കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ വിസ്തൃതമായ ചെന്പുച്ചിറ കുളത്തിന്റെ കരയിൽ ഉദ്യാനമൊരുക്കണമെന്ന ആവശ്യം ഉയരുന്നു. ഇതിനായി അധികാര കേന്ദ്രങ്ങളിൽ നിവേദനം നൽകി കാത്തിരിക്കുകയാണ് ചെന്പുച്ചിറ കുളം സംരക്ഷണ സമിതി പ്രവർത്തകർ. ചെന്പുച്ചിറ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ, ചെന്പുചിറ മഹാദേവ ക്ഷേത്രം എന്നിവക്കു സമീപമാണ് മറ്റത്തൂരിലെ പൊതുകുളങ്ങളിൽ ഏറ്റവും വിസ്തൃതിയുള്ള ചെന്പുച്ചിറ കുളമുളളത്. ഒന്നരയേക്കറോളം വിസ്തൃതിയിലുള്ള ഈ കുളത്തിന്റെ കരയിലാണ് പ്രദേശവാസികൾ ഒഴിവുനേരം ചെലവിടാനായി ഒത്തുകൂടുന്നത്. കുളക്കരയിൽ മനോഹരമായ ഉദ്യാനവും കൂടുതൽ ഇരിപ്പിടങ്ങളും ഏർപ്പെടുത്തണമെന്നാണ് കുളം സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. കുളക്കര കൂട്ടായ്മയായ ചെന്പുചിറ കുളം സംരക്ഷണ സമിതി മുൻ കൈയെടുത്ത് പൊതുജന പങ്കാളിത്തത്തോടെ ചെറിയൊരു വിശ്രമ കേന്ദ്രവും ഇവിടെ പണി കഴിച്ചിട്ടുണ്ട്. നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന സിനിമ തിയേറ്റർ പ്രദർശനം അവസാനിപ്പിച്ച് പൊളിച്ചുനീക്കിയപ്പോൾ ബാക്കിയായ കുഷനിട്ട കസേരകളാണ് വിശ്രമകേന്ദ്രത്തിൽ ഇരിപ്പിടങ്ങളായി സജ്ജീകരിച്ചിട്ടുള്ളത്. കുളത്തിൽ നിന്ന് വീശിയടിക്കുന്ന കുളിർകാറ്റേറ്റ്…
Read MoreCategory: Palakkad
അനധികൃത പ്രവർത്തനങ്ങൾ: നാട്ടുകാരുടെ പരാതിയിൽ മാട്ടുമലയിലെ ക്രഷർ വിപുലീകരണം തടഞ്ഞു
പുതുക്കാട് : ചെങ്ങാലൂർ മാട്ടുമലയിലെ ക്രഷർ യൂണിറ്റിലെ വിപുലീകരണ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ തടഞ്ഞു. അനധികൃതമായാണ് വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ക്രഷർ വിപുലീകരിക്കാനുള്ള നീക്കം നടക്കുന്നതറിഞ്ഞ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സമരസമിതി പ്രവർത്തകർ ക്രഷറിൽ എത്തുകയായിരുന്നു. അനധികൃത പ്രവർത്തനങ്ങൾ കണ്ട പ്രവർത്തകർ ബന്ധപ്പെട്ട ഉദ്വോഗസ്ഥരെ വിവരമറിയിച്ചു. തഹസിൽദാരുടെ നിർദേശപ്രകാരം വില്ലേജ് അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയെ തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. വിപുലീകരണത്തിനാവശ്യമായ അനുമതി രേഖകൾ സമർപ്പിക്കാനും ഉടമക്ക് നിർദേശം നൽകി. എന്നാൽ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് ക്രഷർ വിപുലീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. യന്ത്രസഹായത്തോടെ ക്രഷറിനോട് ചേർന്ന് വലിയകുളം കുഴിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും ആക്ഷേപമുണ്ട്. മാട്ടുമലയിലെ ക്രഷർ വിപുലീകരണത്തിനെതിരെ പ്രത്യേക ഗ്രാമസഭ ചേർന്ന് പ്രമേയം പാസാക്കിയിരുന്നു. ഒരു കിലോമീറ്റർ ചുറ്റളവിൽ നാല് ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാൽ പുതിയൊരെണ്ണത്തിന്…
