കോട്ടയം: ഒരു വർഷമായിട്ടും അറുപറ സ്വദേശികളായ ദന്പതികളുടെ തിരോധാനത്തിന് തുന്പുണ്ടാക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് നാളെ ദന്പതികളുടെ വീട്ടുകാരും നാട്ടുകാരും വൈകുന്നേരം നാലിന് തിരുനക്കര മൈതാനത്ത് ഒത്തു ചേരും. ആക്ഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മയാണ് സംഘടിപ്പിക്കുന്നത്. ദന്പതികളായ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കഴിഞ്ഞ ഏപ്രിൽ ആറിലെ ഹർത്താൽ ദിനത്തിലാണു കാണാതായത്. പോലീസിനും ക്രൈംബ്രാഞ്ചിനും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ലോക്കൽ പോലീസ് അന്വേഷണത്തിൽ തുന്പൊന്നും കിട്ടാതായപ്പോഴാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ അന്വേഷണത്തിൽ ഹബീബയുടെ ബന്ധുക്കൾക്ക് പൂർണതൃപ്തിയുള്ളപ്പോഴാണു ഹാഷിമിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇതിനിടെ വിവിധ സ്ഥലങ്ങളിൽ ഇരുവരെയും കണ്ടെന്ന അഭ്യുഹത്തെത്തുടർന്നു അന്വേഷണസംഘം വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. അജ്മീരിലെ ദർഗയ്ക്കുസമീപമുള്ള മലയാളി ഹോട്ടലിലെ…
Read MoreCategory: Kottayam
പാമ്പാടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം; തെളിവെടുപ്പ് ആരംഭിച്ചു ; പരീക്ഷാ പേപ്പർ പരിശോധനക്ക് വിധേയമാക്കും
കോട്ടയം: പാന്പാടി ക്രോസ്റോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയും വാഴൂർ 14-ാം മൈൽ പൊടിപാറയിൽ ഈപ്പൻ വർഗീസിന്റെ മകനുമായ ബിന്റോ(14) ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് ആരഭിച്ചു. ഇന്നലെയാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, പള്ളിക്കത്തോട് എസ്ഐ മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചത്. കേസുമായി ബന്ധപ്പെട്ട് മരിച്ച വിദ്യാർഥി ബിന്റോയുടെ പിതാവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സ്കൂളിലെ അധ്യാപകരുടെ മാനസികപീഡനം മൂലമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പിതാവ്. മറ്റ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തും. ഇതിനുള്ള നടപടികൾ ആരംഭിച്ചു. മരിച്ച വിദ്യാർഥിയുടെ സഹപാഠികളുടെ പേരുകൾ മാത്രമാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്. ഇവരുടെ മേൽവിലാസം ശേഖരിച്ച് വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. സ്കൂളിലെ രജിസ്റ്ററും പരീക്ഷാ പേപ്പറുകളും മറ്റും…
Read More22 വർഷം മുന്പ് നടന്ന അപകടത്തിന്റെ നഷ്ടപരിഹാരം നൽകിയില്ല ; തമിഴ്നാട് ബസ് കേരളം ജപ്തി ചെയ്തു; തിരിച്ചു പിടിക്കാൻ തമിഴ്നാട് ശ്രമം തുടങ്ങി
