മറയൂർ: കാന്തല്ലൂർ കോവിൽക്കടവിൽനിന്നും കുപ്പിവെള്ളം വാങ്ങി കുടിച്ച മൂന്നു യുവാക്കളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർഥമല ആദിവാസി കോളനിയിലെ രാജൻ (27), കുമാർ (31), പാണ്ഡ്യരാജ്(34) എന്നിവരാണ് കുപ്പിവെള്ളം കുടിച്ചതിനെതുടർന്ന് മറയൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയത്. തീർഥമല ആദിവാസി കോളനിയിലെ മൂന്നു യുവാക്കൾ കോവിൽക്കടവിലെ ബിവറേജ് കോർപറേഷന്റെ മദ്യശാലക്കു സമീപത്തുള്ള പെട്ടിക്കടയിൽനിന്നാണ് കുപ്പിവെള്ളം വാങ്ങി കുടിച്ചത്. വെള്ളം കുടിച്ച ഉടനെ അമിതമായ ഛർദിയും അവശത അനുഭവപ്പെടുകയും ചെയ്തതിനെതുടർന്ന് യുവാക്കൾ മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടുകയായിരുന്നു. എറണാകൂളം ജില്ലയിലെ ഒരു ഡ്രിങ്കിംഗ് വാട്ടർ കന്പനിയുടെ കുപ്പിവെള്ളമാണ് യുവക്കൾ വാങ്ങി കുടിച്ചതെന്നു പറയുന്നു. പരാതിയെതുടർന്ന് പോലീസും ഹെൽത്ത് ഇൻസ്പെക്ടറുമെത്തി വെള്ളകുപ്പികൾ കസ്റ്റഡിയിലെടുത്തു. ആരോഗ്യ വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു.
Read MoreCategory: Kottayam
മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍..! പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍; ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.
മൂന്നാർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മൂന്നാർ പോലീസ് അറസ്റ്റുചെയ്തു. മൂന്നാർ ദേവികുളം ഒഡികെ ഡിവിഷനിൽ താമസക്കാരനായ വിവേക് (22) ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാർഥിനി നാലുമാസം ഗർഭിണിയാണ്. പെണ്‍കുട്ടിയും യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ ഈ ബന്ധത്തിൽനിന്നും പിൻതിരിപ്പിക്കാൻ മാതാപിതാക്കൾ പെണ്‍കുട്ടിയെ മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ പെണ്‍കുട്ടി കൂടുതൽ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. കൗണ്‍സലിംഗ് സെന്ററിൽനിന്നും പോലീസിൽ പരാതി നൽകിയതിനെതുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. മൂന്നാർ സിഐ സാം ജോസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Read Moreജില്ലയിൽ ഇതര സംസ്ഥാന മോഷ്ടാക്കൾ പെരുകുന്നു ; ജനം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ്
കോട്ടയം: വിവിധ ആവശ്യങ്ങൾക്കായി നാട്ടിൽ എത്തുന്ന ഇതര സംസ്ഥാനക്കാരെ സൂക്ഷിക്കണമെന്നു പോലീസ്. പാന്പാടിയിലും പരിസര പ്രദേശങ്ങളിലും കന്പിളി പുതപ്പ് വിൽക്കാൻ എത്തിയവരാണു പെട്രോൾ പന്പിൽ കവർച്ച നടത്തിയത്. ഇതോടെയാണു വിവിധ കച്ചവടങ്ങൾക്കും ജോലിക്കുമായി നാട്ടിൽ എത്തിയിരിക്കുന്ന ഇതര സംസ്ഥാനക്കാരുടെ മേൽ ശ്രദ്ധവേണമെന്നു പോലീസ് അറിയിച്ചിരിക്കുന്നത്. ദിവസവും നിരവധി ഇതര സംസ്ഥാനക്കാരാണു കേരളത്തിലേക്കു എത്തിക്കൊണ്ടിരിക്കുന്നത്.ഇവരിൽ ഭൂരിഭാഗവും മോഷണങ്ങളും തട്ടിപ്പുകളും ലക്ഷ്യമിട്ടാണു കേരളത്തിലേക്ക് എത്തുന്നതെന്നും പോലീസ് പറയുന്നു. ഇത്തരക്കാർ ഏതാനും കുറച്ചു ദിവസങ്ങൾ മാത്രമേ ഒരു സ്ഥലത്ത് തന്പടിക്കാറുള്ളു. അതിനുള്ളിൽ മോഷണം നടത്തി മുങ്ങുകയാണ് പതിവ്. ഇത്തരക്കാർ ഒറ്റയ്ക്കു കവർച്ച നടത്താനുള്ള സാധ്യതയും കുറവാണ്. മറിച്ചു മൂന്നു നാലു പേരുള്ള സംഘങ്ങളായിട്ടായിരിക്കും കവർച്ച നടത്തുന്നതിനായി എത്തുക. സംഘത്തിലുള്ള ചിലർ കവർച്ച നടത്തുന്പോൾ മറ്റുള്ളവർ മോഷണത്തിനുശേഷം സംഘത്തിനു രക്ഷപ്പെടുന്നതിനുള്ള വഴിയൊരുക്കുകയുമാണു ചെയ്യുകയെന്നും സ്പെഷൽ ബ്രാഞ്ച് പോലീസ് പറഞ്ഞു.