Read Moreചിറ്റൂരിൽ കുടിവെള്ള പൈപ്പിടാൻ റോഡ് കുത്തിപ്പൊളിച്ചു; വാഹന- കാൽനടയാത്ര ദുരിതത്തിൽ
ചിറ്റൂർ: കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനു റോഡ് വെട്ടിപ്പൊളിച്ചത് സുരക്ഷിതമായി നികത്താത്തതിനാൽ വാഹന, കാൽനടയാത്ര ദുരിതത്തിൽ. നിലവിൽ റോഡിനു നടുവിൽ തന്നെയാണ് നടപ്പാത വെട്ടിപ്പൊളിച്ച് കുഴിയെടുത്തിരിക്കുന്നത്. ചിറ്റൂർ പുഴപ്പാലത്തുനിന്നും പൊക്കുന്നിവഴിയാണ് വൻകിടജലപദ്ധതിക്കായി പൈപ്പിടാനുള്ള പ്രവൃത്തികൾ നടക്കുന്നത്. കുഴി കൃത്യമായി മൂടാത്തതിനാൽ കഴിഞ്ഞദിവസം ഇരുചക്രവാഹനം കുഴിയിലേക്കു തെന്നിവീണ് യാത്രക്കാരനു പരിക്കേറ്റിരുന്നു. അഞ്ചു സ്വകാര്യബസുകളും സഞ്ചരിക്കുന്ന റോഡിന്റെ വീതിക്കുറവും കുഴികളുംമൂലം യാത്രക്കാരുമായി ബസുകൾ ഇഴഞ്ഞുനീങ്ങുകയാണ്. കുണ്ടും കുഴികളുമായി സഞ്ചാരയോഗ്യമല്ലാതായ റോഡിൽ ഇത്തരത്തിൽ കുഴിയെടുത്തതോടെ വഴിയാത്ര അപകടഭീഷണിയിലാണ്. റോഡിന്റെ തകർച്ച ശരിയാക്കണമെന്ന് ഗ്രാമസഭകളിൽ പരാതി നല്കാറുണ്ടെങ്കിലും നടപടിയുണ്ടാകാറില്ലത്രേ. ഈ സാഹചര്യത്തിൽ കൊശവൻകോട്, പൊക്കുന്നി, കരിപ്പാലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റോഡുവക്കത്തെ കുഴികൾ എത്രയുംവേഗം സഞ്ചാരയോഗ്യമാകുന്ന രീതിയിൽ മൂടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Read Moreവീട് കുത്തതുറന്ന് മോഷണം; ആറുപവൻ സ്വർണവും7000 രൂപയും കവർന്നതായി പരാതി
കോട്ടോപ്പാടം: കൊടുവാളിപ്പുറത്ത് വീണ്ടും മോഷണം. 6 പവൻ സ്വർണാഭരണവും 7000 രൂപയും കവർന്നു.കോട്ടോപ്പാടം മുളയൻകായി ബീക്കുട്ടിയുടെ വീട്ടിൽ നിന്നും 6 പവൻ സ്വർണാഭരണവും 7000 രൂപയും കവർന്നു. മാസങ്ങൾക്കിടെ മൂന്നാമത്തെ മോഷണമാണ് ഇവിടെ നടക്കുന്നത്. പോലീസ് ഇക്കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി മകന്റെ വീട്ടിൽ അന്തിയുറങ്ങാൻ പോയ ബീക്കുട്ടി രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടുപൂട്ടി വീടിന് മുൻവശത്തായി എടുത്തുവച്ചിരുന്ന താക്കോൽ എടുത്താണ് കള്ളൻ പൂട്ട്തുറന്ന് വീടിനകത്ത് പ്രവേശിപ്പിച്ചിരിക്കുന്നത് . പോലീസ് എത്തി പരിശോധന നടത്തി . പരിചയമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം. വീട്ടിനകത്തെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പെൻഷൻ ആയി കിട്ടിയ പണവും 6 പവൻ സ്വർണാഭരണവും ആണ് മോഷണം പോയതെന്ന് ബീക്കുട്ടി പറഞ്ഞു.
