കൗമാരങ്ങളെ കയങ്ങൾ കവരാതിരിക്കാൻ… മറ്റത്തൂരിൽ ജലസാക്ഷരത യജ്ഞം

കൊടകര: ഹൈസ്കൂൾ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളേയും ഉൾപ്പെടുത്തി മറ്റത്തൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന ജലസാക്ഷരത യജ്ഞം ശ്രദ്ധേമാകുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിൽ മുഴുവൻ ഹൈസ്കൂൾ വിദ്യാർഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് സന്പൂർണ നീന്തൽ പരിശീലന പരിപാടി നടപ്പാക്കുന്നത്. നീന്തലറിയാതെ കൗമാരപ്രായക്കാർ ജലാശയങ്ങളിൽ മുങ്ങിമരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനാണ് മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്‍റെ കരുതലായി നീന്തൽ പരിശീലന പദ്ധതി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിലധികമായി നീന്തൽ പരിശീലിപ്പിക്കുന്ന ആളൂർ കൊന്പിടി സ്വദേശിയായ എം.എസ്.ഹരിലാലാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പഞ്ചായത്തിലെ അഞ്ച് ഹൈസ്കൂളുകളിലെ ആയിരത്തിലേറെ വരുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്. പരിപാടിക്ക് കഴിഞ്ഞ മാസം തുടക്കമായി.ചെന്പുചിറ മഹാദേവക്ഷേത്രത്തോടുചേർന്നുള്ള കുളത്തിലാണ് ഇതിനുള്ള പരിശീലനം നൽകുന്നത്. ഓരോ വിദ്യാലയങ്ങളിൽ നിന്നും ഉൗഴമനുസരിച്ച് കുട്ടികൾ ഇവിടെയെത്തി നീന്തൽ പരിശീലനം നേടുന്നു. ശനി, ഞായർ ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ 6.45 മുതൽ 7.45 വരെയാണ് പരിശീലന സമയം. നീന്തൽപരിശീലനങ്ങൾ പലപ്പോഴും…

Read More

ചുട്ടുപൊള്ളുന്നു; കേരളത്തിൽ രണ്ടു ദിവസം ഉഷ്‌ണതരംഗത്തിന് സാധ്യത;  പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതംരഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയ്ക്ക് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം. തൊഴിൽ ദാതാക്കളും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കമെന്നും നിർദേശം. പൊതുജനങ്ങൾ പാലിക്കേണ്ടുന്ന സുരക്ഷാക്രമങ്ങളും കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചു. നിർദേശങ്ങൾ *പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതിന് ഒഴിവാക്കണം. *നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയില്‍ കൈയിൽ കരുതുക. *രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ എങ്കിലും സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. *പരമാവധി ശുദ്ധജലം കുടിക്കുക *അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക *വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. *ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.…

Read More

വികസനകാര്യത്തിൽ രാഷ്ട്രീയമില്ല;  പാലുത്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്കെന്ന് മന്ത്രി

പാലക്കാട്: പാലുത്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക് അടുത്തതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കൊപ്പം മൃഗാശുപത്രിയുടെ പുതിയ കെട്ടിടോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനകാര്യത്തിൽ രാഷ്ട്രീയമില്ലെന്നും നിർമാണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തീകരിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് 45 ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ആശുപത്രി പരിസരത്ത് നടന്ന പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സുമിത, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ടി. രാജേശ്വരി, പൊതുമരാമത്ത് (കെട്ടിടം) എക്സിക്യൂട്ടീവ് എൻജിനീയർ യു.പി ജയശ്രീ പ്രസംഗിച്ചു.

Read More

പാലക്കുഴി വനത്തിൽ തീ വ്യാപിക്കുന്നു; തീയണക്കാൻ  സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന്  അധികൃതർ; വനപാലകരുടെ സാന്നിധ്യം സ്ഥലത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി

വടക്കഞ്ചേരി: പാലക്കുഴി റോഡിനോട് ചേർന്ന വനത്തിൽ വ്യാപകമായ തീ. രണ്ട് ദിവസമായി തുടരുന്ന തീ നിയന്ത്രിക്കാനാവാത്ത വിധം ഉൾക്കാടുകളിലേക്ക് നീങ്ങുകയാണ്. തീയണക്കാൻ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഒളകര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് അധികൃതർ പറയുന്നുണ്ടെങ്കിലും വനപാലകരുടെ സാന്നിധ്യം സ്ഥലത്തില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. കാട്ടിൽ നിന്നുള്ള തീ സ്വകാര്യ തോട്ടങ്ങളിലേക്ക് കയറാതിരിക്കാൻ തോട്ടം ഉടമകൾ ഫയർ ലൈൻ നിർമ്മിച്ച് രാവും പകലും കാവലിരിപ്പാണിപ്പോൾ. സ്വകാര്യ തോട്ടത്തിൽ നിന്നുള്ള തീ കാട്ടിലേക്ക് പടർന്നാൽ കേസ്സെടുക്കാൻ പാഞ്ഞെത്തുന്ന വനപാലകർ, കാട്ടിൽ നിന്നും സ്വകാര്യ തോട്ടങ്ങളിലേക്ക് തീ പടരുന്പോൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് വലിയ പ്രതിഷേധവും ഉയർത്തുന്നുണ്ട്. പാലക്കുഴി റോഡിൽ മാത്രം താണിചുവട് മുതൽ നാല് കിലോമീറ്റർ ദൂരം വനപ്രദേശം കത്തി നശിച്ചു. ഇവിടുത്തെ ചെറു മരങ്ങളെല്ലാം അഗ്നിക്കിരയായി. ഉണങ്ങി നിന്നിരുന്ന വൻ മരങ്ങളിൽ തീ കത്തിനിൽക്കുകയാണ്. മേഖലയിലാകെ പുകയും കാറ്റുമായി അടുത്തെത്താനാകാത്ത…

Read More

മക്കളെ ഉപേക്ഷിച്ച്  ഒളിച്ചോടിയ കമിതാക്കളെ  മൈസൂരിൽ നിന്നും പോലീസ്  പിടികൂടി;  ഭാര്യയുടെ പരാതിയിൽ   കാമുകനെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കുമെന്ന് പോലീസ്

മണ്ണാർക്കാട്: മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ പോലീസ് പിടികൂടി. കമിതാക്കളെ മൈസൂരിൽ നിന്നും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി എട്ടാം തീയ്യതിയാണ് പൊന്പ്ര കണക്കം പുളളി വീട്ടിൽ മിഥുരഞ്ജിനി കാമുകനായ എലന്പുലാശ്ശേരി ഉഴുന്നുംപാടം മുഹമ്മദ് ബഷീർ എന്ന മജീദിനൊപ്പം നാടുവിട്ടത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. എസ്.ഐ. അരുണ്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മൈസൂരിലെ ഗ്രാമീണ മേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. കോയന്പത്തൂരിൽ ബിസിനസുകാരന്‍റെ ഭാര്യയായ രഞ്ജിനി ഭർത്താവിനെയും ആറും, നാലും വയസ്സു പ്രായമുള്ള മക്കളെയും ഉപേക്ഷിച്ചാണ് നാട് വിട്ടത്. മുഹമ്മദ് ബഷീറിന് ഭാര്യയും 8 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. ഇയാൾക്കെതിരെ ഭാര്യയുടെ പരാതിയിൽ സ്ത്രീ പീഢനത്തിനുൾപ്പെടെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി.

Read More

ഗ്രാമപഞ്ചായത്തുകൾ തോറും ഇക്കോ  ഷോപ്പുകൾ ശക്തിപ്പെടുത്തുമെന്ന് കൃഷി മന്ത്രിസുനിൽ കുമാർ

അന്തിക്കാട്: വിഷമില്ലാത്ത നല്ല ജൈവ പച്ചക്കറികൾ ജനങ്ങൾക്ക് നല്കാൻ ഗ്രാമപഞ്ചായത്തുകൾ തോറും ഇക്കോ ഷോപ്പുകൾ ശക്തിപ്പെടുത്തുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. ആനന്ദപ്ലാസ ഓഡിറ്റോറിയത്തിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പ് ഉദ്ഘാടനം ഇന്ന് രാവിലെ നിർവ്വഹിക്കുകയായിരുന്നു മന്ത്രി . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി.ശ്രീവത്സന് പച്ചക്കറികൾ നൽകി ആദ്യ വില്പന മന്ത്രി നിർവഹിച്ചു.സർട്ടിഫിക്കറ്റുകൾ നൽകി കർഷകരെ ആദരിച്ചു. ഗീതഗോപി എം എൽ എ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.സി.ശ്രീദേവി മുഖ്യാതിഥിയായിരുന്നു.ആത്മ ഡയറക്ടർ അനിത കരുണാകരൻ പദ്ധതി വിശദീകരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.വി.ശ്രീവത്സൻ സ്വാഗതവും കൃഷി ഓഫീസർ ഏ.ടി.ഗ്രേസി നന്ദിയും പറഞ്ഞു.

