നെന്മാറ: കേരളത്തിൽ നടക്കുന്ന ഉത്സവങ്ങളിൽ പാരന്പര്യമായുണ്ടായിരുന്ന വെടിക്കെട്ട് നിയമവിധേയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തിവരികയാണെന്നു മന്ത്രി എ.സി.മൊയ്തീൻ . നെന്മാറയിലെ കമ്യൂണിറ്റി ഹാൾ നിർമ്മാണോദ്ഘാടനം ചെയ്യുന്നതിനിടയിൽ സംസാരിച്ചു. കെ. ബാബു എംഎൽഎയുടെ വികസനഫണ്ടിൽ നിന്നും 3.50 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന കമ്യൂണിറ്റി ഹാൾ നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെടിക്കെട്ട് അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണ നിയമങ്ങൾ മറികടക്കാനാണു ശ്രമിക്കുന്നത്. ഉഗ്രശബ്ദത്തോടെയുള്ള വെടിക്കെട്ട് എന്ന രീതിയിൽ നിന്നും ബഹുവർണ അമിട്ടുകളിലേക്കു മാറാൻ ജനം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. പി.കെ.ബിജു എംപി മുഖ്യ അതിഥിയായി . പി.വി.രാമകൃഷ്ണൻ,എ.ഗീത, യു.അസീസ്,കെ. പ്രേമൻ,പുഷ്പലത. എം.ആർ.നാരായണൻ,സതി ഉണ്ണി, ശ്രീജ രാജീവ്, കെ.രാധിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു പ്രസംഗിച്ചു.
Read MoreCategory: Palakkad
ബൈക്കിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ പത്തൊമ്പതു വയസുകാരുടെ സംഘം പോലീസ് പിടിയിൽ
കൊല്ലങ്കോട്: ടൗണിൽ വിവിധയിടങ്ങളിൽ കൊല്ലങ്കോട് എക്സൈസ് അധികൃതർ ഇന്നലെ നടത്തിയ വാഹനപരിശോധനയിൽ എസ്ബിഐ ബാങ്കിനുസമീപം, കോവിലകംമൊക്ക് എന്നിവിടങ്ങളിൽ നിന്നായി ബൈക്കിൽ ഒളിപ്പിച്ചുകടത്തിയ കഞ്ചാവുമായി നാലുപേരെ അറസ്റ്റുചെയ്തു. ആലപ്പുഴ അന്പലപ്പുഴ പുന്നപ്ര ബാബുവിന്റെ മകൻ വിഷ്ണു (19), അന്പലപ്പുഴ ആര്യാട് തറയിൽപ്പറന്പിൽ സജിയുടെ മകൻ സന്ദീപ് (19) എന്നിവരെ ഉച്ചയ്ക്ക് 1.45നാണ് എഴുന്നൂറുഗ്രാം കഞ്ചാവുമായി പിടികൂടിയത്. കേസെടുത്ത് ജാമ്യം നല്കി ഇവരെ വിട്ടയച്ചു. വൈകുന്നേരം മൂന്നരയ്ക്ക് ഒന്നരകിലോ കഞ്ചാവുമായാണ് ബൈക്കിലെത്തിയ എറണാകുളം വൈന്തല ആലിൻചുവട് പോത്താണ്ടിപറന്പിൽ കോമളന്റെ മകൻ ആനന്ദ് (19), കൊച്ചി കണയന്നൂർ പുണിത്തറ കളത്തിൽപറന്പ് വേണുവിന്റെ മകൻ വിവേക് (19) എന്നിവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ബാലഗോപാലൻ, എഇ സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ സി.ജെ.ഫ്രാൻസിസ്, സുജിത്ത് റോയ്, സിഇഒമാരായ വി.ലക്ഷ്മണൻ, രമേഷ് ബാബു എന്നീ ജീവനക്കാരടങ്ങിയ സംഘമാണ് കഞ്ചാവുവേട്ടയിൽ…
Read Moreആദിവാസി കുടുംബങ്ങൾ വനത്തിൽ നിന്നൊഴിയണമെന്ന സുപ്രീംകോടതി നിർദേശം; കടപ്പാറ ഭൂ സമരക്കാർ ആശങ്കയിൽ
