പെരിന്തൽമണ്ണ: സെവൻസ് ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ച ധനരാജനു കണ്ണീരോടെ വിട. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് ധനരാജനു കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ നഗരത്തിലെ മൗലാന ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എഫ്സി പെരിന്തൽമണ്ണയ്ക്കു വേണ്ടിയായിരുന്നു ധനരാജൻ കളത്തിലിറങ്ങിയത്. എതിർടീം ശാസ്ത എഫ്സി തൃശൂരും തമ്മിൽ ഇന്നലെയായിരുന്നു മത്സരം. സ്റ്റോപ്പർ ബാക്കായിരുന്നു ധനരാജൻ. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേ ധനരാജനു നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇക്കാര്യം ധനരാജൻ റഫറിയോടു പറഞ്ഞു. ഉടൻ കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്നു സ്റ്റേഡിയത്തിലുണ്ടായിരുന്നു മെഡിക്കൽ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചു ഉടൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അരമണിക്കൂറിനകം മരണം സംഭവിച്ചു. മത്സരത്തിൽ ധനരാജിന്റെ ടീമായ എഫ്സി പെരിന്തൽമണ്ണ ഷൂട്ടൗട്ടിൽ ശാസ്ത്ര തൃശൂരിനെ തോൽപ്പിച്ചു. മരണവിവരമറിഞ്ഞു നിരവധി പേരാണ് രാത്രിയിൽ ആശുപത്രിയിലെത്തിയിരുന്നത്. പാലക്കാട് തൊട്ടെക്കാട് തെക്കോണിയിലെ സാധാരണ കുടുംബാംഗമാണ് ധനരാജൻ രാധാകൃഷ്ണൻ. സന്തോഷ്…
Read MoreCategory: Palakkad
പേടിക്കാതെ ഒന്നു അന്തിയുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ; മണ്ണാർക്കാട്ടെ സർക്കാർ ക്വാർട്ടേഴ്സുകൾ നാശത്തിലേക്ക്; ഉപയോഗശുന്യമായ ക്വാർട്ടേഴ്സുകൾ കൈയടക്കി സാമൂഹ്യവിരുദ്ധർ
മണ്ണാർക്കാട്: മണ്ണാർക്കാട് സിവിൽ സ്റ്റേഷനു പിറകിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. ഓരോ ക്വാർട്ടേഴ്സിന്റെയും ഓടുകൾ തകർന്നും ചിതൽ പിടിച്ചും തൂങ്ങിക്കിടക്കുകയാണ്.ചുമരുകൾ വിണ്ടുകീറിയ നിലയിലും പരിസരം ഇഴജന്തുക്കളും സാമൂഹ്യവിരുദ്ധരും കൈയടക്കിയ നിലയിലാണ്. നിലുള്ള ഒന്പത് കോർട്ടേഴ്സുകളിൽ പല വകുപ്പിലേയും ജീവനക്കാർ താമസമുണ്ട്. റൂമുകൾ വ്യത്തിഹീനമായതും പൊളിഞ്ഞുവീഴാറായതുമായ സാഹചര്യത്തിൽ നിലവിൽ താമസിക്കുന്നവർ ഭീഷണി നേരിടുകയാണ്. അടുത്തിടെ ക്വാർട്ടേഴ്സുകളുടെ പരിസരത്ത് കാടുകളിൽ തീപിടിച്ച് പല ക്വാർട്ടേഴ്സുകളും അഗ്്നിക്കിരയായിരുന്നു. താമസക്കാർ ഏറെയും ഒന്നോ രണ്ടോ വർഷം താമസിച്ചശേഷം പിന്നീട് ഒഴിഞ്ഞുപോകുകയായാണ് ചെയ്യുന്നത്. കെട്ടിടങ്ങളുടെ തകർച്ചാഭീഷണിയും കൃത്യമായ അറ്റകുറ്റപണികൾ നടത്താത്തതുമാണ് ക്വാട്ടേഴ്സുകൾ തകരാൻ കാരണം ജീവനക്കാർക്ക് താമസിക്കാൻ അനുയോജ്യമായ ക്വാർട്ടേഴ്സുകൾ ഇല്ലാത്തതിനാൽ മിക്ക ഉദ്യോഗസ്ഥരും വീടുകളെയും ക്യാന്പുകളെയുമാണ് ആശ്രയിക്കുന്നത്. സർക്കാർ ക്വാർട്ടേഴ്സുകൾ ഉപയോഗയോഗ്യമാക്കിയാൽ പൊതുമരാമത്ത് വകുപ്പിന് വലിയനേട്ടം ഉണ്ടാക്കാനാകും. നിലവിൽ ക്വാർട്ടേഴ്സുകളിൽനിന്ന് ഹൗസ് അലവൻസ് പിരിച്ചെടുക്കുന്നുണ്ട്. മണ്ണാർക്കാട് തഹസീൽദാർ ഉൾപ്പെടെ പല സർക്കാർ…
