ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരിൽനിന്നും തോന്നുന്നപോലെ ഓട്ടോറിക്ഷക്കാർ ചാർജ് ഈടാക്കുന്നതായി പരാതി. ഈ സാഹചര്യത്തിൽ ഇവിടെ പ്രീപെയ്ഡ് ഓട്ടോസ്റ്റാൻഡ് നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രതിദിനം ആയിരക്കണക്കിനാളുകളാണ് വന്നുപോകുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണ് ഷൊർണൂർ ജംഗ്ഷൻ. മലബാറിന്റെ റെയിൽവേ പ്രവേശനകവാടം കൂടിയായ ഇതുവഴി ദീർഘദൂര ഹ്രസ്വദൂര ട്രെയിനുകളിലായി നൂറിന് പുറത്ത് തീവണ്ടികളാണ് വന്നുപോകുന്നത്. ചെറിയ ദൂരത്തേക്കുള്ള യാത്രയ്ക്കായി ഓട്ടോറിക്ഷകൾ വന്നാൽ ഇരട്ടിലേറെ ചാർജ് ഈടാക്കുന്നതായും പരാതിയുണ്ട്. മിനിമം ചാർജ് 25 രൂപയാണെങ്കിലും ഇവർ 50 രൂപയാണ് വാങ്ങുന്നതത്രേ. രാത്രിയിലെത്തുന്ന യാത്രക്കാരിൽനിന്നും ഡ്രൈവർമാർ ചോദിക്കുന്ന ചാർജ് നല്കണ്ട സ്ഥിതിയുമാണുള്ളത്. അസുഖബാധിതനായി എത്തിയ ഒരാളിൽനിന്ന് ദിവസങ്ങൾക്ക് മുന്പ് ഈ റെയിൽവേ സ്റ്റേഷനിൽനിന്നും പോലീസ് സ്റ്റേഷനിലേക്കുള്ള പരിമിതമായ ദൂരത്തിന് 50 രൂപ വാങ്ങിയതായും പരാതി ഉയർന്നിരുന്നു. രാത്രിയും പുലർച്ചെയും എത്തുന്ന സ്ത്രീകൾക്കും മറ്റും…
Read MoreCategory: Palakkad
പാലക്കുഴി തിണ്ടില്ലം മിനിജലവൈദ്യുതപദ്ധതിക്ക് പ്രതീക്ഷ പകർന്ന് ശക്തമായ ജലപ്രവാഹം
വടക്കഞ്ചേരി: പാലക്കുഴി തിണ്ടില്ലം മിനിജലവൈദ്യുതപദ്ധതിക്ക് പ്രതീക്ഷ നല്കി വെള്ളച്ചാട്ടത്തിൽ ശക്തമായ ജലപ്രവാഹം. പ്രദേശമാകെ തൂവെള്ള പട്ടണിഞ്ഞാണ് 1500 അടി ഉയരമുള്ള പാലക്കുഴി മലയിൽനിന്നും ജലപാതം ആർത്തലച്ചു വീഴുന്നത്.പ്രകൃതിയുടെ മഹാദാനമാണ് തിണ്ടിലം വെള്ളച്ചാട്ടം. പൊ·ുടി തുടങ്ങിയ വൻമലകളിലെ ഏകദേശം അന്പതു കിലോമീറ്റർ പ്രദേശത്ത് പെയ്യുന്ന മഴവെള്ളം പാലക്കുഴിയുടെ നിരന്ന പ്രദേശത്ത് സംഗമിച്ച് അവിടെ നിന്നാണ് പെരുംപ്രവാഹമായി താഴേയ്ക്കു പതിക്കുന്നത്. ദൂരെനിന്ന് കാണുന്നപോലെ മൂന്നു തട്ടുകളായാണ് വെള്ളംവീഴുന്നത്. കാട്ടുചോലയിലെത്തുംമുന്പേ പിന്നേയും ചെറിയ തട്ടുകളുണ്ടെന്ന് താഴെഭാഗത്ത് തോട്ടമുള്ള ബെന്നി പറയുന്നു.മണ്ണാർക്കാട്ടെ മീൻവല്ലം ജലവൈദ്യുതി പദ്ധതിക്കുശേഷം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കുന്ന രണ്ടാമത്തെ മിനിജലവൈദ്യുതി പദ്ധതിയാണ് പാലക്കുഴിയിലെ തിണ്ടില്ലം പദ്ധതി. പദ്ധതിക്കായി മുന്നൂറു മീറ്റർ ദൂരം വനത്തിലൂടെ പൈപ്പു സ്ഥാപിക്കുന്നതിനു വനംവകുപ്പിൽനിന്നും എൻഒസി ലഭിക്കാൻ കാലതാമസം വരുന്നുണ്ടെന്നതൊഴിച്ചാൽ പദ്ധതിയുടെ മറ്റു നിർമാണപ്രവൃത്തികളെല്ലാം അതിവേഗമാണ് പുരോഗമിക്കുന്നത്. വെള്ളച്ചാട്ടത്തിനു മുകളിൽ പുഴയ്ക്കു കുറുകേയുള്ള ചെക്ക്ഡാം നിർമാണത്തിനും…
