കോട്ടയം: ജില്ലയിലെ റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങൾ അടുത്ത മാസം മുതൽ ചലിച്ചു തുടങ്ങും. ആധാറുമായി ബന്ധിപ്പിച്ച റേഷൻ കാർഡുടമകൾക്ക് വിരലടയാളം രേഖപ്പെടുത്തി സാധനങ്ങൾ വാങ്ങാം. ജില്ലയിലെ 989 റേഷൻ വിതരണ കേന്ദ്രങ്ങളിൽ ഇ പോസ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയാകും അടുത്ത മാസം മുതൽ റേഷൻ സാധനങ്ങളുടെ വിതരണം. എന്നാൽ രണ്ടു മാസത്തേക്ക് ഇപ്പോഴത്തെ നിലയിൽ ബുക്കിൽ രേഖപ്പെടുത്തുന്നതു തുടരണമെന്ന നിർദേശവും നല്‍കിയിട്ടുണ്ട്. ഓരോ മാസത്തെയും റേഷൻ സാധനങ്ങളുടെ ലഭ്യത കാർഡുടമയുടെ മൊബൈലിൽ എത്തും. സാധനങ്ങൾ എത്ര അളവിൽ വാങ്ങി എന്നതും മൊബൈലിൽ സന്ദേശമായി കിട്ടും. ഓരോ റേഷൻകടയിലും നിലവിലുള്ള വിതരണവും സ്റ്റോക്കും സിവിൽ സപ്ലൈസ് ഓഫീസുകളിൽ അറിയാനാകും. അതാത് മാസം കടയിലുള്ള സ്റ്റോക്കിൽ അധികം വേണ്ടതു മാത്രമേ വിതരണത്തിന് ലഭിക്കുകയുള്ളു. ഇതോടെ റേഷൻ ക്രമക്കേടിന് അവസാനമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ പറഞ്ഞു. അതേ സമയം ആധാർ…
Read MoreCategory: Kottayam
സ്പീഡ് ഗവേണർ ഇല്ലാതെ കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ ചീറിപ്പായുന്നു; പോലീസും മോട്ടോർ വാഹന വകുപ്പും കണ്ണടയ്ക്കുന്നു
തൊടുപുഴ: സ്പീഡ് ഗവേണറുകൾ പ്രവർത്തരഹിതമാക്കി കഐസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരത്തിലൂടെ ചീറിപ്പായുന്നു. പോലീസും മോട്ടോർ വാഹന വകുപ്പും കണ്ണടയ്ക്കുന്നു. അന്വേഷണവും പരിശോധനയും ഇല്ലാതായതോടെ ഭൂരിഭാഗം ബസുകളിലെയും സ്പീഡ് ഗവേണറുകൾ പ്രവർത്തരഹിതമാണ്. ഋഷിരാജ് സിംഗ് ഗതാഗത കമ്മിഷണറായിരുന്നപ്പോൾ സ്പീഡ് ഗവേണർ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിച്ചിരുന്നു. ബസുടമകളും ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതു സംബന്ധിച്ച യാതൊരു പരിശോധനയും ബന്ധപ്പെട്ട അധികൃതർ നടത്തുന്നില്ല. സ്വകാര്യ ബസുകൾ അമിത വേഗതയിൽ പായുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നഗരത്തിൽ സർവീസ് നടത്തുന്ന ഒട്ടുമിക്ക സ്വകാര്യ ബസുകളും സമയക്രമംപോലും പാലിക്കാതെയാണ് മത്സരിച്ചോടുന്നത്. ചെറുവാഹനങ്ങളിൽ തട്ടിയാൽ നിർത്താതെയും മനഃപൂർവം മറ്റു വാഹനങ്ങളിൽ ഉരസിയുമാണ് ഇവർ റോഡ് നിറഞ്ഞോടുന്നത്. ചീറിപാഞ്ഞെത്തുന്ന ബസുകളിൽ ഇടിക്കാതെവെട്ടിച്ചുമാറ്റുന്നതിനിടെ ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. സ്വകാര്യ ബസുകളുടെ സമയക്ലിപ്തത പരിശോധിക്കേണ്ട ഗതാഗത വകുപ്പധികൃതർ ഇവരെ സഹായിക്കുന്ന നിലപാടാണ്…
