നെല്ലിയാന്പതി: വേനലിന്റെ തുടക്കത്തിൽതന്നെ നെല്ലിയാന്പതിയിൽ ചൂടുകൂടുന്നു. ചൂട് കൂടിയതോടെ തോട്ടംമേഖലയിലെ തേയിലകൾ നനച്ചുതുടങ്ങി. നെല്ലിയാന്പതിയിലെ പകൽ താപനില ഇപ്പോൾ 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയായാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇത് കഴിഞ്ഞവർഷം 28- 30 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. പ്രളയാനന്തരം നെല്ലിയാന്പതിയിൽ താപനില കൂടുന്നത് ആദ്യമായാണ്. സാധാരണ സമശീത കാലാവസ്ഥയുള്ള നെല്ലിയാന്പതിയിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ചൂട് കൂടുക. ഇപ്പോൾതന്നെ ചൂട് കൂടിയതോടെ തേയില വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് തോട്ടം ഉടമകളുടെ നേതൃത്വത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം പന്പ് ചെയ്ത് സ്പ്രിംഗ്ളർ ഉപയോഗിച്ച് നനച്ചു തുടങ്ങിയത്.
Read MoreCategory: Palakkad
തേൻകോളനി വിഭജനം നടന്നില്ല; ഉത്പാദനത്തിൽ വൻഇടിവ്; തേൻ കർഷകർക്ക് തിരിച്ചടിയായി
തച്ചന്പാറ: പ്രളയത്തിനുശേഷംവന്ന തേൻ സീസണ് തേൻ കർഷകർക്ക് തിരിച്ചടിയായി. കേരളത്തിൽ ഇത്തവണ തേൻ ഉത്പാദനം 60 ശതമാനം കുറഞ്ഞതായാണ് കണക്ക്. തുടർച്ചയായ മഴ തേനീച്ചകളുടെ നാശത്തിനു കാരണമായി. സാധാരണഗതിയിൽ സെപ്റ്റംബർ മാസത്തോടെ തേനീച്ച കോളനി വിഭജനം തുടങ്ങും. ജനുവരി മുതൽ മാർച്ച് വരെ തേൻ എടുക്കുന്ന സമയമാണ്. ഒരുപെട്ടിയിൽ നിന്നും 12 മുതൽ 20 കിലോ വരെ തേൻ ലഭിക്കും. എന്നാൽ ഇത്തവണ ഫെബ്രുവരിമാസം പകുതിയായിട്ടും കാര്യമായി തേൻ ലഭിച്ചില്ല. പൊതുവേ തേനീച്ചകൾക്ക് വളർച്ചയില്ല. തേൻകോളനി വിഭജനവും കാര്യമായി നടന്നില്ല.പ്രളയസമയത്ത് കേരളത്തിൽ 40 ശതമാനം തേനീച്ചകൾ നശിച്ചിരുന്നു. അവശേഷിക്കുന്ന തേനീച്ചകളിൽനിന്നും കോളനി വിഭജനം നടത്താൻ കാര്യമായി കഴിഞ്ഞതുമില്ല. റബർ, മാവ് തുടങ്ങിയവയുടെ പൂവിൽനിന്നും ഇലയിൽ നിന്നാണ് കൂടുതൽ തേൻ ലഭിക്കുക. ഇത്തവണ റബറിന് നേരത്തെ തളിർവന്നെങ്കിലും രാത്രിയിലെ തണുപ്പും പകലിലെ ചൂടുംമൂലം തളിരെല്ലാം കരിഞ്ഞുപോയി. മാവുകൾ എല്ലാം…
Read Moreഒളകര ഫോറസ്റ്റ് റേഞ്ചിന്റെ പുതിയ ഓഫീസ് കെട്ടിടനിർമാണത്തിന് ഉറപ്പത്ര പോര..?
