കുറവിലങ്ങാട്: സ്കൂൾ ബാഗും കുടയും കോഴിബിരിയാണിയുമായി പ്രവേശനോത്സവം നടത്താൻ ഒന്നാം ക്ലാസിൽ ആരെങ്കിലും എത്തണേ എന്ന പ്രാർഥനയുമായി അധ്യാപക ലോകവും മുതിർന്ന വിദ്യാർഥികളും കാത്തിരുന്നത് രണ്ടുമണിക്കൂറിലേറെ. ഒന്നാം ക്ലാസിൽ ഒരാളെത്തുമെന്ന ഉറപ്പിൽ എല്ലാ ശരിയാക്കി കാത്തിരുന്നിട്ടും സമയം 12 എത്തിയിട്ടും ആരുമെത്താത്ത സ്ഥിതിയിൽ അധ്യാപകർ വഴിക്കണ്ണുമായി കാത്തിരുന്നു. കുറവിലങ്ങാട് ഉപജില്ലയിലെ വയല ഗവ. ഹരിജൻ വെൽഫെയർ സ്കൂളായിരുന്നു ഇന്നലെ ഈ കാത്തിരിപ്പും ഒടുവിൽ സന്തോഷവും അനുഭവിച്ചത്. നാലുവരെ ക്ലാസുകളുള്ള സ്കൂളിൽ നാലാം ക്ലാസിലുണ്ടായിരുന്ന നാല് വിദ്യാർഥികൾ ഹൈസ്കൂളിലേക്ക് മാറിയതോടെ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലായുള്ള വിദ്യാർഥികളുടെ ആകെ എണ്ണം നാലായി. ഇതിനിടെ ഒന്നാം ക്ലാസിലേക്ക് ഒരാളെയെങ്കിലും എത്തിക്കാൻ അധ്യാപകർ നടത്തിയ ശ്രമത്തിൽ ഒരു വിദ്യാർഥിയെത്തുമെന്ന ഉറപ്പും ലഭിച്ചിരുന്നു. ഈ വിദ്യാർഥിയെ പ്രതീക്ഷിച്ച് പ്രവേശനോത്സവത്തിന് തയാറെടുപ്പുകൾ നടത്തി അധ്യാപകർ രണ്ടുമണിക്കൂറോളം കാത്തിരുന്നിട്ടും വിദ്യാർഥി മാത്രം എത്തിയില്ല. സമയം 12…
Read MoreCategory: Kottayam
കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിയന്ത്രണത്തിനായി ഇനി പെണ് ശബ്ദവും; ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്ററായി തൊടുപുഴക്കാരി രോഹിണി പിറവം ഡിപ്പോയിലെത്തും
തൊടുപുഴ: കെഎസ്ആർടിസി ബസ് സ്റ്റേഷൻ നിയന്ത്രണത്തിനായി ഇനി പെണ് ശബ്ദവും. കേരളത്തിലെ ആദ്യ വനിത സ്റ്റേഷൻ മാസ്റ്ററായി തൊടുപുഴ വഴിത്തല പാറ സ്വദേശിനി കെ.ആർ. രോഹിണി നാളെ പിറവം ഡിപ്പോയിൽ ചുമതലയേൽക്കും.കഴിഞ്ഞ 20 വർഷമായി കെ എസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുകയാണ് രോഹിണി. ഇതിനിടെ കോട്ടയം, തൊടുപുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റേഷൻ മാസ്റ്ററുടെ താൽക്കാലിക ചുമതല വഹിച്ചിട്ടുണ്ട്. സീനിയോറിറ്റി പരിഗണിച്ചായിരുന്നു ഇത്തരത്തിൽ ചുമതല നൽകിയിരുന്നത്. സ്റ്റേഷൻ മാസ്റ്ററുടെ പൂർണ ഉത്തരവാദിത്വവുമായാണു പിറവത്ത് നിയമിതയാകുന്നത്. തൊടുപുഴയിൽ ഇന്നു പുലർച്ചെ വരെ സ്റ്റേഷൻ മാസ്റ്ററുടെ താൽക്കാലിക ചുമതല നിർവഹിച്ചതിനുശേഷം നാളെ സംസ്ഥാനത്തെ ആദ്യ വനിത സ്റ്റേഷൻ മാസ്റ്റർ എന്ന ഖ്യാതിയുമായി ഉത്തരവാദിത്വമേറ്റെടുക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ വാഹനത്തിന്റെ ഡ്രൈവറായ സുരേഷാണ് രോഹിണിയുടെ ഭർത്താവ്.
