വണ്ടിത്താവളം: ചെറിയ ഇടവേളയ്ക്കുശേഷം പെരുമാട്ടിയിൽ വീണ്ടും മോഷ്ടാക്കൾ സജീവമായി. പാറക്കളം, മൂപ്പൻകുളം എന്നിവിടങ്ങളിലാണ് ഇക്കഴിഞ്ഞദിവസം വ്യാപാര സ്ഥാപനങ്ങളിൽ തസ്കരസംഘം വിലസിയത്.മൂപ്പൻകുളത്ത് പലചരക്കുകടയിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപ പൂട്ടുപൊളിച്ചു കവർന്നു. പാറക്കളത്തെ കള്ളുഷാപ്പിൽ മോഷ്ടാക്കൾ കടന്ന് ഫർണീച്ചറുകളും മറ്റും തകർത്തു. മേശയുടെ വലിപ്പ് തുറന്നെങ്കിലും നാണയങ്ങൾ മാത്രമാണുണ്ടായിരുന്നത്. പാറക്കളത്തെ മാരിയമ്മൻ ക്ഷേത്രത്തിലും സമീപത്തെ വ്യാപാര സ്ഥാപനത്തിലും കവർച്ചാശ്രമമുണ്ടായി. ഒരുമാസം മുന്പ് പാട്ടിക്കുളം, കിഴക്കേക്കാട്, കന്നിമാരി ഭാഗത്ത് വ്യാപക മോഷണവും കവർച്ചാശ്രമങ്ങളും നടന്നിരുന്നു.വിളക്കനാംകോട് ചെമ്മട്ടിയ ഭഗവതിക്ഷേത്ര ഭണ്ഡാരവും ശ്രീകോവിലിന്റെയും പൂട്ടുതകർത്ത് ഏഴായിരം രൂപയും കവർന്നിരുന്നു. തുടർന്ന് മീനാക്ഷിപുരം എസ്ഐയുടെ നേതൃത്വത്തിൽ പ്രദേശത്തെ യുവാക്കളെ സംഘടിപ്പിച്ച് രാത്രികാലത്ത് പട്രോളിംഗ് ഏർപ്പെടുത്തിയതോടെ തസ്കരസംഘം പട്ടഞ്ചേരി, വിളക്കനാംകോട്, തുരിശുമൊക്ക് ഭാഗത്തേക്ക് മാറി.പുതുനഗരം എസ്ഐപട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
Read MoreCategory: Palakkad
മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാത; അറ്റകുറ്റപ്പണികളും റീടാറിംഗും ഉടൻ പൂർത്തിയാക്കും
വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം ആലത്തൂർ ഡിവിഷനു കീഴിൽ വരുന്ന പന്ത്രണ്ട് കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണികളും റീടാറിംഗ് വർക്കുകളും ഉടനേ പൂർത്തിയാക്കും. പൂർണമായും തകർന്ന ഭാഗങ്ങളിൽ റീടാറിംഗും മറ്റിടങ്ങളിൽ പാച്ച് വർക്കുമാണ് നടത്തുക. ഒരു കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. മംഗലംപാലം മുതൽ ചിറ്റിലഞ്ചേരി ജപമാലറാണി പള്ളിവരെയുള്ള വർക്കുകളാണ് നടക്കുകയെന്ന് അധികൃതർ പറഞ്ഞു. ദേശീയപാതയായി ഉയർത്തുന്നതിന്റെ സർവേനടപടികൾ പുരോഗമിക്കുന്നതിനാൽ ഈ റോഡിനായി കൂടുതൽ ഫണ്ട് ചെലവഴിക്കാൻ പൊതുമരാമത്ത് വകുപ്പിനും കഴിയില്ല. അതേസമയം കിറ്റ്കോ നടത്തിയ റോഡ് സർവേയുടെ അടിസ്ഥാനത്തിലാകും ഇനി പാതവികസനം. സർവേയുടെ അന്തിമ റിപ്പോർട്ട് ആയിട്ടില്ല. പാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പാതയോരങ്ങളിലെ താമസക്കാരിലും കച്ചവടക്കാരിലും കെട്ടിട ഉടമകൾക്കെല്ലാം വലിയ ആശങ്കയാണ് നിലനില്ക്കുന്നത്.റോഡിൽനിന്നും 15 മീറ്റർവരെ പോക്കറ്റ് റോഡുകളിലേക്ക് സ്ഥലം ഏറ്റെടുക്കുന്നതിന്റെ മാർക്കുകൾ രേഖപ്പെടുത്തി വരികയാണ്. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി തീർഥാടനകേന്ദ്രങ്ങളെ…
