കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി; 5ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടയം: മൂന്നു ദിവസങ്ങളിലായി കോട്ടയത്ത് നടക്കുന്ന കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന് ഇന്നു രാവിലെ യാത്രയയപ്പ് സമ്മേളനത്തോടെ തുടക്കമായി.മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനം അഞ്ചിന് സമാപിക്കും. സമ്മേളനത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി 325 പ്രതിനിധികൾ പങ്കെടുക്കും. ഇന്നു രാവിലെ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ് ഡി.കെ. പൃഥിരാജ് അധ്യക്ഷത വഹിച്ചു. ഡിജിപി മുഹമ്മദ് യാസീൻ മുഖ്യ പ്രഭാഷണം നടത്തി. വൈകുന്നേരം നാലിനു കേരള വികസനത്തിൽ പോലീസിന്‍റെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കെ.എം. മാണി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. നാളെ വെകുന്നേരം നാലിനു സാംസ്കാരിക സമ്മേളനം കേരള സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ ഉദഘാടനം ചെയ്യും. അഞ്ചിനു രാവിലെ 10നു നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ…

Read More

സ്കൂൾ അധികൃതരുടെ മാനസികപീഡനത്തെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കിയ സംഭവം:  പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: സ്കൂൾ അധികൃതരുടെ മാനസികപീഡനത്തെ തുടർന്നാണ് ഒന്പതാംക്ലാസ് വിദ്യാർഥി ബിന്‍റോ ജീവനൊടുക്കാൻ കാരണമെന്ന പിതാവ് ഈപ്പൻ വർഗീസിന്‍റെ മൊഴിയിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച ബിന്‍റോയുടെ സഹപാഠികൾ, സ്കൂൾ അധികൃതർ എന്നിവരുടെ മൊഴികൂടി രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി. ഇപ്പോൾ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം പൂർത്തിയായ ശേഷമേ കേസ് ഏതെല്ലാം വകുപ്പിലേക്ക് മാറ്റണമെന്നു തീരുമാനിക്കുകയുള്ളൂവെന്ന് പള്ളിക്കത്തോട് എസ്ഐ പറഞ്ഞു. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് തന്‍റെ മകൻ ജീവനൊടുക്കാൻ കാരണമെന്ന് വീട്ടിലെത്തിയ മാധ്യമപ്രവർത്തകരോട് പിതാവ് ഈപ്പൻ വർഗീസ് ആവർത്തിച്ചു. രണ്ടാംടേമിൽ രണ്ടു വിഷയത്തിനു തോറ്റിരുന്നു. ഇതിനാൽ പത്താംക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ കഴിയില്ലെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങിപ്പോകാൻ സ്കൂൾ അധികൃതർ നിദേശിച്ചിരുന്നു. ഇതേ തുടർന്ന് മറ്റൊരു സ്കൂളിൽ പ്രവേശനം തരപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനൊപ്പം പത്താംക്ലാസിലേക്കായി നൽകിയ പുസ്തകങ്ങൾ തിരികെ വാങ്ങുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ മനോവിഷമം…

Read More

അടിമാലിയിൽ  കാർ പുഴയിലേക്ക് മറിഞ്ഞ് മരിച്ച ചാലക്കുടി സ്വദേശികളുടെ പോസ്റ്റ്മോർട്ടം ആരംഭിച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരം

അടിമാലി: ഇരുന്പുപാലത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് മരിച്ച ചാലക്കുടി സ്വദേശികളുടെ മൃതദേഹം ഇന്നു പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. അടിമാലി താലൂക്ക് ആശുപത്രിയിൽ രാവിലെ തന്നെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. ഇന്നലെ രാത്രി ഒൻപതോടെ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇരുന്പുപാലം ചെറായി പാലത്തിന് സമീപം ദേവിയാർ പുഴയിലേക്ക്് കാർ മറിഞ്ഞാണ് വിനോദ യാത്രസംഘത്തിലെ മൂന്ന് പേർ മരിച്ചു. ചാലക്കുടി എലിഞ്ഞപ്ര പായിപ്പൻ വീട്ടിൽ ജോയി(51) ഭാര്യ ഷാലി (47) ഇവരുടെ മകൾ ജിസ്നയുടെ കുട്ടി ജീയന്ന (സാറ 3) എന്നിവരാണ് മരിച്ചത്.ജീന (20), ജിസ്ന(25), ജീവൻ (16) ജിസ്നയുടെ ഭർത്താവ് ജിയോ(35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇവിടുത്തെ കാർഡിയാക് ആംബുലൻസിൽ രണ്ടു നഴ്സുമാരെയും കൂട്ടി ഇവരെ രാജഗിരി ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. രണ്ട് പേരുടെ…