Read Moreഅപകടവും മതിൽ തകർക്കലും സ്ഥിരം; മന്ദംപുള്ളിയിലെ റോഡിലെ അപകട വളവ് നിവർത്തണമെന്ന ആവശ്യം ശക്തമാകുന്നു
കൊല്ലങ്കോട്:സ്ഥിരം അപകട മേഖലയായ വടവന്നൂർ മന്ദംപുള്ളി വളവു റോഡിൽ യാത്ര സുരക്ഷയേർപ്പെടുത്തണമെന്നതാണ് യാത്രക്കാരുടെ അടിയന്തരം,ഈ സ്ഥലത്ത് ഇതുവരെ പത്തിൽ കൂടുതൽ അപകടങ്ങൾ നടന്നിട്ടുണ്ട്.രണ്ടു തവണ നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഓടിയിറങ്ങിയ സംഭവം നടന്നിരുന്നു. ഇതു കുടാതെ രണ്ടു ലോറികളും,ടെന്പോ,ഓട്ടോ ബൈക്കുളും അപകടത്തിൽപ്പെട്ടിരുന്നു. ആര്യ വൈദ്യശാലയിൽ നിന്നും വടവന്നൂരിലേ കുത്തനെയുള്ള വളവിൽ എതിരെ വരുന്ന വാഹനങ്ങൾ വഴി മാറി കൊടുക്കുന്പോഴാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. വളവുറോഡിൽ വിടുകളും,വ്യാപാര സ്ഥാപനങ്ങളുടെയും മറവു കാരണം ദൂരെ നിന്നും വാഹനങ്ങൾ വരുന്നതു തിരിച്ചറിയാനും കഴിയുന്നില്ല.റോഡിൽ വാഹന വേഗതം കുറയ്ക്കുന്നതിനുള്ള മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. കൊല്ലങ്കോട് പാലക്കാട് പ്രധാന പാതയെന്നതിനാൽ നിരന്തരം വാഹനങ്ങൾ ഇതുവഴി ഇടതടവില്ലാതെ സഞ്ചരിക്കുന്നുമുണ്ട്.അപകടം നടക്കുന്പോൾ സ്ഥലത്തെത്തുന്ന പോലീസ് റിപ്പോർട്ട് ശേഖരിച്ച് മടങ്ങുന്ന തൊഴിച്ചാൽ വാഹന അപകടങ്ങൾ ഒഴിവാക്കാൻ ഉതകുന്ന ശുപാർശകൾ പൊതുമരാമത്തിനു നല്കാറുമില്ല.തമിഴ്നാട്ടിൽ നിന്നും കൊല്ലങ്കോട്,നെ·ാറ ഭാഗത്തേക്ക്…
Read Moreലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കാൻ ചുമർചിത്രം തയാറാക്കി എൻഎസ്എസ് യൂണിറ്റ്
ഒറ്റപ്പാലം: വരോട് കെപിഎസ് എംഎംവി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന ക്യാന്പിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശം ഉയർത്തി ചുവർചിത്രം തയാറാക്കി. ജിജെബി സ്കൂളിന്റെ ചുവരിലാണ് ചിത്രം വരച്ചത്. ക്യാന്പിലെ വിദ്യാർത്ഥികളോടൊപ്പം ശ്രീജ പള്ളമാണ് ചിത്രം തയാറാക്കിയത്. ചുവർചിത്ര നിർമാണത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുന്നതിന്റെ ഭാഗമായിട്ടാണ് ചുവരിൽ ചിത്രം വരച്ചത്. ലഹരി പദാർത്ഥങ്ങൾ വർജിക്കാനുള്ള സന്ദേശമാണ് ചിത്രത്തിലൂടെ നല്കിയത്. ചുവർചിത്രങ്ങൾ നല്കുന്ന സന്ദേശങ്ങൾ, അതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ചിത്രകാരി ശ്രീജ പള്ളത്തിന്റെ ചിത്രരചനകൾ പരിചയപ്പെടുത്തിയുള്ള പരിശീലന ക്ലാസ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. പ്രിൻസിപ്പൽ സി.രാജേഷ് കുമാർ, പ്രോഗ്രാം ഓഫീസർ അരുണിമ പി.നായർ, ജിത പി.നായർ, പി.സ്മിത, എസ്.ഗീത എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
