കാഞ്ഞിരപ്പുഴ: ടൂറിസം വികസനത്തിനു വഴിമരുന്നിട്ട് ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനു നടപടി. ഏറെക്കാലത്തെ കാത്തിരിപ്പിനും പരാതികൾക്കും ഒടുവിലാണ് റോഡ് യാഥാർഥ്യമാകുന്നത്. മറ്റു റോഡുകളെ അപേക്ഷിച്ച വ്യത്യസ്ത രീതിയിലാണ് ചിറക്കൽപ്പടി മുതൽ കാഞ്ഞിരപ്പുഴ വരെയുള്ള എട്ടു കിലോമീറ്റർ ദൂരമുള്ള റോഡ് നിർമാണം. നിർമാണത്തിന് 30.26 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഒരു കിലോമീറ്റർ റോഡ് ടാർ ചെയ്യുന്നതിനു 3.78 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നാട്ടുകൽ മുതൽ താണാവുവരെ നടക്കുന്ന ദേശീയപാത വികസനത്തിനാകട്ടെ ഒരു കിലോമീറ്ററിന് 1.75 കോടി രൂപയേ ചെലവുവരുന്നുള്ളൂ. പതിമൂന്നു മീറ്റർ വീതിയുള്ളതിനാൽ റോഡിൽ കൂടി സുഗമമായ സഞ്ചാരത്തിനും കഴിയും. നിലവിലെ റോഡിന്റെ രൂപരേഖയ്ക്ക് അനുസരിച്ചാണ് പുതിയ രൂപരേഖ തയാറാക്കിയത്. ആധുനിക ഫുട്പാത്തുകൾ, മഴവെള്ളച്ചാലുകൾ, കൾവർട്ടുകൾ എന്നിവ ഇതിനായി നിർമിക്കും. കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിന്റെ പ്രത്യേത താത്പര്യത്തെ തുടർന്നാണ് റോഡിനായി കാഞ്ഞിരപ്പുഴയിൽ സമഗ്രപദ്ധതി നടപ്പാക്കുന്നത്. ടൂറിസം വികസനം, മലയോര…
Read MoreCategory: Palakkad
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ചെത്തുതൊഴിലാളി സഹകരണ സംഘം പണിയുന്ന ഏഴാമത്തെ വീടിന് ശിലയിട്ടു
അരിന്പൂർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഹോം കെയർ പദ്ധതിയിൽ തൃശൂർ താലൂക്ക് ചെത്ത് തൊഴിലാളി സഹകരണ സംഘംപണിയുന്ന ഏഴാമത്തെ വീടിന് ശിലയിട്ടു. നാലാംകല്ല് സെന്റർ വടക്ക് പരമൻ പാടത്തിനടുത്ത് മുത്തിശേരി കാർത്ത്യായനിയുടെ വീടിനാണ് ശിലയിട്ടത്. അരിന്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻ ദാസ് ശിലാസ്ഥാപനം നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.എം. ജയദേവൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.വി.വിനോദൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. സതീഷ്, മണലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം..ആർ. മോഹനൻ, കെ.പി.ചന്ദ്രപാലൻ, കെ.കെ. സെൻ, വി.ജി. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. മൊത്തം ഏഴു വീടുകളാണ് സംഘം നിർമിച്ച് നൽകുന്നത്. ഇതിൽ ആറു വീടുകളുടെ തറപ്പണികൾ കഴിഞ്ഞു. മാർച്ച് 31ന് താക്കോൽ കൈമാറുവാനാണ് ലക്ഷ്യമിടുന്നത്.
