പേടിച്ച് മാറിനിൽക്കാതെ കിണറ്റിലേക്ക് ചാടിയിറങ്ങി; കിണറ്റില്‍ വീണയാളെ സാഹസികമായി രക്ഷപ്പെടുത്തി ബോണി പോള്‍

കടുത്തുരുത്തി: വെള്ളം കോരുന്നതിനിടെ കാല്‍ ചവിട്ടിയിരുന്ന മരത്തടി ഒടിഞ്ഞു കിണറ്റില്‍ വീണയാളെ അയല്‍വാസിയായ യുവാവ് സാഹസികമായി കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. കാഞ്ഞിരത്താനം തെന്നാട്ടില്‍ കുഞ്ഞിന്‍റെ മകന്‍ ജോഷി ജോസ് (42) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണത്. ഇന്നലെ രാവിലെ പത്തോടെ കാഞ്ഞിരത്താനത്താണ് സംഭവം. വെള്ളം കോരുമ്പോള്‍ ചവിട്ടിയിരുന്ന മരത്തടി ഒടിഞ്ഞതോടെ ജോഷി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. കിണറ്റില്‍ കിടന്നുകൊണ്ടുള്ള ജോഷിയുടെ നിലവിളി കേട്ട സമീപവാസിയായ വീട്ടമ്മ അറിയിച്ചതിനെത്തുടര്‍ന്നാണ് അയല്‍വാസിയായ എലിവാലേല്‍ ബോണി പോള്‍ (34) ഇവിടേക്ക് എത്തുന്നത്. ഫയര്‍ഫോഴ്‌സിനെ വിളിച്ചു വിവരമറിയിച്ച ശേഷം ബോണി കയറില്‍ തൂങ്ങി കിണറ്റിലേക്ക് ചാടുകയായിരുന്നു. കിണറിന്‍റെ വശങ്ങളില്‍ കരിങ്കല്ല് അടുക്കിവച്ചിരുന്നതിനാല്‍ അപകട ഭീഷിണി ഉണ്ടായിരുന്നിട്ടും ഇത് അവഗണിച്ചായിരുന്നു ബോണി കിണറ്റിലേക്ക് ചാടിയത്.15 കോലോളം താഴ്ച്ചയുള്ള കിണറ്റില്‍ രണ്ട് ആള്‍ പൊക്കത്തില്‍ വെള്ളമുണ്ടായിരുന്നു. കിണറ്റില്‍ വീണ ജോഷി കയറില്‍…

Read More

നാട്ടുകാര്‍ തൂഫാനായി… വാഴൂരില്‍ കഞ്ചാവുസംഘത്തെ പിടികൂടി കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചു

കോട്ടയം: നാട്ടുകാര്‍ തൂഫാനായി. ലഹരി സംഘത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ലഹരിയിലുള്ള യുവാക്കളുടെ പരാക്രമം സഹിക്കാനാകാതെ വന്നതോടെ നാട്ടുകാര്‍ യുവാക്കളെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.വാഴൂര്‍ മയിലാടുംപാറ പാറാംതോട്ടിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പാറാംതോട്ടിലുള്ള യുവാവിന്‍റെ വീട്ടിലെത്തിയവര്‍ യുവാവിനൊപ്പം വഴിവക്കിലിരുന്ന് മദ്യപിച്ചതായും ലഹരി ഉപയോഗിച്ചതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഇവര്‍ സമീപത്തെ വീടുകള്‍ക്കും നാട്ടുകാര്‍ക്കും നേരേ തിരിഞ്ഞു. പ്രദേശത്തെ ഒരു പലചരക്ക് വ്യാപാരിയെ ആക്രമിക്കുകയും ചെയ്തു. കല്ലേറില്‍ നിരവധി വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. അസഭ്യവര്‍ഷവും സംഘര്‍ഷവും തുടര്‍ന്നതോടെ ഇവരെ പിടിച്ചുകെട്ടി പോലീസില്‍ ഏല്‍പ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. വാഴൂര്‍ പഞ്ചായത്തിലെ ഒരംഗവും വിവരമറിഞ്ഞു സ്ഥലത്തെത്തി. സംഘത്തെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ക്കും പരിക്കേറ്റു. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ചാണ് ഇവരെ പിടികൂടിയത്. തുടർന്ന് യുവാക്കളെ പള്ളിക്കത്തോട് പോലീസിന് കൈമാറി. വധശ്രമത്തിന് അടക്കം കേസെടുത്ത പോലീസ് ഇവരെ കോടതിയില്‍…

