പാലക്കാട്: സർക്കാർ ഓഫീസുകളിൽ എത്തുന്ന സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിലും ഭാഷയിലും ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തണമെന്ന് ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഒൗദ്യോഗിക ഭാഷ) വകുപ്പും ജില്ലാ ഭരണകാര്യാലയവും സംയുക്തമായി ജില്ലാ വകുപ്പ് മേധാവികൾക്കായി സംഘടിപ്പിച്ച ഭരണഭാഷാവബോധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ഓഫീസുകളിൽ പുറപ്പെടുവിക്കുന്ന നിയമനം – ഉത്തരവ് – വിജ്ഞാപനം എന്നിവ പൊതുജനത്തിന് മലയാളത്തിൽ കൃത്യമായി നല്കണമെന്നും ഇത് സാധാരണക്കാരായ ജനവിഭാഗത്തിന്റെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ഭാഷാ ന്യൂനപക്ഷ മേഖലയിലെ സർക്കാർ ഓഫീസുകളിൽ ന്യൂനപക്ഷ ഭാഷ അറിയുന്നവരെ നിയമിക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡി.ബാലമുരളി അധ്യക്ഷനായി. ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഒൗദ്യോഗിക ഭാഷ) വകുപ്പ് ഡെപൂട്ടി ഡയറക്ടർ ആർ.എസ്. റാണി ഭാഷാ പ്രതിജ്ഞചൊല്ലി. ഡോ. പി.പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. ഉദ്യോഗസ്ഥ- ഭരണപരിഷ്കാര…
Read MoreCategory: Palakkad
വേനൽക്കാല തീപിടുത്തം; അനങ്ങൻമല സംരക്ഷണത്തിന് വനംവകുപ്പ് നടപടികൾക്കു തുടക്കം
ഒറ്റപ്പാലം: വേനൽക്കാലത്ത് അനങ്ങൻമലയിൽ തീപിടിത്തം വ്യാപകമായി വൃക്ഷലതാദികളും അപൂർവയിനം സസ്യങ്ങളും ജീവജാലങ്ങളും ജൈവവൈവിധ്യങ്ങളും തീപിടുത്തംമൂലം വ്യാപകമായി നശിക്കുന്നതും തടയാൻ വനംവകുപ്പ് പ്രത്യേക സംരക്ഷണ പദ്ധതി ഏർപ്പെടുത്തും.ഇതിന്റെ ഭാഗമായി തീപിടിത്തം തടയുന്നതിനും അനങ്ങൻമല സംരക്ഷണം ഉറപ്പാക്കുന്നതിനുമായി പ്രത്യേകം സ്ക്വാഡുകൾക്ക് വനംവകുപ്പ് രൂപംനല്കി അനങ്ങൻമല സംരക്ഷണം ഉറപ്പാക്കും. രാത്രിയിലും പകലും അനങ്ങൻമലയ്ക്ക് മുകളിലും വനമേഖലകളിലും സഞ്ചരിച്ച് സുരക്ഷാനടപടികൾ ഉറപ്പാക്കും. ഇതിനുപുറമേ അനങ്ങൻ മലമുകളിൽ എത്തുന്ന സാമൂഹ്യവിരുദ്ധന്മാരെ കർശനമായി നേരിടാനും തീരുമാനിച്ചു. വ്യാജവാറ്റുകാരും ചന്ദനക്കടത്ത് സംഘങ്ങളും മരംമുറിക്കാൻ എത്തുന്നവരും അനങ്ങൻമലയിൽ സജീവമാണ്. ഇവരുടെ സാന്നിധ്യം പലപ്പോഴും മലയിലും വനത്തിലും തീപിടിത്തത്തിനു കാരണമാകുന്നുണ്ട്. ഇവർ അലക്ഷ്യമായി ഉപേക്ഷിക്കുന്ന തീപ്പെട്ടി കന്പുകളും സിഗരറ്റ് കുറ്റികളുമാണ് ഉണങ്ങിയ പുല്ലുകളും ഇലകളിലും തീപ്പൊരിയായി പടർന്ന് കാട്ടുതീയായി രൂപാന്തരപ്പെടുന്നത്. ഇത്തരത്തിൽ പ്രതിവർഷം ഏക്കർക്കണക്കിന് വനസന്പത്ത് കത്തിയമരുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അനങ്ങൻമലമുകളിൽ കർശനപരിശോധന നടത്താൻ വനംവകുപ്പ് അധികൃതർ…