മംഗലംഡാം: വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത ആദിവാസി കുടുംബങ്ങളെയെല്ലാം വനഭൂമിയിൽനിന്നും ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം തങ്ങളെ ഏതുവിധത്തിൽ ബാധിക്കുമെന്നറിയാതെ ആശങ്കയിലാണ് ഭൂമിക്കായി മൂന്നുവർഷമായി കടപ്പാറ മൂർത്തിക്കുന്നിൽ ഭൂസമരം നടത്തിവരുന്ന ആദിവാസി കുടുംബങ്ങൾ. തലമുറകളായി വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി സമൂഹങ്ങൾക്കും മറ്റു പരന്പരാഗത വനവാസികൾക്കും വനഭൂമിയിലും വനവിഭവങ്ങളിൽമേലുള്ള അവരുടെ രേഖപ്പെടുത്തിയിട്ടില്ലാത്ത അവകാശങ്ങൾ രേഖപ്പെടുത്തുകയെന്നതാണ് വനാവകാശ നിയമത്തിൽ പറയുന്നത്. ഈ നിയമപ്രകാരം 2005 ഡിസംബർ 13 വരെ തലമുറകളായി വനത്തിനകത്ത് ജീവിച്ചുപോരുന്ന ആദിവാസി കുടുംബങ്ങളാണ് മുഖ്യമായും ഇതിൽ ഉൾപ്പെടുന്നത്. 75 കൊല്ലമോ അതല്ലെങ്കിൽ മൂന്നു തലമുറകൾ തുടർച്ചയായോ വനാശ്രയരായി വനത്തിനകത്ത് താമസിച്ചുപോരുന്നവർക്കും നിയമപരിരക്ഷയുണ്ട്. 2016 ജനുവരി 15നാണ് ഭൂമിക്കായി മൂർത്തിക്കുന്നിൽ 22 ആദിവാസി കുടുംബങ്ങൾ സമീപത്തെ വനഭൂമി കൈയേറി കുടിലുകൾ കെട്ടി ഭൂസമരം ആരംഭിച്ചത്. ഈ സമരം ഇപ്പോഴും തുടരുകയാണ്. കൈയേറിയ 14.67 ഏക്കർ ഭൂമി തന്നെ ഇവർക്ക് നല്കാൻ…
Read Moreആൾക്കൂട്ട ഇരമ്പലിൽ ആരും കേൾക്കാതിരുന്ന മധുവിന്റെ വിശപ്പിന്റെ നിലവിളിക്ക് ഇന്ന് ഒരുവർഷം
പാലക്കാട്: വിശപ്പിന്റെ വിളി കേൾക്കാത്തവർ ആ ആർത്തനാദം കേട്ടിരിയ്ക്കുകയില്ല. ചുടുഞരക്കങ്ങൾക്കിടയിലും അവൻ പറഞ്ഞതെന്തെന്നു ആരും തെരഞ്ഞിട്ടുണ്ടാവില്ല. മനുഷ്യ മനഃസാക്ഷിയെ അഗാധ ദുഃഖത്തിലേക്കു തള്ളിവിട്ട അട്ടപ്പാടിയിലെ ആൾക്കൂട്ടക്കൊലയ്ക്കു ഇന്നു ഒരു വർഷം തിരയുന്നു. മധുവിന്റെയും അവൻ അനുഭവിച്ച വിശപ്പിന്റെയും കണ്ണീർ ഓർമകൾക്ക് ഇന്ന് ഒരു വയസ്. 2018 ഫെബ്രുവരി 22. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആദിവാസി യുവാവിനു മർദനമേൽക്കുന്നു. മുക്കാലി കടുകമണ്ണ ഉൗരിലെ മധു (27 വയസ്) വിനെ മർദിച്ചവർതന്നെ പോലീസിനു കൈമാറുന്നു. പോലീസ് ആശുപത്രിയിലെത്തിക്കുന്പോഴേക്കും മധുവിന്റെ മരണം സംഭവിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മധുവിന്റെ മരണം ലോകമാധ്യമങ്ങളിൽ വരെ വാർത്തയായി. ആൾക്കൂട്ടത്തിന്റെ മർദനമേറ്റതിനു പുറമെ പോലീസിന്റെയും മർദനമേറ്റതായി ആരോപണം ഇന്നും നിലനില്ക്കുന്നു. സമൂഹത്തിലൊട്ടാകെ വിഷയം ചർച്ച ചെയ്യപ്പെട്ടപ്പോഴും വിസ്മരിക്കപ്പെട്ട ഒന്നുണ്ട്. ആദിവാസിക്ഷേമത്തിനു കോടികൾ ചെലവഴിച്ച അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ ഇതുതന്നെയല്ലേ.. അതെ. അരക്ഷിതാവസ്ഥയിൽ തന്നെയാണ് അട്ടപ്പാടിയിലെ ആദിവാസി സമൂഹം. ആദിവാസി കൊലചെയ്യപ്പെട്ടാൽ…