Read Moreസീതാർകുണ്ട് വെള്ളച്ചാട്ടം; കാണാനെത്തുന്നവർക്ക് അപകട മുന്നറിയിപ്പൊരുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
കൊല്ലങ്കോട്: വേനൽ ആരംഭിച്ചതോടെ തെന്മല അടിവാരം സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദ സഞ്ചാരികളുടെ വരവ്് വർധിച്ചു.അന്യജില്ലയിൽ നിന്നും വരുന്നവർ സ്ഥലത്തെ അപകടാവസ്ഥ തിരിച്ചറിയാതെ ആഴമുള്ള ഭാഗത്ത് കുട്ടികളുമായി ഇറങ്ങുന്നത്.അപകടഭീഷണിയായിരിക്കുകയാണ്.തമിഴ്നാനാട്ടിൽ നിന്നും പാലക്കാട്ടിലെത്തുന്ന വിനോദസഞ്ചാരികൾ സിതാർ കുണ്ട് വെള്ളച്ചാട്ടം കാണാൻ നിരവധി പേർ എത്തുന്നുണ്ട്. വനം വകുപ്പ് അതിർത്തി ലംഘിച്ച് വനമേഖകളിൽ കടക്കുന്നവർ ശിക്ഷാർഹരാണെന്ന് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും ഇവിടെ വാച്ചർമാരില്ലാത്തതിനാൽ മിക്കവരും മുന്നറിയിപ്പ് ലംഘിക്കുകയാണ്. മാത്രമല്ല നിർദ്ദിഷ്ട വെള്ളച്ചാട്ടം അടുത്തു നിന്നു കാണാൻ വനം വകുപ്പ് തന്നെ ഫെൻസിങ്ങിനിടയിലൂടെ കടന്നുപോവാൻ വഴി ഒരുക്കുന്നുണ്ട്. പലരും സോളാർ ഫെൻസിങ്ങിൽ തൊട്ടു നോക്കിയതിനാൽ ഷോക്കേറ്റിട്ടുണ്ടെന്നും സമീപവാസികൾ പറയുന്നു. മുൻപ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയവർമുങ്ങി മരിച്ച അപകടങ്ങളും നടന്നിട്ടുണ്ട്്.സ്ഥലം കാണാനെത്തുന്ന സ്ത്രീകളേയും കുട്ടികളേയും വെള്ളക്കെട്ടിൽ ഇറക്കുന്ന പ്രവണതയും കൂടി വരികയാണ് .വെള്ളച്ചാട്ടത്തിനു സമീപത്ത് വിടുകൾക്ക് പുറകിലെത്തിയ ആനകുടം സർവ്വനാശം വരുത്തിയിരുന്നു.കൂടാതെ ഈ സ്ഥലത്ത് പുലിയേയും,കരടിയേയും…
Read Moreഓടികൊണ്ടിരിക്കെ ബസിന്റെ ബ്രേക്ക് തകരാറിലായി; മണ്തിട്ടയിൽ ബസ് ഇടിച്ച് നിർത്തി ഡ്രൈവർ യാത്രക്കാരുടെ രക്ഷകനായി
മംഗലംഡാം: വടക്കഞ്ചരിയിൽ നിന്ന് മംഗലംഡാം കടപ്പാറയിലേക്ക് വന്നിരുന്ന ബസാണ് ചിറ്റടി-കണിയമംഗലം റോഡിൽ കനാൽപാലത്തിന് സമീപം വെച്ച് ബ്രേക്ക് തകരാറിലായി യാത്രക്കാരെ ഭീതിയിലാക്കിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.മുപ്പത്തഞ്ച് യാത്രക്കാർ ബസിലുണ്ടായിരുന്നു. എതിരെ നിന്നും കനാൽ പാലത്തിലൂടെ വന്ന ലോറി കണ്ട് ബ്രേക്ക് ചവിട്ടയപ്പോഴാണ് ഡ്രൈവർ കയറാടി സ്വദേശി എം.സലീമിന് ബസിന്റെ ബ്രേക്ക് പോയകാര്യം മനസിലായത്. ധൈര്യം വിടാതെ സലിം ഉടൻ പാതയോരത്തുള്ള കനാലിന്റെ ഭാഗത്തെ മണ്തിട്ടയിലേക്ക് ബസ് ഇടിച്ച് കയറ്റി.ഇതിനിടെ യാത്രക്കാർ കൂട്ട കരച്ചിലും ബഹളവുമായി. പത്തടി താഴ്ചയുള്ള കനാലോരത്ത് തിട്ടിലിടിച്ച് പകുതി റോഡിലായി ബസ് നിന്നു. ബസ് കനാലിലേക്ക് മറിഞ്ഞിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു. ഡ്രൈവർ സലീമിനെ ബസിലെ യാത്രക്കാരും ഓടി കൂടിയവരുമെല്ലാം ഏറെ അഭിനന്ദിച്ചു.വടക്കഞ്ചേരി ഡിപ്പോയിൽ നിന്നും മെക്കാനിക്ക് എത്തിയാണ് പിന്നീട് ബ്രേയ്ക്ക് ശരിയാക്കി ബസ് മാറ്റിയത്.
