പൂജാസാധനങ്ങൾ വിൽക്കുന്ന കടയ്ക്ക് നേരെ സാമൂഹിക വിരുദ്ധ ശല്യം; പൊറുതിമുട്ടിയ കച്ചവടം നിർത്താനൊരുങ്ങി വ്യാപാരി

നാദാപുരം: സാമൂഹിക വിരുദ്ധ ശല്യം പതിവായതോടെ വ്യാപാരി കച്ചവടം നിർത്തുന്നു. ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിന് സമീപത്തെ മീത്തലെ കുടത്തിൽ രാഘവന്‍റെ കടക്ക് നേരെയാണ് സാമൂഹിക വിരുദ്ധ ശല്യം. കഴിഞ്ഞ രണ്ട് മാസമായി രാത്രി കട പൂട്ടി വീട്ടിലേക്ക് മടങ്ങി രാവിലെ കട തുറക്കാനെത്തിയാൽ കടയുടെ പൂട്ടിനുള്ളിൽ പശയും, പെയിന്‍റും മറ്റും ഒഴിച്ച് പൂട്ട് തുറക്കാൻ കഴിയാറില്ല. പൂട്ട് തല്ലി പൊട്ടിച്ചാണ് കട തുറക്കുന്നത്. ഇത്തരത്തിൽ രണ്ട് മാസത്തിനിടെ പുതിയ പത്തോളം പൂട്ടുകൾക്കായി 1400 രൂപയാണ് ചെലവിട്ടത്. ഇത് കൂടാതെ കടയുടെ പിൻഭാഗത്തെ എയർ ഹോൾസ് വഴി ചെളിമണ്ണും, പെയിന്‍റും കടക്കുള്ളിൽ ഒഴിച്ച് കടയിലെ സാധനങ്ങളും മറ്റും നശിപ്പിക്കുകയും ഉണ്ടായി. കടയുടെ മെയിൻ സ്വിച്ചിലെ ഫ്യൂസുകളും മറ്റും ഊരി കൊണ്ടുപോയ നിലയിലാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി വിൽപനക്ക് വച്ച സാധനങ്ങളും മറ്റുമാണ് സാമൂഹിക ദ്രോഹികളുടെ അക്രമത്തിൽ നശിപ്പിക്കുന്നത്. പ്രായമായതോടെ ആശാരി പണി…

Read More

നെല്ലിയമ്പം ഇരട്ട കൊലപാതകം; പ്രതി അർജുന് വധശിക്ഷ

വയനാട്: നെല്ലിയമ്പം ഇരട്ട കൊലപാതകം കേസിൽ പ്രതി അർജുന് വധശിക്ഷ. കൽപ്പറ്റ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് വധശിക്ഷയും, ഭവനഭേദനത്തിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2021 ജൂൺ 10 ന് രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പത്മാലയത്തിൽ കേശവൻ ഭാര്യ പത്മാവതി എന്നിവരാണ് മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തു വെച്ചും ഭാര്യ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലും മരിച്ചു. സെപ്റ്റംബർ 17-നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. മാനന്തവാടി ഡിവൈഎസ്പി ആയിരുന്ന എ. പി. ചന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്.  

Read More

പച്ചക്കറി ലോറിയില്‍ കഞ്ചാവുകടത്ത്; രണ്ട് പേർക്ക് 20 വര്‍ഷം കഠിനതടവ്

മഞ്ചേരി: പച്ചക്കറി ലോറിയില്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ കേസിൽ രണ്ടു യുവാക്കൾക്ക് 20 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി എന്‍ ഡി പി എസ് സ്‌പെഷല്‍ കോടതിയാണു ശിക്ഷ വിധിച്ചത്. തിരൂര്‍ മാറാക്കര കാടാമ്പുഴ സ്വദേശികളായ ഉരുളന്‍കുന്ന് പാലക്കത്തൊടി മുഹമ്മദ് റാഫി (26), പുത്തന്‍പുരക്കല്‍ സനില്‍ കുമാര്‍ (32) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. എന്‍ഡിപിഎസ് ആക്ടിലെ രണ്ടു വകുപ്പുകളിലായാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പത്തു വര്‍ഷം തടവ്, ഒരു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണു ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ആറുമാസം വീതം തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. 2021 ജൂലൈ 30നു രാത്രി എട്ടരയ്ക്ക് വഴിക്കടവ് ചെക്ക് പോസ്റ്റിനു സമീപം നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍. പ്രദീപ് കുമാറും…