Read Moreപാമ്പാടി പെട്രോൾ പമ്പിലെ മോഷണം ; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; ബാംഗ്ലൂരിൽ പിടിയിലായവർ കമ്പിളി വിൽക്കാനെന്ന് പറഞ്ഞെത്തിയ ഇതര സംസ്ഥാനക്കാർ
കോട്ടയം: പാന്പാടി പെട്രോൾ പന്പിലെ ജീവനക്കാരനെ ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ പിടിയിലായ രണ്ട് ഇതര സംസ്ഥാനക്കാരുടെ അറസ്റ്റ് ഇന്നു വൈകുന്നേരത്തോടെ രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നുമാണു പ്രതികളെ പിടികൂടിയത്. ഇന്നലെ വൈകുന്നേരത്തോടെ പാന്പാടി സ്റ്റേഷനിലെത്തിച്ച പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടു പേരെ കൂടി പോലീസ് പിടികൂടാനുണ്ട്. പിടിയിലായവരിൽനിന്നു കവർച്ചാ മുതലിൽ ഒരു ഭാഗവും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ 17നു രാത്രിയിലാണു പാന്പാടി വട്ടമലപടിക്ക് സമീപം മറ്റത്തിപ്പറന്പിൽ ഫ്യൂവൽസിലെ ജീവനക്കാരൻ പാന്പാടി തോപ്പിൽ അനീഷ് മാത്യു(26)വിനെ ആക്രമിച്ചു ബോധരഹിതനാക്കിയശേഷം ഒന്നര ലക്ഷത്തോളം രൂപയുമായി നാലംഗ സംഘം രക്ഷപ്പെട്ടത്. കോട്ടയം നഗരത്തിൽ എത്തിയപ്പോൾ നാലംഗ സംഘത്തെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും വ്യാപാരികളാണെന്നു പറഞ്ഞു സംഘം രക്ഷപ്പെടുകയായിരുന്നു. എന്നാൽ പട്രോളിംഗ് പോലീസ് സംഘം ഇവരുടെ നാലുപേരുടെയും ചിത്രങ്ങൾ എടുത്തുവച്ചിരുന്നതു പീന്നിടുള്ള അന്വേഷണത്തിൽ പോലീസിനു…
Read Moreഎല്ലാം ഏറ്റെടുത്ത് ചുവപ്പും പച്ചയും; എംസി റോഡിൽ പട്ടിത്താനം മുതൽ ചങ്ങനാശേരി വരെ 11 സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നലുകൾ
കോട്ടയം: എംസി റോഡിൽ പട്ടിത്താനം മുതൽ ചങ്ങനാശേരി വരെയുള്ള 30 കിലോമീറ്റർ ദൂരത്തിൽ 11 സ്ഥലങ്ങളിൽ ട്രാഫിക് സിഗ്നലുകൾ ഉടൻ പ്രവർത്തിച്ചു തുടങ്ങും. പട്ടിത്താനം, ഏറ്റുമാനൂർ, ഗാന്ധിനഗർ, കുമാരനല്ലൂർ പാലം, നാഗന്പടം റൗണ്ടാന ജംഗ്ഷൻ, കോട്ടയം ബേക്കർ ജംഗ്ഷൻ, മണിപ്പുഴ ജംഗ്ഷൻ, ചിങ്ങവനം ഗോമതികവല, കുറിച്ച് ഒൗട്ട്പോസ്റ്റ്, പാലത്ര ജംഗ്ഷൻ, ചങ്ങനാശേരി സെൻട്രൽ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിലാണു സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത്. അതേസമയം പട്ടിത്താനം, ഗാന്ധിനഗർ, മണിപ്പുഴ, ചിങ്ങവനം ഗോമതികവല, കുറിച്ചി ഔട്ട്പോസ്റ്റ് എന്നിവിടങ്ങളിൽ ലൈറ്റുകൾ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തിച്ചു തുടങ്ങി. ഏറ്റുമാനൂർ, നാഗന്പടം റൗണ്ടാന ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു പ്രവർത്തിച്ചു തുടങ്ങും. എംസി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.കെഎസ്ടിപിക്കാണ് ഇതിന്റെ ചുമതല.