Read Moreനാം ആദ്യമായും അവസാനമായും ഇന്ത്യക്കാരാകണം..! ഏതു രാഷ്ടീയ പാർട്ടിയിൽ വിശ്വസിച്ചാലും പിറന്ന മണ്ണിനെ സ്നേഹിക്കുക എന്നതാണ് പ്രധാനമെന്ന് മേജർ രവി
കാഞ്ഞിരപ്പള്ളി: പൗരൻ ഏതു രാഷ്ടീയ പാർട്ടിയിൽ വിശ്വസിച്ചാലും പിറന്ന മണ്ണിനെ സ്നേഹിക്കുക എന്നതാണ് പ്രധാനമെന്ന് മേജർ രവി. സെന്റ് ഡൊമിനിക്സ് കോളജിൽ ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ വിദ്യാർഥി ക്ലബ് ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങൾ പാലിച്ചും സ്വന്തം കർത്തവ്യം ആത്മാർഥമായി നിറവേറ്റിയുമാണ് ഒരാൾ രാജ്യസ്നേഹം പ്രകാശിപ്പിക്കേണ്ടത്. നാം ആദ്യമായും അവസാനമായും ഇന്ത്യക്കാരാകണം. ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്ത്യനെന്നും വേർതിരിച്ചു കാണരുത്. യുവാക്കളെ ജീവിത മൂല്യങ്ങൾ പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പട്ടാളത്തിലും സിനിമയിലും വർഷങ്ങളോളം പ്രവർത്തിച്ചിട്ടും ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ല എന്ന മേജർ രവിയുടെ വാക്കുകൾ സദസ് കരഘോഷത്തോടെ വരവേറ്റു. കൈമോശം വരുന്ന മൂല്യങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇത്തരം ക്ലബുകളെന്ന് മുൻ കേരള ഡിജിപി ഡോ.എം.എൻ. കൃഷ്ണമൂർത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. പ്രിൻസിപ്പൽ ഡോ.കെ. അലക്സാണ്ടർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി…
Read Moreകഠിനാധ്വാനത്തിന്റെ ഫലം ..! സിവിൽ സർവീസിൽ പരീക്ഷയിൽ 574-ാമത് റാങ്ക് നേടി മെയിൽ നഴ്സ്; കുമരകത്തിന്റെ അഭിമാനമായ ജോസഫ് കെ മാത്യുവിനെ അറിയാം…
കുമരകം: സിവിൽ സർവീസിൽ പരീക്ഷയിൽ 574-ാമത് റാങ്ക് നേടി നാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ജോസഫ് കെ. മാത്യു എന്ന മെയിൽ നഴ്സ്. സാധാരണ കുടുംബത്തിലെ പരാധീനതകളിൽ തളരാതെ കഠിനധ്വാനത്തിലൂടെ മെയിൽ നഴ്സായ യുവാവിന് ലഭിച്ചത് ഐഎഎസ് പദവി. കുമരകം കൊച്ചുകളത്തിൽ കെ.ഒ. മാത്യു, അക്കാമ്മ ദന്പതികളുടെ മൂത്തമകനാണ് ജോസഫ് കെ. മാത്യു. കുമരകം സെന്റ് ജോണ്സ് യുപി സ്കൂളിലും എസ്കഐം എച്ച്എസ്എസിലുമായിരുന്നു ജോസഫ് കെ.മാത്യുവിന്റെ പ്രഥമിക വിദ്യാഭ്യാസം. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽനിന്നും ബിഎസ്സി നഴ്സിംഗ് പഠിച്ചതിന് ശേഷം ആറുവർഷമായി ഡൽഹിയിലെ എയിംസിൽ സേവനം അനുഷ്ഠിക്കുന്നതിനിടയിലായിരുന്നു ജോസഫ് കെ.മാത്യുവിനെ തേടി സിവിൽ സർവീസ് എത്തുന്നത്. ഡൽഹിയിൽ തന്നെയായിരുന്നു സിവിൽ സർവീസ് കോച്ചിംഗ് ക്ലാസും നടന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ 574-ാം റാങ്ക് ലഭിച്ചതോടെയാണ് ജോസഫ് നാടിന്റെ അഭിമാനമായി മാറിയത്. കുമരകം ആറ്റാമംഗലം പള്ളി മോർ ഇഗ്്നാത്യോസ്…
Read Moreമഴനനഞ്ഞ് കാവൽക്കാർ..! അടിസ്ഥാന സൗകര്യങ്ങളില്ലാതെ സെക്യൂരിറ്റി ജീവനക്കാർക്ക് മഴക്കാലം ദുരിതകാലമാകുന്നു; പരാതി നൽകിട്ടും നടപടിയെടുക്കാതെ ഏജൻസികൾ
