വെന്പല്ലൂർ: മനുഷ്യ നിർമ്മിതമായ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ അനിവാര്യമാണെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ .പി.കെ.ധർമരാജൻ. പി വെന്പല്ലൂർ എംഇഎസ് അസ്മാബി കോളജ് ഇക്കണോമിക്സ് വിഭാഗത്തിന്റെയും, തൃശൂർ, ഡോ.ജോണ്‍ മത്തായി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ ധന സഹായത്തോടെ കാലാവസ്ഥാ വ്യതിയാനം സാന്പത്തിക പാരിസ്ഥിതിക വീക്ഷണങ്ങളിലൂടെ എന്ന വിഷയത്തിൽ ആരംഭിച്ച അന്താരാഷ്ട്ര കോണ്‍ഫ്രൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം മൂലം ജൈവ വൈവിദ്ധ്യത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ ഓരോ രാജ്യത്തിന്റെയും സാന്പത്തിക അടിത്തറക്ക് കാര്യമായ ആഘാതങ്ങളാണ് ഉണ്ടാക്കുന്നത്. അതോടൊപ്പം പ്രകൃതിയെ മറന്നുള്ള വികസനവും കൂടി ആകുന്പോൾ പ്രവചനാതീതമായ അവസ്ഥയാണ് സംജാതമാവുകയെന്നു അദ്ദേഹം കൂട്ടി ചേർത്തു. ആഗോളതാപനത്തിന്റെയും, കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തര ഫലങ്ങൾ മുൻ കൂട്ടി കണ്ടു കൊണ്ട് ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നാം…
Read MoreCategory: Palakkad
വി.ടിയുടെ ഓർമയിൽ പാലക്കാട് സാംസ്കാരിക സമുച്ചയം; നിർമാണോദ്ഘാടനം 24ന്
പാലക്കാട്: നന്പൂതിരിസമുദായത്തിലെ ജാതിചിന്തകൾക്കും യാഥാസ്ഥിതിക നിലപാടുകൾക്കുമെതിരെ ആഞ്ഞടിച്ച സാമൂഹിക വിമർശകനും നവോത്ഥാന നായകനുമായ വി.ടി.ഭട്ടതിരിപ്പാടിന്റെ ഓർമയ്ക്കു പാലക്കാട് സാംസ്കാരിക സമുച്ചയം ഉയരുന്നു. “അടുക്കളയിൽനിന്നും അരങ്ങത്തേക്ക്’ എന്ന വിപ്ലവ നാടകം പിറന്നുവീണ തൂലികയുടെ ഉടമയെ പുതുതലമുറയ്ക്കു പരിചയപ്പെടുത്താൻ 56.48 കോടി ചെലവഴിച്ചാണ് സാംസ്കാരിക വകുപ്പ് കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ സാംസ്കാരിക സമുച്ചയം നിർമിക്കുന്നത്. നിർമാണോദ്ഘാടനം 24നു വൈകുന്നേരം 5.30ന് നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടിൽ മന്ത്രി എ.കെ.ബാലൻ നിർവഹിക്കും. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയിൽ ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷനാവും. എം.ബി.രാജേഷ് എംപി പങ്കെടുക്കും. സേലം – കന്യാകുമാരി ദേശീയപാതയോടു ചേർന്ന് ഗവണ്മെന്റ് മെഡിക്കൽ കോളജിനു സമീപത്തെ അഞ്ചരയേക്കർ സ്ഥലത്താണ് എൻട്രൻസ് ബ്ലോക്ക്, എക്സിബിഷൻ ബ്ലോക്ക്, പെർഫോമൻസ് ബ്ലോക്ക്, ഓപ്പണ്‍ എയർ തിയറ്റർ സൗകര്യങ്ങളോടെ 1,10,750 സ്ക്വയർ ഫീറ്റിൽ സാംസ്കാരിക സമുച്ചയം നിർമിക്കുന്നത്. 12,500…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ പരീക്ഷണ സ്ഥാനാർഥി ഇല്ല, വിജയസാധ്യത പ്രധാനം; പട്ടിക ഈ മാസാവസാനമെന്ന് മുല്ലപ്പള്ളി