Read Moreമണ്ണാർക്കാട്ട് ഒരു ബസ് സ്റ്റാൻഡ് കൂടി വേണമെന്ന ആവശ്യം ശക്തമാകുന്നു
മണ്ണാർക്കാട്: ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള മണ്ണാർക്കാട് താലൂക്കിന്റെ ആസ്ഥാനമായ നഗരത്തിൽ ഒരു ബസ് സ്റ്റാൻഡ് കൂടി നിർമിക്കണമെന്ന ആവശ്യം ശക്തം. നെല്ലിപ്പുഴ കെടിഎം സ്കൂൾ പരിസരം, കോടതിപ്പടി എന്നീ ഭാഗങ്ങളിൽ എവിടെയെങ്കിലും കേന്ദ്രമാക്കി ഒരു ബസ് സ്റ്റാൻഡ് കൂടി അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്. നിലവിൽ മണ്ണാർക്കാട് നഗരസഭയ്ക്കു കീഴിൽ ഒരു സ്വകാര്യ ബസ് സ്റ്റാൻഡാണുള്ളത്. ദിനംപ്രതി ഇരുന്നൂറിലധികം സ്വകാര്യബസുകളും നൂറോളം കെഎസ്ആർടിസി ബസുകളും ഈ ബസ് സ്റ്റാൻഡിലാണ് കയറിയിറങ്ങുന്നത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡിൽ ബസുകൾ നിറഞ്ഞ് യാത്രക്കാരുടെ തിക്കും തിരക്കുമൂലം കാൽകുത്താൻപോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. കെഎസ്ആർടിസി ഉൾപ്പെടെ മുന്നൂറോളം ബസുകൾ ഇവിടെ കയറിയിറങ്ങുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. ഓരോവർഷവും നഗരസഭ ലക്ഷങ്ങളുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലിക്കുന്നില്ല. നെല്ലിപ്പുഴ കേന്ദ്രീകരിച്ച് ഒരു ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നെല്ലിപ്പുഴ കേന്ദ്രീകരിച്ച് ബസ് സ്റ്റാൻഡ് നിർമിച്ചാൽ…
Read Moreകടന്പഴിപ്പുറം ഇരട്ടകൊലപാതകം; കേസന്വേഷണം സിബിഐക്ക് കൈമാറണമെന്നു ആവശ്യം
ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലപാതകത്തിൽ ക്രൈംബ്രാഞ്ചും ഇരുട്ടിൽ തപ്പുന്ന സാഹചര്യത്തിൽ കേസന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നിരാഹാരം തുടങ്ങാൻ സമരസമിതി തീരുമാനിച്ചു. 2016 നവംബർ 16ന് കണ്ണകുറുശി ചീരതൊടി ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവരാണ് വീട്ടിനുള്ളിൽ ദാരുണമായി കൊലചെയ്യപ്പെട്ടത്.ഇതിന്റെ ഭാഗമായി ഫെബ്രുവരി 20 മുതൽ 28 വരെ കടന്പഴിപ്പുറം ആശുപത്രി ജംഗ്്ഷനിൽ നിരാഹാരസമരം നടത്തും. ലോക്കൽ പോലീസും നിലവിൽ ക്രൈംബ്രാഞ്ചും നടത്തുന്ന കേസ് അന്വേഷണം എവിടെയുമെത്താത്ത സാഹചര്യത്തിലാണ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ സംയുക്തസമരസമിതി തീരുമാനമെടുത്തത്.ലോക്കൽ പോലീസിന് കേസ് അന്വേഷണത്തിൽ തെളിവുകളൊന്നും ശേഖരിക്കാൻ കഴിയാതെ വന്നതോടെ ജനകീയ പ്രതിഷേധത്തെ തുടർന്ന് അന്വേഷണം ലോക്കൽ പോലീസിൽനിന്നു ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു. 