കോട്ടയം: നഗരത്തിലെ വിവിധ ബാങ്കുകളുടെയും ജ്വല്ലറികളുടെയും മുന്പിൽ രാത്രികാലങ്ങളിൽ കാവൽ നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് മഴക്കാലം ദുരിതകാലം. പലപ്പോഴുംപലസ്ഥാപനങ്ങളുടെ മുന്പിൽ കാവൽനിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് അടിസ്ഥാന സൗകര്യം പോലും ഒരുക്കാൻ അധികൃതർ തയാറാകുന്നില്ല. രാത്രിയിൽ മഴ ശക്തമാകുന്പോൾ എടിഎം കൗണ്ടറിനുള്ളിൽ കയറിയും മറ്റു കെട്ടിടങ്ങളുടെ സമീപത്തുമാണ് അഭയം പ്രാപിക്കുന്നത്. അതിനിടെ നഗരത്തിൽ തെരുവുനായ്ക്കളും മോഷ്ടാക്കളും വിലസുന്പോൾ സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷയ്ക്ക് പുല്ലുവിലയാണ് അധികൃതർ കല്പ്പിക്കുന്നതെന്നും ആരോപണമുണ്ട്. നഗരത്തിൽ പോലീസ് പട്രോളിംഗ് ശക്തമായുള്ളതായാണ് ഇത്തരം സുരക്ഷാജീവനക്കാരുടെ ഏക ആശ്രയം.നഗരത്തിലെ മിക്ക സ്ഥാപനങ്ങളിലും സെക്യൂരിറ്റി ഏജൻസികൾ മുഖേനയാണ് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നത്. 1000 മുതൽ 3000 രൂപ വരെ ഓരോ മാസവും ഓരോ തൊഴിലാളിയിൽനിന്ന് കമ്മീഷനായി ഏജൻസികൾക്ക് ലഭിക്കും. ഏജൻസികൾക്കാണ് സ്ഥാപനം പണം നൽകുന്നത്. എന്നാൽ സുരക്ഷാ ജീവനക്കാർക്ക്വേണ്ട സൗകര്യങ്ങളൊരുക്കാനോ പരിശീലനം നൽകാനോ ബന്ധപ്പെട്ട ഏജൻസികൾ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. സെക്യൂരിറ്റി…
Read Moreകാമുകി പ്രയണം നിസരിച്ചു; അമിതമായി ഗുളികകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; സം ഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
ഗാന്ധിനഗർ: അമിതായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയായ ഇരുപത്തിരണ്ടുകാരനെയാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പാലക്കുഴ സ്വദേശിയായ യുവാവും വൈക്കം സ്വദേശിനിയുമായ യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. യുവതിയെ തനിക്ക് വിവാഹം കഴിച്ചു തരണമെന്നാവശ്യപ്പെട്ട് യുവാവ് ഇന്നലെ യുവതിയുടെ വീട്ടിലെത്തി. തുടർന്ന് യുവാവും യുവതിയുടെ വീട്ടുകാരുമായി ഇതേക്കുറിച്ച് സംസാരിച്ചു. യുവതിയ്ക്കു താത്പര്യമുണ്ടെങ്കിൽ വിവാഹം കഴിച്ചു തരാമെന്ന് യുവതിയുടെ പിതാവ് യുവാവിനെ അറിയിച്ചു . വിവാഹം കഴക്കാൻ യുവതി എതിർപ്പു പ്രകടിപ്പിച്ചതോടെ യുവാവ് കൈയിൽ കരുതിയിരുന്ന ഗുളിക എടുത്തു കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദ്്ഗധചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നുവെന്ന് വൈക്കം പോലീസ് അറിയിച്ചു.
Read Moreവിട്ടൊഴിയാതെ മരണം..! പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകവേ ജീപ്പ് മറിഞ്ഞ് മകൻ മരിച്ചു; തോക്കുപാറ സ്വദേശി ജോയിയാണ് മരിച്ചത്
തൊടുപുഴ: അടിമാലി കൂന്പൻപാറയ്ക്കു സമീപം ഇടശേരി വളവിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് പിതാവിന്റെ സംസ്കാരത്തിനു പോവുകയായിരുന്ന മകൻ ഒ മരിച്ചു. കൊച്ചുമകന് പരികക്കേറ്റു. അപകടത്തിൽ ജീപ്പിൽ സഞ്ചരിച്ചിരുന്ന ചേലത്തുമാലിയിൽ ജോയി(52)യാണ് മരിച്ചത്. ഇയാളുടെ മകൻ ബേസിലിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴിനായിരുന്നു അപകടം. ജോയിയുടെ പിതാവ് ഇന്നലെ മരിച്ചു. പിതാവിന്റെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ തോക്കുപാറയിൽനിന്ന് ജോയിയും മകനും അടിമാലിയിലേക്കു വരികയായിരുന്നു. നിയന്ത്രണംവിട്ട് ജീപ്പ് കൊക്കയിലേക്കു മറിയുകയായിരുന്നു. ജോയിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ.
