ഏറ്റുമാനൂർ: നീണ്ടൂർ പ്രാവട്ടം ജംഗ്ഷനിൽ നിർമാണം നിലച്ച കെട്ടിടം വവ്വാലുകൾ താവളമാക്കി. പത്തു വർഷത്തിലേറെയായി പെറ്റുപെരുകി ഇപ്പോൾ ആയിരക്കണക്കിന് വവ്വാലുകൾ ഇവിടെ ഉണ്ട്. സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കയിലാണ് നാട്ടുകാർ. പ്രാവട്ടം ജംഗ്ഷനോടു ചേർന്നുള്ള സ്ഥലത്ത് സെല്ലാർ നിർമാണത്തിനു ശേഷം പണി നിലച്ച കെട്ടിടത്തിലാണ് വവ്വാലുകൾ താവളമടിച്ചിരിക്കുന്നത്. സെല്ലാറിൽ നിറയെ വെള്ളം കെട്ടിക്കിടക്കുന്നു. ഈ വെള്ളത്തിലേക്കാണ് വവ്വാലുകളുടെ വിസർജ്യം വീഴുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. മഴ രൂക്ഷമാകുന്നതോടെ ഈ വെള്ളം പുറത്തേക്ക് കവിഞ്ഞൊഴുകിയാൽ സമീപ പ്രദേശങ്ങളാകെ രോഗാതുരമാകും.പ്രദേശവാസികൾ നിരന്തരം ആശങ്ക അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പ് അധികൃതരോ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രതിരോധ പ്രവർത്തനങ്ങൾക്കു പോലും അധികൃതർ തയാറാകുന്നില്ലെന്നാണ് അവർ പറയുന്നത്. മുമ്പൊരിക്കൽ ആരോഗ്യ വകുപ്പ് അധികൃതർ പടക്കം പൊട്ടിച്ച് ഇവയെ തുരത്തിയശേഷം കെട്ടിടത്തിന്റെ പ്രവേശനമാർഗം വല ഉപയോഗിച്ച് അടച്ചിരുന്നു.…
Read MoreCategory: Kottayam
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം: 26ന് വിപുലമായ പരിപാടികൾ
കോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായ 26ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാര്‍കോ കോ ഓര്‍ഡിനേഷന്‍(എന്‍കോര്‍ഡ്) യോഗം തീരുമാനിച്ചു. പോലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും നിയോജക മണ്ഡലാടിസ്ഥാനത്തിലും ലഹരിവിരുദ്ധ കാമ്പയിനുകള്‍, ബോധവത്കരണ ക്ലാസുകള്‍, മാരത്തണ്‍, സൈക്ലത്തോണ്‍, ചിത്രരചനാ മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ജേസീസ്, റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സംഘടനകളുടെ സഹകരണവും ഉറപ്പാക്കും. സ്കൂളുകളില്‍ അന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരി ഉപയോഗവും വ്യാപനവും തടയാന്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്, കോട്ടയം ആര്‍ഡിഒ ഡി. ഷിബു, പാലാ ആര്‍ഡിഒ ഇ.എം. സഫീര്‍, ഡിവൈഎസ്പിമാരായ എസ്. ആഷാദ്, വിശാല്‍ ജോണ്സണ്, കെ. സദന്, കെ.ആര്. ബിജു,…
Read Moreപാലാ നഗരസഭയില്‍ ഭരണ പ്രതിസന്ധി; അവിശ്വാസം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സ്വതന്ത്ര കൂട്ടായ്മയ്ക്ക് തിരിച്ചടി