185 ആളുകളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. എന്നാൽ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവസ്ഥലത്തുനിന്നും ലഭിച്ച വിരലടയാളങ്ങൾ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പരിശോധനയിലാണ്. മാത്രമല്ല പ്രദേശത്തെ മുഴുവൻ ഫോണ്കോളുകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സംസ്ഥാനത്തിനകത്തും…
Read Moreകാടിറങ്ങി തീറ്റതേടി വീടുകളിലെത്തിയ മയിലുകൾ വിസ്മയക്കാഴ്ചയാകുന്നു
വണ്ടിത്താവളം: കാടിറങ്ങി തീറ്റതേടി വീടുകളിലേക്ക് എത്തിയ മയിലുകൾ വിസ്മയക്കാഴ്ചയായി. ഇന്നുപുലർച്ചെ വണ്ടിത്താവളം അയ്യപ്പൻകാവിലാണ് ഇരുപത്തിയഞ്ചോളം മയിലുകൾ കൂട്ടമായി എത്തിയത്. രാവിലെ ഉണർന്ന് പുറത്തിറങ്ങിയവർ കണ്ടത് അഞ്ചും ആറുവീതമുള്ള മയിലുകൾ വീടുകൾക്കു മുകളിൽ കയറി നില്ക്കുന്ന കാഴ്ചയാണ്. നന്ദിയോട്-തത്തമംഗലം പ്രധാനപാതയിലൂടെ രാവിലെപോയ വാഹന, കാൽനട യാത്രക്കാർ വീടുകൾക്കു മുകളിൽ കണ്ട മയിലുകളെ മൊബൈലുകളിൽ പകർത്തി.വന്യമൃഗങ്ങൾ ഓടിച്ചതിനാലാകാം മയിലുകൾ കൂട്ടത്തോടെ ജനവാസകേന്ദ്രത്തിലെത്തിയതെന്നാണ് നാട്ടുകാരുടെ നിഗമനം.
Read Moreചന്ദനത്തടി ഒളിപ്പിച്ചുകടത്തുന്നതിനിടെ പട്ടാമ്പയിൽ രണ്ടുപേർ അറസ്റ്റിൽ; 1085 കിലോ ചന്ദനമാണ് പ്രതികളിൽ നിന്നും പോലീസ് പിടിച്ചെടുത്തത്
പാലക്കാട്: ചന്ദനക്കടത്തിനിടെ രണ്ടുപേർ പട്ടാന്പി കൊപ്പം പോലീസിന്റെ പിടിയിലായി. 1085 കിലോ ചന്ദനമാണ് പ്രതികളിൽ നിന്ന് കൊപ്പം പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച അർധരാത്രി പന്ത്രണ്ടോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് കൊപ്പം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കൊപ്പം-മുളയൻകാവ് റോഡിൽവച്ച് സംശയാസ്പദമായ നിലയിൽ പിക്കപ്പ് വാൻ പിടികൂടിയത്. ഇതു പരിശോധിച്ചപ്പോഴാണ് ഇതിൽ നിന്നും ചന്ദനം പിടികൂടിയത്. സംഭവത്തിൽ കുലുക്കല്ലൂർ സ്വദേശികളായ പട്ടന്പറന്പ് വീട്ടിൽ മുഹമ്മദ് (29), പൂവക്കളത്തിൽ ചാമി മകൻ രാജൻ (37) എന്നിവരെ അറസ്റ്റുചെയ്തു. കൊപ്പം എസ് ഐ എം.ബി. രാജേഷ്, അഡീഷണൽ എസ് ഐ രാമകൃഷ്ണൻ, എ എസ് ഐ മധുസൂദനൻ, സിപിഒമാരായ രാജേഷ്, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. പിടികൂടിയ സംഘത്തെ ഇന്നലെതന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊപ്പം പോലീസിന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read Moreകാത്തിരിപ്പിനും പരാതികൾക്കും ഒടുവിൽ കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിന് നടപടിയായി; ടൂറിസം വികസനത്തിനു മുതൽക്കൂട്ടാകും