പാലാ: പാലാ എംഎസിടി കോടതി ഉത്തരവിനെ തുടർന്ന് ജപ്തി ചെയ്ത തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് വീണ്ടെടുക്കാനുള്ള നടപടികൾ തമിഴ്നാട് സർക്കാർ ആരംഭിച്ചു. വാഹനാപകട കേസിൽ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാതിരുന്നതിനെ തുടർന്നാണ് ബസ് ജപ്തി ചെയ്തത്. ചെന്നൈ- ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ടിഎൻ 1- എഎൻ 0958 സൂപ്പർ ഡീലക്സ് ബസ് പോലീസിന്റെ സഹായത്തോടെയാണ് ജപ്തി ചെയ്തത്. ചങ്ങാനാശേരിയിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ചെന്നൈക്ക് പുറപ്പെടുന്നതിന് മുന്പ് ഡ്രൈവർക്കും കണ്ടക്ടർക്കും കോടതിവിധിയുടെ പകർപ്പ് നൽകുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. ബസിൽ ബുക്ക് ചെയ്തിരുന്ന യാത്രക്കാരെ വിവരം അറിയിച്ച ശേഷം പോലീസ് സഹായത്തോടെ ബസ് പാലായിലെത്തിച്ച് കോടതി വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. 1996 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ അപകടം. തമിഴ്നാട്ടിലെ തേനിയിൽ നിന്നും ചങ്ങനാശേരിക്ക് വരുകയായിരുന്ന തമിഴ്നാട് സർക്കാരിന്റെ ബസ് കുട്ടിക്കാനത്തിന് സമീപം പെരുവന്താനത്ത് കൊക്കയിലേക്ക് മറിഞ്ഞ്…
Read Moreവാഹന നിർമാതാക്കൾ തന്നെ നമ്പർ പ്ലേറ്റ് നിർമിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി ; പണി പോകുമോ എന്ന പേടിയിൽ നമ്പർ പ്ലേറ്റ് നിർമാതാക്കൾ
കോട്ടയം: വാഹന നിർമാതാക്കൾ തന്നെ നന്പർ പ്ലേറ്റ് നിർമിച്ചു നല്കുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന രാജ്യത്തെ നന്പർ പ്ലേറ്റ് നിർമാതാക്കളെ ആശങ്കയിലാഴ്ത്തി. ഇതു നടപ്പായാൽ ലക്ഷക്കണക്കിന് ആളുകളുടെ പണി പോകുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ഈ രംഗത്ത് ദീർഘകാലം പ്രവർത്തിക്കുന്ന കോട്ടയം ശാസ്ത്രി റോഡിലെ നിഷ പ്ലാസ്റ്റിക്സ് ഉടമ കെ.കെ.ബാബു പറഞ്ഞു. കോട്ടയം നഗരത്തിൽ മാത്രം നന്പർ പ്ലേറ്റ് നിർമിച്ചു നല്കുന്ന 25 കടകളാണുള്ളത്. ഇതിൽ നൂറോളം പേർ ജോലി ചെയ്യുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലും സമാന രീതിയിൽ ജോലി ചെയ്യുന്നവരുണ്ട്. വാഹന നിർമാതാക്കൾ തന്നെ നന്പർ പ്ലേറ്റ് നിർമിച്ചു നല്കുന്ന നിയമം പ്രാബല്യത്തിലായാൽ തങ്ങളുടെ കുടുംബങ്ങൾ എങ്ങനെ കഴിയുമെന്ന് ഇവർ ചോദിക്കുന്നു. ഇപ്പോൾ നന്പർ പ്ലേറ്റ് നിർമാണത്തിനു പുറമെ സീൽ, സ്വിച്ച് ബോർഡ് എന്നിവയുടെ ജോലിയുമുണ്ട്. കംപ്യൂട്ടർവത്കരണം വന്നതോടെ സീൽ നിർമാണം കുറഞ്ഞു. ആകെയുള്ള വരുമാനം ഇപ്പോൾ…
Read Moreവാടകവീട്ടിൽവെച്ച് ഉണ്ണിമുകുന്ദൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്; ഏഴിനു കോടതി വാദം കേൾക്കും
തൊടുപുഴ: നടൻ ഉണ്ണി മുകുന്ദനെതിരേ യുവതി നൽകിയ കേസിൽ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിനു വാദം കേൾക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 23ന് ഇടപ്പിള്ളിയിലുള്ള ഉണ്ണി മുകുന്ദന്റെ വാടകവീട്ടിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഓസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി യുവതി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് നൽകിയത്.