Read More“കുടുംബ’ത്തിൽ പിറന്ന കോഴിയെ കഴിക്കാം; സംസ്ഥാനത്തെ ആദ്യ ചിക്കൻ പ്രൊഡ്യൂസർ കമ്പനി കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലക്കാട്ട് നിന്നും
പാലക്കാട്: സംസ്ഥാനത്തെ ആദ്യ “കേരള ചിക്കൻ പ്രൊഡ്യൂസർ കന്പനി’ കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലക്കാട് ആരംഭിക്കുന്നു. ഇറച്ചിക്കോഴിയുടെ വർധിക്കുന്ന ആവശ്യകതയെയും ഭക്ഷ്യസുരക്ഷയെയും മുൻനിർത്തി, ആരോഗ്യകരവും ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ നിരക്കിൽ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി കന്പനിയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിച്ചു. കെ. ബാബു എംഎൽഎ അധ്യക്ഷനായി. കേരളത്തിൽ ആദ്യമായി ഇറച്ചിക്കോഴികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ജനനി പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മൃഗസംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് കന്പനി രൂപവത്കരിക്കുന്നത്. കേരള ചിക്കൻ ബ്രാൻഡിൽ സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെയാണ് ലഭ്യമാക്കുക. ഇതിനായി ബ്രോയിലർ പാരന്റ് ഫാം (ബ്രീഡർ ഫാം) ഹാച്ചറി, മാംസ സംസ്കരണശാല, ഫാം, വില്പനശാല എന്നിവ തയാറാക്കും. ഇതിന്റെ തുടക്കമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രീഡർ ഫാമും മാംസ സംസ്കരണശാലയും ജില്ലയിൽ…
Read Moreകിഴക്കഞ്ചേരിയിലെ കാട്ടാനശല്യം; മലയോര കർഷകർ മന്ത്രിയെ കണ്ടു; സോളാർവേലി നിർമിക്കുമെന്ന് മന്ത്രി
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയായ പനംകുറ്റി പ്രദേശത്തെ കാട്ടാനശല്യം തടയാൻ സോളാർവേലി നിർമാണം ഉടനേ ആരംഭിക്കും. മുൻമന്ത്രിയും സിപിഐ നേതാവുമായ കെ.ഇ.ഇസ്മയിലിന്റെ നേതൃത്വത്തിൽ മലയോര കർഷക പ്രതിനിധികൾ കണ്വീനർ ചെറുനിലം ജോണി ഉൾപ്പെടുന്ന സംഘം വനംമന്ത്രി രാജുവിനെ തിരുവനന്തപുരത്ത് കണ്ടു ചർച്ച നടത്തിയതിനെ തുടർന്നാണ് വനാതിർത്തിയിൽ നാലുകിലോമീറ്റർ ദൂരത്തിൽ വേലി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പേപ്പർ വർക്കുകൾക്കുശേഷം വൈകാതെ തന്നെ നിർമാണപ്രവൃത്തികൾ ആരംഭിക്കും. പോത്തുചാടിമുതൽ പനംകുറ്റി, ഒളകരവരെ വരുന്ന ഭാഗത്താണ് ഫെൻസിംഗ് സ്ഥാപിക്കുക. കഴിഞ്ഞ എട്ടുമാസത്തോളമായി മേഖലയിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്ന സ്ഥിതി തുടരുകയാണ്. നിരവധി കർഷകരുടെ വിളകളെല്ലാം നശിപ്പിച്ചിട്ടും ആരും തിരിഞ്ഞുനോക്കാതെ കർഷകർ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് കെ.ഇ.ഇസ്മയിൽ കർഷകരുടെ ദുരിതം അറിഞ്ഞ് സ്ഥലം സന്ദർശിക്കുകയും അടിയന്തിരമായി മന്ത്രിയെ കാണുന്നതിനുമുള്ള നടപടിയെടുത്തത്.