വടക്കഞ്ചേരി: ഒളകരയിൽ ഫോറസ്റ്റിന്റെ പുതിയ റേഞ്ച് ഓഫീസ് കെട്ടിട നിർമാണം മതിയായ ഉറപ്പോടുകൂടിയല്ലെന്ന് പരാതി. കെട്ടിടനിർമാണ ചട്ടങ്ങൾക്കനുസൃതമായ സാധന സാമഗ്രികൾ കെട്ടിടം പണിയുന്പോൾ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നു. കണിച്ചിപരുത ഒളകര റോഡിൽ വനാതിർത്തിയിലാണ് പുതിയ കെട്ടിട നിർമാണം നടക്കുന്നത്. ഒളകര കോളനിക്കടുത്തെ റേഞ്ച് ഓഫീസ് കെട്ടിടം കാലപഴക്കം വന്നതിനെ തുടർന്നാണ് വനത്തിലേക്ക് പ്രവേശിക്കുന്ന അതിർത്തിയിൽ തന്നെ പുതിയ കെട്ടിടം പണിയുന്നത്. കാടിനുള്ളിൽ കെട്ടിട നിർമാണത്തിന് സ്ഥലം ഒരുക്കാൻ നിരവധി മരങ്ങൾ മുറിച്ചതായും നാട്ടുകാർ ആരോപിക്കുന്നു. കാട്ടിൽനിന്നും മരകൊന്പ് എടുത്താൽ കേസും കോടതി നടപടികളുമായി മുന്നോട്ടുപോകുന്ന വനംവകുപ്പ് അധികൃതർ വൻമരങ്ങൾ കൂട്ടത്തോടെ വെട്ടിനശിപ്പിച്ചപ്പോഴും പരിശോധന പോലും ഉണ്ടായില്ലത്രെ. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലമായതിനാൽ ഉറപ്പുകുറഞ്ഞ കെട്ടിടം സുരക്ഷാ ഭീക്ഷണി ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. വനാതിർത്തിയിൽ കോണ്ക്രീറ്റിൽ തൂണുകൾ സ്ഥാപിച്ച് കമാനവും ആനകളുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
Read Moreകലയുടെ ചാരുതയുള്ള വെള്ളിനേഴിക്ക് അഭിമാനമായി സാംസ്കാരിക സമുച്ചയം; ടൂറിസം വകുപ്പ് നിർമ്മിക്കുന്ന സമുച്ചയത്തിന്റെ പ്രത്യകത ഇങ്ങനെ…
പാലക്കാട്: കലയുടെ ചാരുതയുള്ള വെള്ളിനേഴിക്ക് ചന്തം ചാർത്തി വെള്ളിനേഴി കലാഗ്രാമം ഉദ്ഘാടനത്തിനൊരുങ്ങി. കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ കളരിയും നിരവധി കലാകാരന്മാരുടെ ജന്മഗ്രാമവുമായ വെള്ളിനേഴിക്ക് അഭിമാനമായി ഇനി സാംസ്കാരിക സമുച്ചയം ശിരസുയർത്തും. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്ൈറ ഭാഗമായി വെള്ളിനേഴി ആസ്ഥാന മന്ദിരമായ സാംസ്ക്കാരിക സമുച്ചയം മാർച്ച് അഞ്ചിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിക്കും. ടൂറിസം വകുപ്പ് രണ്ട് കോടി ചെലവിലാണ് സമുച്ചയം നിർമിച്ചിരിക്കുന്നത്. 6870 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ടു നിലകളിലായാണ് നിർമാണം. താഴത്തെ നിലയിൽ പൂമുഖം, മ്യൂസിയം, ലോബി, ലൈബ്രറി, പരിശീലന ഹാൾ, പഠന കളരി, ശുചിമുറി എന്നിവയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ അന്തരിച്ച കലാകാരന്മാരുടെ സ്മാരകങ്ങളോട് കൂടിയ ഉദ്യാനവും പ്രവേശനകവാടവും കൂടി നിർമിക്കുന്നുണ്ട്. ചുറ്റുമതിൽ, ഉദ്യാനം, ആംഫി തീയറ്റർ, ഇരിപ്പിടങ്ങൾ എന്നിവകൂടി ഒരുക്കാൻ പദ്ധതിയുണ്ട്. വെള്ളിനേഴി ഹൈസ്കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് ഭാഗത്തായി വിദ്യാഭ്യാസ വകുപ്പ്,…