Read More

ഭായിമാര്‍ മടങ്ങിയെത്തിത്തുടങ്ങി; ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കി കൂലി കൂട്ടി ചോദിച്ച് തൊഴിലാളികൾ

കോട്ടയം: ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ കൂലി കൂട്ടി ചോദിച്ചതോടെ ഹോട്ടല്‍ മേഖല വീണ്ടും പ്രതിസന്ധിയില്‍. പശ്ചിമേഷ്യന്‍ സംഘത്തെതുടര്‍ന്നു പാചക പ്രതിസന്ധിയുണ്ടായതോടെയാണ് ഹോട്ടല്‍ മേഖലയ്ക്കു തിരിച്ചടികള്‍ ആരംഭിച്ചത്. ഇതിനിടയില്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി ഇതര സംസ്ഥാനക്കാര്‍ നാട്ടിലേക്കു മടങ്ങി. ഇതോടെ ഹോട്ടലുകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായി. കഴിഞ്ഞ ആഴ്ചയോടെ തിരിച്ചെത്തിയ തൊഴിലാളികള്‍ കൂലി കുട്ടിചോദിച്ചതോടെയാണ് മേഖലയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഒട്ടുമിക്ക ഹോട്ടലുകളിലും കുക്ക്, സപ്ലൈയര്‍, ക്ലിനിംഗ് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ജോലികളും ചെയ്യുന്നതു ഇതര സംസ്ഥാനക്കാരാണ്. 1000 രൂപയ്ക്കു മുകളിലാണ് ഇവര്‍ ദിവസക്കൂലിയായി ചോദിക്കുന്നത്. ഇതാണ് നിരവധി പ്രശ്നങ്ങളില്‍ കരകയറി വരുന്ന ഹോട്ടലുടമകളെ വീണ്ടും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഒട്ടുമിക്ക ഹോട്ടലുടമകളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു താമസവും ഭക്ഷണവും നല്കിയാണ് ജോലിയ്ക്കു നിര്‍ത്തിയിരിക്കുന്നത്. ഇറച്ചിക്കടകളിലും സമാനമായി രീതിയിലാണ് ജോലിയ്ക്കു നിര്‍ത്തിയിരിക്കുന്നത്. ഇവിടങ്ങളിലും തൊഴിലാളികള്‍ കൂലി കൂടുതല്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തിരക്കുള്ള ഒരു…

Read More

വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങളിൽ ഊര്‍ജിത നടപടിയെന്ന് മന്ത്രി

കോട്ടയം: കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജിത നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്. രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകനം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില്‍ ചേര്‍ന്ന എംഎല്‍എമാരുടെയും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികള്‍ സജീവമാക്കണം. തദ്ദേശ സ്ഥാപനതലത്തിലും സമിതികള്‍ രൂപീകരിക്കണം. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്ത് മൂന്നു മാസത്തില്‍ ഒരിക്കല്‍ ഈ സമിതികളുടെ യോഗം നടത്തണം. മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കണം. കുട്ടനാട് നിയോജക മണ്ഡലത്തിലെ സവിശേഷസാഹചര്യം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി വിതരണം തടസപ്പെടുമ്പോള്‍ സമയബന്ധിതമായി പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വൈദ്യുതി മുടങ്ങുന്നതിന്‍റെ കാരണം ജനങ്ങളെ അറിയിക്കണം. തദ്ദേശ…

Read More

പാലായിൽ സമവായമായി; കോണ്‍ഗ്രസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സ്വതന്ത്ര മുന്നണി

