കോഴിക്കോട്: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒടുവില്‍ യുഡിഎഫ് വിജയിച്ചുകയറിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുന്നണിയിലും അതികായനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.വി. അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ സമ്മര്‍ദത്തെ സമര്‍ഥമായി അതിജീവിച്ച വി.ഡി. സതീശനാണ് യുഡിഎഫ് വിജയത്തിൽ നിറഞ്ഞ കൈയടി നേടുന്നത്. “തോറ്റാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ഏല്ക്കാം, ജയിച്ചാല്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമാണ്’. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നടത്തിയ പ്രസ്താവനയുടെ ആഴം വലുതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തനിക്കെതിരേ പി.വി. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാതിരുന്ന വി.ഡി. സതീശന്, സ്ഥാനാര്‍ഥി ആര്യാടന്ഷൗക്കത്തിനെതിരായ അന്‍വറിന്റെ ആരോപണങ്ങളെ പാര്‍ട്ടിയെ ഉപയോഗിച്ച് വിദഗ്ദധമായി തടുക്കുകയും ചെയ്തു. ഹൈക്കമാന്‍ഡ് അംഗീകരിച്ച സ്ഥാനാര്‍ഥിക്കെതിരേ അന്‍വര്‍ സംസാരിച്ചതോടെ സമവായ സാധ്യത തേടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സതീശനൊപ്പം ചേരേണ്ടിവന്നു. അതിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചു.ഒപ്പം…
Read MoreCategory: Kozhikode
മലാപ്പറമ്പ് പെണ്‍വാണിഭം; പ്രതികളായ പോലീസുകാര്‍ക്കെതിരേ കുടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും
കോഴിക്കോട്: വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മലാപ്പപറമ്പ് പെൺവാണിഭക്കേസിൽ പ്രതികളായ പോലീസുകാര്‍ക്കെതിരേ കുടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് ആലോചിക്കുന്നു. നിലവില്‍ പ്രതികള്‍ക്കെതിരേ ഇമ്മോറല്‍ ട്രാഫിക്കിംഗ് പ്രിവന്‍ഷന്‍ ആക്ട് അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതികളായ പോലീസ് ഡ്രൈവര്‍മാര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. പോലീസിലെ ഉന്നതര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമര്‍ശനം പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നിരുന്നു. തുടര്‍ അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാനാണ് ആലോചന. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചുവരികയാണ്. ഭൂമി ഇടപാടുകള്‍ അടക്കം പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മറ്റ് തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതുകൂടി ചേര്‍ത്തുകൊണ്ടായിരിക്കും കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുക. ഭൂമാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കും.നിലവില്‍ രണ്ടുപേരും സസ്പെന്‍ഷനിലാണ്. കൂടുതല്‍ വകുപ്പുതല നടപടിയും അന്വേഷണ റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കും.