Read Moreചാക്കിൽ കെട്ടി ഉപേക്ഷിച്ച പെണ്കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കഴുത്തില് കെട്ടിയിട്ടുള്ള ഏലസില് അറബി വാക്കുള്
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനു സമീപം ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ പെണ്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മൂന്നു വയസ് പ്രായമുള്ള പെണ്കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയിലും ചെറിയ പരിക്കുണ്ട്. എന്നാൽ ഇത് മരണകാരണമല്ല. കുട്ടിയുടെ കഴുത്തിൽ ഏലസ് കെട്ടിയിട്ടുണ്ട്. ഇതിൽ അറബി വാക്കാണ് എഴുതിയിട്ടുള്ളത്. അതിനാൽ മുസ്ലീം പശ്ചാത്തലമുള്ള കുട്ടിയാണെന്നാണ് പോലീസ് നിഗമനം. ചൊവ്വാഴ്ച വൈകുന്നേരമാണ് താണാവ് മേൽപ്പാലത്തിനു സമീപം ദുർഗന്ധം വമിക്കുന്ന നിലയിൽ ചാക്കുകെട്ട് കണ്ടെത്തിയത്. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹമായിരുന്നു. കൊലപ്പെടുത്തിയശേഷം ചാക്കിലാക്കി ഉപേക്ഷിച്ചതാണെന്ന് വ്യക്തമായിരുന്നു. ഡിവൈഎസ്പി ജി.ഡി വിജയകുമാർ, പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.
Read Moreപാലക്കാട് മോഷണത്തിന് അറസ്റ്റിലായപ്പോൾ പുറത്ത് വന്നത് പൊൻകുന്നത്തെ മാല മോഷണക്കേസ്; ബൈക്കിലെത്തി മോഷണം നടത്തിയതിനെക്കുറിച്ച് പ്രതികൾ പറഞ്ഞതിങ്ങനെ…
പൊൻകുന്നം: ബൈക്കിലെത്തി യുവതിയുടെ മാലപറിച്ചോടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. കോട്ടയം വെള്ളൂർ പാറേപ്പറന്പിൽ റെലിൻ ജോസഫ് (24), പാലക്കാട് പുതുക്കോട് കർപ്പേട്ട പറക്കുന്നിൽ വീട്ടിൽ അബ്ദുൾ സലാം(23) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ആലത്തൂരിൽ ഒരു കേസിൽ ഇവർ പിടിയിലായിരുന്നു. അവിടെ പോലിസ് ചോദ്യം ചെയ്തതിൽ നിന്നാണ് പൊൻകുന്നത്തെ ബൈക്കിലെത്തി യുവതിയുടെ മാലപറിച്ചോടിയ കേസ് തെളിഞ്ഞത്. വ്യാപാര സ്ഥാപനത്തിൽ സാധനം വാങ്ങാനെത്തിയ യുവാക്കൾ യുവതിയുടെ കഴുത്തിൽ കിടന്നിരുന്ന നാലു പവനോളം വരുന്ന മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപെടുകയായിരുന്നു. പൊൻകുന്നം ഇരുപതാം മൈലിൽ ഈറ്റക്കൽ പ്രസാദിന്റെ ഭാര്യ രാധാമണിയുടെ മാലയാണ് യുവാക്കൾ പൊട്ടിച്ചോടിയത്. കഴിഞ്ഞ മാസം 26ന്, രാത്രി 8.45 ഓടെ ദേശിയ പാത 20 -ാം മൈലിൽ ചായക്കടയും ചില്ലറ സാധനങ്ങളും വിൽപന നടത്തുന്ന കടയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേർ കടയിൽ എത്തി സിഗരറ്റ് ചോദിച്ചു. ഇതിനിടെ…
Read Moreജില്ലയിലെ തമിഴ് കുടുംബങ്ങൾ പൊങ്കൽ ഉത്സവ ലഹരിയിൽ; വീടുകൾക്കു മുന്നിൽ ശർക്കര പൊ ങ്കൽ വെച്ച് പൂജകൾ നടത്തി
