കോട്ടയം: നഗരത്തിലെ ജലവിതരണം മുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടു. കുടിവെള്ള വിതരണം നടത്തിയിരുന്ന ടാങ്കുകളിലേക്കു വെള്ളം പന്പ് ചെയ്യുന്നത് തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിൽ ചില സ്വകാര്യ കുടിവെള്ള വിതരണ ഏജൻസികളുടെ കിണറുകളും വെള്ളപ്പൊക്കത്തിൽ വെള്ളം കവിഞ്ഞൊഴുകുകയോ മലിനമാകുകയോ ചെയ്തിരുന്നു. കുടിവെള്ളവിതരണക്കാരിൽ ചിലർ വിതരണം നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ നഗരത്തിലെ വെള്ള വിതരണം താറുമാറായിരിക്കുകയാണ്. കച്ചവടക്കാർ ദുരസ്ഥലങ്ങളിൽനിന്നാണ് വെള്ളം ശേഖരിക്കുന്നത്. എന്നാൽ ഏതാനും ചിലസ്ഥലങ്ങളിൽ നഗരത്തിൽനിന്നുള്ള വെള്ളം തന്നെ ഉപയോഗിക്കുകയാണ്. നഗരത്തിലെ ചിലഹോട്ടലുകളിൽ ജലക്ഷാമം അനുഭവപ്പെടാതിരിക്കുന്നത് വെള്ളം ഇറക്കുന്നതിനാലാണെന്നു വ്യാപാരികൾ പറയുന്നു. നഗരത്തിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം കയറിയതോടെയാണു പല ഹോട്ടലുകളിലും ലഭിക്കുന്ന വെള്ളമില്ലെന്നു പരാതി ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു ജലവിതരണം മുടങ്ങിയിട്ട് ദിവസങ്ങളായിട്ടും ഹോട്ടലുകളിൽ ജലക്ഷാമം അനുഭവപ്പെടുന്നില്ലെന്നുമുള്ള യാഥാർഥ്യം പുറത്തുവന്നത്. നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ഹോട്ടലുകാർ നഗരത്തിനോടു ചേർന്നു കിടക്കുന്ന ചില സ്ഥലങ്ങളിൽ നിന്നുമാണു വെള്ളം എത്തിക്കുന്നത്.…
Read MoreCategory: Kottayam
ഐൻസ്റ്റീന്റെ തട്ടിപ്പിന്റെ കണ്ടുപിടുത്തത്തിൽ കുടുങ്ങിയത് ബന്ധുക്കളും കൂട്ടുകാരും; വ്യാജ രേഖയുണ്ടാക്കി ബാങ്കിൽനിന്ന് ഒരുകോടി രൂപ തട്ടിയെടുത്തു ; മുൻ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ
ചിങ്ങവനം: ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി ഒരു കോടി രൂപയോളം വായ്പ തട്ടിപ്പ് നടത്തിയെന്ന കേസിൽ കോടിമതയിലെ ബാങ്ക് ഓഫ് ബറോഡയിലെ മുൻ അസിസ്റ്റന്റ് മാനേജരെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു. പാലാ മങ്കൊന്പ് സ്വദേശി ഐൻസ്റ്റീൻ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവല്ല സ്വദേശിനി ഗീത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പലപ്പോഴായി ഇയാൾ ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരിൽ വ്യാജ അക്കൗണ്ടുകൾ എടുത്ത് വായ്പകൾ എടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നടപടികളുടെ ഭാഗമായി നോട്ടീസുകളും മറ്റു അറിയിപ്പുകളും പലപ്പോഴായി വായ്പക്കാരുടെ പേരിൽ ചെന്നപ്പോഴാണ് സംഭവം അറിയുന്നത് . കൂടുതൽ വിവരങ്ങൾക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായത്. പിന്നീട് ഇവർ പലപ്പോഴായി പരാതി നൽകുകയായിരുന്നു. കൂടുതൽ ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടാകുമെന്ന് കരുതുന്നു. ബാങ്ക്…
Read Moreകഞ്ഞികുടിക്കണേ തിരിച്ചറിയൽ കാർഡ് കാണിക്കണം; വെള്ളപ്പൊക്കത്തിൽ പ്രാണരക്ഷാർത്ഥം ക്യാമ്പുകളിൽ എത്തിയവർക്ക് സർക്കാർ സഹായം കിട്ടണമെങ്കിൽ തിരിച്ചറിയൽ രേഖ കാണിക്കണമെന്ന്
കോട്ടയം: തോരാമഴയത്ത് വീടുമുങ്ങിയപ്പോൾ വെറും കൈയോടെ ദുരിതാശ്വാസ ക്യാന്പുകളിൽ എത്തിയവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അപ്രായോഗികം. റേഷൻ കാർഡ് കോപ്പി, ആധാർ കാർഡ് കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ ഇന്നു തന്നെ ഹാജരാക്കണമെന്നാണു റവന്യു വകുപ്പ് അറിയിപ്പ്. പല കുടുംബങ്ങളും വീടുകൾ ഉപേക്ഷിച്ചു ക്യാന്പുകളെ ആശ്രയിച്ചപ്പോൾ പലരുടെ കൈവശവും ഒരു രേഖ പോലുമില്ല. വെറും കൈയോടെ പ്രാണരക്ഷാർഥമാണ് ക്യാന്പുകളിലേക്കു പലായനം ചെയ്തത്. അഞ്ച് ദിവസം മുന്‍പാണു പലരും ക്യാന്പുകളെ ആശ്രയിച്ചത്. സർക്കാരിന്റെ ചെറിയ തുക ലഭിക്കുന്നതിനുവേണ്ടി ക്യാന്പുകളിൽ കഴിയുന്നവരെ ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപണമുണ്ട്. വീടുകളിൽ ചെറിയതോതിൽ വെള്ളം കയറിയപ്പോൾ സുരക്ഷിത സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖകൾ ഇപ്പോൾ വെള്ളം ഉയർന്നതോടെ നശിച്ചിട്ടുണ്ടാകാമെന്നാണ് ക്യാന്പിൽ താമസിക്കുന്നവർ പറയുന്നത്. വീടുകൾ മൂടി വെള്ളം കയറുകയും അഞ്ച് ദിവസം വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ് ഇന്നത്തേത്. രേഖകൾ മാത്രമല്ല, വീടുകളിലെ…
Read Moreദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസമായ് സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം
കോട്ടയം: ദുരിതത്തിൽ നിന്ന് കരകയറിയവർക്ക് അൽപം ആശ്വാസം നല്‍കുന്നത് ദുരിതാശ്വാസ ക്യാന്പുകളിൽ സന്നദ്ധ സംഘടനകളും വ്യക്തികളും നല്കുന്ന സഹായം തന്നെ. കോട്ടയം നഗരമധ്യത്തിലുള്ള ചാലുകുന്ന് സിഎൻഐ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന 72 പേർക്ക് ഇന്നലെ ആഹ്ലാദ ദിനമായിരുന്നു. വാർഡ് കൗണ്‍സിലർ രാധാകൃഷ്ണൻ കോയിക്കലും സിഎൻഐ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ സാംജോണ്സണും ചേർന്ന് ക്യാന്പിൽ കഴിയുന്നവർക്ക് കപ്പയും ചിക്കനും നല്കി. മൂന്നു മണിയോടെ ക്യാന്പിൽ കൊണ്ടുവന്ന കപ്പ സ്ത്രീകളും പുരുഷൻമാരും ചേർന്ന് പൊളിച്ചു നുറുക്കി. ഇതിനിടെ മറ്റു ചിലർ ചിക്കൻ കഷണങ്ങളാക്കി. ഹെഡ്മാസ്റ്ററും അധ്യാപികമാരും ക്യാന്പ് അംഗങ്ങൾക്കൊപ്പം ചേർന്നതോടെ ഒരു മണിക്കൂറിനുള്ളിൽ ചിക്കൻകറിയും കപ്പ വേവിച്ചതും റെഡി. പിന്നെ സ്കൂൾ ബഞ്ച് വരിവരിയായി പിടിച്ചിട്ട് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. വീട്ടുപകരണങ്ങളും പ്രമാണങ്ങളുമൊക്കെ പ്രളയജലത്തിൽ ഒലിച്ചുപോയതിന്റെ ദു:ഖം പങ്കിടുന്ന ക്യാന്പ് നിവാസികൾക്ക് ഇന്നലെ അതെല്ലാം മറന്ന്…
Read More20 വർഷത്തിനുള്ളിൽ കാണാത്ത ജലപ്രളയം; മഴക്കെടുതിയിൽ നട്ടംതിരിഞ്ഞ് കോട്ടയം ; കുമരകവും തിരുവാർപ്പും ഒറ്റപ്പെട്ടു; അഞ്ചു ദിവസമായി വാഹനഗതാഗതം നിലച്ചു
കോട്ടയം: കുമരകവും തിരുവാർപ്പും അയ്മനവും ഒറ്റപ്പെട്ടു. വാഹന സൗകര്യമില്ല. പെട്രോൾ പന്പ് അടഞ്ഞു കിടക്കുന്നു. പലയിടത്തും കടകൾ തുറക്കുന്നില്ല. വാഹനം ഓടാത്തതിനാൽ പാൽ വിതരണവും നിലച്ചു. കുമരകത്ത് ഇന്നു രാവിലെയാണ് പാലും പത്രവും കിട്ടാൻ തുടങ്ങിയത്. കോട്ടയത്തുനിന്നും ചേർത്തല, വൈക്കം ഭാഗത്തുനിന്നും കുമരകത്തേക്കുള്ള വാഹന ഗതാഗതം തിങ്കളാഴ്ച സ്തംഭിച്ചതാണ്. ഒരൊറ്റ വാഹനം പോലും കുമരകം ഭാഗത്തേക്കു പോകാൻ കഴിയുന്നില്ല. റോഡിൽ വെള്ളം കയറിയതാണ് വാഹനഗതാഗതം നിലച്ചത്. തിരുവാർപ്പിലേക്കും വാഹനഗതാഗതം നിലച്ചിരിക്കുകയായിരുന്നു. ഇന്നു രാവിലെ ഏതാനും ബസുകൾ സർവീസ് ആരംഭിച്ചു. കുമരകത്തേക്ക് കോട്ടയത്തുനിന്നുള്ള വാഹനങ്ങൾ ഇല്ലിക്കൽവരെ പോയി മടങ്ങുകയാണ്. ഇല്ലിക്കൽ ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ ഒരു വാഹനത്തിനും പോകാൻ കഴിയുന്നില്ല. കുമരകം ഒറ്റപ്പെട്ടതോടെ വിനോദ സഞ്ചാരികളുടെ വരവിനെ ബാധിച്ചു. വെള്ളം ഉയരുന്നതിനു മുൻപ് കുമരകത്ത് എത്തിയ വിനോദ സഞ്ചാരികൾക്ക് ഇപ്പോൾ പുറത്തേക്കു പോകാനും നിവൃത്തിയില്ല. റിസോർട്ടുകളിൽ ഒറ്റപ്പെട്ട…
Read Moreകോട്ടയം ജില്ലയിൽ വെള്ളിയാഴ്ച നിയന്ത്രിത അവധി; വെള്ളിയാഴ്ചത്തെ അവധിക്ക് പകരം മറ്റൊരു പ്രവൃത്തി ദിവസമുണ്ടാകുമെന്ന് കലക്ടർ