Read Moreജനറൽ ആശുപത്രിയിൽ രോഗികൾക്ക് ഇരിക്കാനുള്ള കസേരയിൽ വൈദ്യുതി; സംഭവം അന്വേഷിക്കുമെന്ന് ആശുപത്രി സൂപ്രണ്ട്
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിൽ രോഗികൾക്ക് ഇരിക്കാനുള്ള കസേരയിൽ വൈദ്യുതി എക്സ്റ്റൻഷൻ ബോർഡ് സ്ഥാപിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദുകുമാരി അറിയിച്ചു. ഇന്നലെ നേത്രരോഗ വിഭാഗത്തിലെത്തിയവരാണ് പുതിയ പരിഷ്കാരം കണ്ടു ഞെട്ടിയത്. രോഗികൾക്ക് ഇരിക്കാനുള്ള ഇരുന്പുകസേരയുടെ പിൻഭാഗത്താണ് വിവിധ വൈദ്യുതി കണക്ഷനുകൾ കൊടുക്കാനുള്ള എക്സ്റ്റൻഷൻ ബോക്സ് കെട്ടിവച്ച നിലയിൽ കണ്ടത്. യാതൊരു മറയും സുരക്ഷയുമില്ലാതെ തുണികൊണ്ട് കെട്ടിവച്ചാണ് ജീവനക്കാർ മരണക്കെണിയൊരുക്കിയിരിക്കുന്നത്. ഏതെങ്കിലും രീതിയിൽ വൈദ്യുതി പ്രവഹിച്ചാൽ ഇരുന്പു കസേരയിൽ വന്നിരിക്കുന്ന രോഗിയുടെ ജീവൻതന്നെ അപകടത്തിലാകുന്ന സ്ഥിതിയാണ്. അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കുന്ന ഈ കസേരയിൽ വന്നിരിക്കുന്നവർ അറിയാതെ കൈ കസേരയുടെ പിന്നിലേക്കു പിടിച്ചാൽ ഇതിൽ തട്ടും. മുറിയിൽ മറ്റു പലേടത്തും സ്ഥലമുണ്ടെങ്കിലും രോഗികൾക്ക് ഇരിക്കാനുള്ള കസേരയിൽ വൈദ്യുതി കണക്ഷനുള്ള ബോക്സ് കെട്ടിവച്ചിരിക്കുന്നത് എന്തിനെന്ന് വ്യക്തമാകുന്നില്ല. എക്സ്റ്റൻഷൻ കോഡും മറ്റും ഉപയോഗിക്കാൻ വൈദ്യുതി…
Read Moreമോഷ്ടാക്കൾക്കുള്ള പ്രോത്സാഹനമോ? ബസിൽ നാലുലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ട സംഭവം; പരാതി നൽകി ഒരാഴ്ചയായിട്ടും പോലീസ് കേസെടുത്തില്ല
കോട്ടയം: മകളുടെ വിവാഹ ആവശ്യത്തിനുള്ള സ്വർണം വാങ്ങാൻ വായ്പയെടുത്ത നാലുലക്ഷം രൂപയുമായി ബസിൽ കയറിയ ദന്പതികളുടെ പണം കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ രണ്ടു പോലീസ് സറ്റേഷനുകളിൽ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തില്ല. തിരുവഞ്ചൂർ കൂനംപുരയിടം ഫിലിപ്പ്, ഭാര്യ ക്ലാരമ്മ എന്നിവർ കഴിഞ്ഞ ചൊവ്വാഴ്ച മകളുടെ വിവാഹ ആവശ്യത്തിന് സ്വർണം വാങ്ങാൻ അയർക്കുന്നത്തുനിന്ന് കോട്ടയത്തിനു വരുന്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന നാലു ലക്ഷം രൂപ നഷ്ടപ്പെട്ടത്. ക്ലാരമ്മയുടെ ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. ബസിലെ തിരക്കിനിടയിൽ മോഷ്ടാവ് ബാഗിന്റെ സിബ്ബ് ഉൗരി പണം എടുത്ത ശേഷം സിബ്ബ് അതേപടി അടച്ചു വച്ചു. തിരുനക്കര സ്റ്റാൻഡിൽ ബസിൽ ഇറങ്ങിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. കഴിഞ്ഞ 20ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ കോട്ടയത്ത് എത്തിയത്. അപ്പോൾ തന്നെ വിവരം തിരുനക്കര സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ അറിയിച്ചു. അവർ പറഞ്ഞതനുസരിച്ച് വെസ്റ്റ്…