Read Moreസംസ്ഥാനത്ത് 6000 റോഡുകൾ പുനർനിർമിക്കും; ദേശീയ പാത നിർമാണം ആധുനിക സംവിധാനത്തോടെ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി എ.കെ.ബാലൻ
മണ്ണാർക്കാട്: രണ്ട് വർഷത്തിനകം സംസ്ഥാനത്ത് 6000 റോഡുകൾ പുനർ നിർമിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. മന്ത്രി സഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ലഫ്റ്റനന്റ് കേണൽ ഇ.കെ.നിരഞ്ജൻ സ്മാരക റോഡിന്റെ നിർമാണോദ്ഘാടനം കാരാകുറുശ്ശി അയ്യപ്പൻകാവിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജർമൻ നിർമിത ആധുനിക യന്ത്രങ്ങളുപയോഗിച്ച് ദേശീയ പാത നിർമാണം നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. പ്രകൃതിനാശം കുറയ്ക്കുന്നതിനും ഉപയോഗശൂന്യമായ അവശിഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഈ നൂതന രീതി അനിവാര്യമാണ്. പൊതുമരാമത്തു വകുപ്പിനു കീഴിൽ 10000 കോടിയുടെ പാലങ്ങളും റോഡുകളും ഇപ്പോൾ നിർമാണത്തിലാണ്. 2500 കോടിയുടെ നിർമാണ പ്രവൃത്തികൾക്ക് ഈ ബജറ്റിൽ അനുമതി നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. പരിപാടിയിൽ കെ.വി.വിജയദാസ് എം.എൽ.എ അധ്യക്ഷനായി.
Read More“നഗരസഭയുടേത് ഏകാധിപത്യഭരണം’: പ്രതിഷേധവുമായി വ്യാപാരി സംഘടന രംഗത്ത്
മണ്ണാർക്കാട്: വ്യാപാരികളെ തകർക്കുന്ന നഗരസഭയുടെ ഏകാധിപത്യ ഭരണത്തിന് എതിരെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാർക്കാട് യൂണിറ്റ് രംഗത്ത്. ബസ് സ്റ്റാൻഡിലെ നഗരസഭയുടെ കെട്ടിടത്തിലേക്ക് വൈദ്യുതി പുനസ്ഥാപിച്ചില്ലെങ്കിൽ നഗരസഭയിലേക്ക് മാർച്ച് നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. മണ്ണാർക്കാട് നഗരസഭയുടെ ഏകാധിപത്യ ഭരണത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ രംഗത്തെത്തി ഇത് വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കി ഇരിക്കുകയാണ്. ഇതോടെ ബസ് സ്റ്റാന്റിലെ കെട്ടിടം പൊളിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു. നഗരസഭയുടെ അപ്രതീക്ഷിതമായ നടപടി മനുഷ്യത്വരഹിതമാണെന്ന് ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്ലീം പത്ര സമ്മേളനത്തിൽ പറഞ്ഞു . ചെറുകിട വ്യാപാരികളോടുള്ള പ്രതികാരമെന്നോണം കെട്ടിടത്തിലേക്കുള്ള വിദ്യുച്ഛക്തി വിച്ഛേദിച്ചു. ഇത് പുനസ്ഥാപിച്ചില്ലെങ്കിൽ നഗരസഭയിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. കെട്ടിടം പൊളിക്കുന്നതിനായി ബലക്ഷയമെന്ന കാരണം ദുരൂഹതയുണർത്തുന്നു. ഇത് ഉന്നത സമിതി പരിശോധിക്കണമെന്ന ആവശ്യമുയർന്നു. കക്ഷി ഭേദമെന്യെ കൗണ്സിലർമാർ…
Read Moreഅണക്കപ്പാറ പഴഞ്ചേരികളം കരിങ്കൽക്വാറിയിൽ ഫയർഫോഴ്സ് സ്കൂബ ടീമിന് പരിശീലനം
