ്പ് വരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളു. കെഎസ്ആര്‍ടിസി നടത്തുന്ന നാമമാത്ര സര്‍വീസുകളാണ് പ്രദേശത്തുള്ളവര്‍ക്ക് ഏക ആശ്വാസം. ഈ സര്‍വീസുകള്‍ കൂടി നിലച്ചാല്‍ പ്രദേശം ഒറ്റപ്പെട്ട നിലയിലാകും. വീടുകളില്‍ വ്യാപകമായി വെള്ളം കയറിട്ടുണ്ട്. പൊട്ടന്‍ചിറ പെട്രോള്‍ പമ്പും വടയാര്‍ അമ്പലത്തിലും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ പലയിടത്തും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. വടയാര്‍-തുറുവേലിക്കുന്ന് റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങി ആഡംബര കാറിന്റെ എഞ്ചിന് നിലച്ചു. ചിത്രങ്ങള്‍: എഡ്വിന്…
Read Moreരാഷ്ട്രദീപിക വാർത്ത തുണയായി; ഒടുവിൽ ഐസിഎച്ച് അധികൃതർ വൈദ്യുതി ബില്ല് അടിച്ചു; കുട്ടികളുടെ ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിച്ചുതുടങ്ങി
ഗാന്ധിനഗർ: ഒടുവിൽ കുട്ടികളുടെ ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിക്കാൻ നടപടിയായി. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ കുടിയ ശക്തിയുള്ള ജനറേറ്റർ പ്രവർത്തിക്കുന്നതിനായി 1.75 ലക്ഷം രൂപ ഐസിഎച്ച് അധികൃതർ കെഎസ്ഇബിയിൽ അടച്ചു. അടുത്ത ദിവസം തന്നെ ജനറേറ്റർ പ്രവർത്തിപ്പിക്കുവാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടികളുടെ ആശുപത്രിയിൽ വൈദ്യുതി ബന്ധം നിലച്ചാൽ നവജാത ശിശുക്കളും പീഡിയാട്രിക് സർജറി കഴിഞ്ഞ് കിടത്തുന്ന വെന്റിലേറ്റർ സൗകര്യമുള്ള തീവ്രപരിചരണ വിഭാഗം നിശ്ചലമാകും. ഇങ്ങനെ രണ്ടു തീവ്ര പരിചരണ വിഭാഗങ്ങളും നിശ്ചലമാകുന്നതിനെ തുടർന്ന് കുട്ടികൾ മരണപ്പെടുന്ന സംഭവം വരെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വൈദ്യുതി നിലച്ചാൽ പകരം സംവിധാനമായ ജനറേറ്റർ ഇല്ലാത്തതാണ് കാരണമെന്ന് കണ്ടെത്തിയത്. പകരം ഉപയോഗിച്ചിരുന്ന ജനറേറ്ററിന് അഞ്ചു കെ വി ശക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രയോജനം ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് മെഡിക്കൽ കോളജ് ആശുപത്രി കാൻസർ…
Read Moreഎംജി സർവകലാശാല ചൊവ്വാഴ്ചത്തെ പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
കോട്ടയം: എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഹർത്താലിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
Read Moreകലിതുള്ളി മഴ; ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ; പലകുടുംബങ്ങളും ദുരിതാശ്വാസക്യാന്പുകളിലേക്കു മാറിതുടങ്ങി