Read More

എൽഡിഎഫിന് വോട്ട് അഭ്യർഥിച്ച മേൽശാന്തിമാർക്ക് എതിരേ പരാതി

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രം മേൽശാന്തിമാർ കോഴിക്കോട്ടെ ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീമിന് വേണ്ടി വോട്ട് അഭ്യർഥന നടത്തിയതായി ചൂണ്ടിക്കാട്ടി കോഴിക്കോട് ലോക്സഭാ മണ്ഡലം റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി. കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്ര മേൽശാന്തിമാരായ വാമനൻ നമ്പൂതിരി, ശംഭു നമ്പൂതിരി എന്നിവർ വീഡിയോയിലൂടെ പരസ്യമായി എൽഡിഎഫിനു വോട്ട് അഭ്യർഥിച്ചുവെന്ന് ചൂണ്ടിക്കാട്ടി കണ്ണഞ്ചേരി സ്വദേശി നന്പിടി നാരായണനാണു പരാതി നൽകിയത്. പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന കാണിക്ക കൊണ്ട് ശമ്പളം പറ്റുന്നതായ ഈ ജീവനക്കാർ പരസ്യമായി പ്രചരണം നടത്തിയതു തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നു പരാതിയിൽ ആരോപിക്കുന്നു.

Read More

രാഹുലിന്‍റെ കലാശക്കൊട്ടിൽ ഒടുവിൽ ലീഗിന്‍റെ കൊടി

മുക്കം: ദേശീയ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തിൽ യുഡിഎഫിലെ അപ്രഖ്യാപിത കൊടി വിലക്കിന് തിരുവമ്പാടി പഞ്ചായത്തില്‍ ഒടുവിൽ “ലംഘനം’. മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണങ്ങള്‍ തുടക്കം മുതല്‍ കലാശക്കൊട്ട് വരെ ലീഗും കോണ്‍ഗ്രസും കൊടികളില്ലാതെ പൂര്‍ത്തിയാക്കിയപ്പോള്‍ മലയോര പഞ്ചായത്തായ തിരുവമ്പാടിയിലാണു കൊടികള്‍ക്കു വിലക്കില്ലാത്ത കലാശക്കൊട്ടു നടത്തിയത്. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ലീഗ് കൊടി ഉപയോഗിച്ചതിനു പ്രവർത്തകർക്കു മർദനമേറ്റ സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ ലീഗിന്‍റെ പച്ചക്കൊടി ഉയര്‍ത്തുന്നത് ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ വ്യാജ പ്രചാരണത്തിന് ആയുധമാക്കുന്നു എന്ന ന്യായമുയര്‍ത്തിയാണു കൊടികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അവസാനവട്ട ആവേശത്തില്‍ അതെല്ലാം മറന്നു. ലീഗ് കൊടികളുമായി എത്തിയതോടെ കോണ്‍ഗ്രസും കൊടി ഉയര്‍ത്തി.രാഹുല്‍ പത്രിക സമര്‍പ്പണത്തിനും പ്രചാരണത്തിനുമായി രണ്ട് തവണ മണ്ഡലത്തിലെത്തിയപ്പോഴും കൊടികള്‍ മാറ്റിനിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം അതീവ ശ്രദ്ധ കാണിച്ചിരുന്നു. തിരുവമ്പാടിയില്‍…

Read More

വീട്ടിൽ വോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി; വയോധികന്‍റെ മകനെതിരേ കേസ്

കോഴിക്കോട്: ‘വീട്ടില്‍നിന്നു വോട്ട്’ സേവനം ഉപയോഗപ്പെടുത്തി പിതാവ് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയ സംഭവത്തിൽ മകനെതിരേ കേസ്. മലയമ്മ പുള്ളന്നൂരിലെ ഞെണ്ടാഴിയില്‍ മൂസയുടെ മകൻ ഹമീദിനെതിരേയാണ് കുന്നമംഗലം പോലീസ് കേസെടുത്തത്. വയോധികനായ മൂസയുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിയിരുന്നു. പ്രത്യേക സാഹചര്യമായതിനാല്‍ മൂസയുടെ വോട്ട് ഓപ്പണ്‍ വോട്ടായി ഹമീദ് രേഖപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിനിടയില്‍ ഇയാള്‍ സ്വന്തം മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെട്ട റിട്ടേണിംഗ് ഓഫീസറാണ് പോലീസില്‍ പരാതി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിനെതിരായ പ്രവർത്തനമാണ് ഹമീദിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വോട്ടു രേഖപ്പെടുത്തുമ്പാള്‍ ഉണ്ടാവേണ്ട സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് കാണിച്ചാണു പരാതി. ദൃശ്യങ്ങള്‍ പകർത്തിയ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുൻകൂട്ടി അപേക്ഷ നല്‍കിയ ഭിന്നശേഷിക്കാർക്കും 85 വയസിനു മുകളിലുള്ള വയോധികർക്കുമാണു വീട്ടില്‍നിന്നു വോട്ടിന് അവസരം…

