മുടപ്പല്ലൂർ-മംഗലംഡാം റോഡിൽ വാട്ടർടാങ്ക് അപകടഭീഷണിയാകുന്നു; ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിൽ

വടക്കഞ്ചേരി: മുടപ്പല്ലൂർ-മംഗലംഡാം റോഡിൽ പെട്രോൾ പന്പിനടുത്തുള്ള വാട്ടർടാങ്ക് ഏതുനിമിഷവും തകർന്നുവീഴാമെന്ന സ്ഥിതിയിൽ. ആറു പില്ലറുകളിൽ നില്ക്കുന്ന ടാങ്കിന്‍റെ നാലു പില്ലറുകളും ബലക്ഷയത്തിൽ തകർന്ന നിലയിലാണ്. പില്ലറിലെ കന്പികൾ പുറത്തേക്ക് തള്ളി കോണ്‍ക്രീറ്റ് അടർന്നുവീണ് ആടുന്നതിനാലാണ് ടാങ്ക് നില്ക്കുന്നത്.ടാങ്ക് പൊളിച്ചുമാറ്റി പുനർനിർമിക്കണമെന്ന് പലതവണ നാട്ടുകാർ പരാതി നല്കിയിട്ടും അധികൃതർ അപകടസ്ഥിതി കണ്ടതായി നടിക്കുന്നില്ലെന്നു പറയുന്നു.റോഡിനോടു ചേർന്നുനില്ക്കുന്ന ടാങ്ക് തകർന്നുവീണാൽ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും സമീപവാസികൾക്കും അതിന്‍റെ ദുരന്തമുണ്ടാകും. മുടപ്പല്ലൂർ ടൗണിലേക്കുള്ള ജലവിതരണം ഈ ടാങ്കിൽനിന്നാണ് നടത്തുന്നത്. വണ്ടാഴി പാലംഭാഗത്തെ ബോർവെല്ലിൽനിന്നുള്ള വെള്ളം പന്പുചെയ്ത് ടാങ്കിലെത്തിച്ച് ഇവിടെനിന്നാണ് വിതരണം. ഒരുലക്ഷം ലിറ്റർവെള്ളം സംഭരണശേഷിയുള്ള ടാങ്കിൽ ഇപ്പോഴും വെള്ളം നിറയ്ക്കുന്നുണ്ട്. ചോർച്ചയും മറ്റും കഴിഞ്ഞുള്ള വെള്ളമാണ് നിലവിൽ വിതരണം ചെയ്യുന്നത്.

Read More

ജനതിരക്കേറിയ  റോഡിലെ  അഴുക്കുചാൽ അടഞ്ഞ് മലിന ജലം റോഡിലേക്ക് ഒഴുകുന്നു; യാത്രക്കാർ ദുരിതത്തിൽ

കൊല്ലങ്കോട്: ജനതിരക്കേറിയ ബ്ലോക്ക് ഓഫീസ് റോഡിൽ അഴുക്കുചാൽ അടഞ്ഞ് മലിനജലം റോഡിലൊഴുകുന്നതിനാൽ യാത്രക്കാർ മൂക്ക് പൊത്തിയാണ് ഇതുവഴി സഞ്ചാരം. മുതലമട, ആനമാറി, കുറ്റിപ്പാടം ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലത്താണ് ദുർഗന്ധം വമിക്കുന്നത്. ഈ സ്ഥലത്തെ മെഡിക്കൽ ഷാപ്പിൽ മരുന്നു വാങ്ങാൻ വരുന്നവർ പകർച്ചവ്യാധി ഭീഷണിയിലാണ് തിരിച്ചു പോവുന്നത്. ഈ സ്ഥലത്ത് വേറെയും നിരവധി വ്യാപാര സ്ഥാപനങ്ങളുമുണ്ട്. പോലീസ് സ്റ്റേഷനും ബ്ലോക്കാഫീസിനുമിടയിലാണ് ഇത്തരത്തിൽ സാമൂഹ്യ അനീതി അരങ്ങേറുന്നത്. വൈകുന്നേര സമയങ്ങളിൽ വിദ്യാർത്ഥികൾ വീടുകളിലേക്ക് ബസ് കാത്തുനിൽക്കുന്നതും ഈ മലിനജലത്തിനു മുന്നിലാണ്. ഈസ്ഥലത്ത് വ്യാപാര സ്ഥാപനത്തിൽ കയറുന്നതിനിടെ വ്യദ്ധൻ വഴുതിവീണ സംഭവവും നടന്നിരുന്നു. വൈകുന്നേരമാവുന്നതോടെ ബ്ലോക്ക് ഓഫീസ് വ്യാപാര സ്ഥാപനങ്ങൾ കൊതുകുശല്യം വർധിച്ചു വരികയാണ്. അടിയന്തരമായി അഴുക്കുചാൽ ശുചീകരണം നടത്തി മലിനജല കവിഞ്ഞൊഴുകുന്നതു തടയാൻ ബന്ധപ്പെട്ട അധികൃതർ നടപടി എടുക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.

