ആറളത്ത് കടുവ പശുവിനെ കൊന്നു; കഴുത്തിന് കടിച്ച് 100 മീറ്ററോളം വലിച്ചുകൊണ്ടു പോയി പിൻഭാഗം ഭക്ഷിച്ച നിലയിൽ; ഭീതിയോടെ ജനം

ഇരിട്ടി: ആറളം ഫാമിൽ കടുവ പശുവിനെ കടിച്ചുകൊന്നു. ബ്ലോക്ക് നാലിലെ പാടിയിയിലാണ് പശുവിനെ കടുവ കടിച്ചു കൊന്നത്. പശുവിനെ കടുവ കഴുത്തിന് കടിച്ച് 100 മീറ്ററോളം വലിച്ചുകൊണ്ടു പോയതിന്‍റെ ചോരപ്പാടുകൾ കാണാനുമുണ്ട് ശരീരമാസകലം കടുവ മാന്തിപ്പറച്ചതിന്‍റെ പാടുകളും ഉണ്ട്. കടിച്ചു വന്നതിനുശേഷം പശുവിന്‍റെ പിൻഭാഗം കടുവ കടിച്ചു തിന്ന നിലയിലാണ് കണ്ടെത്തിയത്. അസീസ് എന്നയാൾ വളർത്തുന്ന പശുവിനെ ഇന്നലെ മുതൽ കാണുന്നുണ്ടായിരുന്നില്ല. നാലാം ബ്ലോക്കിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ഇന്ന് രാവിലെ ഒൻപതിന് പശുവിനെ കടുവ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. അസീസ് വർഷങ്ങളായി പശുവിനെ ഫാമിൽ അഴിച്ചു വിട്ടാണ് വളർത്തിയിരുന്നത്. ജനവാസ മേഖലയാണിത്. ഫാമിലെ ബ്ലോക്കുകളിലെ ഒന്നും അഞ്ചിലുമായി കടുവയെ കണ്ടിരുന്നു. കടുവയെ കള്ള് ചെത്തുതൊഴിലാളികൾ നേരിട്ടു കാണുകയും മൊബൈലിൽ ദൃശ്യം പകർത്തുകയും ചെയ്തിരുന്നു. എന്നാൽ, കടുവ വന്യ ജീവി സങ്കേതത്തിലേക്ക് പ്രവേശിച്ചു എന്ന് പറഞ്ഞു വനംവകുപ്പ്…

Read More

റോഡിൽ മദ്യക്കുപ്പികൾ വീണിട്ടും ലോറി നിർത്താതെ പോയി; വാരിയെടുത്തുകൊണ്ട് പോയി നാട്ടുകാർ; കേട്ടറിഞ്ഞെത്തിയ പോലീസ് ചെയ്തതിങ്ങനെ…

കോഴിക്കോട്: അനധികൃതമായി മദ്യം കയറ്റി വന്ന ലോറി പാലത്തിന്‍റെ ബീമിലിടിച്ച് മദ്യ കുപ്പികൾ റോഡിൽ വീണിട്ടും ലോറി നിർത്താതെ പോയി. ഫറോക്ക് പഴയ പാലത്തിൽ ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പാലത്തിന്‍റെ മുകൾ ഭാഗത്തുള്ള ബീമിൽ തട്ടിയാണ് മദ്യക്കുപ്പികൾ കാർഡ്ബോർഡ് പെട്ടിയോടെ റോഡിൽ വീണത്. എന്നാൽ ഇടിച്ച അജ്ഞാത ലോറി നിർത്താതെ പോവുകയായിരുന്നു. ആയിരത്തിലധികം കുപ്പികളാണ് റോഡിൽ വീണിരുന്നത്. ഇതിൽ പ്ലാസറ്റിക് കുപ്പികൾ പൊട്ടാതിരുന്നതിൽ ഭൂരിഭാഗവും നാട്ടുകാർ കൊണ്ടുപോയി. ബാക്കി വന്ന കുപ്പികൾ ഫറോക്ക് പോലീസ് എത്തി സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ഫറോക്ക് പോലീസ് അറിയിച്ചു. സംഭവം മദ്യക്കടത്താണോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