Read Moreകെഎംസിസിയുടെ വിവാദ കുടുംബ സംഗമം; തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ വിമതര്‍ക്ക് പണികൊടുത്ത് ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗിന്റെ പോഷകസംഘടനയായ കെഎംസിസി തിരുവമ്പാടിയില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് കുടുംബ സംഗമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ നടപടി. നാല് ലീഗ് ഭാരവാഹികളെ അന്വേഷണവിധേയമായി പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന വിലയിരുത്തലിലാണ് നടപടി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാന്, യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ മാതംവീട്ടില്‍, അറഫി കാട്ടിപ്പരുത്തി, റഫീഖ് പുല്ലൂരാംപാറ എന്നിവരെയാണ് പുറത്താക്കിയതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചത്.പരിപാടിയിലേക്ക് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിനും ക്ഷണമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്തിന്റെ ഓഫീസ് ചുമതല വഹിക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി. ബാബു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈന് കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കാണിച്ച് പ്രചാരണ…
Read Moreഭരണഘടനയ്ക്കുമേല്‍ വിചാരധാരയെ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ല; ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ബിനോയി വിശ്വം
കോഴിക്കോട്: ഭരണഘടനയ്ക്കുമേല്‍ വിചാരധാരയെ പ്രതിഷ്ഠിക്കാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ തിരുത്തിയേ മതിയാകൂവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഖില കേരള തൊഴിലാളി സമ്മേളനത്തിന്റെ 90-ാം വാര്‍ഷികം ഉദ്ഘാടനവും ജെ. ചിത്തരഞ്ജന് ഫൗണ്ടേഷന് പുരസ്കാര സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധിക്കാരമാണ് ഗവര്‍ണറെ നയിക്കുന്നത്. ബിജെപിയുടേയും ആര്‍എസ്എസിന്റെയും താത്വിക ഗ്രന്ഥം വിചാരധാരയാണ്. ഭരണഘടനയെക്കാള്‍ വലുതാണോ വിചാരധാര എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും എന്ത് പങ്കാണുള്ളത്? ഒരു സമരത്തിലും പങ്കെടുക്കാതെ അവര്‍ മാറിനില്‍ക്കുകയായിരുന്നു. അതിന് അവര്‍ പറഞ്ഞ ന്യായം ആര്‍എസ്എസ് സാംസ്കാരിക പ്രസ്ഥാനമാണെന്നാണ്. ഗവര്‍ണറെ നയിക്കേണ്ടത് ഭരണഘടനയാണ്. എന്നാല്‍ ഗവര്‍ണര്‍ അത് മറക്കുകയാണ്. വിടാന്‍ ഭാവമില്ലെന്നാണ് ഗവര്‍ണര്‍ വീണ്ടും തെളിയിക്കുന്നത്. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരേയും അദ്ദേഹം തിരിഞ്ഞിരിക്കുകയാണ്. ഗവര്‍ണര്‍ പദവി എന്താണെന്ന് അദ്ദേഹം പഠിക്കേണ്ടിയിരിക്കുന്നു. ആര്‍ലേക്കര്‍ എന്ന വ്യക്തിക്ക് സ്വയം സേവകനോ മറ്റ് എന്ത്…
Read Moreതിരൂരിൽ പിഞ്ചുകുഞ്ഞിനെ വിറ്റ സംഭവം: ഇടനിലക്കാർ വേറെയും കുട്ടികളെ വിറ്റിട്ടുണ്ടോയെന്ന് അന്വേഷണം
കോഴിക്കോട്: മലപ്പുറം ജില്ലയിലെ തിരൂരില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കേസിൽ അഞ്ചുപേരെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ വിൽപന നടത്തിയ ഇടനിലക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ നേരത്തെ ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷണം. പിഞ്ചുകുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്കാണു വിൽപന നടത്തിയത്. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സേലം സ്വദേശികളാണ്. കുഞ്ഞിനെ തിരൂർ പോലീസ് ശിശുപരിപാലന കേന്ദ്രത്തിലേക്കു മാറ്റി. കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദിലക്ഷ്മി, ഇടനിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കീർത്തനയുടെ ആദ്യ ഭർത്താവിലെ കുഞ്ഞാണിത്. വളർത്തുക എന്ന ലക്ഷ്യത്തോടെയാണു കുഞ്ഞിനെ വാങ്ങിയതെന്നു പിടിയിലായ യുവതി പോലീസിനോടു വെളിപ്പെടുത്തി. അമ്മയും രണ്ടാനച്ഛനും ചേർന്നാണ് ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ…