പാലാ: നഗരസഭയിലെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് സ്വതന്ത്ര മുന്നണി രംഗത്തുവന്നതോടെ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് നേതാക്കളുടെ നിര്‍ദേശം. കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സ്വതന്ത്രമുന്നണി അംഗീകരിച്ചതായാണ് സൂചന. കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ സ്ഥാപിച്ച ഓട്ടോ സ്റ്റാന്‍ഡിന് നിയമവിധേയമായി അംഗീകാരം നല്‍കുക, കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരേ നല്‍കിയ മോഷണ പരാതി പിന്‍വലിക്കുക, മായാ രാഹുല്‍ രാജിവയ്ക്കുമ്പോള്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുക, ഭരണ മേല്‍നോട്ടത്തിനായി യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുക എന്നീ നാല് നിര്‍ദേശങ്ങളാണ് കൗണ്‍സിലര്‍മാരുടെ കൂടി അഭിപ്രായം കേട്ടശേഷം പാര്‍ട്ടി നേതൃത്വം സ്വതന്ത്ര മുന്നണിക്ക് മുന്നില്‍വച്ചത്. യുഡിഎഫില്‍ ഘടക കക്ഷികളായ കേരള കോണ്‍ഗ്രസ്, കെഡിപി എന്നിവര്‍ക്ക് മുന്നിലും കോണ്‍ഗ്രസ് ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസ് അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ ഉപാധിരഹിതമായി അംഗീകരിക്കാന്‍ സ്വതന്ത്ര മുന്നണിയും ഇതര ഘടകകക്ഷികളും തയാറാകുകയും…

Read More

ഗതാഗതക്കുരുക്കിൽ കുടുങ്ങി കുമളിയില്‍ ടൗൺ; അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി

കുമളി: ടൗണിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി. ഹോളിഡേ ഹോം മുതല്‍ ടൗണ്‍ വരെയുള്ള ഭാഗങ്ങളിലെ 15 അനധികൃത കച്ചവട സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ ഒഴിപ്പിച്ചത്. കുമളി ടൗണില്‍ വഴിയോര കച്ചവടങ്ങള്‍ ഗതാഗതക്കുരുക്കിനും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. അനധികൃത കച്ചവടങ്ങള്‍ സ്വമേധയാ നീക്കം ചെയ്യാന്‍ കടയുടമകള്‍ക്ക് 15 ദിവസത്തെ സാവകാശം നല്‍കിയിരുന്നെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ നടപടിയുണ്ടാകാതിരുന്നതോടെയാണ് ഒഴിപ്പിക്കല്‍ നടപടിയിലേക്ക് പഞ്ചായത്ത് നീങ്ങിയത്. റോഡരികില്‍നിന്ന് കടകള്‍ മാറ്റാന്‍ സഹകരിക്കുന്ന വ്യാപാരികള്‍ക്ക് അവര്‍ നിര്‍ദേശിക്കുന്ന സമീപ സ്ഥലങ്ങളില്‍ ഇവ സ്ഥാപിക്കാന്‍ പഞ്ചായത്തിന്‍റെ സഹായം ലഭ്യമാക്കുമെന്ന് പ്രസിഡന്‍റ് എം.എം. വര്‍ഗീസ് അറിയിച്ചു. സഹകരിക്കാത്തവരുടെ പെട്ടിക്കടകള്‍ മുരിക്കടിയിലെ മാലിന്യ സംസ്‌കരണ പ്ലാന്‍റിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.കുമളി ടൗണിലെ തിരക്കേറിയ നടപ്പാതകള്‍ കൈയേറി പ്രവര്‍ത്തിച്ചിരുന്ന പല താത്കാലിക കടകളും പഞ്ചായത്ത് ലൈസന്‍സോ ആരോഗ്യവകുപ്പിന്‍റെ അനുമതിയോ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരേ നിയമാനുസൃത ലൈസന്‍സ് എടുത്ത്…

Read More

മണ്‍സൂണ്‍ ആസ്വദിക്കാം; ജൈവവൈവിധ്യങ്ങളറിയാം,പാക്കേജുകളുമായി വനം വികസന കോര്‍പറേഷന്‍

