കോട്ടയം: ഭാഗ്യദേവത കനിഞ്ഞതിന്റെ സന്തോഷത്തിലാണു മൂലവട്ടം തുരുത്തുമ്മേൽ താഴവന മറ്റത്തിൽ കെ.സി. കുട്ടനും കുടുംബവും. ഇന്നലെ നറുക്കെടുത്ത ഓണം ബന്പറിന്റെ രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയാണു ഇവർക്കു ലഭിച്ചത്. ദിവസങ്ങളായി ഓണം ബന്പറിന്റെ വില്പന നടക്കുന്നുണ്ടെങ്കിലും ഇന്നലെ രാവിലെയാണു കുട്ടൻ ടിക്കറ്റ് എടുത്തത്. വൈകുന്നേരത്തോടെ സമ്മാനം ലഭിച്ചതായുള്ള സന്തോഷ വാർത്തയാണു ഇവരെ തേടിയെത്തിയത്. ഒട്ടുമിക്ക ദിവസങ്ങളിലും ഭാഗ്യം പരീക്ഷിക്കാനായി ലോട്ടറി ടിക്കറ്റുകൾ എടുക്കുന്നയാളായിരുന്നു കുട്ടൻ. ഓണം ബന്പർ പുറത്തിറക്കിയ ദിവസം മുതൽ ടിക്കറ്റ് എടുക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇന്നലെയാണ് ടിക്കറ്റ് എടുക്കാൻ സാധിച്ചത്. 10ദിവസത്തെ തുക കൂട്ടിവച്ചാണ് ടിക്കറ്റ് എടുത്തത്. മൂലവട്ടം പ്രദേശത്ത് ലോട്ടറി വില്പന നടത്തുന്ന സുദേവനിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. താൻ വിറ്റ ടിക്കറ്റിനു സമ്മാനം അടിച്ചിട്ടുണ്ടെന്നു അറിഞ്ഞ സുദേവൻ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കുട്ടന്റെ വീട്ടിലെത്തി. ഉടൻ തന്നെ അയൽവാസികൾ ഇന്റർനെറ്റിൽ പരിശോധിച്ച്…
Read MoreCategory: Kottayam
മൂന്നേക്കറിൽ മൂവായിരം വാഴകൾ..! പാട്ടത്തിനെടുത്ത സ്ഥലത്ത് നൂറുമേനി വിളവുമായി വീട്ടമ്മമാർ; സ്വന്തമായി വിളയിച്ച വാഴക്കുലകൾ ഇടനിലക്കാരെ ഒഴിവാക്കി വില്പന നടത്തുന്ന കനമ്മയെയും ലളിതയേയും കുറിച്ചറിയാം…
വൈക്കം: പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്ത് വിളയിച്ച വാഴക്കുലകൾ വീട്ടമ്മമാർ ഇടനിലക്കാരെ ഒഴിവാക്കി മിതയായ വിലയ്ക്ക് വിൽക്കുന്നു. വടയാർ സ്വദേശികളായ കനകമ്മ, ലളിത എന്നിവരാണ് സത്യഗ്രഹ സ്മാരക മന്ദിരത്തിനു വെളിയിൽ നിരത്തിൽ ഏത്തവാഴക്കുലകൾ ആവശ്യക്കാർക്ക് ഇഷ്ടത്തിനു തൂക്കി നൽകുന്നത്. പുറംവിപണിയിൽ ഏത്തയ്ക്കായ്ക്ക് 70 രൂപയുള്ളപ്പോൾ ഇവർ കറിക്കായ കിലോഗ്രാമിനു 50 രൂപയ്ക്കും ഏത്തപ്പഴം 60 രൂപയ്ക്കും നൽകുന്നു. വടയാറിലെ മുറിയാറ്റ് ശശിയുടെ മുന്നേക്കർ പുരയിടം പാട്ടത്തിനെടുത്ത് ഇവർ മൂവായിരത്തോളം വാഴകളാണ് നട്ട് പരിപാലിക്കുന്നത്. കുലകൾ മുപ്പെത്തുന്നതനുസരിച്ച് വാഹനത്തിൽ വൈക്കത്തെത്തിച്ച് ഇവർ വിറ്റുവരികയാണ്. വാഴത്തോപ്പിൽ ചേനയും ചേന്പും ഇവർ നട്ടിട്ടുണ്ട്. സമീപവാസികളായ സുധ,പുഷ്പ, പത്രോസ്, അവറാച്ചൻ തുടങ്ങിയവരും ഇവർക്ക് സഹായങ്ങളുമായി ഒപ്പമുണ്ട്. ഇരുപതുവർഷമായി പാട്ടകൃഷി നടത്തിവരുന്ന കനകമ്മയും ലളിതയും നേരിട്ട് വിളവ് വിൽക്കാനെത്തിയിട്ട് അധികകാലമായിട്ടില്ല. ഇടനിലക്കാരെ ഒഴിവാക്കി ന്യായവിലയ്ക്ക് ആവശ്യക്കാർക്ക് നേരിട്ടു നൽകുന്പോൾ തങ്ങൾക്ക് കൃഷിയിൽ തുടരാമെന്ന ആത്മവിശ്വാസമാണ്…