വടക്കഞ്ചേരി: അണക്കപ്പാറ പഴഞ്ചേരികളത്തെ കരിങ്കൽക്വാറിയിൽ ഫയർഫോഴ്സിനു കീഴിലുള്ള മുങ്ങൽവിദഗ്ധ സംഘമായ സ്കൂബ ടീമിന് പരിശീലനം. തെരഞ്ഞെടുക്കപ്പെട്ട ഏഴംഗ ടീമിനാണ് പരിശീലനം നല്കുന്നത്.വടക്കഞ്ചേരി ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ.സി.ഷാജുവിന്റെ മേൽനോട്ടത്തിൽ വി.കണ്ണദാസ്, എം.ശ്രീജൻ, ഡി.സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് എണ്പതടി താഴ്ചയിൽ മുങ്ങിതാണുള്ള തീവ്രപരിശീലന പരിപാടി നടത്തുന്നത്. ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി 45 മിനിറ്റ് സമയം വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നുള്ള തെരച്ചിൽ പരിശീലനമാണ് നല്കുന്നത്. പഴഞ്ചേരികളം മുഹമ്മദിന്റെ ഒരേക്കർ വരുന്ന ഈ കരിങ്കൽക്വാറിയിൽ ഇപ്പോൾ 85 അടി വെള്ളമുണ്ട്. കുംഭമാസത്തിൽ ഇനിയും ആഴത്തിൽ വെള്ളമുള്ള കുളങ്ങളോ ഡാമുകളോ മറ്റു ജലാശയങ്ങളോ ഇത്രയും വിസ്തൃതമായ നിലയിൽ ജില്ലയിൽ മറ്റെവിടെയും ഇല്ലാത്തതിനാലാണ് പ്രവർത്തനമില്ലാതെ ഈ കരിങ്കൽക്വാറി പരിശീലനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. മുകളിൽനിന്നും ജലാശയത്തിലേക്ക് ഇടുന്ന സാധനം എണ്പത്തഞ്ച് അടി താഴ്ചയിലേക്ക് മുങ്ങിപ്പോയി എടുത്തുകൊണ്ടുവരുന്നതാണ് പരിശീലനം. ഓക്സിജൻ സിലിണ്ടർ, അണ്ടർ വാട്ടർ ടോർച്ച്, സേഫ്…
Read Moreമണ്ണാർക്കാട് താലൂക്കിൽ നിലംനികത്തലും മണ്ണുകടത്തും വ്യാപകം; പോലീസ് വേണ്ടത്ര നടപടികൾ എടുക്കുന്നില്ലെന്ന പരാതി
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിന്റെ വിവിധഭാഗങ്ങളിൽ നിലംനികത്തലും മണ്ണുകടത്തും വ്യാപകമായെന്ന് പരാതി. ഗ്രാമീണ മേഖലകളിൽ യാതൊരു നിയന്ത്രണവുമില്ലാതെയാണ് മണ്ണെടുപ്പു നടക്കുന്നത്. ഇതുമൂലം പരിസ്ഥിതി ആഘാതത്തിനും സാധ്യത ഏറെയാണ്. റവന്യൂവകുപ്പിന്റെ സ്ക്വാഡ് അവധി ദിവസങ്ങളിലും മറ്റും സജീവമായ പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും പോലീസ് വേണ്ടത്ര നടപടികൾ എടുക്കുന്നില്ലെന്ന പരാതി ശക്തമാണ്. റവന്യൂവകുപ്പിന്റെ സ്ക്വാഡ് നല്ല പ്രവർത്തനം നടത്തുന്നുണ്ടെങ്കിലും പോലീസ് സ്ക്വാഡിന്റെ പ്രവർത്തനം നടക്കുന്നില്ലത്രേ. അവധിദിവസങ്ങളിൽ കൃത്യമായ രീതിയിൽ സക്വാഡ് പ്രവർത്തനം നടത്തിയാൽ ഇതിനു താത്കാലിക പരിഹാരം കാണാനാകും. കഴിഞ്ഞദിവസം അനധികൃതമായി മണ്ണ്, മണൽ എന്നിവ കടത്തിയ വാഹനങ്ങൾ താലൂക്ക് സ്പെഷൽ സ്ക്വാഡ് പിടികൂടിയിരുന്നു. ഇവരിൽനിന്നും ജെസിബി, ടിപ്പർ തുടങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തു. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നായിരുന്നു് സ്ക്വാഡിന്റെ പ്രവർത്തനം. തെങ്കര മണ്ണാർക്കാട് രണ്ട്, മണ്ണാർക്കാട്-ഒന്ന് എന്നീ വില്ലേജ് പരിധികളിലാണ് പരിശോധന നടത്തിയതെന്നു റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി മണ്ണെടുക്കുന്ന സംഘങ്ങളെ…
Read More