Read Moreമദ്യലഹരിയിൽ പിതാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നു; ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ
കോട്ടയം: മദ്യലഹരിയിൽ പിതാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ ഒന്നര വയസുകാരൻ സുഖം പ്രാപിച്ചു വരുന്നു. കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ സിടി സ്കാൻ എടുക്കാനായി ഇന്നു രാവിലെ ഡോക്ടർ കുറിച്ചു നല്കി. തലയ്ക്കേറ്റ മുറിവ് ആന്തരിക അവയവങ്ങളെ തകരാറിലാക്കിയിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനാണ് സിടി സ്കാൻ ചെയ്യുന്നത്. കുട്ടിയുടെ ഇടതു കൈ ഒടിഞ്ഞു. മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. കുട്ടിയുടെ അമ്മയാണ് ഒപ്പമുള്ളത്. ആദിവാസി കുട്ടി എന്ന നിലയിൽ ഏറെ പരിഗണന നല്‍കിയാണ് ചികിത്സിക്കുന്നതെന്ന് ഐസിഎച്ച് ആർഎംഒ ഡോ.കെ.പി.ജയപ്രകാശ് പറയുന്നത്. കുട്ടികളുടെ ആശുപത്രി തീർവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോഴും കഴിയുന്നത്. എടുത്തെറിഞ്ഞതു മൂലമുണ്ടായ വീഴ്ചയിലാണ് തലയ്ക്കുള്ളിൽ മുറിവും ഇടത് കൈ ഒടിയുകയും ചെയ്തത്. പോഷകാഹാരക്കുറവുള്ള കുട്ടിയെന്ന നിലയിലും പ്രത്യേകശ്രദ്ധ നൽകുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു . കുട്ടിയുടെ പിതാവ് വിനോദ് മെഡിക്കൽ കോളജ്…
Read Moreവാഹനപരിശോധന ശക്തമായിട്ടും ഹെൽമറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം കൂടുന്നു; ശനിയാഴ്ചത്തെ വേട്ടയിൽ മാത്രം കുടുങ്ങിയത് 1725 പേർ
കോട്ടയം: പോലീസ് വാഹന പരിശോധന ശക്തമാക്കിയിട്ടും നിയമ ലംഘകരുടെ എണ്ണം വർധിക്കുന്നത് പോലീസിനെ പോലും ഞെട്ടിക്കുന്നു. ഹെൽമറ്റ് വേട്ട പോലീസ് ശക്തമാക്കിയിട്ടും ഹെൽമറ്റ് വയ്ക്കാത്തവരുടെ എണ്ണത്തിൽ കുറവില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശനിയാഴ്ച മാത്രം ജില്ലയിൽ പോലീസ് നടത്തിയ ഹെൽമറ്റ് വേട്ടയിൽ കുടുങ്ങിയത് 1725 പേരാണ്. ഇതിനു മുൻപ് ഇത്രയും കേസ് ഉണ്ടായിട്ടില്ല. ശനിയാഴ്ച രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് ഹെൽമറ്റ് വയ്ക്കാത്തവരുടെ എണ്ണം പോലീസിനെ പോലും ഞെട്ടിച്ചത്. ജില്ലയിൽ മൊത്തം 4849 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ മദ്യപിച്ച് വാഹനമോടിച്ച 94 പേർക്കെതിരെയും അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 314 പേർക്കെതിരെയും കേസെടുത്തു. സീറ്റ് ബെൽറ്റ് ഇല്ലാത്തതിന് 114 പേർക്കെതിരെയും മറ്റു ഗതാഗത നിയമലംഘനങ്ങൾക്ക് 467 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