ചിറ്റൂർ : താലൂക്കിന്റെ കിഴക്കൻ മേഖലയിൽ തമിഴ് കുടുംബങ്ങൾ തൈ പൊങ്കൽ ഉത്സവത്തിന്റെ ര ണ്ടാം ദിനമായ ഇന്നലെ ശുദ്ധീകരിച്ച വീടുകൾക്കു മുന്നിൽ ശർക്കര പൊ ങ്കൽ വെച്ച് പൂജകൾ നടത്തി. വീടുക ൾ ക്കു മുന്നിൽ അടുപ്പു കൂട്ടി സൂര്യന് അഭിമുഖമായാണ് പൊങ്കൽ വെച്ച് വണങ്ങിയത്.ഈ ചടങ്ങിന് കുടുംബാംഗങ്ങൾക്കു പുറമെ ക്ഷണിതാക്കളായവരും പങ്കെടുത്തു. പൂജകൾക്കു ശേഷം ശർക്കര പൊങ്കൽ പ്രസാദമായി നൽകി. പൊങ്കൽ വെപ്പിന് പുതിയ പാത്രങ്ങൾ മാത്രമേ ഉപയോ ഗിക്കാവു എന്നതു പാരന്പര്യ ആചാര മായി തുടർന്നു വരികയാണ് . ഇന്ന് രാത്രിയാണ് കാർഷിക വൃത്തി കൾക്ക് സഹായിച്ച നാൽക്കാലികൾ ക്ക് ദീർഘായുസിനു വേണ്ടിയുള്ള പ്രാർത്ഥനയായി മാട്ടുപൊങ്കൽ കൊ ണ്ടാടും. കർഷകന്റെ വയലിൽ മുള ഉപയോഗിച്ച കൂടാരത്തിലാണ് പൊങ്ക ൽ വെയ്ക്കുന്നത്. നാൽക്കാലികളെ ദേഹശുദ്ധി വരു ത്തി കൊന്പുകളിൽ വിവിധം വർണ്ണം പൂശി അലങ്കരിക്കും.…
Read Moreകാട്ടാനകളെ വിരട്ടാനും വഴിതിരിച്ചു വിടുന്നതിനും വനാതിർത്തിയിൽ എൽഇഡി തെരുവുവിളക്കുകൾ
മുണ്ടൂർ: കരിന്പ പഞ്ചായത്തിലെ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതോടെ ആനകളെ വിരട്ടാനും വഴിതിരിച്ചുവിടാനുമായി വനംവകുപ്പ് എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചുതുടങ്ങി.അടുത്തിടെ കല്ലടിക്കോട് മലയിൽ സോളാർലാന്പുകളും സ്ഥാപിച്ചിരുന്നു. വനമേഖലയിലെ രൂക്ഷമായ വന്യമൃഗങ്ങളുടെ കടന്നാക്രമണങ്ങളും ഇതുമൂലം മേഖലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും കഴിഞ്ഞദിവസം കാഞ്ഞിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിലുണ്ടായ മരണവും ബന്ധപ്പെട്ട പ്രതിരോധനടപടികളുടെ ഭാഗമായിട്ടു കൂടിയാണിത്. കരിന്പ പഞ്ചായത്തിലുൾപ്പെട്ട വനാതിർത്തിയിൽ സ്ഥാപിക്കാനുള്ള ലാന്പുകൾ വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് വനംവകുപ്പ് ഉദ്യോഗസ്ഥരിൽനിന്നു ഏറ്റുവാങ്ങി.കാട്ടാനയിറങ്ങിയാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ജനങ്ങൾക്ക് ബോധവത്കരണം നല്കുന്നതിന്റെയും കാടിനോട് ചേർന്ന് ഫെൻസിംഗ് സ്ഥാപിക്കുന്നതിന്റെയും അനുബന്ധ പ്രവർത്തനത്തിന്റെയും ഭാഗമായി അടിക്കാടുകൾ വൃത്തിയാക്കിയും തെരുവുവിളക്കുകൾ സ്ഥാപിച്ചും പ്രതിരോധവേലികൾ തീർത്തും കാട്ടാനശല്യം വലിയതോതിൽ നേരിടാനൊരുങ്ങിയിരിക്കുകയാണ്. ഒലവക്കോട്, മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ ജീവനക്കാർ, മണ്ണാർക്കാട് റേഞ്ച് ഓഫീസർ ആഷിക് അലി, ഷെരീഫ്, വിനോദ്കുമാർ, ഉണ്ണികൃഷ്ണൻ, കെ.സുനിൽ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മലയോരമേഖലയിൽ തെരുവു…
