തൃശൂർ: മണ്ണുത്തി-എറണാകുളം നാലുവരി പാതയിൽ ട്രാഫിക് നിയമലംഘനം കണ്ടുപിടിക്കുന്നതിനായി സ്ഥാപിച്ച 44 കാമറകളിൽ 41 കാമറകളും പ്രവർത്തന രഹിതമായി. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെൽട്രോണാണ് 2013ൽ ക്യാമറകൾ സ്ഥാപിച്ചത്. എറണാകുളം ജില്ലയിൽ വൈറ്റില മുതൽ കറുകുറ്റി വരെ സ്ഥാപിച്ച 21 കാമറകളിൽ കുണ്ടന്നൂരിൽ മാത്രമാണ് രണ്ട് ക്യാമറകൾ പ്രവർത്തിക്കുന്നത്. തൃശൂർജില്ലയിൽ കൊരട്ടി മുതൽ മണ്ണുത്തി വരെ സ്ഥാപിച്ച 23 കാമറകളിൽ ആന്പല്ലൂരിലെ കാമറ മാത്രമാണ് പ്രവർത്തിക്കുന്നത്. കാമറകൾ സ്ഥാപിച്ചതു മുതൽ തന്നെ പല കാമറകളും പ്രവർത്തന രഹിതമായി തുടങ്ങിയിരുന്നു. തൃശൂരിലെ മനുഷ്യാവകാശ സംഘന നേർകാഴ്ച സെക്രട്ടറി പി.ബി.സതീഷിന് മധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് വിവരങ്ങൾ നൽകിയത്. 2016 ഫെബ്രുവരി ഏഴു മുതൽ 2019 ജൂണ് 17 വരെ മൂന്നര വർഷത്തിനിടെ ട്രാഫിക് ലംഘനം നടത്തിയ 9,28,815 വാഹനങ്ങളാണ് കാമറയിൽ…
Read MoreCategory: Palakkad
താലൂക്കിലെ വിവിധ സർക്കാർ ഓഫീസുകളിലെ ബിഎസ്എൻഎൽ ലാൻഡ് ഫോണുകൾ തകരാറിൽ; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ
ചിറ്റൂർ: താലൂക്കിലെ വിവിധ പോലീസ് സ്റ്റേഷൻ, എക്സൈസ് ഓഫീസ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ബിഎസ്എഎൽ ലാൻഡ് ഫോണുകൾ ദീർഘകാലമായി തകരാറിലായിരി ക്കുന്നത് പൊതുജനത്തെ വലയ്ക്കുകയാണ്. ചിറ്റൂർ , കൊല്ലങ്കോട്, മീനാക്ഷിപുരം പോലീസ് സ്റ്റേഷനുകളിലെ ഫോണ് ഇടയ്ക്കിടെ തകരാറാവുന്നുണ്ട്. ചിറ്റൂർ സ്റ്റേഷനിൽ കഴിഞ്ഞ രണ്ടു വർഷമായും ലാൻഡ്ഫോണ് പ്രവർത്തനരഹിതമാണ്. വാഹന അപകടങ്ങളൊ സംഘട്ടനങ്ങളൊ നടന്നാൽ അതതു സ്റ്റേഷൽ പരിധിയിലുള്ള 100 നന്പറിലാണ് വിളിക്കേണ്ടത്. ചിറ്റൂർ സ്റ്റേഷനിൽ 9188722338 എന്ന താൽക്കാലിക മൊബൈൽ നന്പർ നിലവിലുണ്ടെങ്കിലും ഈ നന്പർ പൊതുജനത്തിന് അറിയുകയുമില്ല. ചിറ്റൂർ, കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് ഓഫീസുകളിലെ ലാൻഡ് ഫോണുകൾ ഇതിലും പരിതാപകരമാണ്. കഞ്ചാവ്, അനധികൃത മദ്യ വിൽപ്പന എന്നിവയും ഫോണിൽ അറിയിക്കാൻ കഴിയുന്നുമില്ല. ഉൗട്ടറ റെയിൽവേ സ്റ്റേഷനിൽ നിലവിലുള്ള ലാൻഡ് ഫോണിന്റെ അവസ്ഥയും നിരാശജനകമാണ്. റെയിൽവേ ലൈനിൽ മരം വീണു കിടന്നാലോ നാൽക്കാലികൾ നിൽക്കുന്നതറിഞ്ഞാൽ വിവരം സ്റ്റേഷൻ…
Read Moreമണ്ണാർക്കാട് താലൂക്കിൽ മോഷണ പരമ്പര; പോലീസ് നോക്കുകുത്തിയാകുന്നു