കോട്ടയം: മണ്‍സൂണ്‍ വെറും മഴക്കാലം മാത്രമല്ല, യാത്രകള്‍ ചെയ്യാനും കാഴ്ചകള്‍ കാണാനുമുള്ള സമയം കൂടിയാണ്. ഈ മണ്‍സൂണ്‍ കാലത്ത് അപൂര്‍വ ജൈവവൈവിധ്യ ആവാസവ്യവസ്ഥകളെ അടുത്തറിയാനും ആസ്വദിക്കാനും പദ്ധതികളൊരുക്കി കേരള വനം വികസന കോര്‍പറേഷന്‍ ലിമിറ്റഡ്. നിലവില്‍ കോര്‍പറേഷന്‍റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ മണ്‍സൂണ്‍ ആസ്വദിക്കാനുള്ള പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. വയനാട്ടിലെ കമ്പമല, പാലക്കാട്ടെ നെല്ലിയാമ്പതി, ഇടുക്കിയിലെ മീശപ്പുലിമല, പത്തനംതിട്ടയിലെ ഗവി, തിരുവനന്തപുരത്തെ അരിപ്പ, കല്ലാര്‍ എന്നിവിടങ്ങളിലാണ് കോര്‍പറേഷന്‍റെ ഡെസ്റ്റിനേഷനുകള്‍. മണ്‍സൂണ്‍മഴയെ തടഞ്ഞുനിര്‍ത്തി ഭൂപ്രകൃതിയും ജൈവവൈവിധ്യവും നിലനിര്‍ത്തുന്ന പച്ചപ്പുല്ലണിഞ്ഞ മലനിരകളും ചോലക്കാടുകളും തനതു ഭാവത്തില്‍ ആസ്വദിക്കാനും പശ്ചിമ ഘട്ടത്തില്‍ മാത്രം കാണുന്ന അപൂര്‍വയിനം ജീവജാലങ്ങളെ കാണാനും സൗകര്യമൊരുക്കുന്ന പാക്കേജുകളാണ് തയാറാക്കുന്നത്. കമ്പമലയില്‍ വയനാടിന്‍റെ ഏകാന്തതയിലേക്കും ഗോത്രസംസ്കാരത്തിലേക്കും ഒരു മടക്കയാത്ര നടത്താവുന്ന രീതിയിലാണ് പാക്കേജ്. മീശപ്പുലിമലയില്‍ റോഡോവാലിയിലേക്ക് സാഹസികയാത്രയാണ് ഒരുക്കിയിരിക്കുന്നത്. ട്രക്കിംഗ് അനുവദനീയമായ ഏറ്റവും ഉയര്‍ന്ന മലനിരയാണ് മീശപ്പുലിമല. ഗവിയില്‍…

Read More

സ്ത്രീ യാത്രക്കാര്‍ ശ്രദ്ധിക്കാന്‍; പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ ടിക്കറ്റ് എടുക്കാത്തവർക്ക് പിഴ

കോട്ടയം; പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് തുടക്കമായി. ബസില്‍ കയറിയാല്‍ പണം നല്‌കേണ്ടെങ്കിലും സീറോ ടിക്കറ്റ് എടുക്കണം. ടിക്കറ്റില്ലാതെയുള്ള യാത്ര കുറ്റകരമാണ്. 500 രൂപ പിഴ ലഭിക്കാം. സ്ത്രീകള്‍ക്കൊപ്പം അഞ്ചിനും- 11നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കണം. അതിനു മുകളില്‍ പ്രായമുണ്ടെങ്കില്‍ ഫുള്‍ ടിക്കറ്റും എടുക്കണം. ടിക്കറ്റ് ചാര്‍ജ് നല്‌കേണ്ടന്നതൊഴിച്ചാല്‍ സ്റ്റോപ്പ്, സംവരണ സീറ്റുകള്‍ തുടങ്ങിയ മറ്റു നിയമങ്ങളെല്ലാം സ്ത്രീകള്‍ക്കു പഴയതുപോലെ തന്നെയാണ്.   ജില്ലയിൽ ഏറ്റവും കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നതു വൈക്കത്താണ്. കുറവ് ബസുകള്‍ പാലാ, എരുമേലി ഡിപ്പോകളിലാണ്. വൈക്കം-34, കോട്ടയം-22, പൊന്‍കുന്നം, ചങ്ങനാശേരി-21, ഈരാറ്റുപേട്ട-18, പാലാ, എരുമേലി-13 എന്നിങ്ങനെയാണു വിവിധ ഡിപ്പോകളിലെ ബസുകളുടെ എണ്ണം.

