എംജിആർ സ്മാരകമന്ദിരം അന്തിമഘട്ടത്തിൽ; നവീകരിച്ച വീടിനുമുന്നിലായി എംജിആർ പ്രതിമ സ്ഥാപിച്ചു

കൊല്ലങ്കോട്: വടവന്നൂർ സത്യഭാമ നിലയത്തിൽ എംജിആർ സ്മാരകമന്ദിര നിർമാണം അന്തിമഘട്ടത്തിൽ. ചെന്നൈയിലുള്ള സംഘടനയാണ് ചെടിത്തൂപ്പുകളും സംരക്ഷണമില്ലാതെ ഇഴജന്തുക്കൾ നിറഞ്ഞ വീടിനെ ആധുനികരീതിയിൽ സ്മാരകമന്ദിരമാക്കി നിർമിച്ചത്. എംജിആറിന്‍റെ അമ്മ സത്യഭാമയുടെ പേരിലാണ് പന്ത്രണ്ട് സെന്‍റ് സ്ഥലവും വീടുമുള്ളത്. ചിതലരിച്ചു താമസയോഗ്യമല്ലാതായതോടെ ദീർഘകാലമായി ഇവിടെ താമസിച്ചിരുന്ന മീനാക്ഷിയും മാനസികാസ്വാസ്ഥ്യമുള്ള മകളും വർഷങ്ങൾക്കുമുന്പ് ബന്ധുവീട്ടിലേക്ക് മാറി. പിന്നീട് വീട് ആംഗൻവാടിയായി പ്രവർത്തിക്കുകയായിരുന്നു. നവീകരിച്ച കെട്ടിടത്തിൽ ആംഗൻവാടി മുറി, പാർക്ക്, ശുചിമുറി, എംജിആർ മ്യൂസിയം, സന്ദർശക ഗാലറി എന്നിവയുടെ പണികൾ പൂർത്തിയായി. നവീകരിച്ച വീടിനുമുന്നിലായി എംജിആർ പ്രതിമയും സ്ഥാപിച്ചു. ഈമാസം അവസാനത്തോടെ സംസ്ഥാന ഗവർണറെയും തമിഴ്നാട്ടിൽനിന്നുള്ള എഐഡിഎംകെ നേതാക്കളെയും ഉൾപ്പെടുത്തി ഉദ്ഘാടനം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. വീടിനു പിറകുവശത്തായി തകർന്നുകിടന്നിരുന്ന കിണറും പുനർനിർമിച്ചു സത്യവിലാസം എന്നുപേരു കൊത്തി നിറം അടിച്ച് നവീകരിച്ചു. തമിഴ്നാട് മുൻമുഖ്യമന്ത്രിയായ എംജിആർ മ്യൂസിയം എന്ന പേരിലാണ് ഇവിടം നാമകരണം…

Read More

ജനവാസകേന്ദ്രത്തിലെ ടവർ നിർമാണം;  നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു;  അനുമതി നൽകിയതിനെക്കുറിച്ച്പ ഞ്ചായത്ത് പ്രസിഡന്‍റിന്‍റെ  ന്യായം ഇങ്ങനെ… 

മണലൂർ: മഞ്ചാടി സെന്‍ററിലെ ജനവാസ കേന്ദ്രത്തിൽ സ്വകാര്യ കന്പനിയുടെ ടവർ നിർമ്മാണം ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു.നിലവിലെ സ്ഥലത്ത് അനുമതി ഇല്ലാതെയാണ് ടവർ പണിയാൻ ശ്രമിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മണലൂർ പഞ്ചായത്തിലെ മഞ്ചാടിയിൽ ഒന്പതാം വാർഡിലാണ് ജനകീയ പ്രതിഷേധത്തിൽ സ്വകാര്യ കന്പനിയുടെ മൊബൈൽ നിർമ്മാണം നിർത്തിവച്ചത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് കന്പനി സ്വകാര്യവ്യക്തിയുടെ പറന്പിൽ ടവർ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. കുട്ടികളും സ്ത്രീകളുമടക്കം വലിയൊരു വിഭാഗമാണ് പ്രതിഷേധവുമായി എത്തിയത്.അനുമതി പത്രപ്രകാരം ഏഴാം വാർഡിലാണ് ടവർ നിർമ്മിക്കാൻ അനുമതി. എന്നാൽ ഈ ഉത്തരവു വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഒൻപതാം വാർഡിൽ ടവർ നിർമ്മിക്കാൻ ശ്രമമെന്ന് മെന്പർ പറഞ്ഞു. ധാരാളം രോഗികളുള്ള ജനവാസ മേഖലയിൽ ടവർ നിർമ്മിക്കാനുള്ള നീക്കത്തിന് രാഷ്ട്രീയ കക്ഷികളും പിന്തുണയുമായെത്തിയിട്ടുണ്ട്. അതേസമയം ഇപ്പോൾ ഒൻപതാം വാർഡ് ആയ പ്രദേശം മുൻ കാലത്ത് ഏഴാം…