Read Moreജനങ്ങളിൽ നികുതിഭാരം ഏൽപിക്കാതെ സർക്കാർ പ്രതിസന്ധികളെ നേരിടുമെന്ന് മന്ത്രി എ.കെ ബാലൻ
പാലക്കാട്: റോഡുകൾ വികസനത്തിന്റെ ജീവനാഡികളാണെന്നും വാഹനപ്പെരുപ്പവും വാഹനാപകടങ്ങളും കണക്കിലെടുത്ത് മികച്ച റോഡുകൾ നിർമിക്കാൻ സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും മന്ത്രി എ. കെ. ബാലൻ പറഞ്ഞു. വടക്കഞ്ചേരി പഞ്ചായത്തിലെ മംഗലം പഴയ എൻ.എച്ച് റോഡിന്റെ നിർമാണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വികസന പ്രവർത്തനങ്ങൾ സാധാരണക്കാരിൽ എത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും കൂടുതൽ ആവശ്യങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ സർക്കാരിന്റെ 1000 ദിവസം പൂർത്തിയാവുന്ന അവസരത്തിൽ സെമിനാർ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളിൽ നികുതിഭാരം ഏൽപിക്കാതെ തന്നെ സർക്കാർ പ്രതിസന്ധികളെ നേരിടും. പ്രളയത്തിന് ശേഷമുള്ള പുനർനിർമാണത്തിന് ശ്രമിക്കുന്ന സർക്കാരിന് മുന്നിൽ വെല്ലുവിളികളുണ്ട്. സ്ത്രീസമത്വം സർക്കാരിന്റെ നയമാണെന്നും സമൂഹത്തെ പിന്നിലേക്ക് വലിക്കുന്നവരുടെ ശ്രമങ്ങൾ പരാജയപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ചാമുണ്ണി അധ്യക്ഷനായ പരിപാടിയിൽ ജില്ലാപഞ്ചായത്ത് അംഗം എ. ടി ഒൗസെഫ്, വടക്കഞ്ചേരി പഞ്ചായത്ത്…
Read Moreപാലക്കാട്ട് റെയിൽവേ ട്രാക്കിൽ ചാക്കിൽകെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം; ചാക്കഴിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനുസമീപം താണാവ് മേൽപ്പാലത്തിനു താഴെ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മൂന്നു വയസ് പ്രായമുള്ള പെണ്കുട്ടിയുടേതെന്ന് പോലീസ്. കൊലപാതകം നടത്തി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതായാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് പാലക്കാട് നോർത്ത് എസ്ഐ സി. അലവി രാഷ്ട്രദീപികയോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ സമഗ്രപരിശോധനയിലേ വ്യക്തമാകൂ. ഇന്നലെ വൈകുന്നേരമാണ് മൃതദേഹം ബാഗിലാക്കി ചാക്കിൽകെട്ടിയ നിലയിൽ കണ്ടത്. ആക്രിസാധനങ്ങൾ പെറുക്കുന്നവരാണ് ചാക്കിൽ നിന്ന് ദുർഗന്ധം വരുന്നത് പോലീസിലറിയിച്ചത്. മൂന്നു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണിത്. ഒരു കൈ ബാഗിൽ നിന്നും പുറത്തേക്ക് വന്നിരുന്നു. ഇന്നലെ സമയം വൈകിയതിനാൽ മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി. ഇന്നു രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ നടത്തിയത്. ഡിവൈഎസ്പി ജി.ഡി വിജയകുമാർ, നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreമൂർത്തിക്കുന്ന് ആദിവാസി ഭൂസമരം നാലാം വർഷത്തിലേക്ക് ; സമരം തുടരുമ്പോഴും ഭൂമി നല്കുന്ന നടപടികൾ അനിശ്ചിതത്വത്തിൽ
