വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലം പഴയ പോസ്റ്റോഫീസ് ജംഗ്ഷനിലെ അപകടം ഒഴിവാക്കാൻ ബസുകളെല്ലാം സർവീസ് റോഡ് വഴി പോകണമെന്നു നിർദേശമുണ്ടെങ്കിലും ഒരുവർഷത്തോളമായി നടപടിയില്ലാതെ എല്ലാം വാക്കുകളിൽ ഒതുങ്ങി.കഴിഞ്ഞവർഷം ജനുവരി 21-നാണ് പഴയ പോസ്റ്റോഫീസ് ജംഗ്ഷനിൽ കഐസ്ആർടിസി ബസും സ്വകാര്യ ബസും കുട്ടിയിടിച്ച് ഒരാൾ മരിക്കുകയും 26 പേർക്ക് പരിക്കേല്ക്കുകയും ചെയ്ത അപകടമുണ്ടായത്. ഇവിടെ ദേശീയപാതയിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയ സ്വകാര്യബസിനു പിറകിൽ കഐസ്ആർടിസി ബസിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്വകാര്യബസ് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ബസ് ബേ പോലുമില്ലാത്ത ഇവിടെ ദേശീയപാതയിൽ തന്നെയാണ് ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. അന്ന് അപകടമുണ്ടായപ്പോൾ വാർഡ് മെംബർ മുതൽ മന്ത്രിയും എംപിയുമൊക്കെ ഇടപെട്ട് സർവീസ് റോഡുള്ള സ്ഥലങ്ങളിൽ സർവീസ് റോഡുവഴി തന്നെ ബസുകൾ പോകണമെന്ന് തീരുമാനമെടുക്കുകയുണ്ടായി. രാഷ്ട്രീയപാർട്ടികളും നാട്ടുകാരും അതിന് പിന്തുണയുമായി രംഗത്തുവന്നു. എന്നാൽ കുറച്ചുദിവസം ബസുകൾ സർവീസ്…
Read MoreCategory: Palakkad
പ്രളയ സഹായം; പരാതികൾ അധികൃതരെ അറിയിക്കു മെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല
ചാലക്കുടി: പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കും വ്യാപാരികൾക്കും കൃഷിക്കാർക്കും ഇതുവരെ സർക്കാർ ധനസഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചാലക്കുടിയിൽ പ്രളയബാധിതരുടെ പരാതികൾ സ്വീകരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വാസയോഗ്യമല്ലാത്ത വീടുകളുടെ കണക്കെടുത്തതിൽ അപാകതയുണ്ടെന്നും വ്യാപാരികളുടെ മാനനഷ്ടങ്ങൾ സംബന്ധിച്ച് കണക്കെടുപ്പ് പോലും നടത്തിയിട്ടില്ലെന്നും കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോളജുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടെ സഹായം കിട്ടാത്തവരുടെ നീണ്ടപട്ടികയാണ്. യഥാർഥകൃഷിനാശം സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാതികൾ അധികൃത സ്ഥാനങ്ങളിൽ എത്തിച്ച് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അറയ്ക്കൽ പുതുക്കാട്ടുകാരൻ അന്നത്തിന്റെ പരാതിയാണ് ആദ്യം സ്വീകരിച്ചത്. ഇവർ വിആർ പുരം ദുരിതാശ്വാസ ക്യാന്പിലാണ് താമസിക്കുന്നത്. വാഴച്ചാലിൽ പ്രളയത്തിൽ വീടുകൾ തകർന്ന 19 വീട്ടുകാരുടെ പരാതി ഊരുമൂപ്പത്തി വി.കെ. ഗീത രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. ആനക്കയത്ത് ഉരുൾപ്പൊട്ടലിൽ 23 വീടുകൾക്ക് തകരാർ…
Read Moreഫാസിസത്തെ എതിർക്കുക, മതേതരത്വത്തെ ശക്തിപ്പെടുത്തു; ഇലച്ചിവഴിയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
അഗളി: പാലക്കാട് ഇലച്ചിവഴിയിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വെള്ള ഷീറ്റിൽ കറുത്ത മഷിയിലും നീല മഷിയിലുമാണ് പോസ്റ്ററുകൾ. തിങ്കളാഴ്ച പുലർച്ചെയോടെയാകാം പോസ്റ്ററുകൾ പതിപ്പിച്ചതെന്നാണു പോലീസ് നിഗമനം. പോലീസ് സംഘം സ്ഥലത്തെത്തി പോസ്റ്ററുകൾ നീക്കം ചെയ്തു. പോസ്റ്ററിൽ ചുവന്ന പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ അരിവാൾ ചുറ്റിക അടയാളവുമുണ്ട്. സിപിഐ (മാവോയിസ്റ്റ്) ഭവാനിദളം എന്ന് ചുവടെ രേഖപ്പെടുത്തിയിട്ടുണ്ട്. തണ്ടർബോൾട്ട്, നവംബർ ആദ്യവാരം ആനമൂളിയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനുശേഷമാണ് തിങ്കളാഴ്ച രാവിലെ പുതൂർ ഇലച്ചിവഴിയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്.