Read More

ഇത് കനത്ത തിരിച്ചടിയാകും! രാമക്കൽമെട്ടിൽ ടൂറിസ്റ്റുകൾക്ക് തമിഴ്നാടിന്‍റെ നിയന്ത്രണം; എത്തുന്നത് ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍

നെടുങ്കണ്ടം: രാമക്കൽമെട്ടിൽ വിനോദസഞ്ചാരികളെ തമിഴ്നാട് വനമേഖലകളിലേക്കു കടത്തിവിടുന്നതിനു തമിഴ്നാട് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചു. ഇത് രാമക്കൽമെട്ടിന്‍റെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. കഴിഞ്ഞദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിച്ചത്. ജനങ്ങളും പ്രദേശത്തെ ജനപ്രതിനിധികളും ഇടപെട്ടതോടെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പിൻവാങ്ങി. തമിഴ്നാട് വനമേഖലകളിലേക്ക് യാത്രയ്ക്കെത്തുന്ന സഞ്ചാരികളെയാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്. കുരങ്ങിണിയിൽ ട്രെക്കിംഗിനിടെയുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട് വനംവകുപ്പ് ട്രെക്കിംഗിനു കടുത്ത നിയന്ത്രണമാണ് എർപ്പെടുത്തുന്നത്. ഇക്കാരണത്താലാണ് കേരള – തമിഴ്നാട് അതിർത്തി പ്രദേശമായ രാമക്കൽമെട്ടിലും വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോനയ്ക്കെത്തിയത്. കേരള – തമിഴ്നാട് അതിർത്തി പ്രദേശമായ കന്പംമെട്ട്, ബോഡിമെട്ട്, അണക്കരമെട്ട്, രാമക്കൽമെട്ട് മേഖലകളിലെ അതിർത്തി വനപ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. തുടർന്ന് വനമേഖലയിൽ പ്രവേശിക്കരുതെന്ന് ഇവർ ബോർഡും സ്ഥാപിച്ചു. ആയിരകണക്കിന് സഞ്ചാരികളാണ് തമിഴ്നാടിന്‍റെ വിദൂരദൃശ്യം കാണുന്നതിനായി…

Read More

മൂന്ന് പഴ്സുകളിൽ നിന്നായി രണ്ടായിരത്തോളം രൂപ !ബന്ധുവെന്ന വ്യാജേന മരണ വീട്ടിലെത്തിയ യുവതി സ്ത്രീകളുടെ ബാഗിലെ പണവുമായി മുങ്ങി; സംഭവം ഏറ്റുമാനൂരില്‍

ഏറ്റുമാനൂർ: ബന്ധുവെന്ന വ്യാജേന മരണ വീട്ടിലെത്തിയ യുവതി സ്ത്രീകളുടെ ബാഗിലെ പണവുമായി കടന്നു. മൂന്ന് പഴ്സുകളിൽ നിന്നായി രണ്ടായിരത്തോളം രൂപ നഷ്ടപ്പെട്ടതായി പറയുന്നു.കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കൊടുവത്താനം മാടപ്പള്ളിയിൽ രഞ്ജുവിന്‍റെ വീട്ടിലാണ് സംഭവം. രഞ്ജുവിന്‍റെ പിതാവിന്‍റെ അമ്മയുടെ സംസ്കാര ചടങ്ങിനിടെയാണ് മോഷണം നടന്നത്. 35 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും 20 വയസിനോടടുത്ത് പ്രായം തോന്നിക്കുന്ന യുവാവുമാണ് മരണ വീട്ടിലെത്തിയത്. വീട്ടുകാരുമായി അടുത്തിടപഴുകിയ യുവതി താൻ കടുത്തുരുത്തിയിൽ നിന്നാണ് വരുന്നതെന്നും അകന്ന ബന്ധുവാണെന്നുമാണ് പരിചയപ്പെടുത്തിയത്. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ സമീപത്തെ പുരയിടത്തിലേയ്ക്ക് നീങ്ങിയതോടെ യുവതി തന്ത്രപൂർവം ഇവരുടെ വീട്ടിനുള്ളിൽ കയറുകയും മോഷണം നടത്തുകയുമായിരുന്നു. മരണാനന്തര ചടങ്ങിനെത്തിയ ചില സ്ത്രീകളുടെ ബാഗുകൾ വീട്ടിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ മൂന്ന് ബാഗുകളിൽ നിന്നായി ഇവർ രണ്ടായിരത്തോളം രൂപ മോഷ്ടിച്ചെടുത്തു. തുടർന്ന് മറ്റൊരു ബാഗ് പരിശോധിക്കുന്നതിനിടയിൽ ബാഗിന്‍റെ ഉടമസ്ഥയായ വൃദ്ധയെത്തി. ബാഗ് പരിശോധിക്കുന്നതിനെ…

Read More

ഫ്രിഡ്ജിൽ വച്ച ചോറിനു നീല നിറം! വ്യാജ മുട്ടയ്ക്കു പിന്നാലെ കടുത്തുരുത്തിയിൽ വ്യാജ അരിയും; കൂടാതെ ചോറിന് രൂക്ഷഗന്ധവും

കടുത്തുരുത്തി: വ്യാജ മുട്ടയ്ക്കു പിന്നാലെ കടുത്തുരുത്തിയിൽ വ്യാജ അരിയും. ഫ്രിഡ്ജിൽ സൂക്ഷിച്ച ചോറ് പിറ്റേന്ന് പുറത്തെടുത്തപ്പോൾ വെള്ളച്ചോറ് നീലനിറമായി. കടുത്തുരുത്തിയിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നും കടുത്തുരുത്തി മഠത്തിക്കുന്നേൽ സജി വാങ്ങിയ അരി ഉപയോഗിച്ചു വച്ച ചോറിനാണ് നിറം മാറ്റം. മിച്ചം വന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം പിറ്റേന്ന് ഫ്രിഡ്ജിൽ പ്ലേറ്റിനുള്ളിൽ വച്ചിരുന്ന ചോറ് എടുത്തപ്പോളാണ് നിറം മാറ്റം ശ്രദ്ധയിൽപെട്ടത്. കൂടാതെ ചോറിന് രൂക്ഷഗന്ധം അനുഭവപ്പെട്ടതായും സജി പറയുന്നു. തുടർന്ന് സജി ആരോഗ്യ വകുപ്പിനും പോലീസിനും പരാതി നൽകി. രാസപദാർത്ഥങ്ങൾ അരിയിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്തിയ ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.

Read More

ഏപ്രില്‍ ഫൂള്‍ പരിപാടി മുന്‍കൂര്‍ ഒരുക്കി; ഫയർഫോഴ്സും പോലീസും വട്ടംകറങ്ങി; സംഭവം മുണ്ടക്കയത്ത്‌

