വെളിയന്നൂർ: മാതൃഭാഷ മറക്കുന്നത് തെറ്റാണെന്ന് മന്ത്രി എം.എം മണിപറഞ്ഞു. വെളിയന്നൂർ ഗവ. എൽപി സ്കൂളിൽ കഴിഞ്ഞ ഒരു വർഷക്കാലം നടപ്പാക്കിയ വികസന പദ്ധതികളുടെ സമർപ്പണം നിർവഹിക്കുകയായിരുന്നു മന്ത്രി . പൊതു വിദ്യാഭ്യാസ രംഗത്ത് ഉന്നത സാങ്കേതിക വിദ്യപ്രയോജനപ്പെടുത്തി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്നും സ്കൂൾ തുറക്കും മുന്‍പേ പാഠപുസ്തക വിതരണമടക്കം വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പ്ലസ് ടൂ, എസ്.എസ്.എൽ.സി. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പുരസ്കാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശശി, വൈസ് പ്രസിഡന്റ് സജേഷ് ശശി , ജില്ലാ പഞ്ചായത്തംഗം അനിതാ രാജു, ബ്ലോക്ക് പഞ്ചായത്തംഗം വത്സാ രാജൻ, സംസ്ഥാന പെൻഷൻ ബോർഡ് അംഗം ലാലിച്ചൻ ജോർജ്, ശോഭാ നാരായണൻ, രാജു…
Read MoreCategory: Kottayam
അക്രമം ഇവിടെ അനുവദിക്കില്ല..! വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിയും മൂക്കിനിടിച്ചും പരിക്കേൽപ്പിച്ച കേസ് ; പ്രതിക്ക് രണ്ടുവർഷം തടവും പിഴയും വിധിച്ച് കോടതി
കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിയും മൂക്കിനിടിച്ചും പരിക്കേൽപ്പിച്ച കേസിൽ പാന്പാടി വെള്ളൂർ പന്തൻമാക്കൽ പി.പി. സാബു(51)വിനെ രണ്ടു വർഷം തടവിനും 5000 രൂപാ പിഴയടയ്ക്കാനും ശിക്ഷിച്ചു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് എം.സി. സനിതയാണ് വിധി പ്രഖ്യാപിച്ചത്. 2013 ഓഗസ്റ്റ് 25നു രാത്രി 8.45നാണ് കേസിനാസ്പദമായം സംഭവം നടക്കുന്നത്. പരിക്കേറ്റ വെള്ളൂർ സ്വദേശി സനീഷിന്റെ വീട്ടിൽ കെപിഎംഎസിന്റെ മീറ്റിംഗ് നടക്കുകയായിരുന്നു. ഇവിടേക്ക് അതിക്രമിച്ചു കയറി പ്രതി അനീഷിനെ പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. പാന്പാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ പിടികൂടി കോടതിയിൽ എത്തിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ ജെ. പത്മകുമാർ ഹാജരായി.
Read Moreവ്യാപാരിയെ വെട്ടിയ പരിക്കേൽപ്പിച്ച് പണം കവരാൻ ശ്രമിച്ച സംഭവം; അറസ്റ്റിലായ ബംഗാളിയെ റിമാന്റ് ചെയ്തു; ഇതര സംസ്ഥാന തൊഴിലാളി ക്യാന്പിൽ റെയ്ഡ്
ചങ്ങനാശേരി: പായിപ്പാട്ടെ വ്യാപാരിയെ വെട്ടിപരിക്കേൽപ്പിച്ച് പണം അടങ്ങിയ ബാഗ് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. ബംഗാൾ സ്വദേശി സുഫിജുൾ ഹക്ക് (19)നെയാണ് റിമാൻഡ് ചെയ്തത്. പായിപ്പാട് ജംഗ്ഷനിൽ സെഞ്ചുറി മൊബൈൽസ് വ്യാപാര സ്ഥാപനം നടത്തുന്ന ആഞ്ഞിലിത്താനം വെട്ടുവിളപുത്തൻവീട്ടിൽ ബാബു വർഗീസ് (66)നെ ആക്രമിച്ച് ആണ് പ്രതി പണം തട്ടാൻ ശ്രമം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.50നായിരുന്നു സംഭവം. ബാബു വർഗീസ് പണം അടങ്ങിയ ബാഗുമായി വീട്ടിലേക്ക് പോകുന്നത് പലപ്രാവശ്യം നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോഷണത്തിനായി ഞായറാഴ്ച തെരഞ്ഞെടുത്തതെന്നും പ്രതി പോലീസിന് മൊഴി നൽകി. ഞായറാഴ്ച ദിവസമാണ് സാധാരണഗതിയിൽ ബാബു വർഗീസിന്റെ സ്ഥാപനത്തിൽ വ്യാപാരം കൂടുതൽ നടക്കുന്നത്. ഇതും പ്രതി മനസിലാക്കിയിരുന്നു. തൊഴിലാളികളുടെ ക്യാന്പുകളിൽ പോലീസ് റെയ്ഡ് ചങ്ങനാശേരി: പായിപ്പാട്ട് വ്യാപാരിയെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം നടത്തിയതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാന്പുകളിൽ…
Read Moreകോട്ടയത്ത് അർധരാത്രി മോഷ്ടാക്കളുടെ അക്രമം; പരിക്കേറ്റ നാലുപേരേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ;പിടിയിലായ രണ്ടുപേർ തമിഴ്നാട് സ്വദേശികൾ
കോട്ടയം: മാരകായുധങ്ങളുമായി എത്തിയ മോഷ്ടാക്കൾ വീടുകളിൽ അതിക്രമിച്ചുകയറി വീട്ടുകാരെ വെട്ടിപരി ക്കേൽപ്പിച്ചു. മണർകാടിന് സമീപം അയർക്കുന്നം നീറിക്കാട്ടിൽ ഇന്നു പുലർച്ച 1.30 ഓടെയാണ് അക്രമം നടന്നത്. നീറിക്കാട് അമ്മനത്ത് റോയി(45), ഭാര്യ ഡെയ്സി(40), ഇടപ്പള്ളിയിൽ കുഞ്ഞ്(52), ഇയാളുടെ ഭാര്യ ശോഭ(45) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു തമിഴ്നാട് സ്വദേശികളെ അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് റിപ്പോർട്ട്. പോളച്ചിറയിൽ ബേക്കറി നടത്തുന്ന നീറിക്കാട് ഇലവുങ്കൽ മോഹനന്റെ വീടിന്റെ പിന്നിലെ കതക് മോഷ്ടാക്കൾ തല്ലിതകർക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പുലർച്ചെ 1.30 ഓടെ അടിവസ്ത്രം മാത്രമിട്ട മൂന്നംഗ സംഘം മാരാകായുധങ്ങളുമായി അമ്മനത്ത് റോയിയുടെ വീട്ടിൽ അതിക്രമിച്ചു കയറി. റോയിയുടെ ഭാര്യ ഡെയ്സിയുടെ കഴുത്തിൽ കിടന്ന രണ്ടു പവന്റെ മാല മോഷ്ടാക്കൾ പൊട്ടിച്ചെടുത്തു. ഇതുകണ്ട റോയി മോഷ്ടാക്കളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും…
Read Moreരക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..! റോഡ് പണിതത് തോന്നിയപോലെ, കുറുമണ്ണില് സ്കൂള്‍ കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരി ഴയ്ക്ക്; അപകടത്തിന് കാരണമായത്…
കുറുമണ്ണ്: തിങ്കളാഴ്ച്ച രാവിലെ കുറുമണ്ണില് റോഡപകടത്തില്‍ സ്കൂള്‍ കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്കൂള്‍ ടൈമില്‍ വാഹനം റോഡ് സൈഡില്‍ ഒതുക്കിയപ്പോഴാണ് സംഭവം. റോഡ് പണിയുടെ അപാകത മൂലമാണ് അപകടത്തിന് കാരണം എന്ന് വ്യാപാരി വ്യവസായി കുറുമണ്ണ് യൂണിറ്റ് ആരോപിച്ചു. നിര്‍മ്മാണ സമയത്തും സമാനമായ രീതിയില്‍ ജനങ്ങളുടെ പരാതിയുയര്‍ന്നിരുന്നു. ഓടനിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി അന്ന് നാട്ടുകാര്‍ പ്രക്ഷോഭം ഉണ്ടാക്കിയപ്പോള്‍ കണ്ണില്പൊടിയിരുന്ന രീതിയില്‍ മിനുക്കുപണികള്‍ നടത്തി കോണ്ട്രാക്ടര് തടിതപ്പുകയായിരുന്നു.
