കോടാലി: വിവിധ ആവശ്യങ്ങളുന്നയിച്ച് കോടാലി മർച്ചന്റ്സ് അസോസിയേഷന്േറ നേതൃത്വത്തിൽ മറ്റത്തൂർ പഞ്ചായത്തോഫീസിനു മുന്നിൽ കൂട്ടധർണ സംഘടിപ്പിച്ചു. വഴിവാണിഭ കച്ചവടം ഒഴിവാക്കുക, അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുക, ലൈസൻസ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, കോടാലി ബൈപാസ് റോഡും അനുബന്ധ സജ്ജീകരണങ്ങളും പൂർത്തീകരിക്കുക, പാർക്കിംഗ് ഗ്രൗണ്ടും പൊതുടോയ്ലറ്റും സജ്ജീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികൾ ധർണ നടത്തിയത്. കോടാലിയിൽ നിന്ന് മൂന്നുമുറിയിലുള്ള പഞ്ചായത്തോഫീസിലേക്ക് പ്രകടനമായാണ് വ്യാപാരികൾ സമരത്തിനെത്തിയത്. തുടർന്ന്് നടന്ന ധർണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ജി.രഞ്ചിമോൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഐ.ആർ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. മർച്ചന്റ്സ് വെൽഫയർട്രസ്റ്റ് പ്രസിഡന്റ് സി.കെ.പ്രഭാകരൻ,മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡന്റ് ഇഗ്നേഷ്യസ് ജോസ്, വനിത വിംഗ് ജില്ല സെക്രട്ടറി ഫൗസിയ ഷാജഹാൻ , പി.പി.രാജൻ തുടങ്ങിയവർ സംസാരിച്ചു. ,സി.ഡി.പോൾസൻ ,പി.പി.രാജൻ, സി.പി.ഉണ്ണികൃഷ്ണൻ, ഉമേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
Read MoreCategory: Palakkad
കെട്ടിടങ്ങളിലെ തീപിടുത്തം വ്യാപകമാകുന്നു; സുരക്ഷാ പരിശോധനകൾ കർശനമാക്കി ഫയർഫോഴ്സ്
കുന്നംകുളം: പട്ടണത്തിൽ നിലനിൽക്കുന്ന കെട്ടിടങ്ങളിൽ സുരക്ഷയുടെ ഭാഗമായി ഫയർഫോഴ്സ് വിഭാഗം പരിശോധനകൾ ആരംഭിച്ചു. കെട്ടിടങ്ങളിലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് കുന്നംകുളം അഗ്നിരക്ഷാ സേന അംഗങ്ങൾ പരിശോധനകൾ ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ദുരന്തനിവാരണ നിയമപ്രകാരം എല്ലാ കെട്ടിടങ്ങളെയും നിയമത്തിന് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിൽ 16 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളിലാണ് അഗ്നിരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നത്. കെട്ടിടങ്ങളുടെ പരിശോധനകൾ പൂർത്തീകരിച്ച ശേഷം കെട്ടിടങ്ങളുടെ വിശദാംശങ്ങൾ, നിലവിലുള്ള സൗകര്യങ്ങൾ എന്നിവ ജില്ലാ കേന്ദ്രങ്ങളിലേക്കും അവിടെനിന്ന് സംസ്ഥാനതലത്തിലേക്ക് അറിയിക്കണമെന്നും നിർദ്ദേശങ്ങളുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും കെട്ടിടങ്ങളിലെ തീപിടുത്തം സാധാരണമായ സാഹചര്യത്തിലാണ് ഇത്തരമൊരു പരിശോധനകൾക്ക് അഗ്നിരക്ഷാസേന വിഭാഗങ്ങൾ തയ്യാറായിരിക്കുന്നത്. കുന്നംകുളം പട്ടണത്തിലെ പല കെട്ടിടങ്ങളും അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നാണ് പരാതി. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും നിർദ്ദേശങ്ങളും നൽകുന്നുണ്ട്. കുന്നംകുളം പട്ടണത്തിലെ വിവിധ ഓഡിറ്റോറിയങ്ങൾ, സിനിമാ തീയറ്ററുകൾ എന്നിവയിൽ പരിശോധനകൾ നടന്നു. നേരത്തേതന്നെ…
Read Moreഅധികാരത്തിലെത്തിയാൽ പ്രളയം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് ചെന്നിത്തല