Read Moreവില്ലേജ് ഒാഫീസുകളിലെ തടസം മാറി; പഴയ നിരക്കിൽ ഒാൺലൈനായി കരം അടയ്ക്കാം; രാഷ്ട്രീദിപിക വാർത്ത തുണയായി
സി.സി. സോമൻ കോട്ടയം: വില്ലേജ് ഓഫീസുകളിൽ ഓണ്ലൈൻ ആയിട്ട് വസ്തുക്കരം അടയ്ക്കുന്നത് ഇന്നലെ തടസപ്പെട്ടത് പുനഃസ്ഥാപിച്ചു. എന്നാൽ പഴയ നിരക്ക് പ്രകാരമേ കരം അടയക്കാനാവൂ. പുതുക്കിയ വസ്തുക്കരം സംബന്ധിച്ച വിവരങ്ങൾ കംപ്യൂട്ടറിൽ ഇനിയും രേഖപ്പെടുത്താനായില്ല. ഇതേ തുടർന്ന് ഇന്നലെ കരം അടയ്ക്കാൻ കഴിയാതെ വില്ലേജ് ഓഫീസുകളിൽ എത്തിയവർ തിരികെ പോയിരുന്നു. ഇതു സംബന്ധിച്ച രാഷ്ട്രീദിപിക വാർത്ത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പഴയ നിരക്ക് അടയ്ക്കാൻ സംവിധാനമൊരുക്കിയത്. എന്നാൽ പഴയ നിരക്ക് അടയ്ക്കുന്നവർ പുതിയ നിരക്ക് അനുസരിച്ചുള്ള തുക വീണ്ടും അടയ്ക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. 2018-19ലെ സംസ്ഥാന സർക്കാർ ബജറ്റിൽ വസ്തുക്കരം വർധിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച ഫയലിൽ ഗവർണർ ഒപ്പിട്ട് ഉത്തരവിറക്കാത്തതാണ് കംപ്യൂട്ടറിൽ കരം വർധിപ്പിച്ചുകൊണ്ടുളള നിരക്ക് ചേർക്കാൻ കഴിയാത്തത്. നിലവിൽ പഞ്ചായത്ത് ഏരിയയിൽ എട്ട് ആർ വരെ ഒരു രൂപയും എട്ട് ആർ മുതൽ രണ്ടു…
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ: യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; മസ്തിഷ്കമരണം സംഭവിച്ച അരുണ് രാജിന്റെ വൃക്കയാണ് ജോബീസിൽ പ്രവർത്തിച്ചു തുടങ്ങിയത്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കലിന് വിധേയനായ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. എന്നാൽ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ വൃക്ക ആയതിനാൽ രണ്ടു ദിവസത്തിനു ശേഷമേ പൂർണ തോതിലുള്ള ആരോഗ്യനില വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്ന് നെഫ്രോളജി വിഭാഗം ഡോക്ടർ രാഷ്ടദീപികയോടു പറഞ്ഞു. എരുമേലി കണമല സ്വദേശി ജോബീസ് ഡേവിഡിന് (34 ) ആണ് വൃക്ക മാറ്റിവച്ചത്. വാഹന അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി അരുണ് രാജിന്റെ (29) ഒരു വൃക്കയാണ് ജോബീസിന് ലഭിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് അങ്കമാലിയിൽ നിന്നും മൃതസഞ്ജീവനി കോ-ഓർഡിനേറ്റർ ജിമ്മി ജോർജിന്റെ നേതൃത്വത്തിൽ വൃക്ക ആശുപത്രിയിൽ എത്തി ച്ചു. നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാർ, യൂറോളജി മേധാവി ഡോ. സുരേഷ് ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ രാത്രിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി. അതേസമയം, തൊടുപുഴ സ്വദേശി രാജീവിന് വൃക്ക മാറ്റിവയ്ക്കൽ…
Read Moreകറുകച്ചാലിൽനിന്ന് ആഡംബര കാർ തട്ടിയെടുത്ത സംഭവം; കാർ വാടകയ്ക്കെടുത്ത പ്രേംലാൽ അറസ്റ്റിൽ; പിന്നിൽ അന്തർസംസ്ഥാന കാർ മോഷ്ടാക്കളെന്ന് പോലീസ്