Read Moreതേനാരിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി 50,000 ലിറ്റർ ജലസംഭരണി നാടിന് സമർപ്പിച്ചു
എലപ്പുള്ളി: എലപ്പുള്ളി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ തേനാരി ഗവണ്മെന്റ് ഹൈസ്കൂൾ പരിസരത്ത് പീപ്പിൾസ് സർവീസ് സൊസൈറ്റി വാട്ടർഎയ്ഡ് ജലസുരക്ഷാപദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ അന്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി നാടിന് സമർപ്പിച്ചു. കെട്ടിട മേൽക്കൂരയിൽനിന്ന് മഴവെള്ളം ശേഖരിച്ച് പ്രകൃതിദത്തമായ സാങ്കേതികമായി ശുദ്ധീകരിച്ച് സംഭരണിയിൽ ശേഖരിക്കുന്ന ശുദ്ധജലം കുടിവെള്ളമായും ഭക്ഷണം പാകംചെയ്യുന്നതിനും ഉപയോഗപ്രദമാണ്. മഴകുറഞ്ഞ മാസങ്ങളിൽ സ്കൂൾ കാന്പസിലുള്ള കുഴൽ കിണറിൽനിന്ന് ഓണ്ലൈൻ ക്ലോറിനേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശുചീകരിച്ച വെള്ളം സംഭരിക്കുന്നതിനും ടാങ്ക് ഫലപ്രദമായി ഉപയോഗിക്കും. മുന്നൂറ്റി ഇരുപത് കുട്ടികൾക്കും അധ്യാപകർക്കും പതിനഞ്ചാം വാർഡിലെ പരിസരവാസികൾക്കും സംഭരണി ഉപയോഗപ്രദമാകും. പതിനഞ്ചാം വാർഡ് മെന്പർ ഹരിദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പി.എസ് എസ്പി. ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ മുഖ്യാഥിതിയായിരുന്നു. കോ-ഓർഡിനേറ്റർ കെ.ഡി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് സുരേഷ്, പതിനാലാം…
Read Moreറോഡിൽനിന്നും ലഭിച്ച ഒന്നര പവൻ മാല പോലീസിലേൽപ്പിച്ച് മാതൃകയായി ജ്യോതി
ചിറ്റൂർ: അണിക്കോട്ടിൽ റോഡിൽ നടന്നു പോവുന്ന തിനിടെ ലഭിച്ച സ്വർണ്ണമാല യാത്രക്കാരി പോലീസ് ഏൽപ്പിച്ച് സത്യസന്ധതയ്ക്കു മാതൃകയായി. അന്പാട്ടു പാളയം കണ്ണന്റെ മകൾ ജ്യോതിയ്ക്കാണ് ഒന്നര പവൻ മാല വ്യാഴാഴ്ച ലഭിച്ചത്.ആ ഭരണം സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞതോടെ മാല ചിറ്റൂർ സ്റ്റേഷനിലെത്തി കൈമാറി. ചിറ്റൂർ മുതുകാട് ഹരിദാസിന്റെ മകൾ ബിൻസിയുടേതാണ് ചെയിൻ നഷ്ടമായത്. പ്ലസ്ടു വിദ്യാർത്ഥിനി സ്കൂൾ വിട്ട് വീട്ടിലേക്കു വരുന്നതിനിടെയാണ് മാല കാണാതായത് .ആഭരണം പോലിസിൽ ലഭിച്ചിട്ടുണ്ടെന്നറി ഇന്നലെ ബിൻസിയും അമ്മയും സ്റ്റേഷനിലെത്തിയിരുന്നു. പോലിസ് അറിയിച്ചതിനെ തുടർന്ന് ജ്യോതിയും സ്റ്റേഷനിൽ എത്തിയിരുന്നു. സി.ഐ. വി.ഹംസ മാല ബിൻസിക്കു കൈമാറുക യും ചെയ്തു. ജ്യോതിയുടെ സത്യസന്ധത സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഓഫീസർമാരും അനുമോദിച്ചു.