പാലാ: നഗരസഭാ ചെയര്‍പേഴ്സണില്‍ വിശ്വാസം നഷ്ടപ്പെട്ടതായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ കത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സെബാസ്റ്റ്യന്‍ പനയ്ക്കലിനെ സ്ഥാനത്തുനിന്നു നീക്കി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ടോണി തൈപ്പറമ്പിലിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് വിമതയായി തെരഞ്ഞെടുക്കപ്പെട്ട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇവരുള്‍പ്പെടെ ആറ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് സ്വതന്ത്ര കൂട്ടായ്മയിലെ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിലില് വിശ്വാസം നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കിയുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, റിയ ചീരാംകുഴി, ടോണി തൈപ്പറമ്പില്‍, രജിത് പ്രകാശ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. നഗരസഭാ ഭരണസഖ്യം തുടരണോ എന്നത് സംബന്ധിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാകും തന്റെ നിലപാടെന്നും അതുവരെ താന്‍ സഖ്യത്തിനൊപ്പമായിരിക്കുമെന്നുമാണ് സെബാസ്റ്റ്യന്‍…
Read Moreനീരണിയാനൊരുങ്ങി കോട്ടയത്തെ ആദ്യ ജനകീയ ചുണ്ടൻവള്ളം; നെഹ്റു ട്രോഫിയിൽ തുഴയാൻ കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്
ഏറ്റുമാനൂർ: സ്വന്തമായി ഒരു ചുണ്ടൻവള്ളം എന്ന ആർപ്പൂക്കര ഗ്രാമനിവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു. നാട് ഒത്തുചേർന്നു നടത്തിയ ജനകീയ മുന്നേറ്റത്തിൽ കോട്ടയത്തെ ആദ്യ ജനകീയ ചുണ്ടൻവള്ളം നീരണിയാൻ ഒരുങ്ങുന്നു. ആർപ്പൂക്കര ചുണ്ടന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ജൂലൈ മധ്യത്തോടെ വള്ളം നീറ്റിലിറക്കാനുള്ള തീവ്രശ്രമത്തിലാണ് ആർപ്പൂക്കര ചുണ്ടൻ വള്ള സമിതി. ഇക്കൊല്ലം നെഹ്റു ട്രോഫി വള്ളംകളിയിൽ തങ്ങളുടെ ചുണ്ടൻ വള്ളം മാറ്റുരയ്ക്കുന്നത് ആവേശത്തോടെ കാത്തിരിക്കുകയാണ് ആർപ്പൂക്കര നിവാസികൾ. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബാണ് ആർപ്പൂക്കര ചുണ്ടൻ തുഴയുന്നത്.മധ്യകേരളത്തിൽനിന്ന് ആദ്യമായാണ് ബഹുജന പങ്കാളിത്തത്തിൽ ഒരു ചുണ്ടൻ വള്ളം ജലോത്സവ ലോകത്തേക്ക് എത്തുന്നതെന്ന് ആർപ്പൂക്കര ചുണ്ടൻവള്ള സമിതി പറഞ്ഞു. 500 കുടുംബങ്ങൾക്ക് ആർപ്പൂക്കര ചുണ്ടനിൽ ഷെയറുണ്ട്. 60 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. ആഞ്ഞിലിത്തടിയിലാണ് നിർമാണം. പാലാ, തൊടുപുഴ പ്രദേശങ്ങളിൽ നിന്നാണ് ലക്ഷണമൊത്ത തടികൾ വാങ്ങിയത്.കഴിഞ്ഞ സെപ്റ്റംബറിൽ വള്ളം നിർമാണം ആരംഭിച്ചു. എടത്വ കോയിൽമുക്ക്…
Read Moreകുമരകത്തെ മണ്‍സൂണ്‍ ടൂറിസത്തിനു തിരിച്ചടിയായി പശ്ചിമേഷ്യന്‍ യുദ്ധം; പ്രത്യേക പാക്കേജുമായി ട്രാവൽ ഏജൻസികൾ