കോടാലി: പ്രളയത്തിൽ കിടപ്പാടം നഷ്ടമായവർക്കായി കെപിസിസി നടപ്പാക്കുന്ന ആയിരം ഭവന പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടാലി നെല്ലിക്കാവിള മേരിക്ക് കൈമാറി നിർവഹിച്ചു. പ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ തള്ളി. പട്ടി ചത്താൽ പോലും ജുഡീഷ്യൽ അന്വേഷണം നടത്തുന്ന നാട്ടിൽ 450 പേർ മരിച്ച പ്രളയദുരന്തത്തെ കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാവാത്തത് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും വീഴ്ചകൾ പുറത്തുവരുമെന്നുള്ളതുകൊണ്ടാണ്. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പ്രളയം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്ഗ്രസ് മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് കെ.ആർ.ഒൗസേഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എം.ചന്ദ്രൻ, നവതിയിലെത്തിയ കോണ്ഗ്രസ് നേതാവ് പി പി ലോനപ്പൻ എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.…
Read Moreഷൊർണൂരിൽ ട്രെയിൻ പാളംതെറ്റി ഗതാഗതം സ്തംഭിച്ചു; ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ വൈകുമെന്ന് അധികൃതർ
ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി പാളംതെറ്റി മലബാർ മേഖലയിൽ തീവണ്ടി ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്ന് ഉച്ചയോടു കൂടി മാത്രമേ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു. രാവിലെ 6.10നാണ് ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ- മംഗലാപുരം മെയിൽ പാളം തെറ്റിയത്. തീവണ്ടിയുടെ ഒന്ന്, രണ്ട് ബോഗികളാണ് റെയിൽവേ പ്ലാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുന്പ് പ്രധാന ട്രാക്കിൽ ബൗളിംഗ് പിറ്റിൽ വച്ച് പാളം തെറ്റിയത്. ഇതിൽ ഒന്നാം ബോഗിയിൽ ആർഎംഎസ് ഉരുപ്പടികൾ ആണ് ഉണ്ടായിരുന്നത്. രണ്ടാം ബോഗിയിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ഉന്നത റെയിൽവേ അധികൃതരും റെയിൽവേ എൻജിനീയറിംഗ് വിഭാഗവും സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. യാത്രക്കാരെ പൂർണമായും ബോഗികളിൽ നിന്നും ഒഴിവാക്കി ചെന്നൈ മെയിൽ യാത്ര അവസാനിപ്പിച്ചു. ഷൊർണൂർ ജംഗ്ഷലൂടെ കടന്നുപോകുന്ന മുഴുവൻ തീവണ്ടികളും…
Read Moreബൈക്കിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി പത്തൊമ്പതുകാരൻ അറസ്റ്റിൽ
കൊല്ലങ്കോട് : ബൈക്കിൽ ഒരുകിലോയലധികം കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ യുവാവിനെ കൊല്ലങ്കോട് എക്സൈസ് അധികൃതർ പിടികൂടി . കൊല്ലം ,പള്ളുരുത്തി വെളിയത്ത്പറന്പ് അൾത്താഫിന്റെ മകൻ ഉമ്മർ ( 19) ആണ് ഇന്നലെ ഉച്ച ക്ക് രണ്ടിന് ടൗണിൽ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. ഇൻസ്പെക്ടർ ,ബാലഗോപാൽ ,എ ഇ ഐ സുരേഷ് , പ്രിവന്റീവ് ഓഫിസർ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോ ധ .
Read Moreകൊല്ലങ്കോട്ടിൽ അമൃതയ്ക്ക് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ സമര രംഗത്തേക്ക് വരുമെന്ന് കെ ബാബു എംഎൽഎ