Read More

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കേ  നാട്ടിലെങ്ങും ഉദ്ഘാടന ബഹളം; പണി തീർന്നില്ലെങ്കിലും തൽക്കാലം ഉദ്ഘാടനം നടക്കട്ടേയെന്ന്  നേതാക്കൻമാകരും

വടക്കഞ്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കാനിരിക്കേ നാട്ടിലെവിടെയും ഉദ്ഘാടന ബഹളം. മന്ത്രിമാർ കൂട്ടത്തോടെയാണ് വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നത്.ഇതിനാൽ വാർഡ് മെംബർമാർ മുതലുള്ളവരെല്ലാം ഇപ്പോൾ ഏറെ തിരക്കിലാണ്. എംപിയും എംഎൽഎമാരുമുണ്ട് ഇക്കൂട്ടത്തിൽ. പണികൾ പൂർണമായി കഴിഞ്ഞില്ലെങ്കിലും ഉദ്ഘാടനം നടക്കട്ടെയെന്ന നിലപാടിലാണ് രാഷ്ട്രീയ നേതൃത്വങ്ങൾ. സർക്കാരിന്‍റെ ആയിരം ദിനങ്ങളോടനുബന്ധിച്ച് തരൂർ നിയമസഭാമണ്ഡലത്തിലെ വികസനങ്ങൾ രേഖപ്പെടുത്തുന്ന രേഖയിൽ മാത്രമേ ഇപ്പോൾ വികസനം കാണുകയുള്ളൂ. വികസനരേഖയിൽ വടക്കഞ്ചേരി ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ എന്നു കാണിച്ച് കന്പ്യൂട്ടറിൽ ഡിസൈൻ ചെയ്ത മനോഹരമായ ഒരുകെട്ടിടം കാണാം. എന്നാൽ സ്റ്റേഷനിൽ നോക്കിയാൽ ഈ കെട്ടിടം കാണില്ല. ഇത്തരത്തിൽ കന്പ്യൂട്ടർ ഡിസൈനിംഗ് കെട്ടിടങ്ങൾ പിന്നേയുമുണ്ട്. ആയിരം ദിനങ്ങൾ പിന്നിടുന്പോൾ ജനങ്ങൾക്കു മുന്പാകെ അവതരിപ്പിച്ച വാഗ്ദാനങ്ങൾ എല്ലാം തുടങ്ങിവയ്ക്കുകയും നല്ലൊരു ശതമാനം പദ്ധതികളും പൂർത്തീകരിക്കുകയും ചെയ്തെന്നാണ് രേഖയിൽ പറയുന്നത്.അതേസമയം രണ്ടായിരം കോടി രൂപയുടെ കണ്ണന്പ്ര വ്യവസായ പാർക്ക്, 95…

Read More

കെട്ടിടങ്ങളിലെ തീപ്പിടുത്തം;  ബഹുനില കെട്ടിടങ്ങളിലെ സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ചയുണ്ടെന്ന് അഗ്നിശമന സേന

വടക്കഞ്ചേരി: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലിന്‍റെ നിർദ്ദേശപ്രകാരം വടക്കഞ്ചേരി അഗ്നിരക്ഷാനിലയത്തിന്‍റെ അധികാരപരിധിയിലുള്ള ഓഡിറ്റോറിയങ്ങൾ, ബഹു നില കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ തരം വ്യാപാരസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയവയിൽ പരിശോധന നടത്തി. സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഇ.സി ഷാജു, ലീഡിങ് ഫയർമാൻ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഭൂരിപക്ഷം കെട്ടിടങ്ങളിലും ഫയർ സർവീസ് അനുശാസിക്കുന്ന സുരക്ഷാക്രമീകരണങ്ങൾ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തി. സ്ഥാപിച്ചിട്ടുള്ളവയിൽ സുരക്ഷാ ക്രമീകരണങ്ങളിൽ പലതും പ്രവർത്തനക്ഷമവുമല്ല. ഫയർ സർവീസ് നിർദ്ദേശം നൽകിയ കെട്ടിടങ്ങളിൽ ആയത് സമയബന്ധിതമായി പുതുക്കിയിട്ടുമില്ല. ഓരോ സ്ഥാപനങ്ങളിലും ഉണ്ടായിട്ടുള്ള ഇത്തരം വീഴ്ചകൾ ദൂരീകരിക്കുന്നതിന് മുന്നോടിയായി വടക്കഞ്ചേരി , കിഴക്കഞ്ചേരി , വണ്ടാഴി, കണ്ണന്പ്ര, പുതുക്കോട് എന്നീ പഞ്ചായത്തുകളിലെ മുഴുവൻ കെട്ടിടങ്ങളിലും വരും ദിവസങ്ങളിൽ തുടർ പരിശോധന ഉണ്ടാകുന്നതാണെന്നും ഫയർഫോഴ്സ് അധികൃതർ…