Read More

മരണമായി ഇരുചക്രവാഹനം ചീറിപ്പായുന്നു ; പോലീസ് കർശനനടപടികൾ തുടങ്ങി

ഒറ്റപ്പാലം: മരണംവിതച്ച് ഇരുചക്രവാഹനങ്ങൾ ചീറിപ്പായുന്നതു തടയാൻ പോലീസ് കർശനനടപടികൾ തുടങ്ങി. പ്രധാനപാതകളിൽ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങൾ മനുഷ്യജീവനുകൾ അപഹരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പോലീസ് ഇത്തരക്കാരെ കടിഞ്ഞാണിടാൻ കർശനനടപടിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം കയറംപാറയിൽ മധ്യവയസ്കൻ ഇരുചക്രവാഹനം ഇടിച്ച് മരിച്ചതോടെയാണ് പോലീസ് കർശന നിയമ നടപടിയുമായി ഇറങ്ങിയത്. കയറംപാറയിൽ ക്ഷേത്രദർശനം കഴിഞ്ഞു റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ചീറിപ്പാഞ്ഞുവന്ന ഇരുചക്രവാഹനം ഇയാളെ ഇടിച്ചിട്ടത്. പാലപ്പുറം എറക്കോട്ടിരി കറുത്തേടത്ത് രാമചന്ദ്രനാണ് (53) മരിച്ചത്. ചീറിപ്പാഞ്ഞുവന്ന ബൈക്ക് ഇയാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽ മരണമടഞ്ഞു. ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരുവർഷത്തിനിടെ 12 അപകടങ്ങളിലായി 14 ജീവനുകളാണ് അപഹരിക്കപ്പെട്ടത്. പ്രധാന നിരത്തുകളിൽ ശക്തമായ പട്രോളിംഗ് നടത്താനാണ് പോലീസ് തീരുമാനം. ഇതിന്‍റെ ഭാഗമായി മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പിന് ശിപാർശ ചെയ്യാനാണ് പോലീസ് തീരുമാനം. പതിനായിരം രൂപ പിഴയും ഈടാക്കും. അമിതവേഗത്തിന് പിടിക്കപ്പെട്ടാൽ…

Read More

കഴുത്തും തലയും ചാരനിറം, കാലുകളും കൊക്കും മഞ്ഞനിറം! അപൂര്‍വ ചൈനീസ് സഞ്ചാരി ഭാരതപ്പുഴയോരത്ത്…

കൂറ്റനാട്: വടക്കുകിഴക്കൻ ചൈനയിലും ജപ്പാനിലും പ്രജനനം നടത്തുന്ന ചാരത്തലയൻ തിത്തിരി എന്ന പക്ഷി തൃത്താലയിൽ ഭാരത പുഴയോട് ചേർന്ന ചതുപ്പുനിലത്ത് ദേശാടകനായി എത്തി. ഇംഗ്ലീഷിൽ ഗ്രേ ഹെഡഡ് ലാപ്പ് വിങ്ങ് എന്നുപേരുള്ള ഈ പക്ഷി തണുപ്പുകാലത്ത് തെക്കുകിഴക്കൻ ഏഷ്യയിലേക്കും കന്പോഡിയ വടക്ക് കിഴക്കേ ഇന്ത്യയിലേക്കും ദേശാടനം നടത്തുന്നു. ഈ പക്ഷി ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും സഞ്ചരിക്കുന്നു. ഇതോടൊപ്പം കേരളത്തിൽ അപൂർവമായി എത്തുന്നു. തൃത്താല ഭാരതപുഴയോട് ചേർന്ന ചതുപ്പ് മേഖലയിൽ ഈ പക്ഷിയെ ആദ്യമായാണ് കാണുന്നത്. പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാട് ആണ് ഈ പക്ഷിയെ കണ്ടെത്തിയതും ചിത്രം പകർത്തിയതും. പക്ഷിയുടെ കഴുത്തും തലയും ചാരനിറമാണ്. കാലുകളും കൊക്കും മഞ്ഞനിറമാണ്. പുറംഭാഗം തവിട്ടുനിറവുമാണ്. വയർഭാഗം വെള്ളനിറവും കുറുകെ കറുത്തവരയുമുണ്ട്. 34 മുതൽ 37 വരെ സെൻറീമീറ്റർ നീളമുള്ള ഈ പക്ഷി ചതുപ്പുനിലങ്ങളിൽ കീടങ്ങൾ, പുഴുക്കൾ, പ്രാണികൾ…