Read Moreനരേന്ദ്രമോദി സർക്കാരിനെതിരേ ജനരോഷം പുകഞ്ഞുതുടങ്ങിയെന്ന് കൊടിക്കുന്നിൽ സുരേഷ്
പാലക്കാട്: നരേന്ദ്രമോദി സർക്കാരിനെതിരായ ജനവികാരം രാജ്യവ്യാപകമായി ആളിക്കത്തുകയാണെന്നു കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. പാലക്കാട് ജില്ലാ കോണ്ഗ്രസ് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെ പി ക്കെതിരെ മറ്റെല്ലാ ജനാധിപത്യ മതേതരത്വ പാർട്ടികളും അണിനിരക്കുന്നതിൽ കടുത്ത അസഹിഷ്ണുതയാണ് നരേന്ദ്രമോദി കാണിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനായി സുപ്രീംകോടതിയെവരെ തെറ്റിദ്ധരിപ്പിക്കുന്ന പിണറായി സർക്കാർ ജനങ്ങളുടെ മുന്നിൽ അപഹാസ്യരായി തീർന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു. ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ അധ്യക്ഷനായിരുന്നു.നേതാക്കളായ വി എസ് വിജയരാഘവൻ, സി വി ബാലചന്ദ്രൻ, സി ചന്ദ്രൻ, സി പി മുഹമ്മദ്, എ രാമസ്വാമി, വി സി കബീർ, കെ എ തുളസി, സി എച്ച് ഷൗക്കത്തലി, പി വി രാജേഷ്, കെ എസ് ബി എ തങ്ങൾ, എം ആർ…
Read Moreമലയോരമേഖലയിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
മണ്ണാർക്കാട്: മണ്ണാർക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും മലയോരമേഖലയിലേക്ക് കൂടുതൽ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലയിലെ മികച്ച ഡിപ്പോകളിൽ ഒന്നായ മണ്ണാർക്കാട് ഡിപ്പോയിൽ നിന്നും മലയോരകുടിയേറ്റമേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുകയാണ്. കാഞ്ഞിരപ്പുഴ, പാലക്കയം, ഇരുന്പകച്ചോല, പൂഞ്ചോല, അട്ടപ്പാടി മേഖലകളിലാണ് അധികസർവീസുകളുടെ ആവശ്യം ഉയർന്നിരിക്കുന്നത്. ദിനം പ്രതി നൂറുക്കണക്കിന മലയോര കുടിയേറ്റ നിവാസികളുടെ ഗതാഗത പ്രശ്നമാണ്ഇതുമൂലം പരിഹരിക്കപ്പെടുക. രാത്രികാലത്തും മറ്റുമായുള്ള യാത്രാദുരിതം ഈ മേഖലയിൽ വ്യാപകമാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ബസ് സർവീസുകൾ ആരംഭിച്ചാൽമാത്രമേ കഴിയുകയുള്ളൂ. ആദിവാസി മേഖല ഉൾപ്പെടുന്ന അട്ടപ്പാടിയിലേക്കും മലയോരകുടിയേറ്റ പ്രദേശങ്ങളിലേക്കും കെ എസ് ആർ ടി സി സർവീസുകൾ അത്യാവശ്യമായിരിക്കുകയാണ്. പലപ്പോഴും ബസുകൾ ഇല്ലാത്തതുമൂലം ഇവിടെയുള്ളവർ ബുദ്ധിമുട്ടുകയാണ്. എടത്തനാട്ടുകര, അലനല്ലൂർ മേഖലകളിലേക്കും ബസ് സർവീസുകളുടെയും കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അടിയന്തിരമായി പരിഹാരംകാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read Moreമുതലമട റെയിൽവേ സ്റ്റേഷൻ തുരങ്കപ്പാത തകർന്നു; വഴിയിൽ കുടുങ്ങി വാഹനങ്ങൾ
