ബൈക്കിലെത്തി മാലപൊട്ടിക്കച്ച  പ്രതികൾക്ക്  ഒന്നരവർഷത്തെ തടവിനും പിഴയ്ക്കും  വിധിച്ച് കോടതി

പാലക്കാട്: റോഡിലൂടെ നടന്നുപോകുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിൽ പിടിയിലായ തമിഴ്നാട് അവിനാശി പെരുമാനല്ലൂർ ജവാദ് എന്ന സെയ്ത് യൂസഫ് (55), കടലൂർ, സ്വദേശി ആസിഫ് എന്ന ആരോഗ്യദാസ് (28) എന്നിവരെ പാലക്കാട് സിജഐം കോടതി മജിസ്ട്രേറ്റ് കെന്നത്ത് ജോർജ് ഒന്നരവർഷത്തെ തടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. 2016ൽ പാലക്കാട് ജൈനിമേട്ടിൽനിന്നും 2017ൽ പുത്തൂർ പൂജാനഗറിൽ നിന്നുമാണ് വീട്ടമ്മമാരുടെ മാലകൾ പൊട്ടിച്ചത്. ടൗണ്‍ നോർത്ത് എസ്ഐ ആർ.രഞ്ജിത്ത്, അഡീഷണൽ എസ്ഐ പുരുഷോത്തമൻ പിള്ള എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഡിഡിപി ലത ഹാജരായി. പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Read More

പ്രകൃതിയോടടുത്തു ജീവിച്ചാൽ രോഗങ്ങളെ അകറ്റിനിർത്താമെന്ന്  മന്ത്രി രവീന്ദ്രനാഥ് 

മൂന്നുമുറി: പ്രകൃതിയോടടുത്തു ജീവിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റിനിർത്താനാവുമെന്ന് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. മറ്റത്തൂർ പഞ്ചായത്ത് പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായുള്ള പാലിയേറ്റീവ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ ഭക്ഷണശീലം പതിവാക്കുകയാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് പി.സി.സുബ്രൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യാശ പാലിയേറ്റീവ് കെയറിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രത്യാശ എന്ന പേര് നിർദ്ദേശിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ.സലീഷിന് പഞ്ചായത്തിന്‍റെ ഉപഹാരം മന്ത്രി കൈമാറി. അന്പതാംവിവാഹ വാർഷികം ആഘോഷിക്കുന്ന വർഗീസ് രാജമ്മ ദന്പതികൾക്ക് മന്ത്രി സമ്മാനം നൽകി. കൊടകര പഞ്ചായത്ത് പ്രസിഡന്‍റ് പി.ആർ.പ്രസാദൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ.ഡിക്സൻ ,മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീന നന്ദകുമാർ, പി.എസ്.പ്രശാന്ത്, ഷീല തിലകൻ, ലൈല ബഷീർ, എ.കെ.പുഷ്പാകരൻ,ശ്രീധരൻ കളരിക്കൽ, സുരേന്ദ്രൻ ഞാറ്റുവെട്ടി, പി.എ.സിസിലി,…

Read More

ഭിന്നശേഷി തടസമാവില്ല,  ബീച്ചിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ;  ജില്ലയിൽ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച് ഉദ്ഘാടനം ചെയ്തു

കയ്പമംഗലം : അഴീക്കോട് മുനയ്ക്കൽ ബീച്ചിലെ അഴിമുഖം തൊട്ടടുത്തു കാണാൻ ഇനി ഭിന്നശേഷിക്കാർക്കും അവസരം. ബീച്ചിലെത്തുന്ന ഭിന്നശേഷിക്കാർക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കേരളത്തിലെ ഭിന്നശേഷി സൗഹൃദ ബീച്ചുകളിൽ ഒന്നായി മുനയ്ക്കൽ.മുസിരിസ് ഡോൾഫിൻ ബീച്ച്. ഇതിന്‍റെ പ്രഖ്യാപനവും ഭിന്നശേഷിക്കാർക്കായുള്ള കുടുംബസംഗമവും ടൈസണ്‍ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് തീരത്തേക്ക് എത്താൻ സൗകര്യപ്രദമായ രീതിയിൽ 26 റാംപുകളാണ് നിർമിച്ചിരിക്കുന്നത്. 330 മീ. നീളമുള്ള നടപ്പാത, മോട്ടോർ വീൽചെയറുകൾ, ക്രച്ചസുകൾ, വാക്കിംഗ് സ്റ്റിക്ക്, ബ്രെയിലി ലിപിയിലുള്ള ദിശാ സൂചകങ്ങൾ, കിയോസ്കി ടച്ച് സ്ക്രീൻ കൂടാതെ പാർക്കിംഗ് സൗകര്യവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്. ബാരിയർ ഫ്രീ പദ്ധതി പ്രകാരം ഒന്പതു കോടി രൂപ ചെലവിട്ടു സം2021 ഓടെ കേരളത്തെ പൂർണ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണു പദ്ധതിയുടെ ലക്ഷ്യം. എറിയാട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദ് മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം…