കോട്ടയം: ശനിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച മഴ ഇതുവരെ തോർന്നില്ല. മിക്കപ്രദേശങ്ങളും വെള്ളത്തിലാണ്. റോഡ് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു. കിഴക്കൻ മേഖലയിലും വെള്ളം കയറി. പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി. പലകുടുംബങ്ങളും ദുരിതാശ്വാസക്യാന്പുകളിലേക്കു മാറിതുടങ്ങി. മഴയ്ക്കു ശമനം ഇല്ലാതായതോടെ ഇന്ന് പലകുടുംബങ്ങളും ദുരിതശ്വാസക്യാന്പുകളിലേക്കു മാറാനുള്ള ഒരുക്കത്തിലാണ്. 40 മണിക്കൂറായി തുടരുന്ന മഴയ്ക്കൊപ്പം കാറ്റും വീശിയടിക്കുന്നത് ദുരിതം ഇരട്ടിയാക്കി. ഇന്നു പുലർച്ചെയും ശക്തമായ കാറ്റാണ് വീശിയത്. പലസ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. മാങ്ങാനം അരമനപ്പടിയ്ക്കുസമീപം വൈദ്യുതി ലൈനിലേക്കു മരം വീണു പോസ്റ്റ് റോഡിലേക്കു മറിഞ്ഞു. ശക്തമായ മഴ ഇന്നലെ 24 മണിക്കൂർ പിന്നിട്ടപ്പോൾ 66 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞൊഴുകുകയാണ്. മൂന്നു നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴ ശക്തമായി തുടരുന്നതോടെ…
Read Moreകനത്ത മഴയിലും വീട്ടിൽ നിന്ന് വിദ്യാർഥികൾ പരീക്ഷയ്ക്ക് പുറപ്പെട്ടു; 9.ന് എംജി യൂണിവേഴ്സിറ്റിയുടെ അറിയിപ്പെത്തി; ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചു
കോട്ടയം: എംജി യൂണിവേഴ്സിറ്റി ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വൈകി പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനമെടുത്തത് വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കി. പരീക്ഷയ്ക്കായി പല വിദ്യാർഥികളും വീട്ടിൽനിന്നും പോന്നതിനുശേഷമാണു പരീക്ഷ മാറ്റിവച്ചതായി അറിയിപ്പ് വന്നത്. മറ്റു യൂണിവേഴ്സിറ്റികൾ ഇന്നലെതന്നെ പരീക്ഷ മാറ്റിവച്ചതായി അറിയിപ്പ് നൽകിയിരുന്നു. എംജി യൂണിവേഴ്സിറ്റി ഇന്നു രാവിലെയാണ് അറിയിപ്പ് നൽകിയത്. വിദ്യാർഥികളെപ്പോലെ അധ്യാപകർക്കും പരീക്ഷ വൈകി മാറ്റിവച്ചത് ബുദ്ധിമുട്ട് സൃഷ്്ടിച്ചു.
Read Moreഅമിത വൈദ്യുതി പ്രവാഹം; തിരുവാർപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ തീപിടിച്ചു
കുമരകം: അമിത വൈദ്യുതി പ്രവാഹത്തിൽ തിരുവാർപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ തീപിടിച്ചു. ഇന്നലെ രാത്രി 7.45നാണു സംഭവം. അമിത വോൾട്ടേജ് മൂലം തിരുവാർപ്പ് പ്രദേശങ്ങളിലെ നിരവധിവീടുകളിലെ ഗൃഹോപകരണങ്ങളും കത്തി നശിച്ചു. ആരോഗ്യകേന്ദ്രത്തിന്റെ ഫാർമസി സ്റ്റോർ റൂമിലെ എസി ഇൻവേർട്ടർ പൊട്ടിത്തെറിച്ചതാണു തീ പിടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പതിനായിരക്കണക്കിന് രൂപയുടെ നാശം കണക്കാക്കുന്നു. ഫാർമസിയിൽ സൂക്ഷിച്ചിരുന്ന ഭൂരിഭാഗം മരുന്നുകളും ഉപയോഗശൂന്യമായി. ഇലക്ട്രോണിക്ക് ഉപകരണങ്ങൾ തകരാറിലായി. പഞ്ചായത്തംഗം പി.എം. മണി, ആർ.വി. സന്തോഷ്, ജീവനക്കാരനായ വേണുക്കുട്ടൻ, അനിൽ തട്ടാംപറന്പിൽ എന്നിവരുടെ നേതൃത്വത്തിലാണു തീ അണയ്ക്കാനുള്ള ആദ്യ ശ്രമങ്ങൾ നടന്നത്. തുടർന്ന് കോട്ടയത്ത് നിന്നും എത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തീ പൂർണമായും അണച്ചു. പ്രദേശത്തെ വീടുകളിലെ 75 ട്യൂബ് ലൈറ്റുകൾ, അഞ്ച് ഫ്രിഡ്ജുകൾ, 20 ടിവികൾ, ഒരു ഫോട്ടോ സ്റ്റാറ്റ് മെഷീൻ എന്നിവ ഓവർ വോൾട്ടേജ് മൂലം കത്തി നശിച്ചു. കനത്ത…
Read More