Read Moreകണ്ടാൽ അപ്പോ പിടിച്ചോണം; നികുതി വെട്ടിപ്പ് നടത്തി വിലസുന്ന വാഹനങ്ങൾ പൊക്കാൻ മോട്ടോർ വാഹന വകുപ്പ്
കോട്ടയം: പുതുച്ചേരി രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ കണ്ടെത്തുന്നതിനു കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ ആരംഭിച്ചു. സംസ്ഥാനത്തിനു 200കോടിയിലേറെ നഷ്്ടമുണ്ടാക്കി വിലസുന്ന വാഹനങ്ങൾ നിരത്തിൽ കണ്ടാൽ പിടിച്ചെടുത്തു നിയമനടപടി സ്വീകരിക്കാനുള്ള ഉത്തരവിനെതുടർന്നാണു നടപടികളാരംഭിച്ചത്. കഴിഞ്ഞ ദിവസമാണു ട്രാൻസ്പോർട്ട് കമ്മീഷണർ ഇതുസംബന്ധിച്ചു നിർദേശം ആർടിഒ മാർക്കു നല്‍കിയത്. നിയമനടപടി സ്വീകരിക്കുന്നതിനായി പുതുച്ചേരി രജിസ്ട്രേഷനിലുള്ള വാഹനങ്ങളുടെ വിവരങ്ങൾ ക്രൈം ബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്. നിരത്തിലിറങ്ങുന്ന പുതുച്ചേരി രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ പിടിച്ചെടുത്തു നിയമ നടപടികൾക്കു വിധേയമാക്കും. ഇത്തരത്തിലുള്ള വാഹനങ്ങൾ പിടികൂടുന്നതിനായി കോട്ടയം ജില്ലയിൽ നിരവധി സ്ക്വാഡുകളെ ചുമതലപ്പെടുത്തിയതായി കോട്ടയം ആർടിഒ കെ. പ്രേമാനന്ദൻ പറഞ്ഞു. സംസ്ഥാനത്ത് നിയമാനുസൃതമായി നികുതി അടച്ച് രജിസ്ട്രേഷൻ കേരളത്തിലേക്കു മാറ്റി തുടർനടപടികളിൽ നിന്നും ഒഴിവാകാൻ മോട്ടോർ വാഹനവകുപ്പ് നിശ്ചിത സമയം അനുവദിച്ചിരുന്നു. എന്നിട്ടും പുതുച്ചേരി രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ രംഗത്ത് വരാത്തതിനെതുടർന്നാണു നടപടി ശക്തമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പുതുച്ചേരിൽ…
Read Moreമാണിയോട് അയിത്തമില്ല, ചെങ്ങന്നൂരിൽ എല്ലാവരുടെയും വോട്ട് വേണമെന്ന് വൈക്കം വിശ്വൻ
കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തിന്റേതടക്കം എല്ലാവരുടെയും വോട്ട് വേണമെന്ന് എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വൻ. മാണി വിഭാത്തിന്റെ വോട്ട് വേണ്ടെന്ന് സിപിഐ പറഞ്ഞിട്ടില്ല. മുന്നണി പ്രവേശം കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും വൈക്കം വിശ്വൻ പറഞ്ഞു.