Read Moreഗൗതം ആത്മഹത്യ ചെയ്തതെന്തിന്? ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്
കോട്ടയം: റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സത്തിൽ ടി.കെ. വിജയകുമാറിന്റെ മകൻ ഗൗതം വിജയകുമാറിന്റെ (28) മരണം ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്. കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ട്രെയിനിനു മുന്പിൽച്ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് വെസ്റ്റ് പോലീസ് പറയുന്നത്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതലായി അറിയാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ഗൗതം ആത്മഹത്യചെയ്യാനുണ്ടായ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് ഗൗതമിനെ കാരിത്താസിനു സമീപമുള്ള റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം കണ്ടെത്തിയ റെയിൽവേ ട്രാക്കിനു സമീപത്തുനിന്നും 100 മീറ്റർ മാറി ഗൗതമിന്റെ കാർ കണ്ടെത്തിയിരുന്നു. കാറിൽ രക്തം ചിതറിത്തെറിച്ച നിലയിലും കഴുത്തു മുറിക്കാൻ ഉപയോഗിച്ച കത്തി രക്തം പുരണ്ട നിലയിലും പോലീസ് കണ്ടെത്തിയിരുന്നു. കഴുത്തിലെ മുറിവ്…
Read Moreമണിക്കൂറുകൾക്കം പൊക്കി..! വ്യാപാരിയെ കുത്തി പണം കവരാൻ ശ്രമം; ബംഗാളി അറസ്റ്റിൽ; മുൻപും ഇതേ വ്യാപാ രിയെ കവർച്ച ചെയ്യാൻ ശ്രം നടത്തിയതായി പ്രതി
ചങ്ങനാശേരി: പായിപ്പാട്ട് വ്യാപാരിയെ കുത്തിപരിക്കേൽപ്പിച്ച് പണം അടങ്ങിയ ബാഗ് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. പായിപ്പാട് മത്സ്യമാർക്കറ്റിലെ ജീവനക്കാരൻ സുഫിജുൾ ഹക്ക് (19) ആണ് അറസ്റ്റിലായത്. പായിപ്പാട് ജംഗ്ഷനിൽ സെഞ്ചുറി മൊബൈൽസ് വ്യാപരസ്ഥാപനം നടത്തുന്ന ആഞ്ഞിലിത്താനം സ്വദേശി ബാബു വർഗീസ് (66)നാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഒന്‍പതിന് ബാബു കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്പോഴാണ് പ്രതി സാബുവിനെ കുത്തിയശേഷം കവർച്ചാ ശ്രമം നടത്തിയത്. മൂന്നുലക്ഷം രൂപ അടങ്ങിയ ബാഗ് ബാബു വിട്ടുകൊടുത്തില്ല. പ്രതിയുടെ പിടിയിൽനിന്ന് രക്ഷപെട്ട ബാബു ചെങ്ങന്നൂരുള്ള ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് തൃക്കൊടിത്താനം പോലീസിൽ വിവരം അറിയിച്ചു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ പുലർച്ചെ മൂന്നിന് പ്രതിയെ പായിപ്പാട് മത്സ്യമാർക്കറ്റിൽവച്ച് പിടികൂടുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തെ വ്യാപസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി …
Read Moreഅടിമാലിയിൽ കാർ 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു നാലു; പേർക്ക് പരിക്ക്; മാനന്തവാടി തേറ്റമല മഞ്ചേരിക്കൽ അനീഷ് ആണ് മരിച്ചത്