Read More1500 ദിവസം പിന്നിട്ട സത്യഗ്രഹ സമരം..! ശബരി റെയിൽപാതയുടെ പുതിയ അലൈൻമെന്റ് പ്രദേശം റെയിൽപാതയ്ക്ക് യോജിച്ചതല്ലെന്ന് സി.ആർ. നീലകണ്ഠൻ
പാലാ:ശബരി റെയിൽപാതയുടെ പുതിയ അലൈൻമെന്റ് പ്രദേശം റെയിൽപാതയ്ക്ക് യോജിച്ചതല്ലെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. സർവേ നടന്ന അന്തീനാട്ടിലും കീഴന്പാറയിലും സന്ദർശിച്ചശേഷം ദീപ്തി ആക്്ഷൻ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ കീഴന്പാറയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ ചെരിവുള്ള പ്രദേശം ഉൾപ്പെടുന്നതിനാൽ കൂടുതൽ ടണലുകളും മേൽപാലങ്ങളും ആവശ്യമായിവരുന്നു. 300 കോടി അധികച്ചെലവ് വരുന്നമെന്നും ഇതു പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ദീപ്തി ആക്്ഷൻ കൗണ്സിൽ ചെയർമാൻ ടോമി തെങ്ങുംപള്ളിൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു. തലപ്പലം പഞ്ചായത്തംഗങ്ങളായ സി.ബി. ശൈലജ, പി.സി. സജീവ്, ബിനു പെരുമന, തിടനാട് പഞ്ചായത്തംഗം പ്രഭാകരൻനായർ തോണിപ്ലാക്കൽ, ജോസഫ് മൈക്കിൾ, കെ.ജി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വേഴങ്ങാനം, കീഴന്പാറ, ദീപ്തി, ചാത്തൻകുളം, കപ്പാട് വഴിയുള്ള റൂട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗണ്സിൽ 1500 ദിവസമായി സത്യഗ്രഹസമരം നടത്തിവരികയാണ്.
Read Moreനിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ കണ്ടെയ്നർ ലോറിയിടിച്ചു: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻവശം പൂർണമായും തകർന്നു
കോട്ടയം: നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ കണ്ടെയ്നർ ലോറിയിടിച്ചു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ 4.15നു എംസി റോഡിൽ തെള്ളകത്താണ് അപകടം നടന്നത്. എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് അരിയുമായി എത്തിയ കണ്ടെയ്നർ ലോറി ബംഗളുരൂവിൽ നിന്നും പത്തനംതിട്ടയ്ക്കു പോവുകയായിരുന്ന എയർബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നർ ലോറിയുടെ മുൻവശം പൂർണമായും തകർന്നു. ലോറി ഡ്രൈവർ പരികക്കേല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിനു പിന്നിൽ യാത്രക്കാരില്ലായിരുന്നതിനാൽ ആർക്കും പരിക്കില്ലെന്നു ഏറ്റുമാനൂർ പോലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് ബസ് ഉടമകൾ മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ യഥാസ്ഥാനത്ത് എത്തിച്ചത്. അപകടത്തിൽ ലോറിയുടെ മുൻവശത്തെ രണ്ടു ടയറുകളും പൊട്ടിത്തെറിച്ചതിനാൽ വാഹനം എംസി റോഡിൽ നിന്നും മാറ്റാൻ സാധിച്ചിട്ടില്ല. ചെറിയ ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു.
Read Moreസർക്കാരിനെയും മുഖ്യമന്ത്രിയേയും വിമർശിച്ച് വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചെന്ന്; ഇന്ന് വിരമിക്കുന്ന എസ്ഐക്ക് സസ്പെൻഷൻ
കടുത്തുരുത്തി: ഇന്ന് വിരമിക്കുന്ന എസ്ഐക്ക് സസ്പെൻഷൻ. വെള്ളൂർ അഡീഷണൽ എസ്ഐ ആർ.കാർത്തികേയനെയാണ് സസ്പെൻഡ് ചെയ്തത്. സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചുക്കൊണ്ടുള്ള സന്ദേശം വാട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. എസ്പിസിയുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കാർത്തികേയൻ മുഖ്യമന്ത്രിയേയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിട്ടത്. ഇതുസംബന്ധിച്ച ഡിപ്പാർട്ടുമെന്റുതല അന്വേഷണം നടത്തിയതിനെ തുടർന്നാണ് നടപടി. കൂടാതെ എസ്ഐക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ പരാതിയും മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ലഭിച്ചിരുന്നു. മുന്പും സമാനമായ നിലയിൽ സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ പ്രചാരണങ്ങൾ സംഘടിപ്പിച്ചിട്ടുള്ളയാളാണ് ഇദേഹമെന്നും ആരോപണമുണ്ട്.
Read More