മംഗലംഡാം: വണ്ടാഴി സി.വി.എം.സ്കൂൾ പരിസരത്ത് നിന്നും വില്പനക്കായി കൊണ്ട് വന്ന 350 പാക്കറ്റ് ഹാൻസും വാഹനവും മംഗലംഡാം പോലീസ് പിടികൂടി. തമിഴ്നാട് പൊള്ളാച്ചി സ്വദേശി ശെൽവരാജാണ് പിടിയിലായത്. ജില്ലാ പോലീസ് സൂപ്രണ്ട് പി.എസ്. സാബു , ആലത്തൂർ ഡി.വൈ.എസ്.പി. വി.എ.കൃഷ്ണദാസ് എന്നിവർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗലംഡാം എസ്.ഐ , കെ.എസ്. സുബിത്ത് , എസ്.സി.പി.ഒ.മാരായ വേലപ്പൻ , അബ്ദുനാസർ , സി.പി.ഒ മാരായ ധനഞ്ജയൻ , വിനു മോൻ എന്നിവരുടെ സംഘം വളരെ തന്ത്രപരമായാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികൾക്കും വഴിയോര കച്ചവടക്കാർക്കും യഥേഷ്ടം സാധനം എത്തിച്ച് കൊടുക്കുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഹാൻസ് കൂടാതെ ഇയാളിൽ നിന്നും പതിനായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട് . വണ്ടാഴി, മംഗലംഡാം എന്നിവിടങ്ങളിലെ സ്കൂൾ പരിസരവും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ലോബിയും പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇവരുടെ…
Read MoreCategory: Palakkad
സൂര്യാസ്തമയത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നെരങ്ങാൻപാറ സഞ്ചാരികളെ വിളിക്കുന്നു
ആലത്തൂർ: കടൽക്കരയിലെന്നപോലെ സൂര്യാസ്തമയത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്ന നെരങ്ങാൻപാറ കുന്ന് സഞ്ചാരികളെ ആകർഷിക്കുന്നു. ആലത്തൂരിൽനിന്നും നാലു കിലോമീറ്ററും എരിമയൂരിൽനിന്നും ഏഴുകിലോമീറ്ററും കുത്തനൂരിൽനിന്ന് അഞ്ചുകിലോമീറ്ററും റോഡ് മാർഗം സഞ്ചരിച്ചാൽ ഇവിടെയെത്താം. പ്രകൃതിരമണീമായ വശ്യസുന്ദരമായ വനപ്രദേശമാണിത്. കാവശേരി, ആലത്തൂർ, എരിമയൂർ, കുത്തന്നൂർ, തരൂർ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥാനം കൂടിയായ ഈ മലമുകളിൽനിന്നും സൂര്യാസ്തമയം കാണാൻ ഏറെ മനോഹരമാണ്. കടലിൽ സൂര്യൻ താഴ്ന്നപോലെ മലമുകളിൽനിന്നും സൂര്യൻ താഴോട്ട് പതിയെ പതിക്കുന്നത് കാണാൻ സഞ്ചാരികൾ ഇപ്പോൾതന്നെ ഇവിടെയെത്തുന്നുണ്ട്. വനംവകുപ്പിന്റെ അധീനതയിലാണ് അഞ്ചു പഞ്ചായത്തുകളുടെ അതിർത്തി വേർതിരിക്കുന്ന ഈ സ്ഥലം. ഇന്ത്യയിലെ ഏക മയിൽ സങ്കേതമായ ചൂലന്നൂർ വനത്തിന്റെ കിഴക്കേ അറ്റമാണിത്.ഇവിടെ വിനോദകേന്ദ്രം, പാർക്ക്, കളിസ്ഥലം എന്നിവ നിർമിക്കാൻ പറ്റിയ ഇടമാണ്. അഞ്ചു പഞ്ചായത്തുകളിൽനിന്നും ഗതാഗത സൗകര്യവുമുണ്ട്. ഈ റോഡുകളുടെ സംഗമം ഇതേ പാറക്കൂട്ടത്തിലാണ് എന്നത് പ്രദേശത്തെ കുറെയേറേ മനോഹാരിയാക്കുന്നു.വിനോദകേന്ദ്രമോ പാർക്കോ ഒന്നുമാക്കിയില്ലെങ്കിൽ വശ്യ സുന്ദരമായ…