Read Moreപതിനാല് വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന മകൾക്ക് ബക്കറ്റിലെ വെള്ളത്തിൽ വീണ് ദാരുണാന്ത്യം; ഒന്നരവയസുകാരി മിൻഹയുടെ മരണം താങ്ങാനാവാതെ വീട്ടുകാർ
തച്ചന്പാറ: പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ടായ ഒന്നര വയസുകാരി കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാഞ്ഞിരപ്പുഴ കല്ലാംകുഴി പാലക്കാപറന്പിൽ അയമുട്ടിയുടെ മകൻ ഷിഹാബുദ്ധീൻ- ആയിഷ ദന്പതികളുടെ ഏക മകൾ മിൻഹ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. വൈകീട്ട് കുഞ്ഞിനെ കാണാതായതിനെ തുടർന്ന് വീടിന് പുറത്തടക്കം പല ഭാഗത്തും തിരഞ്ഞുവെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് അരമണിക്കൂറോളം തിരഞ്ഞതിന് ശേഷമാണ് കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിവാഹത്തിന് ശേഷം പതിനാലു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ദന്പതികൾക്ക് ജനിച്ച കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്. പള്ളിക്കുറുപ്പ് ശബരി സ്കൂളിലെ സ്കൂൾ ബസ് ഡ്രൈവറാണ് കുട്ടിയുടെ പിതാവ്.
Read Moreആറുമാസത്തെ ഇടവേളയ്ക്ക് ശേഷം..! ശശിയുടെ തിരിച്ചുവരവിൽ സിപിഎമ്മിൽ ആഭ്യന്തരകലാപം ശക്തമാകാൻ സാധ്യത; ഒതുക്കൽ നാടകത്തെക്കുറിച്ച് അടുപ്പക്കാർ പറയുന്നതിങ്ങനെ…
ഷൊർണൂർ: സമീപകാലത്തു ചാരംമൂടിക്കിടന്ന, സിപിഎമ്മിനുള്ളിലെ വിഭാഗീയത പി.കെ. ശശി എംഎൽഎയുടെ തിരിച്ചുവരവോടെ കൂടുതൽ സങ്കീർണമാകുമെന്നു സൂചന. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെ, ഡിവൈഎഫ്ഐ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേൽ സസ്പെൻഷൻ നേരിട്ട പി.കെ. ശശി ജില്ലാ കമ്മിറ്റിയിലേക്കാണ് തിരിച്ചെത്തിയിട്ടുള്ളത്. പാർട്ടി സംസ്ഥാനകമ്മിറ്റിയാണ് കഴിഞ്ഞദിവസം ഈ തീരുമാനമെടുത്തത്. ആറുമാസത്തേക്കു സിപിഎമ്മിൽനിന്നു സസ്പെൻഷനിലായ പി.കെ. ശശി ശക്തനായിത്തന്നെയാണ് തിരിച്ചുവരുന്നത്. ജില്ലാ സെക്രട്ടേറിയറ്റിൽ ഇല്ലെങ്കിലും ജില്ലാ കമ്മറ്റി അംഗമായാണ് ശശിയുടെ പുനഃപ്രവേശം. പാർട്ടിക്കുള്ളിൽ ചിലർ ശശിയെ ഒതുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ നേതാവായ യുവതിയെക്കൊണ്ട് പാർട്ടിക്കു പരാതി കൊടുപ്പിച്ചു എന്നാണ് ശശിയുടെ അടുപ്പക്കാർ കരുതുന്നത്. ശിക്ഷാകാലാവധി കഴിഞ്ഞു മടങ്ങിയെത്തുന്ന ശശി തനിക്കെതിരേ ഗൂഢാലോചന നടത്തുകയും പാർട്ടിയിൽനിന്നു തന്നെ പുറത്താക്കാൻ കരുക്കൾ നീക്കുകയും ചെയ്തവർക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, ഇതിനെതിരേ മറുപക്ഷവും ശക്തമായ പ്രതിരോധം തീർക്കും. ഇതോടുകൂടി സിപിഎമ്മിനുള്ളിൽ…