Read Moreമീങ്കര ബ്രാഞ്ച് കനാൽബണ്ടിന്റെ ജലച്ചോർച്ച: വട്ടച്ചിറ കാരപ്പാറയിലേക്ക് വെള്ളമെത്തുന്നില്ലെന്നു പരാതി
കൊല്ലങ്കോട്: കിണേറ്റിപ്പാടത്തെ മീങ്കര ബ്രാഞ്ച് കനാൽബണ്ടിന്റെ ജലച്ചോർച്ചമൂലം വട്ടച്ചിറ, കാരപ്പാറയിലേക്ക് വെള്ളമെത്തുന്നില്ലെന്നു പരാതി. കാലപഴക്കംമൂലം രണ്ടുവർഷംമുന്പാണ് ബണ്ട് തകർന്നത്. നിലവിൽ മടത്തുനാറ ഭാഗത്തേക്കു മാത്രമാണ് വെള്ളം ഒഴുകുന്നത്. കർഷകർ പലതവണ ജലസേചന വകുപ്പ് അധികൃതരോട് ബണ്ട് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്കിയിരുന്നു. സ്ഥലത്ത് പരിശോധനയ്ക്കെത്തി മടങ്ങിയ ജീവനക്കാർ ഒരുവർഷമായിട്ടും നടപടിയെടുത്തില്ല. നിലവിൽ വട്ടച്ചിറ ഭാഗത്തേക്ക് വെള്ളമെത്താത്ത സ്ഥിതിയാണ്. വെള്ളം ഗതിമാറി ഒഴുകിയതിനാൽ കൂത്തന്പാക്കം റോഡിന്റെ അരികും ഇടിഞ്ഞുതുടങ്ങി. ഉൗട്ടറ, തണ്ണീർപന്തൽ ഭാഗങ്ങളിൽ ആയിരക്കണക്കിനു കുടുംബങ്ങളുടെ ഏക സഞ്ചാരമാർഗമായ റോഡിന്റെ അരികും ഇടിഞ്ഞു കിടക്കുകയാണ്. എത്രയുംവേഗം തകർന്ന കനാൽബണ്ട് നിർമിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ജലസേചന വകുപ്പ് ജില്ലാ മേധാവിക്ക് നിവേദനം നല്കാൻ ഒപ്പുശേഖരണം തുടങ്ങി.