Read Moreകുട്ടികളുടെ ഭാവി നശിപ്പിക്കുന്ന തലപ്പാറ ബിജു അറസ്റ്റിൽ..! സ്കൂളുകൾ കേന്ദ്രീകരിച്ച് നിരോധിത ഉത്പന്നങ്ങൾ വിൽക്കുന്നയാളെ പോലീസ് പിടികൂടി; 900 പായ്ക്കറ്റ് ഹാൻസ് ഇയാളിൽ നിന്നും പിടിച്ചെടുത്തു
കടുത്തുരുത്തി: സ്കൂളുകൾ കേന്ദ്രീകരിച്ചും കടകളിലും ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങൾ വിറ്റിരുന്നയാൾ പോലീസിന്റെ പിടിയിലായി. തലയോലപ്പറന്പ് തലപ്പാറ പട്ടശ്ശേരിൽ ബിജു (40) വാണ് പിടിയിലായത്. ഹാൻസ്, പാൻപരാഗ് എന്നിവയുടെ ഈ മേഖലയിലെ മൊത്തകച്ചവടക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളിൽ നിന്നും 900 പായ്ക്കറ്റ് ലഹരി ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ കടുത്തുരുത്തി ടൗണിൽനിന്നു സിഐ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോതനല്ലൂർ, കുറുപ്പന്തറ, മാഞ്ഞൂർ, പെരുവ, ഞീഴൂർ കടുത്തുരുത്തി മേഖലകളിലെ കടകളിൽ സാധനം എത്തിച്ചിരുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഹോണ്ടാ ആക്ടിവ സ്കൂട്ടറിൽ വിൽപനയ്ക്കുള്ള ലഹരി ഉത്പന്നങ്ങളുമായി പോകുന്പോളാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ നൽകിയ വിവരം അനുസരിച്ചു വാലാച്ചിറ റെയിൽവേ ഗേറ്റിന് സമീപത്ത് പ്രവർത്തിക്കുന്ന കടയിൽനിന്നു ഹാൻസ് പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപെട്ട് കടയുടമ സുരനെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read Moreഗോളടിക്കൂ ലോകകപ്പ് കാണൂ..! കൊച്ചിയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ കാണാൻ അവസരമൊരുക്കി ഏറ്റുമാനൂർ നഗരസഭ; ഏവർക്കും സ്വാഗതം
ഏറ്റുമാനൂർ: കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാൻ ഏറ്റുമാനൂർ നഗരസഭ അവസരമൊരുക്കുന്നു. ലോകകപ്പിന്റെ പ്രചാരണാർഥം സംസ്ഥാന വ്യാപകമായി നടത്തുന്ന വണ് മില്ല്യണ് ഗോൾ പദ്ധതിയുടെ ഭാഗമായാണ് അവസരമൊരുങ്ങുന്നത്. ഏറ്റുമാനൂരിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ പങ്കെടുക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേർക്കാണ് ലോകകപ്പ് മത്സരം കാണാൻ അവസരം ലഭിക്കുക. ഇവർക്കുള്ള ടിക്കറ്റും നഗരസഭയുടെ പേര് ആലേഖനം ചെയ്ത ജഴ്സിയും നൽകുമെന്ന് നഗരസഭാ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ പറഞ്ഞു. 27 ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഏഴു വരെ എസ്എഫ്എസ്, മേരി മൗണ്ട്, മംഗളം, പേരൂർ സെൻറ് സെബാസ്റ്റ്യൻസ്, തെള്ളകം ഹോളിക്രോസ്, ഗവണ്മെൻറ് ബോയ്സ് സ്കുളുകളിലാണ് പെനാൽറ്റി ഷൂട്ടൗട്ട് സംഘടിപ്പിക്കുന്നത്. ഒരാൾക്ക് ഒരു ഗോളേ അടിക്കാനാകൂ. ജില്ലാതലത്തിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുക്കുന്ന രണ്ടു പേർക്ക് മത്സരം കാണാനുള്ള ടിക്കറ്റ് സർക്കാർ…