Read More

സൈലന്‍റ് വാലി മേഖലയിൽ കാട്ടാനവേട്ട; രണ്ടുപേർ അറസ്റ്റിൽ; പ്രതികളുടെ പക്കൽ നിന്നും തോക്കുകൾ കണ്ടെടുത്തു

മണ്ണാർക്കാട്: സൈലന്‍റ് വാലി ബഫർസോണ്‍ മേഖലയിൽപ്പെടുന്ന കരുവാരക്കുണ്ടിൽ കാട്ടാനകളെ വെടിവച്ചുകൊന്നു. സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മലപ്പുറം തുവ്വൂർ മേലേതിൽ വീട്ടിൽ ജസീർ (35), നിലന്പൂർ പൂക്കോട്ടുപാടം പാട്ടക്കരിന്പ് കോളനിയിലെ ബിജുമോൻ (26) തുടങ്ങിയവരാണ് വനംവകുപ്പിന്‍റെ പിടയിലായത്. സൈലന്‍റ് വാലി ബഫർസോണിൽ ഉൾപ്പെട്ട കരുവാരക്കുണ്ട് മണലിയാംപാടത്തുനിന്നും രണ്ട് ആനകളെയൊണ് ഇവർ വെടിവച്ചുകൊന്നത്. ഒരു കൊന്പനും ഒരു പിടിയുമാണ് ഇവ. കൊന്പന്‍റെ ഇരു കൊന്പുകളും ഉൗരിയെടുത്ത നിലയിലാണ്. രണ്ടു ദിവസം മുന്പാണ് സംഭവം. വനംവകുപ്പിനു ലഭിച്ച വിവരത്തെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തി. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. സൈലന്‍റ് വാലി റേഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. ആനകളെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി വെറ്ററിനറി സർജജർ ഷാജി പണിക്കശേരി ഉൾപ്പെടെ മൃഗസംരക്ഷണ വനം വകുപ്പ് ഉദ്യോഗസ്ഥർ കരുവാരക്കുണ്ടിലേക്കു പുറപ്പെട്ടു. പ്രതികളെ…

Read More

വഴിയോര വാണിഭക്കാരെ ഓടിക്കാൻ  വ്യാപാരികൾ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി

കോടാലി: വിവിധ ആവശ്യങ്ങളുന്നയിച്ച് കോടാലി മർച്ചന്‍റ്സ് അസോസിയേഷന്േ‍റ നേതൃത്വത്തിൽ മറ്റത്തൂർ പഞ്ചായത്തോഫീസിനു മുന്നിൽ കൂട്ടധർണ സംഘടിപ്പിച്ചു. വഴിവാണിഭ കച്ചവടം ഒഴിവാക്കുക, അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുക, ലൈസൻസ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, കോടാലി ബൈപാസ് റോഡും അനുബന്ധ സജ്ജീകരണങ്ങളും പൂർത്തീകരിക്കുക, പാർക്കിംഗ് ഗ്രൗണ്ടും പൊതുടോയ്ലറ്റും സജ്ജീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികൾ ധർണ നടത്തിയത്. കോടാലിയിൽ നിന്ന് മൂന്നുമുറിയിലുള്ള പഞ്ചായത്തോഫീസിലേക്ക് പ്രകടനമായാണ് വ്യാപാരികൾ സമരത്തിനെത്തിയത്. തുടർന്ന്് നടന്ന ധർണ മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് പി.ജി.രഞ്ചിമോൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഐ.ആർ.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. മർച്ചന്‍റ്സ് വെൽഫയർട്രസ്റ്റ് പ്രസിഡന്‍റ് സി.കെ.പ്രഭാകരൻ,മർച്ചന്‍റ്സ് യൂത്ത് വിംഗ് പ്രസിഡന്‍റ് ഇഗ്നേഷ്യസ് ജോസ്, വനിത വിംഗ് ജില്ല സെക്രട്ടറി ഫൗസിയ ഷാജഹാൻ , പി.പി.രാജൻ തുടങ്ങിയവർ സംസാരിച്ചു. ,സി.ഡി.പോൾസൻ ,പി.പി.രാജൻ, സി.പി.ഉണ്ണികൃഷ്ണൻ, ഉമേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Read More