കുമരകം: കുമരകത്തെ ടൂറിസം രംഗത്തെ പ്രധാന ആകര്‍ഷണമായ മണ്‍സൂണ്‍ ടുറിസത്തിന് പശ്ചിമേഷ്യന്‍ യുദ്ധം തിരിച്ചടിയായി. യുദ്ധത്തെ തുടര്‍ന്നു വിമാന യാത്രാക്കൂലിയിലുണ്ടായിരിക്കുന്ന വര്‍ധനയാണു വിദേശ വിനോദസഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. വിദേശീയരായ വിനോദസഞ്ചരികളുടെ മുന്‍കൂര്‍ ബുക്കിംഗ് തീരെയില്ലായിരുന്നു. അറബ് സീസണ് ഇക്കുറി നഷ്ടപ്പെടുമെന്ന ആശങ്കയും ഏറെയാണ്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളായ കുവൈറ്റ്, ദുബായ്, സൗദി, ഒമാന്‍, ബഹറിന്‍ എന്നിവിടങ്ങളില്‍നിന്നും മാസങ്ങള്‍ക്കു മുമ്പേ മണ്‍സൂണ്‍ ആസ്വദിക്കാനുള്ള ബുക്കിംഗ് പോയ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കിലും ഈ സീസണില്‍ ബുക്കിംഗ് തീര്‍ത്തും കുറഞ്ഞിരിക്കുന്നു. അന്യ സംസ്ഥാനക്കാരായ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയത് ആശ്വാസകരമായി കരുതുന്നു. ട്രാവല്‍ ഏജന്റുമാര്‍ ശുഭപ്രതീക്ഷയാണ് റിസോര്‍ട്ടുകള്‍ക്കും വന്‍കിട ഹോട്ടലുകള്‍ക്കും പങ്കുവയ്ക്കുന്നത്. മണ്‍സൂണ്‍ അവസാനിക്കുന്നതിനു മുമ്പുതന്നെ വിദേശ വിനോദസഞ്ചാരികള്‍ കേരളത്തില്‍ പറന്നിറങ്ങുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രത്യേക പാക്കേജിനൊപ്പം നിരക്കുകളും കുറച്ചിട്ടുണ്ട്. അടുത്തകാലത്തായി ടൂറിസം രംഗം മറ്റുപല പ്രതിസന്ധികളും…
Read Moreഅടുക്കളക്കാര്യത്തിലും പോലീസിന്റെ കരുതൽ… സംഘർഷം ഒഴിവാക്കാൻ സ്റ്റേഷൻ വളപ്പിൽ ഗ്യാസ് സിലിണ്ടർ വിതരണം
മറയൂർ: സംഘർഷസാധ്യത ഒഴിവാക്കാനായി പോലീസിന്റെ കനത്ത സുരക്ഷയോടെ മറയൂരിൽ ഇൻഡേൻ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നടത്തി. മൂന്നാർ കേന്ദ്രമായ കമ്പനിയാണ് പോലീസ് സ്റ്റേഷൻ വളപ്പിലെത്തിച്ച് ഗ്യാസ് വിതരണം ചെയ്തത്.മറയൂരിലെ ഉപഭോക്താക്കൾക്ക് ഏറെക്കാലമായി ഗ്യാസ് ലഭ്യതയിൽ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യത്തിലാണ് പോലീസിന്റെ നേതൃത്വത്തിൽ ഈ പ്രത്യേക വിതരണം നടന്നത്. അമിത നിരക്ക് ഈടാക്കുന്നതായുള്ള പരാതികളും നിലനിന്നിരുന്നു. മൂന്നു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മറയൂരിൽ ഗ്യാസ് വിതരണം സംഘടിപ്പിക്കുന്നത്.കഴിഞ്ഞ തവണ ബാബുനഗറിൽ സംഘർഷ സാധ്യതയുണ്ടായിരുന്നതിനാൽ ഗ്യാസ് ലഭിക്കാത്തവരുടെ ബുക്കിംഗുകൾ പോലീസ് ശേഖരിച്ച് കമ്പനിയെ ഏൽപ്പിച്ചിരുന്നു. ഇത്തവണ സുരക്ഷിതമായി വിതരണം നടത്തുന്നതിനായി ഗ്യാസ്ലോറി നേരിട്ടു പോലീസ് സ്റ്റേഷൻ വളപ്പിലെത്തിച്ചു. ഇതോടെ 300 ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തു.എന്നാൽ, ഇത്തവണയും നിരവധി ഉപഭോക്താക്കൾക്ക് ഗ്യാസ് ലഭിക്കാതെ നിരാശരായി മടങ്ങേണ്ടിവന്നു. ഒരു സിലിണ്ടറിന് 1030 രൂപ നിരക്കിലാണ് വിതരണം നടത്തിയത്. മറയൂർ പോലീസ്…
Read Moreബീഫില്ലാതെ കോട്ടയംകാർക്കെന്ത് ഭക്ഷണം..! മാടുകളുടെ വരവ് കുറഞ്ഞു; ഇറച്ചിക്കടകള്‍ അടച്ചിടുമെന്ന് വ്യാപാരികൾ