Read Moreകാണാതെ പോകരുതേ ഈ ദുരന്തം..! ദേശീയപാതയിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
പുതുക്കാട് : ദേശീയപാതയിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. കല്ലൂർ പറോക്കാരൻ ദേവസി മകൻ ബിജു (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ പുതുക്കാട് സർവ്വീസ് സഹകരണ ബാങ്കിന് സമീപം സർവ്വീസ് റോഡിലെ വെള്ളക്കെട്ടിലെ കുഴിയിൽ വീണ് പരിക്കേറ്റ ബിജു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ ഏഴോടെ മരിക്കുകയായിരുന്നു. പുതുക്കാട്- ആന്പല്ലൂർ മേഖലയിൽ സർവ്വീസ് റോഡിന്റെ ഇരുവശങ്ങളും മാസങ്ങളായി തകർന്നു കിടക്കുകയാണ്. മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്. നിരവധി വാഹനങ്ങളാണ് ഈ കുഴികളിൽ വീണ് അപകടം ഉണ്ടാകുന്നത്. കുഴികൾ അടയ്ക്കാനോ സർവ്വീസ് റോഡുകളുടെ ശോചിനിയാവസ്ഥ പരിഹരിക്കാനോ ടോൾ കന്പനി നടപടിയൊന്നുമെടുത്തിട്ടില്ല. എന്നാൽ കരാർ വ്യവസ്ഥപ്രകാരം ടോൾ നിരക്ക് വർദ്ധിപ്പിക്കുന്ന കന്പനി ദേശീയപാതയുടെ അപര്യാപ്തകൾ പരിഹരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമായുണ്ട്. കിലോമീറ്ററുകളോളം…
Read Moreനാടും നഗരവുംഉത്രാടപ്പാച്ചിലിലേക്ക്… കീശ കീറാതെ പച്ചക്കറി ഓണം
സ്വന്തം ലേഖകൻ തൃശൂർ: നാടും നഗരവും ഉത്രാടപ്പാച്ചിലിലേക്ക് നീങ്ങുന്നു. ഈ പകൽ ഇരുട്ടി വെളുത്താൽ പിന്നെ ഉത്രാടമാണ്. തിരുവോണത്തലേന്ന് !!ഓണ ഒരുക്കങ്ങൾ ചിങ്ങം പിറക്കുന്പോഴേ തുടങ്ങുമെങ്കിലും അതിന്റെ ക്ലൈമാക്സ് അല്ലെങ്കിൽ തൃശൂർ ഭാഷയിൽ പറഞ്ഞാൽ കൂട്ടപ്പൊരിച്ചിൽ ഉത്രാടത്തിന്റന്നാണ്. അത്തം മുതൽ കനത്തുതിമർത്തു പെയ്ത മഴ വിട്ടൊഴിഞ്ഞു നിൽക്കുന്നതിനാൽ ആളുകളെല്ലാം ഉത്രാടപ്പാച്ചിലിന് മുന്പേ ഇന്ന് പുറത്തിറങ്ങിക്കഴിഞ്ഞു. ഉത്രാടനാളായ നാളെ മഴയാണെങ്കിൽ ഒരുക്കുകൂട്ടങ്ങൾക്ക് പൊലിമ കുറയുമെന്ന ആശങ്കയാൽ ഇന്ന് ഉത്രാടപ്പാച്ചിലിന്റെ സാന്പിളാണ് നഗരത്തിലും നാട്ടിൻപുറങ്ങളിലും കാണുന്നത്.വൻതിരക്കാണ് കടകളിലും വഴിയോര വാണിഭകേന്ദ്രങ്ങളിലുമെല്ലാം അനുഭവപ്പെടുന്നത്.തുണിക്കടകളിലെല്ലാം ഓണക്കോടിയെടുക്കാനുള്ള വൻതിരക്കുണ്ട്.ഓണസദ്യയൊരുക്കാനുളള പച്ചക്കറികൾ വാങ്ങാൻ ശക്തൻ മാർക്കറ്റിലടക്കം രാവിലെ മുതൽ ആളുകളെത്തുന്നുണ്ട്. സൂപ്പർമാർക്കറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ഓണത്തിരക്കേറെയാണ്.പായസമേളകളും റെഡിമെയ്ഡ് സദ്യകളും എല്ലായിടത്തും തുടങ്ങിക്കഴിഞ്ഞു.തൂശനിലയ്ക്കാണ് ഡിമാന്റ് കൂടുതൽ. പച്ചക്കറിയുടേയും പഴം കായ എന്നിവയുടെയും വില കൂടിയിടിട്ടുണ്ടെങ്കിലും ആവശ്യക്കാരേറെയാണ്. കായവറുത്തതും ശർക്കരഉപ്പേരിയും വൻതോതിലാണ് വിറ്റുപോകുന്നത്.മണ്ണുകൊണ്ടും മരം കൊണ്ടും തീർത്ത തൃക്കാരപ്പന്റെ…