അടിമാലി: കൊച്ചി മധുര ദേശീയ പാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്ക്.മാനന്തവാടി കാഞ്ഞിരംകാട് തേറ്റമല മഞ്ചേരിക്കൽ ആനന്ദിന്റെ മകൻ അനീഷ് (35) ആണ് മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന തേറ്റമല പൂന്തോട്ടത്തിൽ ജിനേഷ്(27), കൊച്ചുപുരയ്ക്കൽ അനീഷ്(32), ഗിരീഷ് (27), ജിൻസണ്(27) എന്നിവർക്കാണ് പരിക്കേറ്റത്. മാനന്തവാടിയിൽനിന്ന് മൂന്നാറിന് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 5.45-നായിരുന്നു അപകടം. ഓൾട്ടോ കാർ നിയന്ത്രണം വിട്ട് 400 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാർ നിശേഷം തകർന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. തുടർന്ന് പോലീസും ഫയർഫോഴ്സും ഇവരോടൊപ്പം ചേരുകയായിരുന്നു. മരിച്ച അനീഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreഇനി എന്തെല്ലാം കാണണം..! കാലവർഷ മെത്തി റോഡുകൾ തോടുകളായി; യാത്ര ചെയ്യാനാകാതെ വിദ്യാർഥികളും നാട്ടുകാരും; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
കടുത്തുരുത്തി: മണ്ണും ചെളിയും എക്കലും നിറഞ്ഞ് ഓടകൾ മൂടിയതോടെ പള്ളി റോഡ് വെളളത്തിനടിയിലായി. ഓടകളിലൂടെയുളള വെളളം ഒഴുക്ക് നിലച്ചതോടെ മഴ പെയ്യുന്ന ദിവസങ്ങളിലെല്ലാം റോഡിൽ വെളളക്കെട്ടാണ്. കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നിന്നും സെന്റ് മൈക്കിൾസ് സ്കൂളിലേക്കും താഴത്തുപള്ളി, വലിയപള്ളി എന്നിവിടങ്ങളിലേക്കും പോകൂന്ന റോഡാണ് വെള്ളത്തിലായത്. റോഡിൽ വെളളം നിറഞ്ഞ് കിടക്കുന്ന സമയത്ത് ഇതുവഴിയുള്ള കാൽനടയാത്രപോലും ദുഷ്കരമായിരിക്കുകയാണ്. മുട്ടോളം പൊക്കത്തിലാണ് റോഡിൽ വെള്ളം ഉയരുന്നത്. മഴ കഴിഞ്ഞാലും മണിക്കൂറുകൾ കഴിഞ്ഞേ റോഡിലെ വെള്ളമിറങ്ങൂ. സ്കൂളിലേക്ക് പോയി വരുന്ന വിദ്യാർഥികളും ഈ റോഡിലെ കച്ചവടക്കാരും വർഷകാലത്ത് നേരിടുന്ന ദുരിതം കുറച്ചൊന്നുമല്ല. ഈ ഭാഗത്ത് നിന്നുളള വെളളം വലിയതോട്ടിലേക്ക് ഒഴുക്കുന്നതിനായി നിർമിച്ചിട്ടുളള ഓട മണ്ണും ചെളിയും നിറഞ്ഞ് അടഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മഴയ്ക്കു മുന്‍പ് ഇത് നീക്കം ചെയ്യാതിരുന്നതാണ് ഓട അടയാൻ കാരണമായത്. ഓടയിലെ മലിനജലമാണ് ഓട നിറഞ്ഞു…
Read Moreകാപ്പികുടിയും മുട്ടിച്ചു..! പഞ്ചസാരയേയും വെറുതേ വിടാതെ കേന്ദ്രം; ഭക്ഷ്യസാധനങ്ങളിൽ പഞ്ചസാര ഉൾപ്പെടുത്തേണ്ടെന്ന്; ഇതോടെ സംസ്ഥാനത്തെ റേഷൻ പഞ്ചസാര നിലച്ചു
കോട്ടയം: റേഷൻ പഞ്ചസാര വിതരണം നിലച്ചതോടെ പൊതുവിപണിയിൽ വില കയറാൻ സാധ്യതയേറി. പൊതുവിപണിയിൽ 45 രൂപയ്ക്കു മുകളിലാണു പഞ്ചസാരയുടെ വില. ഏപ്രിൽ മുതൽ പഞ്ചസാര വിതരണത്തിന് സബ്സിഡി തുക അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാടിനെത്തുടർന്നാണു പഞ്ചസാര നിലച്ചത്. ഭക്ഷ്യഭദ്രതാ നിയമപ്രകാരം വിതരണംചെയ്യുന്ന ഭക്ഷ്യസാധനങ്ങളിൽ പഞ്ചസാര ഉൾപ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. അര നൂറ്റാണ്ടായി നിലനിന്ന റേഷൻകട വഴിയുള്ള പഞ്ചസാര വിതരണമാണ് ഇതോടെ നിലച്ചിരിക്കുന്നത്. സാന്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കാണ് റേഷൻ നിലച്ചത് ബാധ്യതയായിരിക്കുന്നത്. കഴിഞ്ഞ കേന്ദ്രബജറ്റിൽ പഞ്ചസാര സബ്സിഡിക്ക് സംസ്ഥാനങ്ങൾക്ക് പണം നീക്കിവച്ചില്ല. മുൻബജറ്റിൽ 4500 കോടി രൂപ നീക്കിവച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ സ്വന്തം ചെലവിൽ പഞ്ചസാര വാങ്ങി സബ്സിഡി നിരക്കിൽ വിതരണംചെയ്യാമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. ബിപിഎൽ കുടുംബങ്ങൾക്ക് കിലോഗ്രാമിന് 13.50 രൂപയായിരുന്നു റേഷൻ പഞ്ചസാരയ്ക്കു വില. കിലോയ്ക്ക് 32 രൂപയാണ് കേന്ദ്രസബ്സിഡി അനുവദിച്ചിരുന്നത്.…
Read More