കോട്ടയം: അയല്‍ സംസ്ഥാനത്തുനിന്നുള്ള മാടുകളുടെ വരവ് കുറഞ്ഞതോടെ മാംസവ്യാപാര മേഖല കടുത്ത പ്രതിസന്ധിയില്‍. കോട്ടയം, ഇടുക്കി ജില്ലകളില്‍ പോത്തിറച്ചിക്കു ക്ഷാമം നേരിടുന്നുണ്ട്. ഇതോടെ പല ഹോട്ടലുകളിലും ബീഫ് വിഭവങ്ങള്‍ കിട്ടാനില്ലാത്ത സാഹചര്യമാണ്. കഴിഞ്ഞ ഏതാനും നാളുകളായി ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നും എത്തിക്കുന്ന മാടുകളുടെ മാംസമാണ് കോട്ടയത്തും സമീപ ജില്ലകളിലും വില്പന നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ മാടുകളുടെ വരവ് നിലച്ചതോടെ ഇറച്ചി ക്ഷാമം രൂക്ഷമാവുകയും വില കുത്തനെ വര്‍ധിക്കുകയും ചെയ്തു. സിലിണ്ടര്‍ പ്രതിസന്ധിയില്‍നിന്നു കരകയറി വരുന്ന ഹോട്ടലുകാര്‍ക്കു ബീഫ് വിഭവങ്ങളുടെ ക്ഷാമം ഉണ്ടാക്കുന്ന തിരിച്ചടികള്‍ ചില്ലറയല്ല.അപ്രതീക്ഷിതമായി ഇറച്ചിക്ഷാമം രൂക്ഷമായതോടെയാണ് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്കു പോത്തിറച്ചി വില്‍ക്കുന്ന കടകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മാടുകളെ കൊണ്ടുവരുന്നതിനുള്ള ആരോഗ്യവകുപ്പ് നിബന്ധനകളും സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളും ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള വിദേശ കയറ്റുമതിയിലെ വര്‍ധനയുമാണ് മാടുകളുടെ വരവ് കുറയാന്‍ പ്രധാന കാരണമെന്ന് വ്യാപാരികള്‍…
Read Moreകാല്പ്പന്താരവത്തിലേക്ക് നാട്; കോട്ടയത്തെ എംഎൽഎമാരുടെ ഫുട്ബോൾ ടീമിനെയറിയാം
കോട്ടയം: ലോകം ഒരു പന്തിനു ചുറ്റും കറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കാല്‍പ്പന്തുകളിയുടെ ആവേശത്തിലാണ് എല്ലാവരും. ജില്ലയും കാല്‍പ്പന്താരവത്തില്‍ അലിഞ്ഞുകഴിഞ്ഞു. കോരിച്ചൊരിയുന്ന മഴയുടെ ചെറുതണുപ്പില്‍ കാല്‍പ്പന്തുകളിയുടെ ചൂടും ആവേശവും നിറയും. രണ്ടുമാസം മുമ്പു നടന്ന ആവേശപ്പോരാട്ടത്തില്‍ ജില്ലയിലെ ഒമ്പത് എംഎല്‍എമാരും പന്തുകളി ആവേശത്തിലാണ്. പൊതുപ്രവര്‍ത്തന തിരക്കിനിടയിലും മത്സരങ്ങള്‍ കാണാന്‍ ഒരുങ്ങിയിരിക്കുകയാണ് എല്ലാവരും. ചിലരാകട്ടെ സ്കൂള്‍, കോളജ് കാലഘട്ടത്തില്‍ ഫുട്ബോള്‍ താരങ്ങളുമായിരുന്നു. അര്‍ജന്റീനയും ബ്രസീലുമാണ് മിക്കവരുടെയും ഇഷ്ട ടീം. മെസിയും റൊണാള്‍ഡോയുമാണ് ഇഷ്ടതാരങ്ങള്‍. സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ അര്‍ജന്റീന ഫാന്ഫുട്ബോളിന്റെ ഒരു സ്റ്റൈല്‍ എന്നു പറഞ്ഞാല്‍ അര്‍ജന്റീനയാണ്. എനിക്ക് പണ്ടുമുതലേ അര്‍ജന്റീന ടീമിനെയാണ് ഇഷ്ടം. അവരുടെ ഒത്തൊരുമയും ഷൂട്ടിംഗും പാസിംഗുമൊക്കെ അത്ഭുത കാഴ്ചയാണ്. എംടി സ്കൂള്‍ പഠനകാലത്ത് ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. നിയമസഭാ സമ്മേളനത്തിരക്കുണ്ടെങ്കിലും പരമാവധി മത്സരങ്ങള്‍ കാണും. അര്‍ജന്റീനയുടെ കളി മുടക്കില്ല. മന്ത്രി മോന്‍സ് പോര്ച്ചുഗലിനൊപ്പംപോര്ച്ചുഗല് ടീമിന്റെ…
Read Moreമലയോര മേഖലയിൽ ഫ്ലക്സും കട്ടൗട്ടും നിരന്നു; ലോകകപ്പ് ഫുട്ബോൾ ആവേശത്തില്‍ ആരാധകര്‍