Read More

ട്രാക്ടറുകളിൽ മറയ്ക്കാതെ വൈക്കോൽ കൊണ്ടുപോകുന്നത് അപകടഭീഷണിയാകുന്നു

ചിറ്റൂർ: കൊയ്ത്ത് തുടങ്ങിയതോടെ ട്രാക്ടറുകളിൽ വൈക്കോൽ മറയ്ക്കാതെ കൊണ്ടുപോകുന്നത് യാത്രക്കാർക്കു ദുരിതമായി. താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും അന്പതിലേറെ ട്രാക്ടറുകളാണ് യാതൊരു സുരക്ഷാനടപടിയുമില്ലാതെ വൈക്കോൽ കൊണ്ടുപോകുന്നത്. ഇതുമൂലം പിറകിൽ വരുന്ന ഇരുചക്രവാഹനയാക്കാരുടെയും കാൽനടയാത്രക്കാരുടെയും കണ്ണിൽ വൈക്കോൽ പൊടിവീഴുന്നതും പതിവാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ അനുഭവപ്പെട്ടതിനേക്കാൾ കൂടിയ തോതിലാണ് ഇപ്പോൾ ചൂട് അനുഭവപ്പെടുന്നത്. എതിരേനിന്നും വരുന്ന വാഹനങ്ങളുടെ പുകക്കുഴലിൽനിന്നുള്ള ചൂടുമൂലം വൈക്കോലിനു തീപിടിക്കാനുള്ള സാധ്യതയും ഏറെയാണ്.കഴിഞ്ഞ ഒരാഴ്ചയായി റോഡുവക്കത്തെ ഉണങ്ങിയ ചെടിത്തൂപ്പുകൾക്കു തീപിടിക്കുന്നതും പരിഭ്രാന്തിയുണ്ടാക്കുകയാണ്. കഴിഞ്ഞവർഷം അയ്യൻചള്ള, പാട്ടികുളം എന്നിവിടങ്ങളിൽ ലോറികളിലെ വൈക്കോലിനു തീപിടിച്ച് അപകടം നടന്നിരുന്നു. ഈ സാഹചര്യത്തിൽ വൈക്കോൽ കൊണ്ടുപോകുന്ന വാഹനങ്ങൾ സുരക്ഷിതമായി അടച്ചു സുരക്ഷിതമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Read More

ഹരേ ഭായ് , ബോലോ ലഹരി നഹി ചാഹിയേ… ലഹരിക്കെതിരെ ബോധവൽക്കരണവുമായി ഐസിപിഎഫ്

തൃശൂർ: നാട്ടിലെത്തിയ ഹിന്ദിക്കാരെ ലഹരിയിൽ നിന്ന് മുക്തമാക്കാൻ ബോധവൽക്കരണവുമായി ഇന്‍റർ കോളജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ്(ഐസിപിഎഫ്) തൃശൂരിലെത്തി. വടക്കൻ സംസ്ഥാനങ്ങളിൽ നടത്തിയ ബോധവൽക്കരണത്തിനുശേഷമാണ് സംഘം കഴിഞ്ഞ ദിവസം തൃശൂരിലെത്തിയത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി കഴിയുന്ന കുട്ടനെല്ലൂർ സെന്‍ററിലാണ് ഐസിപിഎഫിന്‍റെ ഏയ്ഞ്ചലോസ് മൊബൈൽ ടീം ഹിന്ദിയിൽ ബോധവൽക്കരണം നടത്തിയത്. മദ്യം, ലഹരിമരുന്ന്, പുകയില ഇവയുടെ ദോഷവശങ്ങൾ പ്രതിപാദിക്കുന്ന ഗാനങ്ങൾ, നാടകം, സിനിമാ പ്രദർശനം എന്നിവ നടത്തി. സുനിൽ പട്ടിമറ്റം സംവിധാനവും രചനയും നിർവഹിച്ച ’അറിയുക പ്രിയ മിത്രങ്ങളെ’ എന്ന നാടകമാണ് അവതരിപ്പിച്ചത്. എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ ആർ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ടോണി ഡി.ചൊവ്വൂക്കാരൻ അധ്യക്ഷത വഹിച്ചു. ടീം ലീഡർ കുഞ്ഞുമോൻ മാത്യുസ്, ജില്ലാ കണ്‍വീനർ ജെയ്സ് വർഗീസ്, പാസ്റ്റർ ഫിന്നി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

Read More