Read More

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അപകടമരണം: സ്കൂളിനെതിരേ നടപടി; ബസില്‍ ഒരു ജീവനക്കാരന്‍ ഉണ്ടായിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു

മലപ്പുറം: താനൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അപകടമരണം സ്കൂള്‍ അധികൃതരുടെ ഗുരുതര വീഴ്ചകൊണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്കൂളിലെ ബസുകളില്‍ കുട്ടികളെ ഇറങ്ങാനും മറ്റും സഹായിക്കാന്‍ കാലങ്ങളായി ഒരാളെപ്പോലും വച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി.  ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ മോട്ടോര്‍വാഹന വകുപ്പ് സ്കൂളിനെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ കളക്ടര്‍ക്ക് ശിപാര്‍ശ ചെയ്തു. ഒമ്പതുവയസുകാരിയായ ഷെഫ്ന ഷെറിൻ ബസിറങ്ങി നേരെ റോഡ് മുറിച്ചുകടക്കവെയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളെ ശ്രദ്ധിച്ച് ഇറക്കിവിടാന്‍ സ്കൂള്‍ ബസില്‍ ഒരു ജീവനക്കാരന്‍ ഉണ്ടായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കണ്ടെത്തി. നന്നമ്പ്ര എസ്എന്‍യുപി സ്കൂളില്‍ രണ്ട് ബസുകളുണ്ടെന്നും ഇതില്‍ ഒരിക്കല്‍പ്പോലും ഡ്രൈവറിന് പുറമേ മറ്റൊരു ജീവനക്കാരനെ വച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Read More

പാര്‍ട്ടിയുടെ പേരില്‍ ഗുണ്ടാപ്പിരിവ്; പേര് ദുരുപയോഗം ചെയ്യുന്നതായി സമ്മതിച്ച് സിപിഎം; പരാതികൾ അന്വേഷിക്കും

കോഴിക്കോട്: ക്രിമിനല്‍ സംഘങ്ങള്‍ പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നതായി സമ്മതിച്ച് സിപിഎം. പരാതികള്‍ വ്യാപകമായതോടെ ഇതിനെക്കുറിച്ച് ഗൗരവമായിതന്നെ അന്വേഷിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി നേതൃത്വം. സാങ്കേതികപ്രതിബന്ധങ്ങളുള്ള നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിലെത്തി ‘കാര്യം നടക്കാനുള്ള കമ്മീഷന്‍ ‘ ഇനത്തിലാണ് അഞ്ചുമുതല്‍ 25 ലക്ഷം രൂപവരെ കൊലപാതകക്കേസ് പ്രതികള്‍ ഉള്‍പ്പെടുന്ന ക്വട്ടേഷന്‍ സംഘം ആവശ്യപ്പെടുന്നത്. തുക നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും നിര്‍മാണപ്രവൃത്തികള്‍ ഉള്‍പ്പെടെ തടസപ്പെടുത്തുകയും ചെയ്യുമെന്നറിയിക്കും. എന്നിട്ടും വഴങ്ങാത്തവര്‍ക്കെതിരേ അക്രമ-വധ ഭീഷണിയാണ് അടുത്തഘട്ടം. നിരവധി പേരാണ് ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ ഇന്നലെ വിശദീകരണയോഗം പാര്‍ട്ടിക്ക് സംഘടിപ്പിക്കേണ്ടി വന്നു.

Read More

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിൽ നിര്‍ണായക വഴിത്തിരിവ്: സ്വര്‍ണം എത്തിയത് മലപ്പുറത്തെ ജ്വല്ലറികളിൽ; ഇഡിയുടെ വിളിപ്പെടുത്തൽ ഇങ്ങനെ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറും യുഎഇ കോണ്‍സുലേറ്റ് മുൻ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷും ആരോപണവിധേയരായ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്നു കണ്ടെത്തിയ സ്വര്‍ണം നയതന്ത്ര സ്വര്‍ണ കടത്തകേസുമായി ബന്ധപ്പെട്ടതെന്ന് ഇഡി പറയുന്നു. അബൂബക്കർ പഴേടത്ത് എന്നയാളുടെ നാലു ജ്വല്ലറികളിലും വീട്ടിലുമായാണ് ഇഡി റെയ്ഡ് നടത്തിയത്. അഞ്ച് കിലോ സ്വർണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. രഹസ്യ അറയിൽ നിന്ന് സ്വർണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. വാർത്താ കുറിപ്പിൽ സ്വർണക്കടത്തിലെ എം,ശിവശങ്കറിന്‍റെ പങ്ക് ഇഡി ആവര്‍ത്തിച്ച് പറയുന്നു. ‍