കാഞ്ഞിരപ്പുഴ: ടൂറിസം വികസനത്തിനു വഴിമരുന്നിട്ട് ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനു നടപടി. ഏറെക്കാലത്തെ കാത്തിരിപ്പിനും പരാതികൾക്കും ഒടുവിലാണ് റോഡ് യാഥാർഥ്യമാകുന്നത്. മറ്റു റോഡുകളെ അപേക്ഷിച്ച വ്യത്യസ്ത രീതിയിലാണ് ചിറക്കൽപ്പടി മുതൽ കാഞ്ഞിരപ്പുഴ വരെയുള്ള എട്ടു കിലോമീറ്റർ ദൂരമുള്ള റോഡ് നിർമാണം. നിർമാണത്തിന് 30.26 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഒരു കിലോമീറ്റർ റോഡ് ടാർ ചെയ്യുന്നതിനു 3.78 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നാട്ടുകൽ മുതൽ താണാവുവരെ നടക്കുന്ന ദേശീയപാത വികസനത്തിനാകട്ടെ ഒരു കിലോമീറ്ററിന് 1.75 കോടി രൂപയേ ചെലവുവരുന്നുള്ളൂ. പതിമൂന്നു മീറ്റർ വീതിയുള്ളതിനാൽ റോഡിൽ കൂടി സുഗമമായ സഞ്ചാരത്തിനും കഴിയും. നിലവിലെ റോഡിന്റെ രൂപരേഖയ്ക്ക് അനുസരിച്ചാണ് പുതിയ രൂപരേഖ തയാറാക്കിയത്. ആധുനിക ഫുട്പാത്തുകൾ, മഴവെള്ളച്ചാലുകൾ, കൾവർട്ടുകൾ എന്നിവ ഇതിനായി നിർമിക്കും. കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിന്റെ പ്രത്യേത താത്പര്യത്തെ തുടർന്നാണ് റോഡിനായി കാഞ്ഞിരപ്പുഴയിൽ സമഗ്രപദ്ധതി നടപ്പാക്കുന്നത്. ടൂറിസം വികസനം, മലയോര…
Read Moreപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ചെത്തുതൊഴിലാളി സഹകരണ സംഘം പണിയുന്ന ഏഴാമത്തെ വീടിന് ശിലയിട്ടു
അരിന്പൂർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഹോം കെയർ പദ്ധതിയിൽ തൃശൂർ താലൂക്ക് ചെത്ത് തൊഴിലാളി സഹകരണ സംഘംപണിയുന്ന ഏഴാമത്തെ വീടിന് ശിലയിട്ടു. നാലാംകല്ല് സെന്റർ വടക്ക് പരമൻ പാടത്തിനടുത്ത് മുത്തിശേരി കാർത്ത്യായനിയുടെ വീടിനാണ് ശിലയിട്ടത്. അരിന്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ ദാസ് ശിലാസ്ഥാപനം നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.എം. ജയദേവൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.വി.വിനോദൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. സതീഷ്, മണലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം..ആർ. മോഹനൻ, കെ.പി.ചന്ദ്രപാലൻ, കെ.കെ. സെൻ, വി.ജി. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. മൊത്തം ഏഴു വീടുകളാണ് സംഘം നിർമിച്ച് നൽകുന്നത്. ഇതിൽ ആറു വീടുകളുടെ തറപ്പണികൾ കഴിഞ്ഞു. മാർച്ച് 31ന് താക്കോൽ കൈമാറുവാനാണ് ലക്ഷ്യമിടുന്നത്.