Read Moreമേട്ടുപ്പാളയം-ചിറ്റൂർപുഴപാലം തിരിവുറോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു
ചിറ്റൂർ: മേട്ടുപ്പാളയം-ചിറ്റൂർപുഴപാലം തിരിവുറോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്പോഴും അപകടങ്ങൾ തടയുന്നതിനു പൊതുമരാമത്ത് നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. ഇന്നലെ രാവിലെ ഏഴരയ്ക്ക് മേട്ടുപ്പാളം തിരിവിൽ ടിപ്പർലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പുതുനഗരം അടിച്ചിറ പ്രഭാകരന്റെ മകനും മലബാർ സിമന്റ്സ് കെമിക്കൽ എൻജിനീയറുമായ നിശ്ചയ് (24) മരിച്ചിരുന്നു. ഫയർഫോഴ്സ് ജീവനക്കാരെത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ബൈക്ക് ചിറ്റൂർ ഭാഗത്തേക്കും ടിപ്പർ തത്തമംഗലം ഭാഗത്തേക്കും പോകുകയായിരുന്നു. ജനുവരി ഒന്നിനു കള്ളുകടത്ത് വാഹനവും ബൈക്കും കൂട്ടിയിടിച്ച് കോയന്പത്തൂർ കുനിയമുത്തൂർ സ്വദേശികളായ രണ്ടു കോളജ് വിദ്യാർഥികൾ സംഭവസ്ഥലത്തു മരിച്ചിരുന്നു. പത്തുവർഷത്തിനിടെ ഈ വളവിൽ നടന്ന അപകടങ്ങളിൽ പതിനഞ്ചു യാത്രക്കാർക്കു ജീവഹാനിയുണ്ടായെന്ന് സമീപവാസികൾ പറഞ്ഞു.എൽ ആകൃതിയിൽ കുത്തനെയുള്ള ഈ വളവുമൂലം എതിർവശത്തുനിന്നും വരുന്ന വാഹനങ്ങൾ ഇരുഭാഗത്തുനിന്നും മുഖാമുഖം എത്തുന്പോഴാണ് തിരിച്ചറിയുന്നത്. ഇരുവാഹനങ്ങളും അപകടം ഒഴിവാക്കാൻ വെട്ടിതിരിക്കുന്പോഴാണ് കൂട്ടിയിടിക്കുന്നത്.…
Read Moreനിയമങ്ങളിലെ ഇളവ്: ചില്ലറ വ്യാപാരമേഖല പ്രതിസന്ധിയിലെന്ന് യൂത്ത് വിംഗ് സംസ്ഥാന സമ്മേളനം
പാലക്കാട്: ഇന്ത്യൻ മാർക്കറ്റിലേക്കു നിയന്ത്രണങ്ങളില്ലാതെ ബഹുരാഷ്ട കുത്തകക്കന്പനികൾക്കു കടന്നുവരാൻ അവസരം നല്കുന്ന ഇന്ത്യൻ നിയമങ്ങൾ ചില്ലറവില്പന മേഖലയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്നു യൂത്ത് വിംഗ് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. കേരളത്തിൽ ഓരോ ഗ്രാമത്തിലും കുത്തക കോർപറേറ്റ് കന്പനികളുടെ സൂപ്പർമാർക്കറ്റ് ശൃംഖലകൾ കടന്നുവരികയാണ്. അതിസന്പന്നരായ കോർപറേറ്റുകളോടു മത്സരിക്കാൻ കഴിയാത്ത ചെറുകിട സ്ഥാപനങ്ങളെല്ലാം വിപണിയിൽ പുറംതള്ളപ്പെടും. ഇന്ത്യയിലെ അന്പതു കോടിയിലധികം വരുന്ന ജനങ്ങൾ ആശ്രയിക്കുന്ന ഈ തൊഴിൽമേഖലയെ സംരക്ഷിക്കേണ്ടത് ഇന്ത്യൻ സമൂഹത്തിന്റെ അടിയന്തര ഉത്തരവാദിത്വമാണ്. കാർഷിക മേഖലയിൽ ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം വർധിച്ചുവരികയാണ്. കർഷകരും ചെറുകിട വ്യാപാരികളും സംയുക്തമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് നിസാർ കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സണ് പ്രമീള…