സ്വന്തം ലേഖകൻ തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരീക്ഷണത്തിനു തയാറല്ല, വിജയസാധ്യതയുള്ള സ്ഥാനാർഥിയെയാണ് മൽസരിപ്പിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുവജനങ്ങൾക്കും സ്ത്രീകൾക്കും അവസരം നൽകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണു മറുപടി. ഓരോ മണ്ഡലത്തിനും യോജ്യരായ സ്ഥാനാർഥിയെക്കുറിച്ച് എഐസിസി മൂന്നു തവണ സർവേ നടത്തിക്കഴിഞ്ഞു. യോജ്യരായ സ്ഥാനാർഥികളുടെ പട്ടിക സമർപ്പിക്കാൻ കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനമഹായാത്ര അവസാനിച്ച് 25 നുശേഷം ഈ മാസം അവസാനത്തോടെ പട്ടിക സമർപ്പിക്കും. വരത്തന്മാർ വേണ്ടെന്ന് തൃശൂരിൽ പോസ്റ്റർ ഒട്ടിച്ചതു കോണ്‍ഗ്രസുകാരാണെങ്കിൽ അച്ചടക്ക നടപടിയെടുക്കും. ബാലിശമായ വാദമാണത്. ദേശീയ പാർട്ടിയായ കോണ്‍ഗ്രസിന്റെ യോജ്യരായ സ്ഥാനാർഥിയെ പാർട്ടിയാണു തീരുമാനിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മൽസരിക്കില്ല. വി.എം. സുധീരനും മൽസരിക്കില്ലെന്ന് അറിയിച്ചെങ്കിലും മൽസരിക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും കൂടുതൽ സീറ്റു ചോദിച്ചിട്ടുണ്ടെങ്കിലും സീറ്റു വിഭജന ചർച്ച ആരംഭിച്ചിട്ടില്ല. ചർച്ചയിൽ പ്രയാസമുണ്ടാകില്ല. ശബരിമല വിഷയത്തിലെ കോണ്‍ഗ്രസിന്റെ നിലപാട്…
Read Moreഅനധികൃത സാമ്പത്തിക ഇടപാടുകാർക്കെതിരേ നടപടിയുമായി കുബേര അദാലത്ത്
ഷൊർണൂർ: ഡിവൈഎസ്പി ഓഫീസിൽ കുബേര അദാലത്ത് നടത്തും. വട്ടിപലിശ, ചെക്ക് വാങ്ങി പണം നല്കൽ, ആധാരം, ആർ സി ബുക്ക് മറ്റ് വിലപിടിപ്പുള്ള രേഖകൾ പണയം വച്ച് പലിശയ്ക്ക് പണംവാങ്ങി കഷ്ടടപ്പെടുന്നവർ, കൊള്ളപലിശക്കാരുടെ ഭീഷണി നേരിടുന്നവർ, അനധികൃത പണപിരിവ്, ഭീഷണി നേരിടുന്നവർ, വിലപ്പെട്ട വസ്തുക്കൾ പണയം സ്വീകരിച്ച് വട്ടിപലിശ വാങ്ങുന്നവർ, സ്റ്റാന്പ് പേപ്പറിൽ ഒപ്പുവാങ്ങി, കള്ളക്കുറി നടത്തി അനധികൃത സാന്പത്തിക ഇടപാട് നടത്തി വഞ്ചിതരായവർ, ഇവർക്കെല്ലാം അദാലത്തിൽ പരാതി നല്‍കാം. അംഗീകാരമില്ലാതെ സാന്പത്തിക ഇടപാട് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികളും അദാലത്തിൽ പരിഗണിക്കും. 15ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഷൊർണൂർ ഡിവൈ എസ്പി ഓഫീസിലാണ് അദാലത്ത്. ഡിവൈഎസ് പി.എൻ മുരളീധരൻ, മറ്റ് പ്രധാന പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പരാതികൾ കേൾക്കും.