Read Moreസമൂഹമാധ്യമത്തിലൂടെ സാമുദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മണ്ണാർക്കാട്: സമൂഹമാധ്യമത്തിലൂടെ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും സാമുദായിക ഐക്യം തകർത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കുറ്റത്തിന് യുവാവ് അറസ്റ്റിൽ.എടത്തനാട്ടുകര വട്ടമണ്ണപുറം സ്വദേശി പിലായിത്തൊടി യാസർ അറഫാത്ത് (32) ആണ് അറസ്റ്റിലായത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സിഐ എം.കെ.സജീവ്, എസ്ഐ ജെ.പി.അരുണ്കുമാർ, സിപിഒമാരായ പ്രിൻസ്, ഷാഫി, സഹദ്, ജ്യോതി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.സമൂഹമാധ്യമങ്ങൾ കർശനമായി നിരീക്ഷിച്ചുവരികയാണെന്നും ഇത്തരത്തിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നും മണ്ണാർക്കാട് പോലീസ് അറിയിച്ചു.
Read Moreമണ്ണെണ്ണ ഒഴിച്ച് തീവച്ച് ആത്മഹത്യക്ക് ശ്രമിച്ച അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിൽ; ആത്മഹത്യയിലേക്ക് നയിച്ച കാരണം തേടി പോലീസ്
ചിറ്റൂർ: ദേഹത്ത് പൊള്ളലേറ്റ അമ്മയേയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും ഗുരുതരാവസ്ഥയിൽ തൃശ്ശൂർ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചു. നന്ദിയോട് പാറക്കാട്ട് ചള്ള പുഷ്പവതി (40) വേദ (3) എന്നിവർക്കാണ് പൊള്ളലേറ്റത്.ഇന്നലെ വൈകുന്നേരം എട്ടിനാണ് സംഭവം. വീടിന്റെ ഉൾഭാഗം വാതിൽ കൊളുത്തിട്ട ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് മീനാക്ഷിപുരം പോലീസ് പറഞ്ഞു. അടുക്കളയിലുണ്ടായിരുന്ന സിലിണ്ടർ ഗ്യാസും തുറന്നു വിട്ടിരുന്നതിനാൽ വീടിന്റെ മേൽക്കൂരയും കത്തിനശിച്ചിട്ടുണ്ട്. രണ്ടു വർഷം മുൻപ് ഭർത്താവ് മരിച്ച ശേഷം പുഷ്പാവതിയും കുഞ്ഞും തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്.പുഷ്പാവതിക്ക് 70 ശതമാനത്തേക്കാൾ പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിന്റെ നില അതീവ ഗുരതരമെന്നതിനാൽ മുളങ്കുന്നം മെഡിക്കൽ കോളേജിലേക്ക് മാറ്റാൽ ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.