Read More

പെരുമാട്ടിയിൽ മോഷ്ടാക്കൾ വീണ്ടും സജീവം;  പട്രോളിംഗ് ശക്തമാക്കി പോലീസ്

വണ്ടിത്താവളം: ചെറിയ ഇടവേളയ്ക്കുശേഷം പെരുമാട്ടിയിൽ വീണ്ടും മോഷ്ടാക്കൾ സജീവമായി. പാറക്കളം, മൂപ്പൻകുളം എന്നിവിടങ്ങളിലാണ് ഇക്കഴിഞ്ഞദിവസം വ്യാപാര സ്ഥാപനങ്ങളിൽ തസ്കരസംഘം വിലസിയത്.മൂപ്പൻകുളത്ത് പലചരക്കുകടയിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപ പൂട്ടുപൊളിച്ചു കവർന്നു. പാറക്കളത്തെ കള്ളുഷാപ്പിൽ മോഷ്ടാക്കൾ കടന്ന് ഫർണീച്ചറുകളും മറ്റും തകർത്തു. മേശയുടെ വലിപ്പ് തുറന്നെങ്കിലും നാണയങ്ങൾ മാത്രമാണുണ്ടായിരുന്നത്. പാറക്കളത്തെ മാരിയമ്മൻ ക്ഷേത്രത്തിലും സമീപത്തെ വ്യാപാര സ്ഥാപനത്തിലും കവർച്ചാശ്രമമുണ്ടായി. ഒരുമാസം മുന്പ് പാട്ടിക്കുളം, കിഴക്കേക്കാട്, കന്നിമാരി ഭാഗത്ത് വ്യാപക മോഷണവും കവർച്ചാശ്രമങ്ങളും നടന്നിരുന്നു.വിളക്കനാംകോട് ചെമ്മട്ടിയ ഭഗവതിക്ഷേത്ര ഭണ്ഡാരവും ശ്രീകോവിലിന്‍റെയും പൂട്ടുതകർത്ത് ഏഴായിരം രൂപയും കവർന്നിരുന്നു. തുടർന്ന് മീനാക്ഷിപുരം എസ്ഐയുടെ നേതൃത്വത്തിൽ പ്രദേശത്തെ യുവാക്കളെ സംഘടിപ്പിച്ച് രാത്രികാലത്ത് പട്രോളിംഗ് ഏർപ്പെടുത്തിയതോടെ തസ്കരസംഘം പട്ടഞ്ചേരി, വിളക്കനാംകോട്, തുരിശുമൊക്ക് ഭാഗത്തേക്ക് മാറി.പുതുനഗരം എസ്ഐപട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

Read More

മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത; അറ്റകുറ്റപ്പണികളും റീടാറിംഗും ഉടൻ പൂർത്തിയാക്കും

വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം ആലത്തൂർ ഡിവിഷനു കീഴിൽ വരുന്ന പന്ത്രണ്ട് കിലോമീറ്റർ റോഡിന്‍റെ അറ്റകുറ്റപ്പണികളും റീടാറിംഗ് വർക്കുകളും ഉടനേ പൂർത്തിയാക്കും. പൂർണമായും തകർന്ന ഭാഗങ്ങളിൽ റീടാറിംഗും മറ്റിടങ്ങളിൽ പാച്ച് വർക്കുമാണ് നടത്തുക. ഒരു കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. മംഗലംപാലം മുതൽ ചിറ്റിലഞ്ചേരി ജപമാലറാണി പള്ളിവരെയുള്ള വർക്കുകളാണ് നടക്കുകയെന്ന് അധികൃതർ പറഞ്ഞു. ദേശീയപാതയായി ഉയർത്തുന്നതിന്‍റെ സർവേനടപടികൾ പുരോഗമിക്കുന്നതിനാൽ ഈ റോഡിനായി കൂടുതൽ ഫണ്ട് ചെലവഴിക്കാൻ പൊതുമരാമത്ത് വകുപ്പിനും കഴിയില്ല. അതേസമയം കിറ്റ്കോ നടത്തിയ റോഡ് സർവേയുടെ അടിസ്ഥാനത്തിലാകും ഇനി പാതവികസനം. സർവേയുടെ അന്തിമ റിപ്പോർട്ട് ആയിട്ടില്ല. പാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പാതയോരങ്ങളിലെ താമസക്കാരിലും കച്ചവടക്കാരിലും കെട്ടിട ഉടമകൾക്കെല്ലാം വലിയ ആശങ്കയാണ് നിലനില്ക്കുന്നത്.റോഡിൽനിന്നും 15 മീറ്റർവരെ പോക്കറ്റ് റോഡുകളിലേക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്‍റെ മാർക്കുകൾ രേഖപ്പെടുത്തി വരികയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി തീർഥാടനകേന്ദ്രങ്ങളെ…

Read More

മണ്ണാർക്കാട്ട് ഒരു ബസ് സ്റ്റാൻഡ് കൂടി വേണമെന്ന ആവശ്യം ശക്തമാകുന്നു

മണ്ണാർക്കാട്: ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള മണ്ണാർക്കാട് താലൂക്കിന്‍റെ ആസ്ഥാനമായ നഗരത്തിൽ ഒരു ബസ് സ്റ്റാൻഡ് കൂടി നിർമിക്കണമെന്ന ആവശ്യം ശക്തം. നെല്ലിപ്പുഴ കെടിഎം സ്കൂൾ പരിസരം, കോടതിപ്പടി എന്നീ ഭാഗങ്ങളിൽ എവിടെയെങ്കിലും കേന്ദ്രമാക്കി ഒരു ബസ് സ്റ്റാൻഡ് കൂടി അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്. നിലവിൽ മണ്ണാർക്കാട് നഗരസഭയ്ക്കു കീഴിൽ ഒരു സ്വകാര്യ ബസ് സ്റ്റാൻഡാണുള്ളത്. ദിനംപ്രതി ഇരുന്നൂറിലധികം സ്വകാര്യബസുകളും നൂറോളം കെഎസ്ആർടിസി ബസുകളും ഈ ബസ് സ്റ്റാൻഡിലാണ് കയറിയിറങ്ങുന്നത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡിൽ ബസുകൾ നിറഞ്ഞ് യാത്രക്കാരുടെ തിക്കും തിരക്കുമൂലം കാൽകുത്താൻപോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. കെഎസ്ആർടിസി ഉൾപ്പെടെ മുന്നൂറോളം ബസുകൾ ഇവിടെ കയറിയിറങ്ങുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ഓരോവർഷവും നഗരസഭ ലക്ഷങ്ങളുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലിക്കുന്നില്ല. നെല്ലിപ്പുഴ കേന്ദ്രീകരിച്ച് ഒരു ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നെല്ലിപ്പുഴ കേന്ദ്രീകരിച്ച് ബസ് സ്റ്റാൻഡ് നിർമിച്ചാൽ…