മംഗലംഡാം: കടപ്പാറ മൂർത്തിക്കുന്നിൽ ഭൂമിക്കായുള്ള ആദിവാസികളുടെ ഭൂസമരം മൂന്നുവർഷം പിന്നിടുന്നു. 2016 ജനുവരി 15-നാണ് കൃഷിഭൂമിക്കും വീടിനുമായി മൂർത്തിക്കുന്നിലെ 22 ആദിവാസി കുടുംബങ്ങൾ സമീപത്തെ വനഭൂമി കൈയേറി കുടിലുകൾകെട്ടി രാപകൽ ഭൂസമരം തുടങ്ങിയത്. എന്നാൽ ഭൂസമരം മൂന്നുവർഷം പിന്നിടുന്പോഴും ആദിവാസികൾക്ക് ഭൂമി നല്കുന്ന നടപടികൾ അനിശ്ചിതത്വത്തിൽ തുടരുകയാണ്. സമരം നടത്തിവരുന്ന ഭൂമിതന്നെ ആദിവാസികൾക്ക് നല്കാൻ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ബന്ധപ്പെട്ട വകുപ്പുമേധാവികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടി വൈകുന്ന സ്ഥിതിയാണ്. കൈയേറിയ 14.67 ഏക്കർ വനഭൂമി റവന്യൂ ഭൂമിയാക്കി നല്കാനായിരുന്നു തീരുമാനം. ഒരു കുടുംബത്തിന് 60 സെന്റ് വീതം ഭൂമിയും ശേഷിക്കുന്ന ഒരേക്കറോളം ഭൂമി കോളനിക്കാരുടെ ആവശ്യത്തിനായി ഒഴിച്ചിടുമെന്നാണ് പറഞ്ഞിരുന്നത്. സർക്കാർ അനുമതിയോടെ വനഭൂമി റവന്യൂ ഭൂമിയാക്കി കാണിച്ച് പട്ടയം നല്കാനും തീരുമാനമെടുക്കുകയുണ്ടായി. മൂർത്തിക്കുന്നിൽ ഇത്രയും വനഭൂമി നഷ്ടപ്പെടുന്നതിനു പകരമായി അട്ടപ്പാടി അഗളിയിൽ 29 ഏക്കർ വരുന്ന മിച്ചഭൂമി…
Read Moreസ്കൂൾ കലോത്സവ സ്വർണക്കപ്പ് പാലക്കാടിന് സമ്മാനിച്ചു; ചരിത്രത്തിലെ മൂന്നാമത്തെ കലോൽസവ കിരീടം
പാലക്കാട്: കാത്തിരുന്ന സ്വർണക്കപ്പ് ഇനി പാലക്കാടിന് സ്വന്തം. 59-ാമത് സ്കൂൾ കലോൽസവകിരീടമാണ് 12 വർഷത്തിനു ശേഷം ജില്ലയ്ക്ക് സ്വന്തമായിരിക്കുന്നത്. തുടർച്ചയായി 12 വർഷം ജേതാക്കളായ കോഴിക്കോടിനെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ തോൽപിച്ചാണ് ജില്ല സ്വർണകപ്പ് സ്വന്തമാക്കിയത്. അകത്തേത്തറ ശബരി ആശ്രമത്തിൽ ഗാന്ധിജിയുടെ 150-ാമത് ജന്മവാർഷികത്തിന്റെയും 70-ാമത് രക്തസാക്ഷി വാർഷികത്തിന്റെയും അനുസ്മരണമായ രക്തസാക്ഷ്യം-2019 വേദിയിലാണ് സ്വർണകപ്പ് മന്ത്രി എ.കെ.ബാലനിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാർഥികളും ചേർന്ന് ഏറ്റുവാങ്ങിയത്. പാലക്കാടിന്റെ ചരിത്രത്തിലെ മൂന്നാമത്തെ കലോൽസവ കിരീടമാണിത്. 12 വർഷങ്ങൾക്കു മുന്പ് 2006 ലാണ് ജില്ല ആദ്യമായി കപ്പ് സ്വന്തമാക്കിയത്. എറണാകുളത്ത് നടന്ന 46-ാമത് കലോൽസവത്തിൽ ആദ്യമായി കപ്പ് നേടിയതിന് ശേഷം 2015ലാണ് രണ്ടാമത്തെ കപ്പ് നേടിയത്. എന്നാൽ കോഴിക്കോട് നടന്ന കലോൽസവത്തിൽ തുല്യ പോയിന്റ് നേടിയ കോഴിക്കോടിനൊപ്പം കിരീടം പങ്കിടുകയായിരുന്നു. എം.ബി.രാജേഷ് എം.പി, ഷാഫി പറന്പിൽ…
Read More