ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉണ്ടാകുന്ന തർക്കങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്ന അനാവശ്യ പ്രവണത രോഗികളോടൊപ്പം വരുന്നവരിൽ നിന്നുണ്ടാകുന്നു എന്നു പരാതി. രോഗിയോടൊപ്പം വരുന്നവർ ജീവനക്കാരുടെ ചിത്രം മൊബൈൽ ഫോണിൽപകർത്തുന്നത് സ്ഥിരം സംഭവമായി എന്നാണ് ജീവനക്കാരുടെ പരാതി. വാർഡുകളിൽ ചികിത്സാ സംബന്ധമായി എന്തെങ്കിലും തർക്കം ഉണ്ടായാൽ ഉടൻ തന്നെ ചിലർ ജീവനക്കാരുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തും. മാസങ്ങൾക്ക് മുൻപ് പുലർച്ചെ രണ്ടു മണിക്ക് അത്യാഹിത വിഭാഗത്തിൽ ഡ്യുട്ടി ചെയ്തിരുന്ന ഒരു വനിതാ ഡോക്ടർ ഉറങ്ങിയിരിക്കുന്ന ഫോട്ടോ മൊബൈൽ പകർത്തിയ സംഭവമുണ്ടായി. കഴിഞ്ഞ ദിവസം എക്സ്റേ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരു വനിതാ ജീവനക്കാരിയുടെയും അഡ്മിഷൻ കൗണ്ടർ ജീവനക്കാരുടെയും ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയെന്നു പരാതിയുണ്ട്. എക്സ്റേ വിഭാഗത്തിൽ തൂത്തുവാരിക്കൊണ്ടിരുന്ന ജീവനക്കാരിയുടെ ഫോട്ടോയെടുത്തത് ഒരാളുടെ ദേഹത്ത് അഴുക്കു വീണു എന്നു പറഞ്ഞാണ്. ഇതേ ചൊല്ലി വാക്കു തർക്കമുണ്ടായി.…
Read MoreCategory: Kottayam
നഷ്ടം കാർഡുടമകൾക്ക് തന്നെ; ഇ പോസ് മെഷീൻ സ്ഥാപിച്ച റേഷൻ കടകളിൽ വിതരണം പുനരാരംഭിച്ചു ; ഇന്നു മുതൽ റേഷൻ സാധനങ്ങൾക്ക് ഒരു രൂപ അധികം നൽകണം
സി.സി.സോമൻ കോട്ടയം: റേഷൻ കടകളിൽ ഇ പോസ് മെഷീൻ സ്ഥാപിച്ച ഒൻപത് ജില്ലകളിൽ ഇന്ന് റേഷൻ വിതരണം പുനരാരംഭിക്കുന്പോൾ നഷ്ടം കാർഡുടമകൾക്ക്. ഇന്നു മുതൽ റേഷൻ സാധനങ്ങൾക്ക് ഒരു രൂപ അധികം നല്കേണ്ടി വരുന്നു എന്നതാണ് കാർഡുടമകളെ വിഷമിപ്പിക്കുന്നത്. രണ്ടു രൂപയ്ക്ക് ലഭിച്ചിരുന്ന അരിക്ക് ഇനി മൂന്നു രൂപ നല്കണം. അതു പോലെ 15 രൂപയ്ക്ക് ലഭിച്ചിരുന്ന ആട്ടയ്ക്ക് 16 രൂപയും 8.90 രൂപയ്ക്ക് ലഭിച്ചിരുന്ന എപിഎൽ വിഭാഗത്തിന്റെ അരിക്ക് 9.90 രൂപയും ഇന്നു മുതൽ നല്കണം. അധികം നല്കുന്ന ഒരു രൂപ റേഷൻ കടക്കാരുടെ വേതനമായി പരിഗണിക്കുമെന്നാണ് പറയുന്നത്. അതേ സമയം അരിയുടെ സ്റ്റോക്ക് ഇനിയും പലയിടത്തും എത്തിയിട്ടില്ല. റേഷൻ കടക്കാരുടെ വേതനക്കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്. ഒരു ക്വിന്റൽ വിൽക്കുന്പോൾ 210 രൂപ കമ്മീഷൻ എന്നതാണ് ഇപ്പോഴത്തെ വ്യവസ്ഥ. ചെലവ് കുറഞ്ഞ കടകൾക്ക് സർക്കാർ ഇൻസെന്റീവ്…
Read Moreസംസ്ഥാന ഭാഗ്യക്കുറിസമ്മാനം വർധിപ്പിച്ചില്ല; 16ന് ലോട്ടറി ബന്ദ് ; ടിക്കറ്റ് എടുക്കാതെ എല്ലാരും സഹകരിക്കണമെന്ന് ഐഎൻടിയുസി
കോട്ടയം: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ ലോട്ടറി എജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) 16ന് ലോട്ടറി ബന്ദ് നടത്തും. അന്നേ ദിവസം ടിക്കറ്റ് എടുക്കാതെ ഏജന്റുമാരും വിൽപനക്കാരും പൊതുജനങ്ങളും സഹകരിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ ആവശ്യപ്പെട്ടു. സംസ്ഥാന ലോട്ടറിയുടെ എണ്ണം വർധിപ്പിച്ചിട്ടും സമ്മാനങ്ങൾ വർധിപ്പിച്ചില്ല. അതിനാൽ സമ്മാന ഘടനയിൽ മാറ്റം വരുത്തണം. 