കൊല്ലങ്കോട്: മുതലമട റയിൽവേ സ്റ്റേഷൻ തുരങ്കപ്പാത തകർന്ന് ഗർത്തങ്ങളുണ്ടായിരിക്കുന്നതോടെ ഇതുവഴി വാഹനയാത്ര അതീവ ദുഷ്കരമായിരിക്കുകയാണ്. റെയിൽവേയുടെ അധികാര പരിധിയിലുള്ള നൂറുമീറ്റർ റോഡാണ് ടാറിളകി മെറ്റലുകൾ പുറന്തള്ളി നശിച്ചിരിക്കുന്നത്. ഇതുവഴി എട്ട് സ്വകാര്യബസുകളും ഇരുപതിൽകൂടുതൽ സ്കൂൾ വാഹനങ്ങളും പതിവായി സഞ്ചരിക്കുന്നുണ്ട്. കാന്പ്രത്ത് ചള്ളയിൽ നിന്നും മീനാക്ഷിപുരം ഭാഗത്തേക്ക് ഇതുവഴി ദൂരക്കുറവുള്ളതിനാൽ കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്. ഗർത്തങ്ങളിലിറങ്ങി കയറുന്ന ചരക്കുലോറികളുടെ യന്ത്രഭാഗങ്ങൾ തകരാറായി വാഹനം വഴിയിൽ കുടുങ്ങുന്നത് പതിവുകാഴ്ചയാണ്. റോഡിലെ ഗർത്തങ്ങൾ ശരിയാക്കണമെന്ന യാത്രക്കാരുടെ ആവശ്യം ബന്ധപ്പെട്ട റയിൽവേ അധികൃതർ അവഗണിക്കുന്നതിനെതിൽ പ്രതിഷേധവും ശക്തമാണ്. മുതലമട ഗവ. ആശുപത്രിയിൽ നിന്നും ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് അടിയന്തിര ചികിത്സാർഥംപോകുന്ന ആംബുലൻസുകളും ഗർത്തത്തിൽപ്പെടുന്നതിനാൽ എട്ടുകിലോമീറ്റർ ദൂരമുള്ള കൊല്ലങ്കോട് പുതുനഗരം പാതയാണ് ആശ്രയിക്കുന്നത്.
Read Moreനിത്യവൃത്തിക്ക് പോലും വഴിയില്ല; ആദിവാസി വീടുകളിലെ വൈദ്യുതിബിൽ കുടിശ്ശിക ലക്ഷങ്ങൾ; പിരിച്ചെടുക്കൽ പ്രായോഗികമല്ലെന്ന് അധികൃതർ
വടക്കഞ്ചേരി: ആദിവാസി കോളനികളിലെ കറന്റ്ബിൽ കുടിശ്ശിക ലക്ഷങ്ങളാണെന്നും ഭീമമായ ഇത്തരം ബില്ലുകൾ പിരിച്ചെടുക്കൽ പ്രായോഗികമല്ലെന്നും വൈദ്യുതിവകുപ്പ് അധികൃതർ.നിത്യവൃത്തിക്ക് പോലും വഴിയില്ലാത്ത പാറപ്പുറത്തെ ഒറ്റമുറി വീടുകളിൽ കഴിയുന്ന കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾ ഉൾപ്പടെയുള്ളവർക്കാണ് കാൽലക്ഷംരൂപവരെയുള്ള കറന്റ് ബിൽ കുടിശ്ശിക കാണിച്ച് വൈദ്യുതിവകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. ഒരുമാസം മുന്പാണ് കടപ്പാറയിൽ മാത്രം 26 ആദിവാസി കുടുംബങ്ങൾക്ക് നാല് ദിവസത്തിൽ ബിൽ കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് വിതരണം ചെയ്തത്. കാൽലക്ഷം രൂപവരെയായിരുന്നു ഓരോ കുടുംബത്തിന്റെയും കുടിശ്ശിക. ആറുവർഷംവരെയുള്ള വൈദ്യുതി കുടിശ്ശിക ഒന്നിച്ച് അടയ്ക്കണമെന്നാണ്നോട്ടീസിൽ പറഞ്ഞിരുന്നത്. പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുകയം മീറ്ററും വയറും മറ്റും അഴിച്ചെടുക്കുകയും ചെയ്യുമെന്നായിരുന്നു നോട്ടീസിലെ ഭീഷണി. എന്നാൽ നോട്ടീസിൽ പറയുന്ന തുടർ നടപടികളിലേക്കൊന്നും വൈദ്യുതിവകുപ്പ് പോയില്ല. കുടിശ്ശിക വിവരം കണക്ഷൻ ഉടമകളെ അറിയിക്കുക മാത്രമാണ് നോട്ടീസ്കൊണ്ട് ഉദ്ദേശിച്ചതെന്നും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കൽ നടക്കില്ലെന്നും കെ എസ്…
Read Moreഎംജിആർ സ്മാരകമന്ദിരം അന്തിമഘട്ടത്തിൽ; നവീകരിച്ച വീടിനുമുന്നിലായി എംജിആർ പ്രതിമ സ്ഥാപിച്ചു