Read Moreപുഴകൾ നിറയുമ്പോൾ ഒഴുകിയെത്തുന്ന മാലിന്യത്തിലേറെയും പ്ലാസ്റ്റിക് കുപ്പികൾ; ദുരിതമാകുന്ന കുപ്പികൾ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു
വടക്കഞ്ചേരി: പുഴ നിറയുന്പോൾ ഒഴുകിയെത്തുന്ന മാലിന്യത്തിൽ കൂടുതലും പ്ലാസ്റ്റിക് കുപ്പികൾ. കഴിഞ്ഞദിവസം വടക്കഞ്ചേരി പാളയംപുഴ പാലംമൂടി ഒഴുകിയപ്പോൾ പാലത്തിന്റെ സംരക്ഷണഭിത്തിയുടെ മൂലകളിൽ നിറഞ്ഞത് പ്ലാസ്റ്റിക് കുപ്പികളായിരുന്നു. പുഴ കവിഞ്ഞൊഴുകി വെള്ളം പലവഴിക്ക് തിരിഞ്ഞുപോകുന്പോൾ ഒപ്പം പ്ലാസ്റ്റിക് കുപ്പികളുമുണ്ടാകും. മഴമാറി വെള്ളം ഇറങ്ങുന്നതോടെ ഇത്തരം കുപ്പികൾ ഏതെങ്കിലും പറന്പുകളിലും കെട്ടിടങ്ങളിലുമാണ് അടിഞ്ഞുകൂടുക.ഡ്രിംഗിംഗ് വാട്ടർബോട്ടിൽ വാങ്ങി ദാഹം ശമിപ്പിക്കുന്ന സംസ്കാരം ഉടലെടുത്തതോടെ പ്ലാസ്റ്റിക് കുപ്പികൾ വ്യാപകമായി. വെള്ളം കുടിച്ച് കഴിഞ്ഞാൽ കുപ്പികൾ വലിച്ചെറിയും. അനധിക മഴയിലാണ് പിന്നെ പുഴയോരങ്ങളിലും മറ്റും കുന്നുകൂടി കിടക്കുന്ന കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഒഴുകി താഴെ ഭാഗങ്ങളിലെത്തുന്നത്.വിവാഹം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്കെല്ലാം ഇപ്പോൾ ഭക്ഷണമേശയിൽ ഓരോരുത്തർക്കും ഓരോ ചെറിയ വാട്ടർബോട്ടിൽ വിധമാണ് വിതരണം ചെയ്യുന്നത്. ആയിരമോ രണ്ടായിരമോപേർ പങ്കെടുക്കുന്ന വിവാഹ സൽക്കാരം കഴിഞ്ഞാൽ ഇത്രയും കുപ്പികൾ വേയ്സ്റ്റാകും. മാലിന്യമായി മാറിയ ഇത്രയും കുപ്പികൾ പിന്നെ വലിച്ചെറിയുന്നത് ആളില്ലാത്ത…
Read Moreദേശീയ- സംസ്ഥാന പാതകളിലേക്ക് അനധികൃത വഴികളിലൂടെ വാഹനങ്ങളുടെ പ്രവേശനം; മംഗലംപാലത്തെ ഇടവഴി പ്രവേശനം നിർത്തലാക്കണമെന്ന ആവശ്യം ശക്തം
വടക്കഞ്ചേരി: മംഗലംപാലത്തിനുസമീപം ദേശീയ, സംസ്ഥാന പാതകളിലേക്ക് അനധികൃത വഴികളിലൂടെ വാഹനങ്ങൾ പ്രവേശിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. രണ്ടുപാതകൾ തമ്മിൽ വേർതിരിക്കുന്ന ഇവിടെ മണ്തിട്ടയായതിനാൽ അതിനു മുകളിലൂടെയാണ് ചെറിയ വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കടക്കുന്നത്. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽനിന്നും ദേശീയപാതയിലേക്ക് വാഹനങ്ങൾ കടക്കുന്നതാണ് ഏറെ അപകടം. പാലക്കാട് ഭാഗത്തുനിന്നും വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് ഇത്തരം അനധികൃത പ്രവേശന വഴികളിലൂടെ വാഹനങ്ങൾ കടക്കുന്നത് ദൂരെനിന്നും കാണാനാകില്ല. ഇടയ്ക്കുനിന്നും വാഹനം പെട്ടെന്നു കയറിവരുന്നത് ശ്രദ്ധയിൽപ്പെടുന്പോൾ കൂട്ടിയിടി ഒഴിവാക്കാൻ ബ്രേക്ക് ചെയ്യുകയും വാഹനങ്ങൾ നിയന്ത്രണംവിടുകയും ചെയ്യും. ഇത്തരം അനധികൃത വഴികൾ ഉറപ്പുള്ള കൈവരികൾ സ്ഥാപിച്ച് അടയ്ക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇവിടെ വാഹനങ്ങൾ കയറാതിരിക്കാൻ പോലീസ് ഇടപെട്ട് ജെസിബി ഉപയോഗിച്ച് കാനനിർമിച്ചിരുന്നെങ്കിലും കുറച്ചുകഴിഞ്ഞാൽ ഈ കാന മണ്ണുനികന്ന് ഇല്ലാതാകും. ആദ്യം ഇരുചക്രവാഹനങ്ങൾ മാത്രമാകുന്ന വഴി പിന്നീട് വീതികൂടി വലിയ വാഹനങ്ങളും പോകുന്ന വഴിയാകുകയാണ്. പോലീസ് ഇടപെട്ട് ഇതിന് അടിയന്തിരനടപടി…
Read Moreസംഹാരരുദ്രയായി വീണ്ടും..! കനത്തമഴയിൽ ഇരുകരകളും മുട്ടി ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നു
ഷൊർണൂർ: കനത്ത മഴയിൽ ഇരുകരകളുംമുട്ടി ഭാരതപ്പുഴ വീണ്ടും കവിഞ്ഞൊഴുകി. കനത്ത മഴദിവസങ്ങളായി തുടരുന്നതിനിടയിൽ മലന്പുഴഡാം തുറന്നുവിട്ടതാണ് ഭാരതപ്പുഴ ഒരിക്കൽകൂടി നിറഞ്ഞൊഴുകാൻ കാരണമായത്. പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നല്കി. അടിയൊഴുക്ക് വർധിച്ച അവസ്ഥയാണ് ഭാരതപ്പുഴയിലുള്ളത്. ഭാരതപ്പുഴ ഒരിക്കൽക്കൂടി സംഹാരരുദ്രയായചിത്രമാണ് ദൃശ്യമാകുന്നത്. ഭാരതപുഴയിൽ കുളിക്കാനും മറ്റും ഇറങ്ങാൻ പറ്റാത്ത സ്ഥിതിയുണ്ട്. അപകടകാരിയായി കലങ്ങിമറിഞ്ഞാണ് പുഴയിൽ ജലത്തിന്റെ കുത്തൊഴുക്ക്. ഷൊർണൂർ ചെറുതുരുത്തി തടയണയുടെ മുകളിലൂടെയാണ് ഇപ്പോൾ ഭാരതപ്പുഴ ഒഴുകുന്നത്. പ്രളയത്തിനുശേഷം തടയണയുടെ ഷട്ടറുകൾ ഉയർത്താത്തതിനാൽ മണൽ അടിഞ്ഞുകൂടിയ സ്ഥിതിയുണ്ട്. ഈ വർഷത്തിൽ ഇത് രണ്ടാംതവണയാണ് നിളാനദി ഇരു കരകളും മുട്ടി കവിഞ്ഞൊഴുകുന്നത്.
Read Moreശക്തമായ മഴ; മലന്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പുഴകളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം
പാലക്കാട്: മഴ കനത്തതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകള് അഞ്ച് സെന്റി മീറ്റര് വീതമാണ് ഉയർത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. ഇതേതുടർന്നു അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ തുറന്നത്. ബുധനാഴ്ച രാവിലെ പത്തിനാണ് ഷട്ടറുകൾ തുറന്നത്. ഭാരതപ്പുഴ, മുക്കൈ പുഴ, കല്പാത്തി പുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
Read More