Read Moreനാലര വർഷം കൊണ്ട് രാജ്യത്തിന്റെ മതേതരത്വം ബിജെപി തകർത്തുവെന്ന് മുല്ലപ്പള്ളി
മണ്ണാർക്കാട്: കോണ്‍ഗ്രസ് സംരക്ഷിച്ച മതേതര പൈതൃകം നാലേമുക്കാൽ വർഷം കൊണ്ട് മോദിയുടെ ബി.ജെ.പി സർക്കാർ തകർത്തെറിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനമഹായാത്രക്ക് നെല്ലിപ്പുഴ പഴേരി ഗ്രൗണ്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ രാജ്യത്തെ ഉയർത്തിയത് കോണ്‍ഗ്രസ്സ് ആണ്. എന്നാൽ താൻ ഏറെ വെറുക്കുന്ന രാഷ്ട്രീയ നേതാവ് ആണ് നരേന്ദ്രമോദിയെന്നും ഗുജറാത്തിൽ വംശീയ കലാപത്തിന് നേതൃത്വം കൊടുത്ത ആളാണെന്നും, സംസ്ഥാനത്ത് പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണമാണ് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. നമ്മൾ ഇന്ത്യയെ കണ്ടെത്തി നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര, കേരള സർക്കാരുകളുടെ ദുർനയങ്ങൾക്കെതിരായാണ് ജനമഹായാത്ര. ആശുപത്രിപ്പടിയിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകന്പടിയോടെ ആണ് നെല്ലിപ്പുഴയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ സ്വീകരിച്ചത്. സ്വാഗതസംഘം ചെയർമാൻ പി.ജെ പൗലോസ് അദ്ധ്യക്ഷനായി. കെ.പി.സി.സി ഭാരവാഹികളായ ജോസഫ് വാഴക്കൻ, രാജ്മോഹൻ ഉണ്ണിത്താൻ, സി.ചന്ദ്രൻ, സുബ്രമണ്യൻ, ശൂരനാട് രാജശേഖരൻ,…
Read Moreദേശീയപാത വികസനം ഇഴയുന്നു; മണ്ണാർക്കാട് കോടതിപ്പടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത മണ്ണാർക്കാട് കോടതിപ്പടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ഇവിടെ കഴിഞ്ഞദിവസങ്ങളിൽ പതിനഞ്ചുമിനിറ്റുവരെ ഗതാഗതക്കുരുക്കുണ്ടായി.മുനിസിപ്പൽ മജിസ്ട്രേട്ട് കോടതി, വിവിധ കോളജുകൾ, ദേവാലയങ്ങൾ, താലൂക്ക്് ഓഫീസ് ഉൾപ്പെടുന്ന മിനി സിവിൽസ്റ്റേഷൻ എന്നിവയെല്ലാം പ്രവർത്തിക്കുന്നത് കോടതിപ്പടിയിലാണ്. ഇതും തിരക്കു വർധിക്കാൻ കാരണമാകുന്നു. വാഹനങ്ങൾ കോടതി റോഡിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്പോൾ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ഗതാഗതക്കുരുക്ക് സമീപത്തെ ആശുപത്രിയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. നഗരത്തിലെ റോഡുപണിമൂലം മിക്ക വാഹനങ്ങളും നിലവിൽ ടൗണിലേക്ക് കയറാതെ ബൈപാസ് വഴി തിരിഞ്ഞുപോകുകയാണ്. ഒഴിച്ചുകൂടാനാകാത്തവർ നഗരത്തിലെത്തുന്നതോടെ കുരുക്കിൽ അകപ്പെടുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ദേശീയപാത വികസനം മണ്ണാർക്കാട് മേഖലയിൽ വേഗത്തിലാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അല്ലാത്തപക്ഷം വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള ഏറെയാണ്. രാവിലെ എട്ടുമുതൽ തുടങ്ങുന്ന ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളും. ട്രാഫിക് പോലീസിനു ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