പുതുനഗരം: കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ റയിൽവേ അറിയിച്ച പ്രകാരം അമൃതയ്ക്ക് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ വീണ്ടും സമാന ആവശ്യവുമായി ശക്തമായ നടപടികളുമായി രംഗത്തെത്തുമെന്ന് കെ. ബാബു എംഎൽഎ. സംസ്ഥാന മന്ത്രിസഭയുടെ ആയിരംദിനാഘോഷ പരിപാടികളുടെ ഭാഗമായി പുതുനഗരം പഞ്ചായത്തിൽ വൻകിട ജലസംഭരണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുനഗരം ജംഗ്ഷനിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹാരമായി റെയിൽവേ ലൈനിൽ മേൽപ്പാലം നിർമിക്കുന്നതിന് തീവ്രശ്രമം നടത്തുമെന്ന് എംഎൽഎ പറഞ്ഞു. പുതുനഗരം പഞ്ചായത്ത് പ്രസിഡന്റ് എം. മുഹമ്മദ് ഫാറൂഖ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ശശികല ശാന്തകുമാർ സ്വാഗതം പറഞ്ഞു. ജലവിഭവവകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ ആർ. ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Read Moreഉത്സവ വെടിക്കെട്ട് നിയമവിധേയമായി കൊണ്ടുവരാൻ ശ്രമിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ
നെന്മാറ: കേരളത്തിൽ നടക്കുന്ന ഉത്സവങ്ങളിൽ പാരന്പര്യമായുണ്ടായിരുന്ന വെടിക്കെട്ട് നിയമവിധേയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തിവരികയാണെന്നു മന്ത്രി എ.സി.മൊയ്തീൻ . നെന്മാറയിലെ കമ്യൂണിറ്റി ഹാൾ നിർമ്മാണോദ്ഘാടനം ചെയ്യുന്നതിനിടയിൽ സംസാരിച്ചു. കെ. ബാബു എംഎൽഎയുടെ വികസനഫണ്ടിൽ നിന്നും 3.50 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന കമ്യൂണിറ്റി ഹാൾ നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെടിക്കെട്ട് അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണ നിയമങ്ങൾ മറികടക്കാനാണു ശ്രമിക്കുന്നത്. ഉഗ്രശബ്ദത്തോടെയുള്ള വെടിക്കെട്ട് എന്ന രീതിയിൽ നിന്നും ബഹുവർണ അമിട്ടുകളിലേക്കു മാറാൻ ജനം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു. പി.കെ.ബിജു എംപി മുഖ്യ അതിഥിയായി . പി.വി.രാമകൃഷ്ണൻ,എ.ഗീത, യു.അസീസ്,കെ. പ്രേമൻ,പുഷ്പലത. എം.ആർ.നാരായണൻ,സതി ഉണ്ണി, ശ്രീജ രാജീവ്, കെ.രാധിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു പ്രസംഗിച്ചു.
Read Moreബൈക്കിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ പത്തൊമ്പതു വയസുകാരുടെ സംഘം പോലീസ് പിടിയിൽ
കൊല്ലങ്കോട്: ടൗണിൽ വിവിധയിടങ്ങളിൽ കൊല്ലങ്കോട് എക്സൈസ് അധികൃതർ ഇന്നലെ നടത്തിയ വാഹനപരിശോധനയിൽ എസ്ബിഐ ബാങ്കിനുസമീപം, കോവിലകംമൊക്ക് എന്നിവിടങ്ങളിൽ നിന്നായി ബൈക്കിൽ ഒളിപ്പിച്ചുകടത്തിയ കഞ്ചാവുമായി നാലുപേരെ അറസ്റ്റുചെയ്തു. ആലപ്പുഴ അന്പലപ്പുഴ പുന്നപ്ര ബാബുവിന്റെ മകൻ വിഷ്ണു (19), അന്പലപ്പുഴ ആര്യാട് തറയിൽപ്പറന്പിൽ സജിയുടെ മകൻ സന്ദീപ് (19) എന്നിവരെ ഉച്ചയ്ക്ക് 1.45നാണ് എഴുന്നൂറുഗ്രാം കഞ്ചാവുമായി പിടികൂടിയത്. കേസെടുത്ത് ജാമ്യം നല്കി ഇവരെ വിട്ടയച്ചു. വൈകുന്നേരം മൂന്നരയ്ക്ക് ഒന്നരകിലോ കഞ്ചാവുമായാണ് ബൈക്കിലെത്തിയ എറണാകുളം വൈന്തല ആലിൻചുവട് പോത്താണ്ടിപറന്പിൽ കോമളന്റെ മകൻ ആനന്ദ് (19), കൊച്ചി കണയന്നൂർ പുണിത്തറ കളത്തിൽപറന്പ് വേണുവിന്റെ മകൻ വിവേക് (19) എന്നിവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ബാലഗോപാലൻ, എഇ സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ സി.ജെ.ഫ്രാൻസിസ്, സുജിത്ത് റോയ്, സിഇഒമാരായ വി.ലക്ഷ്മണൻ, രമേഷ് ബാബു എന്നീ ജീവനക്കാരടങ്ങിയ സംഘമാണ് കഞ്ചാവുവേട്ടയിൽ…