Read Moreപെരിഞ്ചിറവീട്ടിലെ വെള്ളത്തായിയെന്ന മുതുമുത്തശിയെ കാണാൻ പുതുതലമുറയുടെ പ്രവാഹം
കൊല്ലങ്കോട്. വടവന്നൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് പെരിഞ്ചിറവീട്ടിലെ വെള്ളത്തായിയെന്ന മുതുമുത്തശിയെ കാണാൻ പുതുതലമുറയിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ എത്തുന്നു. മുത്തശിയുടെപ്രായം 110 എന്നുപറയുന്പോൾ വിദ്യാർത്ഥികൾ അദ്ഭുതപ്പെടുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും എത്രയോമുന്പ് ജനനം. എന്നിട്ടും മുത്തശി എന്നുവിളിച്ചാൽ ഇരുകൈകളും കൂപ്പി ചെറുപുഞ്ചിരി തൂകും. വാർധക്യത്തിന്റെ ശാരീരികാവശതകൾ ഉണ്ടെങ്കിലും ഇതുവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ കിടന്നിട്ടില്ല. വല്ലപ്പോഴും പനിവന്നാൽ ആരോഗ്യപ്രവർത്തകർ ആംഗൻവാടി ജീവനക്കാർ നല്കുന്ന ഗുളിക മാത്രം കഴിക്കും. പുതുതലമുറയിലുള്ളവർക്ക് ബിപി, ഷുഗർ എന്നിവയുടെ പിടിയിലായി വ്യായാമവും മരുന്നുമായി ജീവിക്കേണ്ട സ്ഥിതി തുടരുന്പോൾ മുത്തശിക്കാകട്ടെ നോ ഷുഗർ നോ ബിപി. അടുത്തകാലത്താണ് കാഴ്ച്ചയും കേൾവിയും കുറഞ്ഞത്. ഇപ്പോൾ പ്രാഥമികകർമങ്ങൾ നിറവേറ്റാൻ രണ്ടുപേരുടെ പരസഹായം വേണമെന്നിരിക്കേ കുളി തണുത്ത വെള്ളത്തിൽ വേണമെന്നത് നിർബന്ധമാണ്.മുതലമട മാന്പള്ളത്തെ വീട്ടിൽ പന്ത്രണ്ടാം വയസിലാണ് വടവന്നൂർ പെരിഞ്ചിറയിലെ കണ്ടൻകുട്ടി വെള്ളത്തായിയെ വിവാഹം കഴിച്ചുകൊണ്ടുവന്നത്. ആറ് പെണ്മക്കളുള്ളതിൽ പാറുക്കുട്ടി മരിച്ചു.…
Read Moreചിറ്റൂർ താലൂക്കിൽ താപനില അസഹ്യം; സർക്കാർ ഓഫീസുകൾ ഒന്പതുമുതൽ പ്രവർത്തിപ്പിക്കണം
ചിറ്റൂർ: ചിറ്റൂർ താലൂക്കിൽ താപനില അസഹ്യമാകുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾ ഒന്പതുമുതൽ പ്രവർത്തിപ്പിക്കണമെന്ന് ജനകീയ ആവശ്യം ശക്തമായി. കഴിഞ്ഞ അന്പതുവർഷത്തിനിടെ ഇത്തവണ വേനലിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉച്ചസമയത്ത് ബസുകളിൽ യാത്രചെയ്യുന്പോൾ ചൂടുകാറ്റ് വീശുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. പന്ത്രണ്ടുമുതൽ അഞ്ചുവരെ നിരത്തിലൂടെയുള്ള ഇരുചക്ര, കാൽനടയാത്ര ദുഷ്കരമാണ്. അമിതമായ ചൂടുമൂലം ജനങ്ങൾ ടൗണുകളിലേക്ക് വരാത്തതിനാൽ ഉച്ചസമയം ഹർത്താൽ ദിനങ്ങളിലേതുപോലെ വിജനമാണ്. വേനൽക്കാലം തുടങ്ങി യാത്രക്കാരില്ലാത്തതിനാൽ ശീതളപാനീയ, തട്ടുകട വ്യാപാരികൾക്കും നഷ്ടക്കച്ചവടമാണ്. മൂന്നുമാസം ഇനിയും ചൂടുവർധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചുടുകാറ്റു വീശുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ ചിലർ പന്ത്രണ്ടിന് കട അടച്ച് ഉച്ചകഴിഞ്ഞ് അഞ്ചിനുശേഷമാണ് വീണ്ടും തുറക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലെത്തി തിരിച്ച് ഉച്ചസമയത്ത് ബസിൽ സഞ്ചരിക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിൽ ബസുകളിൽ എസി ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. റോഡുവക്കത്തും വയലുകളിലുമുള്ള മാലിന്യങ്ങൾക്ക് താലൂക്കിൽ ഉടനീളം തീപടരുന്നതു…