മുണ്ടക്കയം: വളളിയാങ്കാവ് ക്ഷേത്രത്തിന് തീപിടിച്ചെന്ന് ഫയർഫോഴ്സിന് വ്യാജ സന്ദേശം, ഇരു വാഹനങ്ങളുമായി സംഭവസ്ഥലത്തെത്തിയപ്പോൾ സന്ദേശം വ്യാജമെന്ന് അറിഞ്ഞതോടെ പോലീസും സ്ഥലത്തെത്തി. ഏപ്രില്‍ ഫൂള്‍ പരിപാടി മുന്‍കൂര്‍ ഒരുക്കിയതെന്ന വിവരം ലഭിച്ചതോടെ ഫയര്‍ഫോഴ്‌സും പോലീസും വട്ടംകറക്കിയ ആളിനായി തെരച്ചില്‍ തുടങ്ങി. ഇന്നലെയാണ് സംഭവം. വള്ളിയാങ്കാവു ക്ഷേത്രത്തിനു തീപിടിച്ചെന്നും ഫയർഫോഴ്സ് ഉടന്‍ എത്തണമെന്നും രാവിലെ 9.15ന് ഫോൺ സന്ദേശം എത്തി. പുറപ്പെടുവാൻ തുടങ്ങിയപ്പോൾ തീകെടുത്തിയെന്നുള്ള സന്ദേശം വീണ്ടും എത്തി. 11.59 ന് തീകെട്ടില്ലായെന്നും ഉടൻ എത്തണമെന്നും ക്ഷേത്രത്തിലെ കീഴ്ശാന്തി രമേശന്‍ എന്നാണ് പേരെന്നും പരിചയപ്പെടുത്തി. ക്ഷേത്രത്തിനു തീപിടിച്ചത് കെടുത്താന്‍ ഉടൻതന്നെ രണ്ടു വാഹനങ്ങളുമായി ലീഡിംഗ് ഫയർമാൻ വി.കെ. പ്രസാദിന്‍റെ നേത്യത്വത്തിൽ പത്തോളം ജീവനക്കാര്‍ വള്ളിയങ്കാവ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. തകർന്ന റോഡിലൂടെ ക്ഷേത്രത്തിലെത്തിയെങ്കിലും തീപിടിത്തത്തിന്‍റെ യാതൊരു ലക്ഷണവും കണ്ടില്ല. ഇതോടെ ഫോണ്‍ സന്ദേശം നല്‍കിയ ആളുമായി വീണ്ടും ബന്ധപ്പെട്ടെങ്കിലും തീപിടിത്തം സമീപ…

Read More

മൂര്‍ഖന് നാട്ടുകാര്‍ കാവലായി! വാവയെത്തി; എരുമേലി ആമക്കുന്നിറങ്ങിയ മൂര്‍ഖനെ കാട്ടിലെത്തിച്ചു; വാവക്കൊപ്പം ഫോട്ടോയെടുക്കാന്‍ നാട്ടുകാര്‍

എരുമേലി: കൊച്ചുകാങ്കോലിൽ വർഗീസ് അയൽവാസിയുടെ താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിലേക്ക് തൊട്ടിയിറക്കുമ്പോഴാണ് ഒരു പ്രത്യേക ശബ്ദം കേട്ട് കിണറിനുള്ളിലേക്ക് എത്തിനോക്കിയത്. ശബ്ദംകേട്ട ഭാഗത്തേക്ക് സൂക്ഷിച്ച് നോക്കിയ വർഗീസ് ഉറക്കെ വിളിച്ചുകൂവി അയൽസികളെ കൂട്ടി. ഉപയോഗിക്കാതെ കിടന്ന കിണറ്റിലെ വെള്ളം വീട്ടാവശ്യത്തിന് കോരിയെടുക്കാനെത്തിയ വർഗീസിന് നേർക്ക് പത്തിവിരിച്ച പാമ്പ് മൂർഖൻ ആണെന്ന് ഓടിയെത്തിയവർ അറിയിച്ചതോടെ കിണറും പരിസരവുംആൾക്കൂട്ടത്താൽ നിറഞ്ഞു. എരുമേലി ആമക്കുന്നിൽ റസാഖിന്‍റെ കിണറാണ് കഴിഞ്ഞ ദിവസം മൂർഖന്‍റെ വിഹാരസ്ഥലമായത്. വനപാലകരിലൂടെ വാവാ സുരേഷിനെ വിവരമറിയിച്ച നാട്ടുകാർ വാവ എത്തുന്നതു വരെ പാമ്പ് രക്ഷപ്പെടാതെ കാവലായി. രാത്രിയോടെ വാവ എത്തി. അരണ്ട ടോർച്ച് വെളിച്ചത്തിൽ മൂർഖനെ കണ്ട വാവ താഴേക്ക് ഊർന്നിറങ്ങി. അൽപ്പസമയത്തിനുളളിൽ വാവ കയറി വരുമ്പോൾ കൈക്കുള്ളിലുണ്ടായിരുന്നു മൂർഖൻ. അഞ്ച് അടിയിലേറെ നീളവും ഏഴ് വയസ് പ്രായവുമുളള മൂർഖൻ പെൺവർഗത്തിൽ പെട്ടതായിരുന്നു. സമീപത്തെവിടെയോ ഇണ ഉണ്ടാകുമെന്നു കരുതി തെരഞ്ഞെങ്കിലും…