Read Moreമലാപ്പറമ്പ് പെണ്‍വാണിഭം; പ്രതികളായ രണ്ടു പോലീസുകാരെ ഒളികേന്ദ്രത്തിൽനിന്നു പൊക്കി
കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേസിലെ പ്രതികളായ രണ്ടു പോലീസുകാര്‍ ഒളികേന്ദ്രത്തില്നിന്നു പിടിയിലലായി. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഡ്രൈവര്‍മാരായ പൈരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ കെ. ഷൈജിത്ത്, സിപിഒ പടനിലം സ്വദേശി കെ. സനിത്ത് എന്നിവരെയാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. പ്രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. താമരശേരിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പുലര്‍ച്ചെ മൂന്നേ കാലിനാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടെത്തിച്ച രണ്ടു പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. കേസിലെ മുഖ്യപ്രതി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ കാറിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. സ നിത്തിനെ ഒളിവില്‍ താമസിപ്പിച്ച കുന്ദമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു രാഷട്രീയനേതാവിന്റെ വീട്ടില്‍ ഇന്നലെ പോലീസ് സംഘം എത്തിയിരുന്നു. പോലീസ് എത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. ഇതേതുടര്‍ന്ന് വീട്ടുടമയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് അന്വേഷണ…
Read Moreനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : പ്രചാരണം അവസാന ലാപ്പിലേക്ക്; പരസ്യപ്രചാരണം നാളെ അവസാനിക്കും
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം നാളെ അവസാനിക്കും. അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികള്‍ നിലമ്പൂരിൽ സജീവമാകും. പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണെങ്കിലും യുഡിഎഫിന് നേരിയ മേല്‍ക്കൈ ഉണ്ട്. ന്യൂനപക്ഷവോട്ടുകള്‍ അടിയൊഴുക്കില്ലാതെ പെട്ടിയില്‍ വീണാല്‍ ആര്യാടന് ഷൗക്കത്ത് വജയിക്കുമെന്നാണ് പ്രതീക്ഷ. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ പ്രചാരണത്തില്‍ സജീവമാണെങ്കിലും വലിയ ഭീഷണി ഉയര്‍ത്തുന്നില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. കോണ്‍ഗ്രസ് -യൂത്ത് ലീഗ് യുവനേതാക്കളുടെ കൃത്യമായ പ്രചാരണം പല ബൂത്തുകളിലും വോട്ടുകള്‍ കുട്ടുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം വിജയപ്രതീക്ഷയിലാണെങ്കിലും സ്ഥാനാര്‍ഥിയായി എം.സ്വരാജ് വന്നപ്പോഴുള്ള ആവേശം വോട്ടായിമാറുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. നൂനപക്ഷവോട്ടുകള് പുര്‍ണമായും ആര്യാടന് ഷൗക്കത്തിലേക്ക് കേന്ദ്രീകരിക്കുന്നു എന്നാണ് സിപിഎം വിലയിരുത്തല്‍. ബൂത്ത് തലങ്ങളിൽ നിന്ന് ഓരോ സ്ഥാനാർഥിക്കും ലഭിക്കുന്ന വോട്ടുകളുടെ കണക്കെടുത്തപ്പോൾ ജയം പരുങ്ങലിലാണ്. ഇതോടെയാണ് ഭൂരിപക്ഷത്തിൽ നിന്നുള്ള വോട്ട് ഷെയർ കൂടിയാൽ മാത്രമേ ആശ്വാസവിജയം…
Read More40 ലക്ഷം രൂപ കവർന്ന കേസ്; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്; പണത്തിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം
കോഴിക്കോട്: സ്വകാര്യബാങ്ക് ജീവനക്കാരനിൽനിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കൈമ്പാലം പള്ളിപ്പുറം മനിയിൽതൊടിയിൽ ഷിബിൻ ലാലി(മനു -35)നെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്. പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. വെള്ളിയാഴ്ച പാലക്കാട് നിന്നു പിടികൂടിയ ഷിബിൻ ലാൽ ജില്ലാ ജയിലിൽ റിമാൻഡിലാണ്. ഇയാളിൽനിന്ന് 55,000 രൂപയും മൂന്ന് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിരുന്നു. ബാക്കിയുള്ള പണം കണ്ടെത്താൻ ഷിബിൻ ലാലിന്റെ പാലക്കാടുള്ള സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഭാര്യാമാതാവിന്റെ പേരിൽ പാലക്കാട്ടുള്ള ഭൂമിയിൽ ഷിബി ലാൽ വീട് നിർമിക്കുന്നുണ്ട്. നിർമാണത്തിന്റെ ചെലവിലേക്കായി പണം കൈമാറിയോ എന്നും, വ്യക്തികൾക്കുള്ള സാമ്പത്തിക ബാധ്യത തീർക്കുന്നുണ്ടോയെന്നും അന്വേഷിക്കും. ഷിബിൻലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാങ്ക് ജീവനക്കാരെ വിളിച്ച് വീണ്ടും മൊഴിയെടുക്കും. പന്തീരാങ്കാവ് -മണക്കടവ് റോഡിൽ അക്ഷയ…
Read More40 ലക്ഷത്തിന്റെ കവര്‍ച്ച: കിട്ടിയത് 55,000 മാത്രം; ബാക്കി പണം കണ്ടെത്താന്‍ പോലീസ്
കോഴിക്കോട്: സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതി പിടിയിലായെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതിയില്‍നിന്ന് 55,000 രൂപ മാത്രമാണു കണ്ടെടുത്തത്. ബാക്കി തുക കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. സ്വകാര്യബാങ്ക് ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നറിയാന്‍ ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. പന്തീരാങ്കാവ് കൈമ്പാലം പള്ളിപ്പുറം മനിയില് തൊടിയില്‍ ഷിബിന്‍ ലാലി (മനു- 35)നെയാണ് ഇന്നലെ പുലര്‍ച്ചെയോടെ തൃശൂരില്‍നിന്ന് പാലക്കാട്ടേക്കുവരുമ്പോള് ബസില്‍വച്ച് പോലീസ് പിടികൂടിയത്. 55,000 രൂപയ്ക്ക് പുറമേ മൂന്ന് മൊബൈല്‍ ഫോണുകളും ഇയാളില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം, ബാഗില്‍ ഒരുലക്ഷം രൂപമാത്രമാണ് ഉണ്ടായി രുന്നതെന്നും ബാഗ് ഉപേക്ഷിച്ചെന്നുമാണ് ഇയാളുടെ മൊഴി. എന്നാല്‍, ബാക്കിയുള്ള പണം ഇയാള്‍ പാലക്കാട്ടുള്ള വ്യക്തികളുടെ കൈവശം ഏല്‍പ്പിച്ചെന്നാണ് പോലീസിന്റെ നിഗമനം. പണം വീണ്ടെടുക്കുന്നതിനായി പോലീസ് പരിശോധന തുടരുകയാണ്. പന്തീരാങ്കാവ്-മണക്കടവ് റോഡില്‍ അക്ഷയ ഫൈനാന്‍സിയേഴ്സിനുമുന്നില്‍ ബുധന്‍…
Read Moreബാങ്ക് ജീവനക്കാരനില്‍നിന്ന് നാൽപതു ലക്ഷം തട്ടിയ യുവാവ് ബസ് യാത്രയ്ക്കിടെ പിടിയിൽ
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രുപ തട്ടിയെടുത്ത് രക്ഷപ്പെട്ട യുവാവ് ബസ് യാത്രയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് ഇരുചക്ര വാഹനത്തില്‍ കടന്നുകളഞ്ഞ പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്ലാണ് (37) പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ പണം കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് പണം തട്ടിയെടുത്ത സംഭവം നടന്നത്. തട്ടിയെടുത്ത പണവുമായി ജൂപ്പിറ്റര്‍ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. കറുപ്പും പച്ചയും വെള്ളയും നിറങ്ങളുള്ള ടീ ഷര്‍ട്ടും മഞ്ഞ റെയിന്‍കോട്ടും ഹെല്‍മെറ്റുമാണ് ഷിബിന്‍ലാല്‍ ധരിച്ചിരുന്നത്. അക്ഷയ ഫിനാന്‍സില്‍ 40 ലക്ഷത്തിന്റെ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇതെടുത്തു വില്ക്കുന്നതിനു പണം നല്‍കണമെന്നുമാവശ്യപ്പെട്ടാണ്…
Read More