Read More

ഡെയ്‌ലി ബാറ്റ കുറയുമോ‍‍? സ്ത്രീകളുടെ സൗജന്യ യാത്രയിൽ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ആശങ്കയില്‍

കോട്ടയം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതി നടപ്പാക്കുമ്പോള്‍ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും ആശങ്കയില്‍.ഇവരുടെ ഡെയ്‌ലി ബാറ്റ സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് ആശങ്കയ്ക്കു കാരണമായിരിക്കുന്നത്. നിലവില്‍ മികച്ച കളക്‌ഷന്‍ ലഭിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കു യാത്ര സൗജന്യമാകുന്നതോടെ കളക്‌ഷന്‍ വലിയ തോതില്‍ കുറയും. ബസിലെ ടിക്കറ്റ് വരുമാനം അനുസരിച്ചാണ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ബാറ്റ നിശ്ചയിക്കുന്നത്. വരുമാനം കുറയുന്നതോടെ ബാറ്റയും കുറയുമെന്നാണ് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും പറയുന്നത്. ഓര്‍ഡിനറി, ഫാസ്റ്റ് എന്നിങ്ങനെ തരംതിരിച്ചാണു ബാറ്റ നിശ്ചയിക്കുന്നത്. ഓര്‍ഡിനറിക്കും ഫാസ്റ്റിനും ഒരേ സ്ലാബിലാണ് ബാറ്റ കണക്കാക്കുന്നത്. സിംഗിൾ ഡ്യൂട്ടിയുള്ള ഒരു ഓര്‍ഡിനറി സര്‍വീസിന് 7500 രൂപ വരെ വരുമാനം ലഭിക്കുമ്പോള്‍ 75 രൂപ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമായിബാറ്റ ലഭിക്കും. കളക്ഷന്‍ കൂടുന്നതിനനുസരിച്ച് ബാറ്റയും ഉയരും. മികച്ച വരുമാനമുള്ള സര്‍വീസുകളില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും 150 രൂപവരെ ബാറ്റ ലഭിക്കും. സൗജന്യയാത്ര നടപ്പിലാകുന്നതോടെ ഇതില്‍ കാര്യമായ കുറവുണ്ടായേക്കും. കാലാകാലങ്ങളായി…

Read More

സ്ത്രീകളുടെ സൗജന്യയാത്ര; ജില്ലയില്‍ 142 ഓര്‍ഡിനറി സര്‍വീസുകള്‍; യാത്രക്കാര്‍ക്ക് സീറോ ടിക്കറ്റ് നല്കും

കോട്ടയം: തിങ്കളാഴ്ച മുതല്‍ ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. സൗജന്യ യാത്രയിലും സീറോ ടിക്കറ്റ് നല്‌കേണ്ടതുണ്ട്. ഇതിനുള്ള ക്രമീകരണങ്ങള്‍ ടിക്കറ്റ് മെഷീനുകളില്‍ നടപ്പാക്കണം. ഇന്നും നാളെയുമായി മെഷീനില്‍ സൗജന്യ യാത്രാടിക്കറ്റ് നല്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താനുള്ള സജ്ജീകരണമാണ് പൂര്‍ത്തിയാക്കുന്നത്. ജില്ലയിലെ വിവിധ ഡിപ്പോകളിലായി ഇപ്പോള്‍ 142 ബസുകളാണ് ഓര്‍ഡിനറിയായി സര്‍വീസ് നടത്തുന്നത്. മുന്‍കാലങ്ങളില്‍ ജില്ലയിലെ ഏഴു ഡിപ്പോകളിലായി ധാരാളം ഓര്‍ഡിനറി ബസുകള്‍ ഉണ്ടായിരുന്നെങ്കിലും സമീപകാലത്ത് ഓര്‍ഡിനറി ബസുകളുടെ എണ്ണം കുറച്ചിരുന്നു. വൈക്കം ഡിപ്പോയിലാണ് കൂടുതല്‍ ഓര്‍ഡിനറി ബസുകളുള്ളത്. കുറവ് പാലാ, എരുമേലി ഡിപ്പോകളിലുമാണ്. വൈക്കം-34, കോട്ടയം-22, പൊന്‍കുന്നം, ചങ്ങനാശേരി-21, ഈരാറ്റുപേട്ട-18, പാലാ, എരുമേലി-13 എന്നിങ്ങനെയാണു വിവിധ ഡിപ്പോകളിലെ ബസുകളുടെ എണ്ണം. കോട്ടയം, ചങ്ങനാശേരി ഡിപ്പോയില്‍നിന്നു കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നതു തിരുവല്ല, ചെങ്ങന്നൂര്‍ റൂട്ടിലാണ്. തിരുവല്ല, ചങ്ങനാശേരി…

Read More