Read Moreചാക്കിൽ കെട്ടി ഉപേക്ഷിച്ച പെണ്കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കഴുത്തില് കെട്ടിയിട്ടുള്ള ഏലസില് അറബി വാക്കുള്
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനു സമീപം ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ പെണ്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മൂന്നു വയസ് പ്രായമുള്ള പെണ്കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയിലും ചെറിയ പരിക്കുണ്ട്. എന്നാൽ ഇത് മരണകാരണമല്ല. കുട്ടിയുടെ കഴുത്തിൽ ഏലസ് കെട്ടിയിട്ടുണ്ട്. ഇതിൽ അറബി വാക്കാണ് എഴുതിയിട്ടുള്ളത്. അതിനാൽ മുസ്ലീം പശ്ചാത്തലമുള്ള കുട്ടിയാണെന്നാണ് പോലീസ് നിഗമനം. ചൊവ്വാഴ്ച വൈകുന്നേരമാണ് താണാവ് മേൽപ്പാലത്തിനു സമീപം ദുർഗന്ധം വമിക്കുന്ന നിലയിൽ ചാക്കുകെട്ട് കണ്ടെത്തിയത്. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹമായിരുന്നു. കൊലപ്പെടുത്തിയശേഷം ചാക്കിലാക്കി ഉപേക്ഷിച്ചതാണെന്ന് വ്യക്തമായിരുന്നു. ഡിവൈഎസ്പി ജി.ഡി വിജയകുമാർ, പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
Read Moreപാലക്കാട് മോഷണത്തിന് അറസ്റ്റിലായപ്പോൾ പുറത്ത് വന്നത് പൊൻകുന്നത്തെ മാല മോഷണക്കേസ്; ബൈക്കിലെത്തി മോഷണം നടത്തിയതിനെക്കുറിച്ച് പ്രതികൾ പറഞ്ഞതിങ്ങനെ…
പൊൻകുന്നം: ബൈക്കിലെത്തി യുവതിയുടെ മാലപറിച്ചോടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. കോട്ടയം വെള്ളൂർ പാറേപ്പറന്പിൽ റെലിൻ ജോസഫ് (24), പാലക്കാട് പുതുക്കോട് കർപ്പേട്ട പറക്കുന്നിൽ വീട്ടിൽ അബ്ദുൾ സലാം(23) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ആലത്തൂരിൽ ഒരു കേസിൽ ഇവർ പിടിയിലായിരുന്നു. അവിടെ പോലിസ് ചോദ്യം ചെയ്തതിൽ നിന്നാണ് പൊൻകുന്നത്തെ ബൈക്കിലെത്തി യുവതിയുടെ മാലപറിച്ചോടിയ കേസ് തെളിഞ്ഞത്. വ്യാപാര സ്ഥാപനത്തിൽ സാധനം വാങ്ങാനെത്തിയ യുവാക്കൾ യുവതിയുടെ കഴുത്തിൽ കിടന്നിരുന്ന നാലു പവനോളം വരുന്ന മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപെടുകയായിരുന്നു. പൊൻകുന്നം ഇരുപതാം മൈലിൽ ഈറ്റക്കൽ പ്രസാദിന്റെ ഭാര്യ രാധാമണിയുടെ മാലയാണ് യുവാക്കൾ പൊട്ടിച്ചോടിയത്. കഴിഞ്ഞ മാസം 26ന്, രാത്രി 8.45 ഓടെ ദേശിയ പാത 20 -ാം മൈലിൽ ചായക്കടയും ചില്ലറ സാധനങ്ങളും വിൽപന നടത്തുന്ന കടയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേർ കടയിൽ എത്തി സിഗരറ്റ് ചോദിച്ചു. ഇതിനിടെ…
Read More