കൊല്ലങ്കോട്: വടവന്നൂർ സത്യഭാമ നിലയത്തിൽ എംജിആർ സ്മാരകമന്ദിര നിർമാണം അന്തിമഘട്ടത്തിൽ. ചെന്നൈയിലുള്ള സംഘടനയാണ് ചെടിത്തൂപ്പുകളും സംരക്ഷണമില്ലാതെ ഇഴജന്തുക്കൾ നിറഞ്ഞ വീടിനെ ആധുനികരീതിയിൽ സ്മാരകമന്ദിരമാക്കി നിർമിച്ചത്. എംജിആറിന്റെ അമ്മ സത്യഭാമയുടെ പേരിലാണ് പന്ത്രണ്ട് സെന്റ് സ്ഥലവും വീടുമുള്ളത്. ചിതലരിച്ചു താമസയോഗ്യമല്ലാതായതോടെ ദീർഘകാലമായി ഇവിടെ താമസിച്ചിരുന്ന മീനാക്ഷിയും മാനസികാസ്വാസ്ഥ്യമുള്ള മകളും വർഷങ്ങൾക്കുമുന്പ് ബന്ധുവീട്ടിലേക്ക് മാറി. പിന്നീട് വീട് ആംഗൻവാടിയായി പ്രവർത്തിക്കുകയായിരുന്നു. നവീകരിച്ച കെട്ടിടത്തിൽ ആംഗൻവാടി മുറി, പാർക്ക്, ശുചിമുറി, എംജിആർ മ്യൂസിയം, സന്ദർശക ഗാലറി എന്നിവയുടെ പണികൾ പൂർത്തിയായി. നവീകരിച്ച വീടിനുമുന്നിലായി എംജിആർ പ്രതിമയും സ്ഥാപിച്ചു. ഈമാസം അവസാനത്തോടെ സംസ്ഥാന ഗവർണറെയും തമിഴ്നാട്ടിൽനിന്നുള്ള എഐഡിഎംകെ നേതാക്കളെയും ഉൾപ്പെടുത്തി ഉദ്ഘാടനം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. വീടിനു പിറകുവശത്തായി തകർന്നുകിടന്നിരുന്ന കിണറും പുനർനിർമിച്ചു സത്യവിലാസം എന്നുപേരു കൊത്തി നിറം അടിച്ച് നവീകരിച്ചു. തമിഴ്നാട് മുൻമുഖ്യമന്ത്രിയായ എംജിആർ മ്യൂസിയം എന്ന പേരിലാണ് ഇവിടം നാമകരണം…
Read Moreജനവാസകേന്ദ്രത്തിലെ ടവർ നിർമാണം; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു; അനുമതി നൽകിയതിനെക്കുറിച്ച്പ ഞ്ചായത്ത് പ്രസിഡന്റിന്റെ ന്യായം ഇങ്ങനെ…
മണലൂർ: മഞ്ചാടി സെന്ററിലെ ജനവാസ കേന്ദ്രത്തിൽ സ്വകാര്യ കന്പനിയുടെ ടവർ നിർമ്മാണം ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു.നിലവിലെ സ്ഥലത്ത് അനുമതി ഇല്ലാതെയാണ് ടവർ പണിയാൻ ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മണലൂർ പഞ്ചായത്തിലെ മഞ്ചാടിയിൽ ഒന്പതാം വാർഡിലാണ് ജനകീയ പ്രതിഷേധത്തിൽ സ്വകാര്യ കന്പനിയുടെ മൊബൈൽ നിർമ്മാണം നിർത്തിവച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് കന്പനി സ്വകാര്യവ്യക്തിയുടെ പറന്പിൽ ടവർ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. കുട്ടികളും സ്ത്രീകളുമടക്കം വലിയൊരു വിഭാഗമാണ് പ്രതിഷേധവുമായി എത്തിയത്.അനുമതി പത്രപ്രകാരം ഏഴാം വാർഡിലാണ് ടവർ നിർമ്മിക്കാൻ അനുമതി. എന്നാൽ ഈ ഉത്തരവു വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഒൻപതാം വാർഡിൽ ടവർ നിർമ്മിക്കാൻ ശ്രമമെന്ന് മെന്പർ പറഞ്ഞു. ധാരാളം രോഗികളുള്ള ജനവാസ മേഖലയിൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിന് രാഷ്ട്രീയ കക്ഷികളും പിന്തുണയുമായെത്തിയിട്ടുണ്ട്. അതേസമയം ഇപ്പോൾ ഒൻപതാം വാർഡ് ആയ പ്രദേശം മുൻ കാലത്ത് ഏഴാം…