Read Moreഏതു നിമിഷവും തകർന്ന് വീഴാം; “ഗായത്രിപുഴപ്പാലം നിലനിർത്തി സമീപത്ത് പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊല്ലങ്കോട്: ഗായത്രിപ്പുഴപാലം നിലനിർത്തി സമീപം പുതിയ പാലം നിർമിക്കണമെന്ന ജനകീയ ആവശ്യം ശക്തം. അഞ്ചുവർഷംമുന്പ് നിലവിലുള്ള പാലത്തിന്റെ കൈവരികൾ തകർന്നിരുന്നു. യാത്രക്കാരുടെ നിരന്തര പരാതിയെ തുടർന്ന് മുൻ എംഎൽഎ ചെന്താമരാക്ഷൻ പാലംപൊളിച്ചു പണിയാൻ സർക്കാരിൽനിന്നും അനുമതി നേടിയിരുന്നു. എന്നാൽ പിന്നീടു ജയിച്ചുവന്ന കെ.ബാബു എംഎൽഎ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. കൈവരി തകർന്ന പുഴപ്പാലത്തിലൂടെ ഇരുചക്ര, കാൽനടയാത്രക്കാർ ഏറെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പാലത്തിന്റെ ഇരുഭാഗത്തും പത്തു ടണ്ണിലേറെ ഭാരമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്നതു നിരോധിച്ച് രണ്ടുവർഷംമുന്പ് മുന്നറിയിപ്പ് ബോർഡ് വച്ചിരുന്നു.എന്നാൽ ഇത് അവഗണിച്ച് തമിഴ്നാട്ടിൽനിന്നും കരിങ്കല്ലുമായി തുടർച്ചയായി പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിക്കുകയാണ്. അറുപതുവർഷംമുന്പ് നിർമിച്ച പാലത്തിനു വീതിയും കുറവാണ്. പുതിയ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ നേരത്തെ സമരങ്ങൾ നടത്തിയിരുന്നു. വെൽഫെയർ പാർട്ടി പ്രവർത്തകർ പാലത്തിൽ റീത്തുവച്ചും പ്രതിഷേധിച്ചു.പുതുനഗം, വടവന്നൂർ ഭാഗത്തുനിന്നും കൊല്ലങ്കോടിനെ ബന്ധിപ്പിക്കാനുള്ള ഏകമാർഗമാണ് ഗായത്രിപുഴ പാലം. ഈ…
Read Moreഅഞ്ചേക്കർ വീടും സ്ഥലവും മക്കൾക്ക് ഭാഗം വച്ചു നൽകി; സ്വത്തില്ലാത്ത അമ്മയെ മക്കൾക്ക് വേണ്ടാതായി; ഒടുവിൽ വാടകവീട്ടിൽ കഴിയേണ്ട അവസ്ഥ ; പാലക്കാട്ടെ മക്കൾക്കെതിരേ നടപടിക്കൊരുങ്ങി വനിതാകമ്മീഷൻ
പാലക്കാട്: സ്വത്ത് ഭാഗം വെയ്പിനുശേഷം മക്കൾ തന്നെ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി വനിത കമ്മീഷന് മുന്നിലെത്തിയ മാതാവിന്റെ കേസിൽ കളക്ടർക്ക് അപ്പീൽ നൽകാൻ വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ എം.സി ജോസഫൈൻ നിർദേശിച്ചു. അഞ്ചേക്കർ സ്ഥലത്തിൽ നിന്നും നാലേക്കർ സ്ഥലം നാല് ആണ്മക്കൾക്കും ബാക്കി സ്ഥലം നാല് പെണ്മക്കൾക്കും വീതിച്ചു നൽകി. എന്നാൽ ഭാഗംവെയ്പിൽ ഒരു സെന്റ് സ്ഥലം പോലും സ്വന്തമായി നീക്കിവെക്കാതിരുന്ന 80 വയസ്സുള്ള മാതാവ് ഇപ്പോൾ വാടകവീട്ടിലാണ് താമസം. ആർ.ഡി.ഒ.യ്ക്ക് ഇതു സംബന്ധിച്ച് മുന്‍പ് നൽകിയ പരാതിയിൽ നിശ്ചിത തുക മാസാമാസം ആണ്മക്കളോട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ തുക നൽകാത്തതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. മക്കളും ഭാര്യയുമുള്ള യുവാവ് നിയമപരമായി ബന്ധം വേർപെടുത്താതെ മറ്റൊരു വിവാഹം കഴിച്ചെന്ന യുവതിയുടെ പരാതി കുടുംബകോടതിയിൽ കേസ് നടക്കുന്നതിനാൽ റിപ്പോർട്ട് ലഭിക്കുന്നതിനായി മാറ്റിവെച്ചു. കുടുംബശ്രീയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന യാതൊരുവിധ പ്രകോപനപരമായ…