Read Moreനവീകരണത്തിന്റെ പാതയിൽ കെഎസ്ഇബി; പഴയ അലുമിനിയം കന്പിലൈനുകൾ ഓർമയാവുന്നു
കഞ്ചിക്കോട് : സംസ്ഥാനത്ത് കെ.എസ്.ഇ.ബി അനുദിനം ഹൈടെക്കായിമാറുന്ന സാഹചര്യത്തി വൈദ്യുതി ലൈനുകളിലെ പഴയ അലുമിനിയം കന്പികൾ ഇനി ഓർമ്മയാവുകയാണ്. ഇത്തരം കന്പികൾക്കു പകരം തികച്ചും സുരക്ഷിതത്വമുറപ്പാക്കുന്ന ഇൻസുലേറ്റർ കേബിളുകൾ സ്ഥാപിച്ചു വരികയാണ്. പാതയോരങ്ങളിലെ പ്രധാന വൈദ്യുത ലൈനുകളിലെ പഴയ അലുമിനിയം കന്പികളെല്ലാം മാറ്റി കന്പികൾ പുറത്തു കാണാത്ത പ്രത്യേകതരം ഏരിയ ബെഞ്ച്ഡ് കേബിളുകൾ ആക്കി മാറ്റുകയാണ്. പ്രവർത്തികൾ പൂർത്തിയാവുന്നതോടെ മഴക്കാലത്തും മറ്റും വൈദ്യുതി ലൈനുകൾ പൊട്ടിവീഴുന്നതു മൂലമുണ്ടാവുന്ന ചെറുതും വലുതുമായ അപകടങ്ങൾ ഒഴിവാക്കാനാവുകയും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയും ചെയ്യാനും കഴിയുമെന്ന പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് വൈദ്യുതി വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അനുവദിച്ച ഫണ്ടി ജില്ലയിലെ വിവിധ കെഎസ്ഇബി സർക്കിളുകൾക്കനുവദിച്ച 272 കോടി രൂപയുപയോഗിച്ചാണ് പ്രവർത്തികൾ നടക്കുന്നത്. സംസ്ഥാനത്ത് അനുദിനമുണ്ടാകുന്ന വൈദ്യുതിയപകടങ്ങൾ കുറക്കുകയും മുടക്കമില്ലാത്ത വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനും കൂടിയാണ് കെ.എസ്.ഇ.ബി-യുടെ ’ ദ്യുതി ’ പദ്ധതിയുടെ…
Read Moreമാലിന്യം നിറഞ്ഞ് കനാൽ ബണ്ട് തകർന്നു; ഉടൻ പുനർനിർമിക്കണമെന്ന ആവശ്യവുമായി കർഷകർ
വണ്ടിത്താവളം:കല്ലന്തോട്ടിൽ ഇക്കഴിഞ്ഞ ദിവസം കനാൽ ബണ്ട് തകർന്നത് യുദ്ധകാലടി സ്ഥാനത്തിൽ പുനർനിർമ്മിക്കണമെന്ന് കർഷകർ.കനാലിൽ മാലിന്യം നിറഞ്ഞ് ജലഗതാഗതം തടസ്സപ്പെട്ടതാണ് ബണ്ട് പൊട്ടാൻ കാരണമായത്.കനാൽ വെള്ളം റോഡിലും വയലുകളിലും നിറഞ്ഞൊഴുകിയിരുന്നു.30 വർഷം മുൻപ് നിർമ്മിച്ച കനാൽ സമയോചിതമായി ശുചീകരണം നടത്താതിനാലാണ് തകർച്ചക്കു കാരണമായത്. കനാലിൽ പല ഭാഗത്തും ബണ്ടുകൾക്ക് ബലക്ഷയം ഉണ്ടായിരിക്കുകയാണ്. അടുത്ത മാസം നെൽകൃഷിക്ക് വെള്ളം അത്യാവശ്യമാണ്. ഈ സമയത്ത് ബണ്ടിനു തകർച്ച ഉണ്ടായാൽ നെൽകൃഷി ഉണങ്ങുമെന്നതാണ് കർഷകർക്ക് ആശങ്ക.കഴിഞ്ഞ മൂന്നു മാസം മുന്പ് ജലസേചന വകുപ്പ് അധികൃതർ കർഷകരെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ താലൂക്കി ലെ മുഴുവൻ കനാലുകളും ചാലുകളും പുനർനിർമ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പൂർണ്ണ തോതിൽ നടത്താൽ കഴിഞ്ഞിട്ടില്ലെന്നും കർഷകർ പരാതിപ്പെട്ടു.