Read More

സമസ്ത മുഖപത്രത്തില്‍ വീണ്ടും എല്‍ഡിഎഫ് പരസ്യം

കോഴിക്കോട്: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിൽ വീണ്ടും എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യം. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പരസ്യം വന്നത് സമസ്ത അണികൾക്കിടയിൽ വ്യാപക വിമർശത്തിനിടയായിരുന്നു. മലപ്പുറത്ത് പത്രം കത്തിച്ചത് തർക്കം രൂക്ഷമാക്കി. തുടർന്നു ചില സമസ്ത നേതാക്കളുടെ എല്‍ഡിഎഫ് അനുകൂല പ്രസ്താവന തള്ളി സമസ്ത നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പത്രത്തിലും എല്‍ഡിഎഫ് പരസ്യം വന്നത്. മലബാറില്‍ സമസ്ത സിപിഎമ്മിനോട് അടുക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ദിവസങ്ങളുടെ ഇടവേളയില്‍ പ്രചരണപരസ്യം പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ താങ്ങും തണലുമായി ഇടതുപക്ഷം എന്നതാണ് പരസ്യ വാചകം. വടകര സ്ഥാനാര്‍ഥി കെ.കെ. ശൈലജയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പരസ്യവും ഇന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമസ്ത പ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത് വീണ്ടും വലിയ ചർച്ചയായിട്ടുണ്ട്.

Read More

താമരശേരി ചുരത്തിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: താമരശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം. താമരശേരി ചുരം ഒന്നാം വളവിനു താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം.എം. ഏബ്രഹാം (68) ആണു മരിച്ചത്. ഇന്നു രാവിലെ ആറോടെയായിരുന്നു അപകടം. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തടി കയറ്റി ചുരമിറങ്ങി വരികയായിരുന്ന താമരശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ലത്തീഫ് പാലക്കുന്നൻ, സമറുദ്ദീൻ എന്നിവർ ചേർന്നാണ് പരുക്കേറ്റയാളെ മെഡിക്കൽ കോളജിൽ എത്തിച്ചത്.

Read More

കൊട്ടിക്കലാശത്തിന്  രാഹുൽ ഗാന്ധിയില്ല; മലബാറില്‍ ആവേശം കുറയ്ക്കുമോ എന്ന് ആശങ്ക

കോഴിക്കോട്: സംസ്ഥാനത്തു പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കേ രാഹുൽ ഗാന്ധിയുടെ അഭാവം മലബാറില്‍ ആവേശം കുറയ്ക്കുമോ എന്ന ആശങ്കയിൽ യുഡിഎഫ്. വയനാട്ടില്‍ രാഹുല്‍ഗാന്ധി നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ലെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കോഴിക്കോട്, വടകര, കണ്ണൂര്‍ മണ്ഡലങ്ങളില്‍ അതല്ല അവസ്ഥ. അതുകൊണ്ടുതന്നെ അവസാനഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ വരവും അതു സൃഷ്ടിക്കുന്ന ആവേശവും യുഡിഎഫ് വൃത്തങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആരോഗ്യപ്രശ്നങ്ങളാലാണു രാഹുലിന്‍റെ കൊട്ടിക്കലാശ പ്രചാരണങ്ങൾ ഇല്ലാതായത്. വയനാട്ടിൽ ഇന്നും നാളെയുമായി മൂന്നു സ്ഥലത്തായിരുന്നു രാഹുലിന്‍റെ അവസാനഘട്ട പ്രചാരണം വച്ചിരുന്നത്. മൂന്നിടത്തും രാഹുൽ എത്താനിടയില്ല. മലബാറിൽ അദ്ദേഹം പ്രചാരണം നടത്തിയെങ്കിലും ഒടുവിലത്തെ സാന്നിധ്യം ഇല്ലാത്തതാണു യുഡിഎഫിനു നിരാശ ഉണ്ടാക്കുന്നത്. കഴിഞ്ഞ തവണയുണ്ടായ രാഹുല്‍ തരംഗം കേരളത്തിലുടനീളം യുഡിഎഫിനു തുണയായിരുന്നു. ഇരുപതിൽ 19 സീറ്റും ലഭിക്കുകയും ചെയ്തു. ഇത്തവണ 20 സീറ്റും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാഹുൽ ഇഫക്ട് എത്രത്തോളമുണ്ടെന്ന കാര്യത്തിൽ…

Read More

ഭർത്താവിനൊപ്പം യാത്ര ചെയ്യവെ കാര്‍ ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു

കോഴിക്കോട്: അത്തോളിയിൽ കാര്‍ ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പന്തീരാങ്കാവ് കൊടൽ നടക്കാവ് സ്വദേശി മണ്ണാരാംകുന്നത്ത് എലാളാത്ത് മേത്തൽ അജിതയാണു (56) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. കോഴിക്കോട്ടുനിന്നും അത്തോളി ഭാഗത്തേക്ക് വരുമ്പോള്‍ എതിരേവന്ന കാർ ഇടിക്കുകയായിരുന്നു. ഭർത്താവ് പുഷ്പാകരനും ഓട്ടോ ഡ്രൈവര്‍ വിനോദിനും പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More