Read Moreപടവരാട് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് കനാൽ കയ്യേറ്റം; നടപടിക്കൊരുങ്ങി ഉദ്യോഗസ്ഥർ
പടവരാട്: കനാലിന് നടുവിൽ വീട് വച്ചതിനെ തുടർന്ന് വെള്ളം ഒഴുകി പോകാനാകാതെ കനാൽ കരകവിഞ്ഞു. പടവരാട് ആശാഭവൻ സ്കൂളിനു സമീപമാണ് സംഭവം. പീച്ചിയിൽ നിന്ന് ഇടതുകര കനാൽ വഴി തുറന്നു വിട്ട വെള്ളമാണ് ഒഴുകി പോകാനാകാതെ കൊഴുക്കുള്ളി, നടത്തറ, കാച്ചേരി, കുട്ടനെല്ലൂർ ഹെലിപാഡ്, കോഴിപാലം, പടവരാട് സെന്റർ വരെ എത്തി നിൽക്കുന്നത്. നാലു പതിറ്റാണ്ടിനു ശേഷമാണ് ജലസേചന വകുപ്പ് കനാൽ വൃത്തിയാക്കി വെള്ളം പടവരാട് എത്തിച്ചത്. ശുദ്ധജല ക്ഷാമം രൂക്ഷമായതോടെയാണ് കനാൽ വൃത്തിയാക്കി വെള്ളം വിടാൻ തീരുമാനിച്ചത്. ആരും തിരിഞ്ഞു നോക്കാനില്ലാതായതോടെ കനാലിൽ വീടും വച്ച് താമസവും ചിലർ തുടങ്ങി. കഴിഞ്ഞ ദിവസം വെള്ളം വിട്ടപ്പോഴാണ് ഒഴുകി പോകാതെ കരകവിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടപടിക്കൊരുങ്ങിയത്. കനാൽ കൈയേറി കെട്ടിയ മതിൽ പൊളിച്ചു നീക്കി. കനാലിന് നടുവിൽ വീടു നിർമിച്ചയാൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുറന്പോക്ക് കൈയേറ്റക്കാർ കോടതിയിൽ…
Read Moreവടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാത നിർമാണം സ്തംഭിച്ചു; 50 ടൺ സിമന്റ് നശിച്ചു; യന്ത്രങ്ങൾ തുരുമ്പെടുക്കുന്നു
വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാത നിർമാണം അനിശ്ചിതമായി നിർത്തിവച്ചതിനെ തുടർന്ന് നശിക്കുന്നത് മുന്നൂറു കോടിയോളം രൂപയുടെ റോഡ് നിർമാണ വാഹനങ്ങളും യന്ത്രസാമഗ്രികളും. കൂടാതെ 50 ടണ്‍ സിമന്റ്, പന്നിയങ്കര ഉൾപ്പെടെയുള്ള മെയിൻ പ്ലാന്റുകൾ, ടണ്‍ കണക്കിനു സ്റ്റീലും കന്പികളുമെല്ലാം അനാഥമായ സ്ഥിതിയിലാണ്. കരാർ കന്പനിയായ കെഎംസിയുടേതാണ് ഈ വാഹനങ്ങളും യന്ത്രസാമഗ്രികളുമെല്ലാം. പന്നിയങ്കരയിലെ പ്ലാന്റിനു മാത്രം പത്തുകോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി എട്ടുമാസത്തെ ശന്പളകുടിശികയ്ക്കായി ചുവട്ടുപാടത്തുള്ള കരാർ കന്പനിയുടെ ഓഫീസ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന ജീവനക്കാർ പറഞ്ഞു. ചുവട്ടുപ്പാടത്ത് നാഥനില്ലാത്ത മട്ടിലാണ് ടൗണ്‍ കണക്കിനു സ്റ്റീൽ കൂടിക്കിടക്കുന്നത്. കന്പി ഉൾപ്പെടെയുള്ളവ വേറെയുമുണ്ട്. പട്ടിക്കാട് 50 ടണ്‍ സിമന്റ് മതിയായവിധം സൂക്ഷിക്കാതെ കട്ടപിടിച്ച് ഉപയോഗശൂന്യമായി. മെഷിനറികളാണ് വർഷങ്ങളായി പ്രവർത്തിക്കാത്തതുമൂലം നശിക്കുന്നത്. ചുവട്ടുപ്പാടത്തുള്ള കരാർ കന്പനിയുടെ ഓഫീസ് പരിസരത്തും പാതയോരങ്ങളിലും ചാലക്കുടിയിലും കുതിരാൻ തുരങ്കപാത ഭാഗത്തും ഇത്തരത്തിൽ സാധനങ്ങൾ കേടുവന്ന് നശിക്കുകയാണ്.…
Read More