Read Moreപള്ളിമൊക്ക് -പട്ടഞ്ചേരി വളവുറോഡിൽ അപകടമരണങ്ങൾ തുടർക്കഥയായിട്ടും അധികൃതർക്കു നിസംഗത; ഒടുവിൽ നാട്ടുകാർ ഇടപെടുന്നു
വണ്ടിത്താവളം: പള്ളിമൊക്ക് -പട്ടഞ്ചേരി വളവുറോഡിൽ വാഹന അപകടങ്ങളും മരണവും തുടർകഥയാവുന്നു. പരിഹാര നടപടികൾ സ്വീകരിക്കാൻ ബാധ്യസ്ഥരായ പൊതുമരാമത്തും പോലീസും എല്ലാം സ്വാഭാവികമെന്ന മട്ടിൽ ഒഴിഞ്ഞു മാറുന്നതായും ആക്ഷേപം വ്യാപകമായി. പരാതികൾ പെരുകുന്പോഴും അധികൃതർ ഇപ്പോഴും നിസംഗതയിൽ തന്നെ. ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് വണ്ടിത്താവളം പള്ളിമൊക്കിൽ ചുമട്ടുതൊഴിലാളിയായ നാരായണൻ റോഡരുകിൽ നിൽക്കുന്നവരുടെ കണ്മുന്പിൽ വച്ച് ഇരുചക്രവാഹനം ചരക്കു ലോറിക്കിടയിൽപ്പെട്ട് മരണത്തിനു കീഴടങ്ങിയത്. ഈ സ്ഥലത്തു മുൻപും സമാനമായ രീതിയിൽ യുവാക്കൾ മരണപ്പെട്ടിരുന്നു. കുറ്റിപ്പാടത്തു നിന്നും കഞ്ചിക്കോട്ടിലേക്ക് ബൈക്കി ൽ വരുന്നതിനിടെ പള്ളി മൊക്കിൽ വെച്ച് വണ്ടിത്താവളം ഭാഗത്തു നിന്ന ചരക്കു ലോറിക്കടിയിൽപ്പെട്ട് ജീവൻ പൊലിഞ്ഞ അപകടങ്ങൾ നിരവധിയാണ്. ഇതു കൂടാതെ ബസ്സു തലകീഴായി മറിഞ്ഞും ഇരുചക്രവാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ചും നാൽപ്പതിൽ കൂടുതൽ അപകടങ്ങൾ നടന്നു കഴിഞ്ഞു. അപകടം നടക്കുന്പോൾ സംഭവസ്ഥലത്തെത്തി വിവരം ശേഖരിച്ചു മടങ്ങുന്ന തൊഴിച്ചാൽ അപകടങ്ങൾ ആവർത്തിക്കാരിരിക്കാൻ…
Read Moreഎറവക്കാട് ഓടൻചിറ റെഗുലേറ്ററിൽ വെള്ളം സംഭരിച്ചു; കല്ലൂർ പാടംവഴിയിൽ വെള്ളംകയറി വ്യാപക കൃഷിനാശം
പുതുക്കാട് : മണലി പുഴയിലെ എറവക്കാട് ഓടൻചിറ റെഗുലേറ്ററിൽ വെള്ളം സംഭരിച്ചതോടെ കല്ലൂർ പാടംവഴി പ്രദേശത്ത് വ്യാപക കൃഷിനാശം.പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്ന് കൃഷിയിടങ്ങളിലേക്ക് കടന്നതാണ് കൃഷി നശിക്കാൻ കാരണമായത്. പുഴയോരങ്ങളിൽ കൃഷി ചെയ്ത നൂറ്കണക്കിന് നേന്ത്രവാഴകളും പച്ചക്കറി കൃഷിയും വെള്ളത്തിനടിയിലായി.ഭൂരിഭാഗം വാഴത്തോട്ടങ്ങളിലും വെള്ളം കയറിയ നിലയിലാണ്.അളഗപ്പനഗർ അറയ്ക്കൽ ഗോവിന്ദന്റെ വാഴത്തോട്ടം മൂന്നുദിവസമായി വെള്ളക്കെട്ടിലാണ്.ആയിരത്തോളം വാഴകളാണ് തോട്ടത്തിലുള്ളത്. ദിവസങ്ങളോളം തോട്ടത്തിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ തണ്ട ുചീയൽ വരാനുള്ള സാധ്യതയേറെയാണ്.സമീപത്തെ കർഷകരുടെ പച്ചക്കറി കൃഷികളും വെള്ളത്തിൽ നശിച്ച അവസ്ഥയിലാണ്.ഓടൻചിറയിൽ രണ്ടരയടി താഴ്ത്തി വെള്ളം സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. സാധാരണ സംഭരിക്കുന്നതിനേക്കാൾ ഉയരത്തിൽ ഇത്തവണ വെള്ളം സംഭരിച്ചതാണ് കൃഷി നശിക്കാൻ കാരണമായതെന്ന് കർഷകർ പറഞ്ഞു.