Read Moreമരണമായി ഇരുചക്രവാഹനം ചീറിപ്പായുന്നു ; പോലീസ് കർശനനടപടികൾ തുടങ്ങി
ഒറ്റപ്പാലം: മരണംവിതച്ച് ഇരുചക്രവാഹനങ്ങൾ ചീറിപ്പായുന്നതു തടയാൻ പോലീസ് കർശനനടപടികൾ തുടങ്ങി. പ്രധാനപാതകളിൽ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങൾ മനുഷ്യജീവനുകൾ അപഹരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പോലീസ് ഇത്തരക്കാരെ കടിഞ്ഞാണിടാൻ കർശനനടപടിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കയറംപാറയിൽ മധ്യവയസ്കൻ ഇരുചക്രവാഹനം ഇടിച്ച് മരിച്ചതോടെയാണ് പോലീസ് കർശന നിയമ നടപടിയുമായി ഇറങ്ങിയത്. കയറംപാറയിൽ ക്ഷേത്രദർശനം കഴിഞ്ഞു റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ചീറിപ്പാഞ്ഞുവന്ന ഇരുചക്രവാഹനം ഇയാളെ ഇടിച്ചിട്ടത്. പാലപ്പുറം എറക്കോട്ടിരി കറുത്തേടത്ത് രാമചന്ദ്രനാണ് (53) മരിച്ചത്. ചീറിപ്പാഞ്ഞുവന്ന ബൈക്ക് ഇയാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽ മരണമടഞ്ഞു. ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരുവർഷത്തിനിടെ 12 അപകടങ്ങളിലായി 14 ജീവനുകളാണ് അപഹരിക്കപ്പെട്ടത്. പ്രധാന നിരത്തുകളിൽ ശക്തമായ പട്രോളിംഗ് നടത്താനാണ് പോലീസ് തീരുമാനം. ഇതിന്റെ ഭാഗമായി മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് ശിപാർശ ചെയ്യാനാണ് പോലീസ് തീരുമാനം. പതിനായിരം രൂപ പിഴയും ഈടാക്കും. അമിതവേഗത്തിന് പിടിക്കപ്പെട്ടാൽ…
Read Moreകഴുത്തും തലയും ചാരനിറം, കാലുകളും കൊക്കും മഞ്ഞനിറം! അപൂര്വ ചൈനീസ് സഞ്ചാരി ഭാരതപ്പുഴയോരത്ത്…
കൂറ്റനാട്: വടക്കുകിഴക്കൻ ചൈനയിലും ജപ്പാനിലും പ്രജനനം നടത്തുന്ന ചാരത്തലയൻ തിത്തിരി എന്ന പക്ഷി തൃത്താലയിൽ ഭാരത പുഴയോട് ചേർന്ന ചതുപ്പുനിലത്ത് ദേശാടകനായി എത്തി. ഇംഗ്ലീഷിൽ ഗ്രേ ഹെഡഡ് ലാപ്പ് വിങ്ങ് എന്നുപേരുള്ള ഈ പക്ഷി തണുപ്പുകാലത്ത് തെക്കുകിഴക്കൻ ഏഷ്യയിലേക്കും കന്പോഡിയ വടക്ക് കിഴക്കേ ഇന്ത്യയിലേക്കും ദേശാടനം നടത്തുന്നു. ഈ പക്ഷി ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും സഞ്ചരിക്കുന്നു. ഇതോടൊപ്പം കേരളത്തിൽ അപൂർവമായി എത്തുന്നു. തൃത്താല ഭാരതപുഴയോട് ചേർന്ന ചതുപ്പ് മേഖലയിൽ ഈ പക്ഷിയെ ആദ്യമായാണ് കാണുന്നത്. പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാട് ആണ് ഈ പക്ഷിയെ കണ്ടെത്തിയതും ചിത്രം പകർത്തിയതും. പക്ഷിയുടെ കഴുത്തും തലയും ചാരനിറമാണ്. കാലുകളും കൊക്കും മഞ്ഞനിറമാണ്. പുറംഭാഗം തവിട്ടുനിറവുമാണ്. വയർഭാഗം വെള്ളനിറവും കുറുകെ കറുത്തവരയുമുണ്ട്. 34 മുതൽ 37 വരെ സെൻറീമീറ്റർ നീളമുള്ള ഈ പക്ഷി ചതുപ്പുനിലങ്ങളിൽ കീടങ്ങൾ, പുഴുക്കൾ, പ്രാണികൾ…
Read More