Read Moreസഹകരണം വേണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല; സിപിഐ-സിപിഎം ചർച്ച വിചിത്രമെന്ന് മാണി
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചു സിപിഎം-സിപിഐ കേന്ദ്രനേതൃത്വം നടത്തിയ ചർച്ച വിചിത്രമെന്ന് കെ.എം. മാണി. സഹകരണം വേണമെന്ന് കേരള കോണ്‍ഗ്രസ്-എം ഇതുവരെയും ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ആരെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ സിപിഎമ്മിന്റെ സ്ഥാനാർഥി സജി ചെറിയാൻ വോട്ട് അഭ്യർഥിച്ചുവെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് നിലപാട് പിന്നിട് വ്യക്തമാക്കാമെന്നും മാണി കോട്ടയത്ത് പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരണം വേണോയെന്ന കാര്യത്തിൽ സിപിഎം- സിപിഐ കേന്ദ്ര നേതൃത്വം വ്യാഴാഴ്ച ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ ഭിന്നത നിലനിന്നതോടെ തീരുമാനം ഇരുപാർട്ടികളും സംസ്ഥാന നേതൃത്വത്തിനു വിട്ടു. കേരള കോണ്‍ഗ്രസുമായി സഹകരിക്കണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് സിപിഐയുടെ നിലപാടെന്ന് പാർട്ടി ദേശീയ സെക്രട്ടറി ഡി. രാജ ഇന്ന് പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ്-എമ്മിനെ എൽഡിഎഫിലെടുക്കുന്നത് രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പുപരമായും ഗുണം ചെയ്യില്ല. മാണി യുഡിഎഫുമായും…
Read Moreപെട്രോൾ പമ്പുകളിൽ അടിക്കടി അക്രമങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ രാത്രിയിൽ ജോലി ചെയ്യാൻ ജീവനക്കാർക്ക് ഭയം
കോട്ടയം: അടിക്കടി അക്രമങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിൽ പെട്രോൾ പന്പുകളിൽ ജോലി ചെയ്യാൻ ജീവനക്കാർ ഭയപ്പെടുന്നു. കഴിഞ്ഞ ദിവസം പാന്പാടി കാളച്ചന്തയ്ക്കു സമീപമുള്ള പെട്രോൾ പന്പിൽ രാത്രിയിൽ ഇതര സംസ്ഥാനക്കാരായ നാലുപേരടങ്ങുന്ന അക്രമി സംഘമെത്തി ജീവനക്കാരെ ഗുരുതരമായി പരിക്കേൽപ്പിച്ചശേഷം ഒന്നര ലക്ഷത്തോളം രൂപയുമായി മുങ്ങുകയായിരുന്നു. ഇവർക്കു വേണ്ടി പോലീസ് പ്രത്യേക സ്ക്വാഡുണ്ടാക്കി അന്വേഷണം നടത്തിവരികയാണെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. പന്പിൽ നിന്നും മോഷ്്ടിച്ച പണവുമായി ഇവർ തമിഴ്നാട്ടിലേക്കു കടന്നതായാണു പോലീസിനു ലഭിച്ചിരിക്കുന്ന സൂചനകൾ. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ജില്ലയിലെ അഞ്ചു പെട്രോൾ പന്പുകൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടു പന്പുകളിൽ വൻ കവർച്ച നടന്നപ്പോൾ മറ്റു രണ്ടു പന്പുകളിൽ മദ്യലഹരിയിൽ എത്തിയവർ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. മറ്റൊരു പന്പിൽ പെട്രോൾ അടിച്ച ശേഷം പണം നൽകാതെ ജീവനക്കാരെ കാറിടിച്ച് വീഴ്ത്തിയശേഷം രക്ഷപ്പെടാനും ശ്രമിച്ചു. ജില്ലയിൽ നിലവിൽ 146 പന്പുകളാണ് പ്രവർത്തിക്കുന്നത്.…
Read Moreപൊൻകുന്നത്ത്നിന്ന് കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവം; കഞ്ചാവ് വാങ്ങാൻ എത്തുമെന്നു അറിയിച്ചിരുന്നയാൾക്ക് വേണ്ടി പോലീസ് വലവിരിച്ചു
കോട്ടയം: ഒരു കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവത്തിൽ മണർകാട് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. കഞ്ചാവ് വാങ്ങാൻ എത്തുമെന്നു അറിയിച്ചിരുന്ന ഏറ്റുമാനൂർ സ്വദേശിയെ പിടികൂടുന്നതിനു വേണ്ടിയാണു മണർകാട് പോലീസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ഒരുകിലോഗ്രാം കഞ്ചാവുമായി പൊൻകുന്നം ഭഗവതി ക്ഷേത്രത്തിനു സമീപം കൊറ്റാരത്തിൽ ബിബിൻ (21) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാളുടെ മൊബൈൽ ഫോണിന്റെ കോൾ ലിസ്റ്റും വാട്സ് ആപ്പ് ചാറ്റുകളും പോലീസ് പരിശോധിച്ചുവരികയാണ്. വാട്സ് ആപ്പ് ചാറ്റിംഗിലുടെയാണു ഇയാൾ ഏറ്റുമാനൂർ സ്വദേശിയുമായി ആശയവിനിമയം നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. കഞ്ചാവ് വില്പനയ്ക്കും കൈമാറ്റത്തിനും മാത്രമായി നിരവധി വാട്സആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുള്ളതായും പോലീസ് പറഞ്ഞു. വടവാതൂരിനടുത്ത് തേന്പ്രവാൽകടവിൽ നിന്നുമാണു ഇയാൾ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നുമാണു 1.08 കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തത്. ആദ്യം പൊൻകുന്നത്തുവച്ചാണു കഞ്ചാവ് കൈമാറാൻ…
Read More