Read Moreറെയിൽവേ ട്രാക്കിൽ ബാലികയുടെ മൃതദേഹം ബാഗിൽ കണ്ടെത്തിയ സംഭവം; അരുംകൊലയ്ക്കു പിന്നിൽ ഭിക്ഷാടന സംഘം; രണ്ട് പേർ അറസ്റ്റിൽ
പാലക്കാട്: കഴിഞ്ഞ മാസം 15ന് ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബാലികയെ കൊലചെയ്ത് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ അഞ്ചംഗ ഭിക്ഷാടന സംഘം. സംഘത്തിലെ രണ്ടു പേരെ പാലക്കാട് ടൗണ് നോർത്ത് ഇൻസ്പെക്ടർ ഇ. അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരുപ്പൂരിൽ നിന്നും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്, തിരുവള്ളുവർ, പടിയനല്ലൂർ സ്വദേശി സുരേഷ് ( 37), തഞ്ചാവൂർ , പട്ടുകോട്ടൈ, മല്ലി പട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി (21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാക്കി പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കി.സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ജനുവരി ആദ്യവാരം രണ്ട് പുരുഷൻമാരും, മൂന്ന് സ്ത്രീകളുമടങ്ങുന്ന ഭിക്ഷാടന സംഘം തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നുമാണ് നാലു വയസുകാരി ബാലികയെ തട്ടിക്കൊണ്ടുവന്ന് പാലക്കാട് എത്തിയത്. പിന്നീട് ഒരാഴ്ചയോളം സംഘം ഒലവക്കോട്…
Read Moreജില്ലയിലെ അതിഥി തൊഴിലാളികൾക്ക് സുരക്ഷിത താമസ സൗകര്യം; അപ്നാഘർ മുഖ്യമന്ത്രി 23 ന് ഉദ്ഘാടനം ചെയ്യും
പാലക്കാട്: ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് സുരക്ഷിത താമസ സൗകര്യമൊരുക്കി വരവേൽക്കാൻ ഒരുങ്ങുകയാണ് അപ്നാഘർ. തൊഴിൽ വകുപ്പ് ഭവനം ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ 8.5 കോടി ചെലവിൽ കഞ്ചിക്കോട് കിൻഫ്ര ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ ആൻഡ് ടെക്സ്റ്റൈൽ പാർക്കിൽ 620 ബെഡ്ഡുകളുള്ള ഹോസ്റ്റലാണ് ഇതരസംസ്ഥാന തൊഴിലാളികൾക്കായി പണിതുയർത്തിയത്. ദേശീയതലത്തിൽ തന്നെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ആദ്യമായി പണികഴിപ്പിച്ച അപ്നാഘർ സംസ്ഥാന മന്ത്രി സഭയുടെ ആയിരം ദിനാഘോഷ പരിപാടിയോടനുബന്ധിച്ച് 23 വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളികൾക്ക് തുറന്നു നൽകും. ജില്ലയിലും പരിസരത്തുമായി ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് തൊഴിൽ വകുപ്പ് കഞ്ചിക്കോട് കിൻഫ്ര ഐ.ഐ.ടി.പി പാർക്കിൽ 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഹോസ്റ്റൽ പണി പൂർത്തീകരിച്ചത്. 44000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ മൂന്ന്് ബ്ലോക്കുകളിലായി നാല് നിലകളിലാണ് കെട്ടിടം പണി കഴിപ്പിച്ചത്. ഒരു മുറിയിൽ…