Read More

വടക്കഞ്ചേരി- മണ്ണൂത്തി ദേശീയപാത റോഡിന്‍റെ ശോച്യാവസ്ഥ; സിപിഎം ദേശീയപാത ഉപരോധിച്ചു

വടക്കഞ്ചേരി: മുടങ്ങിക്കിടക്കുന്ന വടക്കഞ്ചേരി- മണ്ണൂത്തി ദേശീയപാതയുടെ നിർമ്മാണം ആരംഭിച്ച് ഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് സിപിഎം വടക്കഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. ഇന്ന് രാവിലെ വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ നടന്ന ഉപരോധസമരം സിപിഎം ജില്ലാ സെക്രട്ടറി സി. കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. കെ ചാമുണ്ണി, മുൻ എംഎൽഎ സി.ടി. കൃഷ്ണൻ, ഏരിയ സെക്രട്ടറി കെ.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. വടക്കഞ്ചേരി – മണ്ണുത്തി നിർമ്മാണം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും യാത്രാ ദുരിതം തുടരുകയാണ്. ദേശീയപാതയുടെയും കുതിരാനിൽ നിർമ്മിക്കുന്ന ഇരട്ടക്കുഴൽ തുരങ്കത്തിന്‍റെയും നിർമ്മാണം നിലച്ചിട്ട് ഒന്നരവർഷം പിന്നിട്ട് കഴിഞ്ഞു. ദേശീയപാത കരാറെടുത്തിരിക്കുന്ന കെഎംസി കന്പനിയും, ദേശീയപാതാ അഥോറിറ്റിയും തമ്മിലുള്ള ഒത്തുകളിയാണ് നിർമ്മാണം നിലയ്ക്കാൻ കാരണമെന്ന് സമരക്കാർ ആരോപിച്ചു. കരാർ കന്പനി മൂന്ന് തവണ കരാർ ലംഘനം നടത്തിയിട്ടും കന്പനിക്കെതിരെ നടപടി…

Read More

മദ്യശാല വിപുലീകരണം; ബസ് സ്റ്റാൻഡ് കോന്പൗണ്ടിലെ ആയുർവേദ ആശുപത്രി കെട്ടിട സ്ഥലമാറ്റത്തിനെതിരെ പ്രതിഷേധം

കൊല്ലങ്കോട്: ബസ് സ്റ്റാൻഡ് കോന്പൗണ്ടിൽ പത്തു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ആയുർവേദ ആശുപത്രി മദ്യവിൽപ്പനശാലക്കു വേണ്ടി സ്ഥലംമാറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നതായി ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. മദ്യശാല വിപുലീകരണത്തിനായാണത്രെ സ്ഥലമാറ്റം നടപടി ആരംഭിച്ചിരിക്കുന്നത്. 2010 ൽ പ്രത്യേകപദ്ധതിയിൽ വകയിരുത്തിയാണ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നിർമ്മിച്ച ആശുപത്രികെട്ടിടം പ്രവർത്തിച്ചു വരുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും ബസ്സിൽ വരുന്നവർക്ക് നേരിട്ട് ആശുപത്രി കോന്പൗണ്ടിൽ എത്താൻ കഴിയും. എന്നാൽ കഴിഞ്ഞ ഒരു വർഷം മുൻപാണ് ബസ് സ്റ്റാൻഡിനടുത്ത് മദ്യശാല തുറന്നത്. പൊതു ജനത്തിനു ഉപകാരപ്രദമല്ലാത്ത പഞ്ചായത്ത് കാര്യാലയത്തിനടുത്താണ് ആയുർവേദ ആശുപത്രി മാറ്റി സ്ഥാപിക്കാൻ ഭരണ സമിതി നീക്കം നടത്തുന്നത്. ആശുപത്രി കെട്ടിടം മാറ്റി സ്ഥാപിക്കാനു ള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനം ഉപേക്ഷിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യാ പാലക്കാട് യൂണിറ്റ് ഭാരവാഹികൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വാഹന സഞ്ചാരം ഉൾപ്പെടെ…