കോട്ടയം: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ കളക്ടർ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ പഞ്ചായത്തിലേയും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ സർവകലാശാല പരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല. വെള്ളിയാഴ്ചത്തെ അവധിക്ക് പകരം മറ്റൊരു പ്രവൃത്തി ദിവസമുണ്ടാകുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
Read Moreകുമരകത്ത് ബോട്ടപകടത്തിൽപ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയവർക്ക് ജില്ലാ പോലീസ് ചീഫിന്റെ അനുമോദനനും പ്രശംസാപത്രവും
കോട്ടയം: കുമരകം കോക്കനട്ട് ലഗൂണ്‍ റിസോർട്ടിനു സമീപം ശിക്കാര ബോട്ട് മൂങ്ങി അപകടത്തിൽപ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയവരെ ജില്ലാ പോലീസ് ചീഫ് അനുമോദിച്ചു. ചെന്നൈ സ്വദേശികളായ ദന്പതികളും ബോട്ട് ഡ്രൈവറുമാണ് അപകടത്തിൽപ്പെട്ടത്. സമീപത്തുണ്ടായിരുന്ന കുമരകം പുരചിറയിൽ സുനിൽ, തലയാഴം ലക്ഷംവീട്ടിൽ താമസം പീതാംബരൻ എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് സഞ്ചാരികളെ രക്ഷപ്പെടുത്താനായത്. ഇവരുടെ മാതൃകാപരമായ പ്രവർത്തനം മുൻനിർത്തി സുനിലിനേയും പീതാംബരനേയും ഇന്നലെ ജില്ലാ പോലീസ് ഓഫീസിൽ നടന്ന ജില്ലാ ക്രൈം കോണ്‍ഫറൻസിൽ ജില്ലാ പോലീസ് ചീഫ് അനുമോദിച്ചു. ഇവർക്ക് പ്രശംസാ പത്രം നല്കി.
Read Moreനഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നഗരസഭാ അധികൃതർ സന്ദർശിച്ച് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു
കോട്ടയം: നഗരസഭാ അതിർത്തിയിലെ ദുരിതാശ്വാസ ക്യാന്പുകളിൽ ശുചീകരണ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് ചെയർപേഴ്സണ്‍ ഡോ.പി.ആർ.സോന പറഞ്ഞു. കോട്ടയം നഗരസഭയുടെ കീഴിലുള്ള 40 ക്യാന്പുകൾ ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു. ക്യാന്പുകളിൽ താമസിക്കുന്നവരെ നേരിൽകണ്ട് അവരുടെ ആവശ്യങ്ങളും പരാതികളും കേട്ടു. തുടർന്ന് ചെയർപേഴ്സന്റെ നിർദേശത്തെ തുടർന്ന് നഗരസഭ വക ശുചീകരണ വിഭാഗം ക്യാന്പുകളിൽ എത്തി. പായലും പൂപ്പലും പിടിച്ചുകിടക്കുന്ന സ്ഥലങ്ങളിൽ കുമ്മായപ്പൊടി വിതറി. മാലിന്യം നീക്കം ചെയ്യാനും നടപടിയുണ്ടാവണമെന്ന് ക്യാന്പുകളിൽ താമസിക്കുന്നവർ ആവശ്യപ്പെട്ടു. നഗരസഭാ ചെയർപേഴ്സണ്‍ ഡോ.പി.ആർ.സോനയോടൊപ്പം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.സി.റോയി, കെ.കെ.പ്രസാദ്, ലീലാമ്മ ജോസഫ് എന്നിവരുമുണ്ടായിരുന്നു.