Read Moreമണർകാടിനടുത്ത് പണിക്കമറ്റത്ത് അർധരാത്രിയിൽ സ്ഫോടന ശബ്ദവും കുലുക്കവും; പോലീസ് പരിശോധയിൽ പാറമടയിൽ പൊട്ടിക്കുന്ന തിരികണ്ടെത്തി
കോട്ടയം: മണർകാടിനടുത്ത് പണിക്കമറ്റത്ത് അർധരാത്രിയിൽ സ്ഫോടന ശബ്ദം. സംഭവമറിഞ്ഞ് മണർകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പാറമടയിൽ സ്ഫോടനത്തിന് ഉപയോഗിക്കുന്ന നാലു മീറ്റർ നീളമുള്ള തിരി കണ്ടെത്തി. കണ്ടെത്തിയ തിരിയുടെ കുറെ ഭാഗം കത്തിയതാണ്. ഇന്നലെ രാത്രി 12.30ഓടെയാണ് സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ ഞെട്ടിയത്. 500 മീറ്റർ ദൂരം സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ചെറിയൊരു കുലുക്കവും അനുഭവപ്പെട്ടത്രേ. പണിക്കമറ്റം കള്ളുഷാപ്പിനു തൊട്ടടുത്തായിരുന്നു സംഭവം. രാത്രി തന്നെ പോലീസ് എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നു രാവിലെ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയപ്പോഴാണ് പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന തിരി കണ്ടെത്തിയത്. ഇത് പോലീസ് കസ്റ്റഡിയിലെടുത്തു. വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് പറഞ്ഞു. പാറമടയിലെ പണിക്കാരുടെ കൈവശത്തു നിന്ന് വീണതാകാം തിരിയെന്നു കരുതുന്നു. എന്നാൽ തിരി കത്തിക്കുകയോ മറ്റോ ചെയ്യാതെ സ്ഫോടന ശബ്ദം കേൾക്കില്ല. ആരാണ്…
Read Moreമുണ്ടക്കയത്തെ ബൈക്ക് മോഷണം; കാമറയിൽ പതിഞ്ഞ യുവാവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു
മുണ്ടക്കയം: ബൈക്ക് മോഷ്ടിച്ച് ഒന്നര മണിക്കൂറിനകം മറ്റൊരു സ്ഥലത്ത് ബൈക്ക് ഉപേക്ഷിച്ചു. ആര് ? എന്തിന് ? മുണ്ടക്കയം നിവാസികളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസമാണ് സ്വകാര്യ സ്ഥാപനത്തിന്റെ പരിസരത്തു വച്ചിരുന്ന ബൈക്ക് മോഷണം പോയത്. ഒരു മണിക്കൂറിന് ശേഷം ഒന്നര കിലോമീറ്റർ അപ്പുറത്തുനിന്ന് ബൈക്ക് കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ചിനാണ് മുണ്ടക്കയം ഫെസ്റ്റൂണ്‍ കേബിൾ വിഷന്റെ പരിസരത്ത് നിന്നു ബൈക്ക് മോഷണം പോയത്. പിന്നീട് പൈങ്ങനയിൽ നിന്നാണ് ബൈക്ക് കണ്ടെത്തിയത്. അതേ സമയം ബൈക്കുമായി ഒരാൾ പറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മുൻപ് രണ്ട് ബൈക്ക് മോഷ്ടാക്കളെ പോലീസ് കുടുക്കിയത് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അതുപോലെ ബൈക്ക് മോഷ്ടിച്ചയാളെ കണ്ടെത്താനുള്ള നീക്കം നടന്നു വരുന്നു. സിസിടിവി ദൃശ്യത്തിലെ ആളെ വ്യക്തമായിട്ടുണ്ട്. പക്ഷേ ഇയാളുടെ…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ബോട്ടില്‍ പാമ്പുണ്ട് ! വൈക്കം-തവണക്കടവ് ഫെറിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടില്‍ പാമ്പ്; കണ്ടത് യാത്രക്കാരി, ഒടുവില്‍…