കെട്ടിടങ്ങളിലെ തീപിടുത്തം വ്യാപകമാകുന്നു;  സുരക്ഷാ പരിശോധനകൾ കർശനമാക്കി ഫയർഫോഴ്സ്

കുന്നംകുളം: പട്ടണത്തിൽ നിലനിൽക്കുന്ന കെട്ടിടങ്ങളിൽ സുരക്ഷയുടെ ഭാഗമായി ഫയർഫോഴ്സ് വിഭാഗം പരിശോധനകൾ ആരംഭിച്ചു. കെട്ടിടങ്ങളിലെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് കുന്നംകുളം അഗ്നിരക്ഷാ സേന അംഗങ്ങൾ പരിശോധനകൾ ആരംഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ദുരന്തനിവാരണ നിയമപ്രകാരം എല്ലാ കെട്ടിടങ്ങളെയും നിയമത്തിന് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിൽ 16 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളിലാണ് അഗ്നിരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നത്. കെട്ടിടങ്ങളുടെ പരിശോധനകൾ പൂർത്തീകരിച്ച ശേഷം കെട്ടിടങ്ങളുടെ വിശദാംശങ്ങൾ, നിലവിലുള്ള സൗകര്യങ്ങൾ എന്നിവ ജില്ലാ കേന്ദ്രങ്ങളിലേക്കും അവിടെനിന്ന് സംസ്ഥാനതലത്തിലേക്ക് അറിയിക്കണമെന്നും നിർദ്ദേശങ്ങളുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും കെട്ടിടങ്ങളിലെ തീപിടുത്തം സാധാരണമായ സാഹചര്യത്തിലാണ് ഇത്തരമൊരു പരിശോധനകൾക്ക് അഗ്നിരക്ഷാസേന വിഭാഗങ്ങൾ തയ്യാറായിരിക്കുന്നത്. കുന്നംകുളം പട്ടണത്തിലെ പല കെട്ടിടങ്ങളും അഗ്നി സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നാണ് പരാതി. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും നിർദ്ദേശങ്ങളും നൽകുന്നുണ്ട്. കുന്നംകുളം പട്ടണത്തിലെ വിവിധ ഓഡിറ്റോറിയങ്ങൾ, സിനിമാ തീയറ്ററുകൾ എന്നിവയിൽ പരിശോധനകൾ നടന്നു. നേരത്തേതന്നെ…

Read More

അധികാരത്തിലെത്തിയാൽ പ്രളയം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് ചെന്നിത്തല

കോടാലി: പ്രളയത്തിൽ കിടപ്പാടം നഷ്ടമായവർക്കായി കെപിസിസി നടപ്പാക്കുന്ന ആയിരം ഭവന പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച വീടിന്‍റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടാലി നെല്ലിക്കാവിള മേരിക്ക് കൈമാറി നിർവഹിച്ചു. പ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സർക്കാർ തള്ളി. പട്ടി ചത്താൽ പോലും ജുഡീഷ്യൽ അന്വേഷണം നടത്തുന്ന നാട്ടിൽ 450 പേർ മരിച്ച പ്രളയദുരന്തത്തെ കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയാറാവാത്തത് മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും വീഴ്ചകൾ പുറത്തുവരുമെന്നുള്ളതുകൊണ്ടാണ്. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ പ്രളയം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് മറ്റത്തൂർ മണ്ഡലം പ്രസിഡന്‍റ് കെ.ആർ.ഒൗസേഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി.എം.ചന്ദ്രൻ, നവതിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് പി പി ലോനപ്പൻ എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.…