മണ്ണാർക്കാട്: ആലപ്പുഴ ജില്ലയുടെ വലിപ്പമുള്ള മണ്ണാർക്കാട് താലൂക്കിൽ മോഷണപരന്പര ശക്തമാകുന്പോഴും പോലീസ് നോക്കുകുത്തിയെന്ന് പരാതി. മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മോഷണപരന്പര പോലീസിനെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. വിസ്തൃതമായി കിടക്കുന്ന മണ്ണാർക്കാട് പോലീസ് സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലാണ് മോഷണം വ്യാപകമാകുന്നത്. ഇതിന്റെ നേർക്കാഴ്ചയാവുകയാണ് പയ്യനെടത്തെ മോഷണം. ഏറ്റവുമൊടുവിലായി ഉണ്ടായ മോഷണത്തിൽ വഴിപ്പറന്പിൽ മറിയുമ്മയുടെ വീട്ടിൽനിന്നും പതിനേഴര പവൻ സ്വർണവും 10000 രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം. പ്രഭാത നമസ്കാരം കഴിഞ്ഞ് മറിയുമ്മയും മകന്റെ ഭാര്യയും വീടിനടുത്തുള്ള താത്കാലിക അടുക്കളയിൽ ഭക്ഷണം ഒരുക്കുകയായിരുന്നു. ഇതിനിടെ സാധനങ്ങൾ എടുക്കാനായി വീട്ടിൽ കയറിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി മനസ്സിലായത്. മണ്ണാർക്കാട് എസ്.ഐ അരുണ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഷൊർണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഒരു മാസത്തിനിടെ പയ്യനെടത്തെ…
Read Moreവീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി പീഡനം; അറസ്റ്റിലായ യുവാവിനെ റിമാന്റ് ചെയ്ത് കോടതി
ആലത്തൂർ: ഇരുപത്തേഴുകാരിയായ യുവതിയെ പീഡിപ്പിച്ച യുവാവിനെ ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. തരൂർ കുരുത്തിക്കോട് പൂവത്തിങ്കൽ ബാബുവിനെയാണ് (46) ആലത്തൂർ പോലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്ത് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ മാർച്ച് പത്തിന് രാവിലെ 11-നാണ് വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്കായിരുന്ന യുവതിയെ ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതി ലഭിച്ചത്. സംഭവത്തിൽ പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. പ്രതി കൃഷിസ്ഥലത്തിലേക്ക് പോകുന്പോൾ യുവതിയുടെ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പിച്ചശേഷം അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി ഇതുവരെയും വീട്ടുകാരോടു പറഞ്ഞിരുന്നില്ല. വീണ്ടും ഭീഷണി തുടർന്നതോടെയാണ് വ്യാഴാഴ്ച പോലീസിന് പരാതി നല്കിയത്. വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ കുറച്ചുമാസങ്ങളായി നാട്ടിൽ കൃഷി നോക്കിനടത്തുകയായിരുന്നു. യുവതിയുടെ മൊഴി മജിസ്ട്രേട്ടിനുമുന്പിൽ രേഖപ്പെടുത്തി. സിഐ ബോബൻ മാത്യുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Read Moreമഴ കനത്തു; ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരമേഖലയിൽ ജാഗ്രതാ നിർദേശം നല്കി