Read Moreആദിവാസി കുടുംബങ്ങൾ വനത്തിൽ നിന്നൊഴിയണമെന്ന സുപ്രീംകോടതി നിർദേശം; കടപ്പാറ ഭൂ സമരക്കാർ ആശങ്കയിൽ
മംഗലംഡാം: വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത ആദിവാസി കുടുംബങ്ങളെയെല്ലാം വനഭൂമിയിൽനിന്നും ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം തങ്ങളെ ഏതുവിധത്തിൽ ബാധിക്കുമെന്നറിയാതെ ആശങ്കയിലാണ് ഭൂമിക്കായി മൂന്നുവർഷമായി കടപ്പാറ മൂർത്തിക്കുന്നിൽ ഭൂസമരം നടത്തിവരുന്ന ആദിവാസി കുടുംബങ്ങൾ. തലമുറകളായി വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി സമൂഹങ്ങൾക്കും മറ്റു പരന്പരാഗത വനവാസികൾക്കും വനഭൂമിയിലും വനവിഭവങ്ങളിൽമേലുള്ള അവരുടെ രേഖപ്പെടുത്തിയിട്ടില്ലാത്ത അവകാശങ്ങൾ രേഖപ്പെടുത്തുകയെന്നതാണ് വനാവകാശ നിയമത്തിൽ പറയുന്നത്. ഈ നിയമപ്രകാരം 2005 ഡിസംബർ 13 വരെ തലമുറകളായി വനത്തിനകത്ത് ജീവിച്ചുപോരുന്ന ആദിവാസി കുടുംബങ്ങളാണ് മുഖ്യമായും ഇതിൽ ഉൾപ്പെടുന്നത്. 75 കൊല്ലമോ അതല്ലെങ്കിൽ മൂന്നു തലമുറകൾ തുടർച്ചയായോ വനാശ്രയരായി വനത്തിനകത്ത് താമസിച്ചുപോരുന്നവർക്കും നിയമപരിരക്ഷയുണ്ട്. 2016 ജനുവരി 15നാണ് ഭൂമിക്കായി മൂർത്തിക്കുന്നിൽ 22 ആദിവാസി കുടുംബങ്ങൾ സമീപത്തെ വനഭൂമി കൈയേറി കുടിലുകൾ കെട്ടി ഭൂസമരം ആരംഭിച്ചത്. ഈ സമരം ഇപ്പോഴും തുടരുകയാണ്. കൈയേറിയ 14.67 ഏക്കർ ഭൂമി തന്നെ ഇവർക്ക് നല്കാൻ…
Read Moreആൾക്കൂട്ട ഇരമ്പലിൽ ആരും കേൾക്കാതിരുന്ന മധുവിന്റെ വിശപ്പിന്റെ നിലവിളിക്ക് ഇന്ന് ഒരുവർഷം
പാലക്കാട്: വിശപ്പിന്റെ വിളി കേൾക്കാത്തവർ ആ ആർത്തനാദം കേട്ടിരിയ്ക്കുകയില്ല. ചുടുഞരക്കങ്ങൾക്കിടയിലും അവൻ പറഞ്ഞതെന്തെന്നു ആരും തെരഞ്ഞിട്ടുണ്ടാവില്ല. മനുഷ്യ മനഃസാക്ഷിയെ അഗാധ ദുഃഖത്തിലേക്കു തള്ളിവിട്ട അട്ടപ്പാടിയിലെ ആൾക്കൂട്ടക്കൊലയ്ക്കു ഇന്നു ഒരു വർഷം തിരയുന്നു. മധുവിന്റെയും അവൻ അനുഭവിച്ച വിശപ്പിന്റെയും കണ്ണീർ ഓർമകൾക്ക് ഇന്ന് ഒരു വയസ്. 2018 ഫെബ്രുവരി 22. മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആദിവാസി യുവാവിനു മർദനമേൽക്കുന്നു. മുക്കാലി കടുകമണ്ണ ഉൗരിലെ മധു (27 വയസ്) വിനെ മർദിച്ചവർതന്നെ പോലീസിനു കൈമാറുന്നു. പോലീസ് ആശുപത്രിയിലെത്തിക്കുന്പോഴേക്കും മധുവിന്റെ മരണം സംഭവിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മധുവിന്റെ മരണം ലോകമാധ്യമങ്ങളിൽ വരെ വാർത്തയായി. ആൾക്കൂട്ടത്തിന്റെ മർദനമേറ്റതിനു പുറമെ പോലീസിന്റെയും മർദനമേറ്റതായി ആരോപണം ഇന്നും നിലനില്ക്കുന്നു. സമൂഹത്തിലൊട്ടാകെ വിഷയം ചർച്ച ചെയ്യപ്പെട്ടപ്പോഴും വിസ്മരിക്കപ്പെട്ട ഒന്നുണ്ട്. ആദിവാസിക്ഷേമത്തിനു കോടികൾ ചെലവഴിച്ച അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ ഇതുതന്നെയല്ലേ.. അതെ. അരക്ഷിതാവസ്ഥയിൽ തന്നെയാണ് അട്ടപ്പാടിയിലെ ആദിവാസി സമൂഹം. ആദിവാസി കൊലചെയ്യപ്പെട്ടാൽ…
Read More