Read Moreവിദ്യാർഥികൾ റെയിൽവേ ട്രാക്കിൽ മെറ്റൽ കൂന കൂട്ടി വച്ചു; സമാന്തര പാതയിലൂടെ കടന്നു പോയ ട്രെയിനിലെ യാത്രക്കാരൻ കണ്ട് വിവരമറിയിച്ചതിനാൽ വൻ ദുരന്തമൊഴിവായി
കടുത്തുരുത്തി: ഒരു സംഘം വിദ്യാർഥികളുടെ അതിരുവിട്ട വികൃതി റെയിൽവേയെ വെള്ളംകുടിപ്പിച്ചു. റെയിൽവേ ട്രാക്കിൽ മെറ്റലുകൾ കൂന കൂട്ടി വച്ചാണ് വിദ്യാർഥികൾ പൊല്ലാപ്പുണ്ടാക്കിയത്. സമാന്തര പാതയിലൂടെ കടന്നുപോയ ട്രെയിനിലെ യാത്രക്കാരൻ ഇതു കാണുകയും റെയിൽവേയുടെ അലർട്ട് കണ്ട്രോളിൽ വിളിച്ച് അറിയിക്കുകയുമായിരുന്നു. അവിടെനിന്ന് ഗാംഗ്മാനെ അറിയിച്ചു. തുടർന്നു ഗാംഗ്മാനെത്തി ഇവ മെറ്റൽകൂന പാളത്തിൽനിന്നു നീക്കി അപകടം ഒഴിവാക്കി. ഇന്നലെ വൈകന്നേരം 4.15 ഓടെ കുറുപ്പന്തറ-കടുത്തുരുത്തി റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേയാണു സംഭവം. കുറുപ്പന്തറ വരെയുള്ള ഭാഗത്തെ ഇരട്ടവരി പാതയിലൂടെ കടന്നുപോയ ട്രെയിനിലെ യാത്രക്കാരനാണു രണ്ടാമത്തെ പാതയിൽ വിദ്യാർഥികൾ കല്ലുകൾ പെറുക്കി കൂട്ടി വയ്ക്കുന്നതു കണ്ടത്. ഉടൻതന്നെ ഇദേഹം ഫോണിൽ വിളിച്ചു തിരുവനന്തപുരത്തെ റെയിൽവേയുടെ അലർട്ട് കണ്ട്രോളിൽ അറിയിക്കുകയായിരുന്നു. ഇവിടെനിന്നു ലഭിച്ച വിവരമനുസരിച്ചു തിരുവനന്തപുരം സ്പെഷൽ ബ്രാഞ്ചിന്റെ ഓഫീസിൽനിന്നുമറിയിച്ചതിനെത്തുടർന്നു കടുത്തുരുത്തി സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ ബാബു ഉടൻതന്നെ കുറുപ്പന്തറ, കടുത്തുരുത്തി റെയിൽവേ…
Read Moreപെരുമാറ്റ ദൂഷ്യത്തെ തുടർന്ന് തൊടുപുഴ യിലെ ബിജെപി നേതാക്കൾക്കെതിരേ നടപടി; ഇരുവരേയും സംഘടനാ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കി
തൊടുപുഴ: പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ ബിജെപി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയിലെ രണ്ടു പ്രധാന ഭാരവാഹികൾക്കെതിരേ നടപടി. അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും സംഘടനാ ഉത്തരവാദിത്വങ്ങളിൽനിന്നു നീക്കംചെയ്യാൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. ഇവർക്കെതിരേ ഗുരുതരമായ ആരോപണം കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ഉന്നയിച്ചതിന്റെയും സംസ്ഥാന കമ്മിറ്റിക്കു ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിൽ അന്വേഷിക്കാൻ പാർട്ടി നേതൃത്വം കമ്മീഷനെ നിയോഗിച്ചിരുന്നു.