Read More

വണ്ടിത്താവളം ടൗണിൽ തെരുവ് നായശല്യം രൂക്ഷം; കാൽനട- ഇരുചക്രവാഹനയാത്രക്കാർ  ഭീതിയിൽ

വണ്ടിത്താവളം: തങ്കം തീയേറ്റർ ജംഗ്ഷൻ മുതൽ പള്ളിമൊക്കുവരേയുള്ള സ്ഥലങ്ങളിൽ തെരുവുനായകളുടെ പരക്കംപാച്ചിൽ കാൽനട, ഇരുചക്രവാഹനയാത്രക്കാർക്കും സ്ഥിരം ഭീഷണിയായിരിക്കുകയാണ്. നായശല്യം രൂക്ഷമായതോടെ പ്രഭാത വ്യായാമത്തിനു നടക്കുന്നവർക്കും ഭീഷണിയായി. പള്ളിമൊക്ക്, പച്ചക്കറിച്ചന്ത, ത പാലാഫീസ് ജംഗ്ഷൻ, നെടുന്പള്ളം റോഡ്, തങ്കം തീയേറ്റർ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് നായ ശല്യം കൂടുതലായിരിക്കുകയാണ്. ടൗണിലെ ട്യൂട്ടോറിയലുകളിൽ ട്യൂഷനു എത്തുന്ന വിദ്യാർത്ഥികളും തെരുവുനായ ഭയത്തിലാണ് സഞ്ചാരം. 3000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂളിനകത്താണ് നായക്കൂട്ടം തന്പടിച്ചിരിക്കുന്നത്. സ്കൂളിനകത്തു പുല്ലു തിന്നുകയായിരുന്ന രണ്ടു ആടുകളെ തെരുവ് നായകൾ കൂട്ടത്തോടെ കടിച്ചു കൊലപ്പെടുത്തിയ സംടവം നടന്നിരുന്നു. ഇതിനു ശേഷം പ്രഭാതസമയങ്ങളിൽ സ്കൂളിൽ എത്തുന്നവർ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ഏറെ സമയം നിന്ന ശേഷമാണ് സ്കൂളിൽ പ്രവേശിക്കുന്നതു്. കഴിഞ്ഞ മാസം പേയിളകിയ നായ രണ്ടു ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ പന്ത്രണ്ട് പേരെ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. നായകുറുകെ ഓടിയതുമൂലം…

Read More

പിത്തായപഴം ! അമേരിക്കൻ വംശജനായ ഡ്രാഗണ്‍ഫ്രൂട്ട് ഇനി വടക്കഞ്ചേരി മലയോരങ്ങളിലും; പരിചരണവും കരുതലും സസൂക്ഷ്മം വേണം