Read Moreമതസൗഹാർദത്തിന്റെ മഹനീയ മാതൃക; മഴയത്ത് മൃതദേഹം വയ്ക്കാൻ ഇടമില്ല; ഹൈന്ദവ കുടുംബത്തിന് തുണയായി കത്തോലിക്കാ പള്ളി
ജോൺസൺ പൂവന്തുരുത്ത് കോട്ടയം: കലിതുള്ളി പെയ്തിറങ്ങിയ പെരുമഴയിൽ നട്ടംതിരിഞ്ഞ ഒരു ഹൈന്ദവ കുടുംബത്തിനു മേൽ കാരുണ്യമഴ ചൊരിഞ്ഞ് ഒരു കത്തോലിക്ക ദേവാലയം. പെരുമഴയ്ക്കും പ്രളയത്തിനും മീതെ സാഹോദര്യത്തിന്റെ നല്ല കാഴ്ചയൊരുക്കിയത് ചങ്ങനാശേരി അതിരൂപതയിലെ കോട്ടയം കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയാണ്. ഹൃദ്രോഗംമൂലം മരിച്ച ഗൃഹനാഥന്റെ മൃതദേഹം വയ്ക്കാൻ വെള്ളക്കെട്ടും മറ്റ് അസൗകര്യങ്ങളും തടസമായതോടെയാണ് വാടകവീട്ടിൽ കഴിഞ്ഞിരുന്ന കുടുംബം വിഷമവൃത്തത്തിലായത്. പാറയ്ക്കൽ കടവിൽ വാടകയ്ക്കു താമസിക്കുന്ന തോട്ടുങ്കൽ കെ.ജി. രാജു(59)വിന്റെ മൃതദേഹം വയ്ക്കാനാണ് ഇടംകിട്ടാതിരുന്നത്. പാലക്കാട് സ്വദേശികളായ ഇദ്ദേഹവും കുടുംബവും കുറെക്കാലമായി മറിയപ്പള്ളി, കൊല്ലാട് എന്നിവിടങ്ങളിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പലയിടത്തും അന്വേഷിച്ചെങ്കിലും ഒരിടത്തും സൗകര്യം ലഭിച്ചില്ല. ഒടുവിൽ പനച്ചിക്കാട് പഞ്ചായത്ത് മെംബർ ആനി മാമൻ ലിറ്റിൽ ഫ്ളവർ പള്ളി വികാരി ഫാ. വിവേക് കളരിത്തറ എംസിബിഎസിനെ വിവരം അറിയിച്ചു. അദ്ദേഹം കൈക്കാരന്മാരുമായി ആലോചിച്ച ശേഷം ഈ…
Read Moreപാലിയേക്കര ടോൾ പ്ലാസയിലേത് അനധികൃത പിരിവ്; കാലാവധി കഴിഞ്ഞിട്ടും നടത്തുന്ന പിരിവ് പദ്ധതി പൂർത്തീകരിക്കാനല്ലെന്ന് പി സി ജോർജ്ജ്
കോട്ടയം: പാലിയേക്കര ടോൾ പ്ലാസയിലേത് അനധികൃത പിരിവെന്ന് പി.സി.ജോർജ് എംഎൽഎ. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. ജനപക്ഷം മലപ്പുറം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്നു താൻ. ട്രെയിൻ കിട്ടാത്തതിനാൽ ജില്ലാ പ്രസിഡന്റിന്റെ കാറിലായിരുന്നു മടക്കം. പാലിയേക്കര ടോൾ പ്ലാസയിൽ എത്തി. തന്റെ വാഹനം എത്തി അൽപ നേരം കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാൻ ആരുമെത്തിയില്ല. കുറച്ചു നേരം കഴിഞ്ഞ് താനിറങ്ങി ഐഡന്റിറ്റി കാർഡ് കാണിച്ചിട്ടും ആരും ഗൗനിച്ചില്ല. ഇതോടെ പിന്നാലെ വാഹനങ്ങളിൽ വന്നവരും പുറത്തിറങ്ങി ബഹളം വച്ച് തനിക്കു പിന്തുണ നല്‍കിയതോടെയാണ് ഗേറ്റും മറ്റും വലിച്ചുപൊളിക്കാനിടയാക്കിയത്. കാലാവധി കഴിഞ്ഞിട്ടും പിരിവ് തുടരുകയാണ്. പദ്ധതി പൂർത്തിയാക്കാൻ വേണ്ടിയല്ല ഇപ്പോഴത്തെ പിരിവെന്നും പി.സി.ജോർജ് ആരോപിച്ചു.
Read More