Read More

കടന്പഴിപ്പുറം ഇരട്ടകൊലപാതകം; കേസന്വേഷണം  സിബിഐക്ക് കൈമാറണമെന്നു ആവശ്യം

ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലപാതകത്തിൽ ക്രൈംബ്രാഞ്ചും ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം തുടങ്ങാൻ സമരസമിതി തീരുമാനിച്ചു. 2016 നവംബർ 16ന് കണ്ണകുറുശി ചീരതൊടി ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവരാണ് വീട്ടിനുള്ളിൽ ദാരുണമായി കൊലചെയ്യപ്പെട്ടത്.ഇതിന്‍റെ ഭാഗമായി ഫെബ്രുവരി 20 മുതൽ 28 വരെ കടന്പഴിപ്പുറം ആശുപത്രി ജംഗ്്ഷനിൽ നിരാഹാരസമരം നടത്തും. ലോക്കൽ പോലീസും നിലവിൽ ക്രൈംബ്രാഞ്ചും നടത്തുന്ന കേസ് അന്വേഷണം എവിടെയുമെത്താത്ത സാഹചര്യത്തിലാണ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ സംയുക്തസമരസമിതി തീരുമാനമെടുത്തത്.ലോക്കൽ പോലീസിന് കേസ് അന്വേഷണത്തിൽ തെളിവുകളൊന്നും ശേഖരിക്കാൻ കഴിയാതെ വന്നതോടെ ജനകീയ പ്രതിഷേധത്തെ തുടർന്ന് അന്വേഷണം ലോക്കൽ പോലീസിൽനിന്നു ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു. 185 ആളുകളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവസ്ഥലത്തുനിന്നും ലഭിച്ച വിരലടയാളങ്ങൾ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പരിശോധനയിലാണ്. മാത്രമല്ല പ്രദേശത്തെ മുഴുവൻ ഫോണ്‍കോളുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സംസ്ഥാനത്തിനകത്തും…

Read More

കാടിറങ്ങി തീറ്റതേടി വീടുകളിലെത്തിയ മയിലുകൾ വിസ്മയക്കാഴ്ചയാകുന്നു

വണ്ടിത്താവളം: കാടിറങ്ങി തീറ്റതേടി വീടുകളിലേക്ക് എത്തിയ മയിലുകൾ വിസ്മയക്കാഴ്ചയായി. ഇന്നുപുലർച്ചെ വണ്ടിത്താവളം അയ്യപ്പൻകാവിലാണ് ഇരുപത്തിയഞ്ചോളം മയിലുകൾ കൂട്ടമായി എത്തിയത്. രാവിലെ ഉണർന്ന് പുറത്തിറങ്ങിയവർ കണ്ടത് അഞ്ചും ആറുവീതമുള്ള മയിലുകൾ വീടുകൾക്കു മുകളിൽ കയറി നില്ക്കുന്ന കാഴ്ചയാണ്. നന്ദിയോട്-തത്തമംഗലം പ്രധാനപാതയിലൂടെ രാവിലെപോയ വാഹന, കാൽനട യാത്രക്കാർ വീടുകൾക്കു മുകളിൽ കണ്ട മയിലുകളെ മൊബൈലുകളിൽ പകർത്തി.വന്യമൃഗങ്ങൾ ഓടിച്ചതിനാലാകാം മയിലുകൾ കൂട്ടത്തോടെ ജനവാസകേന്ദ്രത്തിലെത്തിയതെന്നാണ് നാട്ടുകാരുടെ നിഗമനം.

Read More

ചന്ദനത്തടി ഒളിപ്പിച്ചുകടത്തുന്നതിനിടെ പട്ടാമ്പയിൽ രണ്ടുപേർ അറസ്റ്റിൽ;  1085 കിലോ ചന്ദനമാണ് പ്രതികളിൽ നിന്നും പോലീസ് പിടിച്ചെടുത്തത്

പാലക്കാട്: ചന്ദനക്കടത്തിനിടെ രണ്ടുപേർ പട്ടാന്പി കൊപ്പം പോലീസിന്‍റെ പിടിയിലായി. 1085 കിലോ ചന്ദനമാണ് പ്രതികളിൽ നിന്ന് കൊപ്പം പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച അർധരാത്രി പന്ത്രണ്ടോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് കൊപ്പം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കൊപ്പം-മുളയൻകാവ് റോഡിൽവച്ച് സംശയാസ്പദമായ നിലയിൽ പിക്കപ്പ് വാൻ പിടികൂടിയത്. ഇതു പരിശോധിച്ചപ്പോഴാണ് ഇതിൽ നിന്നും ചന്ദനം പിടികൂടിയത്. സംഭവത്തിൽ കുലുക്കല്ലൂർ സ്വദേശികളായ പട്ടന്പറന്പ് വീട്ടിൽ മുഹമ്മദ് (29), പൂവക്കളത്തിൽ ചാമി മകൻ രാജൻ (37) എന്നിവരെ അറസ്റ്റുചെയ്തു. കൊപ്പം എസ് ഐ എം.ബി. രാജേഷ്, അഡീഷണൽ എസ് ഐ രാമകൃഷ്ണൻ, എ എസ് ഐ മധുസൂദനൻ, സിപിഒമാരായ രാജേഷ്, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. പിടികൂടിയ സംഘത്തെ ഇന്നലെതന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊപ്പം പോലീസിന്‍റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Read More