Read More

ബ്രേക്കിനു പകരം ആക്സിലേറ്ററിൽ കാൽ അമർത്തി! ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാർ ജലാശയത്തിൽ പതിച്ചു; അമ്മയും മകനും രക്ഷപെട്ടത് തലനാരിഴയ്ക്ക്‌

മുട്ടം: ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ മലങ്കര ജലാശയത്തിലേക്കു പതിച്ചു. വാഹനത്തിലുണ്ടായിരുന്ന അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവെട്ടി സ്വദേശി നിഷ, മകൻ അബിൻ എന്നിവരാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. നിഷയ്ക്കു ഡ്രൈവിംഗ് പരിശീലനം നൽകാൻ വേണ്ടിയാണ് ഇവർ മലങ്കരയിലെത്തിയത്. അണക്കെട്ടിനു സമീപം ഡ്രൈവിംഗ് പഠിക്കുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം വിടുകയായിരുന്നു. ബ്രേക്കിനു പകരം ആക്സിലേറ്ററിൽ കാൽ അമർത്തിയതിനെ തുടർന്നു കാർ അമിത വേഗത്തിൽ ജലാശയത്തിലേക്കു പതിക്കുകയായിരുന്നു. അധികം താഴ്ചയില്ലാത്ത സ്ഥലമായതിനാൽ ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളിൽനിന്നും ഇവരെ രക്ഷപെടുത്തി കരയിലെത്തിച്ചത്

Read More

സോറി തിരക്കിനിടയില്‍ സ്ഥലം മാറിപ്പോയതാ! വൈക്കം ഫയര്‍ ഫോഴ്‌സിനെ കുഴക്കി വ്യാജഫോണ്‍ സന്ദേശം; സന്ദേശം ലഭിച്ച നമ്പറിലേക്കു വിളിച്ചപ്പോള്‍ അസഭ്യവര്‍ഷം

തലയോലപ്പറന്പ്: വ്യാജ ഫോണ്‍ സന്ദേശം ഫയർ ഫോഴ്സിനെ വട്ടംകറക്കി. ഇന്നലെ രാവിലെ പത്തിന് തലയോലപ്പറന്പ് ഗവണ്‍മെന്‍റ് ആശുപത്രിക്കുസമീപം വ്യാപാര സ്ഥാപനത്തിനു തീപിടിച്ചെന്ന സന്ദേശമാണ് വൈക്കം ഫയർഫോഴ്സ് ഓഫീസിൽ ലഭിച്ചത്. സംഭവസ്ഥലത്തേക്ക് വേഗമെത്താനായി സന്ദേശവും ഫോണ്‍ നന്പറും കടുത്തുരുത്തി ഫയർ സ്റ്റേഷനിലേക്കു കൈമാറി. സ്റ്റേഷൻ ഓഫീസർ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിക്കു സമീപമെത്തി സംഭവസ്ഥലം തിരക്കിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ സന്ദേശം ലഭിച്ച ഫോണ്‍നന്പറിലേക്കു വിളിച്ചു തിരക്കിയപ്പോൾ തലയോലപ്പറന്പ് കെ.ആർ. ഓഡിറ്റോറിയത്തിനു സമീപമുള്ള സ്വകാര്യ ആശുപത്രിക്കടുത്താണെന്ന് മറുപടി ലഭിച്ചതോടെ വാഹനവുമായി ഫയർഫോഴ്സ് അവിടയെത്തിയെങ്കിലും സംഭവസ്ഥലം കണ്ടെത്താനായില്ല. തുടർന്നു സന്ദേശം ലഭിച്ച ഫോണിലേക്കു വീണ്ടും വിളിച്ചു. തിരക്കിനിടയിൽ പറഞ്ഞപ്പോൾ മാറിപ്പോയതാണെന്നും വടയാർ ഇളങ്കാവ് ജംഗ്ഷനിലാണെന്നും പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ ഇളങ്കാവിലെത്തിയെങ്കിലും സംഭവസ്ഥലം കണ്ടെത്താനായില്ല. സന്ദേശം ലഭിച്ച നന്പറിലേക്കു വീണ്ടും വിളിച്ചപ്പോൾ അസഭ്യ വർഷമാണുണ്ടായതെന്നു ഫയർസ്റ്റേഷൻ അധികൃതർ പറഞ്ഞു. സംഭവം സംബന്ധിച്ച് തലയോലപ്പറന്പ്…

Read More