വൈക്കം: വൈക്കം – തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന ബോട്ടിൽ പാന്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി 8.45ന് തവണക്കടവിൽ നിന്ന് വൈക്കത്തേക്കു വന്ന ബോട്ട് വൈക്കം കെട്ടിയിൽ അടുക്കുന്നതിനിടയിൽ ഒരു യാത്രക്കാരിയാണ് പാന്പിനെ കണ്ടത്. ബോട്ടിലേയ്ക്ക് പ്രവേശിക്കുന്ന പടിയിലൂടെ പാന്പ് ഇഴഞ്ഞ് കായലിലേക്കിറങ്ങുന്നതാണ് കണ്ടത്. പാന്പിനെ കണ്ടതായി യാത്രക്കാരി പറഞ്ഞതോടെ ബോട്ടിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി. ബോട്ട് ഉടൻ ജെട്ടിയിൽ അടുപ്പിച്ച് ജീവനക്കാർ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നീട് ബോട്ട് പരിശോധിച്ചു പാന്പില്ലെന്ന് ഉറപ്പുവരുത്തി. ബോട്ട് ജെട്ടിയിൽ അടുപ്പിക്കുന്ന സമയത്താകാം പാന്പ് കയറിയതെന്നാണ് കരുതപ്പെടുന്നത്. കായലോര പ്രദേശത്ത് ഉപ്പുവെള്ളം എത്തിയതും ചുടു കൂടിയതും മൂലം ഇഴജന്തുക്കൾ പലയിടത്തും അഭയം തേടുന്നതിന്റെ ഭാഗമാകാം ബോട്ടിൽ കയറിയതെന്നു കരുതുന്നു.
Read Moreതനിച്ചു താമസിക്കുന്ന വയോധികര്‍ സൂക്ഷിക്കുക! കാഞ്ഞിരപ്പള്ളി മേഖലയില്‍ ഉറക്കം കെടുത്തി അജ്ഞാത ഫോണ്‍കോളുകള്‍; വിളിയെത്തുന്നത് രാത്രി പന്ത്രണ്ടിനും രണ്ടിനും മധ്യേ
കാഞ്ഞിരപ്പള്ളി: വയോധികർ തനിച്ചു താമസിക്കുന്ന വീടുകളിൽ അർധരാത്രി അജ്ഞാത ഫോണ്‍കോളുകൾ എത്തുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് രാത്രി പട്രോളിംഗ് ഉൗർജിതമാക്കി. ചിറക്കടവ്, അഞ്ചിലിപ്പ, വിഴുക്കിത്തോട് പ്രദേശങ്ങളിൽ രാത്രി പന്ത്രണ്ടിനും രണ്ടിനും മധ്യേയാണ് ഫോണ്‍കോളുകൾ എത്തുന്നത്. ഫോണ്‍ അറ്റന്റ് ചെയ്താൽ തിരികെ മറുപടി ലഭിക്കാതെ മിനിറ്റുകൾക്കുള്ളിൽ ലൈൻ കട്ട് ചെയ്യുന്നതാണ് പതിവ്. പ്രദേശത്തെ നൂറിലേറെ വീടുകളിൽ വയോധികരും സ്ത്രീകളും തനിച്ച് താമസിക്കുന്ന സാഹചര്യത്തിൽ അജ്ഞാത ഫോണുകളുടെ ഉറവിടം പോലീസ് സൈബർ സഹായത്തോടെ നിരീക്ഷിക്കുന്നുണ്ട്. കംപ്യൂട്ടർ ഇന്റർനെറ്റിൽ നിന്നു വരുന്ന ഫോണുകളാണെന്ന് കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി സ്റ്റേഷനുകളിൽ നിന്നും പ്രദേശത്ത് രാത്രികാല വാഹനനീക്കങ്ങളും പോലീസ് ശ്രദ്ധിക്കുന്നുണ്ട്. അവശ്യസാഹചര്യമുണ്ടായാൽ അടിയന്തര സഹായം ഉറപ്പാക്കുമെന്നു പോലീസ് വ്യക്തമാക്കി.
Read More