Read Moreഇലകരിച്ചിൽ രോഗവും, മണ്ണിലെ അസിഡിറ്റി വർധനയും പറപ്പൂർ ചെല്ലിപ്പാടത്ത് 70 ഏക്കർ നെൽകൃഷി കരിഞ്ഞുണങ്ങി
പറപ്പൂർ: ചെല്ലിപ്പാടത്ത് വിളവെടുപ്പിനു പാകമായ നെൽക്കതിരുകൾ കരിഞ്ഞുണങ്ങുന്നു. ചെല്ലിപാടത്ത് 70 ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് കരിഞ്ഞുണങ്ങിയത്. ചെടികൾക്ക് 50 ദിവസം പ്രായമായപ്പോൾ കണ്ടുതുടങ്ങിയ ഇലകരിച്ചിൽ വിളവെടുപ്പിനു സമയമായപ്പോഴേക്കും നെൽമണികൾ വരെ കരിഞ്ഞുണങ്ങി പതിരായി കഴിഞ്ഞു. തോളൂർ കൃഷി ഭവനിൽ കർഷകർ വിവരമറിയിക്കുകയും പരിഹാരമാർഗങ്ങൾ ചെയ്തുവെങ്കിലും വേണ്ടത്ര ഫലം കണ്ടില്ല. മണ്ണിലെ അസിഡിറ്റി വർധിച്ചതും ഇലകരിച്ചിൽ യോഗം മൂർച്ഛിച്ചതുമാണ് കൃഷി നാശത്തിനു ഇടയാക്കിയതെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിളവെടുപ്പ് നടത്തിയാൽ കൂലിച്ചെലവു പോലും ലഭിക്കാത്ത അവസ്ഥയിലാണന്ന് ജില്ലാ വികസന സമിതി അംഗവും കർഷകനുമായ പി.ഒ. സെബാസ്റ്റ്യൻ പറഞ്ഞു. 120 ദിവസം മൂപ്പുള്ള ജ്യോതി നെൽവിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തിട്ടുള്ളത്. പ്രളയാനന്തരം മണ്ണിന്റെ ഘടന മാറിയതാണോ, ഇലകരിച്ചിൽ രോഗം മൂലമാണോ, എന്താണ് കൃഷിനാശത്തിനു കാരണമെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇരിപ്പൂ കൃഷിയിറക്കാനായി നേരത്തെ വായ്പയെടുത്ത് കൃഷിയിറക്കുകയും കൃഷിനാശം സംഭവിക്കുകയും…
Read Moreഏനമാവിൽ കീരി, ആമ മാംസം വില്പന; പിന്നിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന എട്ടംഗ സംഘം; പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ
ഏനാമാവ്: കോൾപാടത്തുനിന്നും ബണ്ടു റോഡുകളിൽ നിന്നും കീരികളെയും ആമകളെയും വ്യാപകമായി പിടികൂടി മാംസം വില്പന നടത്തുന്നത് പതിവായി. വനം വകുപ്പ് നടത്തിയ പരിശോധനയിൽ കോൾപടവിൽ ബണ്ട് റോഡിനരികിൽ നിന്നും പാത്രങ്ങളിൽ സൂക്ഷിച്ച ജീവനുള്ള ആമകളെയും മാംസാവശിഷ്ടങ്ങളും കണ്ടെടുത്തു. വനംവകുപ്പ് പരിശോധനയ്ക്ക് എത്തിയതായി സൂചന ലഭിച്ചതോടെ പാത്രങ്ങളും മറ്റും ഉപേക്ഷിച്ച് ഇവർ കുടുംബ സമേതം കടന്നു കളയുകയായിരുന്നു. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളുമടങ്ങുന്ന എട്ടംഗ സംഘമാണ് ഒരാഴ്ചയിലേറെയായി ഏനമാവ് നെഹ്റു പാർക്ക് പരിസരത്ത് തന്പടിച്ചിരുന്നത്. ഇവർ പാടവരന്പുകളിൽ നിന്നും ബണ്ട് റോഡുകളിലെ കുറ്റിച്ചെടിക്കാടുകളിൽ നിന്നുമാണ് ആമകളെയും കീരികളെയും പിടികൂടിയിരുന്നത്. ഇവയെ കൊന്ന് മാംസമാക്കി ആവശ്യക്കാർക്കു രഹസ്യമായി വിൽക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ബാക്കിയുള്ളവ ഇവർ ഭക്ഷണമാക്കുകയുമാണ് പതിവ്. വനംവകുപ്പിന്റെ പരിശോധനയിൽ ജീവനുള്ള ആറ് ആമകളെയും പന്ത്രണ്ടിലേറെ ആമത്തോടുകളും കണ്ടെത്തി. പരിസ്ഥിതി പ്രവർത്തകനായ അരിന്പൂർ സ്വദേശി കെ.ജെ. സ്റ്റാൻലി…