Read Moreആറുമാസം പിന്നിടുമ്പോൾ..! കുമരകത്തെ ദമ്പതികളുടെ തിരോധാനം സംബന്ധിച്ച അന്വേഷണസംഘത്തെ വിപുലീകരിക്കുന്നു ; ഹർത്താൽ ദിനത്തിൽ കാണാതായവരുടെ തിരോധാനം ഇതുവരെ…
കോട്ടയം: ദമ്പതികളുടെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിൽ രണ്ടംഗങ്ങളെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കാൻ തീരുമാനം. ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റെഫീഖിന്റെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണു സംഘത്തെ വിപുലപ്പെടുത്തി അന്വേഷണം ഊർജിതമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിൽ ആറിനു രാത്രിയാണു കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമിനെയും (42), ഭാര്യ ഹബീബയെയും (37) കാണാതാകുന്നത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന രണ്ടുപേരെയാണ് പുതിയ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ തുടക്കത്തിൽ ജില്ലാ പോലീസ് ചീഫിന്റെ നാലംഗ സ്ക്വാഡിൽനിന്ന് ഉൾപ്പെട്ട രണ്ടുപേരെ എആർ ക്യാന്പിലേക്കു മടക്കിവിളിച്ചിരുന്നു. ഇവരാണു വീണ്ടും ടീമിൽ ഇടം നേടിയിരിക്കുന്നത്. ഏപ്രിൽ ആറിലെ ഹർത്താൽ ദിനത്തിൽ പുതിയ ഗ്രേ കളർ മാരുതി വാഗണ് ആർ കാറിൽ ഭക്ഷണംവാങ്ങാൻ വീട്ടിൽനിന്നും പുറപ്പെട്ട ദന്പതികളായ ഹാഷിമിനെയും ഭാര്യ ഹബീബയെയും പിന്നീടാരും കണ്ടിട്ടില്ല. കാണാതായ അന്നുമുതൽ കാർ കടന്നുപോയ 39 ഇടങ്ങളിൽനിന്നു പോലീസിന് ലഭിച്ച സിസിടിവി…
Read Moreമദ്യലഹരിയിൽ ഭർത്താവ് ഭാര്യയുടെ മൂക്കിടിച്ചു തകർത്തു; രക്ഷപ്പെടാനായി ഓടിയ മകനെ എറിഞ്ഞു വീഴ്ത്തി; മദ്യം അകത്തുചെന്നാൽ പിന്നെ സന്തോഷിന്റെ പ്രവൃത്തികളിങ്ങനെ..
കോട്ടയം: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയുടെ മൂക്കിടിച്ചു തകർത്തു. എട്ടു വയസുള്ള മകനെ ഓട് കഷണം കൊണ്ട് എറിഞ്ഞു വീഴ്ത്തി. കറുകച്ചാൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട ചന്പക്കരയിലാണ് ഏവരുടേയും കരളലിയിപ്പിക്കുന്ന സംഭവം. ഭാര്യയെയും മകനെയും ഉപദ്രവിച്ച ശേഷം മുങ്ങിയ ഭർത്താവിനെ ആനിക്കാടുള്ള ബന്ധുവീട്ടിൽ നിന്ന് കറുകച്ചാൽ പോലീസ് അറസ്റ്റു ചെയ്തു. ചന്പക്കര ചെറുമാക്കൽപടി ചെന്പൻപതാലിൽ സന്തോഷ് (39) ആണ് അറസ്റ്റിലായത്. ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഭാര്യയും മകനും പാന്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയുടെ മൂക്കിന്റെ പാലം തകർന്നു. മൂക്കിലെ അസ്ഥി പൊട്ടിയിട്ടുണ്ട്. ഓട് കഷണം കൊണ്ടുള്ള ഏറിൽ മകന് കാലിനാണ് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. മദ്യലഹരിയിൽ വിട്ടിലെത്തിയ സന്തോഷ് ഭാര്യയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് അതിക്രൂരമായ മർദനത്തിന് കാരണം. മൂക്കിന് കൈകൊണ്ടുള്ള ശക്തിയായ ഇടിയാണ് അസ്ഥി പൊട്ടാൻ കാരണം. മുക്കിനിടിയേറ്റയുടൻ കുട്ടിയുമായി ഓടാൻ…