കോട്ടയം: കറുകച്ചാലിൽനിന്ന് തട്ടിയെടുത്ത 15 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര കാർ സംസ്ഥാനം കടന്നതായി സംശയം. അന്തർ സംസ്ഥാന കാർ മോഷ്ടാക്കളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. കേരളത്തിൽ ആഡംബര കാർ തട്ടിയെടുത്ത് ബാംഗളൂരിൽ എത്തിക്കുന്ന വൻ സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായവർ. സംഘത്തിൽ നിരവധി പേരുണ്ടെന്നും എറണാകുളം കേന്ദ്രീകരിച്ചുള്ള വൻ സംഘമാണ് ഇതിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. ഒളിവിലായിരുന്ന രാമങ്കരി കൈതപ്പറന്പിൽ പ്രേംലാൽ മാത്യു (37)വിനെയാണ് കറുകച്ചാൽ പോലീസ് ഇന്നലെ പിടികൂടിയത്. 2017 ഓഗസ്റ്റ് 27ന് കറുകച്ചാൽ ഉന്പിടി സ്വദേശിയായ ജോസഫ് ഫിലിപ്പിന്റെ കാർ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേസിലെ മറ്റൊരു പ്രതി തിരുവല്ല സ്വദേശി മാളിയേക്കൽ സച്ചിൻ എം.പോളിനെ (21) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കറുകച്ചാൽ സ്വദേശി വിനീത് (21), പത്തനംതിട്ട സ്വദേശി എന്നിവരെക്കൂടി ഇനി പിടികിട്ടാനുണ്ട്. കാർ പല കൈമറിഞ്ഞ് പോയിട്ടുണ്ടെന്നും കൃത്യമായി…
Read Moreപാമ്പാടിയിൽ സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവം; ന്യൂനപക്ഷ കമ്മീഷനു പോലീസ് ഇന്ന് റിപ്പോർട്ട് നല്കും
കോട്ടയം: പാന്പാടി ക്രോസ്റോഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയും വാഴൂർ 14-ാം മൈൽ പൊടിപാറയിൽ ഈപ്പൻ വർഗീസിന്റെ മകനുമായ ബിന്റോ(14) ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പോലീസ് ഇന്ന് ന്യൂനപക്ഷ കമ്മീഷനു റിപ്പോർട്ട് നല്കും.കോട്ടയം കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് നല്കാനാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. ബിന്റോയുടെ മരണം സംബന്ധിച്ച് മാധ്യമങ്ങളിലെ വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്ത ശേഷമാണ് ജില്ലാ പോലീസ് ചീഫിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടത്. പോലീസ് ചീഫിന്റെ റിപ്പോർട്ടിൻമേൽ അനന്തര നടപടി സ്വീകരിക്കുമെന്നു കമ്മീഷൻ അംഗം ബിന്ദു എം. തോമസ് അറിയിച്ചു. അതേ സമയം പള്ളിക്കത്തോട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് ബിന്റോ മരിക്കാനിടയാക്കിയതെന്ന് പിതാവ് ഈപ്പൻ വർഗീസ് പോലീസിന് മൊഴി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിന്റോയുടെ സഹപാഠികളിൽ നിന്ന് പോലീസ്…
Read Moreമസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യും; ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു ലഭിക്കും
ഗാന്ധിനഗർ: വാഹന അപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യുന്നു.എറണാകുളം ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായ അരുണ് രാജിന്റെ (29) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഞായറാഴ്ചയുണ്ടായ വാഹന അപകടത്തെ തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് അരുണ്രാജിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യുവാൻ ബന്ധുക്കൾ തീരുമാനിച്ചു. ഹൃദയം, വൃക്കകൾ, കണ്ണുകൾ, കരൾ, ലെൻസ്, കൈകൾ, ശ്വാസകോശം, ചെറുകുടൽ, പാൻക്രിയാസ് തുടങ്ങി മനുഷ്യ ശരീരത്തിലെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യുന്ന അപൂർവ സംഭവത്തിനാണ് അരുണ് രാജിന്റെ ബന്ധുക്കൾ അനുമതി നല്കിയത്. കോട്ടയം മെഡിക്കൽ കോളജിന് ഒരു വൃക്ക ലഭിക്കും. അതിനായി മൃതസഞ്ജീവനി കോ-ഓർഡിനേറ്റർ ജിമ്മി ജോർജ് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 12.30ന് കൊണ്ടുവരുന്ന വൃക്ക തൊടുപുഴ സ്വദേശി രാജീവിന്റെ ശരീരത്തിൽ വച്ച്…
Read More