തൊടുപുഴ: ലോകകപ്പ് ഫുട്ബോള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മലയോര ജില്ലയും ഫുട്ബോള്‍ ആവേശത്തില്‍. നാടിന്റെ മുക്കും മൂലയും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും നിറങ്ങളായ നീലയും മഞ്ഞയും കൊടിതോരണങ്ങള്ക്കൊണ്ട് അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.അര്‍ജന്റീനയ്ക്കും ബ്രസീലിനുമാണ് ആരാധകര്‍ ഏറെയെങ്കിലും പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്പെയിന്, ജര്‍മനി, ഇറ്റലി, ഇംഗ്ലണ്ട് എന്നി രാജ്യങ്ങള്‍ക്കും ആരാധകരുണ്ട്. സൂപ്പര്‍ താരങ്ങളായ മെസി, നെയ്മര്‍, റൊണാള്‍ഡോ, എംബാപേ എന്നിവര്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ കൂറ്റന്‍ കട്ടൗട്ടുകളും ഫ്ളക്സ് ബോര്‍ഡുകളും പലയിടങ്ങളിലും ഉയര്‍ന്നുകഴിഞ്ഞു. പല ബോര്‍ഡുകളിലും ആരാധകരെ ആവേശത്തിലാക്കുന്ന വാക്കുകളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. താരങ്ങളുടെ ഫാന്‍സുകാരാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. കുളമാവ് വടക്കേപ്പുഴ ചെക്ക്ഡാമില്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് പ്രദേശത്തെ ആരാധകര്‍ ലോകകപ്പിനെ വരവേറ്റത്. ഇപ്പോള്‍ എവിടെയും സൗഹൃദക്കൂട്ടായ്മകളിലും അന്തിച്ചര്‍ച്ചകളിലും ലോകകപ്പ് ആവേശമാണ് നിറയുന്നത്.ലോകകപ്പ് ആവേശം പടിവാതില്ക്കല് എത്തിയതോടെ പ്രിയ താരങ്ങളുടെ ജഴ്സിയും മറ്റും വാങ്ങാന്‍ സ്പോര്‍ട്സ് ഐറ്റങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ആവശ്യക്കാരേറി.…
Read Moreപാചകവാതക വിലവർധന; താളംതെറ്റികുടുംബ ബജറ്റ്; വീട്ടമ്മമാര്വിറകടുപ്പിലേക്ക് മടങ്ങുന്നു
കോട്ടയം: ഗാര്‍ഹിക പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുന്നു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ ജില്ലയിലെ വില 985.95 രൂപയാണ്. സിലിണ്ടര്‍ വീട്ടിൽ എത്തിച്ചുനല്കുമ്പോള് സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ നൽകേണ്ടിവരും. നിത്യോപയോഗ സാധനങ്ങള്‍ക്കും മത്സ്യ, മാംസങ്ങള്‍ക്കും വിപണയിലുണ്ടായ വിലക്കയറ്റത്തിനു പുറമെയാണ് സിലിണ്ടറിനു വില വര്‍ധിച്ചിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന വിലവര്‍ധനയില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നതു വീട്ടമ്മമാരാണ്. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു സിലിണ്ടര്‍ കഷ്ടിച്ച് ഒരു മാസമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.സിലിണ്ടര്‍ ബുക്കിംഗിനു സമയപരിധി വര്‍ധിച്ചതോടെ ഏതാനും നാളുകളായി വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതലോടെയാണ് ഗ്യാസ് ഉപയോഗിച്ചു പാചകം ചെയ്യുന്നത്. കുതിച്ചു കയറുന്ന വിലക്കയറ്റത്തില്‍നിന്നു രക്ഷനേടുന്നതിനായി നല്ലൊരു ശതമാനം വീട്ടമ്മമാരും ഇന്‍ഡെക്ഷന്‍ കുക്കര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരിക്ഷിച്ചു വരികയാണ്. നഗര മേഖലയിലുള്ള വീട്ടമ്മമാരാണ് ഇലക്ട്രിക് സംവിധാനങ്ങളെ ആശ്രയിക്കുന്നത്. സോളാര്‍ സംവിധാനമുള്ള വീടുകളില്‍…
Read More