Read Moreകാട്ടൂരിൽ കിടത്തി ചികിത്സ വേണമെന്ന ആവശ്യവുമായി ജനകീയ സംരക്ഷണസമിതിയുടെ സമരം തുടങ്ങി
കാട്ടൂർ: സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനത്തോടെയുള്ള കിടത്തി ചികിത്സയടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സംരക്ഷണസമിതി പ്രത്യക്ഷ സമരപരിപാടികൾക്കു തുടക്കം കുറിച്ചു. 1919 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ധർമാശുപത്രിയാണ് കാട്ടൂർ ഗവ. ആശുപത്രി. പത്തു കിലോമീറ്റർ ചുറ്റളവിൽ ആയിരക്കണക്കിനു സാധാരണക്കാർക്ക് ആശ്വാസകേന്ദ്രമായിരുന്ന ഈ സ്ഥാപനം ഇന്ന് വെറുമൊരു പ്രൈമറി ഹെൽത്ത് സെന്ററായി തരം താണിരിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. കാട്ടൂർ ആശുപത്രി കവാടത്തിൽ നടത്തിയ സത്യാഗ്രഹസമരം പിയുസിഎൽ ജില്ലാ പ്രസിഡന്റ് ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. എ.എ. പ്രദീപ്, ജയ്ഹിന്ദ് രാജൻ, വർഗീസ് ചാലിശേരി, കെ.എൻ. ജോഷി, തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreകലാഭവൻ മണി അനുസ്മരണം; ചാലക്കുടി താലൂക്ക് ആശുപത്രി റിംഗ് റോഡിന് കലാഭവൻ മണിയുടെ പേര്
ചാലക്കുടി: കലാഭവൻ മണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്നും നാളെയും നഗരസഭയുടെയും കലാഭവൻ മണി സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കലാഭവൻ മണി അനുസ്മരണം നടത്തും. ടൗൺ ഹാൾ മൈതാനിയിൽ ഒരുക്കിയിരിക്കുന്ന കലാഭവൻ മണി നഗറിലാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് നാലിന് മണിയുടെ സ്മൃതി മണ്ഡപത്തിൽനിന്നും ചാലക്കുടിയിലേയും സമീപ പ്രദേശങ്ങളിലേയും കലാകാരന്മാരുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം ആരംഭിക്കും. ടൗൺഹാൾ മൈതാനത്ത് പ്രത്യേകം തയാറാക്കിയ മണിയുടെ ഛായചിത്രത്തിനു മുന്പിൽ ജില്ലാ കളക്ടർ ടി.വി. അനുപമ ദീപം തെളിയിക്കും. തുടർന്ന് ഫോക് മെഗാഷോ അരങ്ങേറും. നാളെ വൈകീട്ട് അഞ്ചിന് കലാഭവൻ മണി അനുസ്മരണ സമ്മേളനവും മിമിക്രി കലാകാരന്മാർക്കുള്ള കലാഭവൻ മണി പുരസ്കാര സമർപ്പണവും നടത്തും. തുടർന്ന് പ്രശസ്ത ടി.വി, സിനിമ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ ഷോ ഉണ്ടായിരിക്കും. ചാലക്കുടി: താലൂക്ക് ആശുപത്രി റിംഗ് റോഡിന് കലാഭവൻ മണിയുടെ പേര് നൽകി.…