വടക്കഞ്ചേരി: അമേരിക്കൻ വംശജനായ ഡ്രാഗണ്‍ഫ്രൂട്ട് എന്ന പിത്തായപഴം വടക്കഞ്ചേരിയുടെ മലയോരങ്ങളിലും സ്ഥാനം പിടിക്കുന്നു. വാൽക്കുളന്പ് പനംങ്കുറ്റിയിലെ മലയോരത്ത് പത്തനംതിട്ട സ്വദേശി അലക്സ് കോശിയാണ് അഞ്ചേക്കർ സ്ഥലത്ത് ഈ പുതുവിളയെ പരിചയപ്പെടുത്തുന്നത്. ജില്ലയിൽ പല വീടുകളിലും ചെറിയതോതിൽ ഡ്രാഗണ്‍ഫ്രൂട്ട് വളർത്തുന്നുണ്ടെങ്കിലും വ്യാപാരാടിസ്ഥാനത്തിൽ ഈ കൃഷി ആദ്യമാണ്. കള്ളിമുള്ള് ചെടിയുടെ വംശപരന്പരക്കാരനായ ഈ പഴചെടിക്ക് വെള്ളം കുറവുമതിയെന്നതാണ് മലയോര കൃഷിക്കായി ഡ്രാഗണ്‍ഫ്രൂട്ടിനെ തെരഞ്ഞെടുക്കുന്നത്. നല്ല വെയിലും വെളിച്ചവും ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇത് നന്നായി വളരുക. പുറമേയ്ക്ക് കാണുന്പോൾ ഡ്രാഗണ്‍ എന്ന ജീവിയുടെ ചെതന്പൽ പോലെയാണ് പഴം തോന്നിക്കുക. എന്നാൽ പേരും പഴത്തിന്‍റെ ഉൾഭാഗവും തമ്മിൽ ബന്ധമൊന്നുമില്ല. റബറിന്‍റെ കാലാവധികഴിഞ്ഞ് മരങ്ങൾ വെട്ടിമാറ്റിയപ്പോഴാണ് പത്തനംതിട്ടയിൽ വിളയിച്ച കൃഷി പാലക്കാട്ടും പരീക്ഷിക്കാമെന്ന നിലയിൽ ആരംഭിച്ചിട്ടുള്ളത്. കന്പോഡിയയിൽ ഏക്കർകണക്കിനു സ്ഥലത്ത് ഈ കൃഷിചെയ്ത് അനുഭവ സന്പത്തുള്ളവരാണ് ഇവിടെ തോട്ടത്തിൽ മാനേജരായും മറ്റു മേൽനോട്ടക്കാരുമായുള്ളത്. ഡ്രാഗണ്‍ഫ്രൂട്ടിന്…

Read More

ഇഷ്ടിക ചൂള തുടങ്ങാനുള്ള അനുമതി നിഷേധിച്ചു; പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു

പാലക്കാട്: പാലക്കാട്ടെ സിവിൽ സ്റ്റേഷന് മുന്നിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ആലത്തുർ വാവുള്യാപുരം സ്വദേശി ബാബു ആണ് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ട് ആത്മഹത്യാ ശ്രമം തടയുകയായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായ്പയെടുത്ത് ഇഷ്ടികച്ചൂള തുടങ്ങാനിരുന്നതാണ് ബാബു. പരിസരവാസികളുടെ എതിർപ്പിനെ തുടർന്ന് അനുമതി നിഷേധിക്കപ്പെട്ടെന്നും കടബാധ്യത കൂടിയെന്നുമാണ് ബാബു പൊലീസിന് നൽകിയ മൊഴി. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ബാബു മൊഴി നൽകിയിട്ടുണ്ട്.

Read More

ടി. നസിറുദ്ദീനുനേരെയുള്ള ആക്രമണം; ടി. നസിറുദ്ദീനുനേരെയുള്ള ആക്രമണം;കാരണമായത് സംഘടനയുടെ പാലക്കാട് ജില്ലാ ഘടകത്തിലെ വിഭാഗീയത

ഒറ്റപ്പാലം: വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന് മർദനമേറ്റ സംഭവത്തിൽ വ്യക്തമാകുന്നത് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ഘടകത്തിലെ ശക്തമായ വിഭാഗീയത. ഇന്നലെയാണ് ഒറ്റപ്പാലത്തുവച്ച് നസിറുദ്ദീനും സംസ്ഥാന സെക്രട്ടറി കെ. സേതുമാധവനും മർദനമേറ്റത്. ഇതുസംബന്ധിച്ച് വധശ്രമത്തിനു കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നസിറുദ്ദീനും സഹപ്രവർത്തകരും സഞ്ചരിച്ചിരുന്ന മൂന്നു വാഹനങ്ങൾ അടിച്ചുതകർത്തു. പോലീസ് ലാത്തിവീശിയാണ് അക്രമം നേരിട്ടത്. ഇന്നലെ രാവിലെ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. നിലവിൽ ബാബു കോട്ടയിൽ പ്രസിഡന്‍റായ കമ്മിറ്റി പിരിച്ചുവിട്ടതായി കഴിഞ്ഞദിവസം സംസ്ഥാന പ്രസിഡന്‍റ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ബാബു കോട്ടയിൽ കോടതിയെ സമീപിക്കുകയും സംസ്ഥാന പ്രസിഡന്‍റിന്‍റെ നടപടി കോടതി മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ പാലക്കാട് പ്രവർത്തകസമ്മേളനം നടത്താനുള്ള തീരുമാനവുമായി ഒരു വിഭാഗം വ്യാപാരികൾ…

Read More

കേരളത്തിലെ ക്വാറികളും ക്രഷറുകളും പൊതുമേഖലയിലാക്കണമെന്ന് എസ്.ബാബുജി

കൊടകര: കേരളത്തിലെ ക്വാറികളും ക്രഷറുകളും പഞ്ചായത്ത് കമ്മിറ്റികളുടെ തീരുമാനത്തിനു വിധേയമായി പൊതുമേഖലയിലാക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന കണ്‍വീനർ എസ്.ബാബുജി ആവശ്യപ്പെട്ടു. കുഞ്ഞാലിപ്പാറ ക്രഷർ ക്വാറി വിരുദ്ധ സമരത്തിന്‍റെ 60-ാം ദിനത്തിൽ പശ്ചിമഘട്ട സംരക്ഷ ഏകോപന സമിതി ജില്ല കണ്‍വീനർ കെ.ശിവരാമൻ ആരംഭിച്ച നിരാഹാര സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിപ്പാറ വിഷയത്തിൽ ആർജവത്തോടെയുള്ള നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് തയ്യാറാകണമെന്ന് ബാബുജി ആവശ്യപ്പെട്ടു. മറ്റ് പ്രദേശങ്ങളിൽ നടക്കുന്ന ക്വാറി ക്രഷർ വിരുദ്ധ സമരത്തിൽ നിന്ന് വ്യത്യസ്തമായി കുഞ്ഞാലിപ്പാറ സമരത്തിന് വിവിധ സംഘടനകളുടെ പിന്തുണയുണ്ടായിരുന്നിട്ടും ഇവിടത്തെ ക്രഷർ കന്പനി അടച്ചുപൂട്ടാൻ കഴിയാത്തതിനു പിന്നിലുള്ള കളി പുറത്തുകൊണ്ടുവരണമെന്നും ബാബുജി ആവശ്യപ്പെട്ടു.

Read More

തച്ചമ്പാറയിലെ  നാട്ടുകാർ സ്വരം കടുപ്പിച്ചു; ദേശീയപാതയിൽ കുഴിയടക്കൽ തുടങ്ങി

തച്ചന്പാറ: ദേശീയ പാതയിൽ തച്ചന്പാറയിലെ തകർന്ന് കിടന്ന ഭാഗത്ത് കുഴിയടക്കൽ പ്രവർത്തികൾ ആരംഭിച്ചു. ഇടക്കുർശ്ശി മുതൽ ചിറക്കൽപ്പടി വരെയുള്ള ഭാഗത്ത് വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് തകർന്ന് കിടക്കുന്ന സ്ഥിതിയിൽ പ്രതിഷേധിച്ച് തച്ചന്പാറ വികസന വേദിയുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ പ്രവർത്തികൾ ആരംഭിച്ചിട്ടുള്ളത്.മുള്ളത്തുപാറ വളവിലാണ് കുഴിയടക്കൽ ആരംഭിച്ചത്.തച്ചന്പാറ വികസന വേദി യും നാടുകാരും സമരത്തിനിറങ്ങാൻ ഇരിക്കെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത്. ദേശീയപാതയിൽ ഇടക്കുറുശ്ശി മുതൽ ചിറക്കൽപ്പടി വരെയുള്ള ഭാഗം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പല ഭാഗങ്ങളിലും റോഡ് പൊളിഞ്ഞു പോയിരുന്നു. ഇറക്കങ്ങളിലും വളവുകളിലുമുള്ള കുഴികളിൽപ്പെട്ടു ഇരുചക്രവാഹനങ്ങൾ മറിയുന്നത് നിത്യസംഭവമാണ്. ഒരാഴ്ചയ്ക്കുള്ളിൽ കുഴികളിൽ വീണ് 6 ഇരുചക്രവാഹനയാത്രക്കാർക്കാണ് പരിക്കേറ്റത്.

Read More