Read Moreചെമ്മണാംപതിയിൽ ഒറ്റയാൻ വീട് തകർത്തു; എഴുപതുകാരനായ വൃദ്ധനും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുതലമട: ചെമ്മണാംപതിയിൽ വീണ്ടും ഒറ്റയാൻ വീടാക്രമിച്ചു നാശനഷ്ടമുണ്ടാക്കി. എഴുപതുകാരനായ വൃദ്ധനും ഭാര്യയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അരശമരക്കാട് ചെല്ലമുത്തുകൗണ്ടറുടെ വീടിനു പിൻഭാഗമാണ് ഒറ്റയാന്റെ ആക്രമണത്തിൽ നശിച്ചത്. ശബ്ദംകേട്ട് ഉണർന്ന ചെല്ലമുത്തു കൗണ്ടറും ഭാര്യ സരസ്വതിയും ജനലിലൂടെ നോക്കിയപ്പോൾ കലിയിളകിയ ഒറ്റയാനെയാണ് കണ്ടത്. തുടർന്ന് ലൈറ്റുകൾ അണച്ച് മുൻവാതിതിലൂടെ പുറത്തിറങ്ങി നൂറുമീറ്റർ അകലെയുള്ള വീട്ടിൽ കയറി രക്ഷപ്പെടുകയായിരുന്നു. ആന വീട്ടുപരിസരത്തു ഒരുമണിക്കൂറോളം നിലയുറപ്പിച്ചു. പിന്നീട് ആന സമീപത്തെ പാപ്പനായ്ക്കൻ, സെന്തിൽകുമാർ എന്നിവരുടെ തോട്ടത്തിൽ കയറി മാവുകൾ നശിപ്പശേഷം തിരിച്ചുപോയി. ഒറ്റയാന്റെ ആക്രമണത്തെപ്പറ്റി സമീപവാസിയായ കാളിയപ്പൻ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. വർധിച്ചുവരുന്ന ഒറ്റയാന്റെ ആക്രമണങ്ങൾമൂലം നാലോളം വീട്ടുകാർ ഭീതിയിലാണ് കഴിയുന്നത്. വനംവകുപ്പ് ജീവനക്കാർ ഒന്നരമാസംമുന്പ് തുരത്തിയ ആനയാണ് ഇന്നലെ അർധരാത്രി വീണ്ടുമെത്തി വ്യാപകനാശമുണ്ടാക്കിയത്.
Read Moreപറളി സ്കൂളിലെ സ്പോർട്സ് കോംപ്ലക്സ് അക്കാദമിയായി ഉയർത്തുമെന്ന് കായിക മന്ത്രി
പാലക്കാട്: പറളി സ്കൂളിലെ മിനി സ്പോർട്സ് കോംപ്ലക്സ് കായിക അക്കാദമിയായി ഉയർത്തുമെന്ന് വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ .പി ജയരാജൻ പറഞ്ഞു. പറളി ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച മിനി സ്പോർട്സ് കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 6.5 കോടി വിനിയോഗിച്ച്് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മിനി ഫുട്ബോൾ കോർട്ട്, സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്്, ഫിൽട്രേഷൻ പ്ലാന്േറാടുകൂടിയ നീന്തൽക്കുളം എന്നിവയാണ് നിർമിക്കുക. സ്കൂളിന്റെ സമഗ്ര കായിക വികസനത്തിന് 50 ലക്ഷം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കായികരംഗത്ത് പറളി സ്കൂൾ സംസ്ഥാനത്തിന് മാതൃകയാണെന്നും മികച്ച കായിക താരങ്ങളെ സംഭാവന ചെയ്ത കായികാധ്യാപകൻ പി.ജി. മനോജിന്റെ സേവനം കായിക വകുപ്പ് ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മികച്ച കായിക താരങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കും. പറളി സ്കൂളിലെ മുൻ കായിക താരങ്ങളായ എം.ഡി. താര, വി.വി .ശോഭ…
Read More