Read Moreകൊമ്പുകൾ നഷ്ടപ്പെട്ട നിലയിൽ കാട്ടാനയുടെ ജഡം ;എല്ലും തോലും മാത്രമുള്ള ജഡത്തിന് ആറുമാസത്തോളം പഴക്കമുള്ളതായി വനം വകുപ്പ്
മണ്ണാർക്കാട് : തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലം ഭാഗത്ത് കൊന്പുകൾ നഷ്ടപെട്ട നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.തത്തേങ്ങലം പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലത്താണ് ജഡം കണ്ടെത്തിയത് . പ്ലാന്റേഷൻ ഓഫീസിന്റെ മുകൾ ഭാഗത്തെ രണ്ടാം ബ്ലോക്കിലാണ് ആറുമാസത്തോളം പഴക്കമുള്ള ജീർണ്ണിച്ച ജഡം കാണപ്പെട്ടത്. കുരുമുളക് ശേഖരിക്കാൻ പോയ തൊഴിലാളികളാണ് ഇത് കണ്ടത്. ആനയുടെ ഇരു കൊന്പുകളും അപ്രത്യക്ഷമാണ്. ദ്രവിച്ച ജഡത്തിൽ എല്ലുകളും തോലും മാത്രമാണുണ്ടായിരുന്നത്. വിവരമറിഞ്ഞ് വനം വകുപ്പ് സ്ഥലത്തെത്തി. ഡോക്ടർമാരായ നിതിൻ, ഷാജി പണിക്കശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ഏകദേശം ഇരുപത് വയസ്സ് പ്രായമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജഡത്തിൽ വെടിയുണ്ടകൾ തുളഞ്ഞു കയറിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു .ശരീരം ജീർണ്ണിച്ചതിനെ തുടർന്ന് കൊഴിഞ്ഞു ചാടിയ കൊന്പുകൾ എടുത്തു കൊണ്ടുപോയതാകാമെന്നാണ് നിഗമനം. സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreനെന്മാറ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം; ബദൽ കനാൽ ബണ്ട് റോഡ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
നെന്മാറ: നെന്മാറയിലെ യാത്രാക്കുരുക്കഴിക്കാൻ പോത്തുണ്ടി കനാൽ ബണ്ട് റോഡ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. ഗതാഗതക്കുരുക്കിന് പരിഹാരമായി ബദൽപാത വേണമെന്ന ആവശ്യം നെന്മാറയിൽ ഇനിയും നടപ്പിലായില്ല. മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിലെ പ്രധാന കവലയായിട്ടു കൂടിയാണ് പരിഹാര നടപടികൾ ഉണ്ടാവാത്തത്. രണ്ടു വർഷംമുന്പ് പ്രഖ്യാപിച്ച നെന്മാറ ബൈപാസിന്റെ പ്രാരംഭ നടപടികൾ പോലും ഇനിയുമായില്ല. ഹയർ സെക്കൻഡറി സ്കൂളുകൾ ഉൾപ്പെടെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നെന്മാറയിലുള്ളത്. രാവിലെയും വൈകുന്നേരവും സ്കൂൾ വിടുന്ന സമയത്താണ് കൂടുതലും ഗതാഗതക്കുരുക്കുണ്ടാകുന്നത്. ഈ സമയത്ത് കാൽനടയാത്രപോലും ദുരിതത്തിലാണ്. നെന്മാറ മുക്കുമുതൽ വല്ലങ്ങി ബൈപ്പാസ് വരെയാണ് കൂടുതലും യാത്രാദുരിതമാകുന്നത്.എന്നാൽ കവലയോട് ചേർന്നുള്ള പോത്തുണ്ടി ജലസേചന കനാൽ ബണ്ട് റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയാൽ വിദ്യാർഥികൾക്കും ചെറുവാഹനങ്ങൾക്കും ഇതിലൂടെ കടന്നുപോകാൻ കഴിയും. അയിനംപാടം മുതൽ നെന്മാറ ക്രിസ്തുരാജാ ദേവാലയത്തിനു പിറകിലൂടെ ബസ് സ്റ്റാൻഡിന്റെ വശത്ത് വന്നുചേരുന്ന രണ്ടര കിലോമീറ്റർ ദൂരത്തിലുള്ള കനാലിൽ…
Read More