വടക്കഞ്ചേരി: മഴ കനത്തത്തോടെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള മലയോരമേഖലയിൽ ജാഗ്രതാ നിർദേശം നല്കി. തുടർച്ചയായ കനത്ത മഴയുണ്ടാകുന്പോൾ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.മംഗലംഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ മലമേഖലയും കിഴക്കഞ്ചേരി പഞ്ചായത്തിന്റെ മലയോരമേഖലയും കൂടുതൽ കരുതൽ വേണ്ടതായ പ്രദേശങ്ങളാണെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ തോടുകളിലും പുഴകളിലും ഇറങ്ങുന്നവർ സുരക്ഷ ഉറപ്പാക്കണം. മംഗലംഡാമിനടുത്ത് ഉപ്പുമണ്ണിലെ താമസക്കാർക്ക് മഴ കനക്കുന്പോൾ ഭീതിയേറുകയാണ്. കഴിഞ്ഞവർഷം ഓഗസ്റ്റിലെ പേമാരിയിൽ ചെങ്കുത്തായ കുന്ന് രണ്ടായി പിളർന്നുനില്ക്കുന്നത് ഉപ്പുമണ്ണിലാണ്. തുടർച്ചയായി മഴപെയ്താൽ ഇവിടെ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണുള്ളത്. കുന്നിനുതാഴെ പത്തോളം വീടുകളുണ്ട്. മംഗലംഡാമിൽ ഇന്നലെ 24 എംഎം മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡാമിൽ ഇന്നലത്തെ കണക്കനുസരിച്ച് 71 മീറ്ററാണ് ജലനിരപ്പ്. 77.88 മീറ്ററാണ് മംഗലംഡാമിന്റെ പരമാവധി ജലസംഭരണശേഷി. 65 മീറ്റർ സമുദ്രനിരപ്പ് കഴിഞ്ഞാൽ പതിനൊന്നു മീറ്റർ ഉയരത്തിൽ വെള്ളമാണ് ഡാമിലുള്ളത്.വ്യാഴാഴ്ച രാത്രിയും ഇന്നലെ പകലുമായി പെയ്ത മഴയിൽ…
Read Moreചിറ്റൂർ-തത്തമംഗലം നഗരസഭ ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധ, ലഹരിവില്പന കേന്ദ്രം….
ചിറ്റൂർ: ലോകബാങ്കിന്റെ ധനസഹായത്തോടെ ചിറ്റൂർ-തത്തമംഗലം നഗരസഭ തത്തമംഗലത്ത് നിർമിച്ച ബസ് സ്റ്റാൻഡ് സാമൂഹ്യവിരുദ്ധരുടെയും ലഹരിവസ്തുക്കളുടെ വില്പനകേന്ദ്രമായി മാറി. കൂടാതെ സ്റ്റാൻഡിൽ അനധികൃത പാർക്കിംഗും വ്യാപകമാണ്.സമീപത്തെ വർക്ക് ഷോപ്പിലേക്കു കൊണ്ടുവരുന്ന വാഹനങ്ങളും ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. അനധികൃത കൈയേറ്റം നഗരസഭയെ അറിയിച്ചാലും നടപടിയുണ്ടാകാറില്ലത്രേ. ലോറി, പെട്ടിഓട്ടോ, സ്കൂൾ ബസ് എന്നിവ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ സർവീസ് ബസുകൾ ഇവിടേയ്ക്ക് എത്താതെ റോഡിൽനിന്നും യാത്രക്കാരെ കയറ്റുന്ന സ്ഥിതിയാണ്. ഇതിനു പുറമേ ബസ് സ്റ്റാൻഡ് കോന്പൗണ്ടിൽ ശുചീകരണവും നടക്കുന്നില്ല. വൈകുന്നേരമാകുന്നതോടെ കഞ്ചാവുവില്പനക്കാരും സാമൂഹ്യവിരുദ്ധരും തന്പടിച്ച് വില്പന തകൃതിയാണ്. ഇവ വാങ്ങുന്നതിനു ദൂരെസ്ഥലങ്ങളിൽനിന്നുപോലും യുവാക്കളെത്താറുണ്ട്. ഇതുമൂലം യാത്രക്കാർ ആരും തന്നെ സ്റ്റാൻഡിലേക്കു കയറാറില്ല.ബസ് സ്റ്റാൻഡ് കോന്പൗണ്ടിൽ യാത്രക്കാർക്ക് ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവ തമിഴനാട്ടുകാരായ നാടോടികൾ മലിനമാക്കുന്നതായും പരാതിയുണ്ട്. അനധികൃത വാഹന പാർക്കിംഗ് തടയുന്നതിനും പുറത്തുനിർത്തി ബസുകാർ യാത്രക്കാരെ കയറ്റുകയും ഇറക്കുന്നതും ഇല്ലാതാക്കുന്നതിനും…