Read Moreഏന്തൽപ്പാലത്ത് മുൻ വൈരാഗ്യത്തിന്റെ പേരിൽ എസ് എഫ് ഐ പ്രവർത്തകരെ ക്രുരമായി മർദിച്ച യുവജനതാദൾ പ്രവർത്തകർ പിടിയിൽ
വണ്ടിത്താവളം: ഏന്തൽപ്പാലത്ത് എസ്എഫ്ഐ വിദ്യാർത്ഥികളെ സംഘം ചേർന്ന മർദ്ദിച്ച കേസ്സിൽ യുവ ജനതാദൾ പ്രവർത്തകരായ അഞ്ചുപേരെ മീനാക്ഷിപുരം പോലീസ് അറസ്റ്റ് പെരുമാട്ടി കല്ലന്തോട് ആറുമുഖന്റെ മകൻ അശ്വിൻ 19, സഹോദരൻ അജിത്ത് (22) ,അഞ്ചുവെള്ളക്കാട് ശിവന്റെ മകൻ ഷിജു (22), വേ ന്പ്ര രാജശേഖരന്റെ മകൻ രാജേഷ് (23), കന്നിമാരി പൂളമട സുന്ദരന്റെ മകൻ സുലേഷ് (22) എന്നിവരാണ് അറസ്റ്റിലായത്. ചിറ്റൂർ സ്വദേശികളായ കിരണ്, ദിനനാഥൻ എന്നിവർക്കാണ് മർദനമേറ്റത്. കിരണിന്റെ തലയിലുള്ള പരിക്ക് സാരമുള്ളതാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 ന് ഏന്തൽപ്പാലത്തിന് സമീപം ചെന്പൻപൊറ്റയിൽ വെച്ചാണ് എസ് എസ്.ഐ വിദ്യാർത്ഥികളായ രണ്ടു പേരെ മർദ്ദിച്ച സംഭവം നടന്നത്. മുൻ വൈരാഗ്യമാണ് മ ർദ്ദനത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കിരണ് ഇപ്പോഴും ജില്ലാ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്.
Read Moreദേശീയപാത വികസനം: എഎസ്പി പട്ടയ ഉടമകളുമായി ചർച്ച നടത്തും
മണ്ണാർക്കാട്: ദേശീയപാത നിർമ്മാണ പ്രശ്നങ്ങൾക്ക് പരിഹാരം തേടി താലൂക്ക് വികസന സമിതി യോഗം ചേർന്നു. നിർമാണം വേഗത്തിലാക്കാൻ എഎസ്പി പട്ടയ ഉടമകളുമായി ഏഴിന് ചർച്ച നടത്തുവാൻ തീരുമാനമായി. നഗരപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പലയിടത്തും വഴിമുട്ടുന്ന സാഹചര്യത്തിലാണ് വികസന സമിതി അംഗങ്ങൾ താലൂക്ക് സഭയിൽ റവന്യു വകുപ്പിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്. നഗരത്തിലെ അഴുക്കുചാലിന്റെ മുടങ്ങി കിടക്കുന്ന സ്ഥലങ്ങളിലുള്ള നിർമ്മാണം നിലവിലെ അലൈൻമെന്റനുസരിച്ച് തുടരണമെന്ന് വികസന സമിതി അംഗം പി.ആർ.സുരേഷ് പറഞ്ഞു.ഇതിന് എ എസ് പി പട്ടയങ്ങളെ വിലങ്ങുതടിയാക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗര പാതയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങളുടെ നടത്തിപ്പിൽ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാൻ സാധിക്കില്ലെന്ന് സി പി ഐ നേതാവ് പി.മണികണ്ഠൻ പറഞ്ഞു. ഇതിലെ പാകപിഴകൾ മനസ്സിലാക്കാൻ ഉദ്യോഗസ്ഥരുടെ പരിമിതിക്കപ്പുറം വികസന സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ അഡ്വക്കേറ്റ് ജനറലിനെ സമീപിക്കുന്നമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താലൂക്കിലെ കാർഷിക പ്രദേശങ്ങളിൽ വ്യാപകമായി മണ്ണു…
Read More