Read More

ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു;  ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. വാഹനം പൂർണമായി കത്തിനശിച്ചു. ഇന്നു രാവിലെ 10.15 നാണ് അപകടം. ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് സംഭവം. കോഴിക്കോട്ടു നിന്ന് വയനാട് ഭാഗത്തേക്കു പോവുകയായിരുന്ന ടെമ്പോ ട്രാവലറിൽ പതിനൊന്നു യാത്രക്കാരുണ്ടായിരുന്നു. വാഹനത്തിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ വാഹനം സൈഡാക്കി നിർത്തി. യാത്രക്കാരെല്ലാം ഉടനെ തന്നെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല. താമരശേരിയിൽ നിന്ന് പോലീസ് എത്തുമ്പോഴേക്കും വാഹനം കത്തിയമർന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് കരുതുന്നു.

Read More

പണ്ടേ തുടങ്ങിയ തട്ടിപ്പ് ; കോഴിക്കോട് കോർപറേഷന്‍റെ പണം തട്ടിയ സംഭവം; പുറത്തുവരുന്നത് വന്‍ വെട്ടിപ്പ്; മകനെ കുടുക്കിയതെന്ന് മാതാപിതാക്കള്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍റെ അക്കൗണ്ടില്‍നിന്ന് കോടികള്‍ തട്ടിയ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജര്‍ എം.പി. റിജിലിനായുള്ള പോലീസ് അന്വേഷണം തുടരുന്നു. റിജില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നു സൂചനയുണ്ട്. തട്ടിപ്പിന്‍റെ വ്യാപ്തി തിട്ടപ്പെടുത്താനായി പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ചെന്നൈ സോണല്‍ ഓഫീസില്‍നിന്നെത്തിയ സംഘം ബാങ്കില്‍ ഇന്നും പരിശോധന തുടരും. 12 കോടി രൂപ നഷ്ടപ്പെട്ടതായാണ് ഇന്നലെ കോര്‍പറേഷന്‍ പോലീസില്‍ നല്‍കിയിട്ടുള്ള പരാതി. ആദ്യ ദിവസം നല്‍കിയ രണ്ടരക്കോടിരൂപയുടെ പുറമേയാണിത്. എന്നാൽ തട്ടിപ്പിന്‍റെ വ്യാപ്തി ഓരോദിവസവും കൂടിവരികയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം റിജില്‍ നിരപരാധിയെന്ന് മാതാപിതാക്കള്‍ പറയുന്നു. മകന്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവനെ ആരോ കുടുക്കിയതാകാമെന്നുമാണ് അച്ഛൻ രവീന്ദ്രനും അമ്മ ശാന്തയും പറയുന്നത്.  ‌ വീടുണ്ടാക്കാനായി ബാങ്കില്‍നിന്നു ലോണെടുത്തിരുന്നു. മറ്റ് കടബാധ്യതകൾ ഒന്നും ഇല്ല. മകനെക്കുറിച്ച്…

Read More

സ്കൂൾ സമയമാറ്റം അനുവദിക്കില്ല; വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യപദ്ധതിയെഎതിർക്കാൻ മുസ് ലിം സംഘടനകൾ.