Read Moreപാളകളിൽ വിരിയുന്ന വിസ്മയം കാണാൻ രവിയെതേടി കുരുന്നുകളെത്തി
ശ്രീകൃഷ്ണപുരം: നിലത്ത് വീണുനശിക്കുന്ന പാളകൾകൊണ്ട് വിസ്മയം തീർത്ത വലന്പിലിമംഗലം പുലിക്കോട്ടിൽ രവിയുടെ ഉത്പന്നങ്ങൾ കാണാൻ ശ്രീരാമജയം എഎൽപി.സ്കൂൾ വിദ്യാർത്ഥികളെത്തി. പാളഉത്പന്നങ്ങൾ നിർമിച്ച് എത്തിപ്പിടിച്ച വിജയഗാഥ രവി കുരുന്നുകൾക്കായി വിവരിച്ചു. പാള ഉത്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ചു നിരന്തരമായ പരിശ്രമങ്ങളിലൂടെ ജീവിതവിജയം നേടിയ കർഷകനാണ് രവി. കർഷകർക്ക് കാർഷികമേഖലയിലൂടെ തന്നെ വ്യവസായ സംരംഭങ്ങളിലേർപ്പെടാമെന്ന് തെളിയിച്ച കർഷകനാണ് പ്രവാസി കൂടിയായ രവി. തൃശൂരിലെ ഒരു ഏജൻസി അതിന്റെ സാധ്യതകൾ വിവരിച്ചു നല്കിയ പത്രപ്പരസ്യം വായിച്ചതിൽനിന്നാണ് പാള ഉത്പന്നന്നങ്ങളുണ്ടാക്കുന്ന മേഖലയിലേക്ക് ചുവടുവെച്ചത്.ആദ്യം കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മെഷീൻ അഞ്ചെണ്ണം വാങ്ങി. അയൽവാസികളായ അഞ്ചു വനിതകളെ സഹായികളാക്കി.ആദ്യത്തിൽ അടുത്തുള്ള കവുങ്ങിൻ തോട്ടത്തിൽനിന്നും പിന്നീട് അട്ടപ്പാടിയിൽ നിന്നും പാകമായ പാളകൾ ശേഖരിച്ചു.ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ തൃശൂരിലെ ഏജൻസിക്കു നല്കി തുടങ്ങി. നല്ല ഓർഡറുകൾ വന്നുതുടങ്ങിയപ്പോൾ തികയാത്ത പാളകൾക്കായി സംസ്ഥാനത്തിന് പുറത്തുനിന്നും പാളകൾ വാങ്ങി യൂണിറ്റിലേക്ക് എത്തിച്ചു നൽകുന്ന ഏജൻസികളെ…
Read Moreകൊല്ലങ്കോട്ടെ ആനശല്യം; പരിശീലനം സിദ്ധിച്ച വനപാലകരെ നിയോഗിക്കണം; എംഎൽഎയുടെ നേതൃത്വത്തിൽ പരിഹാരയോഗം
കൊല്ലങ്കോട്: ആനശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും നാട്ടുകാരുമടങ്ങുന്ന ജാഗ്രത സമിതി വിളിച്ചു ചേർക്കുമെന്ന് കെ.ബാബു എം.എൽ.എ. ബ്ലോക്ക് ഓഫീസിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരന്നു എംഎൽഎ പരിശീലനം സിദ്ധിച്ച വനപാലകരെ ആനശല്യമുള്ളയിടങ്ങളിൽ നിയോഗിക്കണം. വിളനാശത്തിന് ശരിയായ നഷ്ട പരിഹാരം ലഭ്യമാക്കണം, വനത്തിനകത്ത് മൃഗങ്ങൾക്ക് വെള്ളം കുടിക്കാനുള്ള സംഭരണികൾ നിർമ്മിക്കണം എന്നീ ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചു. തെന്മലയോരത്ത് ശുക്കിരിയാർ മുതൽ മാത്തൂർ വരെയുള്ള ഭാഗത്ത് സൗരോർജ വേലി കെട്ടാൻ കരാർ ആയതായി നെന്മാറ ഡി.എഫ്.ഒ. സി.പി.അനീഷ് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ശാലിനി കറുപ്പേഷ്, കെ.ബേബി സുധ, സുധ രവീന്ദ്രൻ , കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ കെ.പി. ബെന്നി, കൊല്ലങ്കോട് വനം റേഞ്ച് ഓഫീസർ പി.സതീശൻ, ബി.അനന്തകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു
Read Moreകൊലപാതകവും അസ്വഭാവിക മരണങ്ങളും; വടക്കഞ്ചേരി പോലീസിന്റെ ജോലി ഭാരം ഇരട്ടിച്ചു
വടക്കഞ്ചേരി: കൊലപാതകവും അസ്വഭാവിക മരണങ്ങളുമായി നാല് ദിവസത്തിനുള്ളിൽ മൂന്ന് മരണമുണ്ടായത് വടക്കഞ്ചേരി പോലീസിന്റെ ജോലി ഭാരം ഇരട്ടിച്ചു.തിങ്കളാഴ്ച രാവിലെയാണ് കിഴക്കഞ്ചേരി തിരുവറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറന്പിന്റെ മതിലിൽ ഓട്ടോ ഡ്രൈവറുടെ മൃതദ്ദേഹം തൂങ്ങി നിൽക്കുന്നതായി കണ്ടത്. ഒറ്റ നോട്ടത്തിൽ ഏറേ ദുരൂഹത ഉണ്ടാക്കുന്നതായിരുന്നു മൃതദേഹം തൂങ്ങി നിന്നിരുന്ന സ്ഥിതി. ഷർട്ടിൽ രക്തം ഒഴുകിയതും കയർ കെട്ടിയ രീതിയുമാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും വലിയ സംശയങ്ങൾ ഉണ്ടാക്കിയത്. ഫോറൻസിക് വിഭാഗം പരിശോധനക്ക് എത്താൻ വൈകിയതും അതേ തുടർന്ന് പോസ്റ്റ്മോർട്ടം ചൊവ്വാഴ്ചത്തേക്ക് മാറ്റി വെക്കേണ്ടി വന്നതും പോലീസിന് തലവേദനയുണ്ടാക്കി.എന്നാൽ പോസ്റ്റ്മോർട്ടത്തിൽ മരണം തൂങ്ങി മരണം തന്നെയാണെന്ന് തെളിഞ്ഞതോടെയാണ് ആശ്വാസമായത്. ഈ കേസ് നടപടികൾക്കിടെയാണ് ചൊവ്വാഴ്ച വൈകീട്ട് കണിച്ചി പരുതക്കടുത്ത് പെരുംപരുത പാറകുന്നിലെ കുറ്റിക്കാട്ടിൽ വീട്ടമ്മയുടെ മൃതദ്ദേഹം കാണപ്പെട്ടത്. പ്രഥമദൃഷ്ട്യാ തന്നെ കൊലപാതകമെന്ന് നാട്ടുകാർ സംശയിച്ച സംഭവം പോസ്റ്റ്മോർട്ടത്തോടെ അത് സ്ഥിരീകരിച്ചു. കഴുത്ത്…
Read Moreഅയ്യങ്കാളി അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നവോഥാന നായകനെന്ന് ബൈജു കലാശാല
ആളൂർ: ലിംഗ സമത്വത്തിനുവേണ്ടി ആദ്യമായ് ശബ്ദമുയർത്തി സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശത്തിനും, അവകാശ പോരാട്ടങ്ങൾക്കു നേതൃത്വം കൊടുത്ത് നവോഥാന നായകനാണ് അയ്യങ്കാളിയെന്നും കെപിഎംഎസ് സംസ്ഥാന അസി. സെക്രട്ടറി ബൈജു കലാശാല പറഞ്ഞു. ആളൂരിൽ നടന്ന കെപിഎംഎസ് ജില്ലാ കണ്വൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.എസ്. റെജികുമാർ, പി.എ. അജയഘോഷ്, ശാന്താഗോപാലൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എസ്. രാജു, ഐ.എ. ബാലൻ, പഞ്ചമി കോഡിനേറ്റർ ടി.ആർ. ഷെർളി,സുനിത സജീവൻ, സുബ്രൻ കൂട്ടാല, പി.എ. രവി, പി.എ. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
Read More