Read More

ഷൊർ‌ണൂരിൽ ട്രെയിൻ പാളംതെറ്റി ഗതാഗതം സ്തംഭിച്ചു;  ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ വൈകുമെന്ന്  അധികൃതർ

ഷൊർണൂർ: ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി പാളംതെറ്റി മലബാർ മേഖലയിൽ തീവണ്ടി ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇന്ന് ഉച്ചയോടു കൂടി മാത്രമേ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് റെയിൽവേ അധികൃതർ അറിയിച്ചു. രാവിലെ 6.10നാണ് ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ- മംഗലാപുരം മെയിൽ പാളം തെറ്റിയത്. തീവണ്ടിയുടെ ഒന്ന്, രണ്ട് ബോഗികളാണ് റെയിൽവേ പ്ലാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുന്പ് പ്രധാന ട്രാക്കിൽ ബൗളിംഗ് പിറ്റിൽ വച്ച് പാളം തെറ്റിയത്. ഇതിൽ ഒന്നാം ബോഗിയിൽ ആർഎംഎസ് ഉരുപ്പടികൾ ആണ് ഉണ്ടായിരുന്നത്. രണ്ടാം ബോഗിയിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ഉന്നത റെയിൽവേ അധികൃതരും റെയിൽവേ എൻജിനീയറിംഗ് വിഭാഗവും സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. യാത്രക്കാരെ പൂർണമായും ബോഗികളിൽ നിന്നും ഒഴിവാക്കി ചെന്നൈ മെയിൽ യാത്ര അവസാനിപ്പിച്ചു. ഷൊർണൂർ ജംഗ്ഷലൂടെ കടന്നുപോകുന്ന മുഴുവൻ തീവണ്ടികളും…

Read More

ബൈക്കിൽ കടത്തുകയായിരുന്ന ഒരു കിലോ  കഞ്ചാവുമായി  പത്തൊമ്പതുകാരൻ അറസ്റ്റിൽ

കൊല്ലങ്കോട് : ബൈക്കിൽ ഒരുകിലോയലധികം കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ യുവാവിനെ കൊല്ലങ്കോട് എക്സൈസ് അധികൃതർ പിടികൂടി . കൊല്ലം ,പള്ളുരുത്തി വെളിയത്ത്പറന്പ് അൾത്താഫിന്‍റെ മകൻ ഉമ്മർ ( 19) ആണ് ഇന്നലെ ഉച്ച ക്ക് രണ്ടിന് ടൗണിൽ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. ഇൻസ്പെക്ടർ ,ബാലഗോപാൽ ,എ ഇ ഐ സുരേഷ് , പ്രിവന്‍റീവ് ഓഫിസർ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോ ധ .

Read More

കൊല്ലങ്കോട്ടിൽ അമൃതയ്ക്ക് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ സമര രംഗത്തേക്ക് വരുമെന്ന് കെ ബാബു എംഎൽഎ

പുതുനഗരം: കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ റയിൽവേ അറിയിച്ച പ്രകാരം അമൃതയ്ക്ക് സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ വീണ്ടും സമാന ആവശ്യവുമായി ശക്തമായ നടപടികളുമായി രംഗത്തെത്തുമെന്ന് കെ. ബാബു എംഎൽഎ. സംസ്ഥാന മന്ത്രിസഭയുടെ ആയിരംദിനാഘോഷ പരിപാടികളുടെ ഭാഗമായി പുതുനഗരം പഞ്ചായത്തിൽ വൻകിട ജലസംഭരണി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുനഗരം ജംഗ്ഷനിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹാരമായി റെയിൽവേ ലൈനിൽ മേൽപ്പാലം നിർമിക്കുന്നതിന് തീവ്രശ്രമം നടത്തുമെന്ന് എംഎൽഎ പറഞ്ഞു. പുതുനഗരം പഞ്ചായത്ത് പ്രസിഡന്‍റ് എം. മുഹമ്മദ് ഫാറൂഖ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് ശശികല ശാന്തകുമാർ സ്വാഗതം പറഞ്ഞു. ജലവിഭവവകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ ആർ. ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

Read More