സ്വന്തം ലേഖകൻ കോഴിക്കോട്: സ്കൂളുകളിൽ നടപ്പാക്കാൻ ഉദേശിച്ച ജൻഡർ ന്യൂട്രാലിറ്റി യൂണിഫോമിനെ എതിർത്തപോലെ, വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യപദ്ധതിയെയും എതിർക്കാൻ മുസ് ലിം സംഘടനകൾ. ഇടതു സർക്കാർ നേരത്തെ ഉപേക്ഷിച്ച പല വിഷയങ്ങളും പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഇതിനെ ഏതുവിധേനയും എതിർക്കുമെന്നും ഇകെ വിഭാഗം പറയുന്നു. ആധുനിക പഠനരീതി എന്ന നിലയിൽ സർക്കാർ മതത്തെ പൂർണമായും നിരാകരിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കി. സ്കൂൾ സമയമാറ്റം ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ നിലനിൽക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഓരോ മതങ്ങളും അവരുടെ മതപഠനം നടത്തുന്നത്. അതിൽ ഭൂരിഭാഗവും രാവിലെ സ്കൂൾ തുടങ്ങുന്നതിന് മുന്പാണ്. ഇത്തരം മതപഠന സംവിധാനത്തെ തകർക്കുന്ന രീതിയിലുള്ള പദ്ധതികൾ ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും സമസ്ത…

Read More

കെ. സുധാകരനെതിരേ മാനനഷ്ടത്തിനും കോടതിയലക്ഷ്യത്തിനും കേസ് കൊടുക്കുമെന്ന് സി.കെ. ശ്രീധരൻ

കാഞ്ഞങ്ങാട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ താന്‍ സിപിഎമ്മുമായി ഒത്തുകളി നടത്തിയതുമൂലമാണ് പി. മോഹനന്‍ അടക്കമുള്ളവര്‍ കേസില്‍നിന്നു രക്ഷപ്പെട്ടതെന്ന കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവനയ്‌ക്കെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മുൻ കോൺഗ്രസ് നേതാവും കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേരുകയും ചെയ്ത സി.കെ. ശ്രീധരന്‍. വിധിപ്രസ്താവം കഴിഞ്ഞ കേസിലെ നടപടികളെ വിമര്‍ശിച്ചതിനു കോടതിയലക്ഷ്യ കേസും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.ടി.പി കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു സി.കെ.ശ്രീധരന്‍. കേസില്‍ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ ശിക്ഷിക്കപ്പെടുന്നതിലോ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തുന്നതിലോ ശ്രീധരന്‍ താത്പര്യം കാണിച്ചില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് ആരോപിച്ചത്. ഇന്നലെ ചിറ്റാരിക്കാലിൽ നടന്ന പൊതുയോഗത്തിലാണ് കെ. സുധാകരൻ ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ. രമ എംഎല്‍എ അടക്കമുള്ള ആര്‍എംപി നേതാക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സുധാകരന്‍റെ ആരോപണം ആര്‍എംപിയും ഏറ്റുപിടിച്ചാല്‍ ടി.പി കേസില്‍…

Read More

പൊന്‍മുടിക്കോട്ടയെ ആഴ്ചകളായി വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ; പിടിയിലായത് പത്തു വയസ് മതിക്കുന്ന പെണ്‍കടുവ

കല്‍പ്പറ്റ: വയനാട് പൊന്‍മുടിക്കോട്ടയില്‍ കുടവ കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് കടുവ കുടുങ്ങിയത്. അമ്പലവയല്‍ പഞ്ചായത്തില്‍ സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് പൊന്‍മുടിക്കോട്ട. ആഴ്ചകളായി ശല്യം ചെയ്യുന്ന കടുവയെ പിടികൂടുന്നതിനു പൊന്‍മുടിക്കോട്ട ക്ഷേത്രത്തിനു സമീപം ജനവാസകേന്ദ്രത്തോടു ചേര്‍ന്നാണ് കൂട് സ്ഥാപിച്ചത്. പത്തു വയസ് മതിക്കുന്ന പെണ്‍കടുവയാണ് കൂട്ടിലായതെന്നു സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്‌ന പറഞ്ഞു. മീനങ്ങാടി, കൃഷ്ണഗിരി, റാട്ടക്കുണ്ട്, മൈലമ്പാടി, മണ്ഡകവയല്‍ , ആവയല്‍, ചൂരിമല പ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് ജനങ്ങളെ ഭീതിപരത്തിയ കടുവയാണ് കൂട്ടിലായതെന്നു സ്ഥിരീകരിച്ചു. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ കടുവയെ നിരീക്ഷിച്ചുവരികയാണ്. സുല്‍ത്താന്‍ബത്തേരി കുപ്പാടിയിലെ പരിപാലന കേന്ദ്രത്തിലേക്കു കടുവയെ മാറ്റും.

Read More