Read Moreബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിൽവാഹനം നിറുത്തിയിടുന്നെന്ന് പരാതി
പാലക്കാട്: ശേഖരിപുരം പെട്രോൾ പന്പിനുസമീപം നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പണിത ബസ് കാത്തിരിപ്പുകേന്ദ്രം പ്രവർത്തനസജ്ജമായിട്ട് ഏറെ നാളായെങ്കിലും ഇതിനു മുന്നിൽ കോളജ് ബസുകൾ നിത്തിയിടുകയും നാലുചക്ര തട്ടുകടയും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും കൂട്ടിയിട്ടിരിക്കുന്നതായും പരാതി. ഇതുമൂലം യാത്രക്കാർ ഇപ്പോഴും മഴയും വെയിലുംകൊണ്ട് പെട്രോൾ പന്പിന് മുന്നിലാണ് ബസ് കാത്തുനില്ക്കുന്നത്. എത്രയും ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ തടസം സൃഷ്ടിച്ച് നില്ക്കുന്നവ മാറ്റുന്നതിനു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഹരിദാസ് മച്ചിങ്ങൽ ട്രാഫിക്ക് ഇൻസ്പെക്ടർക്കും നഗരസഭാ ചെയർപേഴ്സണും സെക്രട്ടറിക്കും പരാതി നല്കി.
Read Moreനെടുമ്പാശേരിയിൽ യാത്രക്കാരന്റെ അടിവസ്ത്രത്തിലും ജീൻസിന്റെ അരപ്പട്ടയിൽ നിന്നുമായി പിടിച്ചെടുത്തത് 88 ലക്ഷത്തിന്റെ സ്വർണം
നെടുമ്പാശേരി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വർണമൊഴുകുന്നു. ഇന്ന് പുലർച്ചെ വിദേശത്തുനിന്നും വന്ന യാത്രക്കാരനിൽ നിന്നും 88 ലക്ഷം രൂപ വിലവരുന്ന സ്വർണ മിശ്രിതമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഷാർജയിൽനിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന പാലക്കാട് തേൻകുറിശി സ്വദേശിയായ യാത്രക്കാരൻ അടിവസ്ത്രത്തിലും ജീൻസിന്റെ അരപ്പട്ടയിലുമാണ് 2.5 കിലോഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. മൂന്ന് പ്ലാസ്റ്റിക് കവറുകളികളിലായിട്ടാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. ഒരു കവർ അടിവസ്ത്രത്തിനകത്തും രണ്ടെണം ജീൻസിന്റെ ഉള്ളിലുമായാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. വൻ കള്ളകടത്ത് ലോബിയുടെ കാരിയറായി പ്രവർത്തിക്കുന്ന ആളാണ് താനെന്ന് പിടിയിലായ യാത്രക്കാരൻ എയർ കസ്റ്റംസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ ശനിവരെയുള്ള ആറ് ദിവസങ്ങളിലും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിട്ടുണ്ട്. ഈ ആഴ്ചയിൽ 18 കിലോ സ്വർണമാണ് പിടികൂടിയത്.
Read Moreപൗരത്വ ബിൽ: ഇടതുപക്ഷവുമായി ചേർന്ന് ഒരു സമരത്തിനും തയാറല്ലെന്ന് കെ. മുരളീധരൻ
പാലക്കാട്: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ ഇടതുപക്ഷവുമായി ചേർന്ന് ഒരു സമരത്തിനും തയാറല്ലെന്ന് കോൺഗ്രസ് എംപി കെ. മുരളീധരൻ. എന്നാൽ നിയമം നടപ്പാക്കാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് നീക്കമെങ്കിൽ ഒന്നിച്ച് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ ഇടതു പക്ഷത്തോട് ചേർന്ന് സമരം തുടരും. രാജ്യത്ത് നിലവിൽ രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ അന്തരീക്ഷമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreപാലക്കാട്ട് പത്തുവയസുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ; പോലീസ് അന്വേഷണം തുടങ്ങി
പാലക്കാട്: പാലക്കാട് ഇരട്ടയാലിൽ പത്തുവയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇരട്ടയാലിൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണു മരിച്ചത്. മരുതറോഡ് എൻഎസ്എസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണു മരിച്ച കുട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നു.
Read More