Read Moreകഠിനം തന്നെ കടി..! മദ്യപിച്ച് ലക്കുകെട്ട് നഗരത്തിൽ ഗതാഗത തടസം സൃഷ്ടിച്ചയാളെ പിടിച്ചു മാറ്റുന്നതിനിടെ എഎസ് ഐക്ക് കടിയേറ്റു; ഒടുക്കം പോലീസുകാർക്കൊപ്പം യാത്രക്കാരും ചേർന്ന് പ്രതിയെ കീഴടക്കുകയായിരുന്നു
കോട്ടയം: നഗരമധ്യത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും വാഹനങ്ങൾ തടയുകയും പിടികൂടാൻ ശ്രമിച്ച എഎസ്ഐയെ കടിച്ചുമുറിവേൽപ്പിക്കുകയും ചെയ്തയാളെ പിടികൂടി. ബാബു (45) എന്നയാളാണ് പിടിയിലായത്. ഇയാൾ തിരുനക്കര ഭാഗത്ത് അലഞ്ഞു തിരിയുന്നയാളാണ്. ട്രാഫിക് സ്റ്റേഷനിലെ ഒരു എഎസ്ഐയേയാണ് കടിച്ചു പരിക്കേൽപ്പിച്ചത്. ഡ്യൂട്ടിക്ക് തടസം വരുത്തിയതിന് കേസെടുത്ത് ഇന്ന് കോടതിയിൽ ഹാജരാക്കും. കടിയേറ്റ എഎസ്ഐ ചികിത്സ തേടി. ഇന്നലെ വൈകുന്നേരം 4.30ന് കോട്ടയം നഗരമധ്യത്തിലെ ഗാന്ധിസ്ക്വയറിലാണ് സംഭവം. എംസി റോഡിന് നടുവിലൂടെ മദ്യലഹരിയിൽ വാഹനങ്ങൾ തടഞ്ഞും ബഹളമുണ്ടാക്കിയും നടന്നുവന്ന ഇയാളെ സെൻട്രൽ ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ പറഞ്ഞയക്കാൻ ശ്രമിച്ചു. ഇതോടെ ദേഷ്യത്തിലായ ഇയാൾ പോലീസുകാരനെ അസഭ്യം പറയാനും ആക്രമിക്കാനും തുടങ്ങി. ബഹളം തുടർന്നതോടെ പോലീസുദ്യോഗസ്ഥൻ ഇയാളെ പിടികൂടാൻ ശ്രമിച്ചു. ഏറെനേരത്തെ ശ്രമത്തിനൊടുവിൽ സംഭവം കണ്ട് തടിച്ചുകൂടിയവരുടെ സഹായത്തോടെ എഎസ്ഐ ഇയാളെ കീഴ്പ്പെടുത്തി. ഈ സമയം ഇതുവഴിയെത്തിയ കാഞ്ഞിരപ്പള്ളി പോലീസിന്റെ ജീപ്പിൽ കയറ്റി…
Read Moreകാലംതെറ്റിയ മഴ കാലനാകുന്നു..! ശക്തമായ കാറ്റിലും മഴയിലും ഓടുന്ന ബൈക്കിനു മുകളിൽ മരം വീണ് യുവാവ് മരിച്ചു; പുറകിലിരുന്നയാൾ ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ
രാജകുമാരി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറ ഇറച്ചിപ്പാറയ്ക്കു സമീപം വൻമരം കടപുഴകി ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിൽവീണ് യുവാവ് മരിച്ചു. ശാന്തന്പാറ പന്തടിക്കളം ട്രൈബൽ കോളനിയിൽ നിരപ്പേൽ രാജുവിന്റെ മകൻ മനു (21) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്ത് നന്ദു സെൽവരാജിനെ (19) പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. പഞ്ചറായ ടയർ നന്നാക്കാൻ ടയറുമായി പന്തടിക്കളത്തുനിന്നു ബൈക്കിൽ പൂപ്പാറയിലേക്ക് വരികയായിരുന്നു ഇരുവരും. കനത്ത മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ഇറച്ചിപ്പാറയ്ക്കു സമീപത്തെ വലിയ മരം കടപുഴകി റോഡിലേക്ക് പതിച്ചു. മരത്തിന്റെ ഒരു ശിഖരം ബൈക്കിനു മുകളിലാണു വീണത്. തൊട്ടുപിന്നാലെയെത്തിയ വാഹനത്തിലെ യാത്രക്കാരും നാട്ടുകാരുംചേർന്ന് ഇരുവരെയും മരത്തിനടിയിൽനിന്ന് പുറത്തെത്തിച്ചെങ്കിലും ദേഹമാസകലം പരിക്കേറ്റ മനു സംഭവസ്ഥലത്തുതന്നെ മരിച്ചു. നന്ദുവിന്റെ വലതുകാലിനും കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. മനുവാണ് ബൈക്ക് ഓടിച്ചിരുന്നതെന്നു പറയുന്നു. മനുവിന്റെ മൃതദേഹം…
Read More