500 മുതൽ 5000 രൂപ വരെയുള്ള സമ്മാനങ്ങൾ വർധിപ്പിക്കണം. ജിഎസ്ടിയുടെ പേരിൽ വെട്ടിക്കുറച്ച വിൽപനക്കാരുടെ കമ്മീഷൻ പുന:സ്ഥാപിക്കുക, ക്ഷേമ നിധി അംഗത്തിനും പുതുക്കലിന് പണം അടയ്ക്കുന്നതിനും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന അനാവശ്യ നിബന്ധനകൾ പിൻവലിക്കുക, നറുക്കെടുപ്പിലെ സുതാര്യതയെക്കുറിച്ച് വിൽപനക്കാരിലും പൊതുജനങ്ങളിലും നിലനിൽക്കുന്ന ആശങ്ക അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് അസോസിയേഷൻ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. ലോട്ടറി മേഖല ഗുരുതരമായ തകർച്ചയിലേക്ക് പോവുകയാണെന്നും രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഐഎൻടിയുസി…
Read Moreസംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിൽ 459 പോക്സോ കേസുകൾ; ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരത്ത്
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് ഈ വർഷം രണ്ടുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ 459 എണ്ണം. ജനുവരിയിൽ 238 കേസുകളും ഫെബ്രുവരിയിൽ 221 കേസുകളുമാണ് കേരളത്തിൽ ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം ആദ്യത്തെ രണ്ടു മാസത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 301 ആയിരുന്നു. 2017 ജനുവരിയിൽ 144 ഉം ഫെബ്രുവരിയിൽ 157 ഉം. ഈ വർഷം പോക്സോ കേസുകളുടെ എണ്ണത്തിൽ തുടക്കത്തിൽതന്നെ വർധനവാണ് കാണിക്കുന്നത്. ഈ വർഷം ആദ്യത്തെ രണ്ടുമാസത്തെ കണക്കെടുക്കുന്പോൾ ഏറ്റവുമധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരം റൂറൽ പരിധിയിലാണ്. അന്പതു കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 46 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി – 23, കൊല്ലം സിറ്റി – 16, കൊല്ലം റൂറൽ – 21, പത്തനംതിട്ട –…
Read Moreകോട്ടയം പുഷ്പനാഥിന്റെ മകൻ സലിം കുഴഞ്ഞുവീണ് മരിച്ചു; കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോട്ടയം: പ്രമുഖ കുറ്റാന്വേഷണ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും വന്യജീവി-ട്രാവ -ഫുഡ് ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് (45) കുഴഞ്ഞുവീണ് മരിച്ചു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. കുമളിക്ക് സമീപം പത്തുമുറിയിൽ സലീമിന്റെ ഉടമസ്ഥതയിൽ റിസോർട്ടുണ്ട്. ഇന്നു രാവിലെ റിസോർട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം അറുത്തൂട്ടിക്ക് സമീപം ഫ്ലാറ്റിലാണ് താമസം. മരണവിവരം അറിഞ്ഞ് ബന്ധുക്കൾ കട്ടപ്പനയിൽ എത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ മൃതദേഹം കോട്ടയത്തെ വീട്ടിൽ എത്തിക്കും. അനുജയാണ് സലിമിന്റെ ഭാര്യ. മക്കൾ: ജ്വാല, ജഫ്. സലിമിന്റെ ചിത്രങ്ങളുടെ ശേഖരം ഉൾപ്പെടുത്തി “ദി അണ്സീൻ ഇന്ത്യ’ എന്ന ഫോട്ടോഗ്രാഫി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read Moreഎയ്സുമായി പാലായിൽ എത്തിയ മോഷ്ടാവ് പിക്ക്അപ് വാനുമായി കടന്നു; ഒടുവിൽ അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിൽ
കോട്ടയം: തൃശൂരിൽ നിന്ന് തട്ടിയെടുത്ത എയ്സുമായി പാലായിൽ എത്തിയ മോഷ്ടാവ് പിക്ക്അപ് വാനുമായി കടന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പാലായിൽ നിന്ന് തട്ടിയെടുത്ത പിക്ക് അപ് വാനുമായി പോയ മോഷ്ടാവ് എറണാകളും റൂറലിലെ വടക്കേക്കര സ്റ്റേഷൻ പരിധിയിൽ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായി. തൊടുപുഴ സ്വദേശി അനീഷ് എന്നയാളാണ് പിക്ക് അപ് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിൽ കഴിയുന്നതെന്ന് പാലാ പോലീസ് പറഞ്ഞു. ഇയാൾ പാലായിൽ ഉപേക്ഷിച്ച എയ്സ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് തൃശൂർ മെഡിക്കൽ കോളജിലെ മാലിന്യം നീക്കാൻ കരാർ എടുത്തയാളുടേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പാലാ കടുതോടിലെ ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പിക് അപ് വാൻ. ഞായറാഴ്ച പിക്അപ് വാനിൽ പച്ചക്കറി വിൽക്കുന്നതിനിടെയാണ് ഡ്രൈവർ സന്തോഷ് എയ്സുമായി എത്തിയ തൊടുപുഴ സ്വദേശി അനീഷിനെ പരിചയപ്പെട്ടത്. വൈകുന്നേരം പച്ചക്കറി കച്ചവടം കഴിഞ്ഞ് പോകുംവഴി അനീഷ് വീണ്ടുമെത്തി.…
Read Moreമൊബൈൽ ഫോൺ മോഷ്ടാവിന് ഒരു വർഷം തടവും പിഴയും; റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൈബൈൽ ബിനു മോഷ്ടിച്ചു മുങ്ങുകയായിരുന്നു
കോട്ടയം: റെയിൽവേ സ്റ്റേഷനിലെ മൊബൈൽ ഫോണ് മോഷ്ടാവിന് തടവും പിഴയും. വെളിയന്നൂർ പുതുവേലി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന മലപ്പുറം ഭൂധനം എറികാട്ട് ബിനു (30) വിനെ ഒരു വർഷം തടവിനും അയ്യായിരം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു കോട്ടയം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഒന്ന് എം.സി. സനിത ഉത്തരവായി. സിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടർ ജെ. പത്മകുമാർ കോടതിയിൽ ഹാജരായി.2017 ഡിസംബർ ഒന്നിനു കോട്ടയം റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിൽനിന്ന് 4500 രൂപ വിലയുള്ള ഫോണ് മോഷ്ടിച്ചെന്നാണു കേസ്. ശബരി എക്സ്പ്രസിൽ കോയന്പത്തൂരിനു പോകാൻ എത്തിയ യാത്രക്കാരി റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിൽ ഫോണ് ചാർജ് ചെയ്യാൻ വച്ചപ്പോഴാണ് മോഷ്ടിച്ചത്. പ്രതിയെ പിന്നീട് ഫോണുമായി ചങ്ങനാശേരിയിൽനിന്നാണു പിടികൂടിയത്. കോട്ടയം റെയിൽവേ എസ്ഐ ബിൻസ് ജോസഫാണു കേസ് കോടതിയിൽ എത്തിച്ചത്.
Read Moreമുട്ട് കാരണം ബുദ്ധിമുട്ടിലായി തലയോലപ്പറമ്പ് നിവാസികൾ; അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ
തലയോലപ്പറന്പ്: മൂവാറ്റുപുഴ ആറും കെ വി കനാലും സംഗമിക്കുന്ന താഴപ്പള്ളിയിൽ സ്ഥാപിച്ച മുട്ട് പൊളിച്ചുനീക്കാത്തത് തലയോലപ്പറന്പിലെ പടിഞ്ഞാൻ മേഖലയിലെ ജനജീവിതം ദുരിതപൂർണമാക്കുന്നു. തലയോലപ്പറന്പ് പഞ്ചായത്ത് ഓഫീസിനു സമീപം ചന്ത പാലത്തിൽ ഓരുജലത്തെ ചെറുക്കാൻ സ്ഥാപിച്ചിട്ടുള്ള ഷട്ടർ താഴപ്പള്ളിഭാഗത്ത് പുഴയും കനാലുംചേരുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനാണ് മുട്ടു സ്ഥാപിച്ചത്. മുട്ട് സ്ഥാപിച്ചശേഷംനിർമാണ പ്രവർത്തനങ്ങൾക്കായി കരിങ്കല്ലും തെങ്ങിൻകുറ്റികളും ഇറക്കിയിട്ടിട്ടുണ്ടെങ്കിലും ഒരു വർഷത്തിലധികമായി പണി ആരംഭിച്ചില്ല. ഈ മുട്ടിനു പുറമെ ഉമ്മാംക്കുന്ന് ഭാഗത്തേക്ക് വെള്ളമെത്തിക്കാൻ കെ വി കനാലിൽ നിന്ന് വെള്ളമൊഴുക്കാൻ പുതിയ കനാൽവെട്ടിയപ്പോൾ കനാലിനു കുറുകെ കെട്ടിയ മുട്ടും പൊളിച്ചിട്ടില്ല. ചന്ത പാലത്തിലെ ഷട്ടറും താഴ്ത്തിയിരിക്കുകയാണ്. മാസങ്ങളായി നീരൊഴുക്കുനിലച്ച കനാലിൽ പോളയും പായലും മാലിന്യങ്ങളും നിറഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. ജലം മലിനമായതോടെ കനാലിലും സമീപ തോടുകളിലും ഇറങ്ങുന്നവരുടെ ദേഹം ചൊറിഞ്ഞു തടിക്കുകയാണ്. നീരൊഴുക്കില്ലാതായതോടെ വടയാർ കോരിക്കൽ, മത്താനം ഭാഗങ്ങളിലെ കിണറുകളും…
Read Moreഹർത്താൽ അനുകൂലികൾ ഉച്ചയോടെ പിൻവാങ്ങി; കെഎസ്ആർടിസി സർവീസുകൾ ഓടിത്തുടങ്ങി; ഹർത്താൽ സമാധാനപരം
കോട്ടയം: ഉച്ചയോടെ ഹർത്താൽ അനുകൂലികൾ പിൻവാങ്ങിയതോടെ കെഎസ്ആർടിസി സാധാരണ നിലയിൽ പല ഡിപ്പോകളിലും സർവീസ് തുടങ്ങി. പോലീസ് അകന്പടിയോടെയാണ് ബസുകൾ പോകുന്നതെങ്കിലും ഹർത്താൽ അനുകൂലികൾ പിൻവാങ്ങിയതിനാൽ അനിഷ്ട സംഭവങ്ങളൊന്നും ഇല്ല. എന്നാൽ ബസിൽ യാത്രക്കാർ വളരെ കുറവാണ്. രാവിലെ കെഎസ്ആർടിസി സർവീസുകൾ നടത്താതിരുന്നതോടെ പലരും യാത്രകൾ മാറ്റിവച്ച് മടങ്ങിയിരുന്നു. ഹർത്താലിനെ തുടർന്ന് പലയിടത്തും വിവിധ ദളിത് സംഘടനാ പ്രവർത്തകർ വാഹനം തടഞ്ഞിരുന്നു. ചിലയിടത്ത് ഒറ്റപ്പെട്ട അക്രമങ്ങളും ഉണ്ടായി. തൃശൂരും കൊല്ലത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കൊച്ചിയിൽ വാഹനം തടയാൻ ശ്രമിച്ചതിന് ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പടെ നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തുടനീളം കടകന്പോളങ്ങൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തിരുന്നെങ്കിലും ഫലവത്തായില്ല. ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ എല്ലാം അടഞ്ഞതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. സർക്കാർ…
Read Moreഹൈക്കോടതി ഉത്തരവിട്ടു; അമീയ വീണ്ടും കണക്ക് പരീക്ഷ എഴുതും; പരീക്ഷ സമയത്ത് വിദ്യാർഥിനിക്ക് കിട്ടിയത് 2016ലെ ചോദ്യപേപ്പർ
കൊച്ചി: സിബിഎസ്ഇ പത്താംക്ലാസിൽ ഒരു കുട്ടിക്കായി കണക്ക് പരീക്ഷ വീണ്ടും നടത്തും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സിബിഎസ്ഇയുടെ തീരുമാനം. വിദ്യാർഥിയായ അമീയ സലീമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അമീയയ്ക്ക് പരീക്ഷ സമയത്ത് നൽകിയത് 2016ലെ ചോദ്യപേപ്പറായിരുന്നു. 28ന് രാവിലെ പരീക്ഷ എഴുതി ഉച്ചയ്ക്കു പുറത്തിറങ്ങി കൂട്ടുകാരുമായി ചോദ്യങ്ങൾ വിശകലനം ചെയ്തപ്പോഴാണു തനിക്കു കിട്ടിയതു പഴയ ചോദ്യക്കടലാസാണെന്നു തിരിച്ചറിഞ്ഞത്. വടക്കേ ഇന്ത്യയിലെ ചോദ്യപേപ്പർ ചോർച്ചയിൽ അമീയ ഇരയായതായിരിക്കാമെന്ന് ബന്ധുക്കളുടെ സംശയം.
Read More