Read Moreസെവൻസ് മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ച ധനരാജനു കണ്ണീരോടെ വിട
പെരിന്തൽമണ്ണ: സെവൻസ് ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ച ധനരാജനു കണ്ണീരോടെ വിട. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് ധനരാജനു കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ നഗരത്തിലെ മൗലാന ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എഫ്സി പെരിന്തൽമണ്ണയ്ക്കു വേണ്ടിയായിരുന്നു ധനരാജൻ കളത്തിലിറങ്ങിയത്. എതിർടീം ശാസ്ത എഫ്സി തൃശൂരും തമ്മിൽ ഇന്നലെയായിരുന്നു മത്സരം. സ്റ്റോപ്പർ ബാക്കായിരുന്നു ധനരാജൻ. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേ ധനരാജനു നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇക്കാര്യം ധനരാജൻ റഫറിയോടു പറഞ്ഞു. ഉടൻ കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്നു സ്റ്റേഡിയത്തിലുണ്ടായിരുന്നു മെഡിക്കൽ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചു ഉടൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അരമണിക്കൂറിനകം മരണം സംഭവിച്ചു. മത്സരത്തിൽ ധനരാജിന്റെ ടീമായ എഫ്സി പെരിന്തൽമണ്ണ ഷൂട്ടൗട്ടിൽ ശാസ്ത്ര തൃശൂരിനെ തോൽപ്പിച്ചു. മരണവിവരമറിഞ്ഞു നിരവധി പേരാണ് രാത്രിയിൽ ആശുപത്രിയിലെത്തിയിരുന്നത്. പാലക്കാട് തൊട്ടെക്കാട് തെക്കോണിയിലെ സാധാരണ കുടുംബാംഗമാണ് ധനരാജൻ രാധാകൃഷ്ണൻ. സന്തോഷ്…
Read Moreപേടിക്കാതെ ഒന്നു അന്തിയുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ; മണ്ണാർക്കാട്ടെ സർക്കാർ ക്വാർട്ടേഴ്സുകൾ നാശത്തിലേക്ക്; ഉപയോഗശുന്യമായ ക്വാർട്ടേഴ്സുകൾ കൈയടക്കി സാമൂഹ്യവിരുദ്ധർ
മണ്ണാർക്കാട്: മണ്ണാർക്കാട് സിവിൽ സ്റ്റേഷനു പിറകിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സുകൾ കാടുകയറി നശിക്കുന്നു. ഓരോ ക്വാർട്ടേഴ്സിന്റെയും ഓടുകൾ തകർന്നും ചിതൽ പിടിച്ചും തൂങ്ങിക്കിടക്കുകയാണ്.ചുമരുകൾ വിണ്ടുകീറിയ നിലയിലും പരിസരം ഇഴജന്തുക്കളും സാമൂഹ്യവിരുദ്ധരും കൈയടക്കിയ നിലയിലാണ്. നിലുള്ള ഒന്പത് കോർട്ടേഴ്സുകളിൽ പല വകുപ്പിലേയും ജീവനക്കാർ താമസമുണ്ട്. റൂമുകൾ വ്യത്തിഹീനമായതും പൊളിഞ്ഞുവീഴാറായതുമായ സാഹചര്യത്തിൽ നിലവിൽ താമസിക്കുന്നവർ ഭീഷണി നേരിടുകയാണ്. അടുത്തിടെ ക്വാർട്ടേഴ്സുകളുടെ പരിസരത്ത് കാടുകളിൽ തീപിടിച്ച് പല ക്വാർട്ടേഴ്സുകളും അഗ്്നിക്കിരയായിരുന്നു. താമസക്കാർ ഏറെയും ഒന്നോ രണ്ടോ വർഷം താമസിച്ചശേഷം പിന്നീട് ഒഴിഞ്ഞുപോകുകയായാണ് ചെയ്യുന്നത്. കെട്ടിടങ്ങളുടെ തകർച്ചാഭീഷണിയും കൃത്യമായ അറ്റകുറ്റപണികൾ നടത്താത്തതുമാണ് ക്വാട്ടേഴ്സുകൾ തകരാൻ കാരണം ജീവനക്കാർക്ക് താമസിക്കാൻ അനുയോജ്യമായ ക്വാർട്ടേഴ്സുകൾ ഇല്ലാത്തതിനാൽ മിക്ക ഉദ്യോഗസ്ഥരും വീടുകളെയും ക്യാന്പുകളെയുമാണ് ആശ്രയിക്കുന്നത്. സർക്കാർ ക്വാർട്ടേഴ്സുകൾ ഉപയോഗയോഗ്യമാക്കിയാൽ പൊതുമരാമത്ത് വകുപ്പിന് വലിയനേട്ടം ഉണ്ടാക്കാനാകും. നിലവിൽ ക്വാർട്ടേഴ്സുകളിൽനിന്ന് ഹൗസ് അലവൻസ് പിരിച്ചെടുക്കുന്നുണ്ട്. മണ്ണാർക്കാട് തഹസീൽദാർ ഉൾപ്പെടെ പല സർക്കാർ…
Read More